*✿═══════════════✿*
*THE UNKNOWN NIGHT*
*ഭാഗം:ഒന്ന്*
https://mihraskoduvally123.blogspot.com/2026/05/the-unknown-night.html
*✿═══════════════✿*
പെട്ടെന്നെന്റെ കാതിൽ പതിഞ്ഞ ഗർജ്ജനശബ്ദം എന്നിലെ ബോധത്തിനും ചിന്തകൾക്കും അന്ത്യം കുറിച്ചു. അടുത്ത നിമിഷം എല്ലാം ഇരുട്ടിലാഴ്ന്നു.
---
കണ്ണുകൾ പതിയെ തുറന്നപ്പോൾ വെളുത്ത ലൈറ്റുകളുടെ മങ്ങലായിരുന്നു ആദ്യം കാണാനായത്. തല മുഴുവൻ ഭാരം പോലെ വേദനിച്ചു. കുറച്ച് നിമിഷങ്ങൾ എടുത്താണ് എനിക്ക് ചുറ്റും കൂടി നിൽക്കുന്ന നേഴ്‌സിനെയും ആരെന്ന് അറിയാത്ത ഒരാളെയും ഞാൻ വ്യക്തമായി കണ്ടത്.
എനിക്കെന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അവസാനമായി ഓർമ്മയുള്ളത് ഒരു അർജന്റ് കോൾ വന്നതും, ഞാൻ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചതുമാണ്.
“Dr. നാൻസി… നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ? ഓ ഗോഡ്…!”
പുതുതായി ജോയിൻ ചെയ്ത ആ നേഴ്‌സ് ആശ്വാസത്തോടെ പറഞ്ഞു. ഞാൻ പതിയെ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ഉടൻ തന്നെ അവൾ ചാർജിലുള്ള ഡോക്ടറെ വിളിക്കാൻ പുറത്തേക്ക് ഓടി.
മുറിയിൽ കുറച്ച് നിശ്ശബ്ദത പടർന്നു.
“നിങ്ങൾ…?”
എന്നെ തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനെ ഞാൻ മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.
അയാൾ ഒന്ന് മടിച്ച ശേഷം പതിയെ സംസാരിച്ചു.
“ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു. റോഡിന്റെ സൈഡിൽ പുക ഉയരുന്നത് കണ്ടപ്പോഴാണ് വണ്ടി നിർത്തിയത്. ഫുട്ട്പാത്തിലേക്ക് ചെരിഞ്ഞുകിടന്ന കാർ കണ്ടപ്പോൾ എന്തോ സംശയം തോന്നി അടുത്ത് ചെന്നു നോക്കി… അപ്പോഴാണ് ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന നിങ്ങളെ കണ്ടത്.”
അയാളുടെ ശബ്ദം പതിയെ വിറച്ചു.
“ഞാൻ ഉടൻ ആംബുലൻസ് വിളിച്ചു. പിന്നെ… കണ്ണ് മുന്നിൽ കണ്ടിട്ടും അങ്ങനെ വിട്ട് പോകാൻ തോന്നിയില്ല. അതുകൊണ്ടാണ് ഇവിടെ വരെ വന്നത്.”
എന്ത് പറയണമെന്നറിയാതെ ഞാൻ അയാളെ നോക്കി. കണ്ണുകൾ അറിയാതെ നിറഞ്ഞു. പരിചയമില്ലാത്ത ഒരാൾ… പക്ഷേ ആ നിമിഷത്തിൽ എന്റെ ജീവനായി മാറിയ മനുഷ്യൻ.
“Thank you…”
വളരെ പ്രയാസപ്പെട്ടാണ് ആ വാക്കുകൾ ഞാൻ പറഞ്ഞത്.
അയാൾ ചെറിയൊരു പുഞ്ചിരി മാത്രം നൽകി.
“ഞാൻ ചെയ്തത് ആരും ചെയ്യുന്നതുതന്നെയായിരുന്നു.”
അവന്റെ ആ ലളിതമായ മറുപടി എന്റെ ഉള്ളിൽ എന്തോ സ്പർശിച്ചു.
അപ്പോഴേക്കും ഞാൻ ബോധം വീണ്ടെടുത്ത കാര്യം അറിഞ്ഞ് രണ്ട് പോലീസ് ഓഫീസർമാർ മുറിയിലേക്ക് വന്നു.
“മാഡം, സംഭവിച്ചതിനെക്കുറിച്ച് എന്തെങ്കിലും ഓർമ്മയുണ്ടോ?”
ഞാൻ കണ്ണുകൾ ഒന്ന് അടച്ചു ഓർമ്മകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചു.
“എനിക്ക് നേരെ ഒരു ട്രക്ക് വന്നിരുന്നു… അതിന്റെ ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചം കണ്ണിൽ തട്ടി… ഞാൻ ബ്രേക്ക് അമർത്തി… പിന്നെ…”
ഞാൻ തല ചെറുതായി കുലുക്കി.
“അതിന് ശേഷം ഒന്നും ഓർമ്മയില്ല.”
“ട്രക്കിന്റെ നമ്പർ എന്തെങ്കിലും…?”
“ഇല്ല… ഞാൻ കണ്ടില്ല.”
പോലീസ് കുറച്ച് കുറിപ്പുകൾ എഴുതി പുറത്തേക്ക് പോയി.
അപ്പോഴേക്കും മുറിയിലേക്ക് ഡോക്ടർ എറിക് എബ്രഹാം എത്തി. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു.
“Finally… നമ്മുടെ stubborn doctor കണ്ണ് തുറന്നല്ലോ,” അദ്ദേഹം ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“ഡോക്ടർ…” എന്റെ ശബ്ദം ഭയത്തോടെ വിറച്ചു. “എന്നെ അർജന്റായി വിളിപ്പിച്ച പേഷ്യന്റ്…?”
എറിക് ഒരു നിമിഷം എന്നെ നോക്കി നിന്നു. പിന്നെ ചെറുതായി പുഞ്ചിരിച്ചു.
“അവർ safe ആണ്, Nancy. Surgery സമയത്ത് തന്നെ complete ചെയ്തു. ഇപ്പോൾ observation ൽ ആണ്.”
ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ചിൽ കെട്ടിക്കിടന്ന ഭാരം ഒറ്റ നിമിഷം അഴിഞ്ഞുപോയി. ഞാൻ കണ്ണുകൾ അടച്ച് ദീർഘമായി ശ്വസിച്ചു.
“Thank God…”
എറിക് അടുത്തേക്ക് വന്ന് ഫയൽ അടച്ചു.
“പക്ഷേ ഇനി നീയാണ് patient. രണ്ട് ദിവസമെങ്കിലും complete rest. That’s not a request… it’s an order.”
ഞാൻ ചെറുതായി ചിരിച്ചു. പക്ഷേ ശരീരത്തിലെ വേദന വീണ്ടും ഓർമ്മിപ്പിച്ചു ഞാൻ എത്ര വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന്.
ജനലിന് പുറത്തേക്ക് നോക്കിയപ്പോൾ മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
ഒരു നിമിഷം മതി… ജീവിതം മുഴുവൻ മാറാൻ.
പക്ഷേ ചിലപ്പോൾ, നമ്മളെ രക്ഷിക്കാൻ ദൈവം അയക്കുന്നത് പരിചയമില്ലാത്ത ചില മനുഷ്യരെയാണ്.
---
രണ്ട് ദിവസം കഴിഞ്ഞാണ് എന്നെ റൂമിലേക്ക് മാറ്റിയത്. ശരീരത്തിലെ മുറിവുകൾക്ക് മരുന്ന് കിട്ടിയെങ്കിലും മനസ്സിലെ ഭയം ഇനിയും മാറിയിരുന്നില്ല. രാത്രിയാകുമ്പോൾ കണ്ണുകൾ അടയ്ക്കാൻ പോലും പേടി തോന്നും. ആ ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചവും ബ്രേക്കിന്റെ കുത്തിയൊച്ചയും വീണ്ടും വീണ്ടും മനസ്സിൽ തെളിയും.
അന്ന് വൈകുന്നേരം റൂമിന്റെ വാതിൽ പതിയെ തുറന്നു.
ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അതേ ചെറുപ്പക്കാരനായിരുന്നു.
“അഹ്… നിങ്ങൾ?” ഞാൻ അതിശയത്തോടെ ചോദിച്ചു.
അയാൾ കൈയിലെ ചെറിയ പുഷ്പഗുച്ഛം മേശപ്പുറത്ത് വെച്ചു.
“ഡിസ്റ്റർബ് ചെയ്തോ?”
“ഇല്ല…” ഞാൻ ചെറുതായി ചിരിച്ചു. “വരൂ.”
അയാൾ ചെയറിൽ ഇരുന്നെങ്കിലും എന്തോ അസ്വസ്ഥത അവന്റെ മുഖത്ത് കാണാമായിരുന്നു.
“Actually… discharge ആയി പോയോ എന്ന് നോക്കാനായിരുന്നു വന്നത്.”
“ഇത്രയും busy ആയിരിക്കുമ്പോഴും?”
“അറിയില്ല… എന്തോ ഒരു ഉത്തരവാദിത്വം പോലെ തോന്നി.”
അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം വിചിത്രമായി മിടിച്ചു.
“നിങ്ങളുടെ പേര് പോലും എനിക്ക് അറിയില്ല,” ഞാൻ ചോദിച്ചു.
“ആദിത്യ.”
“Nice name.”
“നാൻസി അതിലും nice ആണ്,” അവൻ ചെറുതായി ചിരിച്ചു.
ആ നിമിഷം ആദ്യമായാണ് അപകടത്തിന് ശേഷം ഞാൻ മനസ്സ് തുറന്ന് ചിരിച്ചത്.
പുറത്ത് മഴ ശാന്തമായി പെയ്തുകൊണ്ടിരുന്നു. മുറിയിലാകട്ടെ ഒരു പുതിയ നിശ്ശബ്ദത പിറന്നിരുന്നു — അസ്വസ്ഥമല്ലാത്ത, മറിച്ച് ഹൃദയത്തെ സമാധാനപ്പെടുത്തുന്ന ഒരു നിശ്ശബ്ദത.
ചില കൂടിക്കാഴ്ചകൾ അപ്രതീക്ഷിതമാണ്.
പക്ഷേ ചില അപ്രതീക്ഷിതങ്ങൾ… ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിക്കും.
*തുടരും*
*✍🏻mihras koduvally*
◾◾◾◾◾◾◾◾◾◾◾
Comments