═══════════════✿*
*അല്ലഹുവെ ഓർക്കാറുള്ള ഹൃദയം*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇലാഹി ഭയം തെറ്റുകളിൽ നിന്ന് നമുക്ക് സംരക്ഷണമേകുന്നു.
സ്വന്തം ന്യൂനതകളെ തിരിചറിയാന്‍ ഇന്ന് ആര്‍ക്കും തന്നെ സമയമില്ല .എന്നാലോ അന്യന്റെ ഓരോ ന്യൂനതകളും (കുറ്റവും കുറവും )കണ്ടെത്തി അത് നാലാളോട് പറഞ്ഞു നടക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ചിലർ .
പടച്ചവനേക്കാള്‍ പടപ്പുകളെ പേടിക്കേണ്ട കാലം തന്നെ .
അല്ലാഹു പറഞ്ഞു : " എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവു .നിങ്ങള്‍ സത്യവിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടുവിന് ."
അല്ലഹുവിനെ ഭയപ്പെടാൻ കല്പ്പിക്കുകയും ആ ഭയത്തെ സത്യ വിശ്വാസത്തിന്റെ അനിവാര്യതയും ഉപാധിയുമാക്കുകയും ചെയ്തു .ബലഹീനമെങ്കിലും ഭയമില്ലാത്ത ഈമാന് അചിന്തനീയമാകുന്നു .
അല്ലഹുവെ കുറിച്ചുള്ള അറിവ് കുറയും തോറും ഭയവും ചുരുങ്ങും .ജ്ഞാനത്തിന്റെ അടിത്തറ ഇലാഹി ഭയമാകുന്നു .
നബി ﷺപറഞ്ഞു : " അല്ലാഹുവിനെ പേടിച്ചു ഞ്ഞെട്ടിത്തരിച്ച ആളുടെ പാപങ്ങള്‍ ഉണങ്ങിയ മരച്ചില്ലെയില്‍ നിന്ന് ഇലകൾ കൊഴിയും പ്രകാരം കൊഴിയുന്നതാണ് .ഹസന് رضی الله عنه പറഞ്ഞു :ചെയ്ത പാപം വിസ്മരിക്കാതെ എപ്പോഴും അതിനെ കുറിച് പേടിച്ചാൽ ആ ഭയത്തോടെ അവൻ സ്വര്‍ഗത്തിൽ പ്രവേശിക്കും .കഹ്ബുൽ അഹ്ബാര്‍ رضی الله عنهപറഞ്ഞു :ഒരു ഇസ്രായെല് കാരൻ സദാ തന്റെ പാപത്തെ കുറിച് ഓർത്ത് കരയും .ഞ്ഞാനെങ്ങനെ എന്റെ റബ്ബിനെ തൃപ്തിപ്പെടുത്തുമെന്ന് അയാള്‍ എപ്പോഴും പറയും .ഈ ഭയം അദ്ദെഹത്തെ സിദ്ദീഖുകളിൽ പെടാൻ അർഹനാക്കി .
കളവായും ചതിയായും കൊന്നും കൊലവിളിച്ചുo അന്യന്റെ മുതലുകള്‍ ആഗ്രഹിചും അല്ലഹുവിനെ ഓർക്കാതെ എന്തും നാം ചെയ്ത് കൂട്ടുന്ന അവസ്ഥ എത്തിയിരിക്കുന്നു .ഞാൻ എന്ന അഹംമ്പതി നമ്മൾ എന്നതിനെ പാടെ മാഴ്ച്ചു കളഞ്ഞിരിക്കുന്നു .ജാതിയും മതവും പ്രസ്താനവും പറഞ്ഞു തമ്മില് തല്ലുന്നു .എല്ലാം ഒരു നാഥന്റെ പടപ്പുകൾ ആണെന്ന് ഓർത്താൽ തീരാവുന്നതെ ഇന്ന് തന്റെ സഹോദരനുമായി തനിക്കുള്ളു എന്ന് ചിന്തിക്കാന് പോലും മറ്റുള്ളവന്റെ വാക്കുകള്‍ വേണ്ടി വരുന്നു . എന്നാൽ തിരിച്ചറിയും അതുമില്ല.
ഫുളൈല് رضی الله عنهപറയുന്നു : ഒരാള്‍ അല്ലഹുവെ പേടിച്ചാൽ ആ ഭയം എല്ലാ നന്മയിലേക്കും അയാളെ നയിക്കും .എന്താണ് ഇലാഹി ഭയമെന്ന് ഇബ്നു ജുബൈര്‍ رضی الله عنه വിനോട് ചോദിച്ചപ്പോള്‍ അദ്ദെഹം പറഞ്ഞു : ആ പേടി തെറ്റിൽ നിന്ന് അയാളെ പിന്തിരിപ്പിക്കും .ഇബ്നു മസ്‌ഹൂദ് رضی الله عنه പറയുന്നു : തന്റെ മേൽ പതിക്കാനിരിക്കുന്ന മലയുടെ താഴ്ഭാഗത്തിൽ പെട്ട ഒരാളുടെ അവസ്തയിലാണ് സത്യ വിശ്വാസിയെ സംബനധിച്ചിടത്തോളം അവന്റെ പാപം .തെമ്മാടിക്ക് പാപമെന്നാൽ മൂക്കിന്റെ ചാരത്ത് കൂടി പറക്കുന്ന ഈച്ചയെ പ്പോലെയുമാണ് .നിസ്സാരമായി കൈ വീശിയാൽ ഈച്ച പാറും .എന്താണ് മോക്ഷത്തിന്റെ മാര്‍ഗമെന്ന് ചോദിച്ച ഉഖ്ബ رضی الله عنه വിനോട് നബി ﷺപറഞ്ഞു : നാവിനെ നിയന്ത്രിക്കുകയും താങ്കളുടെ പാപങ്ങളെ ഓർത്ത് കരയുകയും ചെയ്യുക . നബി ﷺ പറഞ്ഞു :കറന്ന പാൽ അകിട്ടിലേക്ക് തന്നെ കടക്കുംവരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ കടക്കുകയില്ല .ധര്‍മ്മയുദ്ധത്തിലെ പൊടിപടലവും നരകത്തിന്റെ പുകയും ഒരുമിചു കൂടുകയില്ല .
തെറ്റിന്റെ ലോകത്ത് വിരാചിക്കുമ്പോഴും അറിയുന്നില്ല .നാം ഇന്നിൽ നിന്ന് നാളെയിലേക്ക് അതികം ദൂരമില്ലെന്ന വസ്തുത .
കൊന്ന് തള്ളപ്പെടുമ്പോള്‍ മരിക്കുന്നവൻ അറിയുന്നില്ല ഞാൻ എന്തിന് കൊല്ലപ്പെട്ടു എന്ന് .കൊല്ലുന്നവനും തദൈവ .
ഒരു നോട്ടു നിരോധനം വന്നാൽ കടലാസിന്റെ വിലപോലുമില്ലാത്ത പണത്തിന് വേണ്ടി സ്ഥാന മോഹങ്ങള്‍ക്ക് വേണ്ടി ...അങ്ങനെ അങ്ങനെ നീളുന്നു. ശത്രുതയുടെയും കൊലയുടെയുമെല്ലാം നാൾ വഴികൾ .
ദുനിയാവിന്റെ മോഹങ്ങളല്ലാതെ ഇവരിൽ മാറ്റൊന്നും അവശേഷിക്കുന്നില്ല .
ഒരു തണലുമില്ലാത്ത ദിവസം അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തിൽ ഈ വെട്ടിപ്പിടിക്കുന്നവനും അന്യന്റെ മുതൽ തട്ടിയെടുക്കാന് അവസരം പാർത്ത് നിക്കുന്നവനും കൊലയാളിയും ഒന്നും ഉണ്ടാവില്ല .കറകളഞ്ഞ ഹൃദയമുള്ളവർ അവയിൽ ഒരു വിഭാഗം എകാന്തതയിൽ താൻ ചെയ്ത പാപങ്ങളെയും അതിന്റെ ശിക്ഷയെയും ഓർത്ത് കരയുന്നവരാകുന്നു .
അബ്ദുല്ലാഹിബ്നു അംറ്ബ്നു ആസ് رضی الله عنه പറയുന്നു : ആയിരം സ്വര്‍ണ നാണയം ദാനം ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം അല്ലാഹുവിനെ പേടിച് ഒരിറ്റ് കണ്ണുനീർ വാർക്കലാകുന്നു .കഹ്ബുല് അഹ്ബാര്‍ رضی الله عنه പറഞ്ഞു : അല്ലാഹുവിനെ ഭയപ്പെട്ട് കവിള്‍ തടത്തിലൂടെ കണ്ണുനീർ ഒഴുക്കലാണ് ഒരു സ്വര്‍ണ മാല ദാനം ചെയ്യുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം .
ഔഫുബ്നു മാലിക്ക് رضی الله عنه പറഞ്ഞു : അല്ലാഹുവെ പേടിച്ചു കരഞ്ഞു കണ്ണുനീർ പതിച്ച ശരീരഭാഗത്തെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു .
ഇനിയും വൈകിയിട്ടില്ല .ദുന്യവിയായ ചിന്തകളിൽ മുറുകെ പിടിക്കാതെ ഇലാഹി ഭയം ഇലാഹി സ്മരണ ഹൃദയത്തിൽ നടൂ.
അല്ലാഹുവിനെ മറന്ന് നാം കട്ടികൂട്ടുന്ന ഓരോ ചെറുതും വലുതുമായ എല്ലാ പ്രവർത്തികൾക്കും അല്ലാഹുവിന്റെ കോടതിയില്‍ കണക്ക് പറയേണ്ടി തന്നെ വരും .
തന്റെ സഹോദരനെ വാക്കു കൊണ്ടും നോക്ക് കൊണ്ടും വേദനിപ്പിച്ചതും കരയിപ്പിച്ചതും അവന്റെ മേൽ നീ ഉണ്ടാക്കി തീർത്ത ഫിത്നയും ഫസാദും എല്ലാം നിന്നെ തന്നെ ഒരിക്കല്‍ തിരിച്ചു കൊത്തും എറെ വൈകാതെ എന്ന് എപ്പോഴും ഓർമയില്‍ ഉണ്ടായിരിക്കുക
അല്ലാഹുവെ ഭയന്ന് കൊണ്ടുള്ള ജീവിതം നമ്മിൽ നിന്ന് തെറ്റുകളിലേക്ക് വഴുതി വീഴാതെ ശ്രദ്ധിക്കും .
ഉബൈദ് رضی الله عنه പറഞ്ഞു :റസൂൽ ﷺയില്‍ നിന്ന് അങ്ങ് കണ്ട ആശ്ചര്യകരമായ അനുഭവം പറഞ്ഞാലും .അല്പം മൗനം പാലിച്ച ശേഷം ആയിഷ ബീവി رضی الله عنها പറയാൻ തുടങ്ങി :
" എന്റെ ഉഴത്തിൽ പെട്ട ഒരു രാത്രി നബി ﷺ എന്റെ അടുത്ത് വന്നു പറഞ്ഞു .ആഇശ ,ഇന്ന് രാത്രി റബ്ബിന്റെ ഇബാദത്തിൽ കഴിയാൻ എനിക്ക് അനുവാദം തരൂ... ഞാൻ പറഞ്ഞു :അങ്ങയുടെ സന്തോഷമാണ് എന്റെ സന്തോഷം .അങ്ങയുടെ സാമിപ്യം കൊതിക്കുകയും ചെയ്യുന്നു .അങ്ങനെ നബി ﷺഅംഗശുദ്ധി വരുത്തി നിസ്കാരത്തിൽ പ്രവേശിച്ചു .കരഞ്ഞു കരഞ്ഞു മടി കണ്ണ് നീരില് കുതിര്‍ന്നു .തിരു താടി രോമങ്ങളും ബാഷ്പകണങ്ങളാൽ നനഞ്ഞു .തുടര്‍ച്ചയായ കരച്ചിലിൽ നിസ്കാര സ്ഥലവും കണ്ണ് നീർ കൊണ്ട് നനഞ്ഞു .സുബ്ഹ് നിസ്കാരത്തിന് ബാങ്ക് വിളിക്കാന് വന്ന ബിലാല് തുടര്‍ച്ചയായ കരച്ചിൽ കേട്ട് ചോദിച്ചു : ഒരു ദോഷവുമില്ലാത്ത റസൂലെ ﷺ,എന്തിനാണ് ഈ കരചില് ?നബി ﷺ: ഞാനൊരു കൃതജ്ഞനായ ദാസനാകേണ്ടേ ബിലാലെ ?...رضی الله عنه
ഇതായിരുന്നു ലോകം കണ്ട ഇലാഹി പ്രിയം .
സർവ്വ അനുഗ്രഹങ്ങളും ഔദാര്യമായ് അല്ലാഹു നല്കിയിട്ടും നാഴികക്ക് നാല്പത് വട്ടം അല്ലാഹുവിനെ പഴിക്കുന്നില്ലെയൊ ?
" നീ എനിക്ക് ഒന്നും തന്നില്ല സുഖം തന്നില്ല സന്തോഷം തന്നില്ല പണം തന്നില്ല വീടു തന്നില്ല .ഇരിക്കട്ടെ എന്റെ സഹോദരങ്ങളെ അല്ലാഹു തന്ന -നീ ഉമ്മയെ കാണുന്ന ബാപ്പയെ കാണുന്ന മക്കളെ ഭാര്യയെ കാണുന്ന ഈ ലോകത്തിന്റെ ഭംഗി ആസ്വദിച്ചു കാണുന്ന ഒരു കണ്ണ് ന് നിനക്ക് അല്ലാഹുവിന് ശുക്ര് ചെയ്യാന് ഇന്നെ വരെ നിനക്ക് കഴിഞിട്ടുണ്ടൊ ? ഇനി ഒരാഴുസ് കൂടി അവൻ തന്നാല് ചെയ്ത് തീര്‍ക്കാന് നിനക്ക് സാധിക്കുമൊ ?
ഇല്ല അല്ലെ!?.
അങ്ങനത്തെ നിനക്ക് വീണ്ടും വീണ്ടും കാഴ്ച്ച ശക്തിയവന് തന്നില്ലെ നടക്കാന് സുന്ദരമായ കാലുകളും എടുക്കാനും കുടിക്കാനും വായും കയ്യും തന്നില്ലെ ? ദുന്യവിയായ മോഹങ്ങള്‍ കിട്ടിയില്ലെന്ന് പറയുമ്പോള്‍ ഈ തന്ന അനുഗ്രഹങ്ങളൊക്കെ എന്തെ നിന്റെയും എന്റെയും ഓർമയിൽ തെളിയാത്തത് .ഒന്ന് രാത്രിയാവുന്നത് പോലെയല്ല നിന്റെ കണ്ണ് ന്റെ കാഴ്ച്ച തീരെ നശിച്ചു പോയാലുള്ള അവസ്തയൊന്ന് ചിന്തിചു നോക്ക് .നിന്റെ കാലുകള്‍ നിഷ്ചലമായാല് ...? ഓർക്കാന്‍ തന്നെ പ്രയാസം തോന്നുന്നു അല്ലെ ? പിന്നെ എന്തെ നീ നിന്റെ സഹോദരനു നേരെ തിരിയുന്നു അവനെ വേദനിപ്പിക്കുന്നു അവന്റെ സ്വത്ത് അപഹരിക്കുന്നു ?
ഇന്ന് കഴിഞൊരു നാളെ യെ നീ ഓർക്കുന്നില്ലെ ? തെറ്റുകൾ ഏറ്റ് പറയേണ്ട നാഥന്റെ വിജാരണ നാൾ നീ ഭയക്കുന്നില്ലെ ...?
കണ്ണ് ഒന്ന് അടഞ്ഞു ആരും കൂട്ടിനില്ലാത്ത ഇരുട്ടിന്റെ മണ്ണറയിൽ തനിച്ചാവുമ്പോള്‍ നമുക്കരികിലേക്ക് വരുന്ന ഒരു സ്വര മുണ്ട്
من ربك
وما دينك
എന്താണ് നിന്നിലുള്ള മറുപടി
നാവു കുഴയുന്നു അല്ലെ ?
തൊണ്ട വരളുന്നു അല്ലെ കാലുകൾ തമ്മില് കൂട്ടി ഇടിക്കുന്നു വല്ലെ ?
ആഹ്
ആ ഇരുംബ് തണ്ട് കൊണ്ടുള്ള അടി നിന്റെ മൂര്‍ദ്ദാവ് അടക്കം ശരീര മാസകലം രണ്ടായി പിളര്‍ത്തു വല്ലെ ? അല്ഭുതം വീണ്ടും ശരീരം കൂടി ചേരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്ത നിന്നില് വീണ്ടും ഇരുംബ് തണ്ട് പതിക്കുന്നു വല്ലെ ?
നിന്റെ എല്ലാ ചെയ്തികളും ഇപ്പോൾ നിന്റെ കണ്ണ് ൽ തെളിഞ്ഞു കാണുന്നു അല്ലെ ? വീണ്ടും ഒരവസരം കിട്ടിയാല് എല്ലാം ഒന്ന് തിരുത്തി നല്ല ഉടമയുടെ അടിമയാവാം എന്ന് നിന്റെ ഹൃദയം ഒരിക്കലും കാട്ടിയിട്ടില്ലാത്ത ആത്മാർത്തതയോടെ വിളിച്ചു പറയുന്നുണ്ട് അല്ലെ ?
പക്ഷെ ! ആര് കേള്‍ക്കാന്‍ ആരുക്കാണാൻ ?
ഒരായിരം അവസരം എനിക്കും നിനക്കും ഉണ്ടായിരുന്നു അപ്പോഴൊക്കെ നാളെ നാളെ നീളെ നീളെ എന്നായിരുന്നു ഇന്നിപ്പൊ എല്ലാം അവസാനിച്ചു.
ജീവിതത്തിനും ജീവനും തിരഷീല വീണു കഴിഞു .
പള്ളിയിലെ മൊയ്ല്യാര് തൊണ്ട കീറി കാറിയപ്പോ നിനക്ക് ഒക്കെ അത് പഴന്ചന് ഏര്‍പ്പാട് ആയിരുന്നു വാട്ട്സാപ്പും ഫൈസ് ബുക്കും ഇന്സ്ടാഗ്രാമുമായിരുന്നു നിന്റെ ശരികള്‍ അതിലും നന്മ പറഞ്ഞ ക്കൂട്ടുകാരെ നീ മ്യൂട്ട് ചെയ്തും ബ്ലോക്ക് ചെയ്തും ഒഴിവാക്കിയില്ലെ ഇന്നാരുണ്ട് നിനക്ക് ?.
ഇതാണ് നാളെ എനിക്കും നിനക്കും ഈ വഴി വിട്ട ജീവിതം കൊണ്ട് നേടാനുള്ളത് .ഓരോ തെറ്റ് ചെയ്യുമ്പോഴും ഓർമയില്‍ ഉണ്ടായിരിക്കട്ടെ ...
ഈ ഗതി വരുത്തരുതെ ചിന്തിക്കണേ വൈകിയിട്ടില്ല മദ്ഹ് ഒക്കെ നല്ലതാണ് മാദിഹ് നിങ്ങക്ക് അന്യരാനെന്ന് ഓർക്കണേ സഹോദരിമാരെ ,എഴുതിയത് കൊണ്ടോ പാടിയത് കൊണ്ടോ നമ്മളൊന്നും ആശിക്കും ആശിഖാത്തും അല്ലഹുവിന്റെ അടുത്ത ആളുകളും ആവുന്നില്ലാ എന്ന് ഓർക്കണം .
എല്ലാത്തിനും ഹൃദയ ശുദ്ധിയാണ് പ്രധാനം .അല്ലാഹുവിനെ ഓർക്കണേ ഇലാഹി സ്മരണയില്ലാതെ ആരോ കാണാന് എന്തോ ക്കാട്ടിക്കൂട്ടിയത് കൊണ്ട് ഒന്നും ആവുന്നില്ലെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടായിരിക്കണേ ...
ഫത്ഹുല് മൗസിലി رضی الله عنه ഏതാനും ശിഷ്യന്മാര് അദ്ദെഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അദ്ദെഹം കരയുകയാണ് .രക്ത നിറമുള്ള കണ്ണ് നീരിന് കാരണം ചോദിച്ചപ്പോള്‍ അദ്ദെഹം പറഞ്ഞു :അല്ലാഹുവോടുള്ള കടമയിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണത് .മരണ ശേഷം അദ്ദെഹത്തെ സ്വപ്നത്തിൽ കണ്ടപ്പോള്‍ ഞാൻ ചോദിചു :താങ്കളെ അല്ലാഹു എന്ത് ചെയ്തു ? മൗസിലി رضی الله عنه: എനിക്കവന് പൊറുത്തു തന്നു . താങ്കളുടെ കരച്ചിൽ കൊണ്ട് അവൻ എന്ത് ചെയ്തു ? അത് കാരണം അവൻ എന്നെ സമീപസ്തനാക്കി ചോദിചു ? " ഓ ,ഫത്ഹ് ,നീ എന്തിനു വേണ്ടിയായിരുന്നു കരഞിരുന്നത് ? ഞാൻ പറഞ്ഞു : നിന്നോടുള്ള ബാധ്യതയില് വീഴ്ച വരുത്തിയതിന് .കണ്ണ് നീരില് രക്തം കലര്‍ത്തിയതോ ? എന്നെ രക്ഷപ്പെടുത്താതിരിക്കുമോ എന്ന ഭയത്താല് . അല്ലാഹു പറഞ്ഞു : " എന്റെ മഹത്വവും പ്രതാപവുമാണ് സത്യം ,നാല്പത് വർഷം നിന്റെ നിരീക്ഷകരായ മലക്കുകള്‍ സമര്‍പ്പിച്ച രേഖകളിൽ ഒരു പാപവും രേഖ പ്പെടുത്തിയിട്ടില്ലായിരുന്നു ." നബി ﷺയുടെ സഹചാരിയായിരുന്ന അബുദ്ദര്‍ദാഹ് رضی الله عنه വിനെ കൊണ്ട് സത്യം ചെയ്ത് പറയുന്നു :മരണ സമയത്ത് തന്റെ ഈമാന് തെറ്റുകയില്ലെന്ന് ഉറപ്പിച്ചവന്റെ ഈമാന് തെറ്റും .താൻ സുരക്ഷിതനാണെന്ന് ഉറച്ച വിശ്വാസത്തിന്റെ ഫലം അതായിരിക്കും .
അത് ചിന്തിക്കുക പ്രവർത്തിക്കുക നല്ലൊരു അടിമയായി ജീവിക്കുക .
അവസാനം ഈമാന് സലാമത്താകുന്നവരില് അല്ലാഹു നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹികട്ടെ ...
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras Koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments