*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം:ഒന്ന്*
http://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു.
എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?!
സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,,
എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി..
***
ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്നു.
ശേഷം ഞങ്ങൾ ജീവിത സ്വപ്നങ്ങൾക്ക് വേണ്ടി കാനഡയിലേക്ക് ചേക്കേറി ആഗ്രഹിച്ചത് പോലെയുള്ള ജോലി, ഒഴിവുസമയങ്ങൾ
ചെറിയ ചെറിയ യാത്രകളിൽ സമയം ചിലവയിച്ചു, രണ്ടാളും രണ്ട് കമ്പനിയിൽ ആണെങ്കിലും വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങാനും ജോലികഴിഞ്ഞു ഒരുമിച്ച് എത്താനും ഞങ്ങൾ കഴിവതും ശ്രമിച്ചു.
നാട്ടിൽ ഞാനാണ് നേരെത്തെ എഴുനേൽക്കുന്നതെങ്കിൽ ഇവിടെ ലൂക്കയാണ് എഴുനേൽക്കുന്നതും ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കുന്നതും, കാര്യമായിട്ട് ഒന്നുമില്ലെന്നേയ് ഒരു ക്ലാസ് പാല്, പുഴുങ്ങിയ നാടൻ മുട്ട,ഗോതമ്പിന്റെ ബ്രെഡ്,
പിന്നെ ആകെയുള്ള പ്രതീക്ഷ ഹോളിഡേയ്സ് ആണ്.അപ്പൊ നാട്ടിലെത്തെ പോലെ അപ്പോം മുട്ട കറിയും ദോശയും ചട്ണിയും ഇഡിലിയും സാമ്പാറും....അആഹ്.... എല്ലാം സമയം പോലെ അങ്ങ് ഉണ്ടാക്കും.
**
ഞാനാണെങ്കിലും ലൂക്കയാണെങ്കിലും.
യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ്.
ചിലപ്പോഴൊക്കെ ലൂക്കയുടെ ഫ്രണ്ട്സും വൈഫ് മാരും ഉണ്ടാവും ചിലപ്പോ ഞങ്ങൾ തനിച്ചും. യാത്രകൾ ഞങ്ങളുടെ ബന്ധത്തിന് ഓരോ തവണയും മാറ്റ് കൂട്ടുന്നതായി എനിക്ക് തോന്നിയിരുന്നു. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ഞങ്ങളുടേതായ സമയം... പ്രണയാർദ്ര നിമിഷങ്ങൾ...
യാത്രകൾക്ക് വേണ്ടി ചിലപ്പോൾ മക്കൾ ഉണ്ടാവും അല്ലേൽ ഞങ്ങൾ തനിച്ചാവും. എന്നാലും അവര് വീട്ടിലുണ്ടാവുമ്പോൾ എന്തോ ഞാൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയാണ് ഭാര്യയാണ് എന്നൊക്കെ എനിക്കെപ്പോഴും തോന്നും. അവരുടെ കളിചിരികൾ നിറഞ്ഞ മനസോടെ ഞാൻ ആസ്വദിക്കും.
മക്കൾ ഉള്ളപ്പോൾ രണ്ടാളും ഞങ്ങൾക്ക് മുമ്പേ വീട്ടിലെത്തും അവരെ പരിപാടികളൊക്കെ കഴിക്കും. ഞങ്ങൾ ജോലി കഴിഞ്ഞു വരുമ്പോൾ കൂടുതലും ഇരുട്ടും. അവര് ഹോസ്റ്റലിലാണ് കേട്ടോ, ഹോളിഡേയ്സ് വീട്ടിലുണ്ടാവും. പിന്നെ ഇടക്കൊക്കെ ലീവെടുത്തു വീട്ടിൽ നില്ക്കാന് വരും. മക്കളല്ലെ ഇടക്കൊക്കെ ലീവ് ഒക്കെ ആവാം... പഠിക്കും മടുപ്പു അതൊക്കെ നമ്മൾ പഠിക്കുമ്പോഴും ഉണ്ടായിരുന്നതല്ലെ അതോണ്ട് ഇടക്ക് അവരും ഒന്ന് റസ്റ്റ് എടുക്കട്ടെ എന്ന് വിചാരിക്കും. പിന്നെ നല്ല പഠിക്കുന്ന പിള്ളേര് ആണ്. കേട്ടോ,
അതോണ്ട് അവരെ കോളേജിലും പരാധി ഒന്നുമില്ല. പിന്നെ ചില മാസം ലീവ് അധികമായാൽ ചെറുതായിട്ട് ഒന്ന് ഫൈൻ അടക്കേണ്ടി വരും എന്ന് മാത്രം... എന്താലെ...
നാട്ടിൽ ആയിരുന്നേൽ എത്ര ലീവ് എടുത്താലും ഇതൊന്നും വേണ്ട താനും അടിച്ചു പൊളിച്ചു ക്ലാസ്സും കട്ട് ചെയ്ത് തോന്നിയ പോലെ നടക്കാം...(നമ്മുടെയൊക്കെ ഓരോ സമയങ്ങൾ കടന്ന് പോയത് എത്ര രസകരമായിരുന്നു ഞാൻ പറയണ്ടല്ലോ?, എല്ലാവരുടെയും ഉള്ളിൽ നമ്മുടെ ബാല്യങ്ങൾ എന്നും പ്രിയപ്പെട്ടതാണ്... ഓർക്കപ്പെടേണ്ടതാണ്.
പെട്ടെന്നെന്റെ ഓർമകൾ അതിൽ നിന്ന് തെറ്റി അയാളുടെ മുഖം ഉള്ളിൽ തെളിഞ്ഞതും ആ കാഴ്ച്ചയിൽ ഞാനങ്ങു അമർന്നു പോയി.
എന്നാലും എന്റെ സന്തോഷം ആ ഒരൊറ്റ കാഴ്ച കൊണ്ട് പണ്ടാരടങ്ങി പോയെന്ന് തന്നെ പറയാം, എന്നിൽ അയാളൊരു ലഹരിയായിരുന്നു, ആ പുഞ്ചിരിക്ക് എന്നെ മഴക്കി വീഴ്ത്താൻ വല്ലാത്തൊരു കഴിവ് തന്നെയായിരുന്നു. മക്കളും ഞാനും തീർത്തും സന്തോഷങ്ങളുടെ തേരിലേരി പറക്കുകയായിരുന്നു,
അന്ന് ഞാൻ പതിവ് തെറ്റി ഓഫീസിൽ പോയപ്പോൾ അയാളുടെ ക്യാബിനിൽ കണ്ട കാഴ്ച!
ആ സ്നേഹത്തേരിൽ നിന്നും ആഴങ്ങളിലേക്ക് അറ്റു വീഴുന്നത് ഞാനറിഞ്ഞു...
എന്റെ ജോലി കഴിഞ്ഞു നേരത്തെ ഇറങ്ങിയ ഞാൻ നേരെ ലൂക്കയുടെ അടുത്ത് പോവാം എന്ന് കരുതി എന്റെ പാതങ്ങൾ ചലിപ്പിച്ചു.
സന്തോഷത്തോടെ ഡോർ തുറന്ന ഞാൻ കണ്ടത് ലൂക്കയുടെ മടിയിൽ ഇരിക്കുന്ന ലൂക്കയുടെ ഫ്രണ്ട് ജെയിംസിന്റെ ഭാര്യ ക്ലാരയെയാണ്... നിന്ന നിൽപ്പിൽ തല കറങ്ങുന്ന പോലെ തോന്നി എന്നുള്ളിൽ ഞാൻ ആസ്വദിച്ചു പോന്നിരുന്ന എല്ലാം ഒരു നിമിഷം ഭസ്മമായി നിലം പതിച്ചത് പോലെ... ആരോ എന്നെ നിലത്തിട്ട് ചവിട്ടിയരച്ചത് പോലെ,,, എന്റെ പ്രിയപ്പെട്ടതെന്തോ കാല് ചുവട്ടിൽ ഒലിച്ചു ഇറങ്ങി പോയത് പോലെ...
അയാളെന്നെ കണ്ടോ എന്നറിയില്ല, ഞാൻ അല്പ നേരം ചുവരിൽ താങ്ങി അങ്ങനെ നിന്നു. പിന്നെ മങ്ങിയ കണ്ണുകളോടെ അവിടെ നിന്ന് നടന്നകന്നു.
ഒരു പക്ഷെ!,
അയാളെന്നെ കണ്ടു കാണില്ല..... അവരുടെ നിമിഷങ്ങൾ അത്രമേൽ ആഴത്തിലുള്ളതാവാം...
എന്നാലും അവൾ?...
അവളൊരു സൈക്കോ ആണെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും എനിക്ക് നല്ലൊരു ഫ്രണ്ടായിരുന്നു അനിയത്തിയായിരുന്നു , എന്റെ സ്വന്തം പോലെയാ ഞാനവളെ കണ്ടത് എന്നിട്ടും അവൾക്കെങ്ങനെ എന്നോട് ഇത് ചെയ്യാൻ തോന്നി... അവരൊക്കെ സൈക്കോ ആണെന്ന് പറയാൻ കാരണം അവൾക്ക് ഈ രാത്രിയെന്നോ പാതിരായെന്നോ ഇല്ലാതെ ഇറങ്ങി നടക്കുന്ന സ്വഭാവം ഉണ്ട്,പോരാത്തതിന് ഈ ബ്ലഡ് ഒക്കെ കണ്ടാൽ അവൾക്കൊരു മാതിരി ഇറിറ്റേഷൻ ആണ് അവളൊരു മാതിരി ഭ്രാന്തന്മാരെ പോലെ കളിക്കും, പക്ഷെ!
അതൊക്കെ ചിലർക്ക് ഉണ്ടാവുന്ന സൈക്കോളജിക്കൽ പ്രശ്നങ്ങൾ അല്ലെ, അതോണ്ട് ഞാൻ കാര്യമാക്കാറില്ല.
പക്ഷെ!
ഇത് വേണ്ടായിരുന്നു, ഇതിലിപ്പോ സൈക്കോ മൂഡ് അല്ലല്ലോ,
ശരിയും തെറ്റുമറിയാത്ത പ്രായമല്ലല്ലോ ആർക്കും?
വീട്ടിൽ എത്തിയ ഞാൻ ബാഗ് ഹാളിൽ തന്നെ വെച്ച് ഇട്ട ഡ്രസ്സാലെ തന്നെ ബാത്റൂമിൽ പോയി ഷവർ തുറന്ന് അതിനടിയിൽ ഇരുന്നു... തല പൊരുപ്പം ഒന്ന് കുറഞ്ഞാലോ? കണ്ണിന്റെ ചുവപ്പ് മങ്ങിയാലോ...
ദേഹമാകെ അസഹ്യമായ ചൂടനുഭവപ്പെടുന്ന പോലെ, കണ്ണിൽ നിന്ന് ഒഴുകി വരുന്ന നീർ തുള്ളികൾക്കും എന്നോട് വല്ലാത്ത സ്നേഹമുള്ളത് പോലെ അവർക്കങ്ങോട്ട് അടങ്ങാൻ വല്ലാത്ത മടി.
ആർത്തു കരയണമെന്നുണ്ട്, വേണ്ട... അങ്ങനെ ചതിക്കപ്പെട്ട മൂലയിൽ ഒതുങ്ങി കൂടുന്നവളാവേണ്ട എനിക്ക്... ഐ കനൗ വാട്ട് റ്റു ടു...
കുളിച്ചു വസ്ത്രം മാറി ഞാൻ നേരെ കിടന്നു. ഇന്നെന്റെ വിശപ്പും ചത്തു പോയിരിക്കുന്നു. ആത്മാർത്ഥമായി സ്നേഹിച്ച സ്നേഹിക്കാൻ പാടവമുള്ള ഈ ഹൃദയത്തെ അവർ കീറി മുറിച്ചിരിക്കുന്നു...
ഇരുട്ട് മുറിയിൽ എന്റെ ചിന്തകൾ അറ്റമില്ലാതെ ഓടി നടന്നു .
പെട്ടെന്ന് അയാൾ വന്ന് ലൈറ്റ് ഇട്ടു...
" ഓഹ്, നീ പതിവില്ലാതെ നേരെത്തെ ഉറങ്ങിയോ...?
അയാൾ എനിക്ക് നേരെ ചുവടു തീർക്കുന്ന ശബ്ദം കാതിൽ പതിഞ്ഞപ്പോൾ എന്തോ.... കണ്ണുകൾ ഞാൻ മുറുക്കി ചിമ്മി.
നേരെ വന്ന് എന്റെ നെറ്റിയിൽ ചുമ്പിച്ചു...ആദ്യമായിട്ട് എന്റെ പ്രിയപ്പെട്ടവന്റെ ചുമ്പനം ആലസ്യമായി തോന്നി.
ഞാൻ അങ്ങനങ്ങാതെ തന്നെ കിടന്നു.
എന്റെ മറുപടി ഇല്ലാഞ്ഞിട്ടാവാം അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. അല്പം കഴിഞ്ഞു തിരിച്ചു വന്ന് ഫ്രഷാവാൻ കയറി. പിന്നെ വന്ന് എന്റെ അടുത്ത് കിടന്നു. എന്തോ അയാളുടെ ശ്വാസം എന്നിൽ തട്ടിയപ്പോൾ മുൻപൊന്നും അനുഭപെട്ടിട്ടില്ലാത്ത ഒരവസ്ഥ... എന്തോ അറപ്പാവുന്ന പോലെ.... അയാളുടെ മണം അസഹ്യമായി തോന്നി... അയാൾ എന്നെ ഒന്നുടെ ചേർത്ത് പിടിച്ചതും എനിക്ക് തട്ടി മാറ്റണം എന്നുണ്ടായിരുന്നു പക്ഷെ....!
അത്രമേൽ ലഹരിയായിരുന്ന അയാളെ അത്ര എളുപ്പം എനിക്ക് തട്ടിമാറ്റാൻ ആവില്ലായിരുന്നു.
ഞാൻ നിശബ്ദയായി തന്നെ കിടന്നു ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :രണ്ട്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പതിവിൽ നിന്ന് തെറ്റി,
അയാൾ ഉണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റ് എനിക്ക് കഴിക്കാൻ തോന്നിയില്ല.
കൂടെ ഇറങ്ങാനും തോന്നിയില്ലാ.
പോരുന്നില്ലെ?,എന്ന ചോദ്യത്തിന്
ഇല്ലാ എന്ന് പെട്ടെന്ന് പറയാനുള്ള മടികാരണവും.
പിന്നെ പെട്ടെന്ന് പറയാൻ ഒന്നും ഉള്ളിൽ തിരഞ്ഞിട്ടും കാണാതെയും ഞാനൊന്ന് പരുങ്ങി...പിന്നെ വായിൽകിട്ടിയെ ഒരു കള്ളം " ഇന്നലെ ഇവിടെ വെച്ച ഫയൽ കാണുന്നില്ല. ഞാനൊന്ന് നോക്കട്ടെ നിങ്ങൾ നടന്നോ...
ഒന്നും മിണ്ടാതെ എനിക്ക് വേണ്ടി കുറച്ച് നേരം പുറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നയാൾ
"എന്നാൽ ഞാൻ നടക്കാം എന്നും പറഞ്ഞു "
റോഡിലേക്ക് ഇറങ്ങി നടന്നു.
കുറച്ച് അകലെ ആ കാൽപാദങ്ങൾ നീങ്ങുന്നത് ഞാൻ നോക്കി നിന്നു. പിന്നെ വീട് ലോക്ക് ചെയ്ത് പതിയെ നടന്നു.
നടത്തത്തിലുടെനീളം എന്ത് ചെയ്യണം ഇനി എന്ത് ചെയ്യും എന്ന ചിന്തയെന്നെ ഭ്രാന്തമാക്കി കൊണ്ടിരിക്കുന്നു.
എന്നാലും എനിക്ക് എന്തൊക്കെയോ അറിയണമെന്നുണ്ട്, ആരോട് ചോദിക്കും എങ്ങനെ ചോദിക്കും...
ഞാൻ അയാൾ കാണാതെ അയാൾക്ക് പുറകെ പോയി... ഓഫീസിൽ കയറാതെ മറ്റൊരു ടാക്സി വിളിച്ചയാൾ കയറുന്നത് എന്റെ ശ്രദ്ധയിൽപെട്ടു, തൊട്ട് പുറകിലുള്ള ടാക്ക്സി വിളിച്ചു ഞാൻ അവരെ ഫോളോ ചെയ്തു.കുറച്ചു ദൂരം സഞ്ചരിച്ച ആ ടാക്ക്സി അതികം ആളൊന്നും ഇല്ലാത്ത ഒരു ഭാഗത്ത് റോഡ് സൈഡിൽ നിർത്തി. അതിൽ നിന്നും അയാൾ ഇറങ്ങി കുറച്ച് നടന്നു.
വണ്ടി നിർതിയിട്ട് ഞങ്ങൾ അയാളുടെ ചലനങ്ങളെ വീക്ഷിച്ചു.
അയാൾക്ക് നേരെ വന്ന മറ്റൊരു കാറിൽ കയറി അവരുടെ യാത്ര വീണ്ടും തുടർന്നു. ഞങ്ങളുടേതും
ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച കാറ് ഒരു പുല്ലുകൾ ഉണങ്ങി തരിച്ച ഒരു പാട് ചെറിയ വൈക്കോൽ പുരകളുള്ള ഒരു പ്രദേശത്ത് നിർത്തി. അയാളും കൂടെയുള്ള ആളും ഇറങ്ങി.
കൂടെയുള്ള ആളിനെ വ്യക്തമാവുന്നില്ല. മാസ്ക് ധരിച്ചിട്ടുണ്ട് പോരത്തതിന് പാന്റും ഷർട്ടും മുകളിൽ ഒരു കോട്ടും തല തുണികൊണ്ട് വേറെയും ചുറ്റികെട്ടിയിട്ടുണ്ട്...ടൈറ്റ് ഡ്രസ്സ് ശരീരവടിവും കണ്ടിട്ട് അതൊരു സ്ത്രീയാണ്. പുരുഷന്മാർ അത്രയും ശരീരത്തോട് ചേർന്ന ഡ്രസ്സ് ഉപയോഗിച്ച് കാണാറില്ല. പിന്നെ ആ നടത്തതിന്റെ ശൈലി കണ്ടാൽ അതൊരു പെണ്ണാണ് എന്ന് വ്യക്തമാണ് താനും.
വണ്ടിയിൽ നിന്നിറങ്ങി വേഗത്തിൽ അവര് നടന്നു തുടങ്ങി,
അവർ കാണാതെ ഞങ്ങളും.
കുറെ നടന്നവർ ആള് താമസമില്ലാ എന്ന് തോന്നിക്കുന്ന എന്നാൽ പുറമെ നിന്ന് കാണാൻ നല്ല ഭംഗി തോന്നുന്ന വെള്ള പൈയിന്റ് അടിച്ച ഒരു ഒരുനില കെട്ടിടത്തിലേക്ക് കയറി. ചുറ്റും പുല്ലുകൾ നിറഞ്ഞു ടെറസിൽ വരെ പൂപ്പൽ വന്നിട്ടുണ്ടെങ്കിലും എന്റെ കണ്ണിൽ അതൊരു മനോഹരമായ വീടായി തോന്നി.ഒരുപാട് കഥകൾ പറയാനുള്ള വീട് പോലെ,,,
അവര് കയറി ആ വാതിലുകൾ അടഞ്ഞതും ഞാൻ അതിന്റെ ചുറ്റും നടന്നു. ജനലഴികൾക്കുള്ളിലൂടെ നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. ഒരു ശബ്ദവും കേൾക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അരമണിക്കൂറിന് ശേഷം ഇരുവരും വലിയൊരു കറുത്ത സഞ്ചിയുമായി പുറത്തിറങ്ങി വന്നു.
ഞാൻ പെട്ടെന്ന് ആ വീടിന്റെ സൈഡിൽ ഒളിച്ചു നിന്നു.
ചുറ്റുപാടും വീക്ഷിച്ചു കൊണ്ടവർ ആ സഞ്ചി കുറച്ചപ്പുറത്തുള്ള അവരുടെ കാറിന്റെ ടിക്കിയിൽ കയറ്റി. വീണ്ടും ചുറ്റും നോക്കിയവർ ആ വാഹനത്തിൽ കയറി അതി സ്പീഡിൽ അത് സഞ്ചിരിക്കുകയും ചെയ്തു.
എന്റെ കൂടെയുള്ള ഡ്രൈവറിന് അവരെ കുറെ നേരം ഫോളോ ചെയ്യാൻ കഴിഞ്ഞില്ല.
എന്നിലാകെ നിരാശ പടർന്നു. അങ്ങനെ എന്റെ ദൗത്യം പാതി വഴിയിൽ ഉപേക്ഷിച്ചു ഞാൻ ടാക്സി ഓഫീസിലേക്ക് തിരിച്ചു.
ലീവ് പറയാതെ ചുറ്റി നടന്നത് കൊണ്ട് തന്നെ അപ്പോ തോന്നിയ കള്ളം ബോസ്സിനോട് പറഞ്, ഞാനെന്റെ ക്യാബിനിൽ പോയിരുന്നു.
എന്നാലും അത്രയും വലിയ സഞ്ചിയിൽ എന്താവും. അതിന് നല്ല ഭാരവും ഉണ്ടെന്ന് തോന്നുന്നു അവര് രണ്ട് പേരും കഷ്ടപ്പെട്ട് കാറിൽ കയറ്റുന്നത് പോലെയാണ് തോന്നിയത്. അത് ക്ലാരയാവുമോ?, ആണെങ്കിൽ അവളെന്തിനാണ് അങ്ങനെയൊരു വസ്ത്രധാരണ തിരഞ്ഞെടുത്തത്.കണ്ടിട്ട് തന്നെ പേടിയാവുന്നു.
ലൈറ്റ് ആയി ഓഫീസിൽ എത്തിയത് കൊണ്ട് തന്നെ ഞാൻ ഇറങ്ങാനും ഇന്നല്പം ലൈറ്റ് ആയി, മക്കള് വീട്ടിലില്ലാത്തത് കൊണ്ടും സാഹചര്യങ്ങൾ മാറി മറഞ്ഞത് കൊണ്ടും വീട്ടിൽ പോവാൻ തന്നെ തോന്നുന്നില്ലെന്നത് സത്യമാണ് താനും.അയാളെ അഭിമുഖീകരിക്കാൻ തന്നെ ഞാൻ അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വീട്ടിൽ വന്നെങ്കിലും അയാൾ അവിടെയില്ലായിരുന്നു. ലൈറ്റ് ആകുമായിരിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ പണികൾ ഒക്കെ കഴിച്ചു വേഗം കിടന്നു.അല്ലെങ്കിലും ഇത് നന്നായി ചെയ്യുന്ന ചതിയൊന്നും ഓർക്കാതെ എന്നിലേക്ക് ചേരുമ്പോൾ എന്നിലത് എത്രമാത്രം വേദനയാണെന്നത് അയാൾക്ക് ഓർക്കേണ്ടതില്ലല്ലോ?
ചെ...എങ്ങനെയാണ് ഒരിക്കൽ അത്രമാത്രം സ്നേഹിച്ചയാളെ ഇത്രയും ക്രൂരമായി വഞ്ചിക്കാൻ കഴിയുന്നത്. എനിക്ക് ഓർക്കാൻ തന്നെ പ്രയാസം തോന്നുന്നു... മനുഷ്യർ എന്ത് കൊണ്ടാണ് മനുഷ്യർക്ക് യാതൊരു വിലയും കല്പിക്കാത്തത്....
മനസിന്റെ അലച്ചിലിനൊടുവിൽ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു.
സാധാരണ അടിയാറുള്ള എന്റെ അലാറമാണ് പിന്നെ എന്നെ തൊട്ടുണർത്തിയത്, മെല്ലെ അതോഫ് ചെയ്തു തിരിഞ്ഞു കിടന്നു. പുറത്ത് ഇട്ടിരുന്ന വെട്ടം അങ്ങനെ തന്നെ ഉണ്ട്.എന്റെ കൈകൾ ബെഡിൽ പരതി നടന്നു.
ഇല്ല.കട്ടിലിൽ ഞാൻ മാത്രം അയാൾ രാത്രിയിൽ വന്നിട്ടില്ല.
ഫോണിൽ അഞ്ചാറ് മിസ്സ് കോൾ ഉണ്ടായിട്ടുണ്ട്, സൈലന്റ് ആയത് കാരണം ഞാനറിഞ്ഞിട്ടില്ല.
ഉം, വരില്ല എന്ന് പറയാൻ വിളിച്ചതാവും.
എത്ര ലൈറ്റ് ആയാലും വരാതിരിക്കാറില്ല. ഇപ്പൊ അതും തുടങ്ങി,ഇനി എന്തൊക്കെയാവും കാണാൻ ഉണ്ടാവുക കേൾക്കാൻ ഉണ്ടാവും ഇനി ഞങ്ങളുടെ ജീവിതം കള്ളങ്ങൾ നിറഞ്ഞതാവുകയാണോ?!.
എന്നാലും
അവരിന്നലെ എങ്ങോട്ടാവും പോയത്. എന്തിനാവും...അവരുടെ കയ്യിലുള്ള ആ സഞ്ചി എന്താവും...
എന്നിലെ ചോദ്യങ്ങൾ എന്റെ ഉള്ളുലച്ചു കൊണ്ടിരുന്നു.
എഴുനേറ്റ് ഫ്രഷായി ഞാൻ വീണ്ടും ഓഫീസിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഒരു കേക്ക് ഉം കോൾഡ് കോഫിയും വാങ്ങി.
രാവിലെ ഇവിടെ നല്ല തിരക്ക് പിടിച്ച ഒരു സമയം തന്നെയാണ് ജോലിക്ക് പോകുന്നവരുടെയും സ്കൂൾ കോളേജ് പോകുന്നവരും റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരിക്കും. ആർക്കും പരസ്പരം സംസാരിക്കാനോ പരിചയപ്പെടാനോ പരിജയം പുതുക്കാനോ സമയമില്ലാത്ത തിരക്കുകളുടെ ലോകം. അവനവന്റെ സ്വകാര്യതയിൽ ഒതുങ്ങി കൂടുന്നവരാണ് കൂടുതൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പല അറിയുന്ന മുഖങ്ങൾ പോലും അറിയാത്ത പോലെ മാറി നടക്കാറാണ് പതിവ്. കാരണം സംസാരിച്ചു സമയം കളയണ്ടല്ലോ, എല്ലാവരും ജോലിയിലും തിരക്കിലും...
ഈ ജോലിയും തിരക്കും ഒക്കെ കഴിഞ്ഞു നമുക്കൊക്കെ ആരെയെങ്കിലും തിരക്കാൻ നേരമുണ്ടാവുമോ എന്തോ?
സമയം അത്രയും വേഗത്തിലല്ലെ കടന്ന് പോവുന്നത്.... ഇന്ന് കാണുന്നവർ നാളെ ഇല്ല. പിന്നെ ഒന്ന് കാണണം എന്ന് വിചാരിക്കുന്നതിലോ മിണ്ടാതെ വിറങ്ങലിച്ചു കിടക്കുന്ന ശരീരം കാണുന്നതിലോ എന്തർത്ഥമാണുള്ളത്.
ഹു....
നാം പലപ്പോഴും പലതും പലരെയും മറക്കുന്നു.... ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു.
പതിവ് പോലെ ഓഫീസിൽ എത്തിയതും ഞാനെന്റെ ജോലിയിൽ വ്യാപൃതയായി കൈകളും മനസും രണ്ട് വീഥിയിലാണ് സഞ്ചാരപദം എന്ന് മാത്രം.
എന്തായാലും നാളെ ഹോളിഡേയാണ് എന്തെങ്കിലും പറഞ്ഞു മക്കളെ ക്കൂട്ടി വരണം. അവരും കൂടി ഇല്ലാതെ ആ വീട്ടിൽ എനിക്ക് വയ്യ... എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ ചിന്തകൾ എന്നെ ഭ്രാന്തമാക്കുന്ന പോലെ,
കണ്ണുകൾ ചുമ്മാ ക്യാബിന്റെ ചുറ്റും ഓടി നടന്നപ്പോൾ ഫ്രം അഡ്രെസ്സ് ഇല്ലാത്ത ഒരു ലെറ്റർ ശ്രദ്ധയിൽ പെട്ടു. മാത്രവുമല്ല അത് തീർത്തും ഒഫീഷ്യൽ ആയിരുന്നു. ഓഫീസുമായോ ജോലിയുമായോ ഒരു ബന്ധവുമില്ലാത്തത്.
ഒരു നിർവികാരതയോട് കൂടെ ഞാനത് തുറന്ന് നോക്കി..
ആ നിർവികാരത പല വികാരണങ്ങൾക്കും വഴി മാറുന്നത് ഞാനറിഞ്ഞു തുടങ്ങി... എന്റെ ഉള്ളമൊന്ന് വിറച്ചു... അധരങ്ങൾ അക്ഷരങ്ങളെ പരതി, നെറ്റിതടമാകെ വിയർത്തു.... എന്റെ ഇൻഹെലറിനു വേണ്ടി കൈകൾ ആകെ ചലിച്ചു... ഞാൻ അബോദാവസ്ഥയിലേക്ക് മറിഞ്ഞു വീണു....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*മൂന്ന്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ബോധം വന്നപ്പോൾ എന്നെ ഹോസ്പിറ്റലിൽ ആണ് ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയായിരുന്നു,എന്റെ സൈഡിലായി ഇരിക്കുന്ന എന്റെ കോലീഗ് (കൂടെ വർക്ക് ചെയ്യുന്ന സ്റ്റെഫിനെയാണ് )
പാവം ബെഡിൽ തല വെച്ച് ഉറങ്ങുകയാണ്.
എന്റെ കൈകൾ ഞാൻ അവളുടെ തലയിൽ തലോടിയതും
" ഹേയ്, നീ ഒക്കെ യാണോ, ഞാൻ dr വിളിക്കാം സാരല്ല ട്ടൊ...
പാവം ഞാൻ പറയുന്നത് കേൾക്കുമെന്നതിനു മുന്പേ അവളെഴുനേറ്റ് പുറത്തേക്ക് പോയി.
Dr വന്ന് ട്രിപ്പ് കഴിഞ്ഞു പോവാമെന്നു പറഞ്ഞപ്പോഴാണ് ആ പാവത്തിന്റെ ശ്വാസം നേരെ വീണത്.
ഓഫീസിൽ നിന്നും കിട്ടിയ മോളുടെ ഫോട്ടോയും ഭീഷണി ചൊവയുള്ള എഴുത്തും അവൾ കണ്ടതിനാൽ എല്ലാം ഞാൻ തുറന്നു പറഞ്ഞു. എനിക്ക് ചുറ്റും എന്താണ് നടുക്കുന്നതെന്നറിയാതെ നടുങ്ങി നിൽക്കുന്ന എനിക്കൊരു ആശ്വാസം പകരാൻ അവൾക്കായാലോ?
എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്...
ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയതും ഒരു തരം ശ്വാസം മുട്ടലായിരുന്നു. ഇരിപ്പുറക്കാത്ത പോലെ,മക്കളെ കൂട്ടി വരണമെന്ന് നേരെത്തെ തീരുമാനിച്ചതാണല്ലോ, അവർക്കല്ലാതെ ഇവിടെ എനിക്കിനി സമാധാനം നൽകാൻ ആവില്ല. വീട്ടിലേക്ക് കയറിയ അതെ സ്പീഡിൽ ഞാൻ തിരിച്ചതിറങ്ങി.
മക്കളുടെ ഹോസ്റ്റലിലേക്ക് ഒരു ടാക്സി വിളിച്ചു.
ഇപ്പൊ മക്കൾ മാത്രമാണെന്റെ ലോകം.
അവരിലൂടെ മാത്രമാണെന്റെ സന്തോഷം.
ടാക്സിയിൽ നിന്നുമിറങ്ങി ഓഫീസ് ലക്ഷ്യമിട്ടു നടക്കുമ്പോഴും, വീട്ടിലെ എല്ലാകാര്യങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞു കഴിയുന്ന എന്റെ ഭർത്താവിനെ ഞാനൊന്ന് ഓർത്തു. എല്ലാ പ്രാവശ്യവും മക്കളെ വിളിക്കാൻ ഓഫീസിൽ നിന്നും നേരെത്തെ എത്താറുള്ളതാ... അവര് നേരം വൈകിയാൽ വീട്ടിൽ ഞങ്ങളിരുന്നു അവരെ വിളിക്കാൻ പോവുന്നതിനെ പറ്റിയുള്ള ചർച്ചകൾ നടക്കാറുള്ളതാ... ഇപ്പോൾ എല്ലാ പതിവുകളും തെറ്റിയിരിക്കുന്നു. എന്നെ വേണ്ടാതായത് പോലെയാണോ മക്കൾ?
അവരെ മുഖം ഓർക്കാത്ത ദിവസങ്ങൾ എങ്ങനെയാണ് ജീവിതത്തിൽ ഉണ്ടാവുക.... എങ്ങനെയാണ് അതിനെ മറികടക്കുക.
ചിന്തകൾ മാറ്റി വെച്ച്. ഹോസ്റ്റൽ വാടന്റെ റൂമിന് ഞാൻ തട്ടി. വാതിൽ തുറന്ന അവർ എന്നെ കണ്ടതും പരങ്ങാൻ തുടങ്ങി...
മകളെ വിളിക്കാനെന്നും പറഞ്ഞു മുകളിലേക്ക് കയറി പോയ അവർ മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും താഴെ ഇറങ്ങി വന്നില്ല.
ഗസ്റ്റ് റൂമിലെ കസേരയിൽ ഇരിപ്പുറക്കാത്ത ഞാൻ പുറത്തേക്കിറങ്ങി.
എന്നെ കാത്തിരുന്നത് പോലെ അവളുടെ കൂട്ടുകാരി സ്റ്റെല്ല എന്നെ കണ്ടതും പൊട്ടി കരഞ്ഞു. രാവിലെ ട്യൂഷൻ പോയ എന്റെ മകൾ രാത്രിയിൽ ഏഴ് മണി ആയിട്ടും തിരിച്ചെത്തിയില്ലെന്ന്,
ഇവിടെ ഇപ്പൊ ഇത് ഏഴാമത്തെ മിസ്സിംഗ് കേസ് ആണെന്ന്...
എന്റെ തല ചറ്റുന്നത് പോലെ തോന്നി.
സമനിലതെറ്റിയ ശബ്ദകോലാഹളങ്ങൾ ഞാനവിടെയുണ്ടാക്കി. അവരുടെ ആശ്വാസ വാക്കുകൾക്ക് എനിക്ക് ഒരു വിലയും തോന്നുന്നില്ല. മങ്ങിയ കണ്ണുകളോടെ വിറക്കുന്ന കൈകളോടെ ഞാൻ എന്റെ മൊബൈലിൽ അയാളുടെ നമ്പർ പരതി... ഇല്ല സ്വിച്ച് ഓഫ്... ആരെ വിളിക്കും... സ്റ്റെഫിയെ വിളിച്ചു ഞാൻ പൊലീസ് സ്റ്റേഷനേലിലേക്ക് തിരിച്ചു.
വൈബ്രെറ്റ് ചെയ്യുന്ന ഫോൺ കാതുകളിൽ അമർത്തിയതും.
" പൊലീസ് അറിഞ്ഞാൽ പിന്നെ നിങ്ങളുടെ മകൾ ജീവിച്ചിരിക്കില്ല. ഞാൻ പറയും അത് കേട്ടാൽ മതി.
" ഹലോ, ഹെലോ....
അവർ കട്ട് ചെയ്ത നമ്പറിലേക്ക് നിരവതി വിളിച്ചു വെങ്കിലും സ്വിച്ച് ഓഫായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല. പോയി മോനെ കൂട്ടി വീട്ടിലേക്ക് തിരിച്ചു. എന്റെ അവസ്ഥ കണ്ടിട്ടാവണം സ്റ്റെഫിയും എന്റെ കൂടെ വന്നു.
നിരവതി തവണ എന്റെ പ്രിയതമനായിരുന്നവനെ വിളിച്ചിട്ടും സ്വിച്ച് ഓഫ് തന്നെയാണ്...
എവിടെയാണയാൾ എന്തിനെന്നോടിങ്ങനെ ചെയ്യുന്നു. അത്രമേൽ സ്നേഹിച്ചതിനുള്ള പ്രതികാരമാണോ അയാൾ എന്നോട് ചെയ്യുന്നത്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*നാല്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആകെ ഒരു ശ്വാസം മുട്ടി ജീവിക്കുന്ന അവസ്ഥ പോലെയായി. എത്ര പെട്ടന്നാണ് എല്ലാം മാറി മറയുന്നത് സന്തോഷം സങ്കടങ്ങൾക്ക് വഴിമാറിയത് രാവും പകലും മാറി വരുന്നെങ്കിലും എന്നിൽ രാവുകൾ മാത്രമായി ചുരുങ്ങിയത്...മനോഹാരിതയിൽ നിറഞ്ഞ പ്രകൃതിയുടെ കളകൂജനങ്ങൾ പോലും അലോസരമായി തുടങ്ങിയത്.
സൂര്യോദയമോ അസ്തമയമോ കാണാത്ത ദിവസങ്ങൾ എന്നെ ഭ്രാന്തമാക്കികൊണ്ടിരുന്നു. വേദനകൾ എന്നെ കീറി മുറിച്ചു കൊണ്ടിരുന്നു.വീട്ടിലേക്ക് ഒന്ന് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥ, ഞാനെന്ത് ചെയ്യും ആരോട് പറയും...
എനിക്കെവിടെയാണ് പിഴച്ചു തുടങ്ങിയത് എന്ത് കൊണ്ടാണ് ഇങ്ങനെയെല്ലാം...
എന്റെ വിങ്ങൽ കണ്ടിട്ടാവണം സ്റ്റെല്ല എല്ലാ കാര്യങ്ങളുടെയും കിടപ്പ് അവളുടെ ഭർത്താവിനെ അറിയിച്ചു.
സ്റ്റെല്ലയുടെ ഹസ്ബൻഡ് ഇൻസ്‌പെക്ടറാണ്, പൊലീസ് അറിയരുതെന്ന് അവര് പറഞ്ഞിരുന്നു വെങ്കിലും എന്റെ മുമ്പിൽ മറ്റു വഴികൾ ഒന്നും തന്നെയില്ലായിരുന്നു. അവൾക്ക് വഴങ്ങുകയല്ലാതെ ഇവിടെ എനിക്ക് മറ്റൊരു പരിചയകാര് പോലുമില്ല. എനിക്ക് വയ്യ ഇതൊന്നും ഒറ്റക്ക്...
ഇതെന്തായി തീരുമെന്നോ എവിടെ ചെന്ന് അവസാനിക്കുമെന്നോ ഒരുപിടിയുമില്ല. എന്റെ മോള്...ആ ചിന്തയിൽ ഞാൻ എരിഞ്ഞു തീരുകയാണ്.
ഞങ്ങൾ മൂന്ന് പേരും സ്റ്റെല്ല അവളുടെ ഹസ്ബൻഡ് ഇൻസ്‌പെക്ടർ ജേക്കപ്പ് പിന്നെ ഞാനും.
മുൻപ് എന്റെ ഭർത്താവിനെ പിന്തുടർന്ന് പോയാ ആ വീട്ടിലേക്ക് പോയി,
അടുത്തെങ്ങും ആരുമില്ലാത്തൊരു സ്ഥലം. ഒറ്റപെട്ട വീട് വീടിന് ചുറ്റും നടന്നിട്ടും ആളൊച്ചയോ അനക്കമോ ഉണ്ടായിരുന്നില്ല. പിറക് വശത്തെ ഡോർ പൊളിച്ചു ഞങ്ങൾ അകത്ത് കയറി. ആകെ മുഷിഞ്ഞ ശോഷിച്ചു കിടക്കുന്ന ഒരു വീട്. ആള് താമസമില്ലാതായിട്ട് കൊറെ വർഷങ്ങൾ കഴിഞ്ഞത് പോലെ, പൊട്ടിയതും പൊടിഞ്ഞതുമായ ഫർണിച്ചറുകൾ ചുവരിൽ ഫാമിലി ഫോട്ടോകൾ ഫോൺ ടോർച് ഉപയോഗിച്ച് എല്ലാം വിശദമായി നോക്കിയെങ്കിലും ഞങ്ങൾക്ക് ഒന്നും മനസിലായില്ല എന്ന് തന്നെ വേണം പറയാൻ. ഇനിയിപ്പോ ഇത് ക്ലാരയുടെ വീടാകുമോ അവളി നാട്ടുകാരിയാണ് ഫോട്ടോയിൽ കാണുന്നതും ഇവിടെ കാണാറുള്ളത് പോലെയുള്ള മുഖങ്ങൾ പഴയ ഫോട്ടോകൾ അഴക്കുകൾ നിറഞ്ഞു വ്യക്തമാവുന്നില്ല എന്ന് മാത്രം...
ജേക്കബ് ആ ഫോട്ടോകൾ തുടച്ചു വൃത്തിയാക്കി ഫോണിലേക്ക് പകർത്തി.
പുറത്ത് നിന്നു ക്കാണാൻ ചെറിയ വീടാണെങ്കിലും അത്യാവശ്യം സൗകര്യങ്ങളുള്ള വലിയ ഒരു വീട് തന്നെയായിരുന്നു. മനോഹരമായ റൂമുകൾ എല്ലാ റൂമിലും ഫോട്ടോകൾ ഉണ്ട്, എല്ലാ ചിത്രങ്ങളും ഫോണിലേക്ക് പകർത്തി ഞങ്ങൾ തിരിചിറങ്ങാൻ തീരുമാനിച്ചു. നിരാശയ
യായിരുന്നു ഫലം ആളൊഴിഞ്ഞ വീടല്ലാതെ ഞങ്ങൾക്ക് ഒന്നും കണ്ടെത്താനായില്ല.
പെട്ടെന്ന് സ്റ്റെല്ല പിറകിൽ നിന്നും വിളിച്ചു.
" ഹേയ്,ഇച്ചായ ഇതൊന്നു നോക്കിയേ, ഈ ടേബിളിന് താഴെ എന്തോ ഉണ്ടെന്ന് തോന്നുന്നു. അവിടെനിന്നു വെളിച്ചം കാണുന്നത് പോലെ,
തിരിഞ്ഞു നടന്നു തുടങ്ങിയ ഞങ്ങൾ ആ വെളിച്ചത്തിനു പുറകെ ഇറങ്ങി. സ്തംഭിച്ചു പോയെന്ന് തന്നെ പറയാം. മുകളിലുള്ള വീടിനെക്കാൾ വലിയൊരു വീട് അതിന്റെ താഴെയുണ്ടായിരുന്നു. വീടിന്റെ പുറത്ത് നിന്നോ ഉള്ളിൽ നിന്നോ ഇങ്ങനെ ഒന്ന് ഉള്ളതിന് യാതൊരു സൂചനയുമില്ല. മുകളിലെ പോലെയല്ല ഇവിടെ ആരോ വരാറുണ്ട് നിൽക്കാറുണ്ട് സ്ഥിരതാമസം അല്ലെങ്കിലും അവിടെ ആളുണ്ടാവാറുള്ളതിന് തെളിവുകൾ അവിടെയുണ്ടായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ വസ്ത്രങ്ങൾ ക്ലീൻ ബെഡ് സ്പെഷ്യലി പൊട്ടാത്തതും പൊടിയാത്തതുമായ കട്ടിലുകളും കസേരകളും വാഹ്.... മുകളിലെ അതെ ഫോട്ടോകൾ താഴെയുമുണ്ട് നല്ല ക്രിസ്റ്റൽ ക്ലിയർ ഫോട്ടോകൾ.
ഒരു റൂം മാത്രം അടച്ചിട്ടിരുന്നു എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിയാത്തത് കൊണ്ട് ജേക്കബ് അതും പൊളിച്ചു. പക്ഷെ!
എന്റെ തോന്നലുകൾ എന്ന പോലെ അവിടെയുള്ള ഫോട്ടോകളിൽ നിറഞ്ഞു നിന്നത് മുഴുവൻ എന്റെ മക്കളും ഞാനും ഭർത്താവും പിന്നെ ആരാണെന്ന് അറിയാത്ത കൊറെ ആളുകളും ഒന്നും മനസിലാവാത്തത് പോലെ പരസ്പരം ഞങ്ങൾ നോക്കിയെങ്കിലും അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി.
ജേക്കബ് ഇറങ്ങിയപാടെ ആ ഫോട്ടോകൾ എല്ലാം സ്റ്റേഷനിൽ അയച്ചു ഡീറ്റെയിൽസ് കിട്ടുമോ എന്ന് നോക്കാൻ പറഞ്ഞു. ഞങ്ങൾ സ്റ്റെല്ലയുടെ വീട്ടിലേക്ക് പോയി അവിടെ അവരുടെ പേരെന്റ്സു ള്ളത് കൊണ്ട് മോനെ അവിടെയായിരുന്നു സേഫ് ആയിട്ട് ഇപ്പോൾ നിർത്താൻ പറ്റിയ ഒരേ ഒരു സ്ഥലം.
എന്നാലും ഈ നാടിനെ പറ്റി ഒന്നും അറിയാതെ സാധാരണ സ്വപ്നങ്ങൾക്ക് വേണ്ടി വന്ന് ജീവിതം തുടങ്ങി ഞങ്ങൾ എങ്ങനെ ഒരാളുടെ റൂമിന്റെ ചുവരിൽ വന്നു. ശരിക്കും അവർ ആരാ... എന്തിനാ...
ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റുള്ളൂലച്ചു കൊണ്ടിരുന്നു.
പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന മോനെയാണ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കാണുന്നത്, അവന്റെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ല എന്റെ മോള്.... അല്പ നേരം എല്ലാവരും നിശബ്ദമായി അങ്ങനെ ഇരുന്നു. സോഫയിൽ ഇരുന്ന എന്റെ മടിയിൽ മോൻ വന്നു കിടന്നു ഞാൻ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു ഞാനറിയാതെ നിറഞ്ഞ മിഴിനീർ കണങ്ങൾ അവന്റെ മുടിയെ ഈറനണിയിച്ചു കൊണ്ടിരുന്നു...
റിങ് ചെയ്ത ഫോണുമെടുത്ത് ജേക്കബ് പുറത്തേക്ക് പോയി,
ഫോണും സ്വിച്ച് ഓഫ് ചെയ്തു ഇയാള് ഇത് എവിടെ ആയിരിക്കും ഇനി അതും ഇത് പോലെ വല്ലതും ആവുമോ, ഓഫീസിൽ വിളിച്ചിട്ടും ഈ ഒരാഴ്ച വന്നിട്ടില്ല ആരെയും വിളിച്ചിട്ടില്ല എന്നൊക്കെയാണ് അവരും പറയുന്നത്.
എന്റെ ശ്വാസം പോലും ഒച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരുന്നു.
മടിയിൽ നിന്നും മോനും തേങ്ങുന്നത് കാണുമ്പോൾ എന്റെ ഹൃദയത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുകയാണ്.
നിശബ്ദതതക്ക് വിരാമമിട്ടു കൊണ്ട് ജേക്കബ് കടന്നു വന്നു.
1995 ൽ കൊല്ലപ്പെട്ട ഫിലിപ്പ് ഫാമിലിയാണ് ആ ഫോട്ടോയിൽ ഉള്ളത്, കേസ് നിലനിന്നില്ല. പിന്നെ അതിന്റെ പിറകെ നടക്കാൻ ആരുമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. ആ കുടുംബത്തിലെ നാല് പേരന്ന് കൊല്ലപ്പെട്ടു. ഫിലിപ്പ് അവരുടെ ഭാര്യ സാറ ഫിലിപ്പ് മകൻ ഡേവിഡ് ഫിലിപ്പ് മകൾ ഡാനിയ ഫിലിപ്പ് ഒരാളും കൂടെ ഉണ്ടായിരുന്നു അന്നൊരു ഒന്നര വയസ്സ് മാത്രമുണ്ടായിരുന്ന കൈകുഞ്, ആ കുട്ടിയെ അന്നവർ വീടിന്റെ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയതായിരുന്നു. പക്ഷെ!,
കൊലപാതകം ആയത് കൊണ്ട് ആ കുട്ടിയെ ആരും ഏറ്റെടുത്തില്ല. അന്നത്തെ ഇൻസ്‌പെക്ടർ കലേബ് ജേക്കപ്പ് എന്ന് പറഞ്ഞൊരു ഉദ്യോഗസ്ഥൻ അവളെ ദത്ത്എടുത്ത് വളർത്തി എന്നൊക്കെയാണ് പറയുന്നത്. പിന്നെ ആർക്കും ഒന്നും അറിയില്ല അയാൾ എന്നോ റിട്ടേറ് ആയിട്ടുണ്ട്. അന്ന് ആ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒക്കെ വ്യത്യസ്ത നിലയിൽ മരണപ്പെട്ടു ചിലതൊക്കെ സൂയിസൈഡ് ആണ് രേഖപെടുത്തിയത് ചിലത് കൊലപാതകം. അങ്ങനെ ആ കേസ് ഏറ്റെടുക്കാൻ ആരും അന്ന് തയ്യാറായില്ല.
അതും നമ്മുടെ കേസും ആയിട്ട് ബന്ധം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളൊക്കെ ഇവിടെ വന്ന് പെട്ടവരല്ലെ അവരൊക്കെ ഇവിടുത്തുകാരും നമുക്കൊന്നും ഇതൊന്നുമായി യാതൊരു ബന്ധവുമില്ലാതാനും. ഇതിപ്പോ ഞാൻ എവിടെ തുടങ്ങും എങ്ങനെ തുടങ്ങും എന്ന് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ കൂടുതൽ ആരോടും പറയാനും പറ്റില്ല.ഇങ്ങനത്തെ കേസ് ഒന്നും കൂടുതൽ പരസ്യമാക്കിയാൽ നമ്മുടെ കുട്ടിയുടെ സെക്യൂരിറ്റിയെ കൂടി അത് ബാധിക്കും.
പിന്നെ ഒരാഴ്ചയായിട്ട് നിങ്ങളീ പറഞ്ഞ ക്ലാരയും മിസ്സിംഗ് ആണ്. ആകെ മൊത്തം എന്തൊക്കെയോ എവിടെയോ എന്തോ പോലെ,
എല്ലാം കേട്ടപ്പോൾ ആകെ ഒരു മരവിപ്പായിരുന്നു. എന്തൊക്കെയാ നടക്കുന്നെ എന്റെ മോളെവിടെ അവളുടെ അച്ഛനെവിടെ...ക്ലാരയും മിസ്സിംഗ് ആണെന്ന് അറിഞ്ഞപ്പോൾ ഒരു പിടി വള്ളിയും കിട്ടാത്ത അവസ്ഥ പോലെ...
വഴി ഉണ്ടാവുമെടോ, വിഷമിക്കണ്ട. ഞാൻ രഹസ്യമായി ആ വീടിന്റെ അടുത്തും നീ പറഞ്ഞ ക്ലാരയുടെ ഫ്ലാറ്റിലും ഓഫീസിലുമൊക്കെ ആളെ നിർത്തിയിട്ടുണ്ട് എന്തെങ്കിലും പോം വഴി കാണാതിരിക്കില്ല.
പിന്നെ കേസ് സീരിയൽ മെർഡർ കേസിൽ ഉൾപ്പെടുത്തിയത് ആയിരുന്നു. ആ ഉടനെ അത്പോലെ ഇവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, 2018 ലാണ് അത്പോലെത്തത് തോന്നിക്കുന്നത് അവസാനമായി നടന്നത്. അവരൊക്കെയും ഇവിടെത്തെ സിറ്റിസൺസ് ആണ്.
ഫോൺ അടുത്ത് തന്നെ വെച്ചോ അവര് വിളിക്കും നോക്കാം എന്താണ് അവരുടെ ഡിമാൻഡ് എന്ന് അപ്പൊ കാര്യങ്ങൾ കുറച്ചൊക്കെ നമുക്ക് മനസിലാവും.ഏതായാലും അതും ഇതുമായും യാതൊരു ബന്ധവുമുണ്ടാവാൻ ചാൻസില്ല നീ അതാലോചിച്ചു ഇരിക്കേണ്ട. അവളെ അല്ല അവരെ രണ്ട് പോരെയും നമ്മൾ കണ്ടെത്തും...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*അഞ്ച്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പതിവിന് വിപരീതമായി ഇന്ന് മരിയ എഴുന്നേറ്റപാടെ പഴയ ഓർമ്മകൾക്ക് മധുരം നൽകുന്ന തിരക്കിലാണ്, കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയം കീറി മുറിയുകയും ചെയ്യുന്ന ഓർമകൾ, സന്തോഷങ്ങൾ നിറഞ്ഞ യാത്രകൾ ദിനങ്ങൾ വീടെത്ര സുന്ദരമായിരുന്നു വെന്ന് തന്റെ കയ്യിലുള്ള പഴയ ആൽബത്തിലെ ഓരോ ചിത്രങ്ങൾ മറിക്കുമ്പോഴും അവൾ ഓർത്തുകൊണ്ടിരുന്നു. ഓരോ നിമിഷങ്ങളും അതിമനോഹരം തന്നെ...
കണ്ണുകൾ തുടച്ചു വൈബ്രേറ്റ് ചെയ്യുന്ന ഫോൺ എടുത്ത് ശ്രവണനാടിയോട് ചേർത്ത് പിടിച്ചു,
കൈകളിൽ നിന്ന് വഴുതി വീണ ഫോൺ നിലത്ത് നിന്ന് വാരിയെടുത്തു ഞാൻ വീട്ടിൽ നിന്ന് പുറത്ത് ചാടി വഴിയിൽ കണ്ട എല്ലാ ടാക്സികൾക്കും കൈ കാട്ടി ഭ്രാന്തമായി നടന്നു കൊണ്ടിരുന്നു.... എന്റെ അധരം ഒന്ന് മാത്രം മൊഴിഞ്ഞു കൊണ്ടിരുന്നു... "അതെന്റെ മോളാവില്ല... അതെന്റെ മോളാവില്ല...
കണ്ണുകൾ മങ്ങുന്നത് കാരണം ഒന്നും കാണാൻ സാധിക്കുന്നില്ല ശരീരമാകെ ഒരു വിറയൽ പോലെയാണ് നടക്കുന്നതിൽ നിന്നുമെന്നെ ആരോ പിറകിലേക്ക് വലിക്കുന്നത് പോലെ, ഒടുവിൽ എന്നോട് ചേർന്നു വന്നു നിർത്തിയ ടാക്സ്സിയിൽ ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി. നദികരയിൽ തടിച്ചു കൂടിയ ആളുകളെ തട്ടിമാറ്റി ഞാൻ മുമ്പിലേക്ക് നടന്നു. ആളുകൾക്കിടയിൽ നിന്നും ജേക്കബ് വന്നെന്നേ വിളിച്ചു.
" പേടിക്കേണ്ട അവളല്ല ഒരു ഐടേണ്ടിഫിക്കേഷന് വേണ്ടി മാത്രമാണ്...
ആർത്തു നിലവിളിച്ചുകൊണ്ട് ഞാനാ വിറങ്കലിച്ചു മുമ്പിൽ കിടക്കുന്ന ശരീരത്തിന്റെ മുകളിലുള്ള തുണി നീക്കി നോക്കി. ഉള്ളിലന്നേരം ഉരുണ്ട് പൊന്തി വന്ന ആന്തൽ പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയായിരുന്നു... നേരിയ ആശ്വാസം അതവളല്ല എന്റെ മോളല്ല...മോളല്ല...
നേരെ വീണ ശ്വാസം ഞാൻ ജേക്കബിന്റെ കാറിൽ കയറി ഇരുന്നു.
ആ നദികരയിൽ നികൂടതയുടെ ശബ്ദം ആഞ്ഞു പൊന്തികൊണ്ടിരിക്കുന്നത് പോലെ തോന്നി വെള്ളത്തിന്റെ ഓളങ്ങൾക്കും കാറ്റിനും കണ്ണുനീരിന്റെ ഗന്ധം പരത്താൻ കഴിവേറെ തന്നെയായിരുന്നു. അവിടെ ഇവിടെയായി മുളച്ചു കിടക്കുന്ന കുട്ടിച്ചെടികൾക്കിടയിൽ ആരോ ഒളിഞ്ഞു നോക്കുന്നപോലെ അനുഭവപ്പെട്ടു.ആ കണ്ണുകൾക്ക് തീവ്രതയേ റിയതിനാൽ ആ നോട്ടം എന്റെ കണ്ണിനെ പെട്ടന്ന് തട്ടി മാറ്റി.
ആഹ് അതെന്താണ്,,, എന്റെ നെഞ്ചും കൂട് തകരുന്ന പോലെ,
എന്റെ മോള് ഭക്ഷണം കഴിച്ചു കാണുമോ വെള്ളം കുടിച്ച് കാണുമോ?
അവൾക്ക് വല്ലാത്ത പേടിയാണ്,വീട്ടിൽ വന്നാൽ എന്റെ കൂടെ തന്നെ കിടക്കും ഇടിമിന്നലുള്ള സമയമാണേൽ എന്നെ ഒന്ന് തിരിഞ്ഞു കിടക്കാൻ പോകും സമ്മതിക്കാതെ അടക്കി പിടിച്ചവൾ കിടക്കും.
ഇരുട്ടിനെ അവൾക്ക് വല്ലാത്ത പേടിയാ... എന്റെ മോളെ അവര് വേദനിപ്പിക്കുമോ, അവൾക്കിതൊക്കെ സഹിക്കാൻ കഴിയുന്നുണ്ടാവുമോ?!
എന്റെ ഏറ്റവും മനോഹരമായ ചിരിയുള്ള റോസാപ്പൂവായിരുന്നവൾ... എന്റെ കൂടെയിരിക്കുമ്പോൾ ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള ലാസ്യകാരി,
" ഞാൻ ജനിച്ചതിൽ മമ്മക്ക് സൗന്ദര്യം കൂടിയിട്ടുണ്ട് മമ്മന്റെ ലക്കി ചാർമ് ഞാനാണ്..
എന്ന് പറഞ്ഞവൾ കുടു കൂടാ ചിരിക്കുമായിരുന്നു.
ആ ചിരിയെന്റെ ശ്രവണ നാടിയെ കുളിർപ്പിച്ച് കൊണ്ടിരിക്കും എത്ര വലുതായാലും വികൃതിക്ക് ഒരു കുറവുമില്ലാത്ത അവൾ ഇന്നെന്നെ ഏറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. നീ എവിടെയാ മോളെ... എനിക്ക് വയ്യട മതി മമ്മ തോറ്റു ഒന്ന് വാടാ...
എനിക്ക് എല്ലാം കൂടി സഹിക്കാൻ പറ്റുന്നില്ലെടാ...
കണ്ണുകൾ അടക്കി പിടിച്ചു പുറത്തോട്ട് നോക്കിയതും ആ വിറങ്കലിച്ചു കിടക്കുന്ന മുഖം അവളെ നിസഹായമായി നോക്കുന്ന പോലെ തോന്നി. എന്ത് പറ്റിയതാവും ലെ...
എന്നാലും ആരുടെയോ മകൾ ആവും പ്രതീക്ഷയാവും സ്വപ്നമാവും ആ വിറങ്കലിച്ചു കിടക്കുന്നത് അവരെങ്ങനെ ഇത് സഹിക്കും...
അവിടെത്തെ പ്രോസജേയ്‌സ് ഒക്കെ കഴിഞ്ഞു ജേക്കബ് എന്നെ വീട്ടിൽ വിട്ടു.
പ്രതീക്ഷകൾക്ക് വഴിയേതും തുറന്ന് കണ്ടില്ലെന്നാലും ഞാനിടക്ക് സ്വിച്ച് ഓഫായി കിടക്കുന്ന എന്റെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കും. എന്നാലും എന്തായിരിക്കും ഇതിന്റെ അർത്ഥം... എന്നാലും ക്ലാര അവളെവിടെ... ആകെ മൊത്തം ഒന്നും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ.
ജേക്കബ് ന്റെ ഫോൺ വിളിയും സ്റ്റെല്ല കോളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു.
" നീ എന്റെ കൂടെ വാ, നമുക്കൊരിടം വരെ പോകാനുണ്ട്, പേടിക്കേണ്ട നേരത്തെ പോയത് പോലെ ഒന്നുമില്ല.
റിങ് ചെയ്ത ഫോൺ അപ്പോയെക്കും നിന്ന് പോവുകയും അതെടുക്കേണ്ട എന്ന് അവൾ പറയുകയും ചെയ്തപ്പോൾ.
എന്താണെന്നോ എന്തിനെന്നോ അറിയാതെ ഞാനവൾക്ക് പിറകെ നടന്നു അവളുടെ കാറിൽ കയറി ഇരിന്നു.
കണ്ണുമടച്ചു ചാരി ഇരുന്നു. ചിന്തകൾക്ക് അറ്റമില്ലാതോടുകയാണ്. മുന്നിലുള്ളതെല്ലാം ബ്ളാങ്ക് ആയി കിടക്കുന്ന ഒരുതരം അവസ്ഥ. എന്റെ കാലിടറി കൊണ്ടിരിക്കുന്നു ഓരോ ദിവസം കഴിയുംതോറും എന്റെ പ്രതീക്ഷകൾ കുറഞ്ഞു വരുന്ന പോലെ,
" വാ, നീ ഉറങ്ങിയോ,
കണ്ണ് തുറന്ന് നോക്കിയ ഞാൻ ഹോസ്പിറ്റലിൽ മുമ്പിലായിരുന്നു. എന്തിനാ ഇവിടെയെന്ന രീതിയിൽ ഞാൻ അവളെ നോക്കിയെങ്കിലും ഒന്നും പറയാതെ എന്റെ കയ്യും പിടിച്ചവൾ നടന്നു. മരവിച്ച മനസുമായി ഞാനവൾക്ക് പിറകയും. ലിഫ്റ്റിൽ കയറി മുകളിലെത്തി 302 വാർഡിൽ കയറിയതും എന്റെ കാഴ്ച.... ഞാനാകെ തളർന്നു നിലം പതിച്ചു. എന്റെ നെഞ്ചു പിളർന്നു പോകുന്നത് പോലെ,
ഞങ്ങൾക്ക് മുന്പേ അവിടെയെത്തിയ ജേക്കബ് എന്തൊക്കെയോ ഡോക്ടറിനോട് ചോദിക്കുന്നുണ്ടായിരുന്നു. വാതിൽ കോടിയിൽ ഊർന്നു വീണ എന്നെ തൃതിയിൽ അവര് രണ്ട് പേരും കൂടി ഉയർത്തി ആ ബെഡിനരികിൽ കൊണ്ടിരുത്തി.
കണ്ണുകളടച്ചു ഒക്സിജൻ മാസ്കും ധരിച്ചു കിടക്കുന്ന ലുക്കയെ കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചിരുന്നു പോയി. സ്റ്റെല്ല എന്തൊക്കെയോ പറഞ്ഞെന്റെ ഷോൾഡറിൽ തട്ടുന്നുവെങ്കിലും ഞാനതൊന്നും കേട്ടതേയില്ല.
അവന്റെ കളിചിരികൾ ആ പഴയ പ്രണയ നാളുകൾ എന്റെ എല്ലാമെല്ലാമായവൻ എന്റെ കണ്ണിൽ തെളിർത്തു നിന്നു. അവന്റെ ചിരിയിൽ പെഴതൊഴിഞ്ഞ മുത്തുകൾ ഒരുനിമിഷം എന്റെ മുമ്പിൽ പൊട്ടി ചിതറിയ പോലെ, പ്രകാശം പരത്തുന്ന പകൽ ഇടിമിന്നലോട് കൂടെ വാനം ഇരുണ്ട പോലെ, എന്റെ മുമ്പിൽ എന്റെ എല്ലാം തകർന്നടിഞ്ഞു വീണ പോലെ...
" ആ ബോഡി കിട്ടിയ നദിക്കടുത്തായാണ് ലോക്കയെ കണ്ടെത്തിയത് ബട്ട് ലൂക്ക ഇവിടെ അഡ്മിറ്റ് ആയിട്ട് ഏകദേശം ഒരാഴ്ചയായി അത് വഴി പോയ ആരോ ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ ഇവിടെ കൊണ്ടാക്കിയതാണ്.
മിസ്സിംഗ് ആയ അന്നോ പിറ്റെ ദിവസമോ അവൻ ഇവിടെ ആണ്.
ജേക്കബ് പറഞ്ഞു നിർത്തിയതും നിസഹായമായി ഞാനവനെ ഒന്ന് നോക്കി.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*ആറ്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇൻസ്‌പെക്ടർ ജേക്കബിന് ഒന്നുറപ്പായിട്ടുണ്ട് താൻ കരുതിയ പോലെയല്ല ഈ കേസിന്റെ ഗതി നീങ്ങി കൊണ്ടിരിക്കുന്നത് തനിക്ക് മനസിലാക്കാൻ കഴിയാത്ത എന്തോ ഒരു കുരുക്ക് ഇതിലുണ്ട് ഈ രഹസ്യന്വേഷണം കൊണ്ട് മാത്രം ഇത്... പരിമിതമായ എന്റെ സഹപ്രവർത്തകരെയും കൊണ്ട് എനിക്കിത് കഴിയുമോ?
എന്തെങ്കിലും വ്യക്തത വരണമെങ്കിൽ ലൂക്കക്ക് ബോധം വരണം. അല്ലെങ്കിൽ ആ നദികരയിൽ എന്തെങ്കിലും ദൈവം കാത്ത് വെച്ച തുറുപ്പു ചീട്ട് എന്റെ മുമ്പിൽ തെളിയണം.
തന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ ലിയാം ബെഞ്ചമിനെയും കൂട്ടി. സംഭവ സ്ഥലത്തേക്ക്..,
നിഗൂഢതകൾ നിറഞ്ഞൊരു പ്രകൃതിയുടെ കാറ്റും മണവും ആരെയും കാണാൻ ഇല്ലെന്നിരുന്നാലും തങ്ങളെ ആരൊക്കെയോ നിരീക്ഷിക്കുന്നത് പോലെയുള്ള തോന്നലുകളും അവരെ വല്ലാതെ പിടികൂടിയത് പോലെ, ഓരോ അടി നടക്കുമ്പോഴും കൂടെ ആരോ ഉള്ളത് പോലെ എന്തോ പിറകിൽ നിന്നും സംസാരിക്കുന്ന പോലെ,
" സർ, എന്തോ എനിക്കിവിടെ മൊത്തം ഒരു നെഗറ്റീവ് ഫീൽ ഉണ്ട്,
" ശരിയാ നിയാം ഫസ്റ്റ് ഇവിടെ വന്നത് മുതൽ എനിക്കും ആ തോന്നലുണ്ട്, എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചൊരു നിഗൂതയുടെ ചില്ലു കൂടാണിവിടം.
രണ്ട് പേരും അവിടെ നന്നായി അരിച്ചു പിറക്കി.
" സർ...
ലിയാമിന്റെ വിളി കേട്ട സ്ഥലത്തേക്ക് ഇൻസ്‌പെക്ടർ നടന്നു ചെന്നു. നദിയുടെ മറു വശം ചെറിയ കുറ്റി ചെടികൾക്കിടയിൽ ബ്ലാക്ക് കളറുള്ള ചോരപ്പാടുകൾ നിറഞ്ഞൊരു ഷു.,. കുറച്ചു കൂടി അവര് മുന്നോട്ട് നടന്നു ഇടക്ക് കുറ്റി ചെടികളും ഉണങ്ങി തരിച്ച പുൽ ചെടികളും നിറഞ്ഞൊരു സ്ഥലം കുറ്റി ചെടികളും കാലാവസ്ഥ കൊണ്ടാവും ഉണക്കം പിടിച്ചവ തന്നെയാണ്, കുറച്ചതിക ദൂരം ഏകദേശം ഒന്നര കിലോമീറ്ററോളം നടന്ന ശേഷം ഒരു പാട് കുറ്റി ചെടികൾ ക്കിടയിൽ ഒരു കറുത്ത വലിയ കവർ ശ്രദ്ധയിൽ പെട്ടു.
" സർ....
(വിക്കി കൊണ്ട് )
സർ സർ ഇ.... ഇതൊരു ബോഡിയാണ്, അവരെ വിളിക്കട്ടെ,
" ഒക്കെ,
രണ്ടാളും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ട ഷോക്കിൽ കൂടിയാണ്.
വീണ്ടും മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്ന ആതിയിൽ അവർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും മീഡിയയും പൊലീസ് സന്നാഹങ്ങളും ആമ്പുലൻസും എത്തിയിരുന്നു.
ലിയാമിനെയും മറ്റു സഹപ്രവർത്തകരെയും തിരച്ചിലിന് വിട്ട് ബോഡി കരികിൽ ഇൻസ്‌പെക്ടർ നിന്നു. മറ്റു ഓഫീസേർസിനൊന്നും തന്നെ ബോഡി ഐഡിന്റിഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസും വേറെ ഇല്ലായിരുന്നു.
ഏകദേശം 39/40 പ്രായം തോന്നിക്കുന്ന പുരുഷ ശരീരമാണ്, ഒരാഴ്ചയിൽ കൂടുതൽ എന്തായാലും അതിനു പയക്കവുമില്ലാതാനും. അടുത്തുള്ള സ്റ്റേഷനിലേക്കൊക്കെ ഏതായാലും വിവരം കൊടുത്തു ബോഡി എടുത്തു.
അസാധാരണമായി ഒന്നുമില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചയാളായിരുന്നു ഇൻസ്‌പെക്ടർ, എന്നാൽ തന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റി ഇത് പഴയ കേസ് പോലെത്തന്നെ സീരിയൽ മെർഡർ പോലെയുണ്ട്,
1995 ൽ നടന്ന പിലിഫ് കൊലകേസ് ഫയലുകൾ എടുത്ത് അയാൾ വീണ്ടും പരിശോധന നടത്തി.
ഒരുപാട് പേരെ അവരന്ന് സംശയിച്ചു വെങ്കിലും പിന്നീട് അവരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞു. ഒരു തുമ്പും വാലും കിട്ടാതെ ആ കേസ് അന്ന് ക്ലോസായി. പിന്നെ ഇപ്പൊ അതിന്റെ ഭാഗമാണെങ്കിൽ ഇതെങ്ങനെ കണ്ടെത്തും. അന്ന് തോന്നിയ സംശയത്തിന്റെ പുറകെ പോയവരൊക്കെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ക്ലാരയുടെ ദത്ത് പിതാവായ ആ ഉദ്യോഗസ്ഥൻ ഒഴികെ, അയാളാണെങ്കിൽ ആ ഉടനെ അവളെയും തന്റെ കുടുംബത്തിനെയും കൂട്ടി സ്ഥലം മാറി, അവരെങ്ങനെ കണ്ടെത്തും. എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ചെറിയ സംശയങ്ങൾ കിട്ടി അന്വേഷിപ്പിച്ച സ്ഥലത്തൊന്നും അയാളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയിപ്പോ അയാളും കൊല്ലപ്പെട്ടു കാണുമോ അപ്പൊ ക്ലാര...
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രം മുമ്പിൽ തെളിഞ്ഞു കൊണ്ട് ഇൻസ്‌പെക്ടർ വീണ്ടും അയാൾക്ക് പിറകെ പോവുകയാണ് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല.
അടുത്ത സ്റ്റേഷൻ പരിതിയിലൊയൊന്നും കലേബ് ജേക്കബ് എന്ന മുൻ ഉദ്യോഗസ്ഥനെ കുറിച്ചൊരു വിവരവുമില്ല. അന്ന് ഉള്ള ആളുകളൊന്നും അവിടെ ഇപ്പോൾ ഇല്ലതാനും വർഷങ്ങൾ ഒരുപാടായില്ലെ,
തന്റെ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്ന അയാളെ പഴയ അഡ്രെസ്സ് തപ്പി ഇൻസ്‌പെക്ടറും ലിയാമും കൂടി എത്തിയെങ്കിലും അയാൾ 1996-97 സമയത്ത് തന്നെ അവിടെ നിന്നും പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എവിടെക്കെന്നോ എന്തിനാണ് പോയതെന്ന് അടുത്തുള്ളവർക്കൊന്നും അറിയില്ല. വളർത്തു മകളെ പോലും ആർക്കുമറിയില്ല.
എന്നാലും എന്തായിരിക്കും അന്ന് സംഭവിച്ചത്, അവര് ജീവനോടെയുണ്ടോ ക്ലാര അവളാണെന്ന് ഇനി തോന്നൽ മാത്രമാണോ അത് പോലെ ഛായ ഉള്ള മറ്റൊരുവൾ ആയിക്കൂടെ... ഇവരൊക്കെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ?!
മരിച്ചതായോ (കൊല്ലപ്പെട്ടതായോ ഒരു രേഖകളും എവിടെയുമില്ല) അവർക്കെന്തു സംഭവിച്ചു. ഒരു മിസ്സിങ്ങിൽ തുടങ്ങി ഇൻസ്‌പെക്ടർ എവിടെയൊക്കെയോ എത്തി തുടങ്ങിയ ഞെട്ടലിലാണയാൾ...
" സർ, അതിന്റെ റിസൾട്ട് വന്നു. ആ ശൂയിൽ ഉള്ള ബ്ലടും നദികരയിൽ നിന്ന് കിട്ടിയ ബോഡിയിലുള്ള ബ്ലെടും മാച്ച് ആണ്. അതെ ബ്ലെട് ന്റെ സാന്നിധ്യം ആ പുരുഷന്റെ ബോഡിയിലുമുണ്ട്.
" ഓഹ്, ഒക്കെ, ലിയാം. അപ്പൊ എല്ലാവരെയും കൊലയാളി ഒന്ന് തന്നെയാണ്. ഇനി ആ പഴയ കേസ് ലെ DNA യുമായി ഇത് മാച്ചാവുമോ എന്ന് നോക്കാൻ പറയണം അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവിടെ ഉണ്ടെന്നല്ലെ പറഞ്ഞത്. ഇതൊരു കംപ്ലിക്കേറ്റഡ് ആണ്. ഇതും കൂടി കണ്ടെത്തിയാൽ പഴയതിന്റെ പരമ്പരയാണോ ഇതെന്ന് മനസിലാക്കാം.
ഏതായാലും ഇതൊരു വെല്ലുവിളിയാണ്. ഇനി അത് മാച്ച് ആണെങ്കിൽ പഴയത് കൂടി റീ ഓപ്പൺ ആവും,
" നമ്മൾ ശരിക്കും പെട്ടു ലെ സർ.
" ഹ ഹ ഹ, അങ്ങനെ തന്നെ പറയാം ലിയാം..
അതല്ല. അപ്പോൾ ഇത്രെയും കാലം അയാൾ എവിടെയായിരുന്നു. അതോ ആരും അറിയാതെ എപ്പോഴും ഇത്പോലെ സംഭവിച്ചു നമ്മൾ കണ്ടെത്താൻ കഴിയാത്തതാണോ ഒന്ന് പോലും, 1995 ന് ശേഷം2018 ഇപ്പോൾ ഈ 2024 ഒരുപാട് ക്യാപ്പ് ഉണ്ടെല്ലോ അതോ അയാൾ പിടിക്കപ്പെടാതെ ബോഡികൾ മറ്റെന്തെങ്കിലും ചെയ്തോ?!
അങ്ങനെ ആണെങ്കിൽ മിസ്സിംഗ് കേസുകൾ ഉണ്ടാവില്ലെ,
" ലിയാം. താൻ 1995 മുതൽ 2024 വരെയുള്ള ഈ അടുത്തുള്ള എല്ലാ സ്റ്റേഷനിലെയും മിസ്സിംഗ് കേസുകൾ തപ്പി എടുക്ക് നോക്കാം... എന്താവും എന്ന്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :ഏഴ്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പഴയ കേസുകൾക്കൊന്നും ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് വെറും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പഴയ സാമ്പിളുകൾ വെച്ചു നോക്കൽ നടക്കില്ലെ അതിൽ കുറെ ഒക്കെ മിസ്സിംഗ് ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ആകെ പെട്ട് പണ്ടാരടങ്ങിയ ഒരവസ്ഥയാണ്.
പോവാൻ കഴിയുന്ന എല്ലാ വഴികളിലൂടെയും അയാൾ സഞ്ചരിച്ചു കൊണ്ടിരുന്നു. മിസ്സിങ് കേസുകൾക്കൊന്നും യാതൊരു വിവരവും പിന്നെയുണ്ടായിട്ടില്ല. ആ കുട്ടികൾക്കൊക്കെ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ലെന്ന് സാരം.
ഒരനക്കവുമില്ലാതെ ലൂക്കയിക്കിടപ്പ് തുടങ്ങിയതോടെ മോളെ എങ്ങനെ കണ്ടെത്തും ഏത് വഴിയിൽ സഞ്ചരിക്കണം എന്നൊക്കെ ചിന്തിച്ചു ഭ്രാന്തായി കൊണ്ടിരിക്കുകയാണ്...
എവിടെയും CCTV യിൽ പോലും ഒരു തെളിവുകളും ബാക്കി വെക്കാതെ അയാൾ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിൽ ലക്ഷ്യം ചെറുതല്ല വല്ലാത്തൊരു സൈക്കോ തന്നെയാണവൻ,
" സർ,
ഫയലുകൾ നോക്കി അറ്റം കാണാതിരിക്കുന്ന തന്റെ മുമ്പിലേക്ക് ലിയാം ഒരാളെയും കൊണ്ട് വന്നു.
" എന്താ ലിയാം, ഇയാള്...
ഇന്നലെ രാത്രിയിൽ സൈഗൺ ബ്രിഡ്ജിന്റെ അടുത്ത് ഇയാള് ആരെയോ കണ്ടു, അയാൾ ഇയാളെയും കൊല്ലും എന്ന് പറഞ്ഞാണ് ഇയാള് ഇവിടെ വന്നത്. അയാൾ എന്തോ പാലത്തിന്റെ അടിയിൽ നിന്നും താഴേക്ക് ഇട്ടു എന്നാണ് പറയുന്നത്, അപ്പൊ ഇയാളെ അയാൾ കണ്ടു....
ആള് ആകെ പേടിയിലാണ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.
ഇരുന്ന ഇരുപ്പിൽ നിന്നും എഴുനേറ്റ് ഇൻസ്‌പെക്ടർ
" നിങ്ങൾ അയാളെ കണ്ടോ, എന്ത് രൂപമാണ് മുൻപ് കാണാറുള്ള ആളാണോ, അയാളെ കുറിച്ച് പറയു.
വിറയാർന്ന സ്വരത്തോടെ
ഓരോന്ന് ഓർത്തെടുത്തു പറയാൻ തുടങ്ങി.
" രാത്രി ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് പെട്ടെന്ന് ഒരു രൂപം പാലത്തിന്റെ അറ്റം ചേർന്നു നിൽക്കുന്ന പോലെ തോന്നിയപ്പോൾ വണ്ടി സ്ലോ ആക്കി നോക്കിയതും അയാളുടെ കയ്യിലുള്ള കറുത്ത വലിയ കവർ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു. ഞാൻ മുഖം കണ്ടിട്ടില്ല. എന്തോ പന്തികേട് തോന്നിയ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി എന്റെ പിറകെ തന്നെ അയാളും വണ്ടി എടുത്തു വന്നു. എന്റെ കാലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ നേരെ ഞാൻ ഇങ്ങോട്ട് പോന്നു. ഞാൻ രാത്രിയിൽ മുതൽ ഈ പൊലീസ് സ്റ്റേഷനിൽ ആണ് കിടന്നത്,
അയാൾ നല്ല പൊക്കമുള്ളയാളാണ്. കറുത്ത നീളമുള്ള കോട്ട് ധരിച്ചിട്ടുണ്ട് ബ്രൗൺ കളർ ക്യാപ് അയാൾ താഴ്ത്തി കണ്ണുകൾ വരെ മറച്ചിട്ടുണ്ട്, മുൻബൊന്നും ഞാൻ അങ്ങനെ പോലെ ഒരാളെ കണ്ടതായി ഓർക്കുന്നില്ല. പക്ഷെ!,
അയാൾക്ക് ഒരു ഭീകരമായ എന്തൊക്കെയോ ഉള്ളത് പോലെ എനിക്ക് തോന്നി പിന്നെ അയാൾ, ഒന്നും ഒളിക്കാനില്ലാത്തയാൾ ആയിരുന്നേൽ എന്നെ പിന്തുടരുമായിരുന്നില്ല. എനിക്ക് പേടിയാണ് സർ അയാൾ എന്നെ കൊല്ലും ഞാൻ ഇനി എന്ത് ചെയ്യും എനിക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാൻ പേടിയാണ്...
അയാളെയും കൂട്ടി തന്നെ പാലത്തിന്റെ അടുത്ത് പോയി, രക്ഷാ പ്രവർത്തകർ ആ വലിയ ബ്രിഡ്ജിന്റെ താഴെ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ തിരച്ചിലുകൾ നടന്നെങ്കിലും അവിടെ നിന്ന് ഒന്നും കിട്ടാതെ തിരിച്ചു പോരുകയായിരുന്നു.
ഏതെങ്കിലും ഒരു കേസ് തെളിയിക്കാൻ കഴിഞ്ഞാൽ മറ്റെല്ലാം താനെ തുറക്കാൻ കഴിയുന്ന പുസ്തകങ്ങൾ പോലെ അഴഞ്ഞു കിടക്കുന്നതാണെന്ന് ഏറെ കുറെ വ്യക്തത വന്നത് പോലെയുണ്ട്, പക്ഷെ!,
ആ ഒന്ന് എങ്ങനെ തുറക്കും എന്നറിയില്ല, അതിലേക്കുള്ള വഴിയറിയില്ല.
അടഞ്ഞുകിടക്കുന്ന ഫാക്ടറികളും ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങളും ആള് താമസമില്ലെന്ന് തോന്നിക്കുന്ന വീടുകളും എന്തിന് പുഴയും കാടും വരെ അരിച്ചു പിറക്കിയിട്ടും ഒരു സൂചനയും എവിടെയും കിട്ടിയിട്ടില്ല. മിസ്സാവുന്ന കുട്ടികൾ എവിടെ പോകുന്നു, കൊല്ലപ്പെട്ടുവെങ്കിൽ ബോഡി എവിടെ ആരാണ് ഇത്രയും ഭീകരനായ അയാൾ...വർഷങ്ങൾ മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന മുഴുവൻ ഭ്രാന്തൻ.
ഓരോ പകലുകൾക്കുമിപ്പോൾ രാവിനെക്കാൾ കറുപ്പാണ്, തണുത്ത കാറ്റുകൾക്ക് പോലും അസഹ്യമായ ഗന്ധം പരത്താൻ കഴിയുന്നു. നടന്നു വരുന്ന ഓരോ വെളിച്ചെങ്ങളിലും ഒരു കൊലയാളി എന്തൊക്കെയോ ദുരൂഹത ഒളിപ്പിച്ചു വെക്കുന്ന പോലെ, ഓരോ ദിനങ്ങളും ഭയാനകമായി തുടരുന്നു.
ഉറക്കിലേക്ക് വഴുതി വീഴാനിരിക്കുന്ന തന്നെ മൊബൈൽ ഫോൺ തടസപ്പെടുത്തിയത് ലിയാമിന്റെ രൂപത്തിലായിരുന്നു, കേട്ടതോ അതിഭീകരതയും...
ആരുടേതാണെന്ന് ആർക്കുമറിയാത്ത ഒരു കാട്ടു പ്രദേശത്ത് നിന്നും പുതിയ ഒരു ബോഡി കിട്ടി. അതും ആരോ കുഴി കുന്നത് കണ്ട യാത്രികരായ വിദ്യാർത്ഥികൾ പൊലീസ് നെ വിളിക്കുകയായിരുന്നു.
കേട്ടയുടനെ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മീഡിയയും ആളുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. ഒരുപാട് ആളുകളെ കണ്ടപ്പോൾ കുഴിച്ചു കൊണ്ടിരുന്ന ആള് രക്ഷപ്പെട്ടന്നാണ് അറിയാൻ കഴിഞ്ഞത്.
വിദ്യാർത്ഥികൾ ആകെ പേടിച്ചിരിക്കുകയാണ്,
സംശയം തോന്നിയതിനാൽ വെറുതെ അടുത്തുള്ള സ്ഥലങ്ങളും ഒന്ന് കുഴിച്ചു നോക്കി പഴകിയ Human bones,
കൂടുതൽ ലൈറ്റും സംവിധാനങ്ങളും കൊണ്ട് വന്നു, വീണ്ടും തിരച്ചികുകൾ തുടർന്നു.
കുട്ടികൾ പറഞ്ഞതനുസരിച്ചു പ്രതിയുടെ ചിത്രം വരച്ചെടുക്കാൾ എ എസ് ഐ ഏറെഡിക്ക് എബ്രഹാം ശ്രമിക്കുന്നുണ്ട്.
ഇപ്പോൾ തന്നെ ഒരുപാട് മനുഷ്യാവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട് തിരച്ചിലുകൾ തുടരുകയാണ്, പ്രദേശവാസികൾ ആരും തന്നെ ഇല്ലാത്ത സ്ഥലം ആയതിനാൽ ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല. റോഡിൽ നിന്നും ഇവിടെ എത്താൻ ഏകദേശം പതിനഞ്ച് കിലോമീറ്റർ നടക്കണം, നടന്ന് സ്ഥലം കാണാനിറങ്ങിയ വിദ്യാർത്ഥികളുടെ മോഹം ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് പോയിട്ടുണ്ട് ആകെ വിറങ്കലിച്ച അവസ്ഥയാണ് അവർക്ക്. ഗവണ്മെന്റ് ഭൂമിയാണോ മാറ്റാരുടെയെങ്കിലും ആണോ എന്ന് ആർക്കുമറിയില്ല. ഇനി അതൊക്കെ കണ്ടു പിടിക്കണം. ഇതൊരു ഉണർവുള്ള രാത്രിയിരുന്നു ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളും.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*എട്ട്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഒരുപാട് ആളുകളുടെ കഥപറയാനുള്ളിവിടം ഇപ്പോൾ കുഴി കുഴിക്കുന്നതിന്റെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ശബ്ദത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ നാട് കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായവ ഒരുപക്ഷെ!, ഇതായിരിക്കാം...എത്രയോ സ്വപ്നങ്ങളാണ് ഈ മണ്ണിൽ അലിഞ്ഞു തീർന്നത് ആരുടൊക്കെയോ പ്രതീക്ഷയാണ് നിസഹായമായി പോയത്...
ഇൻസ്‌പെക്ടർ നീണ്ടൊരു നെടുവീർപ്പിട്ടു...
തിരച്ചിൽ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരുപാട് ക്ഷീണമുണ്ട്. പക്ഷേ,അവരതൊന്നും തന്നെ വകവെക്കാതെ തിരച്ചിലിൽ വ്യാപൃതരായിരിക്കുന്നു .ഫോറെൻസിക് ഉദ്യോഗസ്ഥർ എല്ലാം സൂക്ഷമായി കൈകാര്യം ചെയ്യുന്നുണ്ട്, എന്നാൽ അത്ഭുതപ്പെടുത്തിയത് എല്ലാ വാരിയെല്ലുകൾക്കിടയിലും ചുമന്ന നൂലുകൾക്കൊണ്ട് കെട്ടിയിരിക്കുന്നു, എന്തിന്റെയോ പ്രതീകമാവാം അല്ലെങ്കിൽ കുറ്റവാളി എന്തോ പറയാൻ ആഗ്രഹിക്കുകയോ അയാളുടെ പ്രതികാരംരീതിയോ എന്തോ ആവാം... മുന്പും പുഴയിൽ നിന്ന് കിട്ടിയ വിദ്യാർഥിയുടെ വാരിയെല്ലുകൾ കാണുന്ന സ്ഥലം മാത്രം കീറി അതിൽ ഇങ്ങനെ ഒന്ന് കണ്ടതായി പോസ്റ്റ് മോട്ടം ഓഫീസർ (ഡോക്ടർ )പറഞ്ഞതിനെ ഇപ്പോൾ ഓർമ വരുന്നു. നാം കണ്ടെത്തതായി പലതും ഉണ്ടാവാം
ഏതായാലും കുറ്റവാളിയെ കണ്ടെത്തിയേ മതിയാകൂ.
"സർ, ഒരു കാര്യം പറയട്ടെ? ഈ കേസ് വളരെ സങ്കീർണമാണ്. ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുണ്ട്,"
ലിയാം പറഞ്ഞു.
"എന്താണ് ലിയാം?" ഇൻസ്‌പെക്ടർ ചോദിച്ചു.
"ഈ കേസിൽ ഒരു പാറ്റേൺ ഉണ്ടെന്ന് തോന്നുന്നു. എല്ലാ കേസുകളിലും ഒരു പ്രത്യേകതയുണ്ട്,"
"അതെന്താണ്?"
"എല്ലാ കേസുകളിലും ഒരു മെസ്സേജ് ഉണ്ട്. അതെന്താണെന്ന് അറിയില്ല,".
"ഒരു മെസ്സേജോ? അതെന്താണ്?"
"അതാണ് സർ പ്രശ്നം. എനിക്കും വ്യക്തമായി അറിയില്ല,അയാൾ വെറുമൊരു സൈക്കോ ആണെന്ന് തോന്നുന്നില്ല. അയാൾ അങ്ങനെ ആയിതീർന്നതിന് വ്യക്തമായ ഒരു കാരണമുണ്ടാവാം അയാളെ അത്രമേൽ വേദനിപ്പിച്ച തകർത്തിയ ഒന്ന് " അതിൽ ഒരു സൂചന മാത്രമായിരിക്കാം ആ നൂല്, മുന്പും ആ വിദ്യാർഥിയിൽ ഇങ്ങനെ കണ്ടതായി കേട്ടിരുന്നു .
" ആയിരിക്കാം, പക്ഷെ!,
ഇത്രയും ആളുകൾ എന്ത് തെറ്റ് ചെയ്തു. ആരോ ചെയ്ത തെറ്റിന് ഇത്രയും വലിയ ക്രൂരതയോ?
.
പെട്ടെന്ന്, ഒരു ഉദ്യോഗസ്ഥൻ വന്ന് ഇൻസ്‌പെക്ടറോട് പറഞ്ഞു,
"സർ, ഒരു സൂചന കിട്ടി. ഒരു സിസിടിവിയിൽ കുറ്റവാളിയെന്ന് തോന്നിക്കുന്ന അല്ലെങ്കിൽ സംശയത്മപരമായ ചിത്രം കണ്ടെത്തി."
" എവിടെ...
ഈ വനത്തിലേക്ക് കയറുന്നതിനു മുമ്പുള്ള CCTV ദൃശ്യങ്ങളിലാണ് അയാൾ പതിഞ്ഞത് ഇതിന്റെ ഉള്ളിൽ രണ്ട് CCTV ഉണ്ടെങ്കിലും അതെല്ലാം കംപ്ലയിന്റ് ആണ് അല്ലെങ്കിൽ ആരെങ്കിലും കംപ്ലയിന്റ് ആക്കിയതാവാം കാരണം CCTV ഉണ്ടെന്നല്ലാതെ അതിൽ ഒന്നുമില്ല പുറംതോട് മാത്രം വെച്ചു ഉള്ളിലുള്ളതെല്ലാം എടുത്തിട്ടുണ്ട്...
സ്‌ക്രീനിൽ പതിഞ്ഞ മുഖം വ്യക്തമാവുന്നില്ലെങ്കിലും ഏകദേശം ആ പാലത്തിന്റെ അടുത്ത് കണ്ടു എന്ന് പറയപ്പെടുന്ന ആ വ്യക്തിയുടെ രൂപം പോലെ,!
അല്ല കേട്ടത് വെച്ച് അത് തന്നെ,
ഈ കുട്ടികളും അയാളുമല്ലാതെ അതിൽ മറ്റൊരു വ്യക്തിയുടെ മുഖം കൂടി ദൃശ്യമായിട്ടുണ്ട് കറുത്ത പാന്റും കറുത്ത കോട്ടും ധരിച്ച കയ്യുറകളും മാസ്കും തൊപ്പിയും ആകെ മൂടിയ പോലെയുള്ള ഒരാൾ... പെട്ടെന്ന് കണ്ടാൽ ഒരു ബൈക്ക് റൈഡറിനെ പോലെ തോന്നുന്നു വെങ്കിലും എന്തോ ഒരു വശപ്പിശക് പോലെ, പിന്നെ ഒരു റൈഡറിൻ ഈ കാട്ടിൽ അല്ലെങ്കിൽ ഈ കാട്ടിലേക്കുള്ള വഴിൽ എന്ത് കാര്യം, രണ്ടാളും ഒരുമിച്ചു വരുന്നവർ അല്ലെങ്കിലും ഒരു പക്ഷെ, അവർക്കിടയിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടായേക്കാം,
തിരച്ചിലുകൾകൊടുവിൽ ഇന്ന് ഇരുപത്തിയെട്ട് ബോഡികൾ ആണ് ഫോറെൻസിക്കിലേക്ക് കൊണ്ട് പോയത് അതിൽ കുട്ടികളും ഉണ്ടെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയായിരുന്നു.
എവിടെയും നാം സുരക്ഷിതമല്ല വീട്ടിലും നാട്ടിലും ഒന്നും ആരും. സൂക്ഷിക്കുക ഏറെ ഭയപ്പെടേണ്ട സമയമാണ് മനുഷ്യർക്ക് ഭ്രാന്തായ ഒരു സമയം കൊല്ലുന്നവനോ മരിക്കുന്നവനോ കാരണമറിയാത്ത കാലം .
മരിയയുടെ ഫോൺ വിളി വന്നയുടനെ തന്നെ ഇൻസ്‌പെക്ടർ ഹോസ്പിറ്റലിലേക്ക് ചെന്നു.
കണ്ണ് തുറന്നില്ലേങ്കിലും മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയ തന്റെ പ്രിയതമന്റെ കൂടെ ഒന്നും മനസ്സിലാകാത്ത ജീവിത പാതയെ വേദനയോടെ ദിവസങ്ങൾ തീർക്കുകയാണ് മരിയ,അവളുടെ സമനില തെറ്റാത്തത് തന്നെ വലിയ പുണ്യമാണ്. എന്നാലും തന്റെ മകളെയോർത്തു കരയാത്ത ദിനമോ രാവോ അവളിൽ കഴിഞ്ഞു കൂടിയിട്ടില്ല.
അവളുടെ ഫോണിലേക്കു വന്ന പുതിയ സന്ദേശം കാണിക്കാനാണ് ഹോസ്പിറ്റലിലേക്ക് അയാളെ വിളിപ്പിച്ചത് കസേരയിൽ മർദിച്ചവശയായി ഇരിക്കുന്ന മകളുടെ ദൃശ്യങ്ങൾ കണ്ട വേദന കൂടി അവളുടെ കണ്തടങ്ങൾ വിളിച്ചു പറയുന്നുണ്ട്, ഏതായാലും സന്ദേശങ്ങൾ വന്ന വഴിയെ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു നമ്പർ നമ്മുടെ ഇപ്പോഴത്തെ ഫാസിലിറ്റി വെച്ച് ട്രൈസ് ചെയ്യാൻ കഴിയും കഴിയണമല്ലോ, ഇനിയും ഇതിങ്ങനെ നീണ്ടു പോയാൽ ആ കുട്ടിക്ക് എന്തേലും സംഭവിക്കും അതുംകൂടി താങ്ങാൻ ഈ പാവത്തിന് ശക്തിയുണ്ടാവില്ല.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*പത്ത്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
മരിയയുടെ കയ്യിലുണ്ടായ ഫോൺ പിടിച്ചുനോക്കി ഇൻസ്‌പെക്ടർ അൽപ്പനേരം ഭീതിയിൽ മുങ്ങി നിന്നു.
അവളുടെ തളർന്ന മുഖം, ഭയം നിറഞ്ഞ കണ്ണുകൾ, ഒടുവിൽ നിന്ന ആ ദുരന്തങ്ങളുടെ കണക്കുപോലെ അവൾ കാണിച്ച ഒരു വാക്കുകളില്ലാത്ത സന്ദേശം.
അവൾ വേദനയുടെ ചൂഴിയിൽ നീന്തുന്ന നിസഹായയായിരുന്നു.
സന്ദേശത്തിൽ വന്നത് ഒരു വാക്കോ അതോ ഒരു കോഡ് ആയിരുന്നു:
> THE ONE YOU TRUST IS THE ONE WHO HIDES.
"ഇത് ആ കയറുള്ളതിൽ പോലെ തന്നെ ഒരു സൂചനയാകാമല്ലോ സാർ!"
ലിയാം പിന്നിൽ നിന്നു പറഞ്ഞു.
"അതെ... പക്ഷേ ഇപ്പോൾ വല്ലതും വ്യത്യസ്തമായി ചെയ്യണം..."
ഇൻസ്‌പെക്ടറിന്റെ ശബ്ദത്തിൽ ആഗ്രഹം മാത്രമല്ല, ആഗ്രഹത്തിന്റെ തളർച്ചയും ഉണ്ടായിരുന്നു.
---
വ്യത്യസ്തമായ അന്വേഷണമാർഗം...അവർക്ക് തളർച്ചയേറിയിരിക്കുന്നു എന്ന് തന്നെ പറയാം.
ഇപ്പോൾ വരെ ഫോറൻസിക്, സിസിടിവി, രഹസ്യകുറിപ്പുകൾ — എല്ലാം ഒരു പുനരാവൃത്തി പോലെ.
പക്ഷേ, ഇനി ഇൻസ്‌പെക്ടർ ഒരു തരലമായ "ഡിജിറ്റൽ ഹാക്കർ" ഗ്രൂപ്പിന്റെ സഹായം തേടുന്നു — നിയമത്തിന്റെയോ നിയമവിരുദ്ധമായോ ഉള്ള ബൗണ്ടറി ലൈനിൽ പ്രവർത്തിക്കുന്നവരുടെ. അവർക്ക് നൽകിയിരുന്നത് മാത്രം ഒരു ഫോൺ നമ്പർ, ആ സന്ദേശം, കുട്ടിയുടെ ദൃശ്യങ്ങൾ — അതിലൂടെയാണ് തിരയേണ്ടത്.
---
പിന്നിൽ നിന്ന് പുറപ്പെട്ട യാഥാർത്ഥ്യം...എവിടെക്കാണെന്നോ എവിടെയെത്തി തീരുമെന്ന് അറിയാത്ത ഇരുൾ നിറഞ്ഞൊരു യാത്ര.
ഹാക്കർമാരിൽ ഒരാൾ പറഞ്ഞു:
> "ഈ നമ്പർ ലെഗസിയല്ല, പേഴ്സണൽ സിഗ്‌നൽ സ്‌ക്രാംബ്ലർ ഉപയോഗിച്ചിരിക്കുന്നു. അതായത് അയാളുടെ ഐഡി കണ്ടുപിടിക്കാൻ പറ്റില്ല. പക്ഷേ, ഈ സന്ദേശം അയച്ചത് ഒരു ഡാർക്ക് വെബ് പ്ലാറ്റ്ഫോം വഴി ആണ്. അതിനൊരു എൻട്രി ട്രെയ്‌സ് ചെയ്യാം."
ഇപ്പോൾ ഈ അന്വേഷണം ഡാർക്ക് വെബിന്റെ ഇരുണ്ട വഴികളിലേക്ക് വഴിമാറുന്നു...
---
അതിനെക്കുറിച്ച് ലിയാമിന്റെ സംശയം:
"സാർ, ഞാൻ ഒരുപക്ഷെ വളരെ ഭ്രാന്തൻ സംശയത്തിലേക്ക് പോവുകയാണ്... പക്ഷേ നമുക്ക് മുൻപ് മാപ്പ് എടുക്കേണ്ടത് അവനാണ്."
"ആവശ്യമില്ല ലിയാം, പറയൂ."
"ഞാൻ സംശയിക്കുന്നത് നമ്മുടെ സ്വന്തം ആൾക്കാർക്കുള്ളിലെ രണ്ട് മുഖങ്ങൾ ഉള്ളതായിരിക്കാം... ഈ കേസിൽ ആ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഒരാൾ തന്നെ — സൈക്കോളജിക്കൽ പ്രൊഫൈൽ നോക്കിയാൽ — അയാൾ തന്നെ തന്നെ തന്നേയും ഭയക്കുന്നവൻ ആകാം."
---
ഒടുവിൽ — ഇനി ആരെയും വിശ്വസിക്കാനാവില്ല എന്ന തീരുമാനത്തിൽ അവർ രണ്ട് ഏറെ കുറെ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കാൻ തീരുമാനിച്ചു. ഇനി ഒരു പക്ഷെ! അങ്ങനെ തന്നെ ആയാലോ എന്നുള്ള ഭയം..
മരിയയുടെ അടുത്ത് പോയി ഇൻസ്‌പെക്ടർ മന്ദഹാസത്തോടെ പറഞ്ഞു:
> "ഞാൻ തിരിച്ചുവരും, എന്നാൽ ഇനി ഞാൻ മാത്രം പോര. ഇനി നമ്മൾ അതിക്രൂരമായതും അത്രതന്നെ മായാവിയായതുമായ ഒരാളുടെ നേരെയാണ് പോകുന്നത്."
---
അവസാനം – ഹാക്കർമാർ തിരിച്ചറിയുന്നത്
സന്ദേശം അയച്ച സ്ഥലം,
> ഒരു പഴയ മനോരോഗ ചികിത്സ കേന്ദ്രം – ഇപ്പോൾ ഉപേക്ഷിച്ച, പക്ഷേ അകത്തേക്ക് ഇപ്പോഴും എന്റർനെറ്റ് കണക്ഷൻ ഉള്ളതായും ഒരാൾ അവിടെ ഇടവേളകളിൽ ആക്‌ടീവ് ആകുന്നതായും.
---
ഇത് ഒരു അവസാനമല്ല, ഒരു തിരിച്ചടിയുമല്ല – ഇത് വെറും അടുത്ത് വരാനുള്ള തകർച്ചയുടെ മുദ്രാവാക്യം മാത്രമാണ്.
ഉപേക്ഷിക്കപ്പെട്ട മനോരോഗ ചികിത്സ കേന്ദ്രം അർദ്ധരാത്രി അവർ ഏറെ ഭയത്തോട് കൂടെ ഉള്ളിലേക്ക് പ്രവേശിച്ചു നിഗൂഢമായതെന്തോ ഒളിപ്പിച്ചു വെച്ച ചില്ലുകൊട്ടാരം പോലെ അതിന്റെ ലാസ്യഭാവം അവർക്ക് മുമ്പിൽ തെളിഞ്ഞു കണ്ടു.
കെട്ടിടത്തിന്റെ പഴയ ഇരുമ്പുകതകിൽ ലിയാം കൈ വെച്ചപ്പോൾ ഒരു തണുപ്പ് അവന്റെ വിരലിലൂടെ കടന്നു.
കതകിന്റെ കുരു “ക്ര്ര്റ്റ്റ്റ്…” എന്ന ശബ്ദത്തോടെ പതുക്കെ തുറന്നു.
അകത്ത്, രോഗികളുടെ കത്തുകൾ, മരുന്നുകളുടെ ഗന്ധം, ഡോക്ടർമാരുടെ ചുവടുകൾ നിറഞ്ഞിരുന്ന ഇടം — ഇപ്പോൾ ശൂന്യമായ, പൊടിയും ഇരുട്ടും മാത്രം നിറഞ്ഞ ഒരു മരിച്ച ലോകം.
എന്നിരുന്നാലും അവിടെ ഒരു മനോരോഗിയുടെ ഗന്ധം പരക്കുന്നതായി ഹൃദയം പറയുന്നത് പോലെ ചുവടുകൾ കേൾക്കുന്നപോലെ,
ചുവരുകൾ മുഴുവൻ, കാലം തൊടാത്ത പോലെ, പൊട്ടിവീണ പോസ്റ്ററുകൾ, രോഗികളുടെ പേരുകൾ, ഡോക്ടർമാരുടെ ഷെഡ്യൂൾ… എല്ലാം അഴുകിക്കിടക്കുന്നു.
ഇൻസ്‌പെക്ടർ
“ഒറ്റക്ക് പോയാൽ മതി, ഓരോ വഴികൾ ഓരോ ആളുകൾ ഇടം പിടിക്കു.
നമ്മൾ മൂന്നുപേരും ഒന്നിച്ചു… എന്നാൽ ഓർക്കൂ — ഇവിടെ സമയം നമുക്ക് പാഴാക്കാൻ ഒട്ടുംതന്നെയില്ല.”
Flashlight പ്രകാശത്തിൽ തെളിഞ്ഞ നിഴലുകൾ
അവർ മുന്നോട്ട് നീങ്ങുമ്പോൾ, പഴയ മരക്കട്ടിലുകൾ, ചീന്തിക്കിടക്കുന്ന മെത്തകൾ, മതിലുകളിൽ കുടുങ്ങിയ പഴയ injection സൂചികൾ — എല്ലാം ഭീതിയുടെ ചെറു ചിത്രങ്ങൾ പോലെ തോന്നി.
, ഇടതു വശത്തെ ഒരു വാതിൽക്കു അകത്ത് നിന്ന് ചെറിയ ഒരു ചിരിയുടെ ശബ്ദം കേട്ടു — കുട്ടിയുടെതുപോലെ, എന്നാൽ… വളരെ അന്യമായ, mechanical tone ഉള്ളത്.
ലിയാം
“സാർ… അത്… മനുഷ്യൻ്റെ ശബ്ദമല്ല.”
അവരുടെ മുന്നിൽ തുറന്ന മുറിയിൽ ഒരു പഴയ ടെലിവിഷൻ — snow screen — ഇടയ്ക്കിടെ മാറുന്ന വീഡിയോ ഫ്രെയിമുകൾ: മരിയയുടെ മകൾ … കരഞ്ഞുകൊണ്ടിരിക്കുന്നു.
കുട്ടി നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നു.
ഹാക്കർമാരിൽ ഒരാൾ റേഡിയോയിൽ വിളിച്ചു,
“ഞങ്ങൾ കണ്ടെത്തി… വീഡിയോ ലൈവ് അല്ല. ഇത് പഴയ റെക്കോർഡിംഗ്.
പക്ഷേ… റെക്കോർഡ് ചെയ്തത് ആളല്ല — പോലീസ് ടീംയുടെ ഡ്രോൺ ക്യാമറ ആണ്.
അതായത്, ആരോ നമ്മുടെ ഇൻറേണൽ സിസ്റ്റം തന്നെ ഹാക്ക് ചെയ്തു.”
ഇൻസ്‌പെക്ടറുടെ കണ്ണുകളിൽ കോപവും ഭീതിയും കലർന്നു,
“അതെ… ഇപ്പോൾ ഉറപ്പായി. നമ്മിൽ ഒരാൾ തന്നെയാണ് കളി കളിക്കുന്നത്.” അല്ലെങ്കിൽ ആരുടെയോ ശക്തമായ സഹായം അവർക്കുണ്ട് /അയാൾക്കുണ്ട്
കെട്ടിടത്തിന്റെ അവസാന കോറിഡോറിലൂടെ അവർ നടന്നു.
അവിടെ — ഒരു പഴയ ചികിത്സാ മുറിയുടെ വാതിലിൽ കൈപ്പിടി പുതിയത് പോലെ തിളങ്ങുന്നു.
ലിയാം വാതിൽ തുറന്നു.
അകത്ത് — കസേരയിൽ ആരോ ഇരിക്കുന്നു.
മുഖം മുഴുവൻ മാസ്ക്, കൈയിൽ പഴയ സ്റ്റീൽ injections, മുന്നിൽ ലാപ്‌ടോപ്പ് —
അവൻ എഴുന്നേറ്റില്ല…
പക്ഷേ സ്ക്രീനിൽ ഒരൊറ്റ ലൈൻ,
TRUST IS DEAD.
അപ്പോൾ — മുഴുവൻ കെട്ടിടവും വൈദ്യുതി നഷ്ടപ്പെട്ടു.
Flashlight മാത്രം.
അവൻ്റെ സീറ്റിൽ ആരുമില്ല.
മിനിറ്റുകൾക്ക് മുൻപ് അവിടെ ഒരാൾ ഉണ്ടായിരുന്നുവെന്നത് മാത്രം തെളിവ്: ചൂടുള്ള injection സൂചി.
കെട്ടിടത്തിന് പുറത്തേക്ക് വന്നപ്പോൾ, ഇൻസ്‌പെക്ടർ മരിയയെ വിളിക്കാൻ ഫോണെടുത്തു.
അപ്പോൾ — ലിയാമിന്റെ ഫോൺ മണിച്ചു.
സ്ക്രീനിൽ വന്നത്: Private Number.
ലിയാം call എടുത്തു…
അതിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം:
“ലിയാം, അച്ചാ… അവർ നമ്മളെ കാണുന്നു…”
ഇൻസ്‌പെക്ടർ, നിശ്ചലമായി, ലിയാമിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി:
“നിനക്ക് ‘അച്ചാ’ എന്ന് വിളിക്കേണ്ട ഒരേയൊരു കുട്ടി… ടോണി നിന്റെ മകനല്ലേ?”
ലിയാം ഒന്നും പറയാതെ പിന്നോട്ടു നടന്നു… പുലർച്ചെക്കുള്ള ഇരുട്ടിലേക്ക്.
അവന്റെ കണ്ണുകളിൽ രക്തകരപുരണ്ട പോലെ ശരീരം ആകെ തളർന്ന പോലെ അവന് മുന്നോട്ട് നടന്നു.
---
ഇത് വെറും തുടക്കം മാത്രമാണ് — ഇനി, വേട്ടക്കാരനും ഇരയും തമ്മിലുള്ള രേഖ മായാൻ പോകുന്നു.
അവരുടെ ലക്ഷ്യം എന്താണെന്നോ ആരാണെന്നോ അറിയില്ല പക്ഷെ!,
അവരിപ്പോൾ പോലീസിനെ വെല്ലുവിളിക്കുകയാണ്. അവരിലേക്ക് എത്താൻ കഴിയാത്ത കോമാളികളായി അവർ പൊലീസിനെ കണക്കാക്കുന്നതിന്റെ തെളിവ്...
ആ പൊട്ടി തകർന്നതും ഇരുട്ട് മൂടിയതുമായ കെട്ടിടങ്ങൾക്കിടയിൽ ഭ്രാന്തനെ പോലെ ലിയാം പാറി നടന്നു. നിസഹായമായി ഇൻസ്‌പെക്ടർ അയാൾക്ക് പുറകെ ആശ്വാസം നൽകി കൊണ്ട് നടന്നു. ഒരാളും ഉണ്ടായിരുന്നു എന്നതിന് തെളിവല്ലാതെ ആരെയും കാണാൻ സാധിക്കാതെ ഒരു ഭ്രാന്തനെ പോലെ ലിയാം അവിടെ ഓടി നടന്നു.
ആ കാഴ്ച ഹൃദയം തകർക്കുന്നത് തന്നെയായിരുന്നു. ഒരച്ഛന്റെ വേദന... തകർച്ച...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*പത്ത്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആ ഇരുട്ടിന്റെ വീഥിയിൽ നിന്ന് ഞങ്ങൾ എങ്ങനെയോ പുറത്ത് ചാടി,
ഓഫീസിൽ എത്തിയതും ഫയലുകൾക്കടയിൽ കൈകൾ പൂഴ്ത്തി വിട്ട് പോയേതെന്തോ തിരയാൻ തുടങ്ങി.
ഫോണിന്റെ സ്ക്രീൻ വീണ്ടും തെളിഞ്ഞു.
— private caller.
വിരൽ ‘റിസീവ്’ ബട്ടണിൽ അമർത്തിയപ്പോൾ,
ആ ശബ്ദം —
പഴയൊരു മുറിയുടെ ഇരുട്ടിൽ നിന്ന് വന്നതു പോലെ.
“നിന്റെ കയ്യിൽ വന്ന കത്ത്… അത് ഒരു തുടക്കം മാത്രമാണ്.”
ശബ്ദം ശാന്തം, പക്ഷേ അതിനുള്ളിൽ
ഒഴുകി നിൽക്കുന്ന ഭീഷണി ഞാൻ കേട്ടു.
കത്തുകൾക്ക് ഞാൻ അവിടെയെല്ലാം പരുതി, അതുകണ്ട സെക്യൂരിറ്റി ടേബിളിൽ അറ്റാതായി കിടക്കുന്ന കത്തുകൾ എന്റെ നേർക്ക് നീട്ടി..
“2018-ൽ മരിച്ചവരുടെ പട്ടികയിൽ… ഒരു പേര് നഷ്ടപ്പെട്ടിരിക്കുന്നു.
അത് ആരാണെന്ന് നീ കണ്ടെത്തണം,
അല്ലെങ്കിൽ അടുത്തത് നിന്റെ പട്ടികയായിരിക്കും.”
ലൈൻ മുറിഞ്ഞു.
ഞാൻ എന്റെ മേശയ്‌ക്ക് മുന്നിൽ ഇരുന്നു,
ചുമ്മാ കൈകൾ പേപ്പറിൽ trace ചെയ്യുമ്പോൾ,
കത്തിന്റെ അവസാന വരിയിലെ തീർച്ചയായുള്ള full stop
ആ full stop, എന്റെ ജീവിതത്തിലെ ഒരു chapter-ന്റെ full stop ആയേക്കാം.
ജാലകത്തിന് പുറത്തേക്ക് നോക്കി.
മഴ ക്കാറ്റ് വീഥിയിലെ ലൈറ്റ് പോസ്റ്റിനെ ചലിപ്പിച്ചു.
ഒരാൾ, കുടയില്ലാതെ,
അവിടെ നിൽക്കുന്നു.
എന്റെ ദിശയിൽ തന്നെ.
മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല,
പക്ഷേ,
അവന്റെ കൈയിൽ —
കറുത്ത ലെതർ ഫയൽ.
വ്യക്തമായി കാണാം ഒരു പക്ഷെ!,
2018 കേസിലെ
missing evidence — അതേ ഫയൽ.
ഫോണിന്റെ സ്ക്രീൻ വീണ്ടും തെളിഞ്ഞു.
നമ്പർ — Private Caller.
എന്റെ വിരലുകൾ അല്പം വിറച്ച് ‘റിസീവ്’ അമർത്തി.
“കത്ത് കിട്ടിയോ?” — ശബ്ദം തീർത്തും ശാന്തം, പക്ഷേ അതിനുള്ളിൽ തീരെ മറച്ചുവയ്ക്കാത്ത ഭീഷണിയുടെ കരിങ്കാറ്റ്.
ഞാൻ മിണ്ടാതെ.
അവൻ തുടർന്നു:
“2018-ലെ പട്ടിക… എല്ലാവരും മരിച്ചില്ല. ഒരാൾ ഇന്നും നടക്കുന്നു.
അവനെ നീ കണ്ടുപിടിക്കണം.
അല്ലെങ്കിൽ പട്ടികയിൽ അടുത്ത പേര്… നിനക്കാകും.”
വീണ്ടും അതെ ഭീഷണി തുടർന്നിരിക്കുന്നു... ഉള്ളിലെവിടെയോ ഭയം ആർത്തിരിമ്പിക്കൊണ്ടിരുന്നു.
ലൈൻ മുറിഞ്ഞു.
കൈയിലെ കത്ത് വീണ്ടും തുറന്ന് നോക്കി.
അവസാന വരിയിലെ full stop
എനിക്ക് തോന്നി — അത് എന്റെ ജീവിതത്തിലെ ഒരു full stop ആകാം.എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
ജാലകത്തിന് പുറത്തേക്ക് കണ്ണോടിച്ചു.
മഴക്കാറ്റിൽ ഒരു ലൈറ്റ് പോസ്റ്റ് വിറക്കുന്നതായി എനിക്ക് തോന്നി.
അതിനടിയിൽ, കുടയില്ലാതെ,
ഒരാൾ .
അയാൾ എന്നെ തന്നെ ഉറ്റു നോക്കുന്നത് പോലെ, ഗൺ എടുത്ത് ഞാൻ ആയാൾക്ക് പുറകെ പോയി, പക്ഷെ!, പെട്ടെന്ന് ആ രൂപം എന്റെ മുന്നിൽ നിന്നും അപ്രതീക്ഷിതമായത് പോലെ,
! അതോ എല്ലാം എന്റെ തോന്നലാണോ?,
ഞാൻ ചുറ്റും നടന്നു.
കാൽപാടുകൾ heavy ആയി ഹാളിലൂടെ .
എന്റെ ഓഫീസ് വാതിൽക്ക് പുറത്ത് വന്ന് നില്ക്കുന്നു… അതോ അതും എന്റെ തോന്നാലോ?.
കൈ വാതിലിന്റെ കയ്യിൽ.
ഒരു മിണ്ടാപ്പൂച്ചയുടെ നിശ്ശബ്ദം പോലെ ,
പക്ഷേ എന്റെ ഹൃദയത്തിന്റെ മുഴക്കം
ആ ശബ്ദത്തിൽ അവൻ കേട്ടിരിക്കുമെന്നുറപ്പ്.
ഇനി അങ്ങനെ ഒരാളില്ലെ, ഞാൻ വീണ്ടും നടന്നു. എന്റെ ശ്രവണനാടിയിൽ കാലോച്ചകൾ കേൾക്കാമായിരുന്നു.
ഞാനൊരു പൊലീസ് എന്ന നിലയിൽ പരാജയമായിരിക്കുന്നു. എന്റെ വിരൽ തുമ്പിൽ അയാൾ നടന്നിട്ടും എനിക്കൊന്ന് കാണാൻ പോലും കഴിയുന്നില്ല. വീണ്ടും ഞാൻ എന്റെ മേശക്കരികിൽ പോയിരുന്നു. പഴയ ഫലയലുകൾക്ക് മുകളിൽ ആ ലദർ ഫയൽ, അതെ അയാൾ ഇതിന്റെ ഉള്ളിൽ വരെ കയറിയിരിക്കുന്നു. ഒന്നും ചെയ്യാനാൻകാതെ ഞാൻ... ഇത്രയും ഓഫീസർസും സെക്യൂരിറ്റിയും ഉണ്ടായിട്ട് പോലും ആരും കാണാതെ... എനിക്ക് പുറകെ അവരെല്ലാം വന്നെങ്കിലും സെക്യൂരിറ്റി ഇവിടെ ഉണ്ടായിരുന്നു അയാൾ പോലും കാണാതെ എങ്ങനെ ഇവിടെ പ്രവേശിച്ചു.
ഒരു മെടുവീർപ്പോടെ തന്റെ മുന്നിലുള്ള CCTV ദൃശ്യങ്ങളിലേക്ക് അയാൾ കണ്ണുകൾ പതിച്ചു. തന്റെ മേശക്ക് പുറകിലുള്ള ജനാലഴികൾക്കുള്ളിലൂടെ ആ കൈകൾ ഫയലുകൾ മേശ പുറത്തേക്ക് പതിയെ വെച്ച് ഉൾ വലിയുന്നത് നോക്കി നിൽക്കാനല്ലാതെ അയാൾക്ക് ഒന്നിനും കഴിഞ്ഞില്ല.
ചുറ്റും അയാൾക്ക് വേണ്ടി ഓഫീസർസ് തിരച്ചിൽ തുടരുന്നുണ്ടായിരുന്നു.
തന്റെ കസേരയിൽ ചാരിയൊരുന്നു കൊണ്ട് അയാൾ നിദ്രയിലേക്ക് ചാഞ്ഞു.
റിങ് ചെയ്യുന്ന ഫോണിന്റെ ശബ്ദമാണ് അയാളെ ഉറക്കിൽ നിന്ന് തടസപ്പെടുത്തിയത്. മരിയയുടെ ശബ്ദം ഏറെ ഇടറിയുന്നു. എന്റെ മോൾ... മോള്... എന്നാലാതെ ഒന്നും കേൾക്കാൻ ആയില്ല അല്ലെങ്കിൽ അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ടേബിളിൽ വെച്ച ഗൺ എടുത്ത് അയാൾ പൊലീസ് വണ്ടിയിൽ കയറി ഹോസ്പിറ്റലിലേക്ക് തിരിച്ചു. പുതിയ വാർത്ത അയാളെ ഭയപ്പെടുത്തുന്നത് ആവാതിരിക്കാൻ അയാൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ജീവൻ കൊണ്ടുള്ള കളി രക്തകറ പുരണ്ട കളികൾ ആരാണ് ഭയക്കാത്തത്.
" സോറി, ചെയ്‍തത് തെറ്റാണെന്ന്. അറിയാം പക്ഷെ!,
എന്റെ മുമ്പിൽ എനിക്ക് നീതി കിട്ടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ പ്രത്യാഘാതങ്ങൾ ഇത്രയും വലുതാകുമെന്ന് ഞാൻ കരുതിയില്ല. പൊറുക്കണം. ജേക്കബ് എന്നെ ഒരുപാട് സഹായിച്ചു. അതിനു അവന് ഇത്രയും വേദനിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല... സോറി... സോറി...
ക്ലാരയുടെ കുറ്റസമ്മതം കേട്ട് കൊണ്ടാണ് ഇൻസ്‌പെക്ടർ ജേക്കബ് ന്റെ വാർഡിലേക്ക് കയറിയത്. തന്റെ പിതാവിന്റെ അടുത്ത് കണ്കൾ നിറച്ചു നിൽക്കുന്നത് മകളെ കൂടി കണ്ടപ്പോൾ ഏറെ ആശ്വാസവും എന്നാൽ എന്താണിവിടെ നടന്ന് കൊണ്ടിരിക്കുന്നത് എന്നും അറിയാതെ അയാൾ മരിയയെ ഒന്ന് നോക്കി.
അവൾ തീർത്തും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് അവളുടെ കണ്ണുകൾ പറയുന്നത് അയാൾ നോക്കിയിരുന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*അവസാന ഭാഗം*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ക്ലാരയിൽ നിന്ന് കേട്ടതല്ലാം ഇൻസ്‌പെക്ടർ ജേക്കബ് പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു. അവൾ ചെയ്തത് തെറ്റാണെങ്കിലും മാനസികാവസ്ഥ മനസിലാക്കി അയാൾ അവളെ നിസഹായമായി ഒന്ന് നോക്കുക മാത്രം ചെയ്തു. ശേഷം അവളുടെ പക്വത കുറവിൽ വന്ന ചിന്താകതികൾ ഒരു കുടുംബത്തിന് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടാക്കി തീർത്തു ഒന്ന് ബോധ്യപ്പെടുത്തികൊടുത്തു.
ശേഷം സ്റ്റേഷനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതായ കാര്യങ്ങളെ ചെറിയ തോതിൽ അവളെ ബോധ്യപ്പെടുത്തുകയും എപ്പോഴും സേഫ് ആയിരിക്കാം പറയുകയും ചെയ്തു.
കേസുകൾ പല വഴികൾ താണ്ടി സഞ്ചരിക്കുന്നത് കൊണ്ട് അതിന്റെ കഥാഗതിയെ മനസിലാക്കാൻ അവർ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
ഇനി നിന്റെ നോവലിന്റെ അവസാന ചാപ്റ്റർ ക്ലൈമാക്സ് + കൊലയാളിയെ കണ്ടെത്തുന്ന രംഗം ഞാൻ എഴുതിത്തരാം. ഇതിൽ ത്രില്ലും, വികാരവും, ഒരു ശക്തമായ ട്വിസ്റ്റും ഉണ്ടാകും:
കാട്ടിന്റെ നടുവിൽ കണ്ടെത്തിയ അനവധി മൃതദേഹങ്ങൾ എല്ലാം ഒരു കഥ പറയുന്നുണ്ടായിരുന്നു—ക്ലാരയുടെ മാതാപിതാക്കളുടെ കൊലപാതകവുമായി ബന്ധമുള്ള കഥ. വർഷങ്ങളോളം മറച്ചുവച്ച രക്തക്കളരി, ഒടുവിൽ പൊലീസിന്റെ കയ്യിൽ തെളിവുകൾ ചേർന്ന് വരികയും ചെയ്തു.
എന്നാൽ ഒളി മറയിൽ മിന്നുന്ന കൊലയാളി മാത്രമായിരുന്നു അവരുടെ ദിവസങ്ങൾക്ക് ക്രൂരത നൽകി കൊണ്ടിരുന്നത്.
ക്ലാര ഒരുപാട് അനുഭവിച്ച കുട്ടിയാണ്, ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളും പിന്നെ ഏറ്റടുത്തവരും നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ടവൾ...
(മരിയയുടെ ഹസ്ബൻഡ് )ജേക്കബ് അവളുടെ ഏക വിശ്വാസം ആശ്വാസമായിരുന്നു. പക്ഷേ!,ശത്രുക്കളുടെ ആക്രമണത്തിൽ അവൻ രക്തത്തിൽ കുളിച്ച് നിലത്ത് വീഴുമ്പോൾ, ക്ലാരയുടെ ഉള്ളം തന്നെ തകർന്നു. “ഇനി എനിക്ക് ആരുണ്ട്...?” അവൾ വിറച്ചു കരഞ്ഞു.
പക്ഷേ, അവിടെ നിന്നാണ് സത്യം തുറന്നു കാണുന്നത്.
മരിച്ചു പോയവരിൽ ഒരാളുടെ കൈവശം കിട്ടിയ ഒരു ലോക്കറ്റ്—അതിൽ സൂക്ഷിച്ചിരുന്ന പഴയ ഫോട്ടോ ഇൻസ്‌പെക്ടർ കാണിച്ചതോടെ ക്ലാരയുടെ ഹൃദയം നടുങ്ങിച്ചു. ഫോട്ടോയിൽ അവളുടെ മാതാപിതാക്കൾക്കൊപ്പം ഒരാൾ കൂടി നിന്നിരുന്നു.
ആ മുഖം… ക്ലാരയുടെ സ്വന്തം അമ്മാവൻ — തോമസ്.
“അതോ? നീയാണോ… എല്ലാത്തിനും പിന്നിൽ?” ക്ലാര ശ്വാസം മുട്ടി ചോദ്യമിട്ടു.
ഇരുട്ടിൽ നിന്നു ഒരു കൈയടി മുഴങ്ങി.
“ശബാഷ്, ക്ലാര... ഒടുവിൽ നീ കണ്ടുപിടിച്ചു.”
തോമസ് പുറത്തേക്കു നടന്നു വന്നു, മുഖത്ത് ഒരു കപടസ്മിതം.
“നിന്റെ മാതാപിതാക്കൾ എനിക്ക് വഴിയിലൊരു തടസ്സമായിരുന്നു. അവരുടെ ബിസിനസും അധികാരവും ഞാൻ ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷേ അവർ വഴങ്ങി കൊടുക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ്…” അവൻ വിരൽ പൊട്ടിച്ചു.
“എന്റെ ആളുകൾ അവരെ മൌനം പാലിപ്പിച്ചത്.”
ക്ലാരയുടെ ശരീരം മുഴുവൻ വിറച്ചു.
“എന്നെപ്പോഴും നീയാണ് രക്ഷകനെന്ന് വിചാരിച്ചു… എന്നാൽ നീ തന്നെയായിരുന്നു കൊലയാളി!”
അവളെ മുൻ ഇൻസ്‌പെക്ടർ ദത്ത് എടുത്തപ്പോഴെല്ലാം കൂടെ നിന്നതും ഇടക് കാണാൻ വരാറുള്ള ഏക കുടുംബം അയാൾ മാത്രമായിരുന്നു. മാത്രമല്ല നല്ല സമീപനം അവൾ ഏറെ വിശ്വസിച്ചിരുന്ന ആള്,
*"തോമസ്*
തോമസ് മുന്നോട്ട് ചുവടുവച്ചു, പക്ഷേ പിന്നിൽ നിന്നൊരു ശക്തമായ ശബ്ദം പൊട്ടിത്തെറിച്ചു—
“STOP!”
രക്തത്തിൽ മുങ്ങിയെങ്കിലും ജീവൻ പിടിച്ചുകൊണ്ടിരുന്ന ജേക്കബ് തോക്കുയർത്തി നിന്നു.
“നീ ജയിക്കില്ല, തോമസ്.”
അവൾക്ക് നേരെ കത്തി ഉയർത്തിയ അയാളെ ഇൻസ്‌പെക്ടർ ജേക്കബ് നിലം പതിപ്പിച്ചു.
ഒരു നിമിഷത്തെ വെടിവെപ്പിൽ ഇരുട്ടു കീറി ശബ്ദം പടർന്നു. തോക്കിന്റെ ഗുളിക വായുവിൽ പിളർന്നപ്പോൾ, തോമസ് നിലത്ത് വീണു—കണ്ണുകളിൽ അത്ഭുതവും കോപവും നിറഞ്ഞു.
ക്ലാര ജേക്കബിന്റെ അടുക്കൽ ഓടിക്കയറി, അവന്റെ നെഞ്ചിൽ തലചായ്ച്ചു.
“നാം ജയിച്ചു… എന്റെ മാതാപിതാക്കൾക്കു നീതി കിട്ടി.”
അവളുടെ കണ്ണുനീർ രക്തവുമായി കലർന്നൊഴുകി.
കാട് വീണ്ടും നിശ്ശബ്ദമായി, പക്ഷേ ആ നിശ്ശബ്ദതയ്ക്കുള്ളിൽ—
സത്യം മുഴങ്ങി: ഇരുട്ടിൽ ഒളിച്ചിരുന്ന കൊലയാളി ഒടുവിൽ വെളിച്ചത്തിനെ കീഴടങ്ങി.
തന്റെ നിഴലുപോലും കരിനിഴലായി തുടങ്ങിയ ഇൻസ്‌പെക്ടർ ക്ക് അരികിലേക്ക് സത്യം തുറന്ന് കൊണ്ട് ക്ലാരയുടെ സാന്നിധ്യം വരുന്നത് വരെ...
---
*ശുഭം*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments