🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*മഹിളാ രത്നങ്ങൾ -3*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു
അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക് സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.
അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ്റി. എല്ലാം വേദനയോടെ നോക്കി കാണാനേ ബീവിക്ക് കഴിഞ്ഞുള്ളു, അങ്ങനെ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ കുഞ്ഞിനെയും കൊണ്ട് പോയി. ഭര്‍ത്താവായ അബൂസലമ(റ) മദീനയിലേക്കും പോയി.
പരീക്ഷണങ്ങൾ ഏറെ വേദനാജനകമായി ബീവി വലഞ്ഞു
ഭര്‍ത്താവില്‍ നിന്നും മകനില്‍ നിന്നും അകറ്റിയ വേദന ഉമ്മു സലമ(റ)യെ വേട്ടയാടി ക്കൊണ്ടിരുന്നു. പ്രതീക്ഷ വറ്റിയ രാപ്പലുകളില്‍ അവര്‍ പ്രിയതമനെയും കുഞ്ഞിനെയും മനസ്സില്‍ കണ്ടു. കാത്തിരിപ്പും കണ്ണീരുമായി ദിനങ്ങള്‍ കഴിച്ചു കൂട്ടി. കുഞ്ഞും ഭര്‍ത്താവുമില്ലാത്ത ജീവിതം മഹതിക്ക് ദുസ്സഹമായിത്തീര്‍ന്നു. എല്ലാ ദിവസവും രാവിലെ ഈ ദുരന്ത സ്ഥലത്തെത്തി മഹതി കുറേ നേരം കരയും. ഒരുവര്‍ഷത്തോളം ഇതേ നില തുടര്‍ന്നു. പ്രിയതമനോടും മകനോടുമുള്ള സ്നേഹം മഹതിയുടെ ഉള്ളില്‍ തളം കെട്ടി നിന്നു. ആ സ്നേഹ വായ്പകൾ ഓർത്ത് വ്യസനിക്കും യാദൃച്ഛികമായാണ് മുഗീറയുടെ സന്തതികളില്‍ പെട്ട ഒരാള്‍ മക്കയുടെ തെരുവിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മഹതിയെ കണ്ടത്. അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉമ്മുസലമ ബീവിയോട് ആര്‍ദ്രത തോന്നി. അദ്ദേഹം തന്‍റെ ഗോത്രക്കാരെ ചെന്നു കണ്ടു. അവരോട് ചോദിച്ചു:
ഈ പാവത്തെ ഒന്ന് വിട്ടയച്ചു കൂടേ. ഇവരെ ഭര്‍ത്താവില്‍ നിന്നും കുഞ്ഞില്‍ നിന്നും എന്തിനാണിങ്ങനെ മാറ്റി നിര്‍ത്തുന്നത്?
അയാളുടെ വാക്കുകള്‍ കേട്ട ഗോത്രക്കാരുടെയും മനസ്സലിഞ്ഞു. അവര്‍ പറഞ്ഞു; ‘വേണമെങ്കില്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകാം.’
മഹതിക്കു സന്തോഷം തോന്നി. പക്ഷേ തന്‍റെ മകനെ മക്കയില്‍ ഒറ്റക്കാക്കി പോകുന്ന കാര്യം മഹതിക്കു ഓര്‍ക്കാന്‍ പോലും സാധിച്ചില്ല. ഇതു മനസ്സിലാക്കിയ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ മകനെയും തിരിച്ച് കൊടുത്തു. മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കിയ അവര്‍ മദീനയിലുള്ള ഭര്‍ത്താവിനെ ലക്ഷ്യം വെച്ചു യാത്ര തിരിച്ചു.
വാഹനം തന്‍ഈമിലെത്തിയപ്പോള്‍ പരോപകാരിയായ ഉസ്മാനുബ്നു ത്വല്‍ഹയെ കണ്ട് മുട്ടി. അദ്ദേഹം ചോദിച്ചു: അബൂ ഉമയ്യയുടെ മകള്‍ എങ്ങോട്ടാണ് യാത്ര പോകുന്നത്?
തുടരും....
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments