*✿═══════════════✿*
*"കേട്ട രാഗങ്ങൾ ഹൃദ്യം കേൾക്കാത്തവ അതിലേറെ ഹൃദ്യം "*
*✿═══════════════✿*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ചോരകിനിയാത്തൊരു മാനസിക മുറിവ്, അഭിനേതാവിന്റെ ആയുധം മാത്രമാണ്.*
*മധുരം നുണയാത്ത അനുരാഗിനി പേരുകേട്ട വിഡ്ഢിയും.*
*മഹോന്നമായ വെളിച്ചത്തിലേക്ക് കോറിയിട്ട ഖൽബിന്റെ വേദനകളെ അറിയാൻ ശ്രമിക്കണം. ദേഹേചകളിൽ മുഴുകി കണ്ടില്ലെന്ന് നടിക്കുന്ന ശിരസിന്റെ ഉണ്മയെ ﷺഅകറ്റി നിർത്തിയാൽ കരകാണാത്ത വഞ്ചി കാരനെ പോലെ നടുകടലിൽ ഒറ്റപ്പെട്ടു പോവും തീർച്ച.*
*വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വിസ്മയ ലോകത്തെ ﷺഎങ്ങനെയാണ് നാം കണ്ടെത്തുക, കേട്ടറിയുക, വരച്ചൊതുക്കുക, എഴുതി തീർക്കുക. "അസാധ്യം".*
*അഴക് ത്രസിച്ച ആത്മാവിന്റെ ആഴിയിൽ ഊർന്നിറങ്ങിയവർ തന്നെയാണ് അനുരാഗികൾ "കാലം അവരെ ഇമാം ബുസൂരി തങ്ങളായും രസാഖാൻ ബാരെൽവി തങ്ങളായും കുണ്ടൂരിലെ സ്നേഹ വസന്തമായും...തുടങ്ങിയവരിൽ കൂടി നമുക്ക് കാണിച്ചു തന്നു മാർഗദർശനങ്ങളായി.*
*എല്ലാ രുചികളെയും മുറിച്ചു കളയുന്ന ആത്മാവിന്റെ ഭക്ഷണമാണല്ലോ ദിവ്യാനുരാഗം. അതിന്റെ സുഗന്ധം ഖബറിന്റെ കൂരിരുളിലും വെളിച്ചമേകുന്നു.*
*മീമിന്റെ വർണലഹരിയിൽ ആഴ്ന്നിറങ്ങിയ ഹൃദയാന്തരങ്ങളിൽ, പൂത്തുലഞ്ഞ മാർദ്ദവ പുഷ്പങ്ങൾ എത്രയാണ്. എണ്ണിയാൽ ഒടുങ്ങാത്ത അക്കങ്ങളായ് അവ നിലനിൽക്കുന്നു.*
*"കേട്ട രാഗങ്ങൾ ഹൃദ്യം കേൾക്കാത്തവ അതിലേറെ ഹൃദ്യം "*
എന്ന കീറ്റ്സിന്റെ വരികൾ പോലെ അവിടുത്തേക്ക് ഒഴുകി ഒലിച്ച ഓരോ ഹൃദയ ഗീതങ്ങളും ഇനിയും അപൂർണമാണ്.
*ആരാലും മുഴുമിപ്പിക്കാൻ കഴിയാത്ത പേരറിയാത്ത ഒരു ലോകം "ﷺ"*
*സൃഷ്ടികളിൽ സർവോത്തമനായ മനുഷ്യൻ എന്നതാണ് നബിക്ക് ﷺനൽകാൻ കഴിയുന്ന നമുക്കറിയാവുന്ന ഏറ്റവും വലിയ വിശേഷണം എന്ന് ബുസൂരി (റ)-ബുർദ, വരി 51 ൽ വ്യക്തമാക്കുന്നുണ്ട്.*
*ഖുർആനും നബിവചനങ്ങളും കണിഷമായി ഇതു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.* *അതിനാൽ ഇസ്‌ലാം മതവിശ്വാസികളായ കവികൾ ഒരു പരിധിക്കപ്പുറം പോകാതെ തങ്ങളുടെ ഭാവനയെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. എന്നാൽ ഇസ്‌ലാമേതര സംസ്ക്കാരത്തിൽ വളർന്നവർക്ക് ഈ നിയന്ത്രണം സാധിക്കുകയില്ല. കേരളത്തിലെ മഹാനായ സാമൂഹിക പരിഷ്കർത്താവും സർവ്വാദരണീയനുമായ ശ്രീനാരായണ ഗുരു സ്വാമികൾ നബിയെ കുറിച്ചു പാടവേ...ﷺ*
*"പുരുഷാകൃതി പൂണ്ട ദൈവമോ?*
*നര ദിവ്യാകൃതി പൂണ്ട ധർമമോ?*
*പരമേശ പവിത്ര പുത്രനോ?*
*കരുണാവാൻ നബി മുത്തു രത്നമോ?"*
*എന്നു സന്ദേഹിച്ചത് അത്കൊണ്ടാണ്*
كَالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي
وَالْبَحْرِ فِي كَرَمٍ وَالدَّهْرِ فِي هِمَمِ
كَاَنَّهُ وَهُوَ فَرْدٌ فِي جَلَالَتِهِ
فِي عَسْكَرٍ حِينَ تَلْقَاهُ وَفِي حَشَمٍ
*ഓമനത്വത്തിൽ പൂ പോലെ. ശ്രേഷ്ഠതയിൽ തിങ്കൾ പോലെ. കരുത്തിൽ കാലം പോലെ.*
*ഏകാന്തതയിൽ കണ്ടുമുട്ടുമ്പോഴും പ്രതാപം നിമിത്തം സൈന്യത്തോടോ പരിവാരത്തോടൊ ഒപ്പമാണെന്നതുപോലെ.*
*ഓഹ് നബിയെ ﷺഞങ്ങളശക്തരായി പോയല്ലോ അങ്ങയെ ﷺവാഴ്ത്തുന്നതിൽ. പേരമകളെന്ന വീമ്പല്ലാതെ ഉപ്പാപ്പയെ കുറിച്ചു എഴുതാൻ ശക്തിയുള്ള ഒരു വാക്കുപോലും ഇക്കാലമത്രയും ഞാൻ കണ്ടതിയില്ലല്ലോ. ശൂന്യത നിറഞ്ഞൊരു ജന്മം തന്നെ, ദുനിയാവിൽ الله ﷻഅല്പയുസ് ഇനിയെത്രെ...?*
*ഒന്നും നേടാനാവാത്ത അവസാന നാളിലെ ചീഞ്ഞളിഞ്ഞ പാഴ്വസ്തുവായ് മാറിപോവുമോ യാ സയ്യിദീ...ﷺമാപ്പാക്കണം. കാത്തിടേണം. കനിവ് ചൊരിഞ്ഞു ഖബറും നാളെ ഉരുകുന്ന നേരവും വെളിച്ചം പകരണം.*
ألا تدعوني حبيبي؟...
ألا تجنبني آلامي؟
ألن تكون الأحلام الجميلات التي غرست في قلبي سعيدة؟ يا حبيبي:
ما أجملك!
ما أكملك!
أنت قمر المعرفة المنتشرة في العالم.
*നന്ദികെട്ട അടിയാറുകളുടെ കൂട്ടത്തിലാണെന്ന് അറിയാം നാഥാ എങ്കിലും നിന്റെ അളവറ്റ കാരുണ്യം മാത്രമാണ് പ്രതീക്ഷ ഔദാര്യം തന്ന് കാക്കണേ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Sayyidath Mihras koduvally*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments