Skip to main content

തിരു സുന്നത്തുകൾ :3

[26/09, 8:59 pm] Mihras Koduvally: *വസന്തം*
      *വിരുന്നെത്തുമ്പോൾ*
 

     ഫാതിഹ സൂറത്തിലെ ‘ഞങ്ങളെ സ്വിറാത്വുല്‍ മുസ്തഖീമിലേക്ക് നയിക്കേണമേ’ എന്ന പ്രാര്‍ത്ഥനക്ക് ഉത്തരമായാണ് അല്‍ബഖറ സൂറത്തിലെ ആദ്യത്തില്‍ ‘ഖുര്‍ആന്‍ മുത്തഖീങ്ങള്‍ക്ക് ഹുദയാണ്’ എന്ന പ്രസ്താവന പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ എന്നോട് ഹിദായത്ത് ചോദിച്ചല്ലോ? ഞാന്‍ നിങ്ങള്‍ക്ക് ഹിദായത്ത് തരാം, പക്ഷേ മുത്തഖീങ്ങള്‍ക്ക് ’ എന്നാണതിന്റെ ധ്വനി. മുത്തഖീങ്ങള്‍ എന്നാല്‍ സൂക്ഷ്മതയുള്ളവര്‍ എന്നര്‍ത്ഥം...

 എന്തെങ്കിലും വിളിച്ച് അഭിപ്രായം പറയുന്നത് സൂക്ഷ്മതയുടെ ലക്ഷണമല്ല. റസൂൽ ﷺ യോട് ജനങ്ങളുടെ മനസ്സില്‍ സ്‌നേഹമുണ്ടാക്കുന്നതിനു പകരം ഉള്ള സ്‌നേഹം ഇല്ലാതാക്കുന്നത് സൂക്ഷ്മതയല്ല, അതു തഖ്‌വയല്ല. തഖ്‌വയോടു കൂടി ‘ഞങ്ങളെ സ്വിറാതുല്‍ മുസ്തഖീമിലേക്ക് നയിക്കേണമേ’ എന്നു പറഞ്ഞാല്‍ അല്ലാഹു ﷻ ഹിദായത്തില്‍ നിലനിര്‍ത്തും...

 തഖ്‌വയില്ലാതെ പറയുന്നതു കൊണ്ടാണ് പുത്തനാശയക്കാര്‍ക്ക് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കേണ്ടിവരുന്നത്. അത്തരം ആളുകളുടെ അഭിപ്രായം നമ്മള്‍ ശ്രദ്ധിക്കേണ്ടതു തന്നെയില്ല. നമ്മള്‍ സ്വിറാത്വുല്‍ മുസ്തഖീമിലാണ് എന്നതില്‍ ഉറച്ച വിശ്വാസമുണ്ടാവുക. പൂര്‍വികമായി അനുഷ്ഠിച്ചുവരുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ട് എന്ന് ആലോചിക്കാന്‍ നമുക്ക് ഒരു കാരണവുമില്ല.

 റബീഉല്‍ അവ്വലായി. കുട്ടികളൊക്കെ പ്രകടനം നത്തുന്നു. അങ്ങാടിയിലൊക്കെ കൊട്ടും ഓത്തും ഒച്ചപ്പാടും’ എന്നൊക്കെ ചിലര്‍ പറയും. ഇങ്ങനെ ആളുകള്‍ പല അഭിപ്രായവും പറയും. അവ നാം ശ്രദ്ധിക്കേണ്ടതില്ല. ശ്രദ്ധിക്കാനിരുന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. നാം ശരിയായ വഴിയിലാണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ആ വഴിയില്‍ ജീവിച്ചുപോയാല്‍ മതി.
അതിനാല്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വഴിയില്‍ തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ എതിര്‍ക്കുന്നത് തഖ്‌വയല്ല. നബി ﷺ യുടെ സ്ഥാനം ഇകഴ്ത്തിക്കാണിക്കുന്നത് തഖ്‌വയല്ല. ഇകഴ്ത്തിക്കാണിക്കുന്നുണ്ട് എന്നത് സത്യമാണ്...

 ഒരിക്കല്‍ എന്റെ നാട്ടില്‍ പത്തറുപത് വയസ്സായ ഒരാള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നു. ‘എന്നെ കാണണം’ എന്നു കരുതി നടക്കുകയായിരുന്നു അയാള്‍. എന്നെ കണ്ടപ്പോള്‍ ‘ഞാനിപ്പോള്‍ ജമാഅത്താണ്’ എന്നയാള്‍ പറഞ്ഞു. ‘ഈ അവസാനകാലം എന്തേ ഇങ്ങനെയായി’ എന്നു ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: ”എന്റെ മകന്‍ ശാന്തപുരം കോളേജിലാണ് പഠിക്കുന്നത്.” മകന്‍ ശാന്തപുരം കോളേജില്‍ പഠിക്കുന്നതു കൊണ്ട് ജമാഅത്തുകാരനാകുകയാണെങ്കില്‍ മകന്‍ കൃസ്ത്യാനിയുടെ ലിറ്റില്‍ ഫ്‌ളവറില്‍ പഠിച്ചാല്‍ അതുമാവണ്ടേ..? കുട്ടികള്‍ ഓരോ സ്ഥാപനത്തില്‍ പഠിക്കുന്നു എന്നു കരുതി നമ്മളും അങ്ങനെയാവണോ എന്ന് ഞാന്‍ ചോദിച്ചു. ”എന്താണ് ജമാഅത്തെ ഇസ്‌ലാമിക്ക് കുഴപ്പം” എന്ന് അയാള്‍ ചോദിച്ചു. ”നിങ്ങള്‍ക്ക് റസൂലിനേക്കാള്‍ വലുത് അബുല്‍ അഅ്‌ലാ മൗദൂദിയല്ലേ” എന്ന് ഞാന്‍ തിരിച്ചുചോദിച്ചു... അങ്ങനെയൊന്നുമില്ലെന്ന് അയാള്‍ തട്ടിവിട്ടെങ്കിലും അങ്ങനെയൊക്കെയുണ്ടെന്ന് ഞാന്‍ പറഞ്ഞു...

 എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: റസൂൽﷺക്ക് തെറ്റുപറ്റുമോ..? 
അതെന്താ തെറ്റു പറ്റുമെന്ന് അയാള്‍. ഉദാഹരണം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘അബസ’ ആയത്തിന്റെ സന്ദര്‍ഭമൊക്കെ പറയാന്‍ തുടങ്ങി. ഞാനിടയില്‍കയറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നബിﷺയുടെ തെറ്റ് എണ്ണിപ്പറയുന്നത് കേള്‍ക്കാനുള്ള മനസ്സ് എനിക്കില്ലെന്നു ഞാന്‍ പറഞ്ഞു. അബുല്‍ അഅ്‌ലാ മൗദൂദിക്ക് തെറ്റുപറ്റിയതിന് മൂന്ന് ഉദാഹരണം പറയാന്‍ പറഞ്ഞു ഞാന്‍. മൗലാനയെ പറ്റി അങ്ങനെ പറയാന്‍ കിട്ടുന്നില്ലെന്ന് അയാള്‍ പറഞ്ഞു. ഇവിടെ സംഭവിച്ചത് ഇതാണ്: റസൂൽﷺയെ ഇയാള്‍ വിമര്‍ശനബുദ്ധ്യാ നോക്കി. അബുല്‍ അഅ്‌ലായെ വിമര്‍ശനബുദ്ധ്യാ നോക്കിയില്ല. അന്ധമായി അനുകരിച്ചു. റസൂൽﷺയുടെ കുറ്റവും തെറ്റും തെരയാനും അതു രേഖപ്പെടുത്തിവക്കാനും ഇവര്‍ക്ക് മനസ്സുറപ്പ് വരുന്നു...
[27/09, 11:18 pm] Mihras Koduvally: *തിരുനൂറിനെ മറ്റു അമ്പിയാക്കൾ ദർശിക്കുന്നു*
 〰️‎‎‎‎‎‎‎‎‎

   അലി(റ)വിനെ തൊട്ട് നിവേദനം ചെയ്യപ്പെടുന്നു: ആദം നബി(അ)നോടും ശേഷമുള്ള ഒരോ നബിയോടും ഒരു കരാറ് ചെയ്തിട്ടല്ലാതെ അല്ലാഹു ﷻ അവരെ പ്രവാചകന്മാരായി നിയോഗിച്ചിട്ടില്ല. ആ കരാറ് ഇപ്രകാരമാണ്: "ഓരോ പ്രവാചകരും ജീവിച്ചിരിക്കെ മുത്ത് നബി ﷺ നിയോഗിക്കപ്പെട്ടാൽ ആ പ്രവാചകൻ തിരുനബിﷺയെ വിശ്വസിക്കുകയും, സഹായിക്കുകയും ചെയ്യണം. ഇതേ ഉടമ്പടി ഓരോ നബിമാരും അവരുടെ സമൂഹത്തോട് ചെയ്യുകയും വേണം. ഈ കാര്യം ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്."

 ഇപ്രകാരവും പറയപ്പെട്ടിരിക്കുന്നു: അല്ലാഹു തആല മുത്ത്നബിﷺയുടെ പ്രകാശം സൃഷ്ടിച്ചപ്പോൾ ആ നൂറിനോട് മറ്റുള്ള അമ്പിയാക്കളുടെ പ്രകാശങ്ങളിലേക്ക് നോക്കാൻ അല്ലാഹു ﷻ കൽപിച്ചു. അപ്പോൾ നബിﷺയുടെ പ്രകാശം അവരെ പൊതിഞ്ഞു. അല്ലാഹു ﷻ നബിﷺയുടെ പ്രകാശം കൊണ്ട് അവരെ സംസാരിപ്പിച്ചു. അവർ ചോദിച്ചു: അല്ലാഹുവേ! ആരുടെ പ്രകാശമാണ് ഞങ്ങളെ പൊതിഞ്ഞത്..?

 അല്ലാഹു ﷻ പറഞ്ഞു: അത് അബ്ദുല്ലയുടെ മകനായ മുഹമ്മദ്ന്റെ (ﷺ) പ്രകാശമാണ്. നിങ്ങൾ അവിടുത്തെക്കൊണ്ട് വിശ്വസിക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ പ്രവാചകന്മാരാക്കാം.

 അവർ പറഞ്ഞു: ഞങ്ങൾ അവിടുത്തെക്കൊണ്ടും, അവിടുത്തെ പ്രവാചകത്വം കൊണ്ടും വിശ്വസിച്ചിരിക്കുന്നു.

 അല്ലാഹു ﷻ : ഞാൻ നിങ്ങളുടെ മേലിൽ സാക്ഷി നിൽകട്ടേ..?

 അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചു.

 ഈ വിഷയമാണ് അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞത്:

 (അല്ലാഹു ﷻ പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ: ഞാന്‍ നിങ്ങള്‍ക്കു വേദവും തത്ത്വജ്ഞാനവും നല്‍കുകയും എന്നിട്ട് നിങ്ങള്‍ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ. അല്ലാഹു ﷻ ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ..? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു ﷻ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു... (അൽ ഇംറാൻ: 81))
  (അൽമവാഹിബുല്ലദുൻയാ:1/44)
[28/09, 9:23 pm] Mihras Koduvally: *വിരുന്നെത്തുമ്പോൾ*


       റബീഅ് എന്നാല്‍ വസന്തം എന്നര്‍ത്ഥം. അവ്വല്‍ എന്നാല്‍ പ്രഥമം എന്നും. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസം നമ്മുടെ ജീവിതത്തിലെ പ്രഥമവസന്തമാണെന്ന് വിശേഷിപ്പിക്കാം...

 ഈ വസന്തകാലം അന്തരീക്ഷത്തില്‍ സൗന്ദര്യവും സൗരഭ്യവും നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. മനുഷ്യര്‍ മാത്രമല്ല, ചരങ്ങളും അചരങ്ങളും സചേതനങ്ങളും അചേതനങ്ങളുമൊക്കെ ഈ വസന്തകാലത്ത് സന്തോഷം കൊള്ളും.

 ‘നബിയെ, നാം തങ്ങളെ ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല’ എന്ന ഖുര്‍ആനിക സൂക്തമാണ് അതിനു കാരണം. ‘ആലമ്’ എന്നതിന്റെ ബഹുവചനമാണ് ‘ആലമീന്‍’. ഏതൊക്കെയാണ് ആലമുകള്‍..? മിനറല്‍ കിങ്ഡം, വെജിറ്റബിള്‍ കിങ്ഡം, ആനിമല്‍ കിങ്ഡം, ഹ്യൂമാന്‍ കിങ്ഡം, എയ്ഞ്ചല്‍സ് കിങ്ഡം - ധാതുലവണങ്ങളുടെ ലോകം, സസ്യലതാദികളുടെ ലോകം, ജന്തുക്കളുടെ ലോകം, മനുഷ്യരുടെ ലോകം, മലക്കുകളുടെ ലോകം - അങ്ങനെയങ്ങനെ ലോകമെന്ന് പറയാനാവുന്ന എല്ലാ ലോകവും സന്തോഷിക്കുന്ന ഒരു കാലമാണിത്. അതിനു കാരണം നബിﷺയുടെ ജനനംകൊണ്ട് അനുഗ്രഹീതമായ മാസമാണിത് എന്നതാണ്.

 ചിലയാളുകള്‍ക്ക് ഈ കാലത്ത് സന്തോഷത്തിനു പകരം സങ്കടമാണുണ്ടാകുന്നത്. മുസ്‌ലിംകളൊക്കെ ബിദ്അത്ത് ചെയ്യുകയാണോ എന്നാണവര്‍ സങ്കടപ്പെടുന്നത്. എന്നാല്‍ തെറ്റിദ്ധാരണയും വിവരക്കേടും കാരണമാണ് അതുണ്ടാകുന്നത്.
കുറച്ചെന്തെങ്കിലുമറിയുന്നുവെങ്കില്‍ തര്‍ക്കമുണ്ടാകും. ഒന്നുമറിയാത്തവര്‍ തര്‍ക്കിക്കാന്‍ പോകില്ല. കൂടുതൽ മനസ്സിലാക്കിയവനും...

 കുറച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ തെറ്റിദ്ധാരണകള്‍ വന്നുപെടുകയാണ് ചെയ്യുക. അതുവഴി നമ്മുടെ ഇടയില്‍ തന്നെ ഇത്തരം നന്മകളുടെ വീര്യവും ഗൗരവും കുറഞ്ഞുവരും.

 എന്നാല്‍, ആളുകളുടെ അഭിപ്രായമനുസരിച്ച് നമ്മുടെ അഭിപ്രായത്തിന് വ്യത്യാസം വരുത്തേണ്ടതില്ല. ‘നേരായ വഴിയിലേക്ക് ഞങ്ങളെ നയിക്കേണമേ’ എന്നാണ് നമ്മള്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നത്. അഞ്ചുനേരവും ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ പറയാനുള്ള ഒരു വലിയ കാരണം ഹിദായത്തിലെത്തിയ ശേഷം നമ്മള്‍ പിഴച്ചുപോകരുത് എന്നതാണ്. ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ പോരാ..,

 അതെല്ലാവരും ചെയ്യുന്നതാണ്.  എല്ലാ പുത്തൻ ആശയക്കാരും... എന്നിട്ടും അവര്‍ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ്. അവര്‍ എങ്ങോട്ടും മാറുന്നില്ല. അതിന് അവര്‍ക്ക് പറ്റിയ പ്രധാന കുഴപ്പം ഒന്ന്: സ്വിറാത്വുല്‍ മുസ്തഖീമില്‍നിന്ന് വ്യതിചലിച്ചു എന്നതു തന്നെ... 

രണ്ട്: തഖ്‌വയില്ല എന്നതും...
[29/09, 11:01 am] Mihras Koduvally: ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 
(9-ാം നൂറ്റാണ്ട്) നബിﷺ ദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിﷺദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്)
[29/09, 9:32 pm] Mihras Koduvally: ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി ﷺ അവന്റെ പ്രവാചകനാണെന്നും സാക്ഷ്യപ്പെടുത്തുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയവരത് ചെയ്താൽ അവരുടെ ധനവും രക്തവും എന്നിൽ നിന്ന് സുരക്ഷിതമായി. അവ ഇസ്ലാം അനുവദിച്ച മാർഗ്ഗത്തിലല്ലാതെ അതനുവദനീയമാവുകയില്ല. അവരുടെ വിധി നടപ്പിലാക്കുന്നത് അല്ലാഹു ﷻ ആകുന്നു." 
  (ബുഖാരി, മുസ്ലിം)
[30/09, 9:42 pm] Mihras Koduvally: അബീ ഹംസ അനസ്ബ്നു മാലികി (റ) വിൽ നിന്നും നിവേദനം, പ്രവാചകരെ (ﷺ) തൊട്ട് ഉദ്ദരിക്കുന്നു: "താൻ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിൽ ആരും തന്നെ മുസ്ലിമാവുകയില്ല. 
  (ബുഖാരി, മുസ്ലിം)
[01/10, 9:53 pm] Mihras Koduvally: അബിയഅ്ല ശദ്ദാദ്ബ്നു ഔസ് (റ) പ്രവാചകരിൽ (ﷺ) നിന്ന് ഉദ്ദരിക്കുന്നു. എല്ലാ കാര്യങ്ങളിലും അല്ലാഹു ﷻ നന്മായാണുദ്ദേശിക്കുന്നത്. നിങ്ങൾ കൊല്ലുകയാണെങ്കിൽ നല്ല രൂപത്തിൽ കൊല്ലുക, നിങ്ങൾ അറുക്കുകയാണെങ്കിൽ നല്ല രൂപത്തിൽ അറുക്കുക, നിങ്ങൾ നിങ്ങളുടെ കത്തിയുടെ വായ്തല മൂർച്ച കൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യുക.
  (മുസ്ലിം)
[02/10, 8:03 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*അൽ അമീനിന്റെ (ﷺ) മധ്യസ്ഥത*
 〰️‎‎‎‎‎‎‎‎
     അലി (റ) പറയുന്നു: ജുർഹൂം പുതുക്കിപ്പണിത ശേഷം വീണ്ടും കഅ്ബാലയത്തിന് കേടുപറ്റി.  ഖുറൈശികൾ കഅ്ബാലയത്തിന്റെ  പുനരുദ്ധാരണത്തിന് നേതൃത്വത്വം നൽകി. ഹജറുൽ അസ്‌വദ് എടുത്ത് വെക്കാൻ ഒരുങ്ങിയപ്പോൾ അത് യഥാസ്ഥാനത്ത് ആര് വെക്കുമെന്ന കാര്യത്തില്‍ ഗോത്രങ്ങള്‍ തമ്മില്‍ അവകാശത്തർക്കമുണ്ടായി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. "ഇനി ആദ്യമായി കഅ്ബയിലേക്ക് ഈ വാതിലിലൂടെ കടന്നുവരുന്ന ആൾ ഹജറുൽ അസ്‌വദ് എടുത്തുവെക്കട്ടെ."

 തിരുനബിﷺയായിരുന്നു ആദ്യമായി ബനുശൈബ വാതിലിലൂടെ കടന്നുവന്നത്. അങ്ങനെ അവരുടെ തർക്കത്തിന് പരിഹാരമായി. അവിടുന്ന് (ﷺ) ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു. "ഒരു തുണിക്കഷ്ണം കൊണ്ടുവരുക. ഹജറുൽ അസ്‌വദിനെ അതിന്റെ മധ്യത്തിൽ വെക്കുക." അവർ അപ്രകാരം ചെയ്തു. എന്നിട്ട് ഗോത്രത്തലവൻമാരോട് തുണിയുടെ ഓരോ അഗ്രഭാഗങ്ങൾ പിടിച്ചുയർത്താൻ പറഞ്ഞു. അങ്ങനെ ഓരോരുത്തരും പിടിച്ചു പൊക്കിയെടുത്ത് കൊണ്ടുപോയി. കല്ല് വെക്കേണ്ട സ്ഥലമെത്തിയപ്പോൾ അൽ അമീൻ (ﷺ)  വിശുദ്ധ ശില തൽസ്ഥാനത്ത് വെച്ചു.
  (ദലാഇലുന്നുബുവ്വ: 2/56)
[03/10, 5:02 am] Mihras Koduvally: അബീ മസ്ഊദ് ഉഖ്ബബ്നുഅംറ് 
അൽ അൻസാരി അൽബദ് രി (റ) വിൽ നിന്ന് നിവേദനം. പ്രവാചകർ ﷺ പറഞ്ഞു: ആദ്യകാല പ്രവാചക അധ്യാപനങ്ങളിൽ നിന്നും ജനങ്ങൾ മനസ്സിലാക്കിയതാണ് "നീ ലജ്ജിക്കുന്നില്ലായെങ്കിൽ ഇഷ്ടമുള്ളത് പ്രവർത്തിക്കുകയെന്നത്."
  (ബുഖാരി)
[03/10, 9:32 pm] Mihras Koduvally: ഹബീബെ അക്റം സർക്കാറെ ദോ ആലം മുഹമ്മദ് റസൂലുല്ലാഹി ﷺ യുടെ നൂർ മുഖദ്ദസ് നബിയുല്ലാഹി ആദം عليه السلام ൽ നിന്നും വിവിധ അമ്പിയാക്കളിലൂടെയും ഔലിയാക്കളിലൂടെയും കൈമാറിവന്ന് ഖലീലുല്ലാഹി ഇബ്റാഹീം عليه السلام വരെയും അല്ലാഹു سبحانه وتعالى എത്തിച്ചു.

 "റബ്ബേ, എൻ്റെ സന്താനങ്ങളിലൂടെ നിൻ്റെ റസൂലിനെ (ﷺ) വെളിവാക്കി തരേണമേ" (ربنا وابعث فيهم رسولا). നാൽപത് നാൾ നീണ്ട പരിശുദ്ധ കഅബാലയത്തിൻ്റെ പുനരുദ്ധാരണത്തിൻ്റെ ശേഷം നബിയുല്ലാഹി ഇബ്രാഹീം عليه السلام അല്ലാഹുﷻവിനോട് ദുആ ചെയ്തു.

 കഅബാലയത്തിൻ്റെ നിർമ്മാണത്തിൽ ഇസ്മായിൽ നബിയായിരുന്നു عليه السلام കൂടെയുണ്ടായിരുന്നത്. നബി ഇസ്ഹാഖ് عليه السلام ശാമിലായിരുന്നു. അന്ന് ഏത് മകനെ കൂടെ നിർത്തി പ്രാർത്ഥിച്ചുവോ അവരുടെ പരമ്പരയിലൂടെ തിരു നബി ﷺ യുടെ നൂർ മുഖദ്ദസിനെ അല്ലാഹു ﷻ വെളിവാക്കി.

 "സുജൂദ് ചെയ്യുന്നവരിലൂടെ മാത്രമാണ് അവിടുത്തെ ആഗമനം"  (وتقلبك في الساجدين) എന്ന് അല്ലാഹു ﷻ വിശുദ്ദ ഖുർആനിൽ പ്രത്യേകം പതിവ് ചെയ്തത് പോലെ ഇസ്മായിൽ നബി عليه السلام ന് ശേഷം സയ്യിദുനാ അബ്ദുല്ലാഹ് رضي الله عنه വരെയും പരിശുദ്ധമായ തിരു നൂറ് ചുമന്നു വന്നവർ മുഴുവനും അല്ലാഹുﷻവിന് സാഷ്ടാംഗം നമിക്കുന്ന സ്വാലിഹീങ്ങൾ ആയിരുന്നു.

 സയ്യിദുനാ അബ്ദുല്ലാഹ് رضي الله عنه വിൻെറ തിരു നെറ്റിയിൽ നിന്നും സയ്യിദതുനാ ആമിന رضي الله عنها ഉമ്മയുടെ തിരു വയറ്റിലേക്ക് ഹബീബിൻ്റെ (ﷺ) നൂറ് മുഖദ്ദസ് കൈമാറിയത് റജബ് ഒന്ന് വെള്ളിയാഴ്ചയാണ്. മറ്റൊരു അഭിപ്രായ പ്രകാരം റജബ് പതിനാല് വെള്ളിയാഴ്‌ച. ആയതിനാൽ ഉമ്മത്ത് മുഹമ്മദിന് റജബ് മാസവും വെള്ളി ദിവസവും അതീവ ശ്രേഷ്ഠമാക്കി.

 മുത്ത് റസൂലിൻ്റെ (ﷺ) ഭൂമിയിലേക്കുള്ള വെളിവാകലിൻ്റെ ആദ്യഘട്ടം സംഭവിച്ച ദിനമായതിനാലാണ് വെള്ളിയാഴ്ച നമുക്ക് പ്രധാനമായത്. അത് കൊണ്ടാണ് "വെള്ളിയാഴ്‌ച രാവിലും പകലിലും നിങ്ങൾ എൻ്റെ മേൽ സ്വലാത്തുകൾ അധികരിപ്പിക്കൂ" (أكثروا الصلاة عليَّ يوم الجمعة وليلة الجمعة) എന്ന് ആറ്റൽ നബി ﷺ അരുൾ ചെയ്തത്.
اَلصَّلاَۃُ وَالسَّلاَمُ عَلَيۡكَ ياَ نُورۡ عَرۡشِ اللَّه ﷺ
ٓاَلصَّلاَۃُ وَالسَّلاَمُ عَلَيۡكَ ياَبَدۡرُ تَّمَامۡ ﷺ
[04/10, 9:44 pm] Mihras Koduvally: അബൂ അബ്ദില്ല ജാബിറുബ്നു അബ്ദില്ല അൽ അൻസാരി (റ) വിൽ നിന്ന് നിവേദനം. ഒരാൾ പ്രവാചകൻﷺയോട് ചോദിച്ചു. ഞാൻ നിർബന്ധനമസ്കാരം നിലനിർത്തുകയും, റമളാനിൽ നോമ്പനുഷ്ഠിക്കുകയും, അനുവദിക്കപ്പെട്ടതിനെ അനുവദനീയമായും, നിശിദ്ധമാക്കിയതിനെ നിശിദ്ധമാക്കുകയും ചെയ്ത് കൊണ്ട് ഇതിൽ നിന്ന് ഒന്നും വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ താങ്കളുടെ അഭിപ്രായമെന്താകുന്നു..? അവിടുന്ന് (ﷺ) അരുളി: "അതെ പ്രവേശിക്കും" 
  (മുസ്ലിം)
[05/10, 9:39 pm] Mihras Koduvally: ‎‎‎‎‎‎‎‎‎
*തിങ്കളോരുടെ സഹാനുഭൂതി*〰️‎‎‎‎‎‎‎‎‎‎‎‎‎‎‎

     മുൻദിരിബ്നുജറീറ് (റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരു പ്രഭാതത്തിൽ ഞങ്ങൾ
തിരുനബിﷺയോടൊപ്പം  ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുത്തെ (ﷺ) ചാരത്തേക്ക് മുളറ് ഗോത്രക്കാരായ കുറച്ചാളുകൾ വന്നു. അവർ നഗ്നപാദരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത, കമ്പിളി വസ്ത്രം ധരിച്ചവരുമായിരുന്നു.

 ഇവരുടെ ദാരിദ്ര്യ അവസ്ഥ കണ്ട മാത്രയില്‍ പ്രവാചകര്‍ ﷺ യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് (ﷺ) പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാല്‍ (റ) വിനോട് ബാങ്ക് കൊടുക്കാന്‍ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍ ﷺ ഒരു പ്രഭാഷണം നടത്തി: 
 
 "മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍.
ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുﷻവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...
  (സൂറത്തുന്നിസാഅ്)

 അല്ലാഹുﷻവിന് ഭക്തി കാണിക്കുവീന്‍. നാളേക്ക് എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയും ചെയ്യുവീന്‍...
  (സൂറത്തുൽ ഹശ്റ്) 

 "ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മ്മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം."
 
 പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാരിൽ ആദ്യമായി ഒരു അൻസ്വാരി സഞ്ചി നിറയെ സാധനങ്ങളുമായി  തിരുസവിധത്തിലേക്ക് വന്നു. സഞ്ചിയുടെ ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തിയിരുന്നു. പിന്നീട് മറ്റു സ്വഹാബികളും അവരുടെ കൈവശമുള്ളത് കൊണ്ടുവരാൻ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അപ്പോൾ ഞാന്‍  നബിﷺയുടെ മുഖത്തേക്ക് നോക്കി. അവിടുത്തെ (ﷺ) വദനം കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട തിരുമൊഴി: ‘ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്.'
  (സ്വഹീഹ് മുസ്‌ലിം: 1017)
[06/10, 5:33 am] Mihras Koduvally: ‎‎‎‎‎‎‎‎‎
*ഇഷ്ടപ്പെട്ട വസ്ത്രം*
 〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎

     സഹൽ (റ) വിൽ നിന്നു നിവേദനം: സ്വന്തമായി നെയ്തുണ്ടാക്കിയ മുണ്ട് ഒരു സ്ത്രീ നബിﷺക്ക് സമ്മാനിച്ചു. 

 "റസൂലെ (ﷺ), അങ്ങേക്ക് ധരിക്കാൻ വേണ്ടി ഞാന്‍ തന്നെ നെയ്തുണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും."
ഭവ്യതയോടെ ആ സ്ത്രീ പറഞ്ഞു.  നബിﷺക്കത് വളരെ ഇഷ്ടപ്പെട്ടു.

 തുടർന്ന് അവിടുന്ന് (ﷺ) അത് ഉടുമുണ്ടാക്കി ധരിച്ച് പള്ളിയിലേക്ക് വന്നപ്പോൾ സ്വഹാബികളിൽ ഒരാൾക്ക് ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബിﷺയോട് പറഞ്ഞു: “എത്ര നല്ല വസ്ത്രം, അതെനിക്ക് നൽകിയാലും"
നബി ﷺ അത് അദ്ദേഹത്തിന് നല്‍കി. മറ്റു സ്വഹാബികള്‍ക്ക് ആ ചോദ്യം അത്ര രസിച്ചില്ല. അവര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു.

 "താങ്കളെന്താണീ കാണിച്ചത്. നബിﷺക്ക് വളരെ ഇഷ്ടപ്പെട്ട വസ്ത്രമല്ലേ അത്. അതങ്ങനെ ചോദിക്കാമോ..?" റസൂല്‍(ﷺ)യോട് ആരെന്ത് ചോദിച്ചാലും വെറുതെ മടക്കില്ലെന്ന് താങ്കള്‍ക്കറിയുന്നതല്ലേ..?

 എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാനിത് ഉടുക്കാനുദ്ദേശിച്ച് വാങ്ങിയതല്ല. പ്രത്യുത, എന്‍റെ കഫന്‍ പുടവയാക്കി സൂക്ഷിക്കാന്‍ ചോദിച്ചുവാങ്ങിയതാണ്’.
അങ്ങനെ ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻതുണിയായി മാറി.
  (ബുഖാരി)
[07/10, 4:54 am] Mihras Koduvally: പ്രമുഖ സ്വഹാബി വര്യനായ ഉസ്‌മാനുബ്‌നു അബില്‍ ആസ്വ്‌(റ)പറയുന്നു: ``നബി(സ്വ)യുടെ ജനന സമയത്ത്‌ എന്റെ ഉമ്മ ഫാത്തിമ ആമിന ബീവിയുടെ വീട്ടില്‍ ഉണ്ടായിരുന്നു.അവര്‍ പറയുന്നു:``തിരുപ്പിറവിയുടെ സമയം അടുത്തപ്പോള്‍ വീട്ടിലുള്ള എല്ലാ വസ്‌തുക്കളും പ്രകാശിക്കുന്നതായി ഞാന്‍ കണ്ടു.ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അവിടെയും പ്രകാശം.ഞാന്‍ ആകാശത്തേക്ക്‌ നോക്കിയപ്പോള്‍ നല്ല പ്രകാശമുള്ള നക്ഷത്രങ്ങള്‍ വളരെ താഴേക്ക്‌ എത്തിയതായി എനിക്ക്‌ അനുഭവപ്പെട്ടു. അവ എന്റെ തലക്ക്‌ മീതെ വന്ന ്‌പതിക്കുമോ എന്ന്‌ വരെ ഞാന്‍ സംശയിച്ചു''. (അല്‍ ഇസ്വാബ 8/67, ഫത്‌ഹുല്‍ ബാരി 10/378)
[08/10, 4:52 am] Mihras Koduvally: അംറുബ്‌നു ഖുതൈബ(റ)യില്‍ നിന്നും അബൂനുഐം(റ)റിപ്പോര്‍ട്ട്‌ ചെയ്യുന്നു: തിരുപ്പിറവിയുടെ സമയമായപ്പോള്‍ അല്ലാഹു മലക്കുകളോട്‌ കല്‍പിച്ചു ആകാശ വാതിലുകളും സ്വര്‍ഗവാതിലുകളും തുറന്നിടുക.തുടര്‍ന്ന്‌ തിരുപ്പിറവിക്ക്‌ വേണ്ടി പിശാചുക്കളെ ബന്ധിക്കുകയും മലക്കുകളെ എല്ലാം ഭൂമിയിലേക്ക്‌ ഇറക്കുകയും ചെയ്‌തു.(ഖസാഇസുല്‍ കുബ്‌റാ 1/77)
[09/10, 8:38 pm] Mihras Koduvally: ഒരു മനുഷ്യനോട് ഏറ്റവും അടുത്തിരിക്കുന്നത് അയാള്‍ തന്നെ. എന്നോട് ഏറ്റവും അടുത്തിരിക്കുന്നത് ഞാന്‍ തന്നെ. പിന്നെയാണ് നീ അടുത്തിരിക്കുന്നത്. പിന്നെയാണ് അവന്‍ അടുത്തിരിക്കുന്നത്. എന്നോട് ഏറ്റവും അടുത്തിരിക്കുന്നത് ഞാനായതു കൊണ്ടാണ് ‘ഞാന്‍’ ഫസ്റ്റ് പേഴ്‌സണാണെന്ന് പറയുന്നത്. അപ്പോള്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്ന എന്നേക്കാള്‍ റസൂല്‍ ﷺ നമ്മോട് അടുത്തവരാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അത്രയും അടുത്ത ആളോട് പറയുമ്പോള്‍ ‘അലൈക്ക’ എന്നുതന്നെ പറയണം.

 ഇത്രയും അടുത്ത ഒരു റസൂല്‍ ﷺ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കണം. ഒരിക്കലും റസൂല്‍ ﷺ നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനാകാന്‍ പാടില്ല. അത് പുതുക്കി കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും നബിദിനാഘോഷത്തിലൂടെ നമ്മള്‍ ചെയ്യുന്നത്.

 നബിﷺയുടെ ദേഹവിയോഗത്തിനു ശേഷം സ്വഹാബത്ത് റസൂൽ ﷺ യെ എങ്ങനെയാണ് കണ്ടത്..? റസൂലിന്റെ സാന്നിധ്യം അവരുടെ ജീവിതത്തിലുണ്ടായിരുന്നുവല്ലോ.. നബി ﷺ വഫാത്തായ ശേഷം പ്രവാചകപുത്രി ഫാത്വിമബീവി (റ) ഖബറിനുമുകളിലുള്ള മണ്ണ് വാരി കണ്ണില്‍ വച്ചു കരയാന്‍ തുടങ്ങി എന്നു ചരിത്രത്തില്‍ കാണാം...
ദേഹവിയോഗത്തിനുശേഷവും റസൂൽ ﷺ യെ ജീവിതത്തില്‍ കൊണ്ടുനടന്നതു കൊണ്ടാണല്ലോ ഫാത്വിമ (റ) അങ്ങനെ ചെയ്തത്...

 ആഇശ (റ)യുടെ അടുക്കല്‍ ആളുകള്‍ വന്ന് മഴ ഇല്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞു. മഴയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാമല്ലോ..? സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് (മഴ തേടുന്ന നിസ്‌കാരം) നിസ്‌ക്കരിക്കാനവര്‍ക്കറിയാം, ദുആ ചെയ്യാനും അവര്‍ക്കറിയാം. പക്ഷേ, അവര്‍ ആഇശ (റ)യുടെ സന്നിധിയില്‍വന്നു പരാതി പറഞ്ഞു. ആഇശബീവി (റ) പറഞ്ഞു:

 ”നിങ്ങള്‍ നബിﷺയുടെ ഖബറിലേക്ക് നോക്കൂ.. ആ ഖബറിനെ ആകാശത്തേക്കുള്ള ഒരു പഴുതാക്കുക, നിങ്ങള്‍ക്കും ആകാശത്തിനുമിടയില്‍ മറയില്ലാതിരിക്കാന്‍ വേണ്ടി.” റസൂല്‍ ﷺ യുടെ ഖബറിലൂടെ ആകാശത്തേക്ക് ഒരു കവാടം സൃഷ്ടിച്ച് പ്രാര്‍ത്ഥിക്കാനാണ് ആഇശ (റ) ആവശ്യപ്പെട്ടത്.

 ശാമിലുള്ള ബിലാല്‍ (റ) റസൂല്‍ ﷺ യുടെ വഫാത്തിനു ശേഷം നബിﷺയെ സ്വപ്നം കണ്ടു. നബി ﷺ സ്വപ്നത്തില്‍ ചോദിക്കുന്നു: "ബിലാലെ, എന്താണ് ഇങ്ങനെ അകന്ന് നില്‍ക്കുന്നത്.. എന്നെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് സമയമായില്ലേ..?" ഇതു കേട്ട ഉടനെ ബിലാല്‍ (റ) ഞെട്ടി ഉണര്‍ന്നു. കാരണം ബിലാലിനറിയാം, കേവലം അടിമയായ താന്‍ ആര് കാരണമാണ് ഉയര്‍ന്നതെന്ന്...

 ബിലാല്‍ (റ) ഞെട്ടിയുണര്‍ന്ന് താമസിയാതെ നബിﷺയുടെ ഖബറിന്റെ അടുത്തു വന്നു. ബിലാല്‍ (റ) കരയാന്‍ തുടങ്ങി. അസ്വസ്ഥത കാരണം തന്റെ മുഖം ഖബറിന്‍മേല്‍ ഉരസാന്‍ തുടങ്ങി എന്നാണ് ചരിത്രം.

 ഇങ്ങനെയാണ് സ്വഹാബത്ത് ചെയ്തത്... 
[10/10, 8:45 pm] Mihras Koduvally: 🌹 *തിരുﷺപ്പിറവിയിലെ അത്ഭുതങ്ങള്‍* 🌹

 *സാധാരണ ഗര്‍ഭിണകള്‍ക്കുണ്ടാകുന്ന യാതൊരു പ്രയാസവുംനബി(ﷺ)തങ്ങളെ ഗര്‍ഭം ചുമന്ന സമയത്ത്‌ തനിക്കുണ്ടായിട്ടില്ലെന്ന്‌ ആമിനാ ബീവി (റ) പറഞ്ഞതായി പ്രവാചക ചരിത്രം വിവരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും പറയുന്നുണ്ട്‌. ഗര്‍ഭകാലത്ത്‌ കണ്ട സ്വപ്‌നത്തെക്കുറിച്ച്‌ ഉമ്മ ആമിനാ ബീവി (റ) പറയുന്നു:എന്റെ അടുക്കല്‍ വന്നു കൊണ്ട്‌ ഒരാള്‍ പറഞ്ഞു നീ ഗര്‍ഭം ചുമന്നിരിക്കുന്നത്‌ ഈ ലോകത്തിന്റെ നേതാവിനേയാണ്‌. അനന്തരം എന്നില്‍ നിന്നും ഒരു പ്രകാശം പുറപ്പെട്ട്‌ ലോകം മുഴുവന്‍ പ്രകാശിക്കുകയും അങ്ങനെ ശാമിലെ ബുസ്‌റാ പട്ടണത്തിലെ വലിയ കൊട്ടാരങ്ങള്‍ ഞാന്‍ കാണുകയും ചെയ്‌തു.(അല്‍ ബിദായത്തു വന്നിഹായ 2/323, അല്‍ കാമിലു ഫിത്താരീഖ്‌ 1/157, താരീഖുല്‍ ഉമമി വല്‍മുലൂക്‌ 1/454)*
[11/10, 4:42 am] Mihras Koduvally: അബുൽ അബ്ബാസ് സഹ് ല് ബ്നു സഅദ് അസ്സാഇദി(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. പ്രവാചകൻﷺയുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു: "അല്ലയോ പ്രവാചകരെ, ഞാൻ ഒരു കർമ്മം ചെയ്താൽ അല്ലാഹുﷻവും, ജനങ്ങളും ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ഒരു പ്രവർത്തനത്തെ അറിയിച്ച് തന്നാലും." പ്രവാചകൻ ﷺ പറഞ്ഞു: "ദുനിയാവിൽ നീ വിരക്തിയുള്ളവനാകുക. എന്നാൽ അല്ലാഹു ﷻ നിന്നെ ഇഷ്ടപ്പെടും, ജനങ്ങളുടെ വശമുള്ളതിൽ നീ വിരക്തി കാണിച്ചാൽ ജനവും നിന്നെ ഇഷ്ടപ്പെടുന്നതാകുന്നു."
  (ഇബ്നുമാജ)
[11/10, 8:43 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*മുന്നിൽ നിൽക്കേണ്ട മുത്ത്*
 〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
     മുത്ത് നബി ﷺ പറയുന്നു: "ഞാൻ ചെറിയ കുട്ടിയായിരിക്കെ ഒരിക്കൽ അബ്ദുൽ മുത്തലിബിന്റെ അടുക്കൽ നിന്ന് ഞാൻ വഴിമാറിപ്പോയി (എന്നെ കാണാതായി). അതികഠിനമായ വിശപ്പ് എന്നെ കൊല്ലാൻ അടുത്തു. പിന്നെ അല്ലാഹു ﷻ എനിക്ക് വഴി കാണിച്ചു തന്നു." ഈ ഹദീസ് ഉദ്ധരിച്ച് ളഹ്ഹാക്ക് (റ) പറയുന്നു: അബ്ദുൽ മുത്തലിബ് നബിﷺയെ കാണാതായപ്പോൾ കഅ്ബയുടെ കില്ല പിടിച്ച് ഇപ്രകാരം പ്രാർത്ഥിച്ചു:

ﻳَﺎ ﺭَﺏِّ ﺭُﺩَّ ﻭَﻟَﺪِﻱ ﻣُﺤَﻤَّﺪَا ... اﺭْﺩُﺩْﻩُ ﺭَﺑِّﻲ ﻭَاﺻْﻄَﻨِﻊْ ﻋِﻨْﺪِﻱ ﻳَﺪَا

(എന്റെ നാഥാ എന്റെ കുട്ടി മുഹമ്മദിനെ (ﷺ) എനിക്ക് മടക്കിത്തരണേ!, നീ എനിക്ക് തിരിച്ച് ഏൽപിക്കണേ!, നീ എനിക്ക് ഒരു കൈ ഉപകാരം ചെയ്യേണമേ..)

 ഈ പദ്യം മഹാനവർകൾ ആവർത്തിച്ചു ചൊല്ലുകയായിരുന്നു. അപ്പോഴതാ ഒരു ഒട്ടകപ്പുറത്ത് മുന്നില്‍ മുത്ത് നബിﷺയും പിന്നിൽ അബൂജഹ്‌ലും! 

 "ഈ കുട്ടിയുടെ കാര്യം വല്ലാത്തൊരത്ഭുതം തന്നെ..."

 അബ്ദുൽ മുത്തലിബ്: എന്താണ് കാര്യം..? 

 അബൂജഹ്‌ൽ: വഴിയിൽ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്ന ഈ ബാലനെ ഞാനെന്റെ ഒട്ടകപ്പുറത്ത് കയറ്റി പിന്നിലിരുത്തി. ഒട്ടകത്തെ മുന്നോട്ടു തെളിച്ചപ്പോൾ അത് നിന്നിടത്തുനിന്ന് ഒരടിപോലും മുന്നോട്ട് നീങ്ങിയില്ല. 

 ഇതിനെ എത്ര തെളിച്ചിട്ടും ഒരു മാറ്റവുമില്ല... ഇതെന്താ ഇങ്ങനെ..? ഞാൻ ആലോചിച്ചു. അവസാനം ഞാനവനെ മുന്നിലിരുത്തി തെളിച്ചപ്പോൾ ഒട്ടകം സുഖമായി നടന്നുതുടങ്ങി. മാത്രമല്ല ആ മൂകജീവി എന്നോടിങ്ങനെ പറയുന്നതുപോലെ തോന്നുകയും ചെയ്തു:

 "ഇതെന്തൊരു വിഡ്ഢിത്തമാണ്..? ലോക ജനതയുടെ മുന്നിൽ നിൽക്കേണ്ടവൻ എങ്ങനെ പിന്നിലിരുന്നാൽ ശരിയാകും..?!''

 മേൽസംഭവത്തെപറ്റി ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: “മൂസാനബിക്ക് (അ) അല്ലാഹു ﷻ ശത്രുവിന്റെ സംരക്ഷണം നൽകിയതുപോലെ മുഹമ്മദ് നബിﷺക്കും ശത്രുവിന്റെ സംരക്ഷണം നൽകിയതായാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.” 
  (തഫ്‌സീറുൽ കബീർ:31/198)
[12/10, 4:49 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*സുഗന്ധം പരത്തുന്ന ഭവനം*
 
     ജാബിർ (റ) പറയുന്നു: തിരുനബി ﷺ നടന്നുനീങ്ങിയ വഴിയിലൂടെ മറ്റൊരാൾ പ്രവേശിച്ചാൽ മുത്ത്നബിﷺയുടെ പവിത്രമായ വിയർപ്പിന്റെ സുഗന്ധം പരത്തുന്ന വാസനയാൽ അയാൾക്ക് നബി ﷺ ആ വഴിയിലൂടെയാണ് പ്രവേശിച്ചതെന്ന് മനസ്സിലാവും.
  (മിശ്‌കാത്ത് : 5792)

 അബുയഅ്ല(റ), ത്വബ്റാനി(റ) തുടങ്ങിയവർ ഉദ്ധരിക്കുന്നു: ഒരാൾ പ്രവാചക (ﷺ) സവിധത്തിൽ വന്ന് തന്റെ വിവാഹിതയാകാൻ പോകുന്ന മകളെ  പുതുമണവാട്ടിയായി ഒരുക്കുന്നതിന് ആവശ്യമായ വല്ലതും തരാന്‍ അവിടുത്തോട് (ﷺ) സഹായമഭ്യര്‍ത്ഥിച്ചു. തിരുനബി ﷺ അദ്ദേഹത്തോട് ഒരു ചെറിയ കുപ്പി കൊണ്ടുവരാന്‍ പറയുകയും തന്റെ പവിത്രമായ വിയർപ്പ് വടിച്ചെടുത്ത് അതിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തു.  അവിടുന്ന് (ﷺ) പറഞ്ഞു: "മകളോട് ഇത് സുഗന്ധമായി ഉപയോഗിക്കാൻ പറയുക"
പ്രസ്തുത യുവതി ആ സുഗന്ധം പുരട്ടിയാൽ മദീനക്കാർക്ക് ഒന്നാകെ അത് മണക്കാൻ കഴിയുമായിരുന്നു. അവരുടെ വീടിനെ മദീനാ നിവാസികൾ "സുഗന്ധക്കാരുടെ ഭവനം" എന്നാണ് പേരിട്ടിരുന്നത്.
  (അൽമിനഹുൽ മക്കിയ്യ: 284)
[13/10, 4:39 am] Mihras Koduvally: അബീഥഅ്ലബ അൽഖുശനിയ്യ് ജൂർഥുമ്ബ്നു നാശിർ (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു ﷻ നിങ്ങൾക്ക് ചില കാര്യങ്ങൾ നിർബ്ബന്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾ പാഴാക്കരുത്. അല്ലാഹു ﷻ നിങ്ങൾക്ക് ചില അതിരുകൾ നിർണ്ണയിച്ചിരിക്കുന്നു. അതിൽ നിങ്ങൾ അതിക്രമിക്കരുത്. ചില കാര്യങ്ങൾ നിങ്ങൾക്ക് അല്ലാഹു ﷻ നിശിദ്ധമാക്കിയിക്കുന്നു. അത് നിങ്ങൾ ലംഘിക്കരുത്. ചില കാര്യങ്ങളിൽ നിങ്ങളോടുള്ള കാരുണ്യം കൊണ്ട് അല്ലാഹു ﷻ മൗനമവലംബിച്ചിരിക്കുന്നു. മറന്നത് കൊണ്ടല്ല, അത് നിങ്ങൾ ചുഴഞ്ഞന്വേഷിക്കരുത്." 
  (ദാറഖുത്നി)
[14/10, 4:38 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*പണയം വെച്ചും സൽക്കാരം*
 〰️‎‎‎

     തിരുനബിﷺയുടെ സേവകനായിരുന്ന അബൂറാഫീഅ് (റ) പറയുന്നു: ഒരതിഥി തിരുനബിﷺയുടെ വീട്ടിലെത്തി. അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ അവിടുത്തെ (ﷺ) അടുക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടനെ എന്നെ വിളിച്ച് ജൂതനായ ഇന്ന വ്യക്തിയുടെ അടുക്കൽ ചെന്ന് റജബ് വരെയുള്ള അവധിക്ക് അൽപം ബാർലിപ്പൊടി കടമായി തരാൻ പറയുക. ഞാന്‍ ആ വ്യക്തിയെ സമീപിച്ച് കാര്യം പറഞ്ഞു. ജൂതന്‍ പറഞ്ഞു: ‘സാധനം ഞാന്‍ തരാം. പക്ഷേ എനിക്ക് വല്ലതും പണയം തരണം.’ നിരാശനായി ഞാന്‍ നബിﷺയെ വിവരം ധരിപ്പിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: ‘അല്ലാഹു ﷻ തന്നെ സത്യം, ഞാന്‍ ആകാശത്തിലും ഭൂമിയിലും വിശ്വസ്ഥനാണ്. അയാള്‍ എനിക്ക് കടമായി തരുന്നുണ്ടെങ്കിൽ ഞാന്‍ തീർച്ചയായും ഞാന്‍ അത് വീട്ടിയിരിക്കും. ഇതാ, എന്‍റെ പടയങ്കി കൊണ്ടുപോയി അദ്ദേഹത്തിന്റെ അടുക്കൽ പണയം വെക്കുക... 
  (ഇഹ്‌യാ ഉലൂമുദ്ദീൻ: 2/12)
[15/10, 4:57 am] Mihras Koduvally: അബൂഹുറൈറ (റ) വില്‍നിന്നു നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: ”പരിപൂര്‍ണ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗസ്ഥരാകുകയില്ല; പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ പൂര്‍ണ വിശ്വാസികളുമാകില്ല. നിങ്ങളെ പരസ്പര സ്‌നേഹികളാക്കുന്ന ഒരു വസ്തുവിനെക്കുറിച്ച് ഞാന്‍ﷺ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ..? നിങ്ങള്‍ക്കിടയില്‍ സലാമിനെ പ്രചരിപ്പിക്കുക”. (മുസ്‌ലിം).
[16/10, 9:55 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
* അടിച്ചുവീശുന്ന സുഗന്ധം*〰️‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎

     ഉത്ബതുബിന് ഫര്‍ഖദ് (റ) വിന്റെ ഭാര്യ ഉമ്മു ആസിം(റ) പറയുന്നു: എന്റെ ഭർത്താവിന് ഞാനടക്കം നാല് ഭാര്യമാരുണ്ടായിരുന്നു. ഉത്ബയെ ആകര്‍ഷിക്കാനായി ഞങ്ങളെല്ലാം സുഗന്ധം നന്നായി ഉപയോഗിക്കുമായിരുന്നു. പക്ഷേ, ഉത്ബ (റ) സുഗന്ധം ഉപയോഗിച്ചിരുന്നതേയില്ല. അൽപം എണ്ണ എടുത്ത് താടിയിൽ തേക്കും അത്രതന്നെ. എങ്കിലും ഞങ്ങളെക്കാൾ സുഗന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. 

 അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ അവർ പറയും: ഉത്ബയുടെ വാസനെയെക്കാൾ മുന്തിയ ഒരു സുഗന്ധവും ഞങ്ങൾ മണത്തിട്ടേയില്ല. ഞാനൊരിക്കല്‍ അദ്ദേഹത്തോട് അതിന്റെ രഹസ്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു:

 "എനിക്ക് നബിﷺയുടെ കാലത്ത് ശക്തമായ ചൊറി ബാധിച്ചു. ഒരിക്കല്‍ ഞാനതേക്കുറിച്ച് റസൂൽ ‍ﷺ തങ്ങളോട് സങ്കടം പറഞ്ഞു. അപ്പോള്‍ അവിടുന്നെന്നോട് (ﷺ) കുപ്പായമഴിച്ച് മുന്നിലിരിക്കാന്‍ പറഞ്ഞു. ഞാന്‍ മുമ്പിലിരുന്നു. അവിടുന്ന് (ﷺ) തന്റെ തിരുകരങ്ങളില്‍ ഊതി എന്റെ മുതുകിലും വയറിന്മേലും തടവി. അന്നുമുതലാണ് എന്റെ ശരീരത്തില്‍ നിന്ന് ഈ സുഗന്ധം അടിച്ചുവീശാന്‍ തുടങ്ങിയത്."
  (മജ്മഉസ്സവായിദ്: 14055)
[16/10, 9:57 pm] Mihras Koduvally: ആയിഷ (റ) പറയുന്നു: ഞാന്‍ ഹൃതുമതിയായിരിക്കെ റസൂല്‍(ﷺ) യുടെ മുടി ചീകികൊടുക്കരുണ്ടായിരുന്നു.

 ആയിഷ(റ) യില്‍ നിന്ന് റസൂല്‍ (ﷺ) അവിടുത്തെ ശുചീകരണത്തിലും മുടിചീകലിലും പാദരക്ഷ അണിയുന്നതിലും വലതുപക്ഷം മുന്തിക്കാന്‍ ഇഷ്ട്പെട്ടിരുന്നു.(12)
[17/10, 7:17 pm] Mihras Koduvally: *മോതിരം ധരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്ന് നബിﷺതങ്ങള്‍ ‍പറയുകയുണ്ടായി (ഥബ്റാനി, സുബുലുല്‍ഹുദാ)* 

 *ചെറുവിരലിലായിരുന്നു നബിﷺ തങ്ങള്‍ മോതിരം ധരിച്ചിരുന്നത്. (നസാഈ)* 

നബിﷺ മൂന്ന് ദിവസം സ്വര്‍ണമോതിരം ധരിക്കുകയും പിന്നീട് മിമ്പറില്‍ കയറി ഇനിയൊരിക്കലും താനത് ധരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുവരെ സ്വര്‍ണ്ണ മോതിരം ഉപയോഗിച്ചിരുന്ന നിരവധി സ്വഹാബത്തുക്കള്‍ അത് കണ്ട് തങ്ങളുടെ കൈയിലുള്ളതും ഉപേക്ഷിച്ചു. പിന്നീട് *നബിﷺ വെള്ളിയുടെ മോതിരമുണ്ടാക്കിക്കകയും അത് ധരിക്കുകയും ചെയ്തു. (നസാഈ, അസാക്കിര്‍ , ദാറഖുഥ്നി)* 
ഇരുമ്പിന്‍റെ മോതിരം ധരിച്ചിരുന്ന ഒരു സ്വഹാബിയോട് നിങ്ങളെന്താണ് നരകക്കാരുടെ മോതിരം ധരിച്ചിരിക്കുന്നുവെന്ന് നബിﷺ ചോദിച്ചു. സ്വഹാബി ആ മോതിരം ഉടനെ വലിച്ചെറിഞ്ഞു. (തുര്മുദി)


ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ച് *വലതു കൈയാണ്* മോതിരത്തിന് ഉത്തമം (ഫത്ഹുല്‍ മുഈന്‍, മുഗ്നി 1: 309)


 *വെള്ളിമോതിരത്തിന് വെള്ളിയുടെയും ഹബ്ശികല്ലിന്റെയും കല്ലുണ്ടായിരുന്നുവെന്ന ഹദീസുകളില് കാണുന്നു. (ബുഖാരി, മുസ്‌ലിം)* 

നബിﷺക്ക് രണ്ടു മോതിരമുണ്ടായിരുന്നുവെന്നും അതിലൊന്നിന് വെള്ളിക്കല്ലും മറ്റേതിന് ഹബ്ശിക്കല്ലുമായിരുന്നു. (സുബുലുല്‍ഹുദാ)


കിസ്റാ-ഖൈസര്‍ രാജാക്കന്മാര്‍ക്ക് സന്ദേശം അയക്കുമ്പോള്‍ ‍അതില്‍ മുദ്ര ഇല്ലാതിരുന്നാല്‍ ‍അവരത് സ്വീകരിക്കില്ലെന്നതിനാല്‍ നബി ﷺ വെള്ളിയുടെ ഒരു മോതിരം ഉണ്ടാക്കുകയും അതില്‍ മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് മുദ്രണം ചെയ്യിക്കുകയുമുണ്ടായി. (ബുഖാരി, മുസ്‌ലിം)


നബിﷺയുടെ മോതിരത്തിന് സുലൈമാന്‍ നബി(അ)യുടെ മോതിരത്തെ പോലെ ഒരു രഹസ്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ഹസ്റത്ത് ഉസ്മാന്‍റെ (റ) കാലത്ത് ആ മോതിരം നഷ്ടപ്പെട്ട ഉടനെ മുസ്‌ലിം ലോകത്ത് ഫിത്നയുടലെടുക്കാന് തുടങ്ങിയത്. (സുബുലുല്‍ഹുദാ 7:530)
നബിﷺയുടെ വഫാത്തിന് ശേഷം വെള്ളിമോതിരം സിദ്ദീഖ്(റ), ഉമര്‍(റ) , ഉസ്മാന്‍ (റ)എന്നിവരുടെ കൈകളിലെത്തി. ഉസ്മാന് തന്റെ എഴുത്തുകാരനായിരുന്ന മുഐഖിബുദ്ദൌസി എന്ന അന്‍സാരിയെ ആ മോതിരം ഏല്‍പിച്ചു. ഒരിക്കല്‍ ഈ മുഐഖിബ് അരീസ് കിണറിനരികില്‍ നില്‍ക്കുമ്പോള്‍ മോതിരം അതില്‍ വീഴുകയും കഠിനപ്രയത്നങ്ങള്‍ക്ക് ശേഷവും വീണ്ടെടുക്കാന്‍ കഴിയാതായപ്പോള്‍ അതുപോലുള്ള മറ്റൊന്ന് നിര്‍മിക്കുകയും ചെയ്തു. (ഥബ്റാനി, ബുഖാരി, മുസ്‌ലിം, മിര്‍ഖാത്ത്)
മോതിരക്കല്ല്
മോതിരക്കല്ലില്‍ മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് മൂന്ന് വരികളിലായി കൊത്തിവെച്ചിരുന്നു (ബുഖാരി)

മോതിരക്കല്ലില് ബഹുമാനിക്കപ്പെടേണ്ട നാമങ്ങളുണ്ടായിരുന്നതിനാല് മലമൂത്ര വിസര്ജനത്തിനും മറ്റും പോകുമ്പോള്‍ നബി മോതിരം ഊരിവെക്കാറുണ്ടായിരുന്നു. (നസാഈ, ഇബ്നമാജ, തുര്‍മുദി, അബൂദാവൂദ്, )
നബിﷺക്ക് സിഹ്റ് ബാധിച്ച കാലത്ത് ജിബരീല്‍(അ) വന്ന് ഒരു മോതിരം നല്‍കുകയും അത് കൈയിലുളള കാലത്തോളം ഒന്നും ഭയക്കേണ്ടതില്ലെന്ന് പറയുകയും ചെയ്തു. (അബൂ അദിയ്യ്)
മോതിരധാരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍

മോതരിക്കല്ല് കൈയിന്റെ ഉള്‍ഭാഗത്തേക്കും പുറംഭാഗത്തേക്കും നബിﷺ  ധരിച്ചുട്ടള്ളതിനാല്‍ ഏതാണുത്തമമെന്നതില്‍ പണ്ഡിതര്‍ ഭിന്നവീക്ഷണക്കാരാണ്. ശാഫിഈ മ്ദഹബിലെ പ്രബലാഭിപ്രായപ്രകാരം കല്ല് ഉള്ളിലേക്ക് ആക്കലാണ് ഉത്തമം (മുഗ്നി 1:309)
[18/10, 5:43 am] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: "മറന്ന് കൊണ്ടോ, ബോധപൂർവ്വമല്ലാതെയോ, നിർബ്ബന്ധിതമായോ എന്റെ സമുദായം ചെയ്യുന്ന പാപങ്ങൾ എനിക്ക് വേണ്ടി അല്ലാഹു ﷻ വിട്ട് (പൊറുത്ത്) തന്നിരിക്കുന്നു." 
  (ഇബ്നുമാജ, ബൈഹഖി)
[18/10, 5:52 am] Mihras Koduvally: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
💞💎 *മൊഴി മുത്തുകൾ*💎💞
              💎4️⃣5️⃣💎
.............................................................
 *നീഏറ്റവും ആദരണീയനായ അതിഥിയാണ്* 
എന്നിട്ടും
 *ഒരു യാചകനെപ്പോലെ ദുനിയാവിന്റെ ഒരുതുണ്ടിനു വേണ്ടി കണ്ണീരൊലിപ്പിക്കല്ല* .

 *_റൂമി (റ)*
_________________________
.............................................................
💎💎💎💎💎💎💎💎💎💎💎
[18/10, 5:04 pm] Mihras Koduvally: അല്‍ഖമ (റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌ (റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: "തിരുമേനി ﷺ ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും".
  (ബുഖാരി.1.1.1)
[18/10, 10:51 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎
*തിരികെ വന്ന സൂര്യന്‍*
 
     അസ്മാഅ് ബിന്ത് ഉമൈസ് (റ) പറയുന്നു: മുത്ത്നബി ﷺ അലി(റ)വിന്റെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു. അപ്പോൾ അവിടുത്തേക്ക് (ﷺ) വഹ്‌യ് ഇറങ്ങി. സമയം നീണ്ടു. അലി (റ) ആണെങ്കില്‍ അസർ നിസ്കരിച്ചിട്ടുമില്ല. അങ്ങനെ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയപ്പോൾ നബി ﷺ അലി(റ)വിനോട് ചോദിച്ചു: 'അലീ അസർ നിസ്കരിച്ചോ..?'
'ഇല്ല' അലി(റ) പറഞ്ഞു. തിരുനബി ﷺ അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു:  "അല്ലാഹുവേ! അലി നിന്നേയും, നിന്റെ ദൂതനേയും വഴിപ്പെടുന്നതിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് സൂര്യനെ മടക്കിക്കൊടുക്കണം..."

 ദൃക്സാക്ഷിയായ അസ്മാഅ് (റ) പറയുന്നു: "അസ്തമിച്ച സൂര്യൻ വീണ്ടും ഉദിച്ചതായി ഞാന്‍ കണ്ടു. സ്വഹ്ബായിലെ പർവ്വതത്തിനു മുകളിലൂടെ അത് പ്രഭചൊരിച്ചു. അലി (റ) നിസ്കരിച്ച ശേഷമത് അസ്തമിക്കുന്നതും ഞാന്‍ കണ്ടു."
  (കിതാബുൽ ശിഫാ: 1/548)

▪️ഈ അത്ഭുത സംഭവമാണ് മൻകൂസ് മൗലിദിലൂടെ നാം പാടുന്നത്

اَلْبَدْرُ شُقَّ بِاَمْرِهِ وَالشَّمْسُ اِذْ
غَرُبَتْ لَهُ رُدَّتْ بِغَيْرِ تَرَدُّدِ
 
(മുത്ത്നബിﷺയുടെ കല്‍പനക്ക് വഴിപ്പെട്ട്  പൂർണ ചന്ദ്രൻ രണ്ട് പാളിയായി. അസ്തമിക്കാന്‍ നേരം തിരുനബിﷺക്ക് വേണ്ടി സൂര്യന്‍ തിരിച്ചുവന്നു.)
[19/10, 5:24 am] Mihras Koduvally: അനസ് (റ) നിവേദനം: തിരുമേനി ﷺ അരുളി: അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്റെയും. 
  (ബുഖാരി.1.2.16)
[19/10, 9:07 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*ഓരോന്നിനും സമയം നീക്കിവെക്കും*
 

     ഹുസൈൻ (റ) നിവേദനം ചെയ്യുന്നു: അലി (റ) പറഞ്ഞു: "തിരുനബി ﷺ വീട്ടിലേക്ക് വന്നാൽ അവിടുത്തെ (ﷺ) സമയത്തെ മൂന്നായി വിഭജിക്കും. ഒരു വിഹിതം അല്ലാഹുﷻവിന് ഇബാദത്ത് ചെയ്യാൻ, രണ്ടാമത്തെ വിഹിതം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ, മറ്റൊരു വിഹിതം സ്വന്തം കാര്യങ്ങൾ നിർവഹിക്കുന്നതിന്.
  (മജ്മഉസ്സവായിദ്)

👉🏼 എത്രയോ തിരക്കുള്ള നേതാവായിട്ടും അവിടുന്ന് (ﷺ) കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. വീട്ടു ജോലിയിൽ ഭാര്യമാരെ സഹായിക്കുകയും, അവരോട് തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ ഗ്രൂപ്പിൽ മുമ്പ് പ്രതിപാദിച്ചതാണ്.
[20/10, 8:58 pm] Mihras Koduvally: *അബൂഹുറയ്റ(റ)വിൽ നിന്ന് ;അല്ലാഹു വിന്റെദൂതര്‍  പറഞ്ഞു; തിങ്കളാഴ്ചയുംവ്യാഴാഴ്ചയും പ്രവര്‍ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദര്‍ശിപ്പിക്കപെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിക്കപ്പെടുവാന്‍ ഞാന്‍ഇഷ്ടപ്പെടുന്(തിര്‍മിദി)* 

ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് *നോമ്പ്* . നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്. ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്. എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്. ഒരു ഖുദുസ്സിയായ ഹദീഥില്‍ ആദം സന്തതിയുടെ സല്‍കര്‍മ്മങ്ങള്‍ക്ക് പത്ത് മുതല്‍ എഴുനൂറ് ഇരട്ടിവരെ പ്രതിഫലമുണ്ടെന്ന് അല്ലാഹു പറഞ്ഞപ്പോള്‍ നോമ്പിനെക്കുറിച്ച് അത് എനിക്കുളളതാണ് ഞാനാണ് അതിന് പ്രതി ഫലം നല്‍കുന്നത് എന്ന് പ്രത്യേകമായി പറഞ്ഞു. നോമ്പുകാര്‍ക്ക് മാത്രമായി പ്രവേശിക്കുവാന്‍ ‘റയ്യാന്‍’ എന്നു പേരുളള ഒരു സ്വര്‍ഗ്ഗ കവാടം ഉണ്ടെന്നും നബി പഠിപ്പിച്ചു. നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് . നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്ക് പുറമെ സുന്നത്തായ കര്‍മ്മങ്ങളുമായി മുന്നേറുമ്പോഴാണ് ഒരാള്‍ *അല്ലാഹുവിന്റെ ഇഷ്ട്ടദാസൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെടാൻ കാരണമാവുന്നു നോമ്പ് ദേഹേച്ചകൾക്ക് ഒരു പരിഹാര മാർഗ്ഗം കൂടിയാണ്* ഇത്തരത്തിലുളളഐച്ഛിക കര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

കുറഞ്ഞത് ഒരു മാസം ഒരു സുന്നത്ത് നോമ്പ് എങ്കിലും   നമുക്ക് നിത്യ ജീവിതത്തിൽ കൊണ്ട് വരാം ആഴ്ച്ചയിൽ ഒരു സുന്നത്ത് നോമ്പ് എന്ന രീതി നമ്മിൽ നിന്ന് ഉണ്ടായാൽ അത്രയും ഖൈർ തന്നെ നമുക്ക് തന്നെ....
[21/10, 4:19 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎
*കടല വറുത്ത് മീലാദ് സദ്യ*
 

     ശാഹ് വലിയുള്ളാഹി ദഹ്‌ലവി (റ) പറയുന്നു: എന്‍റെ പിതാവും മഹാനുമായ  അല്ലാമ ശാഹ് അബ്ദുറഹീം(റ) ഒരിക്കൽ എന്നോട് പറഞ്ഞു: "എല്ലാ വര്‍ഷവും നബിﷺയുടെ ജന്മ ദിനത്തോടനുബന്ധിച്ച് അവിടുത്തോടുള്ള (ﷺ) സ്നേഹം നിമിത്തം ഞാന്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം  ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ എന്റെ കൈയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. ആകെ എന്റെയടുത്ത് ഉണ്ടായിരുന്നത്  കടലയാണ്. (chickpea) ആ വർഷം കടല വറുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. അന്ന് തിരുദൂതർ‍ﷺയെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. ആ കടല തിരുമുമ്പില്‍ ഉണ്ടായിരുന്നു. തിളങ്ങുന്ന  മുഖത്തോടെ, പുഞ്ചിരിക്കുന്ന അവസ്ഥയിലാണ് ഞാൻ അവിടുത്തെ (ﷺ) ദർശിച്ചത്.
  (അദ്ദുര്‍റുസ്സമീന്‍ ഫീ മുബശ്ശിറാതിൽ അമീൻ)
[22/10, 9:25 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 
*1)* സംസാരിച്ചാല്‍ കള്ളം പറയുക, 
*2)* വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 
*3)* വിശ്വസിച്ചാല്‍ ചതിക്കുക. 
  (ബുഖാരി.1.2.32)
[23/10, 5:29 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎
*ഓരോന്നിനും സമയം നീക്കിവെക്കും*
 
     ഹുസൈൻ (റ) നിവേദനം ചെയ്യുന്നു: അലി (റ) പറഞ്ഞു: "തിരുനബി ﷺ വീട്ടിലേക്ക് വന്നാൽ അവിടുത്തെ (ﷺ) സമയത്തെ മൂന്നായി വിഭജിക്കും. ഒരു വിഹിതം അല്ലാഹുﷻവിന് ഇബാദത്ത് ചെയ്യാൻ, രണ്ടാമത്തെ വിഹിതം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ, മറ്റൊരു വിഹിതം സ്വന്തം കാര്യങ്ങൾ നിർവഹിക്കുന്നതിന്.
  (മജ്മഉസ്സവായിദ്)
[23/10, 7:47 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎
*ശത്രുക്കളോടും സ്നേഹം*
 
     അബൂഹുറൈറ (റ) നിവേദനം: തിരുനബിﷺയോട് ഒരാള്‍ പറഞ്ഞു: മുശ്രിക്കുകൾക്കെതിരെ താങ്കൾ (ﷺ) പ്രാർത്ഥിക്കുക. നബി ﷺ പറഞ്ഞു: ഞാൻ ശപിക്കുന്നവനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്...
  (സ്വഹീഹ് മുസ്‌ലിം)

നിരവധി ഘട്ടങ്ങളിൽ തിരുദൂതരേയും (ﷺ) അവിടുത്തെ അനുചരരേയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കൾക്കെതിരെ ദുആ ചെയ്യാൻ പറഞ്ഞപ്പോഴാണ് അവിടുന്ന് (ﷺ) പ്രഖ്യാപിച്ചത് "ഞാൻ ശപിക്കുവാനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്."
[24/10, 5:27 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*സദസ്യരോടുള്ള പെരുമാറ്റം*
 
     ഹുസൈൻ (റ) പറയുന്നു: ഞാൻ എന്റെ പിതാവിനോട് സദസ്യരോടുള്ള തിരുനബിﷺയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. പിതാവ് പറഞ്ഞു: നബി ﷺ സദാ മുഖപ്രസന്നനായിരുന്നു. ലളിത സ്വഭാവിയും വിശാല മനസ്‌കനുമായിരുന്നു. കഠിന ഹൃദയനോ പരുഷ സ്വഭാവിയോ ബഹളം വെക്കുന്നവനോ അനാവശ്യം പറയുന്നവനോ ആയിരുന്നില്ല. ആരേയും കുറ്റപ്പെടുത്തുകയോ, അമിതമായി തമാശ പറയുകയോ ചെയ്യുമായിരുന്നില്ല. അനിഷ്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടൽ, തർക്കിക്കൽ, അഹങ്കാരം എന്നീ മൂന്ന് കാര്യങ്ങള്‍ അശേഷം പിടികൂടിയിരുന്നില്ല. വേറെയും മൂന്ന് കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുമായിരുന്നു. അവിടുന്ന് (ﷺ) ആരേയും കുറ്റപ്പെടുത്തുകയോ,  കുറവാക്കുകയോ ചെയ്യില്ല. ആരുടേയും രഹസ്യങ്ങൾ അന്വേഷിക്കുകയില്ല, പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷയുള്ള കാര്യങ്ങളെ അവിടുന്ന് (ﷺ) സംസാരിക്കുകയുള്ളു...
  (മജ്മഉസ്സവായിദ് :8/275)
[25/10, 5:34 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*നജ്ജാശി രാജാവിന്റെ സ്നേഹം*
 
     അബൂമൂസൽ അശ്അരി (റ) പറയുന്നു: നജ്ജാശി രാജാവ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. മുഹമ്മദ്നബി ﷺ അല്ലാഹുﷻവിന്റെ ദൂതരാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഈസാനബി (അ) സന്തോഷ വാര്‍ത്ത നൽകിയവരാണവർ. എനിക്ക് അധികാരവും ജനങ്ങളോടുള്ള ഉത്തരവാദിത്തവും ഇല്ലായിരുന്നുവെങ്കിൽ ഞാന്‍ നബിﷺയുടെ അടുക്കൽ ചെന്ന് അവിടുത്തെ (ﷺ) ചെരുപ്പ് ചുമക്കുമായിരുന്നു.
  (സുബുലുൽ ഹുദ: 1/98)
[26/10, 5:41 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*ചിന്തിച്ച് ഇടപെടുക*
 
     അനസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺയുടെ സമീപം ഒരാള്‍ വന്ന് പറഞ്ഞു: അങ്ങ് എനിക്ക് വല്ല ഉപദേശവും തന്നാലും.  നബിﷺ പറഞ്ഞു: "അനന്തരഫലം എന്താണെന്ന് ചിന്തിച്ചതിന് ശേഷമെ നീ ഒരു കാര്യത്തിൽ ഇടപടാവു. അതിന്റെ അന്ത്യം ഗുണമുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ അതുമായി നീ മുന്നോട്ടു പോവുക. അതല്ല അതിൽ ദോഷം ഭയക്കുന്നുവെങ്കിൽ ഒഴിവാക്കുക.
  (മിശ്‌കാത്ത്: 5056)
[27/10, 8:44 pm] Mihras Koduvally: *കുടുംബം സ്വർഗ്ഗമാക്കാം*
    *സകുടുംബം സ്വർഗ്ഗം നേടാം*
 
       ഒരു വ്യക്തി ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും കാഴ്ചവെക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്. കുടുംബ ശുശ്രൂഷയുടെ മനോഹരങ്ങളായ പാഠങ്ങളും മാതൃകകളും അവതരിപ്പിച്ച പ്രവാചകർ ﷺ ഉദ്‌ബോധിപ്പിച്ചു: നിങ്ങളിൽ ഏറ്റവും മാന്യർ സ്വകുടുംബത്തോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും നല്ല സഹകാരിയാണ്.
  (തുർമുദി, ഇബ്‌നുമാജ)

 കുടുംബജീവിതത്തിൽ മധുരവാത്സല്യങ്ങൾ നിറഞ്ഞുനിൽക്കണമെന്നാണ് തിരുനബിﷺയുടെ ആഗ്രഹം. ആഇശ(റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു: വിശ്വാസികളിൽ ഏറ്റവും സമ്പൂർണത കൈവരിച്ചവർ ഏറ്റവും നല്ല സൽസ്വഭാവികളാണ്, സ്വകുടുംബത്തോട് ഏറ്റവും കൃപാ വാത്സല്യം കാണിക്കുന്നവരാണവർ.
  (അഹ്‌മദ്, ബൈഹഖി)

 അതുവഴി കുടുംബം സ്വർഗ സമാനമായിത്തീരുമെന്നു മാത്രമല്ല, അനശ്വര സ്വർഗലോകം സ്വായത്തമാക്കാൻ വഴിതെളിയുകയും ചെയ്യും. ഈ വസ്തുതകളെല്ലാം വിശുദ്ധ ഖുർആൻ പ്രകാശിപ്പിക്കുന്നുണ്ട്. യഥാർത്ഥ വിശ്വാസികളുടെ ഗുണഗണങ്ങൾ എണ്ണുമ്പോൾ ഖുർആൻ അവസാനമായി പറയുന്നതിങ്ങനെ: ഞങ്ങളുടെ ഇണകളിൽനിന്നും മക്കളിൽനിന്നും നീ ഞങ്ങൾക്ക് നയനാനന്ദം പ്രദാനം ചെയ്യേണമേ എന്നും ഞങ്ങളെ ഭക്തന്മാർക്ക് മാതൃകാ വ്യക്തിത്വങ്ങളാക്കേണമേ എന്നും പ്രാർത്ഥിക്കുന്നവർക്ക് ക്ഷമയുടെ പ്രതിഫലമായി സ്വർഗീയ അലംകൃത അറകൾ സമ്മാനിക്കപ്പെടുന്നതാണ്.
  (സൂറത്തുൽ ഫുർഖാൻ 74, 75)

 കുടുംബബന്ധമെന്നത് കേവലം രക്തബന്ധം മാത്രമല്ല. മറിച്ച് സംസ്‌കൃതിയുടെ ബഹുവിധ പ്രചോദനമാണ്, കർമധർമങ്ങളുടെ വിളഭൂമിയാണ്.

*📍കുടുംബത്തിന്റെ അനിവാര്യത*

     പ്രവാചകന്മാരിലെ പ്രമുഖനാണ് മൂസാ(അ). ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി മൂസാ(അ) വിനിയോഗിച്ചത് ജീവിതത്തിലെ വിലപ്പെട്ട പത്തു വർഷങ്ങളാണ്, അത്രയും കാലത്തെ കഠിനാധ്വാനമാണ്. മൂസാ(അ)മിന്റെ ഭാര്യാ പിതാവ് ശുഐബ് നബി(അ)ന്റെ ആവശ്യം ഖുർആൻ ഉദ്ധരിച്ചു: ‘അദ്ദേഹം പറഞ്ഞു; താങ്കൾ എട്ടു വർഷം എനിക്ക് വേണ്ടി ജോലിയെടുക്കണമെന്ന വ്യവസ്ഥ പ്രകാരം എന്റെ രണ്ടു പെൺമക്കളിൽ ഒരാളെ ഞാൻ താങ്കൾക്ക് വിവാഹം കഴിച്ചുതരാൻ ഉദ്ദേശിക്കുന്നു. അത് പത്ത് വർഷമാക്കുകയാണെങ്കിൽ താങ്കളുടെ ഇഷ്ടം (സൂറത്തുൽ ഖസ്വസ്വ് 27) മൂസാ(അ) പത്ത് വർഷം പൂർത്തിയാക്കുകയുണ്ടായി.
  (തഫ്‌സീർ ദുർറുൽ മൻസൂർ)

 കുടുംബവ്യവസ്ഥയുടെ അനിവാര്യതയും വിട്ടുവീഴ്ചയുടെ പ്രാധാന്യവും മനസ്സിലാക്കാൻ ഈ ഒരൊറ്റ ചരിത്രം ധാരാളം.

 കുടുംബവ്യവസ്ഥയില്ലാതെ മൃഗതുല്യരായി മനുഷ്യൻ ജീവിക്കാൻ തുടങ്ങിയാൽ വലിയ സാംസ്‌കാരിക ദുരന്തങ്ങൾക്ക് ഇടവരും. മാനവിക മൂല്യങ്ങൾ തകരും. ലൈംഗിക-സാമ്പത്തിക മേഖലകളിൽ കടുത്ത അരാജകത്വം അരങ്ങേറും.
വികാരശമനം മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ലൈംഗിക ശേഷിയില്ലാത്തവർക്കും വിവാഹം നിർദേശിക്കപ്പെടുന്നുണ്ട്.
  (ഇഹ്‌യാ ഉലൂമിദ്ദീൻ)

 സിറിയയിൽ പടർന്നുപിടിച്ച വസൂരിയിൽ പെട്ട് മുആദ് ബിൻ ജബൽ(റ) മരണപ്പെടുന്നത് അറുപത്തി എട്ടാം വയസ്സിലാണ്. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും മരണപ്പെട്ടിരുന്നു. ഭാര്യമാർ മരിച്ചപ്പോൾ മരണാസന്നനാണെങ്കിലും മുആദ്(റ) വിവാഹം കഴിക്കാൻ താൽപര്യപ്പെടുകയുണ്ടായി. വിഭാര്യനായി അല്ലാഹുﷻവിനെ അഭിമുഖീകരിക്കാൻ തനിക്ക് വിഷമമാണെന്നായിരുന്നു മഹാൻ പറഞ്ഞ കാരണം.
  (ഇബ്‌നു അബീശൈബ)

*📍കുടുംബം എന്തിനുവേണ്ടി..?*

     കുടുംബ ജീവിതത്തിന് അമൂല്യങ്ങളായ അനേകം ലക്ഷ്യങ്ങളുണ്ട്. ലൈംഗിക സമാധാനം, ഇണയുടെ ലൈംഗിക സംതൃപ്തി, ലൈംഗിക വിശുദ്ധി, അഭിമാന സംരക്ഷണം, സന്താനോൽപാദനം വഴി മാനവവംശം നിലനിർത്തൽ, സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആദാന പ്രദാനങ്ങൾ, നബിചര്യാനുധാവനം, ആത്മീയ രംഗത്തെ ബഹുമുഖ നേട്ടങ്ങളും പുരോഗതിയും. നികാഹിന്റെ ഗുണങ്ങളിൽ ചിലതാണിവ. ഇബ്‌നു അബ്ബാസ് (റ) പറയുകയുണ്ടായി: വിവാഹം കഴിക്കാതെ യുവതയുടെ ആരാധനാ കർമങ്ങൾ പൂർണത കൈവരിക്കുന്നതല്ല.
  (ഖൂതുൽ ഖുലൂബ്)

 പെണ്ണുകാണൽ ആവശ്യമാണ്. നബി ﷺ നിർദേശിച്ചിട്ടുള്ളതുമാണ്. മുഗീറതു ബിൻ ശുഅ്ബ(റ) ഒരു അൻസ്വാരീ യുവതിയെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന വിവരം അറിയിച്ചപ്പോൾ നബി ﷺ അന്വേഷിച്ചു: താങ്കൾ അവളെ കണ്ടുവോ..?
‘ഇല്ല.’
എങ്കിൽ കാണണം. അത് സ്‌നേഹബന്ധം നിലനിൽക്കാൻ ഏറെ സഹായകമാണ്.
  (ത്വബ്‌റാനി, ബൈഹഖി)

 ജാബിർ(റ) നിവേദനം. നബി ﷺ അരുളി: ഒരാൾ ഒരു സ്ത്രീയെ വിവാഹം ഉദ്ദേശിക്കുന്നുവെങ്കിൽ അവരെ കാണട്ടെ (അഹ് മദ്, അബൂദാവൂദ്). മുഖത്ത് നോക്കി അഴകും മുൻകൈകൾ നോക്കി ശരീരപ്രകൃതവും മനസ്സിലാക്കാം. അതിനപ്പുറം നോക്കരുത്. സ്പർശനവും അരുത്. അപ്രകാരം ആ സ്ത്രീക്കും നിയുക്ത വരനെ കാണൽ സുന്നത്താണ്.
  (ഫത്ഹുൽ മുഈൻ)

 വിവാഹം നടക്കാൻ വ്യക്തമായ സാധ്യതയുണ്ടെങ്കിൽ മാത്രമേ ഈ കാഴ്ചക്ക് അനുവാദമുള്ളൂ..
  (ഹാശിയതുൽ ജമൽ അലൽ മൻഹജ്)

 കല്യാണച്ചെറുക്കനും കൂട്ടുകാരും കൂട്ടത്തോടെ ചെന്ന് പെണ്ണുകാണൽ ചടങ്ങ് ഹറാമാക്കിത്തീർക്കരുത്. നിയുക്ത വരൻ മാത്രമേ ആ പെണ്ണിനെ കാണാവൂ. മറ്റുള്ളവർ കാണുന്നത് നിഷിദ്ധമാണ്. വിവാഹത്തിന്റെ പ്രഥമ കാൽവെപ്പിൽ തന്നെ ഹറാമുകൾ കലരുന്നത് അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്.

 വിവാഹോദ്യമത്തിന്റെ പ്രഥമ ഘട്ടത്തിൽ തന്നെ അബദ്ധം പിണയുന്ന മറ്റൊരു കാര്യമുണ്ട്. സ്ത്രീയുടെ സൗന്ദര്യം മാത്രം ചിന്തിക്കുക എന്നതാണത്. ഇളം പ്രായത്തിലെ ഈ കാര്യത്തിൽ നിന്ന് മോചനം സാധിക്കാൻ നല്ല വിവേകവും ഉയർന്ന കാഴ്ചപ്പാടും ഉണ്ടായേ തീരൂ. ജീവിതത്തിലെ പരുപരുത്ത യാഥാർത്ഥ്യങ്ങളെയും കടുത്ത വെല്ലുവിളികളെയും നേരിടാൻ സൗന്ദര്യം മാത്രം മതിയാകില്ല, സമ്പത്തും തഥൈവ. ഈ തിരിച്ചറിവ് വിവാഹമാലോചിക്കുന്നവർക്ക് ഉണ്ടായിരിക്കണം. സ്വഭാവ മഹിമയും പക്വതയും മറ്റു പല ഗുണങ്ങളും സൗന്ദര്യത്തേക്കാൾ മികച്ചതും അനിവാര്യവുമാണ്. ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു ഭാര്യ മാത്രമല്ല, ജനിക്കാനിരിക്കുന്ന നമ്മുടെ മക്കളുടെ മാതാവ് കൂടിയാണ്. നമ്മുടെ മാതാപിതാക്കൾ, ഉറ്റവർ മുതലായവർക്കുള്ള സഹകാരിയാണ്. ആ നിലക്കെല്ലാം വിജയിക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെയാണ് നമുക്കാവശ്യം. ഇവിടെയാണ് നബിﷺയുടെ നിർദേശം വരന്മാർക്ക് മാർഗദർശനമാകുന്നത്.

 അബൂഹുറൈറ(റ) നിവേദനം. നബി ﷺ അരുൾ ചെയ്തു: സ്ത്രീയെ അവളുടെ സമ്പത്തിനു വേണ്ടിയും കുടുംബ മഹിമക്കു വേണ്ടിയും സൗന്ദര്യത്തിന് വേണ്ടിയും മതബോധത്തിനു വേണ്ടിയും വിവാഹം ചെയ്യാറുണ്ട്. എന്നാൽ താങ്കൾ മതബോധമുള്ളവളെ സ്വീകരിച്ച് വിജയം നേടുക.
  (ബുഖാരി, മുസ്‌ലിം)

 അഹ്‌മദ് ബിൻ ഹമ്പൽ(റ) പെണ്ണന്വേഷിച്ചപ്പോൾ രണ്ടു സഹോദരിമാരെ കുറിച്ച് അറിയാനിടയായി. ഒരാൾ നല്ല സുന്ദരി, അപര സൗന്ദര്യം കുറഞ്ഞവളും. സൗന്ദര്യത്തിലും കാഴ്ചശക്തിയിലും കുറവുണ്ടെങ്കിലും ബുദ്ധിമതിയെയാണ് ഇമാം തിരഞ്ഞെടുത്തത്.
  (ഇഹ്‌യാ ഉലൂമിദ്ദീൻ)
[28/10, 5:32 am] Mihras Koduvally: ഇബ്നു ഉമർ (റ) പറഞ്ഞു: പ്രവാചകൻ ﷺ എന്റെ ചുമലുകൾ പിടിച്ച് കൊണ്ട് പറഞ്ഞു: "ഈ ദുനിയാവിൽ നീ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ ആവുക." ഇബ്നുഉമർ (റ) പറയുകയുണ്ടായി. നിനക്ക് വൈകുന്നേരം വന്നെത്തിയാൽ നീ പ്രഭാതം പ്രതീക്ഷിക്കരുത്. നിനക്ക് പ്രഭാതം വന്നെത്തിയാൽ നീ പ്രദോഷം പ്രതീക്ഷിക്കരുത്. രോഗാവസ്ഥയിൽ വേണ്ടത് നീ ആരോഗ്യമുള്ളപ്പോൾ നേടിയെടുക്കുക. മരണത്തിന് ശേഷം വേണ്ടത് നീ ജീവിച്ചിരിക്കുമ്പോൾ നേടിയെടുക്കുക.
  (ബുഖാരി)
[29/10, 5:32 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎
*ശത്രുക്കളോടും സ്നേഹം*
 
     അബൂഹുറൈറ (റ) നിവേദനം: തിരുനബിﷺയോട് ഒരാള്‍ പറഞ്ഞു: മുശ്രിക്കുകൾക്കെതിരെ താങ്കൾ (ﷺ) പ്രാർത്ഥിക്കുക. നബി ﷺ പറഞ്ഞു: ഞാൻ ശപിക്കുന്നവനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്...
  (സ്വഹീഹ് മുസ്‌ലിം)

 നിരവധി ഘട്ടങ്ങളിൽ തിരുദൂതരേയും (ﷺ) അവിടുത്തെ അനുചരരേയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കൾക്കെതിരെ ദുആ ചെയ്യാൻ പറഞ്ഞപ്പോഴാണ് അവിടുന്ന് (ﷺ) പ്രഖ്യാപിച്ചത് "ഞാൻ ശപിക്കുവാനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്."
[30/10, 5:23 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎
*അനുചരരോടൊപ്പം അവരില്‍ ഒരാളായി*
 
     അബൂഹുറൈറ(റ)വും അബൂദർറ്(റ)വും റിപ്പോർട്ട് ചെയ്യുന്നു. തിരുനബി ﷺ സ്വഹാബികൾക്കിടയിലാണ് ഇരിക്കാറുണ്ടായിരുന്നത്. അപരിചിതരായ ആരെങ്കിലും വന്നാൽ നബിﷺയാരാണെന്ന് ചോദിച്ചറിയാതെ അവർക്ക് അറിയുമായിരുന്നില്ല.

 അപരിചിതർ വരുമ്പോൾ തിരിച്ചറിയാൻ വേണ്ടി നബിﷺക്ക് ഇരിക്കാൻ ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കണമെന്ന് ഞങ്ങൾ അവിടത്തോട് (ﷺ) ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ നബിﷺക്ക് വേണ്ടി മണ്ണ് കൊണ്ട് ഒരു ഉയർന്ന സ്ഥലം ഉണ്ടാക്കി. പിന്നീട് നബി ﷺ അതിനു മുകളിലും ഞങ്ങൾ അതിന്റെ രണ്ട് ഭാഗങ്ങളിലുമായി ഇരിക്കാൻ തുടങ്ങി...
  (സുനനു അബീദാവൂദ്:4698)
[31/10, 8:30 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎           
*സത്യത്തിനെപ്പോഴും കയ്പ് രുചിയാണ്...*

       പ്രകൃതിയിൽ നിന്നുള്ള മൂന്ന് കയ്പേറിയ സത്യങ്ങളെ നമുക്കറിയാൻ ശ്രമിക്കാം...

*1)* ഒന്നാമത്തെ സത്യം

   വയലിൽ സമയത്ത് വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും.

 അതു പോലെ തന്നെ  POSITIVE ആയ നല്ല വിചാരങ്ങൾ നട്ടുവളർത്തിയില്ല എങ്കിൽ, മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും

"An Empty mind is Devil's paradise"

*2)* രണ്ടാമത്തെ സത്യം

   ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് പങ്കുവച്ചു കൊണ്ടേയിരിക്കും.

 സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും.

 ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും.

 ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും.

 ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും.

 വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും.

 "You will distribute What You have"

*3)* മൂന്നാമത്തെ സത്യം

   നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശമിപ്പിക്കാൻ) പഠിച്ചിരിക്കണം. ഇല്ലെങ്കിൽ...

 ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും.

 പണം ദഹിച്ചില്ല എങ്കിൽ ഡംബു കാണിക്കുന്നവരാകും.

 നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും.

 വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും.

 ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും.

 സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും.

 പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹങ്കാരിയായി മാറും.
[01/11, 5:35 am] Mihras Koduvally: അബ്ദുല്ലാഹിബ്നുഅംറ് (റ) നിവേദനം: നിശ്ചയം തിരുമേനി ﷺ അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 

*1)* വിശ്വസിച്ചാല്‍ ചതിക്കുക, 
*2)* സംസാരിച്ചാല്‍ കളവ് പറയുക, 
*3)* കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 
*4)* പിണങ്ങിയാല്‍ അസഭ്യം പറയുക.
  (ബുഖാരി.1.2.33)
[01/11, 9:40 pm] Mihras Koduvally: *ഉമ്മയുടെ ധീരമായ വാക്കുകൾ*
 
     ശൈഖ് ജീലാനി (റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുന്നേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ!
  (ഖുലാസതുൽ മഫാഖിർ:150)

 മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും, അല്ലാഹുﷻവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുﷻവിൽ തവക്കുലാക്കുകയും ചെയ്തു.
[02/11, 9:46 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: "നിങ്ങൾ പരസ്പരം അസൂയ കാണിക്കരുത്, മത്സരിച്ച് കൊണ്ട് വസ്തുക്കൾ പരസ്പരം വില കൂട്ടി പറയരുത്, പരസ്പരം വിദ്വേഷം വെച്ച് പുലർത്തരുത്, നിങ്ങൾ പരസ്പരം പിണങ്ങരുത്, അത് പോലെ ഒരാൾ വില പറഞ്ഞതിന് നിങ്ങൾ മറുവില പറയരുത്, അല്ലാഹുﷻവിന്റെ യഥാർത്ഥ അടിമകളെ നിങ്ങൾ പരസ്പരം സഹോദരങ്ങളാവുക, ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാവുന്നു. അവൻ അവനെ ദ്രോഹിക്കുകയില്ല, വഞ്ചിക്കുകയില്ല, കളവാക്കുകയില്ല, നിന്ദിക്കുകയില്ല. ദൈവഭക്തി ഇവിടെയാകുന്നു. അദ്ദേഹം തന്റെ നെഞ്ചിലേക്ക് മൂന്ന് പ്രാവശ്യം ചൂണ്ടിക്കാട്ടി. ഒരു മനുഷ്യൻ നാശമായിട്ട് ഭവിക്കുവാൻ അവന്റെ സഹോദരനെ നിന്ദിക്കൽ തന്നെ മതിയാവുന്നതാകുന്നു. ഒരു മുസ്ലിമിന്റെ രക്തവും ധനവും അഭിമാനവും മറ്റൊരു മുസ്ലിമിന് നിഷിദ്ധമാകുന്നു." 
  (മുസ്ലിം)
[03/11, 8:20 pm] Mihras Koduvally: ‎‎    *0ശൈഖ് ജീലാനി (റ)*
*വഴിത്തിരിവ്*
 
     ശൈഖ് അബൂ അബ്ദുല്ലാ ഖായിദുൽ അവാനി (റ) പറയുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദറി(റ)നരികിലായിരുന്നു. അപ്പോൾ ഒരാള്‍ മഹാനോട് ചോദിച്ചു: 'നിങ്ങള്‍ ഏതിന്മേലിലാണ് നിങ്ങളുടെ സ്ഥാനം നിർമ്മിച്ചത്..?
മഹാൻ പറഞ്ഞു: "സത്യത്തിന്റെ മേൽ; ജീവിതത്തിൽ ഞാന്‍ അസത്യം പറഞ്ഞിട്ടില്ല. മക്തബിൽ പഠിച്ചിരുന്ന കാലത്തുപോലും..." 

 മഹാൻ തുടരുന്നു: "ഞാൻ ചെറുപ്പത്തിൽ നാട്ടിലായിരിക്കെ ഒരു അറഫാ ദിനത്തിൽ ഗ്രാമപ്രദേശത്തേക്ക് പുറപ്പെട്ടു. അവിടെ ഞാന്‍ കൃഷിക്കാളകളെ പിന്തുടർന്നു. അപ്പോൾ ഒരു പശു എന്റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: 'അബ്ദുൽ ഖാദര്‍, ഇതിനു വേണ്ടിയല്ല നിങ്ങളെ സൃഷ്ടിക്കപ്പെട്ടത്. ഇതല്ല താങ്കളോട് കൽപിക്കപ്പെട്ടത്.'

 തുടർന്ന് ഞാന്‍ ഭയന്നു വീട്ടിലേക്കോടി. വീടിന്റെ തട്ടിൽകയറി നോക്കിയപ്പോൾ അറഫയിൽ ജനങ്ങൾ നിൽക്കുന്നത് കണ്ടു. അങ്ങനെ  ഞാന്‍ ഉമ്മയെ സമീപിച്ച് പറഞ്ഞു: "അല്ലാഹുﷻവിന്റെ മാർഗത്തിൽ എന്നെ നിങ്ങള്‍ സമർപ്പിക്കൂ!. എനിക്ക് ബഗ്ദാദിലേക്ക് പോകാന്‍ സമ്മതം തരൂ.. ഞാന്‍ ഇൽമ് പഠിക്കുകയും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യട്ടെ!"
  (ബഹ്ജതുൽ അസ്റാറ്:87)

▪️ ഏറും അറഫാനാൾ പശുവെ ഫായിച്ചാരെ

ഇതിനോ ഫടച്ചെന്ന് ഫശുവ് ഫറഞോവർ
  (മുഹ്‌യദ്ദീൻ മാല) 

▪️പശുവും ചെന്നായും, ഉറുമ്പുമൊക്കെ  സംസാരിക്കുന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. പക്ഷേ അവർ സംസാരിക്കുന്നത് സാധാരണക്കാരായ നമുക്ക് മനസ്സിലാകണമെന്നില്ല. ഇമാം ബുഖാരി(റ)വും ഇമാംമുസ്‌ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:

عن ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺑَﻴﻨﺎ ﺭﺟﻞ ﻳَﺴُﻮﻕ ﺑﻘﺮﺓ ﺇِﺫْ ﺃﻋﻴﻲ ﻓَﺮَﻛِﺒَﻬَﺎ ﻓَﻘَﺎﻟَﺖْ: ﺇِﻧَّﺎ ﻟَﻢْ ﻧُﺨْﻠَﻖْ ﻟِﻬَﺬَا ﺇِﻧَّﻤَﺎ ﺧُﻠِﻘْﻨَﺎ ﻟِﺤِﺮَاﺛَﺔِ اﻷَْﺭْﺽِ. ﻓَﻘَﺎﻝَ اﻟﻨَّﺎﺱُ: ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﺑَﻘَﺮَﺓٌ ﺗَﻜَﻠَّﻢُ ". ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺈِﻧِّﻲ ﺃﻭﻣﻦ ﺑِﻬَﺬَا ﺃَﻧَﺎ ﻭَﺃَﺑُﻮ ﺑَﻜْﺮٍ ﻭَﻋُﻤَﺮُ» . ﻭَﻣَﺎ ﻫُﻤَﺎ ﺛَﻢَّ... (مشكوة:٦٠٥٦)

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ പശുവിനെ തെളിച്ചു കൊണ്ടുപോകുകയായിരുന്നു. ക്ഷീണിതനായ അദ്ദേഹം പശുവിന്റെ പുറത്തുകയറി. അപ്പോൾ പശു പറഞ്ഞു: "തീർച്ച, ഞങ്ങള്‍ ഇതിന് സൃഷ്ടിക്കപ്പെട്ടവരല്ല. ഞങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഭൂമി കൃഷിചെയ്യാനാണ്." 

 ഇതുകേട്ട ജനങ്ങള്‍ പറഞ്ഞു: "സുബ്ഹാനല്ലാ! പശു സംസാരിക്കുന്നു."

 അപ്പോൾ നബി ﷺ പറഞ്ഞു: "ഞാനും അബൂബക്കറും ഉമറും (റ) ഇക്കാര്യം വിശ്വസിക്കുന്നു." ഇത് പറഞ്ഞപ്പോള്‍ അവർ (അബൂബക്കര്‍(റ) ഉമർ(റ)) അവിടെ ഉണ്ടായിരുന്നില്ല. 
  (മിശ്കാത്ത്:6056) ഈ ഹദീസിന്റെ ബാക്കിയിൽ ചെന്നായ സംസാരിച്ച വിവരവും നബി ﷺ പറയുന്നുണ്ട്.

▪️ജീലാനിലെ വീട്ടിന്റെ തട്ടിൻപുറത്ത് നിന്ന് അറഫയിൽ ജനങ്ങള്‍ നിൽക്കുന്നത് മഹാനവർകൾ കാണുകയാണ്. അല്ലാഹു ﷻ ഔലിയാക്കൾക്ക് കൊടുക്കുന്ന പ്രത്യേക കഴിവ് കൊണ്ടാണത്. ഔലിയാക്കൾക്ക് അടുത്തുള്ളതും ദൂരെയുള്ളതും ഒരുപോലെ കാണാനും കേൾക്കാനും കഴിയുമെന്ന് മുമ്പ് ഗ്രൂപ്പിൽ ഖുദ്സിയായ ഹദീസ് വിശദീകരിച്ച് ഇമാം റാസി (റ) പറഞ്ഞത് ഉദ്ദരിച്ചിരുന്നു. മാത്രമല്ല മദീനയിൽ മിമ്പറിൽ ഖുത്ബ ഓതുകയായിരുന്ന ഉമർ(റ) നഹാവന്ദിലുള്ള തന്റെ സൈന്യത്തെ കാണുകയും സാരിയ(റ)വിനെ വിളിച്ച് നിർദ്ദേശങ്ങൾ നൽകിയ സംഭവം നിരവധി ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
[04/11, 5:46 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: "എന്റെ ഒരു മിത്രത്തോട് ശത്രുത വെച്ച് പുലർത്തുന്നവരോട്
ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ ദാസന്റെ മേൽ ഞാൻ നിർബ്ബന്ധമാക്കിയ കാര്യങ്ങളെക്കാൾ എനിക്കേറ്റവും പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവന്ന് എന്റെ സാമീപ്യം നേടുക സാധ്യമല്ല. എന്റെ അടിമ സുന്നത്തായ കാര്യങ്ങൾ ചെയ്ത് കൊണ്ട് എന്നിലേക്കടുത്ത് കൊണ്ടേയിരിക്കും ഞാനവനെ ഇഷ്ടപ്പെടുന്നത് വരെ. ഞാനവനെ ഇഷ്ടപ്പെട്ടാൽ, അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും, അവൻ പിടിക്കുന്ന കൈയ്യും, അവൻ നടക്കുന്ന കാലുകളും ഞാനാകും, അവൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാനവന്ന് നൽകും. അവനെന്നോട് അഭയം ചോദിച്ചാൽ ഞാനവന്ന് അഭയം നൽകുന്നതാണ്.
  (ബുഖാരി)
[05/11, 5:40 am] Mihras Koduvally: ഇബ്നു അബ്ബാസ് (റ) പ്രവാചകൻ ﷺ തന്റെ റബ്ബിൽ നിന്നുദ്ദരിക്കുന്നതായി പറയുന്നു: "തീർച്ചയായും അല്ലാഹുﷻ സൽകർമ്മങ്ങളും ദുഷ്കർമ്മങ്ങളും ക്ലിപ്തമാക്കുകയും തുടർന്ന് വിശദമാക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചിട്ട് അത് ചെയ്തില്ലായെങ്കിലും അവന്ന് അല്ലാഹുﷻവിന്റെ അടുത്ത് അത് ഒരു നന്മയായി രേഖപ്പെടുത്തും. ചെയ്യുകയാണെങ്കിൽ അല്ലാഹുﷻവിന്റെ അടുത്തവന്ന് പത്ത് മുതൽ എഴുന്നൂറിരട്ടിയും അതിനേക്കാളും ഇരട്ടിയായി ആ നന്മ രേഖപ്പെടുത്തുന്നതുമാണ്. ഇനിയാരെങ്കിലും ഒരു തിന്മ ചെയ്യാൻ ഉദ്ദേശിച്ചിട്ട് അത് ചെയ്തില്ലായെങ്കിൽ അവന്നല്ലാഹു ﷻ ഒരു നന്മ രേഖപ്പെടുത്തുകയും ആ തിന്മയവൻ ചെയ്യുകയാണെങ്കിൽ അവന്ന് ഒരു തിന്മ മാത്രമേ അല്ലാഹു ﷻ രേഖപ്പെടുത്തുകയുള്ളൂ." 
  (ബുഖാരി, മുസ്ലിം)
[06/11, 5:22 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎  
*കണ്ണീര്‍ ഒലിപ്പിക്കണം*

     അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്നു: നബി ﷺ ഹജറുല്‍ അസ് വദിലേക്ക് മുന്നിട്ട് വന്നു. അവിടുത്തെ (ﷺ) ഇരുചുണ്ടുകളും അതിന്മേല്‍വെച്ചു ദീര്‍ഘമായി കരഞ്ഞു. മുഖമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടടുത്ത് ഉമര്‍ (റ) നിന്ന് കരയുകയായിരുന്നു. അവിടുന്ന് (ﷺ) പറഞ്ഞു: “ഉമറേ, കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്”.
  (ഇബ്നുമാജ, ഇബ്നുഖുസൈമ, ഹാകിം)
[07/11, 5:27 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎       

*ആരാണാ കരയുന്നത്..?*

       ഇത്തവണ കരഞ്ഞത് മഹതി ആഇശ ബീവി (റ) യാണ്. *എന്തിനാണ് കരയുന്നതെന്ന്* ചോദിച്ചത് തിരുനബിﷺയും. മഹതി തന്നെ സംഭവം പറയട്ടെ:

 'ഒരിക്കല്‍ നരകത്തെ കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞു പോയി. എന്റെ സമീപത്തുണ്ടായിരുന്ന തിരുനബിﷺയെന്നോട് ചോദിച്ചു:  

*'എന്തിനാ മോളെ ആഇശാ നീ കരയുന്നത്..?'*
 
 "നരകത്തെ കുറിച്ചോര്‍ത്ത് കരഞ്ഞതാണ് നബിയേ, നാളെ ആഖിറത്തില്‍ നിങ്ങള് കുടുംബക്കാരെയും ബന്ധു-മിത്രാതികളേയുമെല്ലാം ഓര്‍ക്കുമോ..?" (തിരുനബി ﷺ നാളെ കൂട്ടിനുണ്ടാകുമല്ലോയെന്ന ജിജ്ഞാസ ആഇശാ ബീവി(റ)യുടെ ആ ചോദ്യം ശ്രദ്ധിച്ച ആര്‍ക്കും വ്യക്തമാവും) 

 "ഓ, ആഇശാ നാളെ മൂന്ന് സ്ഥലങ്ങളില്‍ ഒരാളും ഒരാളെകുറിച്ചും പരസ്പരം ഓര്‍ക്കില്ല. ഒന്ന് നന്മ-തിന്മയുടെ അളവ് തൂക്കുന്നിടമാണ് (മീസാന്‍). അവിടെ തന്റെ തുലാസിന്റെ നന്മയുടെ ഭാഗം തൂങ്ങുമോ തിന്മയുടെ ഭാഗം തൂങ്ങുമോ എന്ന ഉത്കണ്ഠക്കിടയില്‍ ഒരാളും ഒരാളെയും ഓര്‍ക്കില്ല. 

 രണ്ടാമത് ഒരോരുത്തരുടെയും കിതാബ് നല്‍കുന്ന സന്ദര്‍ഭമാണ്. എന്റെ കിതാബ് വലം കൈയ്യില്‍ കിട്ടുമോ തന്റെ  പുറകിലൂടെ ഇടം കയ്യില്‍ കിട്ടുമോയെന്നുറപ്പാകുന്നത് വരെ ഒരാളും ലോകത്ത് മറ്റൊന്നിനെ കുറിച്ചും ആലോചിക്കില്ല. 

 മൂന്നാമത് നരകത്തിന്റെ മുകളിലൂടെ നാട്ടിയ സ്വിറാത്ത് പാലം വിട്ടുകടക്കുന്ന സന്ദര്‍ഭമാണ്. ആ പാലം വിട്ടുകടക്കുന്നത് വരെ ഒരാള്‍ക്കും മറ്റൊന്നിനെ കുറിച്ചും ഓര്‍ക്കാന്‍ സാധിക്കില്ല ആഇശ."

- أبو داود «عن عائشة رضي الله عنها قالت: ذكرت النار فبكيت فقال رسول الله صلى الله عليه وسلم ما يبكيك؟ قلت: ذكرت النار فبكيت فهل تذكرون أهليكم يوم القيامة؟ فقال: أما في ثلاثة مواطن فلا يذكر أحد أحداً.  عند الميزان حتى يعلم أيخف ميزانه أم يثقل، وعند تطاير الصحف حتى يعلم أين يقع كتابه في يمينه أم في شماله من وراء ظهره، وعند الصراط إذا وضع بين ظهري جهنم حتى يجوز» . (التذكرة بأحوال الموتى وأمور الآخرة / القرطبي، (600 - 671هـــ )

            🔅🔅🔅🔅🔅🔅🔅

*ഗുണപാഠം :* ആഇശാബീവി(റ)യാണ് നരകത്തെ കുറിച്ചോര്‍ത്ത് കരയുന്നത്. തിരുനബിﷺയുടെ ശരീരം തട്ടിയ ശരീരമാണ് ബീവിയുടേത്. നരകം സ്പര്‍ശിക്കില്ലെന്ന് വ്യക്തം. എന്നിട്ടും അവര്‍ക്ക് ആധി! 

 ചെറുപ്പമാണ് മഹതിക്ക്. തിരുനബി ﷺ വഫാത്താകുമ്പോള്‍ പതിനെട്ടു വയസ്സു മാത്രം. ആ ചെറുപ്പമാണ് നരകമാലോചിച്ച് കരയുന്നത്. മഹതിയുടെ കരച്ചിലിന് സമാശ്വസിപ്പിക്കാനെത്തുന്നത് തിരുനബിﷺയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന മഹതിക്ക് അവിടുന്ന് (ﷺ) നല്‍കിയ മറുപടി നമ്മളെ തുറിച്ചു നോക്കുന്നില്ലേ? 

 'ആഇശ ആ മൂന്നു സ്ഥലങ്ങളില്‍ എനിക്ക് നിങ്ങളെ ഓര്‍ക്കാന്‍ സാധിക്കില്ലായെന്ന്' തിരുനബി ﷺ പറയുമ്പോള്‍ അതിന്റെ ഗൗരവം ഏതെങ്കിലും അക്ഷരങ്ങള്‍ക്കൊണ്ട് എഴുതി ഫലിപ്പിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി മറ്റൊരു ഗുണപാഠമെഴുതി ഈ സന്ദര്‍ഭത്തെ വൃത്തികേടാക്കാന്‍ ശ്രമിക്കുന്നുമില്ല. 'ബുദ്ധിയുള്ളവര്‍ക്ക് സൂചനകള്‍ മതി!'
[07/11, 9:02 pm] Mihras Koduvally: *ഉമ്മയുടെ ധീരമായ വാക്കുകൾ*
 〰️‎‎‎‎‎‎‎‎‎‎
     ശൈഖ് ജീലാനി (റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുന്നേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ!
  (ഖുലാസതുൽ മഫാഖിർ:150)

👉🏼 മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും, അല്ലാഹുﷻവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുﷻവിൽ തവക്കുലാക്കുകയും ചെയ്തു.
[08/11, 5:25 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു: "ജനങ്ങൾക്ക് അവരുടെ അവകാശവാദം അംഗീകരിച്ച് കൊടുക്കുകയാണെങ്കിൽ ചിലയാളുകൾ മറ്റു ചിലരുടെ രക്തത്തിലും, ധനത്തിലും അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്നാൽ തെളിവുകൾ നിരത്തേണ്ടത് വാദിയും, സത്യം ചെയ്യേണ്ടത് നിഷേധിക്കുന്നയാളുമാകുന്നു.
  (ബൈഹഖി)
[09/11, 11:00 am] Mihras Koduvally: 📜ഒരു ദിനം ഒരു ഹദീസ്📜*
*✦~~~~~~~~~●﷽●~~~~~~~~~✦*

📍وعن ابن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال‏:‏  "‏المسلم أخو المسلم لا يظلمه ولا يسلمه‏.‏ من كان في حاجة أخيه كان الله في حاجته، ومن فرج عن مسلم كربة فرج الله عنه بها كربة من كرب يوم القيامة، ومن ستر مسلمًا ستره الله يوم القيامة‏" (‏متفق عليه‏)‏‏


📍ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു ﷻ നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു ﷻ അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ അല്ലാഹുﷻവും മറച്ച് വെക്കും.
  (മുത്തഫഖുൻ അലൈഹി)🌸

          💐ഹദീസ് ഒരു പഠനം 💐
[09/11, 6:05 pm] Mihras Koduvally: ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു ﷻ നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു ﷻ അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ അല്ലാഹുﷻവും മറച്ച് വെക്കും.
  (മുത്തഫഖുൻ അലൈഹി)
[10/11, 4:49 pm] Mihras Koduvally: ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചു കിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു; ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു' (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി ﷺ വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. 
  (ബുഖാരി.1.2.43)
[10/11, 4:57 pm] Mihras Koduvally: *ഉത്തമ ഗുണങ്ങൾ*

     ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി (റ) പറയുന്നു: ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി (റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്‍പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്‍ക്ക് ഉടമയാണ് ശൈഖവർകൾ.
  (ഖലാഇദുൽ ജവാഹിർ:6)
[11/11, 10:02 pm] Mihras Koduvally: *റസൂൽ ﷺ പകർന്ന ആത്മീയ വെളിച്ചം...*

     ✍🏼അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠും ഉത്തമരും റസൂൽﷺയാണ്. സ്രഷ്ടാവും യജമാനനുമായ അല്ലാഹുﷻവിനോടുള്ള ബന്ധവും ഭക്തിയുമാണ് മഹത്ത്വത്തിന്റെ ഏറ്റവും പ്രധാന മാനദണ്ഡമെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്.

 സൃഷ്ടികളിൽ അല്ലാഹുﷻവിനോട് ഏറ്റവും അടുത്തവർ തഖ്‌വയും ഹൃദയശുദ്ധിയുമുള്ളവരാണെന്ന് തിരുനബിﷺ. ആത്മീയതയുടെ പാഠങ്ങളും തഖ്‌വയുടെ ജീവിത ശീലങ്ങളും ഏറ്റവും പൂർണരായ നബിﷺയിൽ നിന്നാണ് പഠിക്കേണ്ടത്.
അല്ലാഹുﷻവുമായി നബിﷺക്കുള്ള ബന്ധമാണ് തിരുദൂതരുടെ (ﷺ) ജീവിതത്തിന്റെ വലിയ സന്ദേശം.

 സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള മുഴുവൻ ബാധ്യതകളും നിർവഹിക്കുന്നവനാണ് യഥാർത്ഥ സൂഫി. പൂർണാർത്ഥത്തിൽ ഈ ബാധ്യതകളെല്ലാം ഏറ്റവും മനോഹരമായി പൂർത്തിയാക്കിയത് പ്രവാചകർﷺയാണ്. അത്യുന്നതമായ തഖ്‌വയുള്ളവരും സർവം അല്ലാഹുﷻവിൽ മാത്രം ഭരമേൽപ്പിച്ചവരും അല്ലാഹുﷻവിനെ മാത്രം ഭയന്നവരും ഇലാഹിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചവരും ഭൗതികതയോട് അൽപം പോലും ഹൃദയബന്ധം പുലർത്താതെ നാഥന്റെ തൃപ്തി കാംക്ഷിച്ച് ജീവിച്ചവരും അല്ലാഹുﷻവിൽ നിന്നകലുന്ന വാക്കുകളോ പ്രവർത്തികളോ ചിന്തയോ ചലനങ്ങളോ മനനങ്ങളോ ഇല്ലാതെ ആത്മീയ പാഠങ്ങൾ മുഴുവൻ ജീവിതത്തിൽ പകർത്തി സൃഷ്ടികൾക്കെല്ലാം ഉത്തമ മാതൃകയായതും അവിടന്നാണ് (ﷺ).

 പ്രവാചകരുടെ ചലന-നിശ്ചലനങ്ങളും വാക്കും മൗനവുമെല്ലാം അല്ലാഹുﷻവിന്റെ പൊരുത്തത്തിലായിരുന്നു. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെട്ടതു മുതൽ ഓരോ നിമിഷവും അവിടത്തെ (ﷺ) മഹത്ത്വവും സ്ഥാനവും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

 അല്ലാഹുﷻവിന്റെ അടിമ എന്നർത്ഥം വരുന്ന ‘അബ്ദുല്ല’ എന്ന നാമം സമ്പൂർണാർത്ഥത്തിൽ അനുയോജ്യമാകുന്നതും തിരുനബിﷺക്കാണ്. മറ്റൊരു നബിക്കും റസൂലിനും ലഭിക്കാത്ത ആത്മീയോന്നതി മുഹമ്മദ്ﷺക്കുണ്ട്. ആർക്കും നേടാനാവാത്ത, ഈമാനും തഖ്‌വയും സുഹ്ദും വറഉം തവക്കലും ഖൗഫും റജാഉം ഇസ്തിഖാമതും മഅ്‌രിഫതും നബിﷺക്കുണ്ട്. ഈമാനും തഖ്‌വയും കഴിഞ്ഞാൽ മഹത്ത്വത്തിൽ പരിഗണിക്കപ്പെടുന്ന നസബയുടെ ഔന്നത്യം ഏറ്റവും സമ്പൂർണമാകുന്നത് നബിﷺയിലൂടെയാണ്.

 ഉത്തമ ശീലങ്ങളും സൽസ്വഭാവങ്ങളുമാണ് സൂഫിസമെന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്. സദ്ഗുണ സമ്പൂർണരും ഉന്നതമായ ശീലങ്ങളുടയെല്ലാം മികച്ച മാതൃകയുമായ തിരുനബിﷺയാണ് യഥാർത്ഥ സൂഫി. എല്ലാ സൂഫി ഗുരുവര്യന്മാരും തങ്ങളുടെ ആത്മീയ ജീവിതത്തിനും ശിക്ഷണങ്ങൾക്കും റോൾ മോഡലായി സ്വീകരിച്ചത് മുഹമ്മദ് ﷺ യെന്ന ആധ്യാത്മിക ഗുരുവിനെയാണ്. 

 ഭൗതിക വിരക്തിയും ദുർഗുണങ്ങളിൽ നിന്നു ഖൽബിനെ വൃത്തിയാക്കുന്ന സൂഫീ പാഠങ്ങളും അതീവ ഭംഗിയിൽ ആവിഷ്‌കരിച്ച, ജീവിതത്തിലൂടെ പ്രകാശിപ്പിച്ച് കാണിച്ചുതന്ന, ലക്ഷക്കണക്കിന് അനുചരർക്ക് ശിക്ഷണം നൽകി നക്ഷത്ര തുല്യരാക്കി മാറ്റിയ വിസ്മയിപ്പിക്കുന്ന ചരിത്രം മറ്റെവിടെ വായിക്കാനാകും..?!
അവിടത്തെ (ﷺ) സ്വഭാവം ഖുർആനായിരുന്നുവെന്ന ആഇശ ബീവി(റ)യുടെ സാക്ഷ്യത്തിൽ എല്ലാമുണ്ട്. സൃഷ്ടികൾ നടത്തിയ നബി പ്രകീർത്തനങ്ങളിൽ ഏറ്റവും മികച്ചുനിൽക്കുന്ന വാക്യമാണ് മഹതിയുടേത്. ആത്മീയ സമ്പൂർണതയുടെ സർവ സൽഗുണങ്ങളും റസൂലിൽ (ﷺ) സംഗമിച്ചിട്ടുണ്ടെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. 

 നബിﷺയുടെ ജീവിത പഠനശാഖകളായ സിയർ, മഗാസി, ദലാഇൽ, ഖസാഇസ്, ഫളാഇൽ, ശമാഇൽ എന്നിവയിൽ പരന്നുകിടക്കുന്ന തിരുജീവിതം വായിക്കുമ്പോൾ ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തും.
യജമാനനായ അല്ലാഹുﷻവിനോട് നിരന്തരം, താഴ്മയോടെ, അങ്ങേയറ്റം വിനയാന്വിതനായി പ്രാർത്ഥന നടത്തൽ തിരുനബിﷺക്ക് ആനന്ദം പകർന്ന ആരാധനയായിരുന്നു. നല്ല ശീലങ്ങൾകൊണ്ടും ഉന്നത സ്വഭാവ ഗുണങ്ങൾകൊണ്ടും ഉത്തമ പെരുമാറ്റ രീതികളാലും ജീവിതത്തെ മനോഹരമാക്കണമേയെന്ന് നാഥനോട് സദാ പ്രാർത്ഥിച്ചിരുന്നു. ഉത്തമഗുണങ്ങളുടേയും പാവനമായ സ്വഭാവങ്ങളുടേയും സമ്പൂർത്തീകരണത്തിനാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന് തിരുദൂതർ (ﷺ) പറഞ്ഞിട്ടുണ്ട്. ആത്മീയതയുടെ കാമ്പും കാതലും സൽസ്വഭാവവും ഉത്തമ പെരുമാറ്റ രീതികളുമാണല്ലോ.

 സംശുദ്ധമായ ഹൃദയങ്ങളിൽ മാത്രമേ എല്ലാ സൽഗുണങ്ങളും വിരിയുകയുള്ളൂ. അതിവിശുദ്ധമായ ഖൽബിനുടമയാണ് റസൂൽ ﷺ. തീർച്ചയായും അങ്ങ് ഉന്നതമായ സൽഗുണങ്ങളുടെ ഉത്തുംഗതയിലാണെന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ആധ്യാത്മിക മശാഇഖുകളും സൽസ്വഭാവങ്ങളറിയുന്നതും ആർജിക്കുന്നതും പ്രപഞ്ച ഗുരുവായ റസൂലിൽ നിന്നുമാണ്.

 ഒരിക്കൽ പോലും തന്നിഷ്ട പ്രകാരം ആരെയും പ്രവാചകർ ﷺ വേദനിപ്പിച്ചിട്ടില്ല, വെറുത്തിട്ടില്ല. വെറുപ്പും കോപവും ശിക്ഷയുമെല്ലാം അല്ലാഹുﷻവിന്റെ നിർദേശപ്രകാരം മാത്രമായിരുന്നു. വെറുപ്പും വിദ്വേഷവും അതിന്റെ ഫലമായി ഉണ്ടാവുന്ന കോപവും മാരക ഹൃദയ രോഗങ്ങളാണെന്ന് അവിടന്ന് (ﷺ) നമ്മെ പഠിപ്പിച്ചു. അസൂയയും അഹന്തയും അഹങ്കാരവുമെല്ലാം വിനാശകാരികളാണെന്നും സർവശക്തനും ഏകസത്യാരാധ്യനും രക്ഷിതാവുമായ റബ്ബിന്റെ അടിമകളായ നമ്മൾ അവന്റെ എല്ലാ തീരുമാനങ്ങളെയും ഹൃദയപൂർവം ആനന്ദത്തോടെ സ്വീകരിക്കണമെന്നും ഉണർത്തി.

 മനുഷ്യകുലത്തെ ആകമാനം ഇരുട്ടിലാക്കുന്ന വിനാശകാരികളായ സർവ ഹൃദയ രോഗങ്ങളെ സംബന്ധിച്ചും നമുക്ക് മുന്നറിയിപ്പു നൽകി. നക്ഷത്രതുല്യരായ സ്വഹാബത്തിനെ ഈ ദുർഗുണങ്ങളിൽ നിന്നു പരിശുദ്ധരാക്കി മാറ്റി. എത്ര ചുരുക്കിയെഴുതിയാലും തീരാത്ത, അതിവിശാലമായ പ്രപഞ്ചമാണ് തിരുനബിﷺയുടെ ആത്മീയ പാഠങ്ങൾ.

 താഴ്മയുടെയും വിനയത്തിന്റെയും ഉത്തമ മാതൃകയാണ് നബിﷺ. രാജാധികാരം നൽകട്ടേയെന്ന് അല്ലാഹു ﷻ ആരാഞ്ഞപ്പോൾ യജമാനന്റെ വിധേയത്വമുള്ള ദാസനാവാനാണ് അവിടന്ന് (ﷺ) മോഹിച്ചത്. ഹൃദയ വിശുദ്ധിയുടെ പരിമളമാണിതു പകർന്നുതരുന്നത്. സൃഷ്ടികളിൽ ഏറ്റവും ഉത്തമരാണെന്നറിഞ്ഞിട്ടും മൂസാ നബി, യൂനുസ് നബി(അ) തുടങ്ങി ഒരു നബിയേക്കാളും തന്നെ മഹത്ത്വപ്പെടുത്തരുതെന്ന് മുഹമ്മദ് ﷺ നിർദേശിച്ചത് അവിടത്തെ എളിമകൊണ്ടാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.

 അല്ലാഹുﷻവിൽ നിന്നുള്ള വഹ്‌യ് പ്രകാരം മാത്രമായിരുന്നു അവിടത്തെ (ﷺ) വിവാഹങ്ങളും വിവാഹമോചനങ്ങളുമെല്ലാം. ഉത്തമ കുടുംബ ജീവിതത്തിന്റെ ആത്മീയ പാഠങ്ങൾ അവയെല്ലാം പകർന്നുതന്നിട്ടുണ്ട്. നബിﷺയുടെ ഭാര്യമാർക്ക് ലഭിച്ച ആത്മീയാനന്ദ ജീവിതം ലോകത്തൊരു സ്ത്രീക്കും ലഭിച്ചിട്ടുണ്ടാവില്ല. അത്ര മനോഹരമായൊരു ഭർതൃസാന്നിധ്യം ചരിത്രത്തിൽ ഒരു ഭാര്യയും ആസ്വദിച്ചിട്ടുണ്ടാവില്ല. പ്രായമേറിയ സൗദ ബീവി(റ)യും കൗമാരക്കാരിയായ ആഇശ ബീവി(റ)യും ഒരുപോലെ അനുഭവിച്ച കുടുംബജീവിതത്തിന്റെ അതുല്യമായ ആഹ്ലാദം പകുത്തുനൽകാൻ നബിതങ്ങൾക്കല്ലാതെ (ﷺ) കഴിയില്ല.

 വീട്ടുവേലകളിൽ ഭാര്യമാർക്ക് സഹായിയായി നിൽക്കുമ്പോൾ തന്നെ ഇസ്‌ലാമിക സാമ്രാജ്യത്തിലെ സർവ പ്രജകളുടെയും വേദനകൾ തിരിച്ചറിഞ്ഞ ഭരണാധികാരി കൂടിയാണ് തിരുദൂതർ ﷺ.
ഭൗതിക ലോകം ഒന്നടങ്കം മുന്നിലേക്കൊഴുകി വന്നിട്ടും ഒരു തുള്ളി പോലും രുചിക്കാതെ പ്രവാചകർ ﷺ ഇലാഹിൽ അഭയം തേടി, ശത്രുരാജ്യങ്ങളെല്ലാം അവിശുദ്ധ സഖ്യവുമായി ഇളകിയാർത്തു വന്നപ്പോഴും മാനവികതക്ക് കാവൽ നിന്നു. അല്ലാഹുﷻവിനെ നേരിൽ കണ്ട അതുല്യമായ ആനന്ദ നിമിഷങ്ങളിലും ഭൗതിക ലോകത്തുനിന്ന് വിട പറയുന്ന അവസാന സമയങ്ങളിലും ജനതയെയോർത്ത് പ്രാർത്ഥിച്ച സ്‌നേഹഭാജനം!

 ആഹ്ലാദ വേളകളിലും ആപത്ഘട്ടങ്ങളിലും സാധാരണ അവസ്ഥകളിലുമെല്ലാം ഹൃദയം അല്ലാഹുﷻവിൽ ലയിപ്പിക്കുന്നവരാണ് യഥാർത്ഥ സൂഫികൾ. വ്യക്തികൾക്കോ വസ്തുക്കൾക്കോ സാഹചര്യങ്ങൾക്കോ അവരെ അല്ലാഹുﷻവിൽ നിന്ന് അകറ്റാൻ കഴിയില്ല. മണിയറയിലാണെങ്കിലും യുദ്ധഭൂമിയിലാണെങ്കിലും വിശപ്പിന്റെ വേദന കടിച്ചമർത്തുമ്പോഴും ദാഹിച്ച് തൊണ്ട വരളുമ്പോഴുമെല്ലാം മുത്തു നബിﷺയുടെ പരിശുദ്ധ ഹൃദയത്തിൽ അല്ലാഹുﷻവിന്റെ സ്മരണ പ്രകാശിച്ചു നിന്നിരുന്നുവെന്ന് സീറകൾ പഠിപ്പിക്കുന്നു.

 ഭൗതിക ലോകത്തിന്റെ അലങ്കാരങ്ങളിൽ മതിമറക്കാതെ, ദേഹമോഹങ്ങളെ നിയന്ത്രിച്ച്, ഖൽബ് അല്ലാഹുﷻവിൽ മാത്രം നിറയുമ്പോളാണ് സൂഫി പൂർണനാകുന്നത്. ദുൻയാവ് ശവമാണെന്നും അത് മാത്രം തേടിപ്പോകുന്നവർ പട്ടികളുമാണെന്നാണ് തിരുവചനം. ഭൗതിക ലഹരിയിൽ കറങ്ങിത്തിരിഞ്ഞ് സ്രഷ്ടാവിനെ വിസ്മരിക്കുന്നത് അവിശ്വാസത്തിന്റെ അടയാളമത്രെ.

 ഭൗതിക ലഹരിയിൽ ആടിത്തിമർക്കുന്നത് പരലോക വിജയം നഷ്ടപ്പെടാൻ കാരണമാകുമെന്ന ആത്മീയ പാഠം ഉമ്മത്തിനെ പഠിപ്പിച്ചതും തിരുദൂതരാണ് (ﷺ). പച്ച മണ്ണിൽ കിടന്നതു മൂലം ഈന്തപ്പനയോലയുടെ അടയാളങ്ങൾ പുണ്യമേനിയിൽ പതിഞ്ഞതു കണ്ട് ഉമർ(റ) തേങ്ങിയപ്പോൾ നബി ﷺ പറഞ്ഞു: ‘കിസ്‌റ-കൈസർ ചക്രവർത്തിമാർക്ക് ദുൻയാവ് മാത്രമാണുള്ളത്. നമുക്ക് പരലോകവും.’

 മനുഷ്യരൂപത്തിൽ വന്ന ദുൻയാവിനെ ആട്ടിയോടിച്ചുകൊണ്ട് മുത്തുനബി ﷺ നൽകിയ ഭൗതികവിരക്തി സംബന്ധിച്ച ഉപദേശം സിദ്ദീഖ്(റ)വിനെ കരയിപ്പിച്ചുകളത്തത് ഇതിനോട് ചേർത്തുവായിക്കണം. അല്ലാഹുﷻവിന്റെ മുമ്പിൽ വിനയാന്വിതനായി അടിമത്തബോധം മനസ്സിലുറപ്പിക്കുമ്പോഴാണ് ഹൃദയത്തിൽ വെളിച്ചം നിറയുക. നബിﷺയുടെ എല്ലാ ചലനങ്ങളിലും ഈ ഉബൂദിയ്യത്ത് തിളങ്ങിനിന്നിരുന്നു. ദിനേന നൂറിലധികം തവണ പാപമോചനം തേടിയിരുന്നത് ഈ ഉബൂദിയ്യത്തിന്റെ പ്രകടനമായിരുന്നു.

 സഹനവും ക്ഷമയും ഏറ്റവും ഉന്നതമായി ലോകം ദർശിച്ചത് തിരുനബിﷺയിലാണ്. കൃപയും കാരുണ്യവുംകൊണ്ട് അവിടന്ന് (ﷺ) ലോകരെ അനുഗ്രഹിച്ചു. ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനായപ്പോഴും, ജീവത്യാഗം ചെയ്യാൻ ആശിച്ചു നിൽകുന്ന അനുയായികൾ ഉണ്ടായിട്ടും തന്നെ മുറിവേൽപ്പിച്ചവർക്കും എറിഞ്ഞോടിച്ചവർക്കും അന്നം മുടക്കി ഉപരോധിച്ചവർക്കും തിരുദൂതർ ﷺ മാപ്പു നൽകി.

 ജീവനുള്ളവയോടെല്ലാം കാരുണ്യം കാണിച്ചു. പ്രകൃതിയെ പരിപാലിച്ചു. മനുഷ്യകുലത്തിന് പച്ചയായ മാനവജീവിതത്തിന്റെ അധ്യായങ്ങൾ പഠിപ്പിച്ചുകൊടുത്തു. ഇബാദത്തും തഖ്‌വയും സുഹ്ദും വറഉം സത്യസന്ധതയും വിശ്വസ്തതയും ജീവകാരുണ്യവും കുടുംബസ്‌നേഹവും ഹൃദയ വിശുദ്ധിയും പ്രകൃതി സംരക്ഷണവും സൃഷ്ടി സമ്പൂർണതയുടെ മുഴുഗുണങ്ങളും ഇത്ര ഉന്നതമായി പുണ്യ റസൂലിനല്ലാതെ മറ്റൊരാൾക്കും ഉണ്ടായിട്ടില്ല-സ്വല്ലല്ലാഹു അലൈഹി വ സല്ലം.
[12/11, 5:25 am] Mihras Koduvally: അബൂസഈദ് (റ) നിവേദനം: ബിലാല്‍ ഒരിക്കല്‍ നബിﷺയുടെ അടുത്തു ബര്‍നി ഇനത്തില്‍പ്പെട്ട കുറച്ചു ഈത്തപ്പഴം കൊണ്ടുവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി ﷺ ചോദിച്ചു: എന്റെയടുക്കല്‍ കേടുവന്ന കുറച്ച് ഈത്തപ്പഴമുണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബിﷺക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാല്‍ (റ) മറുപടി പറഞ്ഞു. നബി ﷺ ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ. മേലില്‍ അങ്ങനെ ചെയ്യരുത്. നീ നല്ലത് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക.
  (ബുഖാരി. 3. 38. 506)
[13/11, 5:05 am] Mihras Koduvally: അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു. ഒരു മുസൽമാന്റെ തുണി അവന്റെ കണംകാലിന്റെ പകുതിവരെയാണ്. മടമ്പുവരെ ആകുന്നതിനു വിരോധമില്ല. ഞെരിയാണിയും വിട്ടു താഴ്ന്നുകിടക്കുന്നുവെങ്കിൽ അത് നരകത്തിലാണ്. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു ﷻ നോക്കുകയില്ല.
  (അബൂദാവൂദ്)
[14/11, 5:34 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: ഞെരുക്കമുള്ളവന് അവധി നൽകുകയോ, കടം വിട്ടുകൊടുക്കുകയോ ചെയ്താൽ അല്ലാഹുﷻവിന്റെതല്ലാത്ത മറ്റാരുടെയും നിഴലില്ലാത്ത അന്ത്യദിനത്തിൽ അർശിന്റെ നിഴലിൽ അല്ലാഹു ﷻ അവന് നിഴലിട്ട്‌കൊടുക്കും. 
  (തിർമുദി)
[14/11, 5:39 am] Mihras Koduvally: മുആദ് ബ്‌നുഅനസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു: "അല്ലാഹുﷻവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു ﷻ അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും”
  (തിർമുദി)
[15/11, 5:26 am] Mihras Koduvally: ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു ﷻ നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു ﷻ അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകൾ അല്ലാഹുﷻവും മറച്ച് വെക്കും.
  (മുത്തഫഖുൻ അലൈഹി)
[15/11, 5:33 am] Mihras Koduvally: ജാബിർ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ”ഈ പൂർണ്ണമായ പ്രാർത്ഥനയുടെയും ആസന്നമായ നമസ്കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുﷻവെ, മുഹമ്മദ് നബി ﷺ ക്ക് വസ്വീല, ഫള്വീല എന്നീ പദവികൾ നീ നൽകേണമെ.. നീ വാഗ്ദാനം ചെയ്ത സ്തുത്യർഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമെ” എന്ന് വല്ലവനും ബാങ്കു കേൾക്കുമ്പോൾ പ്രാർത്ഥിച്ചാൽ അന്ത്യനാളിൽ എന്റെ ശുപാർശ ലഭിക്കുന്നതാണ്. 
  (ബുഖാരി)
[15/11, 5:37 am] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: ജുമുഅ ദിവസം വല്ലവനും ജനാബത്ത് കുളിക്കും പോലെ കുളിച്ചു. അനന്തരം അവൻ നേരത്തെ പളളിയിലേക്ക് പുറപ്പെട്ടു. എന്നാൽ അവൻ ഒരു ഒട്ടകം അറുത്ത് ദാനം ചെയ്തവനെപ്പോലയാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുവൻ ജുമുഅക്ക് പോയതെങ്കിൽ അവനൊരു പശുവിനെ ബലി ചെയ്തവന് തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുവൻ
പോയതെങ്കിൽ കൊമ്പുളള ഒരു മുട്ടനാടിനെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുവൻ പോയതെങ്കിൽ ഒരു കോഴിയെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. അഞ്ചാമത്തെ
മണിക്കൂറിലാണ് വല്ലവനും പോയതെങ്കിൽ ഒരു കോഴിമുട്ട ദാനം ചെയ്തവന് തുല്യനാണ്. അങ്ങനെ ഇമാം പള്ളിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞാൽ ഖുത്തുബ കേൾക്കാൻവേണ്ടി മലക്കുകൾ അവിടെ ഹാജറാകും.
  (മുത്തഫഖുൻ അലൈഹി)
[16/11, 5:25 am] Mihras Koduvally: ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കുമെന്ന് സന്തോഷവാർത്ത അറിയിക്കുക.
  (അബൂദാവൂദ്, തിർമുദി)
[16/11, 5:31 am] Mihras Koduvally: അബൂഹൂറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റേതല്ലാത്ത വേറൊരു തണലുമില്ലാത്ത ഒരു ദിവസം അവൻ ഏഴ് വിഭാഗക്കാർക്ക് തന്റെ തണലിട്ടുകൊടുക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുﷻവിന് ഇബാദത്ത് ചെയ്ത്‌കൊണ്ട് വളർന്ന യുവാവ്, ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടു കഴിയുന്ന മനുഷ്യൻ, അല്ലാഹുﷻവിന്റെ മാർഗത്തിൽ സ്‌നേഹിതൻമാരായ ആളുകൾ അതായത് അല്ലാഹുﷻവിന്റെ പേരിൽ അവർ ഒത്തു കൂടുന്നു. അല്ലാഹുﷻവിന്റെ പേരിൽ തന്നെ അവർ വേർപിരിയുന്നു. സൗന്ദര്യവതിയും കുലീനയുമായ ഒരുയുവതി വിളിച്ചപ്പോൾ ഞാൻ അല്ലാഹുﷻവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിൻമാറിയവൻ, വലതുകൈ ചിലവഴിക്കുന്നത് ഇടത്‌കൈ അറിയാത്ത വിധം ധർമ്മം ചെയ്തത് ഗോപ്യമാക്കിയവൻ, ഏകാന്തനായി അല്ലാഹുﷻവിനെ ഓർത്ത് ഇരു നേത്രങ്ങളിൽ നിന്നും കണ്ണുനീർപൊഴിച്ചവൻ.
  (മുത്തഫഖുൻ അലൈഹി)
[17/11, 5:32 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ദുനിയാവിലുള്ള ദുരിതം ആരെങ്കിലും നീക്കിക്കൊടുത്താൽ അല്ലാഹു ﷻ പരലോകത്ത് അയാളുടെ ദുരിതവും നീക്കിക്കൊടുക്കുന്നതാണ്. കഷ്ടപ്പെടുന്ന ഒരാൾക്ക് ആശ്വാസം നൽകിയാൽ അല്ലാഹു ﷻ ദുനിയാവിലും പരലോകത്തും അയാൾക്കും ആശ്വാസം നൽകുന്നതാണ്. ഒരു വിശ്വാസിയുടെ പോരായ്മ ആരെങ്കിലും മറച്ച് വെച്ചാൽ അല്ലാഹു ﷻ ദുനിയാവിലും പരലോകത്തുമുള്ള അയാളുടെ ന്യൂനതകൾ മറച്ച് വെക്കുന്നതാണ്. ഒരാൾ മറ്റൊരു വിശ്വാസിയുടെ സഹായത്തിലായിരിക്കുന്നിടത്തോളം അയാൾ അല്ലാഹുﷻവിന്റെ സഹായത്തിലായിരിക്കും. വല്ലവരും അല്ലാഹുﷻവിന്റെ ഭവനങ്ങളിലേതെങ്കിലുമൊന്നിൽ ഒരുമിച്ച് കൂടുകയും അല്ലാഹുﷻവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുവെങ്കിൽ അവരുടെ മേൽ അല്ലാഹുﷻവിന്റെ അനുഗ്രഹം അവതരിക്കുകയും അവന്റെ ശാന്തി മൂടുകയും ചെയ്യും. മലക്കുകൾ അവരെ വലയം ചെയ്തിരിക്കും. തദ്‌സമയം അല്ലാഹു ﷻ തന്റെ അടുക്കലുളളവരുടെ സദസ്സിൽ വെച്ച് അവരെക്കുറിച്ച് പറയും. ആരുടെയെങ്കിലും സൽകർമ്മങ്ങൾ പിന്നിലായാൽ ഗോത്രമഹിമകൊണ്ടയാൾക്ക് മുൻകടക്കുവാൻ സാധ്യമല്ല.
  (മുസ്‌ലിം)
[17/11, 5:40 am] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു; അല്ലാഹു ﷻ ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അല്ലാഹു ﷻ അവനെ ആപത്തുകളാൽ പരീക്ഷിക്കും...
  (ബുഖാരി: 5645)
[18/11, 5:30 am] Mihras Koduvally: ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കുമെന്ന് സന്തോഷവാർത്ത അറിയിക്കുക.
  (അബൂദാവൂദ്, തിർമുദി)
[18/11, 5:36 am] Mihras Koduvally: താഴെ കൊടുത്തിട്ടുള്ള സ്വലാത്ത് വെള്ളിയാഴ്ച ദിവസം 7 തവണ ചൊല്ലിയാൽ മുത്ത് നബിﷺതങ്ങളുടെ ശഫാഅത്ത് നിർബന്ധമായി.
اَللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِ سَيِّدِنَا مُحَمَّدٍ صَلَواةً تَكُونُ لَكَ رِضَاءً وَلِحَقِّهِ اَدَاءً وَاَعْطِهِ الْوَسِیلَةَ وَابْعَثْهُ مَقامًا مَحْمُودَ الَّذِی وَعَدتَّهُۥ وَاجْزِهِ عَنَّا مَا هُوَ اَهْلُهُۥ وَاجْزِهِ اَفْضَلَ مَا جَازَیْتَ نَبِيًّا عَنْ اُمَّتِهِ وَصَلِّ عَلَیْهِ وَعَلَی جَمِیعِ اِخْوَانِهِ مِنَ النَّبِيِّینَ وَالصَّالِحِینَ يَا اَرْحَمَ الرَّاحِمِینَ
[19/11, 5:26 am] Mihras Koduvally: അനസ് (റ) വിൽനിന്ന് നിവേദനം: നബി ﷺ വെള്ളം കുടിക്കുമ്പോൾ മൂന്നുതവണ പാത്രത്തിന്റെ പുറത്തേക്ക് ശ്വാസം വിടാറുണ്ടായിരുന്നു.
  (ബുഖാരി: 5631)
[20/11, 5:28 am] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഉപമ (പുതുതായി പൊന്തിവന്ന) ചെടിയുടെ തണ്ടുപോലെയാണ്. കാറ്റ് അതിനെ ആട്ടിക്കൊണ്ടിരിക്കും. കാറ്റ് മിതമായാൽ അത് നേരെ നിൽക്കും. ഒരു ദുർവൃത്തൻ ദേവതാരുമരംപോലെയാണ്. അത് കാറ്റിൽ ഉലയാതെ ഉറച്ചു നിൽക്കും. അല്ലാഹു ﷻ ഉദ്ദേശിക്കുമ്പോൾ അതിനെ പിഴുതെറിയുംവരെ.
  (ബുഖാരി: 5644)
[21/11, 5:27 am] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: നബി ﷺ പറയുകയുണ്ടായി: ഒരു വ്യഭിചാരി വ്യഭിചരിക്കുമ്പോൾ അവൻ സത്യവിശ്വാസിയായിക്കൊണ്ട് വ്യഭിചരിക്കുകയില്ല. ഒരാൾ മദ്യപിക്കുമ്പോൾ സത്യവിശ്വാസിയായിക്കൊണ്ട് മദ്യപിക്കുകയില്ല. ഒരു മോഷ്ടാവ് മോഷ്ടിക്കുമ്പോൾ സത്യവിശ്വാസിയായിക്കൊണ്ട് മോഷ്ടിക്കുകയില്ല.
  (ബുഖാരി: 5578)
[22/11, 5:27 am] Mihras Koduvally: ഇബ്‌നു മസ്ഊദ് (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: മനസിൽ അഹങ്കാരത്തിന്റെ ചെറിയൊരു കണിക പോലുമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിക്കുകയുണ്ടായി. തന്റെ വസ്ത്രവും ചെരിപ്പുമൊക്ക ഭംഗിയുള്ളതായികാണാൻ ഇഷ്ടപ്പെടുന്നത് അഹങ്കാരത്തിൽ പെടുമോ പ്രവാചകരേ..? (ﷺ) തിരുമേനി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു ﷻ ഭംഗിയുള്ളവനാണ്. ഭംഗി അവൻ ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായിക്കാണലുമാണ് അഹങ്കാരം.
  (മുസ്‌ലിം)
[23/11, 5:27 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചു കൊണ്ട് അരുളി: സ്ത്രീ, തീർച്ചയായും വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്. ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞ് തന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകി കൊണ്ടിരിക്കുക. 
  (മുത്തഫഖുൻ അലൈഹി)
[24/11, 5:26 am] Mihras Koduvally: അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിംകളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
  (മുത്തഫഖുൻ അലൈഹി)
[25/11, 5:38 am] Mihras Koduvally: അബൂ ഹൂറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കാതെ സത്യവിശ്വസികളാവില്ല. ഞാനൊരു കാര്യം അറിയിച്ച് തരാം അത് നടപ്പിലാക്കിയാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാകും സലാം പറയുന്നത് നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക എന്നതാണത്.
  (മുസ്‌ലിം)
[26/11, 5:38 am] Mihras Koduvally: അബീ മസ്ഊദ് ഉഖ്ബബ്നുഅംറ് 
അൽ അൻസാരി അൽബദ് രി (റ) വിൽ നിന്ന് നിവേദനം. പ്രവാചകർ ﷺ പറഞ്ഞു: ആദ്യകാല പ്രവാചക അധ്യാപനങ്ങളിൽ നിന്നും ജനങ്ങൾ മനസ്സിലാക്കിയതാണ് "നീ ലജ്ജിക്കുന്നില്ലായെങ്കിൽ ഇഷ്ടമുള്ളത് പ്രവർത്തിക്കുകയെന്നത്."
  (ബുഖാരി)
[26/11, 5:45 am] Mihras Koduvally: അബൂഹൂറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റേതല്ലാത്ത വേറൊരു തണലുമില്ലാത്ത ഒരു ദിവസം അവൻ ഏഴ് വിഭാഗക്കാർക്ക് തന്റെ തണലിട്ടുകൊടുക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുﷻവിന് ഇബാദത്ത് ചെയ്ത്‌കൊണ്ട് വളർന്ന യുവാവ്, ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടു കഴിയുന്ന മനുഷ്യൻ, അല്ലാഹുﷻവിന്റെ മാർഗത്തിൽ സ്‌നേഹിതൻമാരായ രണ്ടാളുകൾ അതായത് അല്ലാഹുﷻവിന്റെ പേരിൽ അവർ ഒത്തു കൂടുന്നു. അല്ലാഹുﷻവിന്റെ പേരിൽ തന്നെ അവർ വേർപിരിയുന്നു. സൗന്ദര്യവതിയും കുലീനയുമായ ഒരുയുവതി വിളിച്ചപ്പോൾ ഞാൻ അല്ലാഹുﷻവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിൻമാറിയവൻ, വലതുകൈ ചിലവഴിക്കുന്നത് ഇടത്‌കൈ അറിയാത്ത വിധം ധർമ്മം ചെയ്തത് ഗോപ്യമാക്കിയവൻ, ഏകാന്തനായി അല്ലാഹുﷻവിനെ ഓർത്ത് ഇരു നേത്രങ്ങളിൽ നിന്നും കണ്ണുനീർപൊഴിച്ചവൻ.
  (മുത്തഫഖുൻ അലൈഹി)
[27/11, 5:41 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചു കൊണ്ട് അരുളി: സ്ത്രീ, തീർച്ചയായും വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്. ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞ് തന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകി കൊണ്ടിരിക്കുക. 
  (മുത്തഫഖുൻ അലൈഹി)
[28/11, 5:49 am] Mihras Koduvally: അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിംകളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
  (മുത്തഫഖുൻ അലൈഹി)
[28/11, 5:55 am] Mihras Koduvally: അംറ്ബിനു ശുഐബ് തന്റെ പിതാവിൽ നിന്നും അദ്ദേഹം പിതാമഹനിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ചെറിയവരോട് കരുണ ചെയ്യാത്തവരും വലിയവരുടെ മഹിമ മനസിലാക്കാത്തവരും നമ്മിൽ പെട്ടവരല്ല.
  (അബൂദാവൂദ്, തിർമിദി)
[29/11, 5:11 am] Mihras Koduvally: അബൂമൂസാ (റ) നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും വയോവൃദ്ധനായ മുസ്‌ലിമിനേയും അതിരുകവിയുകയോ വീഴ്ച വരുത്തുകയോ ചെയ്യാത്ത വിധം ഖുർആനിനെ വഹിച്ചവനെയും (പണ്ഡിതനെയും) നീതിമാനായ ഭരണകർത്താവിനെയും ആദരിക്കുന്നത് അല്ലാഹുﷻവോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. 
  (അബൂദാവൂദ്)
[30/11, 5:12 am] Mihras Koduvally: ഔസ്(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ മുമ്പിൽ വെളിവാക്കപ്പെടും. സഹാബാക്കൾ ചോദിച്ചു. പ്രവാചകരേ അങ്ങ് മണ്ണായിപ്പോയിരിക്കെ, ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും. റാവി പറയുന്നു. അവരതിന് ബലീത്ത് (ദ്രവിക്കുക) എന്നാണ് വ്യഖ്യാനിച്ചിട്ടുള്ളത്. അവിടുന്ന് (ﷺ) മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു ﷻ നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.
  (അബൂദാവൂദ്)
[01/12, 9:35 pm] Mihras Koduvally: അബൂഹൂറൈറ (റ) നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ ഒരടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ (അ) വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ﷻ ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക. അപ്പോൾ ജിബ്‌രീൽ (അ) അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും. അല്ലാഹുﷻ ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശലോകത്തുള്ളവരെല്ലാം അയാളെ ഇഷ്ടപ്പെടും. പീന്നീട് ഭൂമി ലോകത്തും അയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു.
  (മുത്തഫഖുൻ അലൈഹി)
[02/12, 8:48 pm] Mihras Koduvally: ‎‎‎‎‎‎‎‎

*മുഅ്മിനീങ്ങളുടെ ദുആഇന്റെ ബറകത്ത്...*

       ✍🏼മഹാനായ # മഅ്റൂഫുൽകർഖി റളിയല്ലാഹു അൻഹു നോമ്പുകാരനായി ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു. ഒരിടത്തു വച്ചു മഹാനർ ഒരാളെ കണ്ടു. 

 അയാൾ ആളുകൾക്കു കുടിവെളളം വിതരണം ചെയ്യുകയാണ്. അതോടൊപ്പം അയാൾ ഇങ്ങനെ പറയുന്നുമുണ്ട്, ഇതു കുടിക്കുന്നവർക്ക് അല്ലാഹു ﷻ കരുണ ചെയ്യട്ടെ. 

 ഇതു ശ്രദ്ധയില്‍പ്പെട്ട മഹാനർ മുന്നോട്ടു ചെന്ന് അയാളിൽ നിന്നു വെളളം മേടിച്ചു കുടിച്ചു. ഇതു കണ്ട സഹയാത്രികരിൽ ഒരാൾ ചോദിച്ചു. 

 "താങ്കൾ നോമ്പുകാരനല്ലേ? എന്നിട്ടും..?"

 "അതേ, ഞാൻ നോമ്പുകാരനായിരുന്നു. പക്ഷെ എനിക്ക് അയാളുടെ ദുആ കിട്ടണമെന്ന ആഗ്രഹം കൊണ്ടാണു ഞാൻ ആ വെളളം കുടിച്ചത്". 

 മുഅ്മിനീങ്ങളുടെ ദുആഇന് ആരിഫീങ്ങൾ നല്കുന്ന പ്രാധാന്യം കണ്ടുവോ? 

 ഇതിൽ നമുക്കു മാതൃകയുണ്ട്. ഒരു മുഅ്മിനിന്റെ ദുആയും നിസ്സാരമായി കാണരുത്. 

 നിരുപാധിക സുന്നത്തു നോമ്പ്, വ്യക്തി ഉദ്ദേശിച്ചാൽ മുറിക്കാം. മറ്റൊരു നാൾ അതു നോറ്റു വീട്ടൽ സുന്നത്താണ്. ഇതാണ് ഇതിലെ മസ്അലഃ. 

 നോമ്പു തനിക്കു വേണമെങ്കിൽ പിന്നീടും നോല്ക്കാം. എന്നാൽ ഈ ജലദാനിയുടെ ദുആ പിന്നീടു തനിക്കു കിട്ടിയില്ലെങ്കിലോ? വളരെയധികം പ്രധാന്യമുളള ഒരു പുണ്യപ്രവൃത്തിയുമായി ബന്ധപ്പെട്ട അയാളുടെ ദുആഇന് ഉത്തരം ലഭിക്കാൻ സാധ്യത കൂടുതലാണ്.

 ദുആഇന് ഇജാബത്തു കിട്ടിയാലും ഇല്ലെങ്കിലും അതിനൊരു ബറകത്തുണ്ട്. അതു നഷ്ടപ്പെടുത്തരുതല്ലോ? 

 മുഅ്മിനീങ്ങളുടെ ദുആയിൽ നിന്നൊരോഹരി നമുക്കും അല്ലാഹു ﷻ നല്കട്ടെ - ആമീൻ. അതിനു പക്ഷെ മുഅ്മിനീങ്ങളോടു കെറുവില്ലാത്ത ഒരു ഹൃദയം വേണം. എങ്കിലേ ഓഹരി ലഭിക്കൂ. 

 അതിനാൽ മുഅ്മിനീങ്ങളോടു നമ്മുടെ മനസ്സിലുള്ള വിദ്വേഷവും വൈരാഗ്യവും പോക്കിക്കളയുക. നമ്മോടു ദ്രോഹം ചെയ്തവരാണെങ്കിലും ക്ഷമിച്ചേക്കുക. അവർ ഹബീബായ # മുത്തുനബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളുടെ ഉമ്മത്തല്ലേ? നമുക്കെല്ലാം അവിടുത്തോടൊപ്പം സ്വർഗത്തിൽ കൂടേണ്ടതല്ലേ..?

 അല്ലാഹു ﷻ തൗഫീഖ് നല്കട്ടെ - 
 ആമീൻ യാ റബ്ബൽ ആലമീൻ
[03/12, 3:39 pm] Mihras Koduvally: മാലിക്കുബ്ന്‍ റബീഅത്ത് (റ) വില്‍ നിന്ന് നിവേദനം: പ്രവാചകസന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബനൂസലമത്തില്‍ പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കള്‍ മരണപ്പെട്ടതിന് ശേഷം അവര്‍ക്ക് ചെയ്യേണ്ട വല്ല നന്മയും എന്റെ മേല്‍ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതര്‍ ﷺ മറുപടി നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങള്‍ നിറവേറ്റുകയും, അവര്‍ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും, അവരുടെ സ്നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്.   
  (അബൂദാവൂദ്)
[03/12, 3:46 pm] Mihras Koduvally: ‎‎
*പൂച്ചയുടെ ഉറക്കം*
 
     ഉണങ്ങാന്‍ വിരിച്ചിട്ട കുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാര സമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആ കുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു.
  (ത്വബഖാത്തുൽകുബ്റ)
[04/12, 8:34 pm] Mihras Koduvally: [02/12, 10:34 pm] Kadheeja hds: *0146📜ഒരു ദിനം ഒരു ഹദീസ്📜*
*✦~~~~~~~~~●﷽●~~~~~~~~~✦*

📍حَدَّثَنِي أَبُو الطَّاهِرِ، وَهَارُونُ بْنُ سَعِيدٍ الأَيْلِيُّ، قَالاَ أَخْبَرَنَا ابْنُ وَهْبٍ، عَنْ أَبِي صَخْرٍ، أَنَّ عُمَرَ بْنَ إِسْحَاقَ، مَوْلَى زَائِدَةَ حَدَّثَهُ عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ : "‏الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. 
  (മുസ്ലിം)

*ശഹാദത്ത്: സത്യസാക്ഷ്യത്തിന്റെ സായൂജ്യം*

       അല്ലാഹുﷻവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പ് അനുഷ്ഠിക്കുക, ഹജ്ജ് നിര്‍വഹിക്കുക എന്നീ അഞ്ച് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്ലാം.
  (ബുഖാരി)

 വിശ്വാസകാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും ചേര്‍ന്നതാണ് ഇസ്ലാം. ഇതില്‍തന്നെ ഏറെ പ്രാധാന്യമുള്ളത് വിശ്വാസത്തിനാണ്. അവ ക്രമവും പ്രമാണ ബദ്ധവുമായില്ലെങ്കില്‍ കര്‍മങ്ങള്‍ കൊണ്ട് ഫലപ്രാപ്തിയുണ്ടാവില്ല. വിശ്വാസം പൂര്‍ണമായ ഒരാളില്‍ നിന്ന് അനുഷ്ഠാനവൈകല്യങ്ങള്‍ ഉണ്ടായാലും രക്ഷപ്പെട്ടേക്കാം. വിശ്വാസം മനസ്സിന്റെ രഹസ്യമാണ്. കര്‍മങ്ങളാണെങ്കില്‍ ശരീരത്തിന്റെ പരസ്യ പ്രകടനവും.

 മനസ്സ് എങ്ങനെയെന്ന് നിര്‍വചിക്കാന്‍ സാധാരണ ഗതിയില്‍ കഴിയാത്തതുകൊണ്ട് അതിന്റെ ദിശാസൂചികളായി കര്‍മങ്ങള്‍ നിലനില്‍ക്കുന്നു. ഭക്തി പ്രകടിപ്പിക്കുകയും മതം കല്‍പ്പിച്ച ആരാധനകളര്‍പ്പിക്കുകയും ചെയ്യുന്ന ഒരാള്‍ വിശ്വാസിയാണെന്ന് അങ്ങനെ നാം മനസ്സിലാക്കുന്നു. അഥവാ അങ്ങനെയേ നമുക്ക് തിരിച്ചറിയാനാവുകയുള്ളൂ. 

 ഭൗതിക ലോകത്തെ വിധിതീരുമാനങ്ങള്‍ ഇത്തരം പ്രകടിതാടയാളങ്ങളെ പരിഗണിച്ചാവുന്നത് മതം അനുവദിച്ചതാണ്. അകം അല്ലാഹുﷻവിലര്‍പ്പിച്ചുകൊണ്ട് പ്രത്യക്ഷ പ്രമാണങ്ങളുമായി മുന്നോട്ടു പോവാനേ നമുക്കാവുകയുള്ളൂ. ഇവിടെയാണ് കര്‍മത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ ജൈവ ഘടകമായ ശഹാദത്തിന്റെ പ്രസക്തി. 

 ഉപരിസൂചിത ഹദീസില്‍ ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളില്‍ ഒന്നാമതായെണ്ണിയത്, അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അവന്റെ റസൂലാണെന്നുമുള്ള സാക്ഷ്യപ്പെടുത്തലാണ്. അതായത് ശരിയായ വിധം ഇത് വിശ്വസിച്ച് വ്യക്തമായി പ്രഖ്യാപിക്കുക. ഇതു മാത്രമാണോ നിര്‍ബന്ധ വിശ്വാസം? ഒരിക്കലുമല്ല. പ്രവാചകന്‍മാര്‍, വേദങ്ങള്‍ തുടങ്ങി വിശ്വസിക്കേണ്ടവ വേറെയുമുണ്ട്. പരാമര്‍ശിക്കപ്പെട്ട രണ്ടും അതിപ്രധാന്യമുള്‍ക്കൊള്ളുന്നതുമാണ്. അല്ലാഹു ﷻ മാത്രമാണാരാധ്യന്‍ എന്നും മുഹമ്മദ് റസൂൽ ﷺ അവനാല്‍ നിയോഗിതനായ പ്രവാചകരാണെന്നും അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാള്‍ അതോടൊപ്പം മറ്റെല്ലാ വിശ്വാസങ്ങളും ഒന്നിച്ച് ഏറ്റെടുക്കുകയാണ്.

 ആരാധ്യനായ അല്ലാഹു ﷻ കല്‍പിച്ചതൊക്കെയും അവന്റെ പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിട്ടുണ്ട്. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തിനൊടുവില്‍ തിരുനബി ﷺ അത് ആവര്‍ത്തിച്ചുറപ്പിച്ചതാണുതാനും. അതോടെ ആ കാര്യങ്ങളെല്ലാം നമുക്കറിയാന്‍ മാര്‍ഗങ്ങളായി. നബിﷺയെ വിശ്വസിക്കുന്നത് മറ്റുള്ള വിശ്വാസങ്ങള്‍ക്ക് മുഴുവന്‍ അംഗീകാരമാണെന്ന് സാരം. 

 വിശ്വാസം മനസ്സിന്റെ ഏര്‍പ്പാടാണെന്ന് പറഞ്ഞല്ലോ. എല്ലാകാര്യങ്ങളും കൃത്യമായി ഒരാള്‍ വിശ്വസിച്ചതുകൊണ്ട് മാത്രമായില്ല. അത് പ്രഖ്യാപിക്കുകയും വേണം. പ്രഖ്യാപനം ശരീരത്തിന്റെ ക്രിയയാണ്. ശരീരാവയവങ്ങളാണ് അത് നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ അനുഷ്ഠാന ഭാഗമായാണ് അത് പരിഗണിക്കപ്പെടുന്നത്. ശഹാദത്ത് നിര്‍വഹിക്കുന്നതോടെ മനുഷ്യന്‍ മുസ്ലിമാണെന്ന് തീരുമാനമാവുന്നു. മറ്റു അനുഷ്ഠാനങ്ങള്‍ കൊണ്ട് വിശ്വാസത്തിനു വര്‍ധനവും തെളിമയുമേറുന്നു. മതകാര്യങ്ങള്‍ നിര്‍വഹിക്കുക വഴി മാനുഷിക പൂര്‍ണതയിലെത്താന്‍ അവന് സാധിക്കുകയും ചെയ്യും. ശഹാദത്ത് എന്നാല്‍ ദൃഢമായ വര്‍ത്തമാനമെന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നു (താജുല്‍ അറൂസ്). ശഹാദത്തിന്റെ ഭൂതകാല രൂപമായ ശഹിദക്ക് നേരാവണ്ണം അറിഞ്ഞ് വ്യക്തമായ വിധം അറിയിക്കുക എന്നാണര്‍ത്ഥം (ഖുര്‍തുബി 444). നീങ്ങിമാറാത്ത അറിവ് അഥവാ വിശ്വാസവും അത് ഉള്ളിലൊതുക്കാതെ വ്യക്തമാക്കുന്ന പ്രഖ്യാപനവും ഈ പദം അടിസ്ഥാനപരമായുള്‍കൊള്ളുന്നുവെന്ന് ബോധ്യമായല്ലോ. അതോടൊപ്പം രണ്ടിന്റെയും നിയമ നിബന്ധനകള്‍ മതം വിശദീകരിച്ചതു കൂടിയാകുമ്പോള്‍ അധരവ്യായാമത്തെയല്ല; ഉറച്ച, ആത്മാര്‍ത്ഥത നിറഞ്ഞ പ്രഖ്യാപനം തന്നെയാണ് ശഹാദത്ത് ഉള്‍കൊള്ളുന്നത്. 

 മനസ്സറിയാത്ത, ദൃഢമല്ലാത്ത വാക്കുകള്‍ കൊണ്ട് പ്രത്യക്ഷത്തില്‍ വിശ്വാസം നടിക്കാനായെന്ന് വരാം. അത്തരം നടനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ നിയതമായൊരു മാര്‍ഗമില്ലതാനും. എന്നാലും നാമത് സ്വീകരിക്കുന്നു, അല്ലെങ്കില്‍ സ്വീകരിക്കേണ്ടിവരുന്നു. ചില സംഘട്ടനങ്ങളില്‍ പരാജയം തുറിച്ച് നോക്കിയ ശത്രുക്കളില്‍ ചിലര്‍ ശഹാദത്ത് ഉച്ചരിച്ചിട്ടും സ്വഹാബിവര്യര്‍ കൊന്നുകളഞ്ഞത് ചരിത്രത്തിലുണ്ട്. അതുവരെയും ഇസ്ലാമിന്റെ നാശത്തിനുവേണ്ടി യുദ്ധം ചെയ്തയാള്‍ കൊലചെയ്യപ്പെടുമെന്നായപ്പോള്‍ വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ സാഹചര്യതെളിവുകള്‍ അത് കാപട്യമാണെന്ന് ശക്തിയുക്തം വാദിക്കുന്നു. തലയെടുത്ത സ്വഹാബിയും അങ്ങനെ തന്നെയാണ് ധരിച്ചത്. പക്ഷേ മതം പറയുന്നത് മറിച്ചായിരുന്നു. തിരുനബി ﷺ അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ട് ഇങ്ങനെ ചോദിച്ചു: നീ അദ്ദേഹത്തിന്റെ മനസ്സ് കീറിനോക്കിയിരുന്നോ? പ്രഖ്യാപനം പരിഗണിക്കണമെന്നതിന്റെ ആവശ്യകത തെളിയിക്കുന്നു ഈ ചോദ്യം. മതത്തില്‍ ബല പ്രയോഗമില്ലെന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തിന്റെ (2255) പൊരുള്‍ ഇവിടെ നമുക്ക് ബോധ്യപ്പെടും.

 മതവിരുദ്ധനായൊരാളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രത്യക്ഷ മുസ്ലിമാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വിശ്വാസം മനസ്സിലാണു വേണ്ടത്. അത് സ്വയേഷ്ടപ്രകാരവും പൂര്‍ണമായുള്‍കൊണ്ടുമാണുണ്ടാവേണ്ടത്. ഇങ്ങനെയൊരു സ്വകാര്യം സാധിപ്പിച്ചെടുക്കാന്‍ ഭീഷണിക്കാവില്ല. ബലപ്രയോഗം കൊണ്ട് മതം മാറ്റത്തിന് കഴിയില്ലെന്നും അങ്ങനെയുള്ള കുറേ ആളുകളെ മതത്തിനാവശ്യമില്ലെന്നും ഇസ്ലാം പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്.

 ശഹാദതെന്ന ചെറിയ വാചകം കൊണ്ട് മഹത്തായ ചില കാര്യങ്ങള്‍ വിശ്വാസിക്ക് നേടാനാവുന്നു. ആത്മ ധൈര്യവും നിരാശാരഹിതമായ ജീവിതവും തന്നെ പ്രധാനം. താന്‍ ഒറ്റക്കല്ലെന്നും ആദ്യമനുഷ്യന്‍ മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ള വിശുദ്ധതാവഴി ലോകത്തിനു പഠിപ്പിച്ച വലിയൊരു സത്യത്തിന്റെ വാഹകനാണെന്നും പ്രഖ്യാപിക്കാനാവുക ചെറിയകാര്യമാണോ. അതോടെ സര്‍വ ശക്തനും സര്‍വജ്ഞനും അടിമകളെ സഹായിക്കാന്‍ സദാ സന്നദ്ധനുമായ സ്രഷ്ടാവിന്റെ സംരക്ഷണത്തിലാണെന്ന ബോധം മനുഷ്യനെ ആത്മ വിശ്വാസത്തിന്റെ ഉച്ചിയിലേക്കുയര്‍ത്തുന്നു.

 പ്രയാസങ്ങള്‍ നേരിടുമ്പോഴും രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുമ്പോഴും അതിനെല്ലാം പ്രതിഫലം ലഭിക്കുന്ന ഒരു ദിവസത്തെ കുറിച്ച് മതം മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും. നന്മ പ്രവര്‍ത്തിക്കാന്‍ ദൈവ വിശ്വാസം പ്രചോദനമേകുകയും എത്രമേല്‍ സുരക്ഷിതാവസ്ഥയിലാണെങ്കിലും സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മാറാനാവില്ലെന്ന ബോധം അവനെ നിര്‍മലനാക്കുകയും ധര്‍മ നിഷ്ഠമായ ജീവിതം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ തുറന്നു പറച്ചില്‍ വഴി ആത്മ വിശ്വാസവും ഉള്‍ക്കരുത്തും നേടാനാവുമെന്നു ചുരുക്കം. 

 ആരാധനക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഒന്നാം അനുഷ്ഠാനമാണ് ശഹാദത്ത്. അതിനു വഴിപ്പെട്ടുവെങ്കില്‍ നിസ്കാരത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണ് മുആദ്(റ)വിനോട് നബി ﷺ പറഞ്ഞത്. സത്യസാക്ഷ്യത്തിന്റെ സായൂജ്യം നേടുന്നവര്‍ ഭാഗ്യവാന്‍മാര്‍. അവരാണ് ഉന്നത സമഷ്ടി. അവര്‍ക്കുവേണ്ടിയാണ് വാനഭൂവനങ്ങളുടെ വിശാലതയുള്ള പറുദീസ തയ്യാര്‍ചെയ്തിരിക്കുന്നത്.
[04/12, 8:34 pm] Mihras Koduvally: *ശഹാദത്ത്: സത്യസാക്ഷ്യത്തിന്റെ സായൂജ്യം*

       അല്ലാഹുﷻവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പ് അനുഷ്ഠിക്കുക, ഹജ്ജ് നിര്‍വഹിക്കുക എന്നീ അഞ്ച് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്ലാം.
  (ബുഖാരി)

 വിശ്വാസകാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും ചേര്‍ന്നതാണ് ഇസ്ലാം. ഇതില്‍തന്നെ ഏറെ പ്രാധാന്യമുള്ളത് വിശ്വാസത്തിനാണ്. അവ ക്രമവും പ്രമാണ ബദ്ധവുമായില്ലെങ്കില്‍ കര്‍മങ്ങള്‍ കൊണ്ട് ഫലപ്രാപ്തിയുണ്ടാവില്ല. വിശ്വാസം പൂര്‍ണമായ ഒരാളില്‍ നിന്ന് അനുഷ്ഠാനവൈകല്യങ്ങള്‍ ഉണ്ടായാലും രക്ഷപ്പെട്ടേക്കാം. വിശ്വാസം മനസ്സിന്റെ രഹസ്യമാണ്. കര്‍മങ്ങളാണെങ്കില്‍ ശരീരത്തിന്റെ പരസ്യ പ്രകടനവും.

 മനസ്സ് എങ്ങനെയെന്ന് നിര്‍വചിക്കാന്‍ സാധാരണ ഗതിയില്‍ കഴിയാത്തതുകൊണ്ട് അതിന്റെ ദിശാസൂചികളായി കര്‍മങ്ങള്‍ നിലനില്‍ക്കുന്നു. ഭക്തി പ്രകടിപ്പിക്കുകയും മതം കല്‍പ്പിച്ച ആരാധനകളര്‍പ്പിക്കുകയും ചെയ്യുന്ന ഒരാള്‍ വിശ്വാസിയാണെന്ന് അങ്ങനെ നാം മനസ്സിലാക്കുന്നു. അഥവാ അങ്ങനെയേ നമുക്ക് തിരിച്ചറിയാനാവുകയുള്ളൂ. 

 ഭൗതിക ലോകത്തെ വിധിതീരുമാനങ്ങള്‍ ഇത്തരം പ്രകടിതാടയാളങ്ങളെ പരിഗണിച്ചാവുന്നത് മതം അനുവദിച്ചതാണ്. അകം അല്ലാഹുﷻവിലര്‍പ്പിച്ചുകൊണ്ട് പ്രത്യക്ഷ പ്രമാണങ്ങളുമായി മുന്നോട്ടു പോവാനേ നമുക്കാവുകയുള്ളൂ. ഇവിടെയാണ് കര്‍മത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ ജൈവ ഘടകമായ ശഹാദത്തിന്റെ പ്രസക്തി. 

 ഉപരിസൂചിത ഹദീസില്‍ ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളില്‍ ഒന്നാമതായെണ്ണിയത്, അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അവന്റെ റസൂലാണെന്നുമുള്ള സാക്ഷ്യപ്പെടുത്തലാണ്. അതായത് ശരിയായ വിധം ഇത് വിശ്വസിച്ച് വ്യക്തമായി പ്രഖ്യാപിക്കുക. ഇതു മാത്രമാണോ നിര്‍ബന്ധ വിശ്വാസം? ഒരിക്കലുമല്ല. പ്രവാചകന്‍മാര്‍, വേദങ്ങള്‍ തുടങ്ങി വിശ്വസിക്കേണ്ടവ വേറെയുമുണ്ട്. പരാമര്‍ശിക്കപ്പെട്ട രണ്ടും അതിപ്രധാന്യമുള്‍ക്കൊള്ളുന്നതുമാണ്. അല്ലാഹു ﷻ മാത്രമാണാരാധ്യന്‍ എന്നും മുഹമ്മദ് റസൂൽ ﷺ അവനാല്‍ നിയോഗിതനായ പ്രവാചകരാണെന്നും അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാള്‍ അതോടൊപ്പം മറ്റെല്ലാ വിശ്വാസങ്ങളും ഒന്നിച്ച് ഏറ്റെടുക്കുകയാണ്.

 ആരാധ്യനായ അല്ലാഹു ﷻ കല്‍പിച്ചതൊക്കെയും അവന്റെ പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിട്ടുണ്ട്. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തിനൊടുവില്‍ തിരുനബി ﷺ അത് ആവര്‍ത്തിച്ചുറപ്പിച്ചതാണുതാനും. അതോടെ ആ കാര്യങ്ങളെല്ലാം നമുക്കറിയാന്‍ മാര്‍ഗങ്ങളായി. നബിﷺയെ വിശ്വസിക്കുന്നത് മറ്റുള്ള വിശ്വാസങ്ങള്‍ക്ക് മുഴുവന്‍ അംഗീകാരമാണെന്ന് സാരം. 

 വിശ്വാസം മനസ്സിന്റെ ഏര്‍പ്പാടാണെന്ന് പറഞ്ഞല്ലോ. എല്ലാകാര്യങ്ങളും കൃത്യമായി ഒരാള്‍ വിശ്വസിച്ചതുകൊണ്ട് മാത്രമായില്ല. അത് പ്രഖ്യാപിക്കുകയും വേണം. പ്രഖ്യാപനം ശരീരത്തിന്റെ ക്രിയയാണ്. ശരീരാവയവങ്ങളാണ് അത് നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ അനുഷ്ഠാന ഭാഗമായാണ് അത് പരിഗണിക്കപ്പെടുന്നത്. ശഹാദത്ത് നിര്‍വഹിക്കുന്നതോടെ മനുഷ്യന്‍ മുസ്ലിമാണെന്ന് തീരുമാനമാവുന്നു. മറ്റു അനുഷ്ഠാനങ്ങള്‍ കൊണ്ട് വിശ്വാസത്തിനു വര്‍ധനവും തെളിമയുമേറുന്നു. മതകാര്യങ്ങള്‍ നിര്‍വഹിക്കുക വഴി മാനുഷിക പൂര്‍ണതയിലെത്താന്‍ അവന് സാധിക്കുകയും ചെയ്യും. ശഹാദത്ത് എന്നാല്‍ ദൃഢമായ വര്‍ത്തമാനമെന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നു (താജുല്‍ അറൂസ്). ശഹാദത്തിന്റെ ഭൂതകാല രൂപമായ ശഹിദക്ക് നേരാവണ്ണം അറിഞ്ഞ് വ്യക്തമായ വിധം അറിയിക്കുക എന്നാണര്‍ത്ഥം (ഖുര്‍തുബി 444). നീങ്ങിമാറാത്ത അറിവ് അഥവാ വിശ്വാസവും അത് ഉള്ളിലൊതുക്കാതെ വ്യക്തമാക്കുന്ന പ്രഖ്യാപനവും ഈ പദം അടിസ്ഥാനപരമായുള്‍കൊള്ളുന്നുവെന്ന് ബോധ്യമായല്ലോ. അതോടൊപ്പം രണ്ടിന്റെയും നിയമ നിബന്ധനകള്‍ മതം വിശദീകരിച്ചതു കൂടിയാകുമ്പോള്‍ അധരവ്യായാമത്തെയല്ല; ഉറച്ച, ആത്മാര്‍ത്ഥത നിറഞ്ഞ പ്രഖ്യാപനം തന്നെയാണ് ശഹാദത്ത് ഉള്‍കൊള്ളുന്നത്. 

 മനസ്സറിയാത്ത, ദൃഢമല്ലാത്ത വാക്കുകള്‍ കൊണ്ട് പ്രത്യക്ഷത്തില്‍ വിശ്വാസം നടിക്കാനായെന്ന് വരാം. അത്തരം നടനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ നിയതമായൊരു മാര്‍ഗമില്ലതാനും. എന്നാലും നാമത് സ്വീകരിക്കുന്നു, അല്ലെങ്കില്‍ സ്വീകരിക്കേണ്ടിവരുന്നു. ചില സംഘട്ടനങ്ങളില്‍ പരാജയം തുറിച്ച് നോക്കിയ ശത്രുക്കളില്‍ ചിലര്‍ ശഹാദത്ത് ഉച്ചരിച്ചിട്ടും സ്വഹാബിവര്യര്‍ കൊന്നുകളഞ്ഞത് ചരിത്രത്തിലുണ്ട്. അതുവരെയും ഇസ്ലാമിന്റെ നാശത്തിനുവേണ്ടി യുദ്ധം ചെയ്തയാള്‍ കൊലചെയ്യപ്പെടുമെന്നായപ്പോള്‍ വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ സാഹചര്യതെളിവുകള്‍ അത് കാപട്യമാണെന്ന് ശക്തിയുക്തം വാദിക്കുന്നു. തലയെടുത്ത സ്വഹാബിയും അങ്ങനെ തന്നെയാണ് ധരിച്ചത്. പക്ഷേ മതം പറയുന്നത് മറിച്ചായിരുന്നു. തിരുനബി ﷺ അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ട് ഇങ്ങനെ ചോദിച്ചു: നീ അദ്ദേഹത്തിന്റെ മനസ്സ് കീറിനോക്കിയിരുന്നോ? പ്രഖ്യാപനം പരിഗണിക്കണമെന്നതിന്റെ ആവശ്യകത തെളിയിക്കുന്നു ഈ ചോദ്യം. മതത്തില്‍ ബല പ്രയോഗമില്ലെന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തിന്റെ (2255) പൊരുള്‍ ഇവിടെ നമുക്ക് ബോധ്യപ്പെടും.

 മതവിരുദ്ധനായൊരാളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രത്യക്ഷ മുസ്ലിമാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വിശ്വാസം മനസ്സിലാണു വേണ്ടത്. അത് സ്വയേഷ്ടപ്രകാരവും പൂര്‍ണമായുള്‍കൊണ്ടുമാണുണ്ടാവേണ്ടത്. ഇങ്ങനെയൊരു സ്വകാര്യം സാധിപ്പിച്ചെടുക്കാന്‍ ഭീഷണിക്കാവില്ല. ബലപ്രയോഗം കൊണ്ട് മതം മാറ്റത്തിന് കഴിയില്ലെന്നും അങ്ങനെയുള്ള കുറേ ആളുകളെ മതത്തിനാവശ്യമില്ലെന്നും ഇസ്ലാം പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്.

 ശഹാദതെന്ന ചെറിയ വാചകം കൊണ്ട് മഹത്തായ ചില കാര്യങ്ങള്‍ വിശ്വാസിക്ക് നേടാനാവുന്നു. ആത്മ ധൈര്യവും നിരാശാരഹിതമായ ജീവിതവും തന്നെ പ്രധാനം. താന്‍ ഒറ്റക്കല്ലെന്നും ആദ്യമനുഷ്യന്‍ മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ള വിശുദ്ധതാവഴി ലോകത്തിനു പഠിപ്പിച്ച വലിയൊരു സത്യത്തിന്റെ വാഹകനാണെന്നും പ്രഖ്യാപിക്കാനാവുക ചെറിയകാര്യമാണോ. അതോടെ സര്‍വ ശക്തനും സര്‍വജ്ഞനും അടിമകളെ സഹായിക്കാന്‍ സദാ സന്നദ്ധനുമായ സ്രഷ്ടാവിന്റെ സംരക്ഷണത്തിലാണെന്ന ബോധം മനുഷ്യനെ ആത്മ വിശ്വാസത്തിന്റെ ഉച്ചിയിലേക്കുയര്‍ത്തുന്നു.

 പ്രയാസങ്ങള്‍ നേരിടുമ്പോഴും രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുമ്പോഴും അതിനെല്ലാം പ്രതിഫലം ലഭിക്കുന്ന ഒരു ദിവസത്തെ കുറിച്ച് മതം മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും. നന്മ പ്രവര്‍ത്തിക്കാന്‍ ദൈവ വിശ്വാസം പ്രചോദനമേകുകയും എത്രമേല്‍ സുരക്ഷിതാവസ്ഥയിലാണെങ്കിലും സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മാറാനാവില്ലെന്ന ബോധം അവനെ നിര്‍മലനാക്കുകയും ധര്‍മ നിഷ്ഠമായ ജീവിതം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ തുറന്നു പറച്ചില്‍ വഴി ആത്മ വിശ്വാസവും ഉള്‍ക്കരുത്തും നേടാനാവുമെന്നു ചുരുക്കം. 

 ആരാധനക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഒന്നാം അനുഷ്ഠാനമാണ് ശഹാദത്ത്. അതിനു വഴിപ്പെട്ടുവെങ്കില്‍ നിസ്കാരത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണ് മുആദ്(റ)വിനോട് നബി ﷺ പറഞ്ഞത്. സത്യസാക്ഷ്യത്തിന്റെ സായൂജ്യം നേടുന്നവര്‍ ഭാഗ്യവാന്‍മാര്‍. അവരാണ് ഉന്നത സമഷ്ടി. അവര്‍ക്കുവേണ്ടിയാണ് വാനഭൂവനങ്ങളുടെ വിശാലതയുള്ള പറുദീസ തയ്യാര്‍ചെയ്തിരിക്കുന്നത്.
[04/12, 8:37 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. 
  (മുസ്ലിം)
[06/12, 5:16 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂൽ ﷺ അരുൾ ചെയ്തു: നിങ്ങളോരോരുത്തരും നിദ്രയിലായിരിക്കുമ്പോൾ നിങ്ങളുടെ തലയുടെ പിൻവശം പിശാച് മൂന്ന് കെട്ടുകൾ കെട്ടിയിടുന്നതാണ്. നിനക്ക് ദീർഘമായ രാത്രി ലഭിക്കട്ടെ. അതുകൊണ്ട് നീ ഉറങ്ങിക്കൊള്ളൂ എന്ന് മന്ത്രിച്ച് കൊണ്ടാണ് ഓരോന്നും അവൻ കെട്ടിയിടുക. എന്നാൽ അവനുണർന്ന് അല്ലാഹുﷻവിനെ സ്മരിച്ചുവെങ്കിൽ അവയിൽ നിന്ന് ഒരു കെട്ടു അഴിഞ്ഞു പോകുന്നതാണ്. അവൻ വുളൂഅ്‌ ചെയ്താൽ വേറൊരു കെട്ടും അഴിഞ്ഞു പോകും, നമസ്‌കരിച്ചെങ്കിലോ എല്ലാ കെട്ടും അഴിഞ്ഞുപോകുന്നതാണ്. അങ്ങനെ അവൻ സംതൃപ്തനും ഉന്മേഷവാനുമായിത്തീരുന്നു. അല്ലാത്ത പക്ഷം അവൻ മടിയനും മ്‌ളേഛ മനസ്‌കനുമായി തീരുന്നതാണ്.
  (മുത്തഫഖുൻ അലൈഹി)
[07/12, 5:18 am] Mihras Koduvally: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം: ഞാൻ നബി ﷺ യോട് ചോദിച്ചു: അല്ലാഹുﷻവിന് ഏറ്റവും പ്രിയപ്പെട്ട കർമ്മമെന്താണ്..? നബി ﷺ അരുളി, നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കലാണ്. ഞാൻ ചോദിച്ചു, പിന്നെ ഏതാണ്..? അവിടുന്ന് (ﷺ) പറഞ്ഞു, മാതാപിതാക്കൾക്ക് നന്മ ചെയ്യലാണ്. ഞാൻ വീണ്ടും ചോദിച്ചു, പിന്നെ ഏതാണ്..? അവിടുന്ന് (ﷺ) പറഞ്ഞു, അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മ സമരമാണ്.
  (മുത്തഫഖുൻ അലൈഹി)
[08/12, 5:14 am] Mihras Koduvally: ആയിശ (റ) യിൽ നിന്ന്, റസൂൽ ﷺ തന്റെ എല്ലാകാര്യത്തിലും - ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും, പാദരക്ഷ ധരിക്കുന്നതിലും - വലതുഭാഗത്തെ മുന്തിക്കൽ ഇഷ്ടപ്പെട്ടിരുന്നു.
  (മുത്തഫഖുൻ അലൈഹി)
[10/12/2022, 5:11 am] Mihras Koduvally: *فَاطِرَالسَّمَاوَاتِ وَالْاَرْضِ اَنْتَ وَلِيِّي فِي الدُّنْيَاوَالْاَخِرَةِ تَوَفَّنِي مُسْلِمًا وَاَالْحِقْنِي بِالصَّالِحِينْ.*

*(ആകാശ ഭൂമികളെ സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥാ!, നീയാണ് ഇഹത്തിലും പരത്തിലും എന്റെ സഹായി, എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്യേണമേ,,, (യൂസുഫ് : 101)*
[10/12/2022, 5:18 am] Mihras Koduvally: ജാബിർ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ”ഈ പൂർണ്ണമായ പ്രാർത്ഥനയുടെയും ആസന്നമായ നമസ്കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുﷻവെ, മുഹമ്മദ് നബി ﷺ ക്ക് വസ്വീല, ഫള്വീല എന്നീ പദവികൾ നീ നൽകേണമെ.. നീ വാഗ്ദാനം ചെയ്ത സ്തുത്യർഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമെ” എന്ന് വല്ലവനും ബാങ്കു കേൾക്കുമ്പോൾ പ്രാർത്ഥിച്ചാൽ അന്ത്യനാളിൽ എന്റെ ശുപാർശ ലഭിക്കുന്നതാണ്. 
  (ബുഖാരി)
[11/12/2022, 5:11 am] Mihras Koduvally: അബൂഖത്താദ (റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ തിരുമേനി ﷺ യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി ﷺ കേട്ടു. അങ്ങനെ തിരുമേനി ﷺ നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ കഥയെന്തെന്നു അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന് ധൃതിപ്പെട്ടതാണ്. തിരുമേനി ﷺ അരുളി: മേലില്‍ അങ്ങനെ ചെയ്തുപോകരുത്. നിങ്ങള്‍ നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങള്‍ക്ക് ഇമാമോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക.
  (ബുഖാരി.)
[11/12/2022, 5:21 am] Mihras Koduvally: അബൂഹൂറൈറ (റ) വിൽ നിന്ന് നിവേദനം, നബി ﷺ പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുﷻവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലെ പൊടിയും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല.
  (തുർമുദി)
[12/12/2022, 5:14 am] Mihras Koduvally: നുഅ്മാനു ബശീർ (റ) നിവേദനം, നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെട്ടതിനാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും. തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരകത്തിൽ ഏറ്റവും ലഘുവായ ശിക്ഷയനുഭവിക്കുന്നവനുമായിരിക്കും അയാൾ.
  (മുതഫഖുൻ അലൈഹി)
[12/12/2022, 5:37 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം.
  (ബുഖാരി)
[13/12/2022, 5:08 am] Mihras Koduvally: നുഅ്മാനു ബശീർ (റ) നിവേദനം, നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെട്ടതിനാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും. തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരകത്തിൽ ഏറ്റവും ലഘുവായ ശിക്ഷയനുഭവിക്കുന്നവനുമായിരിക്കും അയാൾ.
  (മുതഫഖുൻ അലൈഹി)
[14/12/2022, 5:10 am] Mihras Koduvally: ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്.
  (മുസ്ലിം)
[15/12/2022, 4:38 am] Mihras Koduvally: ഫളാലത്ത് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിനെ സ്തുതിക്കുകയോ നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളെ നബി ﷺ കേട്ടു. അന്നേരം റസൂല്‍ ﷺ പറഞ്ഞു: ഇവന്‍ (പ്രാര്‍ത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് (ﷺ) അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു: നിങ്ങളിലാരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവന്‍ പ്രാര്‍ത്ഥിക്കേണ്ടത്. 
  (അബൂദാവൂദ്)
[16/12/2022, 4:36 am] Mihras Koduvally: അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: തിരുമേനി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ﷻ ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു ﷻ മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്ത് ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും.
  (ബുഖാരി)
[17/12/2022, 4:38 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു ﷻ നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. 
  (ബുഖാരി)
[18/12/2022, 4:40 am] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍..? നബി ﷺ അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. 
  (ബുഖാരി)
[18/12/2022, 8:24 pm] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎    
*ശൈഖ് അഹ്മദുൽ കബീർ രിഫാഇ (ഖ:സി) യും രിഫാഈ സരണിയും...*

       ഇറാഖിലെ ബസ്വറയുടെയും വാസിത്വിന്റെയും ഇടയിലുള്ള ബത്വാഇഹ് എന്ന ഗ്രാമത്തിലാണ് ഹിജ്‌റ 512ല്‍ പ്രമുഖ ആധ്യാത്മിക പണ്ഡിതരും സൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്തിരുന്ന പ്രവാചക പരമ്പരയിൽ പെട്ട സയ്യിദ് അബുൽ ഹസ്സൻ അലി (റ) വിന്റേയും സയ്യിദ ഫാത്തിമ അൻസാരിയ്യ (റ) എന്നവരുടെയും മകനായി സയ്യിദ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) ഭൂജാതനാകുന്നത്. 

 ഹി. 578 ജുമാദല്‍ ഊലാ 12 വ്യാഴാഴ്ചയാണ് ശൈഖവര്‍കള്‍ പരലോകം പൂകിയത്. ഇറാഖിലെ ഉമ്മുഅബീദ എന്ന സ്ഥലത്ത് മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നത്.

 മാതാപിതാക്കൾ വലിയ ആത്മീയ ഗുരുക്കളായിരുന്നത് പോലെ തന്നെ അമ്മാവനായ ശൈഖ് മൻസൂറും പ്രമുഖ പണ്ഡിതനും ജ്ഞാനിയുമായിരുന്നു. ഇവരാണ് ശൈഖവർകളുടെ പ്രഥമ ഗുരുനാഥരും മാർഗ്ഗ ദർശികളും. ചെറുപ്പത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കുകയും തഫ്‌സീർ, ഖുർആൻ പാരായണ ശാസ്ത്രം, കർമ്മ ശാസ്ത്രം, തത്വ ശാസ്ത്രം, ഹദീസ്, തസവ്വുഫ് എന്നിവയിൽ അവഗാഹം നേടുകയും ചെയ്തു ശൈഖവർകൾ. അമ്മാവൻ കൂടാതെ ശൈഖ് അബുല്ലൈസ്, ശൈഖ് അബൂബക്കർ അൽ വാസിത്വി, അബ്ദുൽ മലിക്കുൽ ഖർനുബി, ശൈഖ് മൻസൂറിൽ ബത്വാഇഹി എന്നിവരായിരുന്നു പ്രധാന ഗുരുക്കന്മാർ. 

 ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി (റ) ആത്മീയ മാർഗ്ഗദർശനത്തിലെ പ്രധാന ഗുരുവര്യരാണ്. ഇരുപതാം വയസ്സിൽ തന്നെ മുഴുവൻ വിജ്ഞാന ശാഖയിലുമുള്ള ഇജാസത്ത് ഗുരുവര്യരായ അലിയ്യുല്‍ വാസിത്വിയില്‍ നിന്നും ശൈഖവർകൾക്ക് ലഭിച്ചു. ‘അബുല്‍ ഇല്‍മൈന്‍’ (രണ്ട് ജ്ഞാനത്തിന്റെ ഉടമ) എന്ന സ്ഥാനപ്പേരും ഗുരുവര്യർ തന്റെ ശിഷ്യന് നൽകി. 

 നീണ്ടു നിന്ന വിജ്ഞാന തപസ്യകൾക്കും അന്ന്വേഷണ യാത്രകൾക്കുമൊടുവിൽ ജന്മ നാട്ടിൽ തിരിച്ചെത്തിയ ശൈഖവർകൾ അവിടെ പള്ളിയും ഖാൻഖാഹും പണിതു. ജനങ്ങൾക്ക് ആത്മീയ മാർഗ്ഗ ദർശനം നൽകാനും വിശ്വാസ കാര്യങ്ങളിൽ തജ്ദീദ് ചെയ്യുന്നതിനായി "രിഫാഇയ്യ" എന്ന സൂഫി സരണി സ്ഥാപിച്ചു. അനേകമാളുകളെ വിശ്വാസമാഹാത്മ്യത്തിലേക്ക് നയിച്ച രിഫാഇ തങ്ങളെ സുൽത്താനുൽ ആരിഫീൻ (ആത്മജ്ഞാനികളുടെ ചക്രവർത്തി) എന്ന അപരനാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

 ഇസ്‌ലാമിക സരണിയിലും ചിന്താ മാർഗ്ഗങ്ങളിലും മഹാനവർകളുടെ അറിവിന്റെ ആഴം അളക്കാൻ ആർക്കും സാധിക്കുകയില്ല. ഇമാം റാഫിഈ (റ) ഉദ്ധരിക്കുന്ന ഒരു സംഭവം: ശൈഖ് രിഫാഈ ളുഹ്ര്‍ നിസ്‌കാരത്തിനു ശേഷം ജനങ്ങളുമായി സംസാരിക്കാനായി വേണ്ടി മിമ്പറില്‍ കയറുമായിരുന്നു. ഒരു ദിവസം പതിവു പോലെ മിമ്പറില്‍ കയറി. ചുറ്റും പണ്ഡിതരും നേതാക്കളുമടങ്ങുന്ന നല്ല ശ്രോതാക്കളുണ്ട്. ഉപദേശം തുടങ്ങിയതിനു ശേഷം ശ്രോതാക്കള്‍ ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാന്‍ തുടങ്ങി. തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം, നിദാന ശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാന ശാഖയിലും പെട്ട ചോദ്യങ്ങളുമായാണ് ഉയർന്ന പണ്ഡിതന്മാർ ശൈഖവർകളോട് സംവദിക്കുന്നത്. എല്ലാവരുടെയും ചോദ്യത്തിന് കൃത്യമായി ശൈഖവര്‍കള്‍ മറുപടി നല്‍കി. ഒരു സദസ്സില്‍ വച്ചു തന്നെ ഇരുന്നൂറോളം ചോദ്യങ്ങള്‍ക്കുള്ള തീര്‍പ്പുകള്‍ നല്‍കി. ഇതു കണ്ട് സദസ്സിലുളള ഒരാള്‍ പറഞ്ഞു: ‘ക്രോഡീകൃതമാക്കപ്പെട്ട ഏതു വിജ്ഞാന ശാഖയിലുള്ള ചോദ്യം നിങ്ങള്‍ ചോദിച്ചാലും അദ്ദേഹം മറുപടി പറയും. അപ്പോൾ ശൈഖ് രിഫാഈ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ‘ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്നോടു ചോദിക്കാനുള്ളതൊക്കെ അവര്‍ ചോദിച്ചു കൊള്ളട്ടെ; ദുന്‍യാവ് നശ്വരമാണല്ലോ"

 ഭൗതികമായ എല്ലാ താൽപര്യങ്ങളിൽ നിന്നും മുക്തമായിരുന്നു ശൈഖവർകൾ പഠിപ്പിച്ച രിഫാഈ സരണി. അത്ഭുതസിദ്ധികളിലൂടെ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്തു തടിച്ചു കൊഴുത്തിരുന്ന കപടന്മാരെ ശൈഖവർകൾ തന്റെ ആത്മീയ ചൈതന്യം ഉപയോഗിച്ച്‌ നാമാവശേഷമാക്കി. ഭൗതികമായ താല്പര്യങ്ങളും ചിന്തകളും വെച്ച് മതരംഗത്തു ഇറങ്ങുന്നവരെ ശൈഖവർകൾ ശാസിക്കുന്നുണ്ട്. "അല്ലാഹുﷻവിന്റെ തൃപ്തിയിലാകണം ജീവിതം നയിക്കേണ്ടത്. അവന്റെ കൃപ ആഗ്രഹിച്ചു കൊണ്ടാകണം സമൂഹ നന്മക്കിറങ്ങേണ്ടത്" എന്ന് ശൈഖ് രിഫാഈ ഉത്‌ബോധിപ്പിച്ചു.

 ലക്ഷക്കണക്കിന് ശിഷ്യന്മാർ രിഫാഈ സരണിയിലൂടെ ലോകം മുഴുവൻ ദീനി പ്രബോധനത്തിനും സേവന പ്രവർത്തനത്തിലും വ്യാപൃതരായി. അന്ധവിശ്വാസങ്ങളുടെ കടക്കൽ കത്തിവെച്ചു കൊണ്ട് മനുഷ്യരെ തൗഹീദിന്റെ മാഹാത്മ്യത്തിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു അവർ.

 പക്ഷെ, ഇന്ന് അതെ സരണിയുടെ മറവിൽ അന്ധവിശ്വാസങ്ങളും മത നിരാസത്തിനു വരെ കാരണമാകുന്ന പ്രവർത്തനങ്ങളുമായി വ്യാജന്മാർ ഊരു ചുറ്റുമ്പോൾ പിടിച്ചു കെട്ടേണ്ടത് അനിവാര്യം തന്നെയാണ്.

 ആത്മീയ വഴിയിലേക്ക് ഒരാൾക്ക് എങ്ങനെ പ്രവേശിക്കാനാകുമെന്ന ചോദ്യത്തിന് ശൈഖവർകൾ മറുപടി പറഞ്ഞത്; "മൂന്നു കാര്യങ്ങള്‍ പിന്‍പറ്റലാണ് ആത്മീയതയിലേക്കുള്ള ഏറ്റവും നല്ല വഴിയെന്നായിരുന്നു; അല്ലാഹുﷻവിന്റെ കല്‍പനകളെ പൂര്‍ണമായും താഴ്മയോടെ അനുസരിക്കുക, സൃഷ്ടികളോട് വാത്സല്യം കാണിക്കുക, നബി തിരുമേനിﷺയുടെ ചര്യ മുറുകെ പിടിക്കുക" എന്നിവയാണവ. 

 ജനങ്ങളോട് അവരുടെ സ്വഭാവം നോക്കാതെ മാന്യമായി ഇടപെടണമെന്ന് ശൈഖവർകൾ ഉത്‌ബോധിപ്പിച്ചു. "ഒരാൾ നിന്നോട് മോശമായി പെരുമാറിയാൽ നീ അയാൾക്ക് പൊറുത്തു കൊടുക്കുകയും അവനു സന്മാർഗ്ഗത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുക" "ഉപകാരം ചെയ്യുന്നവരുമായും സ്തുതിപാഠകരുമായും മാത്രമുള്ള നിന്റെ സഹവാസം നിന്റെ സ്വാഭാവത്തെ ചീത്തയാക്കും" ശൈഖവർകൾ ഉണർത്തി. "ആളുകൾക്കനുസരിച്ചു വിധി പറയുന്നവർ അല്ലാഹുﷻവിന്റെ ഭൂമിയിലെ ഏറ്റവും വലിയ നാശകാരികളാണെന്നു" ശൈഖ് ഉണർത്തി. "ജനങ്ങളുടെ അന്ധവിശ്വാസം മുതലാക്കി ജീവിക്കുന്നവർ ദീനിനെ തന്നെ മുച്ചൂടം നശിപ്പിക്കുന്നവരാണെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും" ശൈഖവർകൾ തന്റെ മുരീദുമാരെ താക്കീതു ചെയ്തു. 

 പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക്ക് പുറമെ സേവന പ്രവർത്തനത്തിൽ തുല്യതയില്ലാത്ത മാതൃകയാണ് ശൈഖവർകൾ നമുക്ക് കാണിച്ചു തന്നത്. സമൂഹം നിന്ദ്യതയോടെ കണ്ടിരുന്ന രോഗികളെ തന്റെ ഖാൻഖാഹിൽ കൊണ്ട് വന്നു ചികിൽസിക്കുകയും പരിചരിക്കുകയും ചെയ്തതിലൂടെ ആരെയും മാറ്റി നിർത്തരുതെന്നും ദൈവ കാരുണ്യം ലഭിക്കാൻ എല്ലാവരിലേക്കും കാരുണ്യം നുകരണമെന്നുള്ള മഹത്തായ സന്ദേശം നൽകുകയായിരുന്നു. 

 അന്നാട്ടിലെ കുഷ്ഠ രോഗികളെ കണ്ടെത്തി അവരെ ഖാൻഖാഹിലേക്ക് കൊണ്ട് വന്ന് പരിചരിക്കാൻ ദിവസത്തിൽ ഏറിയ പങ്കും അദ്ദേഹം മാറ്റിവെച്ചു. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങൾ അലക്കിക്കൊടുക്കുകയും, കുളിപ്പിക്കുകയും, മുടി വാർന്നു കൊടുക്കുകയും, ഭക്ഷണം നൽകി അവരോടൊപ്പം തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നു മഹാനവർകൾ. അന്ധന്മാരെ പരിചരിക്കുക, വിറക് ശേഖരിച്ചു ദരിദ്ര വൃദ്ധ വിധവ ജന വിഭാഗങ്ങൾക്ക് എത്തിച്ചുകൊടുക്കുക, രോഗികളെ സന്ദർശിക്കുക, ആവിശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളാൽ മഹാനരുടെ ജീവിതം ധന്യമായിരുന്നു. 

 മനുഷ്യരെ മാത്രമല്ല, രോഗം ബാധിച്ചു തെരുവിലുപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ശുശ്രൂഷിക്കാനും അദ്ദേഹം സമയം കണ്ടെത്തിയതായി കാണാം. ഇത്തരത്തിൽ 40 ദിവസം ഒരു നായയെ പരിചരിക്കുകയും, പരിചരണത്താൽ രോഗം മാറിയ നായ മരണം വരെ രിഫായിയോടൊപ്പം ഉണ്ടായിരുന്നതും ചരിത്രത്തിൽ നാം വായിക്കുന്നു.

 അതെ, ഇതൊക്കെയാണ് ആത്മീയ മാർഗ്ഗവും പ്രവർത്തന രീതിയും. ജനങ്ങളെ സേവിക്കുക, അവരെ സംസ്കരണത്തിന്റെ മാർഗ്ഗത്തിലേക്ക് വെളിച്ചത്തിലേക്ക് കൊണ്ട് വരിക, വിശ്വാസം സംരക്ഷിക്കുക. അതല്ലാതെ സൂഫീ മാർഗ്ഗവും പറഞ്ഞു ജനങ്ങളെ പിഴിഞ്ഞ് അന്ധവിശ്വാസങ്ങൾ അരക്കിട്ടുറപ്പിച്ചു സുഖിയന്മാരും ധൂർത്തന്മാരുമായി ജീവിക്കുകയല്ല. അല്ലാഹു ﷻ മഹാന്മാരുടെ തൃപ്തിയിൽ നമ്മെ ചേർക്കട്ടെ. 
ആമീൻ യാ റബ്ബൽ ആലമീൻ

*NB:*【മഹാൻ അവർകൾക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താത്പര്യപ്പെടുന്നു】
[19/12/2022, 4:36 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളിയതായി ഞാന്‍ കേട്ടു. ഒരു മുസ്ലിമിന്ന് മറ്റൊരു മുസ്ലിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍, മയ്യിത്തിനെ പിന്‍തുടരൽ, ക്ഷണിച്ചവന് മറുപടി നല്‍കല്‍, തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍.
  (ബുഖാരി)
[20/12/2022, 4:49 pm] Mihras Koduvally: അബ്ദുല്ല ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതൻ (ﷺ) പറഞ്ഞു: ഒരാള്‍ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കില്‍ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവന്‍ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാരനെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു.
  (അബൂദാവൂദ്)
[22/12/2022, 5:08 am] Mihras Koduvally: കഅ്ബുബ്നു ഇയാള് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഓരോ സമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധനമാണ് എന്റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. 
  (തിര്‍മിദി)
[23/12/2022, 2:58 pm] Mihras Koduvally: അബൂമൂസാ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഖുര്‍ആനുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുര്‍ആന്‍. 
  (ബുഖാരി)
[24/12/2022, 5:15 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: വെള്ളിയാഴ്ച ദിവസം ചില നിമിഷങ്ങളുണ്ട്. അല്ലാഹു ﷻ വിനോട് അനുസരണയുള്ള ദാസന്റെ നമസ്കാരം ആ നിമിഷങ്ങളില്‍ നടന്നു. അന്നേരം അവന്‍ അല്ലാഹുﷻവിനോട് എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹു ﷻ അക്കാര്യം അവന് സാധിച്ചുകൊടുക്കാതിരിക്കുകയില്ല. ആ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് അല്‍പം ചില നിമിഷങ്ങള്‍ മാത്രമാണെന്ന് ഉണര്‍ത്തുവാന്‍ തിരുമേനി ﷺ കൈകൊണ്ടു ആംഗ്യം കാണിച്ചു. 
  (ബുഖാരി)
[24/12/2022, 5:16 am] Mihras Koduvally: അബിയഅ്ല ശദ്ദാദ്ബ്നു ഔസ് (റ) പ്രവാചകരിൽ (ﷺ) നിന്ന് ഉദ്ദരിക്കുന്നു. എല്ലാ കാര്യങ്ങളിലും അല്ലാഹു ﷻ നന്മായാണുദ്ദേശിക്കുന്നത്. നിങ്ങൾ കൊല്ലുകയാണെങ്കിൽ നല്ല രൂപത്തിൽ കൊല്ലുക, നിങ്ങൾ അറുക്കുകയാണെങ്കിൽ നല്ല രൂപത്തിൽ അറുക്കുക, നിങ്ങൾ നിങ്ങളുടെ കത്തിയുടെ വായ്തല മൂർച്ച കൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യുക.
  (മുസ്ലിം)
[25/12/2022, 5:13 am] Mihras Koduvally: ദുനിയാവ് സാശ്വദമല്ലാ...*

മഅ്ഖലിബ്നു ഉബൈദില്ല (റ) പറയുന്നു : മഹാന്മാരായ പണ്ഡിതന്മാർ പരസ്പരം കണ്ടുമുട്ടിയാൽ ഈ വാചകങ്ങള്‍ കൊണ്ട് വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. കാണാന്‍ പറ്റിയില്ലെങ്കില്‍ പരസ്പരം കത്തിലൂടെ എഴുതി അയക്കുമായിരുന്നു. ആ വചനങ്ങള്‍ ഇതാണ്...

"ആരെങ്കിലും അവന്റെ രഹസ്യം നന്നാക്കിയാൽ അല്ലാഹു ﷻ അവന്റെ പരസ്യവും നന്നാക്കുന്നതാണ്. ആരെങ്കിലും അവന്റെയും റബ്ബിന്റേയും ഇടയിലുള്ള വിഷയങ്ങള്‍ നന്നാക്കിയാൽ അവന്റെയും ജനങ്ങളുടെയും ഇടയിലുള്ള വിഷയങ്ങൾ വീട്ടാന്‍ അല്ലാഹു ﷻ മതിയായവനാണ്. ആരെങ്കിലും തന്റെ ആഖിറത്തിന്റെ കാര്യം പ്രധാനമായി കണ്ടാല്‍ അവന്റെ ദുന്യവിയ്യായ വിഷയങ്ങൾ അല്ലാഹു ﷻ വീട്ടിത്തരുന്നതാണ്..."
  (അൽഇഖ്ലാസു വന്നിയ്യത്ത്)
[25/12/2022, 11:04 pm] Mihras Koduvally: അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്.
  (ബുഖാരി)
[27/12/2022, 5:37 am] Mihras Koduvally: സിയാറത്തിന്റെ ലക്ഷ്യം*
     മഹാന്മാരുടെ മസാറുകൾ സിയാറത്ത് ചെയ്യുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദര്‍ശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് ഉഖ്റവിയ്യായ സഹായവും അനുഗ്രഹവും ലഭിക്കുമെന്നതാണ്. അല്ലാഹുﷻവിന്റെ റഹ്‌മത്തിനെ തൊട്ട് ബഹിഷ്കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല.
  (തുഹ്ഫ:3/201)
[28/12/2022, 5:54 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ തന്റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്റെയടുക്കല്‍തന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കൃപ ആ ഒരംശത്തില്‍ പെട്ടതാണ്. തന്റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരു കുതിര കുളമ്പ് ഉയര്‍ത്തുന്നതുപോലും ആ കാരുണ്യത്തില്‍പ്പെട്ടതാണ്. 
  (ബുഖാരി)
[29/12/2022, 3:37 pm] Mihras Koduvally: ഇബ്‌നു അബ്ബാസ്‌ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ചിത്രം വരക്കുന്നവരെല്ലാം നരകത്തിലാണ്. അവൻ വരച്ച ചിത്രങ്ങളുടെ എണ്ണമനുസരിച്ച് ശരീരം നിർമ്മിക്കുകയും അതുമുഖേന അല്ലാഹു ﷻ അവനെ ശിക്ഷിക്കുകയും ചെയ്യും...
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു ചിത്രം വരക്കൽ നിർബന്ധമാണെങ്കിൽ, മരങ്ങളുടേയോ നിർജീവ വസ്തുക്കളുടേയോ രൂപം വരച്ചുകൊള്ളുക.
  (മുത്തഫഖുൻ അലൈഹി)
[30/12/2022, 4:05 pm] Mihras Koduvally: അബൂശുറൈഹ് (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ..! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി ﷺ അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍.
  (ബുഖാരി)
[31/12/2022, 4:30 pm] Mihras Koduvally: അബൂദര്‍റ് (റ) പറയുന്നു: നബി ﷺ അരുളി: ഒരാള്‍ മറ്റൊരാളുടെ പേരില്‍ ദുര്‍മാര്‍ഗ്ഗം ആരോപിച്ചു. അല്ലെങ്കില്‍ അവന്റെ പേരില്‍ കുഫ്റ് ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ ആ ആരോപണം അടിസ്ഥാനരഹിതവുമാണ്. എങ്കില്‍ ആ ആരോപണത്തിനും ഇവന്‍ തന്നെ ഉത്തരവാദിയാകും. അവനിലേക്ക് അതു മടങ്ങും. 
  (ബുഖാരി)
[01/01, 2:50 pm] Mihras Koduvally: ഇബ്നുഉമര്‍ (റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. തന്റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. 
  (ബുഖാരി)
[02/01, 3:06 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാരാകുവിന്‍.
  (ബുഖാരി)
[04/01, 5:29 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: ദരിദ്രന്മാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും വര്‍ജ്ജിച്ചാല്‍ അവന്‍ അല്ലാഹുﷻവിനും ദൂതനും (ﷺ) എതിര്‍പ്രവര്‍ത്തിച്ചു.
  (ബുഖാരി)
[04/01, 9:23 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയട്ടെ. അപ്പോള്‍ അവന്റെ സ്നേഹിതന്‍ അവന്ന് വേണ്ടി യര്‍ഹമുകല്ലാഹ് എന്ന് പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. 
  (ബുഖാരി)
[05/01, 9:09 pm] Mihras Koduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുﷻവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു) ആദ്യത്തിലും അവസാനത്തിലും അല്ലാഹുﷻവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക.
  (അബൂദാവൂദ്, തിർമുദി)
[07/01, 5:18 am] Mihras Koduvally: ജാബിർ (റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുﷻവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുﷻവിന്റെ നാമം ഉച്ചരിക്കുന്നില്ലെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസസൗകര്യവും രാത്രി ഭക്ഷണവും ലഭിക്കുന്നു... 
  (മുസ്‌ലിം)
[07/01, 9:54 pm] Mihras Koduvally: *ആയുസ്സും ആഗ്രഹവും*
  
     ഹസൻ (റ) തങ്ങൾ പറയുന്നു: സ്വർഗത്തിൽ നിന്ന് ആദം നബി (അ) ഭൂമിയിലേക്ക് പോരാൻ കാരണമായ സംഭവം (കഴിക്കേണ്ട എന്ന് നിർദേശിക്കപ്പെട്ട പഴം കഴിച്ച സംഭവം) ഉണ്ടാകുന്നതിന് മുമ്പ് ആദം നബിയുടെ ആയുസ്സ് മുന്നിലും ആഗ്രഹങ്ങൾ പിന്നിലും ആയിരുന്നു. (ജീവിക്കുന്നതിനനുസരിച്ച് ആയുസ്സ് മുന്നോട്ട് പോകുന്നു- കൂടിക്കൊണ്ടിരിക്കുന്നു, ആഗ്രഹങ്ങൾ പിറകോട്ട് പോകുന്നു- എല്ലാം ആഗ്രഹിക്കുന്നതിന് മുമ്പേ നിറവേറിപ്പോകുന്നു. ഒരാഗ്രഹവും മുന്നിൽ ശേഷിക്കുന്നില്ല.) പക്ഷേ പഴം തിന്നതോടെ അവസ്ഥ മാറ്റി മറിക്കപ്പെട്ടു. പിന്നീട് ആയുസ്സ് പിന്നിലും ആഗ്രഹം മുന്നിലുമായി. (ജീവിക്കുന്നതിനനുസരിച്ച് ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുകയും കൊതികളെല്ലാം പൂർത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.) 

👉🏼 ഇപ്പോൾ നമ്മളിലുള്ള അവസ്ഥയാണിത്. ആഗ്രഹങ്ങൾ നെടുനീളെ മുന്നേറുന്നു. അവകളൊന്നും പൂർത്തീകരിക്കപ്പെടാതെ ആയുസ്സ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുന്നു. ഒന്നും സഫലമാകാതെ നാം മരിച്ചു വീഴുന്നു. സത്കർമ്മങ്ങൾ ചെയ്ത് സ്വർഗത്തിലെത്തിച്ചേരുമ്പോൾ നാം പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങും. സ്വർഗത്തിൽ ആയുസ്സ് കുറയില്ല, അവിടെ മരണമില്ല...
[08/01, 5:18 am] Mihras Koduvally: *ആയുസ്സും ആഗ്രഹവും*
  
     ഹസൻ (റ) തങ്ങൾ പറയുന്നു: സ്വർഗത്തിൽ നിന്ന് ആദം നബി (അ) ഭൂമിയിലേക്ക് പോരാൻ കാരണമായ സംഭവം (കഴിക്കേണ്ട എന്ന് നിർദേശിക്കപ്പെട്ട പഴം കഴിച്ച സംഭവം) ഉണ്ടാകുന്നതിന് മുമ്പ് ആദം നബിയുടെ ആയുസ്സ് മുന്നിലും ആഗ്രഹങ്ങൾ പിന്നിലും ആയിരുന്നു. (ജീവിക്കുന്നതിനനുസരിച്ച് ആയുസ്സ് മുന്നോട്ട് പോകുന്നു- കൂടിക്കൊണ്ടിരിക്കുന്നു, ആഗ്രഹങ്ങൾ പിറകോട്ട് പോകുന്നു- എല്ലാം ആഗ്രഹിക്കുന്നതിന് മുമ്പേ നിറവേറിപ്പോകുന്നു. ഒരാഗ്രഹവും മുന്നിൽ ശേഷിക്കുന്നില്ല.) പക്ഷേ പഴം തിന്നതോടെ അവസ്ഥ മാറ്റി മറിക്കപ്പെട്ടു. പിന്നീട് ആയുസ്സ് പിന്നിലും ആഗ്രഹം മുന്നിലുമായി. (ജീവിക്കുന്നതിനനുസരിച്ച് ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുകയും കൊതികളെല്ലാം പൂർത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.)
[08/01, 8:51 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: ഒട്ടകം കുടിക്കുന്നതുപോലെ ഒറ്റ പ്രാവശ്യമായിക്കൊണ്ട് നിങ്ങള്‍ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരിക്കണം നിങ്ങള്‍ പാനം ചെയ്യേണ്ടത്. അങ്ങനെ പാനം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുകയും പാത്രം എടുത്തുമാറ്റുമ്പോള്‍ അല്ലാഹുﷻവിനെ സ്തുതിക്കുകയും വേണം.
  (തിര്‍മിദി)
[09/01, 5:29 am] Mihras Koduvally: മുആദ് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഭക്ഷണം കഴിച്ചു. എന്നിട്ടവന്‍ പറഞ്ഞു അല്‍ഹംദുലില്ലാ (എന്റെ യാതൊരുകഴിവും യുക്തിയും കൂടാതെ എനിക്കിത് തരികയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുﷻവിനെ ഞാന്‍ സ്തുതിച്ചുകൊള്ളുന്നു) എങ്കില്‍ മുന്‍കഴിഞ്ഞ പാപങ്ങളൊക്കെ അവനു പൊറുക്കപ്പെടും. 
  (അബൂദാവൂദ്, തിര്‍മിദി)
[10/01, 5:28 am] Mihras Koduvally: *കഠിന പരിശീലനം*
  
     അബൂയസീദുൽ ബിസ്താമീ (റ) തങ്ങളോട് ആരോ ചോദിച്ചു: അങ്ങയുടെ ആത്മീയ വഴിയിലെ കഠിനാദ്ധ്വാനങ്ങളെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തരണം. 
മഹാനവർകൾ പറഞ്ഞു: വലിയ കഠിനാദ്ധ്വാനത്തെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്കത് കേൾക്കാൻ പോലും സാദ്ധ്യമാവില്ല. (അത്രയും ഗൗരവമാണത്) ചെറിയ കഠിനാദ്ധ്വാനങ്ങളിൽ നിന്ന് ഒരെണ്ണം പറയാം: ഒരിക്കൽ ഞാൻ എന്റെ ശരീരത്തോട് ആത്മീയ വഴിയിലെ ഒരു ജോലി കൽപിച്ചിട്ട് ശരീരം എന്റെ കൽപനയെ അനുസരിച്ചില്ല. (ആ കർമ്മം എന്റെ ശരീരം ഏറ്റെടുത്തില്ല) അക്കാരണത്താൽ ഒരു കൊല്ലത്തേക്ക് ഞാൻ എന്റെ ശരീരത്തിന് വെള്ളം നൽകിയില്ല. (ഒരു വർഷം പൂർണ്ണമായും ഞാൻ വെള്ളം കുടിച്ചില്ല) 

👉🏼 ഇത്രയും കഠിനമായ പരിശീലനങ്ങളിലൂടെയാണ് മഹാത്മർ അല്ലാഹുﷻവിലേക്കുള്ള മാർഗത്തിൽ മുന്നേറിയത്. വിട്ടുവീഴ്ച്ചയില്ലാത്ത പരിശീലനങ്ങളിലൂടെ അവർക്ക് സ്വന്തം ശരീരങ്ങളെ മെരുക്കിയെടുക്കാൻ സാധിച്ചു. നാം ശരീരത്തിന്റെ ആഗ്രഹങ്ങൾക്ക് വശംവദരാകുകയും അടിമപ്പെടുകയും ചെയ്യുന്നതിനാൽ നമ്മുടെ ശരീരങ്ങൾ വിജയത്തിലേക്കുള്ള വഴിയിൽ കടുത്ത വിലങ്ങുകളായി മാറുന്നു.
[10/01, 5:28 am] Mihras Koduvally: *കഠിന പരിശീലനം*
  
     അബൂയസീദുൽ ബിസ്താമീ (റ) തങ്ങളോട് ആരോ ചോദിച്ചു: അങ്ങയുടെ ആത്മീയ വഴിയിലെ കഠിനാദ്ധ്വാനങ്ങളെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തരണം. 
മഹാനവർകൾ പറഞ്ഞു: വലിയ കഠിനാദ്ധ്വാനത്തെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്കത് കേൾക്കാൻ പോലും സാദ്ധ്യമാവില്ല. (അത്രയും ഗൗരവമാണത്) ചെറിയ കഠിനാദ്ധ്വാനങ്ങളിൽ നിന്ന് ഒരെണ്ണം പറയാം: ഒരിക്കൽ ഞാൻ എന്റെ ശരീരത്തോട് ആത്മീയ വഴിയിലെ ഒരു ജോലി കൽപിച്ചിട്ട് ശരീരം എന്റെ കൽപനയെ അനുസരിച്ചില്ല. (ആ കർമ്മം എന്റെ ശരീരം ഏറ്റെടുത്തില്ല) അക്കാരണത്താൽ ഒരു കൊല്ലത്തേക്ക് ഞാൻ എന്റെ ശരീരത്തിന് വെള്ളം നൽകിയില്ല. (ഒരു വർഷം പൂർണ്ണമായും ഞാൻ വെള്ളം കുടിച്ചില്ല)
[11/01, 5:31 am] Mihras Koduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുﷻവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു) ആദ്യത്തിലും അവസാനത്തിലും അല്ലാഹുﷻവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക.
  (അബൂദാവൂദ്, തിർമുദി)
[12/01, 5:28 am] Mihras Koduvally: അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികളെ അല്ലാഹു ﷻ വിളിക്കും. അവർ പറയും, ഞങ്ങൾ നിനക്ക് ഉത്തരം നൽകുന്നു. നിന്റെ കൈവശമാണ് നൻമ. അല്ലാഹു ﷻ ചോദിക്കും, നിങ്ങൾ സംതൃപ്തരാണോ? അവർ പറയും നാഥാ ഞങ്ങൾക്കെന്തുകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നിന്റെ സൃഷ്ടികളിൽ ആർക്കും കൊടുക്കാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നു. അല്ലാഹു ﷻ ചോദിക്കും ഇതിനേക്കാൾ ഉത്തമമായത് ഞാൻ നിങ്ങൾക്ക് നൽകട്ടെ? അവർ പറയും: ഇതിൽ കൂടുതൽ ഉത്തമമായത് ഏതാണ്? അവൻ പറയും: ഒരിക്കലും കോപിക്കാത്ത എന്റെ തൃപ്തി നിങ്ങൾക്കായിരിക്കും.
   (ബുഖാരി: 7518)
[13/01, 3:52 pm] Mihras Koduvally: അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുﷻവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലിമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല.
  (ബുഖാരി)
[15/01, 4:59 am] Mihras Koduvally: അബൂദര്‍റില്‍ (റ) നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍! അന്ത്യ ദിനത്തില്‍ അല്ലാഹു ﷻ അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍ ﷺ ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്‍റ് (റ) പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുﷻവിന്റെ പ്രവാചകരെ ആരാണവര്‍..? റസൂല്‍ ﷺ പറഞ്ഞു: *1)* വസ്ത്രം വലിച്ചിഴക്കുന്നവന്‍ *2)* തന്റെ നന്മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) *3)* കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍. 
  (മുസ്ലിം)
[15/01, 9:25 pm] Mihras Koduvally: അബൂദര്‍റില്‍ (റ) നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍! അന്ത്യ ദിനത്തില്‍ അല്ലാഹു ﷻ അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍ ﷺ ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്‍റ് (റ) പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുﷻവിന്റെ പ്രവാചകരെ ആരാണവര്‍..? റസൂല്‍ ﷺ പറഞ്ഞു: *1)* വസ്ത്രം വലിച്ചിഴക്കുന്നവന്‍ *2)* തന്റെ നന്മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) *3)* കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍. 
  (മുസ്ലിം)
[16/01, 5:26 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ് വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും.
  (ബുഖാരി)
[17/01, 2:59 pm] Mihras Koduvally: ഹക്കീം (റ) നിവേദനം: നബി ﷺ അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബറകത് നഷ്ടപ്പെടും.  
  (ബുഖാരി)
[18/01, 9:41 pm] Mihras Koduvally: അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: നല്ല സ്നേഹിതന്റെയും ചീത്ത സ്നേഹിതന്റെയും ഉപമ കസ്തൂരി വില്‍ക്കുന്നവന്റെയും കൊല്ലന്റെ ഉല പോലെയുമാണ്. കസ്തൂരി വില്‍ക്കുന്നവനില്‍ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകില്‍ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കില്‍ അതിന്റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാല്‍ കൊല്ലന്റെ ഉല നിന്റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കില്‍ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കില്‍ ചീത്ത വാസന നിനക്ക് അനുഭവപ്പെടും. 
  (ബുഖാരി)
[19/01, 10:19 pm] Mihras Koduvally: അബൂസയ്യിദ് (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ശഹീദ് (രക്തസാക്ഷി) കളോടും കൂടിയാകുന്നു. 
  (തിര്‍മിദി)
[20/01, 9:33 pm] Mihras Koduvally: അബൂഅയ്യൂബിൽ അൻസാരി (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരാൾക്ക് തന്റെ സഹോദരനോട് മൂന്നുദിവസത്തിൽ ഉപരി പിണങ്ങി നിൽക്കാൻ പാടുള്ളതല്ല. ഇരുവരും കണ്ടുമുട്ടുന്നു; അപ്പോൾ ഇവൻ അവനിൽനിന്ന് മുഖംതിരിക്കുന്നു; അവൻ ഇവനിൽനിന്നും മുഖംതിരിക്കുന്നു. അവരിരുവരിൽ ഉത്തമൻ ആദ്യം സലാംപറഞ്ഞ് തുടങ്ങുന്ന (ബന്ധം പുനസ്ഥാപിക്കുന്ന) വനാണ്.
  (ബുഖാരി)
[21/01, 10:09 pm] Mihras Koduvally: അബ്ദുല്ല (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും സത്യം പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യം സ്വർഗ്ഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യം പറഞ്ഞാൽ, അവൻ സത്യസന്ധൻ എന്ന ശ്രേണിയിലാകുന്നു. തീർച്ചയായും കളവ് ദുർവൃത്തിയിലേക്ക് നയിക്കുന്നു. ദുർവൃത്തി നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവുപറഞ്ഞാൽ വൻ നുണയൻ എന്ന് അല്ലാഹുﷻവിങ്കൽ രേഖപ്പെടുത്തും.
  (ബുഖാരി)
[22/01, 8:07 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ തന്റെ മനസ്സിനെ നിയന്ത്രിക്കുന്ന (പിടിച്ചുനിർത്തുന്ന) വനാണ് ശക്തൻ.
  (ബുഖാരി)
[23/01, 7:24 pm] Mihras Koduvally: സഹ്ല് (റ) നിവേദനം: നബി ﷺ അരുളി: തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാന്‍ ഏറ്റുകൊള്ളാം. 
  (ബുഖാരി)
[24/01, 5:31 pm] Mihras Koduvally: അനസ് (റ) നിവേദനം: നബി ﷺ അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. 
  (ബുഖാരി)
[25/01, 9:29 pm] Mihras Koduvally: അബൂമൂസൽ അശ്അരി (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ആരെങ്കിലും രണ്ട് തണുപ്പ് നമസ്‌കാരങ്ങൾ (ഫജ്‌റും, അസറും) നിർവ്വഹിക്കുന്നുവെങ്കിൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്.
  (മുത്തഫഖുൻ അലൈഹി)
[26/01, 4:39 pm] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അവർ സുബ്‌ഹി നമസ്‌കാര സമയത്തും അസർ നമസ്‌കാര സമയത്തുമായി ഒരുമിച്ചു കൂടുന്നതാണ്. ശേഷം നിങ്ങളുടെ കൂടെ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ ആകാശത്തേക്ക് കയറിപ്പോകുന്നു. അപ്പോൾ അല്ലാഹു ﷻ അവരോടു (മനുഷ്യരെ കുറിച്ച് അവൻ ഏറ്റവും നന്നായി അറിയുന്നവനാണെങ്കിലും) അവരെ കുറിച്ച് ചോദിക്കും. നിങ്ങൾ എന്റെ അടിമകളെ എങ്ങിനെയാണ് ഉപേക്ഷിച്ചു പോന്നത്. അപ്പോൾ അവർ പറയും. ഞങ്ങൾ അവരുടെ അടുത്ത് ചെല്ലുമ്പോഴും ഞങ്ങൾ അവിടെ നിന്ന് മടങ്ങി വരുമ്പോഴും അവർ നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
  (ബുഖാരി, മുസ്‌ലിം)
[27/01, 3:59 pm] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ ഭവനങ്ങളിൽ നിന്നുള്ളൊരു ഭവനത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനായും അത് പരസ്പരം പഠിക്കുന്നതിനായും ആരെങ്കിലും ഒരുമിച്ചു കൂടുകയാണെങ്കിൽ തീർച്ചയായും അല്ലാഹുﷻവിന്റെ സമാധാനം അവരിൽ അവതരിക്കും. അവന്റെ കാരുണ്യം കൊണ്ട് ആവരണം ചെയ്യപ്പെടും. മലക്കുകൾ അവരെ പൊതിയുകയും, അല്ലാഹു ﷻ തന്റെ അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യും.
  (മുസ്‌ലിം)
[27/01, 4:14 pm] Mihras Koduvally: ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...
[28/01, 4:50 am] Mihras Koduvally: 🕋 *ഹുബ്ബു് റസൂൽ* 🕋


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ* 
*يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِى ٱلۡحَيَوٰةِ ٱلدُّنۡيَا وَفِى ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ*

ഖുർആനിലെ ഈ ആയത്ത് എല്ലാ നിസ്കാര ശേഷവും പതിവാക്കുന്നവർക്ക് മരണ സമയത്ത് ശഹാദത് കലിമ ചൊല്ലാൻ ഒരു പ്രയാസവും ഉണ്ടാകില്ല. മാത്രവുമല്ല. ഇരു ലോകത്തും വിജയവും ഉണ്ടാകും. ഇൻ ഷാ അല്ലാഹ്. ഇന്ന് മുതൽ പതിവാക്കുക. 

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
[29/01, 4:49 am] Mihras Koduvally: ‎‎‎‎‎‎‎‎‎‎‎‎
            *റജബിന്റെ സമ്മാനം*
      
       പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കിലും പ്രവാചകർ ‍ﷺ ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹാത്മ്യത്തെ ശതഗുണീഭവിപ്പിക്കുന്നത്.

 മനുഷ്യന്‍ ശരീരം കൊണ്ട് ചെയ്യുന്ന അത്യുല്‍കൃഷ്ട ആരാധനയായ നിസ്കാരത്തിന്‍റെ ചരിത്രത്തിന്‍റെ അടിവേരുകള്‍ അന്വേഷിച്ച് മുന്നേറുമ്പോള്‍ ഒരു വലിയ അമാനുഷികതയിലേക്കാണ് നാം ചെന്നെത്തുക. ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിലറിയപ്പെട്ട ഇത് നാഥന്‍ തന്‍റെ ഇഷ്ട ദാസന്‍ മുഹമ്മദ് ﷺ ക്ക് കനിഞ്ഞു നല്‍കിയതാണ്.

 മാലാഖ ജിബ്രീല്‍ (അ) ബുറാഖ് എന്ന വാഹനത്തില്‍ വന്ന് തിരുമേനിﷺയെ വിളിച്ചുണര്‍ത്തി ആ വാഹനത്തില്‍ കയറ്റി ഒറ്റ രാത്രി കൊണ്ട് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും സപ്താകാശങ്ങളിലേക്കും അതിനുമപ്പുറത്ത് പടച്ചതമ്പുരാനിലേക്കും ചെന്നണഞ്ഞ് അതേ രാത്രി തന്നെ തിരിക വീട്ടിലെത്തിച്ച യാത്രയുടെ നാമമാണല്ലോ ഇസ്റാഉം മിഅ്റാജും. പ്രസ്തുത യാത്രയിലാണ് നാഥന്‍ നിസ്കാരത്തെ പ്രവാചകര്‍ ﷺ ക്ക് പാരിതോഷികമായി നല്‍കിയത്.

 അമ്പത് വഖ്ത് നിസ്കാരമായിരുന്നു നാഥന്‍ നല്‍കിയിരുന്നത്. പിന്നീടത് മൂസാ (അ) ന്‍റെ അഭ്യര്‍ത്ഥന മാനിച്ച് റബ്ബിന്‍റെ അടുക്കല്‍ പോയി അഞ്ചാക്കി ചുരുക്കുകയായിരുന്നുവെന്നാണ് ചരിത്രം. വിശ്വാസി ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്ന പഞ്ചസ്തംഭങ്ങളിലെ രണ്ടാമനാണ് നിസ്കാരം എന്നുള്ളത് തന്നെ മതി ഇതിന്‍റെ ഗൗരവ സ്വഭാവത്തെ തെര്യപ്പെടുത്താന്‍. 

 പൂര്‍വ്വിക സമുദായങ്ങള്‍ക്കും നിസ്കാരം ഉണ്ടന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്. അമ്പത് വഖ്ത് നിസ്കാരം പാരിതോഷികമായി ലഭിച്ചപ്പോള്‍ അതില്‍ നിര്‍വൃതിയടഞ്ഞ് തിരിച്ചുവന്ന പ്രവാചകര്‍ ﷺ യെ അഞ്ചാക്കി ചുരുക്കാന്‍ ആവശ്യപ്പെടാന്‍ മൂസാ (അ) നെ പ്രേരിപ്പിച്ച ഘടകം തന്‍റെ സമുദായത്തിന് നിര്‍ബന്ധമായിരുന്ന മൂന്നു വഖ്ത് നിസ്കാരം മുറ പോലെ നിര്‍വ്വഹിക്കാന്‍ സമുദായം കൂട്ടാക്കിയില്ലെന്നുള്ളതാണ്. ഇസ്ലാം നിസ്കാരത്തിന് അനിതര സാധാരണ മഹത്വം കല്‍പ്പിക്കുമ്പോള്‍ തന്നെ അര്‍ഹിച്ച പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.

 അല്ലാഹു ﷻ പറയുന്നു: നിസ്കാരം തിന്മ, വൈകൃതം, അനിഷ്ടകാര്യങ്ങള്‍ എന്നിവയെ തടുക്കുന്നു. (അന്‍കബൂത്ത് 45). നിസ്കരിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഉദ്ദൃത വചനം ദ്യോതിപ്പിക്കുന്നത്. നിസ്കരിക്കുകയും അതോടൊപ്പം അയാള്‍ പാപ മുക്തനുമല്ലെങ്കില്‍ അയാളുടെ നിസ്കാരം കേവലം ആക്രോബാറ്റിക് ഷോ മാത്രമായാണ് ഇസ്ലാം കാണുന്നത്. ഹൃദയ വീമലീകരണം നടത്തി ഋജു മാനസനായി നാഥനിലേക്കടുക്കുകയും വലയം പ്രാപിക്കുകയും ചെയ്ത് വിശ്വാസം ഹൃദയാന്തരങ്ങളില്‍ രൂഢമൂലമാക്കി നിസ്കരിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്ന് ചുരുക്കം.

 ഇസ്ലാമികാധ്യാപനങ്ങളില്‍ നിസ്കാരത്തിന്‍റെ ശ്രേഷ്ടതയും മഹത്വവും ധാരാളം ദര്‍ശിക്കാവുന്നതാണ്. അല്ലാഹു ﷻ പറയുന്നു: ഭക്തിയോടെ നിസ്കരിച്ച വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (മുഅ്മിനൂന്‍:1,2), ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കുകയും നാഥന്‍റെ നാമം ഓര്‍ക്കുകയും നിസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചു (അഅ്ലാ 14,15) എന്നീ ഖൂര്‍ആനിക സൂക്തങ്ങള്‍ ചില ഉദാരഹണങ്ങള്‍ മാത്രം. അബൂ ഹൂറൈറ (റ) വില്‍ നിന്ന് നിവേദനം.

 പ്രവാചകര്‍ ﷺ പറയുന്നു. വീടിനു ചാരത്ത് കൂടി ഒഴുകുന്ന നദിയില്‍ നിന്നും വല്ലവനും ദിനം പ്രതി അഞ്ചുതവണ കുളിച്ചാല്‍ അവന്‍റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ..? ചുറ്റിലുമുണ്ടായിരുന്ന അനുചരര്‍ പറഞ്ഞു. ഇല്ല, ഒരു അഴുക്കും ശേഷിക്കില്ല. അപ്പോള്‍ പ്രവാചകര്‍ ﷺ പറഞ്ഞു. അതാണ് അഞ്ചു വഖ്ത് നിസ്കാരം. അതു കാരണത്താല്‍ നാഥന്‍ പാപങ്ങളെ മായ്ച്ചു കളയും...
  (ബുഖാരി, മുസ്ലിം)

 മറ്റൊരു ഹദീസില്‍ പ്രവാചകന്‍ ﷺ പറയുന്നു...

അഞ്ചു വഖ്ത് നിസ്കാരവും ഒരു ജുമുഅ മറ്റൊരു ജുമുഅ നിസ്കാരം വരെയും മഹാപാപങ്ങള്‍ ചെയ്യാത്ത കാലത്തോളം അവക്കിടയിലെ പാപത്തിന്‍റെ പ്രായാശ്ചിത്തമാണ്...
  (ബുഖാരി, മുസ്ലിം)

 ആധുനികതയുടെ അതിപ്രസരത്തിലും ഭൗതികപ്രമത്തതയുടെ നിറപ്പകിട്ടുകളിലുമകപ്പെട്ട് ജീവിത നൗകയെ ശാന്തിയുടെ ശാദ്വല തീരത്തേക്കടുപ്പിക്കല്‍ ക്ഷിപ്രസാധ്യമല്ലാതാവുകയും അസൂയ, കളവ്, അഹംഭാവം, പൊങ്ങച്ചം തുടങ്ങിയ ഹൃദയ മഹാമാരികള്‍ ഈ അപഥസഞ്ചാരികള്‍ക്ക് ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാലത്ത് നിസ്കാരം നല്ലൊരു ഹാര്‍ട്ട് റിഫൈനറി (ഹൃദയ ശുദ്ധീകരണശാല) യായി മാറുമെന്നതില്‍ സന്ദേഹിക്കാനില്ല. മറ്റു ആരാധനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നിസ്കാരം. ഇതര ഇസ്ലാം കാര്യങ്ങള്‍ പോലും സ്ഥല-കാല-വസ്തു ബന്ധിതമാണ്. വ്രതാനുഷ്ടാനം കേവലം വര്‍ഷത്തിലൊരു മാസം മാത്രമേ നിര്‍ബന്ധമുള്ളൂ.

 സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു മാത്രമേ സകാത്തും ബാധകമാവുന്നുള്ളൂ ശാരീരിക-സാമ്പത്തിക-മാര്‍ഗ്ഗ തടസ്സങ്ങളില്ലാത്തവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മവും അനിവാര്യമാവുന്നുള്ളൂ. എന്നാല്‍ നിസ്കാരം ഇതില്‍ നിന്നെല്ലാം വേറിട്ട് സ്ഥല-കാല വൈജാത്യങ്ങള്‍ക്കതീതമായി നിര്‍വ്വഹിക്കേണ്ട ആരാധനയാണ്. ഒരു നിലക്കും നിസ്കാര നിര്‍വ്വഹണം വിശ്വാസിക്ക് ബാധകമാവാതിരിക്കുകയില്ല...

 വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കടിമപ്പെട്ട് എത്രതന്നെ ശാരീരികമയി ദൗര്‍ബല്യവും ചാപല്യവുമനുഭവിച്ചാലും തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ട് പിരിയാതെ ജീവന്‍റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിസ്കാര നിര്‍വ്വഹണം വിശ്വാസിയുടെ ബാധ്യതയാണ്.

 നിന്ന് നിസ്കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്നും അതിനും സാധിക്കാത്തവന്‍ ചെരിഞ്ഞു കിടന്നും അതിനും ശേഷിയില്ലാത്തവന്‍ മലര്‍ന്നു കിടന്നും നിസ്കരിക്കണം എന്ന ഇസ്ലാമികാധ്യാപനം രോഗപീഡകളും അവശതകളുമനുഭവിക്കുന്നവര്‍ക്ക് നിസ്കാരം സുഗമവും സുതാര്യവുമാക്കിക്കൊടുക്കുന്നതിലൂടെ അതു നിര്‍വ്വഹിക്കാത്തവന്‍ വിശ്വാസിയല്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ല. ദീര്‍ഘ ദൂര യാത്രക്കാരനും പരിശുദ്ധ ഇസ്ലാം നിസ്കാരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

 രണ്ട് നിസ്കാരങ്ങളെ ഒന്നിച്ചു നിസ്കരിക്കുന്ന രീതിയായ ജംഉം നാല് റക്അത്ത് നിസ്കാരത്തെ ചുരുക്കി രണ്ട് റക്അത്തുകളാക്കി നിസ്കരിക്കുന്ന രീതി ഖസ്വറുമാണത്. ഒരു ലക്ഷണമൊത്ത യാത്രക്കാരന് ഈ രണ്ട് രീതികളും ഒരേ സമയം നിര്‍വ്വഹിക്കാന്‍ പറ്റുമെന്നതിലൂടെ യാത്രാക്ലേശങ്ങള്‍ എന്തു തന്നെയായാലും പരിധികള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അതിന്‍റെ നിര്‍വ്വഹണം നടത്തി തന്‍റെ ഹൃത്തടത്തിലെ വിശ്വാസത്തിന് കാവലിരിക്കണം എന്നാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.  

 യുദ്ധവേളയില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ഭാഷ്യം. ഇരു സൈന്യങ്ങളും സര്‍വ്വായുധ വിഭൂഷിതരായി ഏതു സമയവും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കു സാധ്യതയുള്ള അത്യന്തം ഭീതീതമായ സന്ദിഗ്ധ ഘട്ടങ്ങളില്‍ പോലും നിസ്കാരത്തിന് വേറിട്ട ശൈലി വിശ്വാസികള്‍ക്കു മുമ്പില്‍ വരച്ചു കാണിച്ചുകൊണ്ട് ഇസ്ലാം സൂചിപ്പിക്കുന്നതും ആപല്‍സന്ദികളില്‍ പോലും നിസ്കാരം മുറപ്രകാരം ചെയ്യേണ്ടതാണെന്ന സന്ദേശമാണ്.

 സമകാലിക മുസ്ലിം സമുദായത്തിന്‍റെ നിസ്കരാദി ആരാധനാകര്‍മ്മങ്ങളിലെ നിര്‍വ്വഹണരീതി വിചിന്തനാര്‍ഹമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനഃപൂര്‍വ്വം നിസ്കാരം ഉപേക്ഷിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. കല്യാണ, സല്‍ക്കാരാദി പരിപാടികളില്‍ പങ്കെടുക്കുന്ന മങ്കമാരുടെ അവസ്ഥയാണ് അതിലേറെ പരിപാതകരവും ദുഃഖ സാന്ദ്രവും. കല്യാണം പോലോത്ത പ്രവാചക സുന്നത്തില്‍ ഭാഗവാക്കാവാന്‍ വേണ്ടി നിര്‍ബന്ധ ബാധ്യതയായ നിസ്കാരത്തെ കുരുതികൊടുക്കുകയാണ്. വിശ്വാസിക്കും അവിശ്വാസിക്കുമിടയുലുള്ള അന്തരമായ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷ കഠിനകഠോരമാണ്.

 അല്ലാഹു ﷻ പറയുന്നു: നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്തെന്ന് അവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ നിസ്കരിച്ചിരുന്നില്ലെന്ന് (മുദ്ദസിര്‍ 40,41). വീണ്ടും പറയുന്നു. അവരുടെ പിന്‍മുറക്കാന്‍ നിസ്കാരം ഉപേക്ഷിക്കുകയും സ്വേച്ഛകളെ പിന്തുടരുകയും ചെയ്തതിനാല്‍ അവര്‍ (പിന്‍മുറക്കാര്‍) നരകത്തെ കണ്ടുമുട്ടും...
  (മര്‍യം 59)

 നിസ്കാരം ഭക്തിപൂര്‍ണ്ണമാക്കാനാണ് നാമോരോരുത്തരും ബദ്ധശ്രദ്ധ കാണിക്കേണ്ടത്. സകല ചിന്തകളില്‍ നിന്നും അകലം പാലിച്ച് ‘നാഥന്‍ നിന്നെ കാണുന്നുണ്ടെന്ന വിചാരപ്പെടലുകളോടെ ആരാധന ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന’ തിരുവരുളിനോട് സമ്പൂര്‍ണ്ണ നീതി പുലര്‍ത്താന്‍ വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്. അതിനുള്ള ഇച്ഛാശക്തിയും മനക്കരുത്തും നേടിയെടുക്കാനുള്ള ശ്രമകരമായ ദൗത്യം വിശ്വാസിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് അവന്‍റെ വിശ്വാസ പൂര്‍ണ്ണിമക്ക് അനിവാര്യമാണ്.

 പൂര്‍ണ്ണ വിശ്വാസിക്ക് നിസ്കാരം പാപങ്ങള്‍ക്കു മീതെയുള്ള പ്രതിബന്ധമാണെന്ന ദൈവവചനസാരമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
[29/01, 5:25 am] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ തന്റെ മനസ്സിനെ നിയന്ത്രിക്കുന്ന (പിടിച്ചുനിർത്തുന്ന) വനാണ് ശക്തൻ.
  (ബുഖാരി)
[30/01, 4:50 am] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അവർ സുബ്‌ഹി നമസ്‌കാര സമയത്തും അസർ നമസ്‌കാര സമയത്തുമായി ഒരുമിച്ചു കൂടുന്നതാണ്. ശേഷം നിങ്ങളുടെ കൂടെ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ ആകാശത്തേക്ക് കയറിപ്പോകുന്നു. അപ്പോൾ അല്ലാഹു ﷻ അവരോടു (മനുഷ്യരെ കുറിച്ച് അവൻ ഏറ്റവും നന്നായി അറിയുന്നവനാണെങ്കിലും) അവരെ കുറിച്ച് ചോദിക്കും. നിങ്ങൾ എന്റെ അടിമകളെ എങ്ങിനെയാണ് ഉപേക്ഷിച്ചു പോന്നത്. അപ്പോൾ അവർ പറയും. ഞങ്ങൾ അവരുടെ അടുത്ത് ചെല്ലുമ്പോഴും ഞങ്ങൾ അവിടെ നിന്ന് മടങ്ങി വരുമ്പോഴും അവർ നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
  (ബുഖാരി, മുസ്‌ലിം)
[30/01, 5:29 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. 
  (ബുഖാരി)
[30/01, 9:37 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്റെയും പുണ്യം ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന് അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരം ആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സരിച്ചു മുന്നോട്ട് വരുമായിരുന്നു. ഇശാ നമസ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്) വരുമായിരുന്നു.
  (ബുഖാരി)
[01/02, 10:00 am] Mihras Koduvally: اللَّهُمَّ صَلِّ وَسَلَّمَ عَلَى الذَّاتِ الْمُحَمَّدِيَّةِ وَالْآلِ
 وَاغْفِرْ لَنَا مَا يَكُونُ وَمَا قَدْ كَانَ
[01/02, 9:06 pm] Mihras Koduvally: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്.
  (തിര്‍മിദി)
[27/02, 4:46 am] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന്: റസൂൽ ﷺ പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരികയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. 
  (മുസ്‌ലിം)
[28/02, 4:52 am] Mihras Koduvally: ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ തറപ്പിച്ചുപറഞ്ഞു: ആദം സന്തതികള്‍ക്ക് തങ്ങള്‍ താമസിക്കുന്നതിനുള്ള ഭവനം, നഗ്നത മറക്കാനുള്ള വസ്ത്രം, ഉണങ്ങിയ ഒരു റൊട്ടി, അല്പം വെള്ളം എന്നിവയ്ക്കല്ലാതെ അവകാശമില്ല.
  (തിര്‍മിദി)

 (വയറിനുവേണ്ടി ജീവിതം നയിക്കാനല്ല ഈ ലോകത്ത് ജനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത്യാവശ്യത്തിനുമാത്രം ദുന്‍യാവ് ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പാരത്രിക സൗഭാഗ്യം നേടാന്‍ കഴിയുകയുള്ളൂ)
[01/03, 4:50 am] Mihras Koduvally: അബ്ദുല്ലാഹിബ്നുമുഗ്ഫലില്‍ (റ) നിന്ന് നിവേദനം: ഒരാള്‍ ഒരിക്കല്‍ നബിﷺയോട് പറഞ്ഞു: അല്ലാഹുﷻവിന്റെ പ്രവാചകരെ അങ്ങയെ ഞാനിഷ്ടപ്പെടുന്നു. തിരുദൂതര് ‍ﷺ പറഞ്ഞു. നീ പറയുന്നതെന്താണെന്ന് നല്ലവണ്ണം ചിന്തിക്കൂ..! അപ്പോഴും അദ്ദേഹം പറഞ്ഞു അല്ലാഹുﷻവാണ്, അങ്ങയെ ഞാനിഷ്ടപ്പെടുന്നു. മൂന്നുപ്രാവശ്യം അതാവര്‍ത്തിച്ചു. തിരുനബി ﷺ പറഞ്ഞു. അങ്ങനെ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്ര്യത്തെ നേരിടാനുള്ള സഹനശക്തി നീ സംഭരിക്കണം. കാരണം, മലവെള്ളം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാളുപരി വേഗതയിലാണ് എന്നെ സ്നേഹിക്കുന്നവരെ ദാരിദ്ര്യം പിടികൂടുന്നത്. 
  (തിര്‍മിദി)
[02/03, 4:43 am] Mihras Koduvally: ജുൻദുദ്ദബ്‌നു അബ്ദുല്ലാ (റ) നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സുബഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുﷻവിന്റെ സംരക്ഷണത്തിലായിരിക്കും. തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു ﷻ നിങ്ങളെ പിടികൂടാൻ ഇടയാകരുത്. തിർച്ചയായും ആരുടെയെങ്കിലും ബാധ്യതയെ അല്ലാഹു ﷻ ചോദ്യം ചെയ്താൽ അവനെ പിടികൂടി നരകത്തിലേക്ക് മുഖം കുത്തി എറിയുന്നതാണ്.
  (മുസ്‌ലിം)
[03/03, 4:50 am] Mihras Koduvally: അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു ﷻ അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യൻ. ഭൗതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍, ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുﷻവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു, ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി, ആ മനുഷ്യനും. അനന്തരം നബി ﷺ ഇപ്രകാരം ഓതി {നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുﷻവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍}. 
  (ബുഖാരി)
[05/03, 4:51 am] Mihras Koduvally: അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: സത്യം പറയൽ നന്മയിലേക്കും സ്വർഗത്തിലേക്കും നയിക്കും. ഒരു മനുഷ്യൻ സത്യം പറയുന്ന ശീലം വളർത്തുന്ന പക്ഷം അല്ലാഹുﷻവിങ്കൽ അവൻ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുർവൃത്തിയിലേക്കും, ദുർവൃർത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യൻ കള്ളം പറയാൻ തുടങ്ങിയാൽ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുﷻവിങ്കൽ രേഖപ്പെടുത്തും.
  (മുസ്ലിം)
[06/03, 4:49 am] Mihras Koduvally: നബി ﷺ പറയുന്നു: ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം.. അവനാണ് നാശം...
  (അബൂദാവൂദ്)
[07/03, 5:34 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സര്‍വ്വ വിരലുകള്‍ക്കും ദാനധര്‍മ്മമുണ്ട്. സൂര്യന്‍ ഉദിക്കുന്ന സര്‍വ്വ ദിവസങ്ങളിലും ദാനധര്‍മ്മമുണ്ട്. രണ്ട് വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കല്‍ (നീതിപുലര്‍ത്തല്‍) ധര്‍മ്മമാണ്.
  (ബുഖാരി)
[08/03, 4:44 am] Mihras Koduvally: അബ്ദുല്ല(റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ മൂന്ന് പേര്‍ ആയിരിക്കുമ്പോള്‍ രണ്ടാളുകള്‍ രഹസ്യസംഭാഷണം ചെയ്യരുത് - മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്.
  (ബുഖാരി)
[09/03, 4:45 am] Mihras Koduvally: അബൂമൂസ (റ) നിവേദനം: തിരുമേനി ﷺ അരുളി: പകലിലെ കുറ്റവാളികളുടെ തൗബ സ്വീകരിക്കുവാൻ വേണ്ടി രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൗബ സ്വീകരിക്കുവാൻ പകലിലും അല്ലാഹു ﷻ തയ്യാറായി നിൽക്കുന്നതാണ്. ഈ പ്രക്രിയ സൂര്യൻ പടിഞ്ഞാറ് ഭാഗത്തുനിന്നും ഉദിക്കുന്നതുവരെ (അന്ത്യനാൾ വരെ) തുടരുന്നതാണ്.
  (മുസ്ലിം)
[10/03, 4:45 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു ﷻ അതു കൊടുത്തു വീട്ടും. അതിനെ തിരിച്ചു കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു ﷻ അവനെ നശിപ്പിച്ചു കളയും. 
  (ബുഖാരി)
[11/03, 9:38 pm] Mihras Koduvally: ‎‎          
*പ്രതിഫലം മാത്രം*
  
     അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തങ്ങൾ പറയുന്നു: ഞങ്ങളുടെ കൂട്ടുകാരിലാരെയെങ്കിലും അൽപദിവസത്തേക്ക് കാണാതായാൽ ഞങ്ങളയാളുടെ വീട്ടിലെത്തും. കൂട്ടുകാരൻ രോഗിയാണെങ്കിൽ അതൊരു രോഗീസന്ദർശനമാകും.
വല്ല ജോലിയും കാരണമായാണ് കൂട്ടുകാരൻ വരാത്തതെങ്കിൽ ഞങ്ങളുടെ വരവ് ഒരു സഹായമാകും. (കൂട്ടുകാരനെ ജോലിയിൽ സഹായിച്ച് കൊടുക്കും ഞങ്ങൾ) 
ഇത് രണ്ടുമല്ല കൂട്ടുകാരൻ വരാതിരിക്കാൻ കാരണമെങ്കിൽ ഞങ്ങളുടേത് വെറും സന്ദർശനമാകും.

👉🏼 മഹാന്മാരുടെ സൗഹൃദ്ബന്ധമാണിത്. ഒരു സഹോദരനെ കാണാതിരുന്നാൽ അവർ അയാളെ സംശയിക്കുകയോ ബന്ധം വിഛേദിക്കുകയോ ചെയ്യുന്നില്ല.
പകരം അയാളെ അന്വേഷിച്ച് പോകുന്നു. 
ആ പോക്ക് തികച്ചും പ്രതിഫലാർഹമാക്കാൻ അവർ ശ്രദ്ധിക്കുകയും ചെയ്യുന്നു.

 ഒന്നുകിൽ രോഗീ സന്ദർശനം. അത് വലിയ പ്രതിഫലാർഹമായ കാര്യം.
അല്ലെങ്കിൽ ഒരാളെ സഹായിക്കാൻ വേണ്ടിയുള്ള യാത്ര. അതും ഏറെ പ്രതിഫലാർഹം.
ഒന്നുമല്ലെങ്കിൽ ഒരു മുസ്ലിമായ സഹോദരന്റെ വീട്ടിൽ സൗഹൃദ സന്ദർശനം. അതും ഏറെ പ്രതിഫലാർഹം.
[12/03, 5:50 am] Mihras Koduvally: ‎‎ * അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തങ്ങൾ പറയുന്നു: ഞങ്ങളുടെ കൂട്ടുകാരിലാരെയെങ്കിലും അൽപദിവസത്തേക്ക് കാണാതായാൽ ഞങ്ങളയാളുടെ വീട്ടിലെത്തും. കൂട്ടുകാരൻ രോഗിയാണെങ്കിൽ അതൊരു രോഗീസന്ദർശനമാകും.
വല്ല ജോലിയും കാരണമായാണ് കൂട്ടുകാരൻ വരാത്തതെങ്കിൽ ഞങ്ങളുടെ വരവ് ഒരു സഹായമാകും. (കൂട്ടുകാരനെ ജോലിയിൽ സഹായിച്ച് കൊടുക്കും ഞങ്ങൾ) 
ഇത് രണ്ടുമല്ല കൂട്ടുകാരൻ വരാതിരിക്കാൻ കാരണമെങ്കിൽ ഞങ്ങളുടേത് വെറും സന്ദർശനമാകും.
[12/03, 9:06 pm] Mihras Koduvally: ‎‎    
*ഉന്നതിയുടെ ഹേതുകങ്ങൾ*

     ബിശറുൽ ഹാഫീ (റ) തങ്ങൾ പറയുന്നു: ഞാൻ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ കണ്ടു, അവിടുന്ന് (ﷺ) എന്നോട് ചോദിച്ചു: നിങ്ങൾക്കറിയുമോ ബിശറേ എന്തു കൊണ്ടാണ് താങ്കളുടെ സമകാലികരിൽ നിന്ന് താങ്കളെ അല്ലാഹു ﷻ പ്രത്യേകം ഉത്തമനാക്കുകയും താങ്കളുടെ സ്ഥാനമുയർത്തുകയും ചെയ്തത് എന്ന്..? 

 ഞാൻ പറഞ്ഞു: ഇല്ല, അല്ലാഹുﷻവിന്റെ റസൂലേ.. (ﷺ)

 റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: താങ്കൾ കൃത്യമായി എന്റെ സുന്നത്തിനെ പിൻപറ്റുന്നതിനാലും, സ്വാലിഹീങ്ങൾക്ക് താങ്കൾ സേവനം ചെയ്യുന്നതിനാലും, മുസ്ലിം സ്നേഹിതരോട് താങ്കൾ ഗുണകാംക്ഷ പുലർത്തുന്നതിനാലും, എന്റെ സ്വഹാബികളെയും എന്റെ കുടുംബത്തെയും താങ്കൾ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടുമാണത്. ഇത് കൊണ്ടാണ് അല്ലാഹു ﷻ താങ്കളെ അവന്റെ സമീപസ്തരുടെ പദവിയിലേക്കുയർത്തിയത്.
[13/03, 4:47 am] Mihras Koduvally: അബൂമൂസ (റ) പറയുന്നു: നബി ﷺ അരുളി: അന്ത്യദിനത്തിന്റെ മുമ്പ് ചില ദിവസങ്ങളുണ്ട്. അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം നശിക്കും. വധം വര്‍ദ്ധിക്കും. 
  (ബുഖാരി)
[13/03, 5:38 am] Mihras Koduvally: ‎‎    
ഉന്നതിയുടെ ഹേതുകങ്ങൾ

     ബിശറുൽ ഹാഫീ (റ) തങ്ങൾ പറയുന്നു: ഞാൻ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ കണ്ടു, അവിടുന്ന് (ﷺ) എന്നോട് ചോദിച്ചു: നിങ്ങൾക്കറിയുമോ ബിശറേ എന്തു കൊണ്ടാണ് താങ്കളുടെ സമകാലികരിൽ നിന്ന് താങ്കളെ അല്ലാഹു ﷻ പ്രത്യേകം ഉത്തമനാക്കുകയും താങ്കളുടെ സ്ഥാനമുയർത്തുകയും ചെയ്തത് എന്ന്..? 

 ഞാൻ പറഞ്ഞു: ഇല്ല, അല്ലാഹുﷻവിന്റെ റസൂലേ.. (ﷺ)

 റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: താങ്കൾ കൃത്യമായി എന്റെ സുന്നത്തിനെ പിൻപറ്റുന്നതിനാലും, സ്വാലിഹീങ്ങൾക്ക് താങ്കൾ സേവനം ചെയ്യുന്നതിനാലും, മുസ്ലിം സ്നേഹിതരോട് താങ്കൾ ഗുണകാംക്ഷ പുലർത്തുന്നതിനാലും, എന്റെ സ്വഹാബികളെയും എന്റെ കുടുംബത്തെയും താങ്കൾ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടുമാണത്. ഇത് കൊണ്ടാണ് അല്ലാഹു ﷻ താങ്കളെ അവന്റെ സമീപസ്തരുടെ പദവിയിലേക്കുയർത്തിയത്.
[14/03, 4:53 am] Mihras Koduvally: അബൂദര്‍റ് (റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബിﷺയോട് ഞാന്‍ ചോദിച്ചു. അവിടുന്ന് (ﷺ) അരുളി: അല്ലാഹുﷻവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്..? നബി ﷺ പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ..? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി ﷺ പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി ﷺ അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്.
  (ബുഖാരി)
[14/03, 5:49 am] Mihras Koduvally: ഇത്ബാനുബ്നു മാലിക് (റ) പറയുന്നു: അല്ലാഹുﷻവിന്റെ റസുൽ ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ വജ്ഹ് ആഗ്രഹിച്ചു കൊണ്ട് 'ലാഇലാഹഇല്ലല്ലാഹ്' എന്നു പറഞ്ഞവൻ പരലോകത്തെ കണ്ടുമുട്ടുക നരകത്തെ അവന്റെ മേൽ നിഷിദ്ധമാക്കിയ അവസ്ഥയിലാണ്.
  (ബുഖാരി)
[16/03, 3:04 pm] Mihras Koduvally: അബുബറസ (റ) നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ആയുസ് എന്തിനുവേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവർത്തിച്ചു, തന്റെ സമ്പത്ത് എവിടെനിന്നെല്ലാം സമ്പാദിച്ചു, ഏതെല്ലാ കാര്യങ്ങളിൽ വിനിയോഗിച്ചു, തന്റെ ശരീരം എന്തിനുവേണ്ടി വിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളിൽ ഒരടിമക്കും തന്റെ കാലെടുത്തുവെക്കാനാവില്ല. 
  (തുർമുദി)
[18/03, 8:26 am] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലിമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബിﷺയോട് പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. 
  (ബുഖാരി)
[19/03, 8:06 pm] Mihras Koduvally: ‎‎
*ചതിക്കുഴി*
  
     സ്വന്തം പാപങ്ങളേക്കാളേറെ സത്കർമ്മങ്ങൾക്ക് ബാഹുല്ല്യം കാണുന്നവൻ വഞ്ചിതരുടെ ഗണത്തിലാണ്. അവൻ സ്വന്തം ശരീരത്തെ വിചാരണക്ക് വിധേയമാക്കുകയോ തന്നിൽ നിന്ന് വന്ന പാപങ്ങളെ തിരഞ്ഞ് പിടിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. വല്ല നന്മകളും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഓർത്തു വെക്കുകയും സംഭവമാക്കുകയും ചെയ്യും.
രാവിലും പകലിലും നൂറോ ആയിരമോ തവണ നാവ് കൊണ്ട് ഇസ്തിഗ്ഫാറും (പാപമോചന പ്രാർത്ഥന) തസ്ബീഹും ചൊല്ലി പിന്നീട് പകൽ മുഴുനീളെ വിശ്വാസികളെ പരദൂഷണം പറയുകയും അല്ലാഹുﷻവിന് പൊരുത്തമില്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവനെ ഉദാഹരിക്കാം...
തസ്ബീഹ് ചൊല്ലുന്നതിന്റെ ശ്രേഷ്ഠതയും പ്രതിഫലവുമാണ് അവന്റെ മനസ്സിൽ...
കപട വിശ്വാസികൾക്കും പരദൂഷണക്കാർക്കും കള്ളം പറയുന്നവർക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് അവന് ഒരൽപവും ശ്രദ്ധയില്ല.! ഇതാണ് തനിച്ച ചതിക്കുഴി.!! 
നാവിനെ അനാവശ്യങ്ങളിൽ നിന്ന് സൂക്ഷിക്കലാണ് നാവ് കൊണ്ട് തസ്ബീഹ് ചൊല്ലുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം..!!
[20/03, 6:05 pm] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കുകയുണ്ടായി: ആരാണ് പാപ്പരെന്ന് നിങ്ങൾക്കറിയാമോ? അവർ പറയുകയുണ്ടായി: ദീനാറും സമ്പത്തുമൊന്നുമില്ലാത്തവരാണ്‌ ഞങ്ങളുടെ കൂട്ടത്തിലെ പാപ്പർ. നബി ﷺ പറയുകയുണ്ടായി: എന്റെ സമുദായത്തിലെ പാപ്പർ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും നിർവഹിക്കും പക്ഷെ, ആളുകളെ അടിക്കുകയും ചീത്ത പറയുകയും അപവാദം പറയുകയും അന്യായമായി അവരുടെ ധനം അപഹരിക്കുകയും രക്തം ചിന്തുകയും ചെയ്തവരായി അന്ത്യനാളിൽ കാണുന്നവനാണ്. അപ്പോൾ അയാളുടെ സൽകർമ്മങ്ങൾ എടുക്കുകയും അയാളുടെ എതിർ ഭാഗത്തുള്ളവർക്ക് നഷ്ടപരിഹാരമായി നൽകുകയും ചെയ്യും. അയാളുടെ സൽകർമ്മങ്ങൾ തീർന്നുപോയാൽ അവരുടെ തെറ്റുകൾ എടുത്ത് അയാളുടെ മേൽ കെട്ടിവെക്കുകയും അങ്ങിനെ അയാൾ നരകത്തിൽ എറിയപ്പെടുകയും ചെയ്യും. 
  (മുസ്‌ലിം: 2581)
[21/03, 9:03 pm] Mihras Koduvally: അബൂ ഉമാമ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ന്യായവാദിയാണെങ്കിലും കുതർക്കങ്ങളൊഴിവാക്കുന്നവന് സ്വർഗത്തിന്റെ അടി ഭാഗത്ത് ഒരു വീടു നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. തമാശക്കാണെങ്കിലും കളവ് പറയാതിരിക്കുന്നവർക്ക് സ്വർഗത്തിന്റെ മധ്യത്തിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം, പെരുമാറ്റം നന്നാക്കുന്നവർക്ക് സ്വർഗത്തിന്റെ മുകളിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. 
  (അബൂദാവൂദ്: 4800)
[23/03, 8:58 pm] Mihras Koduvally: അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ അല്ലാഹു ﷻ പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ് സന്ദർശിക്കുക, അപ്പോൾ അല്ലാഹു ﷻ പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു...

 ആദമിന്റെ മകനേ ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീ എന്നെ ഭക്ഷിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ് ഭക്ഷിപ്പിക്കുക, അപ്പോൾ അല്ലാഹു ﷻ പറയും, എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ ഭക്ഷിപ്പിച്ചില്ല, നീ അവനെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു...

 ആദമിന്റെ മകനേ ഞാൻ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ എന്നെ കുടിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ് കുടിപ്പിക്കുക, അപ്പോൾ അല്ലാഹു ﷻ പറയും, എന്റെ ഇന്ന ദാസൻ നിന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ കുടിപ്പിച്ചില്ല, നീ അവനെ കുടിപ്പിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു.
  (മുസ്‌ലിം: 2569)
[24/03, 9:29 pm] Mihras Koduvally: ജാബിർ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കുന്നവരും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവരും സൽസ്വഭാവികളാണ്. നിങ്ങളുടെ കൂട്ടത്തിൽ അനിയന്ത്രിതമായും വായ നിറച്ചും സംസാരിക്കുന്നവരും മുതഫൈഹിഖീങ്ങളുമാണ് അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കാത്തവരും ഞനിഷ്ടപ്പെടാത്തവരുമായി ഉണ്ടാവുക. അവർ ചോദിച്ചു: ആരാണ് മുതഫൈഹിഖീങ്ങൾ? അവിടുന്ന് (ﷺ) അരുളി: അഹങ്കാരികൾ. 
  (തിർമുദി: 2018)
[25/03, 5:46 am] Mihras Koduvally: അബൂസഊദ് (റ) നിവേദനം: ഒരിക്കൽ നബി ﷺ മിമ്പറിൽ ഇരിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ചുറ്റും കൂടിയിരുന്നു. തദവസരത്തിൽ അവിടുന്ന് (ﷺ) അരുളി: എന്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ദുനിയാവിലെ ആർഭാഢങ്ങളും അലങ്കാരങ്ങളും നിങ്ങൾക്കു മലർക്കെ തുറന്നുകിട്ടുന്നതാണ്. 
  (ബുഖാരി: 1465)
  (മുസ്ലിം: 1052)
[26/03, 5:33 am] Mihras Koduvally: അബൂഹൂറൈറ (റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക അതാണ് അല്ലാഹു ﷻ ചെയ്ത് തന്ന അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാൻ ഏറ്റവും അനുയോജ്യം.
  (മുസ്ലിം: 2963)
[27/03, 5:38 am] Mihras Koduvally: സഹ്ൽ (റ) നിവേദനം: ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞു. പ്രവാചകരേ (ﷺ) അല്ലാഹുﷻവും ജനങ്ങളും എന്നെ ഇഷ്ടപ്പെടാനിടയാകുന്ന ഒരു കർമ്മം എനിക്ക് പറഞ്ഞു തന്നാലും. അപ്പോൾ അവിടുന്ന് (ﷺ) അരുളി: നീ ഭൗതിക കാര്യത്തിൽ വിരക്തി കാണിച്ചാൽ അല്ലാഹു ﷻ നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ അടുക്കലുള്ളതിൽ വിരക്തി കാണിച്ചാൽ അവരും നിന്നെ ഇഷ്ടപ്പെടും. 
  (ഇബ്‌നുമാജ: 4102)
[28/03, 5:40 am] Mihras Koduvally: ഉസാമ ബിൻ സൈദ് (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ഖിയാമത്ത് നാളിൽ ഒരു വ്യക്തിയെ നരകത്തിലെറിയും. അവന്റെ കുടൽമാലകൾ പൊട്ടി നിലത്ത് ചാടുന്നതിനാൽ അവൻ കഴുത ആട്ടുകല്ലിന് ചറ്റും തിരിയുന്നത് പോലെ അതുമായി ചുറ്റിത്തിരിയും. അപ്പോൾ നരകത്തിലുള്ളവർ അയാളുടെ ചുറ്റും കൂടി ഇങ്ങനെ ചോദിക്കും: നിനക്കെന്തു പറ്റി? നീ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നല്ലൊ? അപ്പോൾ അയാൾ പറയും: ശരിതന്നെയാണത്. ഞാൻ നന്മ കൽപിച്ചിരുന്നുവെങ്കിലും പ്രവർത്തിക്കാറുണ്ടായിരുന്നില്ല. തിന്മ വിരോധിച്ചിരുന്നുവെങ്കിലും അത് ചെയ്യാറുണ്ടായിരുന്നു.
  (ബുഖാരി: 3267)
  (മുസ്ലിം: 2989)
[29/03, 9:35 pm] Mihras Koduvally: അബൂ ഉമാമ അൽ ബാഹിലി (റ) നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് കാൽപാടുകളേക്കാളും അല്ലാഹുﷻവിന് ഏറെ പ്രിയമുള്ള മറ്റൊന്നില്ല. ഒന്ന് അല്ലാഹുﷻവിനെ ഭയന്ന് കൊണ്ടുണ്ടാകുന്ന കണ്ണുനീർതുള്ളിയാണ്. രണ്ട് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ചിന്തപ്പെടുന്ന രക്ത തുള്ളിയാണ്. രണ്ടു കാൽപാടുകൾ എന്നാൽ ഒന്ന് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പുറപ്പെടുമ്പോഴുളളത്. രണ്ട് ഫർളായ ഒരു കാര്യം നിർവ്വഹിക്കാൻ (നമസ്‌കാരം) പുറപ്പെടുമ്പോഴുള്ളത്.
  (തുർമുദി: 1669)
[30/03, 9:58 pm] Mihras Koduvally: അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: അല്ലാഹു ﷻ തന്റെ ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാല്‍ ദുന്‍യാവില്‍വെച്ച് തന്നെ ശിക്ഷ നല്‍കുന്നതും അവന് തിന്മയാണ് ഉദ്ദേശിച്ചതെങ്കില്‍ ദുനിയാവില്‍ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂര്‍ണമായി നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോര്‍ട്ടില്‍ പരീക്ഷണത്തിന്റെ വലിപ്പമനുസരിച്ചാണ് പ്രതിഫലമുണ്ടാകുക. അല്ലാഹു ﷻ ഒരു ജനവിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുമെന്നും അവന്റെ വിധിയില്‍ തൃപ്തരാകുന്നവരില്‍ അവനും തൃപ്തിപ്പെടുമെന്നും അവന്റെ വിധിയില്‍ അതൃപ്തരാകുന്നവരില്‍ അവനും കോപിക്കുമെന്നും വന്നിട്ടുണ്ട്. 
  (തിര്‍മിദി: 2396)
[31/03, 9:09 pm] Mihras Koduvally: അംറുബിൻ ശുഐബ് (റ) തന്റെ പിതാമഹനിൽ നിന്നും (അംറുബിൻ ആസ്(റ)) നിവേദനം: നിങ്ങളുടെ കുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ അവരോട് നിസ്‌കരിക്കാൻ കൽപ്പിക്കുക. പത്തുവയസ്സായിട്ടും നിസ്‌കരിക്കാത്തവരെ ശിക്ഷിക്കുകയും, അവരെ പ്രത്യേകം പ്രത്യേകം വിരിപ്പിൽ മാറ്റിക്കിടത്തുകയും ചെയ്യുക എന്നു നബി ﷺ കൽപ്പിക്കുകയുണ്ടായി.
  (അബൂദാവൂദ്: 495)
[01/04, 10:35 pm] Mihras Koduvally: ഇയാള്ബിന്‍ ഹിമാർ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ഒരാളും മറ്റൊരാളോട് പൊങ്ങച്ചമോ അതിക്രമമോ കാണിക്കാത്ത വിധം നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു ﷻ എന്നോട് കൽപ്പിച്ചിരിക്കുന്നു. 
  (മുസ്‌ലിം: 2865)
[02/04, 9:01 pm] Mihras Koduvally: മർസദ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: മാലിക്ക് ബ്‌നുഹുബൈറ(റ) മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുക്കുമ്പോൾ ആളുകൾ കുറവാണെങ്കിൽ അവരെ മൂന്നായി ഭാഗിച്ചു കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു, നബി ﷺ പറഞ്ഞു: "ആർക്കെങ്കിലും മൂന്ന് അണികൾ (മയ്യത്ത്) നമസ്‌കാരം നിർവ്വഹിച്ചാൽ അയാൾക്ക് (സ്വർഗ്ഗം) ഉറപ്പായിരിക്കുന്നു.”
  (അബൂദാവൂദ്: 3166)
[03/04, 9:39 pm] Mihras Koduvally: അബൂദർ (റ) നിവേദനം, നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞാൻ പൊറുത്തുകൊടുക്കുകയോ ചെയ്യും. ഒരാൾ എന്നിലേക്ക് ഒരുചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുകയും, ഒരാൾ എന്നിലേക്ക് ഒരുമുഴം അടുത്താൽ ഞാൻ അവന്റെ അടുക്കലേക്ക് ഒരു മാറ് അടുക്കും, ഒരാൾ എന്നിലേക്ക് നടന്നെത്തിയാൽ ഞാൻ അവനിലേക്ക് ഓടിയെത്തും. ഭൂഗോളം നിറയെ പാപവുമായി എന്നെ ഒരാൾ സമീപിച്ചാൽ അയാൾ ശിർക്ക് ചെയ്തിട്ടില്ലെങ്കിൽ അത്രതന്നെ പാപമോചനവുമായി ഞാൻ അയാളെയും സമീപിക്കും. 
  (മുസ്‌ലിം: 2687)
[04/04, 9:44 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും.
  (ബുഖാരി: 7235)
[05/04, 9:40 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു; അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: താൻ കുറ്റം ചെയ്തിരുന്നെങ്കിൽ ചെന്നെത്തേണ്ട നരകം കാണിക്കപ്പെടാതെ ഒരാളും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അവൻ കൂടുതൽ നന്ദിയുള്ളവനാകാൻ വേണ്ടിയാണത്. താൻ നന്മചെയ്ത് ജീവിച്ചിരുന്നുവെങ്കിൽ തനിക്ക് ലഭിക്കുമായിരുന്ന സ്വർഗ്ഗം കാണിക്കപ്പെടാതെ ഒരാളും നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയില്ല. നഷ്ടബോധം അവനിലുണ്ടാകാൻ വേണ്ടിയാണിത്.
  (ബുഖാരി: 6569)
[06/04, 9:46 pm] Mihras Koduvally: ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി ﷺ പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”. (ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടായിരുന്നില്ല) 
  (ബുഖാരി: 6270)
  (മുസ്ലിം: 2177)
[07/04, 10:32 pm] Mihras Koduvally: ‎‎    
*ചതിക്കുഴി*
       സ്വന്തം പാപങ്ങളേക്കാളേറെ സത്കർമ്മങ്ങൾക്ക് ബാഹുല്ല്യം കാണുന്നവൻ വഞ്ചിതരുടെ ഗണത്തിലാണ്. അവൻ സ്വന്തം ശരീരത്തെ വിചാരണക്ക് വിധേയമാക്കുകയോ തന്നിൽ നിന്ന് വന്ന പാപങ്ങളെ തിരഞ്ഞ് പിടിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. വല്ല നന്മകളും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഓർത്തു വെക്കുകയും സംഭവമാക്കുകയും ചെയ്യും.
രാവിലും പകലിലും നൂറോ ആയിരമോ തവണ നാവ് കൊണ്ട് ഇസ്തിഗ്ഫാറും (പാപമോചന പ്രാർത്ഥന) തസ്ബീഹും ചൊല്ലി പിന്നീട് പകൽ മുഴുനീളെ വിശ്വാസികളെ പരദൂഷണം പറയുകയും അല്ലാഹുﷻവിന് പൊരുത്തമില്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവനെ ഉദാഹരിക്കാം...
തസ്ബീഹ് ചൊല്ലുന്നതിന്റെ ശ്രേഷ്ഠതയും പ്രതിഫലവുമാണ് അവന്റെ മനസ്സിൽ...
കപട വിശ്വാസികൾക്കും പരദൂഷണക്കാർക്കും കള്ളം പറയുന്നവർക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് അവന് ഒരൽപവും ശ്രദ്ധയില്ല.! ഇതാണ് തനിച്ച ചതിക്കുഴി.!! 
നാവിനെ അനാവശ്യങ്ങളിൽ നിന്ന് സൂക്ഷിക്കലാണ് നാവ് കൊണ്ട് തസ്ബീഹ് ചൊല്ലുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം..!!
[08/04, 8:55 pm] Mihras Koduvally: സഹ്ൽ ഇബ്‌നുസഅദ് (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗത്തിൽ റയ്യാൻ എന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ നോമ്പുകാരാണ് അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക. അവരല്ലാത്ത മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് ചോദിക്കപ്പെടും നോമ്പുകാരെവിടെ? ഉടനെ അവർ എഴുന്നേറ്റ് കൊണ്ട് അതിലൂടെ പ്രവേശിക്കും. അങ്ങിനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാൽ വാതിൽ അടക്കപ്പെടും. പിന്നീട് ആർക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല.
  (ബുഖാരി: 1896)
  (മുസ് ലിം: 1152)
[09/04, 9:52 pm] Mihras Koduvally: *അഹങ്കാരത്തിന് അറുതി*
  
     അഹങ്കാരിയും ദുഷ്ടനുമായിരുന്ന ഒരു രാജാവുണ്ടായിരുന്നു മുൻകാലത്ത്.
അയാൾ അതിശക്തവും മനോഹരവുമായ ഒരു കൊട്ടാരം നിർമ്മിച്ചു. പിന്നീടയാൾ ഒരുറച്ച തീരുമാനമെടുത്തു... തന്റെ ശിങ്കിടികളല്ലാത്ത ആരും കൊട്ടാരത്തിലേക്കടുക്കുക പോലും ചെയ്യരുത്.! ആരെങ്കിലും കൊട്ടാരത്തിലേക്ക് നോക്കുന്നത് കണ്ടാൽ പോലും അവരെ കൊല്ലും..!!

 ഈ ക്രൂര കൃത്യം തുടരുന്നതിനിടയിൽ ആ ഗ്രാമവാസിയായ ഒരാൾ വന്ന് ഈ വിഷയത്തിൽ രാജാവിനെ ഉപദേശിച്ചു നോക്കി. പക്ഷേ അയാൾ ഉപദേശം ചെവി കൊള്ളുകയോ ആ നല്ല മനുഷ്യൻ നൽകിയ മുന്നറിയിപ്പിനെ പരിഗണിക്കുകയോ ചെയ്തില്ല. അതോടെ ആ സാത്വികൻ ഗ്രാമത്തിന് പുറത്ത് വിജനമായ ഒരു സ്ഥലത്ത് കൂടാരമൊരുക്കി, പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ആരാധയിൽ മുഴുകി...

 ഒരു ദിവസം ഈ അഹങ്കാരി കൊട്ടാരത്തിൽ നിൽക്കുന്നു. അയാളുടെ ആജ്ഞാനുവർത്തികൾ അയാളുടെ മുന്നിലും. പെടുന്നനെ മരണം കൊണ്ട് ഏൽപിക്കപ്പെട്ട മലക്ക് സുന്ദരനായ ഒരു മനുഷ്യന്റെ രൂപത്തിൽ കൊട്ടാരത്തിന് സമീപം പ്രത്യക്ഷപ്പെട്ടു. 

 കൊട്ടാരത്തിന് ചുറ്റും കറങ്ങി ഇടക്കിടെ കൊട്ടാരത്തിലേക്ക് നോക്കി ഒരപരിചിതൻ നടക്കുന്നത് കണ്ട ഒരു സൈനികൻ രാജാവിനോട് വിവരം പറഞ്ഞു: "രാജാവേ ഒരാൾ കൊട്ടാരത്തിലേക്ക് നോക്കി ചുറ്റിക്കറങ്ങുന്നതായിക്കാണുന്നുണ്ട്.
തന്റെ നിരീക്ഷണ സ്ഥലത്ത് കയറിയ രാജാവ് ആളെക്കണ്ടു! രാജാവ് പറഞ്ഞു: "അയാൾ ഒരു വിദേശിയായ വഴിയാത്രക്കാരനോ ഭ്രാന്തനോ ആണ്" (അല്ലെങ്കിൽ അയാൾ ധൈര്യപ്പെടില്ലല്ലോ!) ഏതായാലും താൻ ചെന്ന് അവന്റെ കഥ കഴിക്കൂ..!!
 
 സൈനികൻ ഇറങ്ങിച്ചെന്ന് കൊല്ലാൻ വാളുയർത്താൻ കരുതിയപ്പോഴേക്ക് മലകുൽമൗത് അയാളുടെ റൂഹ് പിടിച്ചു.
അയാൾ മരിച്ച് വീണത് കണ്ടപ്പോൾ ആളുകൾ രാജാവിനോട് പറഞ്ഞു: "അയാൾ താങ്കളുടെ ആളെ കൊന്നു കളഞ്ഞു..!!"

 രാജാവ് മറ്റൊരാളോട് പറഞ്ഞു, നീ ഇറങ്ങിച്ചെല്ലൂ... 
 അടുത്തെത്തി വാളുയർത്താൻ ശ്രമിച്ച അയാളുടെയും റൂഹ് പിടിച്ചു..!!

 വിവരമറിഞ്ഞ് കോപാകുലനായ രാജാവ് സ്വയം ആയുധമണിഞ്ഞിറങ്ങി.! മനുഷ്യ കോലത്തിലെത്തിയ മലകുൽ മൗതിനോട് അയാൾ ചോദിച്ചു: "താനാരാണ്..? എന്റെ കൊട്ടാരത്തിനടുത്ത് വരികയും എന്റെ രണ്ടാളുകളെ കൊല്ലുകയും ചെയ്തിട്ട് താങ്കൾക്ക് മതിയായില്ലേ..?" 

 മലകുൽ മൗത് പറഞ്ഞു: "എന്നെ താങ്കൾക്ക് മനസ്സിലായിട്ടുണ്ടോ? ഞാനാണ് മരണം ഏൽപിക്കപ്പെട്ട മലക്..!!" 

 ഇത് കേട്ടതോടെ രാജാവ് കിടുങ്ങി!! അയാളുടെ കയ്യിൽ നിന്ന് വാൾ താഴെ വീണു. ഇത് വരെ എനിക്കങ്ങയെ തിരിച്ചറിഞ്ഞില്ലായിരുന്നുവെന്ന് പറഞ്ഞ് പിന്തിരിയാനാഞ്ഞ രാജാവിനോട് മലക് പറഞ്ഞു: "എങ്ങോട്ടാ പിൻമാറുന്നത്..? താങ്കളുടെ റൂഹ് പിടിക്കാനാണ് എന്നോട് കൽപിക്കപ്പെട്ടിട്ടുള്ളത്!!"

 രാജാവ് കെഞ്ചി നോക്കി: "എന്റെ കുടുംബത്തോട് അന്ത്യോപദേശം നൽകി അവരോട് യാത്ര പറയാനെങ്കിലും അവസരം നൽകണം." 

 മലക് പറഞ്ഞു: "ദീർഘമായ ജീവിതത്തിൽ അതിനവസരമുണ്ടായിരുന്നല്ലോ? താങ്കളെന്തു കൊണ്ടത് ചെയ്തില്ല..?" 

 മലക് റൂഹ് പിടിച്ചതോടെ രാജാവും മരിച്ച് വീണു...
 
 പിന്നീട് മലക് നേരത്തെ രാജാവിനോട് വിയോജിച്ച് നാട് വിട്ട നല്ല മനുഷ്യന്റെ കൂരയിലെത്തിയിട്ട് വിവരം പറഞ്ഞു: "ഓ സത്കർമ്മിയായ മനുഷ്യാ സന്തോഷിച്ചോളൂ... അഹങ്കാരിയായ രാജാവിന്റെ റൂഹ് ഞാൻ പിടിച്ചിട്ടുണ്ട്.!!"

 അവിടെ നിന്ന് തിരിച്ച് പോകാനാഞ്ഞ മലകിന് അല്ലാഹു ﷻ ആ സ്വാലിഹായ മനുഷ്യന്റെ റൂഹ് പിടിക്കാൻ നിർദ്ദേശം കൊടുത്തു.

 മലക് പറഞ്ഞു: "താങ്കളുടെ റൂഹ് പിടിക്കാൻ കൽപന കിട്ടിയിട്ടുണ്ട്!"

 അദ്ദേഹം ചോദിച്ചു: ഓ മലകേ എന്റെ ഗ്രാമത്തിലൊന്ന് പോയി എന്റെ കുടുംബങ്ങളോട് നന്മയുടെ കരാർ ചെയ്ത് വിട ചോദിച്ച് പോരാൻ അനുവദിക്കാൻ പറ്റുമോ..?

 അദ്ദേഹത്തിന് അനുമതി നൽകാൻ അല്ലാഹു ﷻ മലകിനോട് നിർദ്ദേശിച്ചു.

 അനുമതി കിട്ടിയതോടെ പോകാനായി അദ്ദേഹം കാലെടുത്ത് വെച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.!!

 അദ്ദേഹം പറഞ്ഞു: മലകേ കുടുംബത്തെ കണ്ടാൽ ഹൃദയ ഭദ്രതക്ക് മാറ്റം വന്നു പോകുമോ എന്ന് ഞാൻ പേടിക്കുന്നുണ്ട്.!! അതിനാൽ എന്റെ റൂഹ് പിടിച്ചേക്കുക, കുടുംബത്തിന് അല്ലാഹു ﷻ എന്നെക്കാൾ ഉത്തമനാണ് (അവരെ അല്ലാഹു ﷻ നോക്കും) അവിടെ വെച്ച് തന്നെ അദ്ദേഹത്തിന്റെ റൂഹ് ഊരി..!! 

👉🏼 ഏത് കോട്ടക്കുള്ളിലാണെങ്കിലും അല്ലാഹു ﷻ ഉദ്ദേശിച്ച സമയത്ത്, ഉദ്ദേശിച്ച സ്ഥലത്ത്, ഉദ്ദേശിച്ച രൂപത്തിൽ മരിക്കും
👉🏼 നല്ലവരും മരിക്കും തെമ്മാടികളും മരിക്കും.
നല്ലവർ മരിക്കുമ്പോൾ സംപ്തൃപ്തരായി മരിക്കുന്നു. മരണ ശേഷമുള്ള സന്തോഷത്തെ അറിഞ്ഞതിനാൽ അവർ ഭൗതിക ലോകത്ത് ജീവിക്കുന്നതിന് അൽപം കൂടെ ആയുസ്സ് നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കില്ല.
[10/04, 9:39 pm] Mihras Koduvally: അബൂ സഈദുൽ ഖുദ്‌രി (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ആരും തന്നെ ഒരുദിവസം വ്രതമനുഷ്ഠിക്കുന്നില്ല, അതുകാരണം അവന്റെ മുഖം നരകത്തിൽ നിന്നും 70 വർഷത്തെ വഴി അകലെയാക്കിയിട്ടല്ലാതെ. 
  (ബുഖാരി: 2840)
  (മുസ് ലിം: 1153)
[11/04, 9:30 pm] Mihras Koduvally: 🌹 *ലൈലത്തുല്‍ ഖദ്റും വിശ്വാസിയും* 🌹

****
റമളാനിലെ അവസാനത്തെ പത്തിൽ എല്ലാ രാത്രികളും ഇബാദത്താൽ ഹയാത്ത് ആകുന്നവനാണ് ഏറ്റവും *നല്ല ബുദ്ധിമാൻ* നഷ്ട്ടപ്പെടാൻ ഒന്നുമില്ല ലഭിക്കുന്നതോ കണക്കില്ലാത്ത പ്രതിഫലവും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

 *ആയിശ(റ)ൽ നിന്ന്:
''പ്രവാചകൻ(സ) റമസാനിലെ അവസാനത്തെ പത്തിൽ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും: *നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമസാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക."* 
(ബുഖാരി:2020,മുസ്ലിം:1169)* 

ആയിശ(റ)റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം:
 നബി(സ)പറഞ്ഞു:
"റമളാൻ മാസത്തിലെ അവസാന പത്തുകളില്‍ *ഒറ്റയൊറ്റ രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചു കൊള്ളുക"* 
(ബുഖാരി:2017)

(21,23,25, 27,29)
 
......
മുഹമ്മദ് നബി(സ)യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം,മഹത്വം എന്നൊക്കെ അര്‍ത്ഥം.
ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ അല്ലാത്ത ആയിരം മാസങ്ങളിലെ(83 വർഷം)ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്.
വര്‍ഷത്തിലെ ഏറ്റവും പുണ്യമുള്ള രാത്രി.
അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നു:
إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْ ر
 നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന നിനക്കറിയാമോ?
 لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍ
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ 
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ
പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.
(വി.ഖു.97:1 -5 )
ലൈലത്തുല്‍ ഖദറിന്റെ രാവില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് നബി(സ)വാഗ്ദാനം ചെയ്യുന്നു:
حَدَّثَنِي أَبُو هُرَيْرَةَ أَنَّ رَسُولَ اللَّهِ
صَلَّى اللَّهُ عَلَيْهِوَسَلَّمَ قَالَ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَاتَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًاغُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്:
"ഈമാനോടും പ്രതിഫലേച്ഛയോടെയും ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ആരെങ്കിലും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും"
(ബുഖാരി:2014,മുസ്ലിം:1165 )

ലൈലത്തുൽ ഖദ്‌ർ റമദാനില്‍ ഏതു ദിവസമാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നിലായിരിക്കാം എന്നു ധാരാളം പ്രബലമായ നബി വചനങ്ങളിലുണ്ട്.
അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍(റമദാൻ 21,23,25,27,29) ലൈലത്തുല്‍ ഖദ്റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്.
ഇബ്നു ഉമര്‍(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക് ലൈലത്തുല്‍ ഖദര്‍ അവസാനത്തെ ഏഴു ദിവസങ്ങളില്‍ ഒന്നിലാണെന്ന് സ്വപ്ന ദര്‍ശനമുണ്ടായെന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അവരത് നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്നു നബി(സ) അവരോടു പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കുവാന്‍ അവരോടു ആഹ്വാനം നടത്തുകയും ചെയ്തു. 
ഈ ബഹുശ്രേഷ്ഠമായ രാവിനെ നാഥന്‍ മറച്ചുവെച്ചിരിക്കുന്നു. നാം ആ പുണ്യം നേടിയെടുക്കാന്‍ സദാ ജാഗരൂകരാകാന്‍ വേണ്ടിയാണത്.


അവർ തന്നെ നിവേദനം:
"ഇതര മാസങ്ങളിൽ പരിശ്രമിക്കാത്ത വിധം പ്രവാചകൻ(സ)റമസാൻ മാസത്തിൽ തീവ്രമായി പരിശ്രമിക്കുമായിരുന്നു. റമസാനിലെ മറ്റു ദിവസങ്ങളിൽ പരിശ്രമിക്കുന്നതിനേക്കാൾ ഉപരിയായി അതിലെ അവസാനത്തെ പത്തിൽ പരിശ്രമിക്കുമായിരുന്നു."
(മുസ്ലിം:1175)

അവർ തന്നെ നിവേദനം:
അവർ പറയുന്നു:
"നബി(സ) അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും.രാത്രിയെ(ആരാധന കൊണ്ട്)സജീവമാക്കും. വീട്ടുകാരെ വിളിച്ചുണർത്തും."
(ബുഖാരി:2024)

അവർ തന്നെ നിവേദനം:
''ഞാൻ നബി(സ)യോട് ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ,ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞാൽ ഞാൻ അതിൽ എന്താണ് പറയേണ്ടതെന്ന് പറഞ്ഞു തന്നാലും? അവിടുന്ന് പറഞ്ഞു:നീ ഇങ്ങനെ പറയുക:
اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
(അല്ലാഹുവേ!നിശ്ചയം,മാപ്പ് നൽകുന്നവനാണ്.മാപ്പ് നൽകുന്നത് നീ ഇഷ്ടപ്പെടുന്നു.നീ എനിക്ക് മാപ്പ് നൽകേണമേ!) "
(തിർമുദി)

ലൈലത്തുൽ ഖദ്ർ റമസാന്‍ മാസത്തിലാണെന്നു പരക്കെ അറിയപ്പെട്ടതും, സൂ:അല്‍ബ‍ഖറഃ185ല്‍ നിന്നു മനസ്സിലാക്കാവുന്നതുമാണ്.
റമസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്നതാണ് അവിടെ പറഞ്ഞിരിക്കുന്നത്.
അനുഗൃഹീതമായ ഒരു രാത്രിയിലാണെന്നു സൂറ:ദുഖാനിലെ 3-ാം വചനത്തിലും,ലൈലത്തുല്‍ ഖദ്റിലാണെന്നു സൂറ:ഖദ്റിലെ 1-ാം വചനത്തിലും പറയുന്നു. 
അപ്പോള്‍,
ലൈലത്തുല്‍ഖദ്‌ര്‍ റമസാന്‍ മാസത്തില്‍ ആണെന്നും,അതു തന്നെയാണ് അനുഗൃഹീത രാത്രിയെന്നും സ്പഷ്ടമാണ്. 
എന്നാല്‍,ഖുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായതു ഇരുപത്തിമൂന്ന് കൊല്ലക്കാലം കൊണ്ടാണെന്നിരിക്കെ,ഈ രാത്രിയില്‍(അല്ലെങ്കില്‍ റമസാന്‍ മാസത്തില്‍) അവതരിച്ചു എന്നു പറഞ്ഞതിന്‍റെ താല്‍പ്പര്യം എന്താണെന്നുള്ളതിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്.
ജ്ഞാനരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂളി’ല്‍ നിന്നു ഏറ്റവും അടുത്ത ആകാശത്തിലേക്കു ഇറക്കിയത് ആ രാത്രിയിലാണ്.പിന്നീടു സന്ദര്‍ഭമനുസരിച്ചു കുറേശ്ശെയായിട്ടാണ് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നത്രെ ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും അഭിപ്രായം.മുന്‍ഗാമികള്‍ മിക്കവാറും ഈ അഭിപ്രായം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതും.
മറ്റൊരു അഭിപ്രായം, നബി(സ)തിരുമേനിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയതു റമസാന്‍റെ ആ രാത്രിയിലായിരുന്നുവെന്നാകുന്നു. 
രണ്ടായിരുന്നാലും ശരി,
കൊല്ലം തോറും റമസാന്‍ മാസങ്ങളില്‍ ആ പുണ്യരാവ് ആവര്‍ത്തിക്കപ്പെടുമെന്നു പല ഹദീസുകളിലും സംശയരഹിതമായി വന്നിട്ടുള്ളതും മുസ്ലിംകള്‍ എക്കാലത്തും അതു പൊതുവില്‍ അംഗീകരിച്ചു വന്നിട്ടുള്ളതുമാണ്. ഖുര്‍ആന്‍റെ പ്രസ്താവനകളും അതാണ്‌ കാട്ടിത്തരുന്നതും.
സൃഷ്ടികളായ മനുഷ്യർക്ക് സ്രഷ്ടാവായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുവാൻ അവൻ പല മാർഗ്ഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.സൽക്കർമ്മം അനുഷ്ഠിക്കുമ്പോൾ പ്രതിഫലം കൂടുതൽ ലഭിക്കുന്ന ചില സമയങ്ങളും സ്ഥലങ്ങളും അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അത്തരത്തിൽ അല്ലാഹു വളരെ ശ്രേഷ്ഠത കല്പ്പിച്ചിരിക്കുന്ന ഒന്നത്രേ ലൈലത്തുല്‍ ഖദ്ർ. ഖുര്‍ആന്‍ അവതരിച്ചതു ആ രാത്രിയിലാണെന്നതു തന്നെ അതിനു മതിയായ കാരണമാണല്ലോ.

ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്.
നിർണയ രാവിനെക്കുറിച്ചു നിനക്കു വല്ലതും അറിയാമോ എന്ന് ചോദിച്ചുകൊണ്ട് അതിന്‍റെ മഹത്വത്തിലേക്കു സൂറ:ഖദ്റിലെ 2-ാം വചനം ശ്രദ്ധ ആകര്‍ഷിക്കുന്നു. തുടര്‍ന്നു കൊണ്ട് ആ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാണെന്ന് ഉണര്‍ത്തുന്നു.
സൂറ:ദുഖാനിലും ഈ സൂറത്തിലും ആ രാത്രിയില്‍ ഉണ്ടാകുമെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുള്ള വന്‍കാര്യങ്ങള്‍ അതിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആയിരം മാസത്തെക്കാള്‍ ഉത്തമം എന്ന് പറഞ്ഞതിന്‍റെ താല്പര്യം (പല മഹാന്‍മാരും പ്രസ്താവിക്കുന്നത് പോലെ) ലൈലത്തുല്‍ഖദ്‌ര്‍ കൂടാതെയുള്ള ആയിരം മാസങ്ങളില്‍ ചെയ്താലുണ്ടാകുന്ന അത്ര പ്രതിഫലം ആ രാത്രിയില്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്കു ലഭിക്കുമെന്നായിരിക്കാം. അല്ലെങ്കില്‍, തൊട്ടവചനങ്ങളില്‍ കാണുന്നത് പോലെ,ആ രാത്രിയില്‍ മലക്കുകളുടെ വരവ് തുടങ്ങിയ പല കാര്യങ്ങളും അന്ന് സംഭവിക്കുന്നുവെന്ന നിലക്കും ആയിരിക്കാവുന്നതാണ്.
ആ രാത്രിയില്‍ മലക്കുകളും‘റൂഹും’ അവരുടെ റബ്ബിന്റെ ഉത്തരവുപ്രകാരം ഇറങ്ങിവരുമെന്നാണ് അതിന്‍റെ സവിശേഷതയായി അല്ലാഹു പിന്നീട് പ്രസ്താവിക്കുന്നത്.
‘റൂഹ്’എന്നാല്‍'ആത്മാവ്’എന്ന് വാക്കർത്ഥം.ജിബ്രീല്‍(അ) എന്ന മലക്കാണ് വിവക്ഷ. വേറെയും അഭിപ്രായമുണ്ടെങ്കിലും ഇതാണ് കൂടുതല്‍ സ്വീകാര്യമായി കാണുന്നത്. ‘റൂഹ്’എന്ന് ജിബ്രീലിനെ കുറിച്ച് ഖുര്‍ആനില്‍ത്തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. (ശുഅറാ:193)
നമ്മുടെ ദൃഷ്ടിക്കു കാണുവാന്‍ കഴിയാത്തതും, ബാഹ്യബുദ്ധികൊണ്ടു മാത്രം മനസ്സിലാക്കാവതല്ലാത്തതുമായ എത്രയോ കാര്യങ്ങള്‍ ഈ ലോകത്ത് മലക്കുകള്‍ വഴി നടന്നുവരുന്നുണ്ടെന്നു ഖുര്‍ആന്‍ കൊണ്ടും, നബിവചനങ്ങള്‍ കൊണ്ടും സ്ഥാപിതമായതാകുന്നു. അക്കൂട്ടത്തില്‍ മഹത്തായ പല കാര്യങ്ങളും അന്നത്തെ രാത്രി മലക്കുകള്‍ മുഖേന ഭൂമിയില്‍ നടക്കുന്നതായിരിക്കും. അന്നത്തെ അവരുടെ ആഗമനം അനുഗ്രഹത്തിന്‍റെ ആഗമനമായിരിക്കുമെന്നതില്‍ സംശയമില്ല.
മലക്കുകളുടെ വരവ് എല്ലാ കാര്യത്തെ സംബന്ധിച്ചുമാണ് എന്നു പറഞ്ഞതിന്റെ സാരം, ഭൂമിയില്‍ മലക്കുകള്‍ വഴി നടത്തപ്പെടുന്ന കാര്യങ്ങളുടെ ആവശ്യാര്ത്ഥം എന്നായിരിക്കും. والله اعلم
ആ രാത്രിയില്‍ എല്ലാ യുക്തിമത്തായ കാര്യങ്ങളും വേര്‍തിരിച്ചു വിവരിക്കപ്പെടുമെന്നു
സൂ:ദുഖാൻ 4-ാം വചനത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രാത്രി അത്രയും സമാധാനശാന്തിയാണെന്നും, അതു പ്രഭാതോദയം വരെ ഉണ്ടായിരിക്കുമെന്നും സൂറ: ഖദ്ർ 5-ാം വചനത്തിലും അല്ലാഹു പ്രസ്താവിക്കുന്നു.
നബി(സ)കാണിച്ചു തന്നതുപോലെ ആ രാത്രി വിനിയോഗിക്കുന്നവര്‍ക്കു ആ നന്‍മകള്‍ തികച്ചും അനുഭവിക്കുവാന്‍ ഭാഗ്യമുണ്ടാകുമെന്നു തീര്‍ച്ച.
ലോകരക്ഷിതാവിന്റെ ഭവനങ്ങളിൽ ഇഅതികാഫിലിരുന്നു കൊണ്ട്
രാത്രി മുഴുവൻ ദീർഘമായി ഖുർആൻ പാരായണം ചെയ്ത് നമസ്കരിച്ചും,അല്ലാഹു വിന്റെ പരിശുദ്ധ മാക്കപ്പെട്ട നാമങ്ങളും, അദ്കാറുകളും, 
 നബി(സ)പേരിലുള്ള സ്വലാത്തുകളും അധികരിപ്പിച്ച് നാം നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്ലിംകൾക്ക് വേണ്ടിയും,മാനവ ഐക്യത്തിന്നും സന്തോഷത്തിന്നും,,കുടുംബ ബന്ധം ചേർക്കുന്നതിന്നും,മരിക്കുമ്പോൾ ഈമാനോട് കൂടെ മരിപ്പിക്കാനും,നരക വിമുക്തി നൽകി സ്വർഗ്ഗം കരഗതമാക്കാനും പടച്ചതമ്പുരാനോട്
പ്രാർത്ഥിക്കുക. മനുഷ്യമനസ്സുകൾ ഏകാഗ്ര മനസ്സിന്റെ ഭക്തിതാപത്താല്‍ നിര്‍ഗളിക്കുന്ന ചുടുബാഷ്‌പങ്ങള്‍ കൊണ്ട്, ഈറനണിയിക്കുന്ന കണ്ണുകളുമായി തൗബ ചെയ്ത് അവനിലേക്ക് കൂടുതൽ അടുക്കുക.
ലൈലത്തുൽ ഖദ്ർ എന്ന രാവിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് ആ രാവിനെ ധന്യമാക്കുന്ന സജ്ജനങ്ങളിൽ നമ്മെയെല്ലാവരെയും ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ...... ആമീന്‍
[11/04, 9:31 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുﷻവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്.
  (ബുഖാരി: 1933)
[13/04, 4:28 am] Mihras Koduvally: സഹ്ല് (റ) നിവേദനം: നബി ﷺ അരുളി: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. 
  (ബുഖാരി: 1957)
[13/04, 9:54 pm] Mihras Koduvally: അംറുബിന്‍ആസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. 
  (മുസ്ലിം: 1096)

(ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് അത്താഴം)
[14/04, 9:27 pm] Mihras Koduvally: . *💰സകാത്ത്💰*
     *⚡നിര്‍ബന്ധവും⚡*
   *💫 നിര്‍വ്വഹണവും💫*
*______________________________*

ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസി അനിവാര്യമായും നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതയാണിത്. ചില കാര്‍ഷിക വിളകള്‍, ലോഹങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നീ മൂന്നിനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമുള്ളത്. സാമ്പത്തികമായ വര്‍ധനവുണ്ടാവുന്നതും പ്രകൃതിയുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുന്നതുമായവയിലാണ് പൊതുവായി ഈ ബാധ്യത. ധാന്യവിളകളായ നെല്ല്, ഗോതമ്പ് തുടങ്ങിയവയിലും നാണ്യവിളകളായ കാരക്ക, മുന്തിരി എന്നിവയിലുമാണ് കാര്‍ഷിക വിളകളിലെ സകാത്ത്. വളര്‍ത്തുമൃഗങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നിവയില്‍ സകാത്ത് നിര്‍ബന്ധമാവും.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണ് സകാത്ത് എന്നതിനാല്‍ അത് തനിക്ക് ബാധകമാവുന്നുവോ എന്ന ആലോചന പ്രധാനമാണ്. കേവലമായ ഒരു ദാനം മാത്രമല്ല സകാത്ത്. ആത്മീയവും ഭൗതികവുമായ ഒരു ശുദ്ധീകരണം കൂടിയാണത്. നിശ്ചിത അളവിലും കാലത്തിലും സ്വഭാവത്തിലും ചില സാമ്പത്തിക ഇനങ്ങള്‍ തന്റെ അധീനതയിലുണ്ടാവുന്നതോടെ വിശ്വാസിയില്‍ ഒരു ശുദ്ധീകരണം ആവശ്യമായി വരുന്നുണ്ട്. സകാത്ത് നല്‍കുമ്പോഴാണത് നേടാനാവുക.
സ്വദഖ സ്വീകരിക്കാന്‍ നബി(സ്വ)യോട് നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ അതിന് നല്‍കിയ വിശേഷണങ്ങള്‍ ഈ ശുദ്ധീകരണം വ്യക്തമാക്കുന്നു. സൂറതുത്തൗബയിലെ 103-ആം സൂക്തം സ്വദഖയെ കുറിച്ച് അവരെ ശുദ്ധീകരിക്കുന്നതും സംസ്കരിക്കുന്നതും എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം ഐഛിക ദാനവുമായി ബന്ധപ്പെട്ടതാണ്. ഐഛികദാനം തന്നെ ശുദ്ധീകരണമാണെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കില്‍ നിര്‍ബന്ധ ദാനത്തിന്റെ സ്ഥിതി ഇതിലും ഉപരിയാകുമല്ലോ. വിശ്വാസിയുടെ ആത്മീയ ശുദ്ധിയുടെ അസ്തിവാരമാണ് സാമ്പത്തിക വിശുദ്ധി. തിരുനബി(സ്വ) സകാത്തിനെക്കുറിച്ച്, അത് സ്വീകരിക്കുന്നത് ചിലര്‍ക്ക് ഉത്തമമല്ല എന്നു പഠിപ്പിക്കുന്നയിടത്ത് ഇങ്ങനെ പറയുന്നു: നിശ്ചയം, അത് ജനങ്ങളുടെ അഴുക്കുകളാണ് (മുസ്ലിം).
സകാത്തായി നല്‍കുന്ന സമ്പത്ത് അഴുക്കാണെന്നതിന് സാമ്പത്തികമായ ശുദ്ധീകരണ പ്രക്രിയയായതിനാല്‍ അത് ചിലര്‍ക്ക് നല്‍കേണ്ടതില്ലെന്ന് മാത്രമാണ് അര്‍ത്ഥമാക്കുന്നത്. ഇമാം നവവി(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ എഴുതുന്നു: സകാത്ത് ജനങ്ങളുടെ സമ്പത്തിനെയും അവരെത്തന്നെയും ശുദ്ധീകരിക്കുന്ന ഒരു കര്‍മമാണ്. ജനങ്ങളെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ദാനത്തെ അവരില്‍ നിന്നും അങ്ങ് വസൂലാക്കുക എന്ന് അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ സകാത്ത് മാലിന്യങ്ങള്‍ നീക്കുന്ന സംവിധാനം പോലെയാണ് (ശര്‍ഹുമുസ്ലിം). നിസ്കാരം പാപങ്ങള്‍ പൊറുപ്പിക്കുമെന്ന പോലെ സകാത്ത് സാമ്പത്തികമായ വിശുദ്ധിയുടെ ഉപാധിയാണ്. ഐഛിക ദാനവും ഈ ഇനത്തില്‍ പെടുന്നുവെങ്കിലും നിര്‍ബന്ധ ദാനത്തില്‍ ദാതാവ് അനിവാര്യമായ ഒരു കര്‍മമാണ് നിര്‍വഹിക്കുന്നത്. സുന്നത്തായ ദാനത്തെ പോലെ തുറന്ന മനസ്സിന്റെ ഉല്‍പന്നമായിരിക്കില്ല ചിലപ്പോള്‍ നിര്‍ബന്ധ ദാനം. അതിനാല്‍ അത് ചിലര്‍ക്ക് വേണ്ട എന്നുമാത്രം. അതു മോഹിക്കേണ്ടതില്ല എന്ന വിചാരം മറ്റുള്ളവരില്‍ വളര്‍ത്താന്‍ കൂടിയാണ് റസൂല്‍ (സ്വ)യുടെ ഈ പ്രയോഗം.
സമ്പത്തുമായി ബന്ധപ്പെട്ടുള്ള ഒരു തരം അശുദ്ധാവസ്ഥയുണ്ടെന്നും അതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ഉപര്യുക്ത ഹദീസ് തെര്യപ്പെടുത്തുന്നു. അതിനുള്ള ഉപാധി സമയബന്ധിതമാണ്. അതാണ് സകാത്ത്. കൊടുക്കേണ്ടിവരുമെങ്കില്‍ വാങ്ങേണ്ടവരും ഉണ്ടാവുമല്ലോ. വാങ്ങേണ്ടവരുടെ അവകാശമായിത്തീരുന്നു ആ ദാനം. അന്യരുടെ അവകാശമാകുന്നതോടെ സമ്പത്തില്‍ അതൊരു അവിശുദ്ധ സാന്നിധ്യമായിത്തീരുന്നു. സകാത്ത് കണക്കുപ്രകാരം നല്‍കുമ്പോള്‍ മാത്രമേ അതു ശുദ്ധീകരിക്കാനാവൂ. എങ്ങനെയെങ്കിലും നല്‍കിയാല്‍ ബാധ്യത വീടില്ല. സകാത്തായി പരിഗണിക്കപ്പെടുംവിധം നല്‍കണം. അല്ലാത്തപക്ഷം സകാത്ത് മഗ്റമായി (നല്‍കാതെ പിടിച്ചുവെച്ചത്) തന്നെ കിടക്കും. അഥവാ ദാനം ചെയ്യുന്നുണ്ടാവും, സാമ്പത്തിക കൈമാറ്റം നടന്നുമിരിക്കും. പക്ഷേ, സകാത്ത് വീടുകയില്ല.
സകാത്തിന്റെ സാമൂഹിക പ്രാധാന്യവും പ്രതിഫലവും മാത്രമല്ല വിശ്വാസി പരിഗണിക്കേണ്ടത്. അതിലടങ്ങിയ ആത്മീയ ശുദ്ധീകരണം അതിപ്രധാനമാണ്. അതു സാധിക്കണമെങ്കില്‍ സകാത്തും താനും തമ്മിലെങ്ങനെ എന്നറിയേണ്ടതുണ്ട്. കൃഷിയും ജന്തുപരിപാലനവും ഇന്നു താരതമ്യേന കുറവാണ്. എന്നാല്‍ വ്യത്യസ്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രികമാണ്. സ്വര്‍ണം, വെള്ളി നാണയങ്ങളെ പിന്നിലാക്കി കടലാസ് നാണയങ്ങളായ കറന്‍സികള്‍ രംഗം കയ്യടക്കിയിരിക്കുന്നു. സൗകര്യവും സുരക്ഷിതത്വവും ഇതുവഴി സാധിക്കുന്നുണ്ട്. അതിനാല്‍ നാമിടപെടുന്നതും ഏര്‍പ്പെടുന്നതുമായ സാമ്പത്തിക മേഖലകള്‍ സകാത്ത് ബാധകമാവുന്നതാണോ എന്ന് ആലോചിക്കേണ്ടതുണ്ട്.
സ്വര്‍ണം, വെള്ളി എന്നിവ ആഭരണമായും അല്ലാതെയും സൂക്ഷിപ്പുള്ളവര്‍, വ്യാപാരികള്‍, സാമ്പത്തിക നിക്ഷേപങ്ങളും സൂക്ഷിപ്പുമുള്ളവര്‍, കടം നല്‍കിയത് തിരിച്ചു കിട്ടാനുള്ളവര്‍, പ്രൊവിഡന്‍റ് ഫണ്ട് പോലെ നിര്‍ബന്ധിത നിക്ഷേപമുള്ളവര്‍, ബിസിനസ് പങ്കാളിത്തമുള്ളവര്‍, ഭൂമി, വാഹന, കെട്ടിട കച്ചവടക്കാര്‍ എന്നിങ്ങനെ ഏതെങ്കിലും മേഖലകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേറെയാണ്. ഇത്തരം മേഖലകളില്‍ സകാത്ത് കടന്നുവരുന്നുണ്ടോ, എങ്കിലെങ്ങനെയാണത് നിര്‍വഹിക്കുക എന്നതെല്ലാം മനസ്സിലാക്കി ബാധ്യത നിര്‍വഹിച്ചേ തീരൂ.
ലോഹങ്ങളില്‍ സ്വര്‍ണത്തിനും വെള്ളിക്കുമാണ് സകാത്തുള്ളത്. ദീനാര്‍, ദിര്‍ഹം എന്നീ നാണയങ്ങളിലൂടെയാണ് അതിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അവ നാണയങ്ങളായി ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നതിനു പകരം വിവിധ തരം കറന്‍സികളാണു വ്യാപകം. പക്ഷേ, പഴയകാലത്ത് സ്വര്‍ണവെള്ളി നാണയങ്ങള്‍ കൊണ്ട് സാധിച്ചിരുന്ന ക്രയവിക്രയങ്ങളെല്ലാം ഇന്ന് ഈ കറന്‍സികള്‍ കൊണ്ടാണ് സാധിക്കുന്നത്. കടലാസ് നാണയങ്ങളും ലോഹനാണയങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം വസ്തു മൂല്യത്തിലാണ്, ഉപയോഗത്തിലല്ല. അതിനാല്‍ ലോഹ നാണയങ്ങളുടെ വിലക്കനുസൃതമായ വസ്തു തന്നെയാണവ. സ്വര്‍ണം വെള്ളി നാണയങ്ങള്‍ ആഭരണമാക്കാനും ഗുണമേന്മ വര്‍ധിപ്പിച്ച് പുനസംവിധാനിക്കാനും മറ്റും സാധിക്കും. കടലാസ് നാണയങ്ങള്‍ക്ക് വസ്തു മൂല്യമില്ലാത്തതിനാല്‍ അതങ്ങനെതന്നെ ഉപയോഗിക്കാനേ സാധിക്കൂ.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത് നിര്‍ണയിക്കപ്പെട്ടത് അവ ലോഹസമ്പത്താണ് എന്ന നിലയില്‍ മാത്രമല്ല, ഒരു വിനിമയോപാധികൂടിയാണ് എന്ന നിലക്കാണ്. അതുകൊണ്ടുതന്നെ സകാത്ത് നിര്‍ബന്ധമാകുന്ന തോത് എണ്ണത്തിലേക്ക് മാറിയതില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാനാവും. സ്വര്‍ണവും വെള്ളിയും തൂക്കിയും അളന്നും തിട്ടപ്പെടുത്താന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളാണ്. തൂക്കിത്തിട്ടപ്പെടുത്താനാണ് എളുപ്പം. അതിനാല്‍ വിലപിടിപ്പുള്ള ഒരു വസ്തു എന്ന നിലയില്‍ മാത്രം സകാത്ത് നിര്‍ബന്ധമായതായിരുന്നെങ്കില്‍ അക്കാലത്ത് നിലവിലുള്ള അളവ്തൂക്ക മാര്‍ഗത്തിലൂടെയാണ് സകാത്തിന്റെ കണക്ക് വ്യക്തമാക്കുമായിരുന്നത്. മഖ്തും, ഖഫീസ്, മുകൂക്, മുദ്ദ്, സ്വാഅ് തുടങ്ങിയ അളവ് പാത്രങ്ങളും റാത്തല്‍, ഊഖിയ, അംനാഅ് തുടങ്ങിയ തൂക്കങ്ങളും അന്നു നിലവിലുണ്ടായിരുന്നു. എന്നിരിക്കെ അന്നത്തെ നാണയങ്ങളായ ദിര്‍ഹമും ദീനാറും മാനദണ്ഡമാക്കിയതില്‍ നിന്ന്, സ്വര്‍ണം വെള്ളി എന്നിവക്ക് വിനിമയോപാധി എന്ന പരിഗണനയും നല്‍കിയിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
ദീനാറിന്റെയും ദിര്‍ഹമിന്റെയും വിനിമയ മൂല്യവും യഥാര്‍ത്ഥ മൂല്യവും പരിഗണിച്ചാണ് സകാത്തിന്റെ സംഖ്യ കണക്കാക്കേണ്ടത് എന്നാണ് കര്‍മശാസ്ത്ര നിയമം. നിശ്ചിത എണ്ണത്തില്‍ കുറഞ്ഞാല്‍ സകാത്ത് ബാധകമാണോ എന്ന ചര്‍ച്ചയില്‍ ഇമാം മാവര്‍ദി(റ) വിവരിക്കുന്നു: ഇമാം ശാഫിഈ(റ) പറഞ്ഞു: 200 ദിര്‍ഹമിന് ഒരു ദിര്‍ഹമോ അതിലും താഴെയോ കുറവുണ്ടെങ്കിലും കുറഞ്ഞതുതന്നെ 200 തികഞ്ഞതിന്റെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുന്നുവെന്നായാലും 200 തികഞ്ഞതിനേക്കാള്‍ ഗുണമേന്മ ഈ കുറഞ്ഞതിനുണ്ടെങ്കിലും അതില്‍ സകാത്തില്ല (അല്‍ഹാവി അല്‍കബീര്‍). തുടര്‍ന്ന് ഇതദ്ദേഹം വിശദമാക്കുന്നതിങ്ങനെ: ഒരാളുടെ അടുത്തുള്ള വെള്ളിനാണയം ഇരുനൂറില്‍ താഴെയാണെങ്കില്‍ അല്‍പം മാത്രമേ കുറവുള്ളൂ എന്നതിനാല്‍ (ഒന്നോ രണ്ടോ മാത്രമാണ് കുറവുള്ളൂവെതെന്നതിനാല്‍) ഇരുനൂറിനെ പോലെ അതു പരിഗണിക്കപ്പെടുന്നുണ്ട്. എന്നാലും സകാത്ത് ബാധകമല്ല. അതുപോലെ ഒരാളുടെ അടുത്ത് പത്തു ദിര്‍ഹം കുറഞ്ഞ് 190 ദിര്‍ഹമേയുള്ളൂ. പക്ഷേ, അതിന്റെ ഗുണമേന്മ കാരണം 200ന് സമാനമാണ്. എന്നാലും സകാത്ത് നിര്‍ബന്ധമില്ല (അല്‍ഹാവി അല്‍ കബീര്‍). ഒരു വിനിമയോപാധി എന്ന നിലയില്‍ വലിയ പരിഗണന തന്നെ സകാത്ത് നിര്‍ണയത്തില്‍ ദീനാര്‍ദിര്‍ഹമുകള്‍ക്കുണ്ട് എന്നു മനസ്സിലാക്കാനിതു ധാരാളം. വിനിയോഗമൂല്യവും യഥാര്‍ത്ഥ മൂല്യവും പരിഗണിക്കപ്പെടുന്നു എന്നു ചുരുക്കം.
യഥാര്‍ത്ഥ മൂല്യത്തിനാണ് സകാത്ത് ബാധകമാവുന്നത്. അതുകൊണ്ടാണ് മുന്തിയതരം ദിര്‍ഹമും മേന്മകുറഞ്ഞ ദിര്‍ഹമും കൈയിലുള്ള ആള്‍ സകാത്ത് നല്‍കുമ്പോള്‍ ആനുപാതികമായി നല്‍കണമെന്ന് കര്‍മശാസ്ത്രം പറയുന്നത്. ഇമാം മാവര്‍ദി(റ) പറയുന്നു: ഒരാളുടെ അടുത്ത് മുന്തിയതും താഴ്ന്നതുമായ ദിര്‍ഹമുണ്ടെങ്കില്‍ അവ പരസ്പരം കൂട്ടി സകാത്ത് നല്‍കണം. ഓരോന്നില്‍ നിന്നും അതിന്റെ തോതനുസരിച്ചായിരിക്കണം. താഴ്ന്ന തരം മാത്രം നല്‍കിയാല്‍ മുന്തിയ തരത്തിനുള്ള സകാത്ത് വീടുകയില്ല (അല്‍ഹാവി അല്‍ കബീര്‍).
നാണയങ്ങളുടെ യഥാര്‍ത്ഥ മൂല്യമാണ് സകാത്തില്‍ പരിഗണനീയമെങ്കില്‍ പഴയ കാലത്തെ 200 ദിര്‍ഹമിന്റെ യഥാര്‍ത്ഥ വസ്തു മൂല്യമാണ് സകാത്തിന്റെ അടിസ്ഥാന സംഖ്യയായി പരിഗണിക്കാവുന്ന ചെറിയ തോത്. അപ്പോള്‍ 200 ദിര്‍ഹം എത്ര തൂക്കം വെള്ളിയെയാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ അത്രയും വെള്ളി വാങ്ങാന്‍ വേണ്ട കറന്‍സി സൂക്ഷിപ്പുള്ളവര്‍ക്ക് സകാത്ത് ബാധകമാവും.
സ്വര്‍ണവും വെള്ളിയും എന്നും വസ്തുമൂല്യമുള്ള ലോഹങ്ങളാണ്. അതു വിനിമയം ചെയ്യുമ്പോള്‍ കൈമാറുന്ന പണത്തിന് സംഭവിക്കുന്ന മൂല്യശോഷണമാണ് ഇന്ന് മാര്‍ക്കറ്റുകളില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് സ്വര്‍ണത്തിനും വെള്ളിക്കും പ്രത്യേകമായി ഒന്നും സംഭവിക്കുന്നില്ല. വമ്പന്‍സ്രാവുകളിടപെട്ട് വിപണി തകര്‍ന്നാലും സ്വന്തമാക്കിയാലും സ്വര്‍ണവും വെള്ളിയും ഉയര്‍ന്ന പരിഗണനയില്‍ തന്നെ നിലനില്‍ക്കുന്നുവെന്നതാണനുഭവം. ഏതു തരത്തിലുള്ള കറന്‍സിയായാലും 200 ദിര്‍ഹം വെള്ളിക്കു തുല്യമായ സംഖ്യയുണ്ടെങ്കില്‍ സകാത്ത് നല്‍കണം. വെള്ളിയെ അടിസ്ഥാനപ്പെടുത്തുമ്പോഴാണ് സകാത്ത് ബാധ്യതയുടെ ചെറിയ അംശവും പരിഗണനീയമാവുക എന്ന നിലയിലാണ് സൂക്ഷ്മതക്കായി വെള്ളിയുടെ വില പരിഗണിക്കപ്പെട്ടു വരുന്നത്. രൂപക്ക് കൃത്യമായ സ്വര്‍ണനിക്ഷേപ മുല്യമില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഇതാണ് സൂക്ഷ്മതയുടെ മാര്‍ഗം.
സ്വര്‍ണം വെള്ളി നാണയങ്ങളില്‍ സകാത്ത് നിര്‍ബന്ധമായതിനെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു: അവ രണ്ടും അല്ലാഹുവില്‍ നിന്നുള്ള വിശേഷാനുഗ്രഹങ്ങളില്‍ പെട്ടതാണ് കാരണം. അതുകൊണ്ടാണ് ലോകത്തിന്റെ നിലനില്‍പും സൃഷ്ടിജാലങ്ങളുടെ കാര്യങ്ങള്‍ ക്രമമായി നടക്കുന്നതും. മനുഷ്യര്‍ക്ക് ആവശ്യങ്ങളേറെയാണ്. അവയെല്ലാം നിര്‍വഹിക്കാന്‍ ഇവരണ്ടുകൊണ്ടും സാധ്യമാവുന്നു (മുഗ്നി, നിഹായ). സ്വര്‍ണവും വെള്ളിയും വിനിമയോപാധികളുടെ സര്‍വകാല പ്രതീകമാണ്. വിനിമയമൂല്യമുള്ള എല്ലാ നാണയങ്ങളും അവയുടെ യഥാര്‍ത്ഥ മൂല്യത്തിന്റെ തോതനുസരിച്ച് സംഖ്യ കണക്കാക്കി സകാത്ത് നല്‍കി ബാധ്യതയില്‍ നിന്നൊഴിവായി സമ്പത്തും ശരീരവും സംശുദ്ധമാക്കണം.
സ്വര്‍ണം, വെള്ളി
20 മിസ്ഖാല്‍ദീനാര്‍ (85 ഗ്രാം) സ്വര്‍ണം ഒരു വര്‍ഷം കൈവശമുള്ളവര്‍ അതിന്റെ രണ്ടര ശതമാനം (2.125 ഗ്രാം) സകാത്ത് നല്‍കേണ്ടതാണ്. 200 ദിര്‍ഹം (595 ഗ്രാം) വെള്ളി ഒരു വര്‍ഷം കൈവശമുള്ളയാള്‍ 5 ദിര്‍ഹം (14.875 ഗ്രാം) ആണ് സകാത്ത് നല്‍കേണ്ടത്. നിശ്ചിത വിഹിതം അടിസ്ഥാനമാണ്. അധികമുള്ള ചെറിയ അംശവും സകാത്തിന്റെ പരിധിയില്‍ വരും. ദിര്‍ഹം, ദീനാര്‍ എന്നിങ്ങനെ നാണയ രൂപത്തിലുള്ളവയും സ്വര്‍ണമോ വെള്ളിയോ ആയി സൂക്ഷിച്ചതിനും പരിധി ലംഘിച്ച അമിതാഭരണത്തിനും സകാത്ത് നല്‍കണം. നാണയമായി അടിച്ചതിന്റെ അളവാണ് നാണയമല്ലാത്തതിലും അമിതാഭരണങ്ങളിലും സകാത്തില്‍ പരിഗണിക്കപ്പെടുക.
സ്വര്‍ണമായോ വെള്ളിയായോ ഉള്ള സൂക്ഷിപ്പു ധനത്തിനും മുകളില്‍ പറഞ്ഞ തൂക്കം തന്നെയാണ് അളവാക്കേണ്ടത്. എന്നാല്‍ ഇക്കാലത്തെ നാണയങ്ങള്‍ ഈ ഇരുലോഹ നിര്‍മിതമല്ലാത്തതിനാല്‍ ഈ അളവിന്റെ വിലയാണ് പരിഗണിക്കേണ്ടത്. സ്വര്‍ണവും വെള്ളിയും മൂല്യത്തില്‍ വ്യത്യാസമുള്ളതിനാല്‍ തന്നെ വെള്ളിയുടെ വില സംഖ്യയായി നിശ്ചയിക്കുന്ന രീതിയാണ് പൊതുവെ സ്വീകരിക്കപ്പെടുന്നത്. നാണയങ്ങളുടെ മാര്‍ക്കറ്റ് മൂല്യമാണ് പരിഗണിക്കപ്പെടുക. കറന്‍സിക്ക് ഇത്ര സ്വര്‍ണ നിക്ഷേപമൂല്യം എന്നതില്‍ നിന്നും വ്യത്യസ്തമായി നിശ്ചിത സംഖ്യക്ക് എത്ര സ്വര്‍ണമോ വെള്ളിയോ ലഭിക്കുന്നത് എന്നാണ് നോക്കേണ്ടത്. അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും 200 ദിര്‍ഹം അല്ലെങ്കില്‍ 595 ഗ്രാം വെള്ളി വാങ്ങാവുന്ന സംഖ്യ കറന്‍സിയായി ഒരു വര്‍ഷം കൈവശമുള്ളവന്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.
സൂക്ഷിപ്പ് സംഖ്യയും കടവും
സൂക്ഷിപ്പ് സംഖ്യ ബാങ്ക് നിക്ഷേപമായാലും സ്വന്തം കൈവശം സൂക്ഷിച്ചാലും സകാത്ത് ബാധകമാണ്. രണ്ടും ചേര്‍ത്താലേ സകാത്ത് സംഖ്യയുണ്ടാവൂ എങ്കിലും നിര്‍ബന്ധം തന്നെ. കടം നല്‍കി കിട്ടാനുള്ള സംഖ്യ, പ്രൊവിഡന്‍റ് ഫണ്ട് പോലെ ലഭിക്കുമെന്നുറപ്പുള്ള സംഖ്യ, ദീര്‍ഘകാല കുറിയില്‍ നിക്ഷേപിച്ച സംഖ്യ എന്നിവ സകാത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അളവും കാലവും പരിഗണിച്ച് സകാത്ത് നല്‍കേണ്ടതാണ്. കടം കൊടുത്ത സംഖ്യക്കുള്ള സകാത്ത് സംഖ്യ തിരിച്ചുകിട്ടും മുമ്പ് നല്‍കാവുന്നതാണ്. അങ്ങനെ നല്‍കിയില്ലെങ്കില്‍ തിരിച്ചുകിട്ടിയ ശേഷം മുഴുവന്‍ വര്‍ഷത്തേക്കുമുള്ള സകാത്ത് ഒന്നിച്ചു നല്‍കണം. ഓരോ വര്‍ഷത്തെയും സകാത്ത് വിഹിതം കഴിച്ചുള്ളതാണ് അടുത്ത വര്‍ഷത്തിന്റെ അടിസ്ഥാന സംഖ്യയായി കണക്കാക്കുക.
പ്രൊവിഡന്‍റ് ഫണ്ട്
ഉദ്യോഗസ്ഥന്മാരില്‍ നിന്നും നിശ്ചിത വിഹിതവും സമാനമായ മാനേജ്മെന്‍റ് വിഹിതവും തൊഴിലാളിക്കുവേണ്ടി സൂക്ഷിക്കപ്പെടുന്നതാണല്ലോ പിഎഫ്. അതിനാല്‍ അത് തൊഴിലാളിയുടേതാണ്. ലഭിക്കാന്‍ വൈകുമെന്ന് മാത്രമേയുള്ളൂ. ഫണ്ടിലേക്ക് അടവായ തുക സകാത്തിന്റെ അളവ് എത്തിയതു മുതല്‍ വര്‍ഷം തികയുമ്പോള്‍ സകാത്ത് നല്‍കണം. ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണു സകാത്തിന്റെ അളവെത്തിയതെങ്കില്‍ അടുത്ത റബീഉല്‍ അവ്വല്‍ ആദ്യത്തിന്റെ സകാത്ത് നിര്‍ബന്ധമാവും. അതിന് രണ്ടര ശതമാനം സകാത്ത് കണക്കാക്കിയാല്‍ സകാത്തിന്റെ അളവില്‍ താഴെയായിരിക്കും ബാക്കി സംഖ്യ. അതില്‍ തൊട്ടടുത്ത മാസം ഫണ്ട് വിഹിതം അടവാക്കുന്നതോടെയാണ് അളവ് പൂര്‍ത്തിയാവുക. അതിനാല്‍ അടുത്തവര്‍ഷം റബീഉല്‍ ആഖറിലാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. ആ വര്‍ഷത്തെ സകാത്ത് വിഹിതം കൊണ്ട് മൊത്തം സംഖ്യ സകാത്തിന്റെ അളവില്‍ കുറയാന്‍ സാധ്യതയില്ല.
ഉദാഹരണം: മാസത്തില്‍ 250+250 പിഎഫ് വിഹിതമുള്ളവന്റെ 20 മാസത്തെ വിഹിതം 10000 രൂപയായിരിക്കും. പതിനായിരം രൂപയാണ് കണക്കനുസരിച്ച് സകാത്ത് നിര്‍ബന്ധമാവുന്ന അടിസ്ഥാന സംഖ്യയെങ്കില്‍ വര്‍ഷം തികഞ്ഞ റബീഉല്‍ അവ്വലില്‍ സംഖ്യയുടെ രണ്ടര ശതമാനമായ 250 രൂപ സകാത്ത് നിര്‍ബന്ധമാവും. അതോടെ മൊത്തം പിഎഫ് സംഖ്യ 9750 ആയി ചുരുങ്ങും. അത് സകാത്ത് നിര്‍ബന്ധമായ സംഖ്യയാണെന്ന് കണക്കാക്കിയ 10000 രൂപയില്ല. എന്നാല്‍ അടുത്ത മാസത്തെ പിഎഫ് വിഹിതം ചേരുമ്പോള്‍ 10250 ആയി സംഖ്യ ഉയരും. അതിനാല്‍ അടുത്ത മാസം (റബീഉല്‍ ആഖിറില്‍) മുതലാണ് സകാത്തിന്റെ രണ്ടാം വര്‍ഷം തുടങ്ങുക. തുടര്‍ന്ന് ഒരു വര്‍ഷം തികയുന്ന അടുത്ത റബീഉല്‍ ആഖിറില്‍ 256 രൂപ 25 പൈസ സകാത്ത് നല്‍കണം. അതോടെ സംഖ്യ വീണ്ടും ന്യൂനമായി. അടുത്ത മാസം മുതലേ സകാത്ത് വര്‍ഷം തുടങ്ങൂ. അപ്പോള്‍ അടുത്ത വര്‍ഷം ജമാദുല്‍ ആഖിറിലാണ് സകാത്ത് വര്‍ഷം തികയുക. അന്ന് 10,493 രൂപ 75 പൈസക്കുള്ള സകാത്ത് വിഹിതം നിര്‍ബന്ധമാവും. അഥവാ 262.35 രൂപയാണ് സകാത്ത് നല്‍കേണ്ടത്. ബാക്കി 10231 രൂപ 41 പൈസ. ഈ സംഖ്യയുടെ സകാത്ത് വര്‍ഷം ആ മാസം മുതല്‍ തന്നെ ആരംഭിക്കുന്നു. സകാത്ത് ബാധകമായ സംഖ്യയില്‍ നിന്നാണ് സകാത്ത് വിഹിതം കുറയുക. അടിസ്ഥാന സകാത്ത് സംഖ്യയുണ്ടാവുന്നതു മുതല്‍ വര്‍ഷം ആരംഭിക്കുന്നു. മതേതരമായ മേഖലകളില്‍ സാധാരണ പിഎഫിന് പലിശ നിശ്ചയിക്കപ്പെടാറുണ്ട്. അതുപക്ഷേ, തൊഴിലാളിയുടെ വിഹിത സമ്പത്തല്ലാത്തതിനാല്‍ സ്വീകരിക്കാന്‍ പാടില്ലാത്തതുപോലെ തന്നെ സകാത്തും ബാധകമല്ല.
സ്ത്രീധനം, മഹ്ര്‍
സ്ത്രീധനമായി നല്‍കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ധനമാണ്. അത് അവള്‍ക്കവകാശപ്പെട്ടതായതിനാലാണ് വിവാഹമോചനം നടക്കുന്നുവെങ്കില്‍ അതു തിരിച്ചുനല്‍കുന്നത്. അങ്ങനെ തിരിച്ചു നല്‍കപ്പെടുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ സകാത്ത് നല്‍കണം. ഓരോ വര്‍ഷത്തിനും നല്‍കേണ്ട വിഹിതം കഴിഞ്ഞ ശേഷമുള്ള സംഖ്യക്കാണ് അടുത്ത വര്‍ഷത്തെ സകാത്ത് ബാധകമാവുക. ഇതുപ്രകാരം മഹ്റായി ലഭിച്ചത്/ലഭിക്കേണ്ടത് സകാത്ത് നിര്‍ബന്ധമാവുന്ന അളവുണ്ടാവുകയും അതു സൂക്ഷിക്കുകയോ കടമായോ ഇരിക്കുകയാണെങ്കിലും സകാത്ത് ബാധകമാണ്. മഹ്ര്‍ ആഭരണമാണെങ്കില്‍ താഴെ വിവരിക്കുന്ന ആഭരണത്തിന്റെ സകാത്ത് വ്യവസ്ഥ പ്രകാരമാണ് നല്‍കേണ്ടത്.
കുറികള്‍
ഒരു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള കുറികളിലും സകാത്തു ബാധകമാവുന്ന അവസ്ഥ വരാം. ആദ്യ നറുക്കുവിഹിതം തന്നെ സകാത്തിന്റെ അളവ് സംഖ്യയുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് നറുക്ക് വീണവര്‍ക്ക് കുറിയിലെ നിക്ഷേപമെന്ന നിലയില്‍ ആ സംഖ്യക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ നറുക്ക് വീഴാതെ ഒരു വര്‍ഷം തികയുന്നവര്‍ക്ക് ഓരോ നറുക്ക് സംഖ്യക്കും അതിന്റെ വര്‍ഷം കണക്കാക്കി സകാത്ത് നിര്‍ബന്ധമാവും. 10000 രൂപയാണ് ഒരു നറുക്ക് സംഖ്യയെങ്കില്‍ പന്ത്രണ്ട് മാസത്തിനു ശേഷം കുറി ലഭിക്കുന്നപക്ഷം ഒന്നാം നറുക്ക് സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. പിന്നീട് കുറി നീളുന്നതിനനുസരിച്ച് രണ്ട്, മൂന്ന്.. എന്നിങ്ങനെ നറുക്കുകള്‍ക്ക് വര്‍ഷം കണക്കാക്കി സകാത്ത് നല്‍കണം.
ഉദാഹരണത്തിന് റബീഉല്‍ അവ്വല്‍ 10000, റബീഉല്‍ ആഖിറില്‍ 10000 എന്നിങ്ങനെ അടച്ചാല്‍ അടുത്ത റബീഉല്‍ അവ്വലില്‍ ഒന്നാം നറുക്കിന്റെ സംഖ്യക്കും റബീഉല്‍ ആഖിറില്‍ രണ്ടാം നറുക്കിന്റെ സംഖ്യക്കും സകാത്ത് നല്‍കണം. ഈ ക്രമത്തില്‍ തുടരുമ്പോള്‍ കുറി ലഭിക്കുന്നതിന്റെ ഒരു വര്‍ഷത്തില്‍ താഴെയുള്ള നറുക്ക് സംഖ്യകള്‍ സകാത്തില്‍ നിന്നൊഴിവാകുന്നതാണ്. സകാത്തിന്റെ അളവില്ലാത്ത സംഖ്യയാണ് നറുക്കെങ്കില്‍ നിസ്വാബ് തികയുന്ന നറുക്ക് മുതലാണ് സകാത്ത് വര്‍ഷം ആരംഭിക്കുക. സാമ്പത്തിക ക്രയത്തില്‍ വളരെ ശ്രദ്ധവേണമെന്ന പൊതുവായ നിര്‍ദേശം ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ മനസ്സിലാക്കപ്പെടുന്നുണ്ട്.
ഓഹരി വിപണി, മൂച്വല്‍ഫണ്ട്
ഇവയില്‍ നിക്ഷേപമുള്ളവര്‍ അവരുടെ വിഹിതം സകാത്തിന്റെ സംഖ്യയുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ നിശ്ചിത വിഹിതം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ടു ചില സങ്കീര്‍ണതകളുണ്ടെങ്കിലും നിക്ഷേപ സംഖ്യക്ക് കണക്ക് ഉണ്ടാകുമല്ലോ. അതിനാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. കടംപോലെ പരിഗണിച്ച് സകാത്ത് നല്‍കിയാല്‍ മതിയാകും. വിപണി തകരുകയോ ഫണ്ട് പൊളിയുകയോ ചെയ്ത് നിക്ഷേപത്തുക നഷ്ടപ്പെട്ടാലും സുരക്ഷിത സംഖ്യ സകാത്തില്‍ നിന്നൊഴിവാകുകയില്ലെന്നോര്‍ക്കുക.
കച്ചവടം
കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും.
കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും.
കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും.
സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍).
കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം.
ആഭരണം
ആഭരണങ്ങള്‍ അലങ്കാരത്തിനും, അതിന്റെ വര്‍ധിത മൂല്യം പരിഗണിച്ച് സൂക്ഷിപ്പ് സ്വത്തായും ഉപയോഗിക്കുന്നു. അനുവദനീയ അലങ്കാരത്തിന് സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആപേക്ഷികമായി ഒരു സ്ത്രീക്ക് അനുവദിക്കപ്പെട്ട പരിധിയിലൊതുങ്ങിയ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ക്ക് സകാത്തില്ല. എന്നാല്‍ അമിതമായ ആഭരണത്തിനും സൂക്ഷിപ്പിനായുള്ള ആഭരണത്തിനും ഹറാമായ വിഷയത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണം, വെള്ളികള്‍ക്കും രണ്ടര ശതമാനം സകാത്ത് ബാധകമാണ്. ശുദ്ധസ്വര്‍ണം മുകളില്‍ പറഞ്ഞ തൂക്കമുണ്ടെങ്കില്‍ സകാത്ത് നല്‍കണം. ആഭരണം എന്ന നിലയില്‍ അനുവദനീയമായ പരിധിയിലൊതുങ്ങി സൗന്ദര്യത്തിനുപയോഗിക്കുമ്പോള്‍ അതൊരു ഉപയോഗ വസ്തുവാണ്. ആ നിലയിലാണ് അതിന് സകാത്തില്ലാതാവുന്നത്.
ആഭാസകരമായ അമിതത്വത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ അത് ഒരു സൂക്ഷിപ്പ് ധനം പോലെത്തന്നെയാണ്. ഹറാമായ വിഷയങ്ങള്‍ അലങ്കാര പരിധിയില്‍ വരാത്തതിനാല്‍ അത് അവിശുദ്ധ വഴിയില്‍ ഉപയോഗിക്കുന്ന സമ്പത്താണ്. പുരുഷന്മാര്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഹറാമാണെന്നതിനാല്‍ അത് കുറ്റകരവും അളവുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധവുമാണ്.
ഫിത്വര്‍ സകാത്ത്
നല്‍കുന്നത് ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമാണെങ്കിലും ശരീരത്തിന്റെ സകാത്താണിത്. ശവ്വാല്‍ പിറവിയുടെ സമയത്ത് ജീവിച്ചിരിപ്പുള്ളവരുടെ പേരിലെല്ലാം ഇത് നിര്‍ബന്ധമാണ്. മുഖ്യാഹാരത്തില്‍ നിന്ന് ഒരു സ്വാഅ് (320 മി.ലിറ്റര്‍) ഒരാളുടെ സകാത്തായി നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് മുന്പാണിത് വിതരണം ചെയ്യേണ്ടത്. വൈകിയാല്‍ കൊടുത്തുവീട്ടലും നിര്‍ബന്ധമാണ്, പെരുന്നാള്‍ ദിവസത്തെ തൊട്ടു പിന്തിക്കല്‍ ഹറാമും.
പെരുന്നാള്‍ ദിനത്തിലെ ആവശ്യങ്ങളും അത്യാവശ്യ ജീവിത സൗകര്യങ്ങളും കഴിഞ്ഞ് പണമോ മറ്റു സമ്പത്തോ മിച്ചമുള്ളവര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. വലിയ സംഖ്യ പണമായി സൂക്ഷിപ്പുള്ളവര്‍ക്കോ സമ്പന്നര്‍ക്കോ മാത്രം നിര്‍ബന്ധമാവുന്നതല്ല ഇത്. അന്നേ ദിവസം നിശ്ചിത അളവ് ധാന്യം നല്‍കാനാവുന്നവര്‍ക്കൊക്കെ ബാധ്യതയുള്ളതാണിത്. ഇന്നത്തെ അവസ്ഥയില്‍ ഫിത്വര്‍ സകാത്തിന്റെ ബാധ്യതയില്‍ നിന്നൊഴിവാകുന്നവര്‍ കുറവാണ്. ഫിത്വര്‍ നോമ്പിന്റെ പരിപൂര്‍ത്തി കൂടിയാണെന്നതിനാല്‍ അതു കൊടുത്തുവീട്ടാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമയത്തുതന്നെ നല്‍കുക
സകാത്ത് നിര്‍ബന്ധമാവുന്നതോടെ നിശ്ചിത വിഹിതത്തില്‍ അവകാശികള്‍ മാറുകയാണ്. അതുടനെ അവരിലേക്കെത്തിക്കാന്‍ ഉടമക്ക് ബാധ്യതയുണ്ട്. വൈകിക്കുന്നത് അനുവദനീയമല്ല. വിതരണവും അവകാശികളുമായും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി അനിവാര്യമാവുന്ന സമയദൈര്‍ഘ്യം പ്രശ്നമല്ല.
റമളാന്‍ എല്ലാ പുണ്യങ്ങള്‍ക്കും വളരെയേറെ നല്ല കാലമാണ്. പക്ഷേ, അതു സകാത്തിന്റെ സീസണാണെന്ന ധാരണ ശരിയല്ല. റമളാനിന്റെ പുണ്യം നേടാന്‍ സ്വദഖ വേറെ ചെയ്യാവുന്നതാണ്. സകാത്ത് റമളാന്‍ വരെ പിന്തിരിക്കുകയല്ല വേണ്ടത്. സമയമായാല്‍ അതര്‍ഹരിലേക്കെത്തിക്കണം. റമളാന്‍ വരെ വച്ചുതാമസിപ്പിക്കുന്നത് പലപ്പോഴും ദോഷകരമായി മാറും.
സകാത്തിന്റെ വിഷയത്തില്‍ സ്വാര്‍ത്ഥതയും പക്ഷപാതവും ദുര്‍ബല ചിന്തകളും വെടിയണം. സകാത്ത് അവകാശികള്‍ക്ക് നേരിട്ടുതന്നെ നല്‍കുന്നതാണ് ഉത്തമം. സാധ്യമല്ലെങ്കില്‍ വിശ്വസ്തനായ ഒരാളെ പകരം ചുമതലപ്പെടുത്തുക. സകാത്തിന്റെ പേരു പറഞ്ഞുവരുന്ന കമ്മിറ്റികളെ ഏല്‍പിക്കാതിരിക്കുക. പാവങ്ങള്‍ക്കു നല്‍കേണ്ട സകാത്ത് ധനം കൊണ്ട് സ്വന്തം സംഘടനാ ചെലവുകള്‍ നടത്തിയതും മുഴുവനായി കൊടുത്തു തീര്‍ക്കാതെ കമ്മിറ്റികള്‍ കൈവശം വച്ചതും പലയിടത്തും വിവാദമായതാണ്. കമ്മിറ്റികളെ ഏല്‍പിച്ചത് കൊണ്ട് സ്വന്തം ബാധ്യത വീടിയെന്ന് സമാധാനിക്കാനുമാവില്ല.
സകാത്ത് എന്ന പേരില്‍ കുറേയേറെ സംഖ്യകള്‍ ദാനം ചെയ്താലും വിധിവിലക്കുകള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അത് ഒരു കേവലദാനം മാത്രമായി മാറും. അതാണ് നബി(സ്വ) സകാത്ത് കടമായിത്തന്നെ അവശേഷിക്കുന്ന കാലം വരുമെന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ താനുമായി ബന്ധപ്പെട്ട മേഖലയില്‍ സകാത്ത് കടന്നുവരുന്നുവോ എന്നാലോചിച്ച് നിയമവിധേയമായി കൊടുത്തുവീട്ടാന്‍ ഉത്സാഹിക്കുക.
[15/04, 5:23 am] Mihras Koduvally: അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: "വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുﷻവിന് യാതൊരു ആവശ്യവുമില്ല."
  [ബുഖാരി: 1903]
[16/04, 9:17 pm] Mihras Koduvally: അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റമളാനിലെ സുന്നത്ത് (തറാവീഹ്) നിസ്കാരത്തെപ്പറ്റി റസൂല്‍ ﷺ കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പക്ഷേ നിര്‍ബന്ധമായിട്ട് അത് കല്‍പ്പിച്ചിരുന്നില്ല. അവിടുന്ന് (ﷺ) പറയാറുണ്ട്. റമളാനില്‍ വല്ലവനും വിശ്വാസ ദാര്‍ഢ്യത്തോടെയും പ്രതിഫലേച്ഛയോടെയും നിസ്കാരം (തറാവീഹ്) നിര്‍വ്വഹിക്കുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും.
  (മുസ്ലിം: 759)
[17/04, 9:29 pm] Mihras Koduvally: സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്. 
  (തിര്‍മിദി: 695)
[18/04, 9:11 pm] Mihras Koduvally: അബൂഅത്വിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാനും മസ്റൂഖും ആയിശ(റ) യുടെ അടുത്ത് കടന്നുചെന്നു. തത്സമയം മസ്റൂഖ് പറഞ്ഞു. റസൂല്‍ ﷺ യുടെ സന്തത സഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ് വൃത്തിയില്‍ അവരൊട്ടും പിന്നോക്കമല്ല. ഒരാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്നുമസ്ഊദാണ്. ആയിശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍ ﷺ ചെയ്തിരുന്നത്.
  (മുസ്ലിം: 1099)

(ധൃതിയിലാണ് മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും റസൂല്‍ ﷺ ചെയ്തുതീര്‍ത്തിരുന്നത്)
[19/04, 9:45 pm] Mihras Koduvally: അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹു ﷻ അരുള്‍ ചെയ്തിട്ടുണ്ട്. എന്റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്.
  (തിര്‍മിദി: 700)
[21/04, 5:23 am] Mihras Koduvally: അനസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പുതന്നെ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചിരുന്നു. ഇനി ഈത്തപ്പഴമില്ലെങ്കില്‍ കാരക്ക. കാരക്കയുമില്ലെങ്കിലോ? അവിടുന്ന് (ﷺ) വെള്ളം വലിച്ചുകുടിക്കും.
  (തിര്‍മിദി: 696)
[21/04, 5:31 am] Mihras Koduvally: اللَّهُمَّ صَلِّ عَلَی مُحَمَّد وَعَلَی آلِ مُحَمَّد وَعَلَی أَهْلِ بَيْتِهِ
[22/04, 5:36 am] Mihras Koduvally: 12 days and nights in a year are very pious to be enlivened by Ibadat, one of which is the day and night of the minor festival.
(Minhajul Qasvideen)
[22/04, 5:37 am] Mihras Koduvally: ഒരുവർഷത്തിൽ 12 ദിനരാത്രങ്ങൾ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുന്നത് ഏറെ പുണ്യകരമാണ് അതിലൊന്ന് ചെറിയ പെരുന്നാളിന്റെ രാവും പകലുമാണ്.
(മിൻഹാജുൽ ഖാസ്വിദീൻ )
[25/04, 9:57 pm] Mihras Koduvally: അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബി ﷺ അരുളി: ഏതെങ്കിലുമൊരു കര്‍മ്മത്തിന്‍റെ പ്രതിഫലം കാംക്ഷിച്ചും അല്ലാഹുﷻവിന്റെ വാഗ്ദാനം സത്യമാണെന്നു മനസ്സിലാക്കിക്കൊണ്ടും ചെയ്താല്‍ അല്ലാഹു ﷻ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അങ്ങനെയുളള 40 സംഗതികളുണ്ട്. അവയിലേറ്റവും മേന്മയേറിയത് പാല്‍ കറക്കുന്ന ആടിനെ ദാനമായി നല്‍കലാണ്. ഹസ്സന്‍ (റ) പറയുന്നു. സലാം മടക്കല്‍, തുമ്മിയാല്‍ സ്തുതിക്കല്‍, വഴിയില്‍ നിന്ന് ഉപദ്രവകാരിയായ വസ്തുക്കളെ നീക്കം ചെയ്യല്‍ എന്നിവ അവയില്‍ ഞങ്ങള്‍ എണ്ണുകയുണ്ടായി. 15 സംഗതികള്‍ മാത്രമേ ഞങ്ങള്‍ക്ക് എത്തിക്കുവാന്‍ സാധിച്ചുളളൂ.
  (ബുഖാരി: 2631)
[26/04, 8:49 pm] Mihras Koduvally: ഉസാമ(റ) പറഞ്ഞു: അല്ലാഹുﷻവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ആരൊരുവന് നന്മചെയ്കയും അയാള്‍ നന്മചെയ്തയാളോട് 

*جَزَاكَ اللَّهُ خَيْرًا* 

(അല്ലാഹു ﷻ നിങ്ങള്‍ക്കു പ്രതിഫലം തരട്ടെ..!) എന്നു പറയുകയും ചെയ്താല്‍ അവന്‍ സ്തുതിക്കുന്നതില്‍ അവന്‍റെ കഴിവ് മുഴുവന്‍ ചെയ്തുകഴിഞ്ഞു.
  (തിര്‍മിദി: 2035)
[27/04, 8:07 pm] Mihras Koduvally: അബൂഹുറൈറ(റ) നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനിﷺയോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: അല്ലാഹുﷻവിലും അവന്റെ ദൂതനിലും (ﷺ) വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി ﷺ ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിച്ച ഹജ്ജ്.
  (ബുഖാരി: 26)
[28/04, 10:02 pm] Mihras Koduvally: അബൂസഇദുല്‍ഖുദിരി (റ) നിവേദനം: തിരുമേനി ﷺ ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്‌ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു ﷻ മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു ﷻ അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം.
  (ബുഖാരി: 41)
[29/04, 9:06 pm] Mihras Koduvally: അനസ് (റ) നിവേദനം: തിരുമേനി ﷺ അരുളി: ഹൃദയത്തില്‍ ഒരു ബാര്‍ലി മണിത്തൂക്കമെങ്കിലും നന്മ ഉണ്ടായിരിക്കുകയും അതൊടൊപ്പം 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തില്‍ നിന്ന് മുക്തരാക്കും. ഹൃദയത്തില്‍ ഒരു ഗോതമ്പ് മണിത്തൂക്കം നന്മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരേയും നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഹൃദയത്തില്‍ ഒരണുതൂക്കം നന്മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരേയും നരകത്തില്‍ നിന്ന് മുക്തരാക്കും.
  (ബുഖാരി: 44)
[30/04, 10:51 pm] Mihras Koduvally: ഇബ്നുഉമർ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഏറ്റവും വലിയ വ്യാജആരോപണം, കണ്ടിട്ടില്ലാത്തത് കണ്ടെന്ന് പറയലാണ്.
  (ബുഖാരി: 7043)🌸
[02/05, 8:38 am] Mihras Koduvally: *📌°പണവും*
 *പ്രതാപവും°*

_[വായിക്കുക,ജീവിതത്തിൽ പകർത്തുക ഈ അറിവ് മറ്റുള്ളവരിലേയ്ക് എത്തിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍]_ 

    ✍🏼കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''ഒരാടിന്റെ സമീപത്തേക്ക് വിശന്നു വലഞ്ഞ രണ്ട് ചെന്നായകളെ അഴിച്ചുവിട്ടാല്‍ അവ ആടിനെ നശിപ്പിക്കുന്നതിനെക്കാള്‍ ധനത്തിനും ഉതന്ന പദവിക്കും വേണ്ടി മനുഷ്യന്‍ അവന്റെ ദീനിനെ നശിപ്പിക്കുന്നതാണ്.'' (തുര്‍മുദി) സമ്പത്ത്, ഉയര്‍ന്ന സ്ഥാനം എന്നിവക്കു പിന്നാലെ മനുഷ്യന്റെ മോഹ സങ്കല്‍പ്പങ്ങള്‍ ചിറകടിച്ച് പറക്കുകയാണ്. അതിരുകളില്ലാത്ത അനന്തതയിലേക്കുള്ള ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും. എത്രമേല്‍ സമ്പാദിച്ചാലും ഉന്നതി നേടിയാലും അതിനപ്പുറമുള്ള മോഹതീരം തേടി ജീവിതം മുന്നോട്ട് തന്നെ കുതിക്കുന്നു. അവസാനം ആഗ്രഹങ്ങള്‍ ബാക്കിയായി ജീവിതം ഒടുങ്ങുന്നു. ജീവിതകാലത്ത് സമ്പത്തും ഔന്നത്യവും തേടിയുള്ള നെട്ടോട്ടത്തില്‍ തട്ടിമറിക്കുന്നത് സ്വന്തം ദീനിന്റെ അതിര്‍വരമ്പുകളെയാണോ മാനവിക സംസ്‌കാരത്തിന്റെ ഉത്തമ മൂല്യങ്ങളെയാണോ? ഒന്നും നോട്ടമില്ല. അര്‍ത്ഥത്തിനും ഔന്നത്യത്തിനും വേണ്ടി എന്തുമാവാം എന്നതാണ് ചില മനുഷ്യരുടെ മനഃശാസ്ത്രം. അത്തരക്കാരെ പ്രവാചക തിരുമേനി(സ) പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് ഉദ്ധൃത വാക്യത്തില്‍. ബന്ധനത്തില്‍ കഴിയുന്ന വിശന്നുവലഞ്ഞ രണ്ട് ചെന്നായകള്‍. ഒരാടിന്‍ കുട്ടിയുടെ സമീപത്തേക്ക് അവയെ അഴിച്ചുവിട്ടാല്‍ സൗമ്യജീവിയായ പ്രസ്തുത ആടിനോട് ദയാദാക്ഷിണ്യമേതുമില്ലാതെ ചെന്നായകള്‍ കടിച്ചുകീറും. അതിന്റെ ജീവന്‍ അപകടത്തിലാകുമെന്നോ ശരീരം വികൃതമാകുമെന്നോ ചെന്നായ്ക്കള്‍ക്ക് വല്ല ബോധവുമുണ്ടാകുമോ? അതിനെക്കാള്‍ ഗുരുതരമായ നിലയില്‍ അര്‍ത്ഥസിദ്ധിക്കും സ്ഥാനലബ്ധിക്കും അത്യാര്‍ത്ഥിയുള്ള മനുഷ്യന്‍ തന്റെ മതത്തെ വിരൂപപ്പെടുത്തുന്നു. അഥവാ മതത്തിന്റെ സീമകള്‍ ലംഘിക്കുന്നു. സത്യവിശ്വാസികളില്‍ ഇന്ന് സാര്‍വത്രികമായി കണ്ടുവരുന്നതാണ് നബി(സ)തിരുമേനിയുടെ പ്രസ്താവത്തിലെ ഇത്തരം വ്യക്തിത്വങ്ങള്‍. പണത്തിനും പ്രതാപത്തിനും വേണ്ടി സത്യമതത്തില്‍ നിന്ന് ഭൃഷ്ട് വരുന്നത് പോലും അത്യന്തം ലാഘവത്തോടെയാണവര്‍ കാണുന്നത്.

അസത്യത്തിന്റെ, അധര്‍മത്തിന്റെ, അക്രമത്തിന്റെ മാര്‍ഗങ്ങള്‍ അവലംബിച്ചാെണങ്കില്‍ പോലും ചിലര്‍ക്ക് പണം കിട്ടണം. മറ്റു ചിലര്‍ക്ക് സ്ഥാനം ലഭിക്കണം. വേറെ ചിലര്‍ക്ക് രണ്ടും കൂടി വേണം. എന്നാല്‍, ദുനിയാവിനോടുള്ള ഈ അലച്ച എവിടെയാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. എത്ര കിട്ടിയാലാണ് ഈ മോഹം അടങ്ങുന്നത്? പ്രവാചക തിരുമേനി(സ) പറഞ്ഞ പ്രകാരം മനുഷ്യന്റെ വായ മണ്ണില്‍ കുത്തുന്നതുവരെ അത് അടങ്ങുകയില്ല. അതുകൊണ്ടുതന്നെ ജീവിതാന്ത്യം വരെ അസ്വസ്ഥ മാനസനായി അവന്‍ ജീവിതം നയിക്കുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ ഐശ്വര്യം മനഃസംതൃപ്തിയാണ്. ധാരാളം സമ്പത്തുണ്ടായതു കൊണ്ടോ ഉന്നത സ്ഥാനങ്ങള്‍ നേടിയതു കൊണ്ടോ അതുണ്ടാവുകയില്ല.
അസ്വസ്ഥതകളും അസമാധാനവും കൂടുതലാവുകയേയുള്ളൂ. മോഹങ്ങളുടെ ചിറകിലേറിപ്പോകുന്നവരുടെ ജീവിതപ്രശ്‌നങ്ങള്‍ ക്രമീകൃതാവസ്ഥയിലാകുകയോ അവരുടെ ദരിദ്രമനസിന് ഐശ്വര്യം കൈവരികയോയില്ല. നബി(സ) പറഞ്ഞത് ശ്രദ്ധിക്കുക: ''ഒരു മനുഷ്യന് ദുനിയാവ് എന്ന ഏക ചിന്തമാത്രമാണെങ്കില്‍ അവന്റെ ജീവിതകാര്യങ്ങള്‍ അല്ലാഹു ശിഥിലമാക്കുകയും ദാരിദ്ര്യത്തെ-കിട്ടുന്നത് മതിയാകാത്ത അവസ്ഥയെ- അവന്റെ കണ്‍മുമ്പില്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്. അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതല്ലാതെ ദുന്‍യാവില്‍നിന്ന് യാതൊന്നും അവനു വന്നെത്തുകയില്ല. ഒരാളുടെ ചിന്ത പാരത്രിക കാര്യത്തിലാണെങ്കില്‍ അവന്റെ കാര്യങ്ങള്‍ അല്ലാഹു ഏകീകരിച്ചുകൊടുക്കുകയും ഹൃദയത്തിന് ഐശ്വര്യബോധം നല്‍കുകയും ചെയ്യും. ദുനിയാവ് അനുസരണമുള്ള അടിമയായി അവന്റെ അടുത്തേക്ക് ഇങ്ങോട്ട് വരികയും ചെയ്യുന്നതാണ്.'' (ഇബ്‌നുമാജ, ത്വബ്‌റാനി) സാമ്പത്തിക ഐശ്വര്യങ്ങളും ജീവിത സൗകര്യങ്ങളും അധികമായുണ്ടാകുന്നതിനെക്കുറിച്ച് നബി(സ) ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. ദായകനായ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിനു പകരം നിഷേധാത്മക നിലപാടും ധിക്കാരവും പ്രകടമാക്കാന്‍ ധനാധിക്യം പ്രേരിതമാകുമെന്നതാണ് കാരണം. നബി(സ) പറഞ്ഞത് കാണുക: ''ഞാന്‍ നിങ്ങളെപ്പറ്റി ഏറ്റവും കൂടുതല്‍ പേടിക്കുന്ന കാര്യം ഐഹിക ഭംഗിയും ആഢംബരവും അല്ലാഹു നിങ്ങള്‍ക്ക് തുറന്നുതരുന്നതിനെയാണ്.'' (ബുഖാരി-മുസ്‌ലിം)

പരലോക നന്മക്ക് ഉപകരിക്കാത്ത ഐഹിക വിഭവങ്ങള്‍ മനുഷ്യന് നേടിക്കൊടുക്കുന്നത് ആപത്തിെനയും ശാശ്വത ദുഃഖത്തെയും മാത്രമായിരിക്കും. പണവും പ്രതാപവും സത്യസന്ധമായ മാര്‍ഗേണയാവുകയും അവയുടെ വിനിയോഗം അല്ലാഹു പൊരുത്തപ്പെടുന്ന വഴിയിലായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അത് വിജയകരവും ഗുണപ്രദവുമാകുന്നത്.'' ഒരാള്‍ പാരത്രിക കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ കൃഷിയില്‍ അല്ലാഹു വര്‍ധനവ് നല്‍കും. ഒരാള്‍ ഐഹിക കൃഷിയാണു ഉദ്ദേശിക്കുന്നതെങ്കില്‍ ദുനിയാവില്‍ നിന്ന് (അല്‍പം) നല്‍കും. പരലോകത്ത് യാതൊരു ഓഹരിയും അവനുണ്ടാവുകയില്ല.''(അശ്ശുറാ 20)
പലിശ, കൊള്ളലാഭം, ധനവിനിയോഗങ്ങളിലെ കൃത്രിമങ്ങള്‍, പിടിച്ചുപറി, ലോട്ടറി, കളവ് തുടങ്ങി ഇന്ന് നടമാടുന്ന എല്ലാം പരിശുദ്ധ ദീനിനെ കടിച്ചുകീറുന്ന ധനസമ്പാദന മാര്‍ഗങ്ങളാണ്. കാരണം, അവയെല്ലാം ഇസ്‌ലാം കര്‍ശനമായി വിലക്കിയ കാര്യങ്ങളാണ്. ദീനിനെ കേടുവരുത്തുക എന്ന് ഹദീസില്‍ പറഞ്ഞതിന്റെ താല്‍പര്യം ദീനിന്റെ നിയമങ്ങളെ ധിക്കരിക്കുക എന്നാണ്. ഉദ്ധൃത തിരുവാക്യത്തില്‍ നിന്ന് മനസിലാകുന്നത് ഒരു മനുഷ്യന്റെ അത്യാര്‍ത്ഥി തന്നെ രണ്ട് ചെന്നായ്ക്കളുടേതിനെക്കാള്‍ ഗുരുതരമായിക്കുമെന്നാണ്. ധനമോഹവും സ്ഥാനമാനങ്ങള്‍ നേടാനുള്ള ആര്‍ത്തിയും പാടെ വര്‍ജ്യമാണെന്നല്ല നബി തിരുമേനിയുടെ ഹദീസിന്റെ പൊരുള്‍. വഴിവിട്ട മാര്‍ഗത്തിലൂടെയാകുന്നതാണ് കുറ്റകരമാകുന്നത്. പണവും പ്രതാപവും ദീനിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് നേടാന്‍ ശ്രമിക്കുന്നതും ഗുണപ്രദമായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുന്നതും അല്ലാഹു അനുവദിച്ചതും അവന്റെ പൊരുത്തവും സംതൃപ്തിയും നേടാന്‍ നിമിത്തമാകുന്നതുമാണ്.
[02/05, 8:39 am] Mihras Koduvally: ഇബ്നുഅബ്ബാസ് (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ ഭരണകർത്താവിൽനിന്ന് ഇഷ്ടപ്പെടാത്തത് കണ്ടാൽ ക്ഷമിക്കട്ടെ. ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കാതെ ഒരു ചാണെങ്കിലും അകന്നാൽ ജാഹിലിയ്യാ മരണമാണ് വരിക്കുക.
  [ബുഖാരി: 7054]
[03/05, 10:05 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ ഒരു ഗ്രാമീണന്‍ കടന്നു വന്ന് എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി ﷺ സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞു: അയാള്‍ ചോദിച്ചത് തിരുമേനി (ﷺ) കേട്ടിട്ടുണ്ട്. പക്ഷെ ആ ചോദ്യം തിരുമേനിﷺക്ക് ഇഷ്ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി (ﷺ) അതു കേട്ടിട്ടേയില്ല. പിന്നീട് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ ചോദിച്ചു: എവിടെ..? (നിവേദകന്‍ പറയുന്നു) നബി ﷺ അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലാഹുﷻവിന്റെ ദൂതരെ(ﷺ)! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി ﷺ അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗപ്പെടുത്തുക..? തിരുമേനി ﷺ അരുളി: അനര്‍ഹര്‍ക്ക് അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. 
  (ബുഖാരി: 59)
[04/05, 3:09 pm] Mihras Koduvally: ഇബ്നുമസ്ഊദ് (റ) നിവേദനം: ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി ﷺ ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്.
  (ബുഖാരി: 68)
[07/05, 12:12 am] Mihras Koduvally: അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുﷻവിന്റെ ദൂതരെ(ﷺ)! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. തിരുമേനി ﷺ അരുളി: ഹേ! അബൂഹുറൈറ..! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്റെ ശുപാര്‍ശ മുഖേന ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ﷻ ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്.
  (ബുഖാരി: 99)
[07/05, 11:33 pm] Mihras Koduvally: അലി (റ) നിവേദനം: തിരുമേനി ﷺ അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. 
  (ബുഖാരി: 106)
[08/05, 9:47 pm] Mihras Koduvally: അബൂഉമാമ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍ ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹുﷻവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു ﷻ അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു.
  (തിര്‍മിദി: 2685)
[09/05, 8:51 pm] Mihras Koduvally: അബുദ്ദര്‍ദാഅ്‌(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു ﷻ എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍ - വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബിﷺയുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്.
  (അബൂദാവൂദ്: 3641)
[10/05, 3:17 pm] Mihras Koduvally: യൂസുഫിബ്നു അസ്ബാത് (റ) പറയുന്നു: ഒരു യുവാവ് ഇബാദത്തിൽ മുഴുകാൻ തുടങ്ങിയാൽ പിശാച് തന്റെ സൈന്യത്തോട് പറയും: നിങ്ങൾ ആ യുവാവിന്റെ ഭക്ഷണം എങ്ങനെയുള്ളതാണെന്ന് നോക്കൂ! ഹറാമായ സമ്പാദ്യം കൊണ്ടുള്ള ഭക്ഷണമാണെങ്കിൽ അവനെ നിങ്ങള്‍ വിട്ടേക്കുക. ഹറാം ഭക്ഷിച്ചിട്ട് എത്ര പ്രയാസങ്ങള്‍ സഹിച്ച് ഇബാദത്ത് ചെയ്താലും അവന് ഒരു ഗുണവും ചെയ്യില്ല. 
  (അൽകബാഇർ:1/119)
[12/05, 8:33 pm] Mihras Koduvally: നബി(സ്വ) പറഞ്ഞു: ‘കുടുംബ ബന്ധം അല്ലാഹുവിന്റെ അര്‍ശില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അത് എന്നും അല്ലാഹുവോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: എന്നെ ചേര്‍ക്കുന്നവന്റെ എല്ലാ കാര്യങ്ങളും നീ ചേര്‍ത്തു കൊടുക്കേണമേ. എന്നെ മുറിച്ചു കളയുന്നവന്റെ എല്ലാ കാര്യങ്ങളും നീ തകര്‍ത്തുകളയേണമേ…’ (ബുഖാരി).
[13/05, 4:06 pm] Mihras Koduvally: അബൂസഈദില്‍ ഖുദ്രിയ്യി(റ)വില്‍ നിന്ന് നിവേദനം: ഒരു സത്യവിശ്വാസിയും നന്മകൊണ്ട് വയറ് നിറക്കുകയില്ല - അവന്റെ അന്ത്യം സ്വര്‍ഗ്ഗമാകുന്നതുവരെ (എത്ര നന്മ ലഭിച്ചാലും അവന്‍ അതുകൊണ്ട് മതിയായവനാകുകയില്ല)
  (തിര്‍മിദി:2686)
[14/05, 7:11 pm] Mihras Koduvally: കഅ്ബുബ്നു മാലിക് (റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്.
  (തിര്‍മിദി:2376)
[16/05, 8:38 pm] Mihras Koduvally: ഇബ്നുഉമർ(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം.
  (അബൂദാവൂദ്:4195)
[17/05, 4:03 pm] Mihras Koduvally: ഇബ്നു ഉമറില്‍ (റ) നിന്നും റിപ്പോര്‍ട്ട്, 'നബി ﷺ 'ഖസഇ'നെ വിരോധിച്ചിരിക്കുന്നു. 
അപ്പോള്‍ നാഫിഇനോട് ചോദിക്കപ്പെട്ടു: എന്താണ് 'ഖസഅ്' അദ്ദേഹം (ﷺ) പറഞ്ഞു: (ഒരുകുട്ടിയുടെ) തലമുടിയുടെ ചില ഭാഗങ്ങള്‍ മുറിക്കുകയും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യലാണത്. 
  (മുസ്‌ലിം:2120)
[18/05, 7:37 pm] Mihras Koduvally: ആയിശ(റ) പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതന്റെ (ﷺ) വലതു കൈ തന്റെ വുളൂവിനും തന്റെ ആഹാരത്തിനും ആയിരുന്നു. ഇടതു കൈ, വിസര്‍ജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും ആയിരുന്നു. 
  (അബൂദാവൂദ്:33)
[19/05, 3:30 pm] Mihras Koduvally: അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറവരേയുള്ള പാപങ്ങൾക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമേയില്ല. 
  (ബുഖാരി:1773)
  (മുസ്‌ലിം:1349)
[20/05, 3:06 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: വല്ലവനും അല്ലാഹുﷻവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാശാസ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി ﷺ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി.
  (ബുഖാരി:1521)
[21/05, 7:31 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്നു (ﷺ) അരുളി: അല്ലാഹുﷻവിലും ദൂതനിലും (ﷺ) വിശ്വസിക്കല്‍. ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുﷻവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു (ﷺ) അരുളി: പുണ്യകരമായ ഹജ്ജ്. 
  (ബുഖാരി:26)
[22/05, 8:56 pm] Mihras Koduvally: അബൂ ഹൂറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു ﷻ പറയും, എന്നെ മാനിച്ച് കൊണ്ട് പരസ്പരം സ്‌നേഹിച്ചവർ എവിടെ? എന്റെ തണലല്ലാത്ത വേറൊരു തണലുമില്ലാത്ത ഈ ദിവസം ഞാൻ അവർക്ക് എന്റെ തണലിട്ടുകൊടുക്കുന്നതാണ്.
  (മുസ്‌ലിം:2566)
[23/05, 9:34 pm] Mihras Koduvally: അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ ഈ അഗ്നി നരകാഗ്നിയുടെ എഴുപതിലൊരു ഭാഗമാണ്. ദൈവദൂതരെ..! ഈ അഗ്നി തന്നെ എല്ലാം കരിക്കുവാന്‍ മതിയാകുമല്ലോ എന്ന് പറയപ്പെട്ടു. നബി ﷺ പ്രത്യുത്തരം നല്‍കി. നരകാഗ്നിക്ക് ഈ അഗ്നിയേക്കാള്‍ 69 ഇരട്ടി ശക്തി നല്‍കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഇതേ തോതില്‍ ചൂടുണ്ടായിരിക്കുന്നതാണ്.
  (ബുഖാരി:3265)
[24/05, 9:54 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിയപ്പോ ഏതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു..! ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു ﷻ അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ..!(ﷺ) നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ? നബി ﷺ അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്.
  (ബുഖാരി:2363)
[25/05, 8:08 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറയുന്നു: എന്റെ അടിമ എന്നെക്കുറിച്ച് എന്ത് കരുതുന്നുവോ അതിനനുസൃതമായിരിക്കും ഞാൻ. അവൻ എന്നെ സ്മരിക്കുമ്പോൾ ഞാൻ അവനോടൊപ്പമുണ്ടായിരിക്കും. അവന്റെ മനസ്സിൽ അവനെന്നെ സ്മരിച്ചാൽ എന്റെ മനസ്സിൽ ഞാൻ അവനെയും സ്മരിക്കും. ഒരു ആൾക്കൂട്ടത്തിൽവെച്ച് എന്നെ സ്മരിച്ചാൽ അവരെക്കാൾ ഉത്തമരായ സംഘത്തിൽ വെച്ച് ഞാൻ അവനെ സ്മരിക്കും. അവൻ എന്റെയടുത്തേക്ക് ഒരു ചാൺ അടുത്താൽ അവന്റെയടുത്തേക്ക് ഞാനൊരു മുഴം അടുക്കും. അവൻ എന്റെ അടുത്തേക്ക് ഒരു മുഴം അടുത്താൽ അവന്റെയടുത്തേക്ക് ഞാൻ ഒരു മാറ് അടുക്കും. എന്റെ അടുത്തേക്ക് അവൻ നടന്നുവന്നാൽ അവന്റെയടുത്തേക്ക് ഞാൻ ഓടിച്ചെല്ലും.
  (ബുഖാരി:7405)
[26/05, 10:38 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു; അല്ലാഹു ﷻ (മലക്കുകളോട്) പറയുന്നു: എന്റെ അടിമ ഒരു തിന്മചെയ്യാൻ ഉദ്ദേശിച്ചാൽ അത് അവൻ ചെയ്യുന്നതുവരെ അതവന്റെ പേരിൽ നിങ്ങൾ രേഖപ്പെടുത്തരുത്. അവനത് ചെയ്താൽ അത് മാത്രം നിങ്ങൾ രേഖപ്പെടുത്തുക. എന്നെയോർത്ത് അവൻ അത് (ആ തിൻമ) ചെയ്യാതിരുന്നാൽ അവന് അത് ഒരു നന്മയായി നിങ്ങൾ രേഖപ്പെടുത്തുക. അവൻ ഒരു നന്മ ചെയ്യാൻ കരുതുന്നു; എന്നാലവനത് ചെയ്തില്ല, എങ്കിലും അതൊരു നൻമയായി അവന്റെ പേരിൽ നിങ്ങൾ രേഖപ്പെടുത്തുക. ഇനി അവനത് (ആ നൻമ) ചെയ്താലോ അതിന്റെ പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടിവരെ അവന്റെ പേരിൽ നിങ്ങളത് രേഖപ്പെടുത്തുക.
  (ബുഖാരി:7501)
[27/05, 7:42 pm] Mihras Koduvally: മിർദാസുൽഅസ് ലമി (റ) പറയുന്നു: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: സജ്ജനങ്ങളെല്ലാം പോയിക്കഴിയും. ആദ്യമുള്ളവർ പിന്നെ അടുത്തവർ എന്നിങ്ങനെ. ബാർലിയുടെ ഉമി, അല്ലെങ്കിൽ ഈത്തപ്പഴത്തിന്റെ തൊലിപോലുള്ളതാണ് അവശേഷിക്കുക. അല്ലാഹു ﷻ അവർക്ക് ഒരുവിധ പരിഗണനയും നൽകുകയില്ല.
  (ബുഖാരി:6434)
[28/05, 7:16 pm] Mihras Koduvally: അബു ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറയുന്നു: അന്ത്യനാളിൽ മൂന്നു പേർക്ക് ഞാൻ എതിർകക്ഷിയാകും. അതിലൊരാൾ എന്റെ പേരിൽ നൽകപ്പെട്ട് (സത്യം ചെയ്ത്) വഞ്ചന നടത്തിയവനാണ്. മറ്റൊരാൾ സ്വതന്ത്രനെ വിറ്റ് ആ പണം ഭുജിച്ചവനാണ്. ഒരാളെ കൂലിക്ക് നിശ്ചയിക്കുകയും അയാളെ പൂർണമായി പ്രയോജനപ്പെടുത്തുകയും എന്നിട്ടയാൾക്ക് കൂലികൊടുക്കാതിരിക്കുകയും ചെയ്തവനാണ് മൂന്നാമത്തെയാൾ.
  (ബുഖാരി:2227)
[29/05, 9:12 pm] Mihras Koduvally: *ഇബ്നുമസ്ഊദ് (റ) പറയുന്നു: നബി ﷺ പറഞ്ഞു: സ്വന്തം ധനത്തെക്കാൾ അനന്തരാവകാശിയുടെ സ്വത്തിനെ ഇഷ്ടപ്പെടുന്നവരായി നിങ്ങളിൽ ആരുണ്ട്? സ്വഹാബികൾ പറഞ്ഞു: അല്ലാഹുﷻവിന്റെ റസൂലേ (ﷺ), തന്റെ സ്വന്തം ധനത്തെ കൂടുതലായി സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളിൽ ആരുമില്ല. അപ്പോൾ നബി ﷺ പറഞ്ഞു: തന്റെ ധനം എന്നത് അവൻ ചെലവഴിച്ച് കഴിഞ്ഞതാണ്. അവൻ ചെലവഴിക്കാതെ ബാക്കിവെച്ചിരിക്കുന്നത് അനന്തരാവകാശിയുടെ ധനവും.
  (ബുഖാരി:6442)
[30/05, 8:57 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു; നരകം മൂടിവെക്കപ്പെട്ടത് ദേഹേഛകൾകൊണ്ടാകുന്നു. സ്വർഗ്ഗം മൂടിവെക്കപ്പെട്ടത് വെറുക്കുന്ന കാര്യങ്ങൾകൊണ്ടാണ്.
  (ബുഖാരി:6487)

കുറിപ്പ്:- നരക പ്രവേശനത്തിന് കാരണമാകുന്ന പ്രവൃത്തികൾ ചെയ്യാൻ മനസ്സ് പ്രേരിപ്പിച്ചു കൊണ്ടിരിക്കും. സ്വർഗ പ്രവേശനത്തിന് കാർണമാകുന്ന സൽപ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് മനസ്സ് മനുഷ്യനെ പിന്തിരിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു സത്യവിശ്വാസി ദേഹഛയെ കടിഞ്ഞാണിട്ട് സൽപ്രവൃത്തികൾ ചെയ്ത് സ്വർഗ പ്രവേശനത്തിന് അർഹത നേടുന്നു.
[31/05, 9:17 pm] Mihras Koduvally: ജുൻദുബ് (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും കീർത്തി ഉദ്ദേശിക്കുന്നുവെങ്കിൽ അല്ലാഹു ﷻ അവനു കീർത്തിയുണ്ടാക്കിക്കൊടുക്കും. അന്യർ കാണണമെന്ന് ആരെങ്കിലും ഉദ്ദേശിച്ചാൽ അല്ലാഹു ﷻ അവന്റെ പ്രവൃത്തി ആളുകൾക്ക് കാണിച്ചുകൊടുക്കും.
  (ബുഖാരി:6499)

കുറിപ്പ്:- ഏതൊരു പ്രവർത്തനവും പ്രതിഫലാർഹമാവുക നിയ്യത്ത് അനുസരിച്ചാണ്. ഭൗതികലോകത്ത് പ്രശസ്തിയും ജനങ്ങളെ കാണിക്കലുമാണ് ഒരാളുടെ പ്രവർത്തന ലക്ഷ്യമെങ്കിൽ അത് അല്ലാഹു ﷻ സാധിച്ചുകൊടുക്കും. എന്നാൽ പരലോകത്ത് വിഹിതമൊന്നുമുണ്ടാകില്ലെന്ന് മാത്രമല്ല നരകശിക്ഷയായിരിക്കും ഫലം.
[01/06, 10:13 pm] Mihras Koduvally: ഇബ്നു ഉമർ (റ) പറയുന്നു: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലും നരകത്തിലും എത്തിക്കഴിഞ്ഞാൽ മരണത്തെ ഒരു പ്രത്യേക രൂപത്തിൽ കൊണ്ടുവരും. എന്നിട്ടതിനെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ഇടയിൽ നിർത്തി അറുക്കും. പിന്നെ ഒരാൾ വിളംബരം ചെയ്യും: സ്വർഗ്ഗക്കാരെ, ഇനി മരണമില്ല; നരകക്കാരെ, ഇനി മരണമില്ല. അപ്പോൾ സ്വർഗ്ഗക്കാർക്ക് അവരുടെ സന്തോഷത്തിനു മേൽ സന്തോഷം വർദ്ധിക്കും. നരകക്കാർക്ക് അവരുടെ ദുഃഖത്തിനു മേൽ ദു:ഖം വർദ്ധിക്കും.
  (ബുഖാരി:6548)
[02/06, 9:47 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു. നബി ﷺ പറഞ്ഞു: രണ്ടു വാക്യങ്ങൾ, അവ രണ്ടും റഹ്മാനായ അല്ലാഹുﷻവിന് ഏറ്റവും പ്രിയങ്കരമാണ്. നാവിന് അവ ഉച്ചരിക്കാൻ ലഘുവാണ്, തുലാസിൽ അവ ഘനം തൂങ്ങുന്നതാണ്.    

   *"سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ"*

 എന്നതാണ് ആ വാക്യങ്ങൾ.
 (അല്ലാഹുﷻവെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാൻ വാഴ്ത്തുന്നു; മഹാനായ അല്ലാഹുﷻവിനെ ഞാൻ വാഴ്ത്തുന്നു)
  (ബുഖാരി:6682)
[04/06, 10:03 am] Mihras Koduvally: ഇബ്നുഅബ്ബാസ് (റ) പറയുന്നു: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: അധികജനങ്ങൾക്കും നഷ്ടപ്പെടുന്ന (അവർ പാഴാക്കിക്കളയുന്ന) രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും.
  (ബുഖാരി:6412)
[05/06, 4:01 pm] Mihras Koduvally: അബുഹുറൈറ (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഭാവിയിൽ ഭരണനേതൃത്വത്തിന്നായി കൊതിച്ചുകൊണ്ടിരിക്കും. അത് ഖിയാമത്ത് നാളിൽ ഖേദത്തിന് കാരണമായിത്തീരും. (ഭരണമെന്ന) മുലപ്പാലൂട്ടുന്നവൾ എത്രനല്ലവൾ..! അതിന്റെ (ഭരണാധികാരത്തിന്റെ) ഒടുക്കം എത്ര മോശം..!
  (ബുഖാരി:7148)
[06/06, 4:37 pm] Mihras Koduvally: അനസ് (റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഖിയാമത്ത് നാൾ ആയിക്കഴിഞ്ഞാൽ ശുപാർശ ചെയ്യാൻ എനിക്ക് അവസരം ലഭിക്കും. അപ്പോൾ ഞാൻ പറയും: നാഥാ, ഹൃദയത്തിൽ ഒരു കടുകു മണിയോളമെങ്കിലും ഈമാനുള്ളവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ.., അപ്പോൾ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. പിന്നെ ഞാൻ അപേക്ഷിക്കും: ഹൃദയത്തിൽ വളരെ കുറഞ്ഞ അളവിലെങ്കിലും ഈമാനുള്ളവനെയും നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. അനസ് (റ) പറയുകയാണ് (ഈമാനിന്റെ കുറഞ്ഞ തോത് സൂചിപ്പിച്ച് ആംഗ്യം കാണിച്ച) റസൂൽ ﷺ യുടെ വിരലുകളിലേക്ക് ഞാൻ ഇപ്പോഴും നോക്കിക്കാണുന്നതുപോലെ...
  (ബുഖാരി:7509)
[08/06, 7:42 pm] Mihras Koduvally: അബുഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം ഊഹം സംസാരത്തിലെ ഏറ്റവും വലിയ കളവാകുന്നു. മറ്റുള്ളവരുടെ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. അന്യരുടെ കുറവുകൾ അന്വേഷിക്കയുമരുത്. നിങ്ങൾ അന്യോന്യം കിടമൽസരം നടത്തരുത്. അന്യോന്യം കോപിക്കരുത്. അവഗണിച്ച് തിരിഞ്ഞുകളയരുത്. അല്ലാഹുﷻവിന്റെ അടിമകളേ, നിങ്ങൾ അന്യോന്യം സഹോദരന്മാരായി വർത്തിക്കുക...
  (ബുഖാരി:6064)
[09/06, 8:45 pm] Mihras Koduvally: ഹാരിഥത്ത്ബ്നു വഹബുൽഖുസാഈ (റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: സ്വർഗ്ഗക്കാരെ സംബന്ധിച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരട്ടെയോ? വിനയമുള്ള ദുർബ്ബലരാണവർ. അവർ അല്ലാഹുﷻവിന്റെ പേരിൽ ശപഥം ചെയ്തുപറഞ്ഞാൽ അവരത് നിറവേറ്റും. നരകാവകാശികളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ക്രൂരനും, അനാവശ്യമായി ഒച്ചവെക്കുന്നവനും അഹങ്കാരിയുമാണ്.
  (ബുഖാരി:4918)
[10/06, 5:45 pm] Mihras Koduvally: അബു സഈദ് (റ) പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നമ്മുടെ നാഥൻ അവന്റെ കണങ്കാൽ വെളിവാക്കും. അപ്പോൾ എല്ലാ സത്യവിശ്വാസിയും സത്യവിശ്വാസിനിയും അവന്ന് സാഷ്ടാംഗം ചെയ്യും. ഐഹിക ലോകത്ത് വെച്ച് മറ്റുള്ളവർ കാണുന്നതിനും കീർത്തിക്കും വേണ്ടി സുജൂദ് ചെയ്തവർ ബാക്കിയാകും. അവരും സുജൂദ് ചെയ്യാൻ ശ്രമിക്കും. എന്നാൽ അവരുടെ മുതുക് വളയാതെ ഒരു തകിടുപോലെയാകും
  [ബുഖാരി:4919]
[11/06, 8:15 pm] Mihras Koduvally: ഉസാമ (റ) വിൽനിന്ന് നിവേദനം: നബി ﷺ പറയുന്നു: ഞാൻ സ്വർഗ്ഗത്തിന്റെ കവാടത്തിന്നടുത്ത് നിൽക്കുകയായിരുന്നു. അപ്പോൾ അതിൽ പ്രവേശിച്ചവരിൽ അധികമാളുകളും ദരിദ്രരായിരുന്നു. പ്രവേശനാനുമതി ലഭിക്കാതെ തടയപ്പെട്ടവർ സമ്പന്നരായിരുന്നു. നരകാവകാശികളെ നരകത്തിലേക്കയക്കാൻ കൽപ്പന വന്നു. ഞാൻ നരകവാതിൽക്കൽ ചെന്ന് നിന്നു. അപ്പോൾ അതിൽ പ്രവേശിച്ചവരിൽ അധികവും സ്ത്രീകളായിരുന്നു.
  (ബുഖാരി:5196)
[12/06, 7:50 pm] Mihras Koduvally: അബ്ദുല്ല (റ) പറയുന്നു: നബി ﷺ യുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് (ﷺ) ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു: അങ്ങേക്ക് (ﷺ) കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്‌. നബി ﷺ പറഞ്ഞു: "അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു ﷻ പൊഴിച്ചുകൊടുക്കും. മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ..."
  (ബുഖാരി:5647)
[13/06, 9:24 pm] Mihras Koduvally: ആയിശ (റ) യിൽനിന്ന് നിവേദനം: റസൂൽ ﷺ ഒരു രോഗിയുടെ അടുത്ത് ചെന്നാൽ, അല്ലെങ്കിൽ, റസൂൽ ﷺ യുടെ അടുത്ത് രോഗിയെ കൊണ്ടുവന്നാൽ അവിടുന്ന് (ﷺ) പ്രാർത്ഥിക്കുമായിരുന്നു: 

"أَذْهِبِ الْبَاسَ رَبَّ النَّاسِ، اشْفِ وَأَنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا"

("ജനങ്ങളുടെ നാഥാ, ഇദ്ദേഹത്തിന്റെ ദുരിതം അകറ്റേണമേ, രോഗശമനം നൽകേണമേ. നീയാണ് രോഗശമനം നൽകുന്നവൻ. നീ നൽകുന്ന ശമനമല്ലാതെ ശമനമേയില്ല. ഒരു രോഗവും അവശേഷിക്കാത്തവിധം ശമനം നൽകേണമേ...")
  (ബുഖാരി:5675)
[14/06, 4:52 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മലമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്നിയിൽ ശാശ്വതമായി വീണുകൊണ്ടേയിരിക്കും. ആരെങ്കിലും വിഷംകഴിച്ച് ആത്മഹത്യചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ വിഷപ്പാത്രം എപ്പോഴും പിടിച്ചുകൊണ്ടിരിക്കുകയും എന്നുമെന്നും അത് പാനംചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യും. ആരെങ്കിലും ഒരു ആയുധംകൊണ്ട് ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ ആ ആയുധം പിടിച്ച് എന്നുമെന്നും അവൻ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും.
  (ബുഖാരി:5778)
[15/06, 9:24 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങളുടെ പാനപാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണ്ണമായും അതിൽ മുക്കുക. പിന്നെ അതിനെ എടുത്തു പുറത്തുകളയുക. അതിന്റെ ഒരു ചിറകിൽ രോഗാണുവും മറ്റേതിൽ അതിനുള്ള ഔഷധവുമുണ്ട്.
  (ബുഖാരി:5782)
[16/06, 9:59 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വിൽനിന്ന് നിവേദനം: അബൂഹുറൈറ (റ) പറയുന്ന ഈ കാര്യത്തിനെക്കാൾ ചെറിയ ദോഷങ്ങളുമായി സാമ്യതയുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. നബി ﷺ പറഞ്ഞതായി അബൂഹുറൈറ (റ) പറയുന്നു: നിശ്ചയമായും അല്ലാഹു ﷻ മനുഷ്യന് വ്യഭിചാരത്തിൽ നിന്ന് ഒരു വിഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. അത് അവനെ പിടികൂടുക തന്നെ ചെയ്യും; 
അതിൽ അസംഭവ്യതയുമില്ല. അപ്പോൾ കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. മനസ്സ് ആഗ്രഹിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലൈംഗികാവയവം അത് പ്രാവർത്തികമാക്കുന്നു. അല്ലെങ്കിൽ നിഷേധിക്കുന്നു.
  (ബുഖാരി:6243)
[17/06, 10:15 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അവർ അത് പ്രാർത്ഥിച്ചു കഴിഞ്ഞു. എന്റെ പ്രാർത്ഥന എന്റെ സമുദായത്തിന് വേണ്ടി പരലോകത്ത് ശുപാർശ ചെയ്യുന്നതിനായി ഞാൻ നീട്ടിവെക്കാൻ ഉദ്ദേശിക്കുകയാണ്.
  (ബുഖാരി:6304)

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...