*✿═══════════════✿*
*കരുണ മറയാത്ത കരങ്ങൾ...*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*സ്നേഹം* അതൊരു വല്ലാത്ത വികാരം തന്നെയാണ്.
തിരിച്ചറിയാൻ വൈകി പോകുന്ന അല്ലെങ്കിൽ അശ്രദ്ധമായി നാം കാണുന്ന നമ്മുടെ കൂടെയുള്ള സ്നേഹ ബന്ധങ്ങളുണ്ട്. അതിന്റെ വിലയറിയാൻ അത് നിലക്കുന്നത് വരെ കാത്തിരിക്കാതിരിക്കുക.
നമ്മളെന്തൊക്കെ തെറ്റ് ചെയ്താലും എല്ലാം പൊറുത്തു തെറ്റും ശരിയും ഉപദേശിച്ചു കൂടെ നിൽക്കുന്നവരാണ് നമ്മുടെ മാതാപിതാക്കൾ. സ്നേഹം മാത്രമാണ് അവരുടെ മുഖമുദ്ര.
കാല് വളരുന്നതും കൈവളരുന്നതും നോക്കി സന്തോഷിച്ചവർ. നാം ചോദിക്കുന്ന എല്ലാ കുസൃതി ചോദ്യങ്ങൾക്കും പൊട്ടത്തരങ്ങൾക്കും ഒരായിരം ഉത്തരം പറഞ്ഞു കൂടെ കൂടിയവർ.
അല്ലാഹു പറഞ്ഞു : " നിങ്ങൾ അല്ലാഹുവേ ആരാധിക്കുകയും അവനോട് യാതൊന്നും പങ്ക് ചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക.
മാതാപിതാക്കളെ നോക്കുന്നതിൽ പരം പുണ്യമായി മറ്റെന്തുണ്ട്.
ഇന്ന് നിസാരമായി കാണുന്ന പല കാര്യങ്ങളുണ്ട് നമുക്ക് എല്ലാം ചെറിയ കാര്യങ്ങളായിട്ടെ തോന്നുകയുള്ളു. പക്ഷെ അതിലും കയമ്പുണ്ട്.
ഇന്ന് അവരുടെ ഓരോ വിളിയും നമ്മുടെ കൂടെയുണ്ട്. ഭക്ഷണം കഴിക്കാൻ നേരം വൈകിയാൽ, ചെറുതായൊന്ന് പനിച്ചാൽ, ഒന്ന് തളർന്നാൽ...
അപ്പോഴെല്ലാം നാം ആ കരുതൽ അടുത്തറിയും എന്നാലോ അതെല്ലാം കഴിഞ്ഞാൽ നാം നിസാരമായി കാണും. അവരൊന്നു വിളിച്ചാൽ നാം മറുപടി കൊടുക്കണമെങ്കിൽ ചിലപ്പോൾ മണിക്കൂർ ഒന്ന് കഴിയും. ഫോണിലായാലും നേരിട്ട് ആയാലും ഇതൊക്കെ തന്നെയാണ് പതിവ്. ദൃഡമായ ആ വാക്കുകൾ നമ്മിൽ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ഒന്ന് ചിന്തിച്ച് നോക്കു. നാം തളർന്നിരിക്കുമ്പോൾ തഴുകുന്ന ആ കരങ്ങളില്ലാത്ത ദിവസം മകനെ /മകളെ എന്നുള്ള വിളികൾക്കായ് നാം കൊതിച്ചിരിക്കുന്ന ദിവസം.
ഒരായിരം സ്നേഹ വാക്ഥാനങ്ങൾ നമ്മിലേക്ക് കടന്നു വന്നേക്കാം പക്ഷെ! നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആ സ്നേഹങ്ങൾക്കൊന്നും ഈ ഒരു സ്നേഹത്തിന് പകരമാവാൻ കഴിയില്ലെന്ന സത്യം നാം നമ്മെ ബോധ്യപ്പെടുതുയേണ്ടതായിട്ടുണ്ട് അതാണ് മാതാപിതാക്കൾ.
അവരെത്ര വഴക്ക് പറഞ്ഞാലും അടിച്ചാലും ദേഷ്യപ്പെട്ടാലും അതെല്ലാം നമ്മുടെ നന്മ മാത്രമാണ്. എന്നാൽ നമ്മൾ ചെയ്യുന്നതൊക്കയോ?
ഇന്ന് മാതാപിതാക്കളെ അടിക്കുന്ന ചവിട്ടുന്ന വഴക്ക് പറയുന്ന മക്കൾ. ചിലപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
എങ്ങനെയാണ് ഇതിനൊക്കെ സാധിക്കുന്നത്. അതും ഒരു പെണ്ണിന്. മകളായാലും മരുമകളായാലും അവരും ഒരു സ്ത്രീയല്ലേ, മാതാവല്ലെ, നീ അനുഭവിച്ച അതെ വേദന അല്ലെങ്കിൽ അതിനേക്കാൾ വേദന സഹിച്ചാണ് നിന്റെ ഭർത്താവിനെ നിന്നെ ഒക്കെ ആ ഉമ്മ യെന്ന സ്നേഹമരം പ്രസവിച്ചത്.
നിന്റെ ചലിക്കുന്ന കാലുകളും കൈകളും കണ്ണും ഹൃദയമിടിപ്പും അവരുടെ ഔദാര്യമാണ്. ഓരോ വീഴ്ചയിലും നിനക്ക് താങ്ങായി തണലായി സംരക്ഷണമായി അവർ കരുതലോടെ വളർത്തിയെടുത്ത നിന്റെ അഹങ്കാരം.
നിന്നെ ആരൊക്കെ ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും അവരോരിക്കലും അതിന് കൂട്ടുനിൽക്കാറില്ല. *"മോളെ"* എന്ന ഒരു വിളിയിൽ തന്നെ എല്ലാ കരുതലും നിറക്കുന്ന വെണ്മയാണത്. ആ വിളി ഒന്ന് കാതിൽ പതിഞ്ഞു വെങ്കിൽ എന്ന് ചിന്തിക്കേണ്ട ഒരവസ്ഥ ഒന്നാലോചിച്ചു നോക്കു. ഒരു ഭർത്താവിനും മക്കൾക്കും ഭാര്യക്കും സഹോദരിക്കും കൂട്ടുകാരിക്കും കൂട്ടുകാരനും ഒരിക്കലും ആ സ്നേഹം നൽകാൻ കഴിയില്ല. ആ സ്നേഹം ഒരളവു കോലിനും അളന്നു തീർക്കാനും സാധ്യമല്ല.
ഇബ്നു അബ്ബാസ് (റ)പറയുന്നു : നന്മയെന്നാൽ അവരോട് മൃദുലമായി പെരുമാറുക, മറുപടി നമുക്കുമ്പോൾ പരുഷമായി സംസാരിക്കാതിരിക്കുക, തുറിച്ചു നോക്കാതിരിക്കുക, അവരെക്കാൾ ശബ്ദമുയർത്താതിരിക്കുക എന്നൊക്കെയാണ്. " യജമാനെന്റെ മുമ്പിൽ അടിമയെ പോലെയാവുക എന്നർത്ഥം".
അല്ലാഹു പറയുന്നു : തന്നെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ)ഒരാളോ അവരിൽ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ "ഛെ " എന്നുപോലും പറയുകയോ കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായി വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവർക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക.
*"എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവര് ഇരുവരും എന്നെ പോറ്റി വളർത്തിയത് പോലെ ഇവരോട് നീ കരുണകാണിക്കണമേ... "* എന്ന് പറയുകയും ചെയ്യുക.
വീണ്ടും അല്ലാഹു പറയുന്നു: " എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക. എന്റെ അടുത്തേക്കാണ് (നിന്റെ )മടക്കം ".
ഇന്ന് നാം അനുഭവിക്കുന്ന ഓരോ സന്തോഷവും അവരുടെ പ്രാർത്ഥനയുടെ ഫലമാണ്. അവരുടെ കൈകൾ നാഥനിലേക്ക് ഉയരുന്ന കാലമത്രയും നമുക്ക് സന്തോഷിക്കാൻ വകയുണ്ട്. ആ കൈകൾ നിശ്ചലമായാൽ നാം തളർന്നെന്നത് മനസിലാക്കുക. അതുപോലൊരു ആത്മാർത്തയുടെ കൈകൾ നമുക്ക് വേണ്ടി നാഥനിലേക്കുയരാൻ വേറെയില്ല. മറ്റൊരു കൈകളും അതിന് പകരമാവില്ല താനും.
ഉള്ള കാലമത്രയും സ്നേഹത്തോടെ സന്തോഷത്തോടെ അനുസരണയോടെ അവരെ പരിചരിക്കുക. ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാതിരിക്കുക.
നല്ല മക്കൾക്കെ നാളെ നല്ല മാതാപിതാക്കളാവാൻ കഴിയുകയുള്ളു.
നല്ല മാതാപിതാക്കൾക്കെ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു
നാം ആവേണ്ടത് നമ്മളെപോലെയാണ് അയൽക്കാരെയോ നാട്ടുകാരെയോ കണ്ട് പഠിക്കുന്ന അവസ്ഥ വരാതിരിക്കാൻ ശ്രമിക്കുക. നമ്മുടെ മക്കൾക്ക് നമ്മൾ ഒരു റോൾ മോഡൽ ആവുക.നല്ല കൂട്ടുകെട്ടുകൾ കരുതലേകും മോശം നാശവും.
ജീവിച്ചിരിക്കുന്ന കാലത്ത് സ്നേഹിക്കാതെ സംരക്ഷിക്കാതെ മരണപ്പെട്ടു കഴിഞ്ഞതിനു ശേഷം അവരുടെ നന്മ വിളിച്ചോതിയിട്ട് എന്ത് ഗുണം.
സ്നേഹിക്കുക വീണ്ടും വീണ്ടും
അൽഖമ (റ)വിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലെ, നിസ്കാരം, നോമ്പ്, ദാനം മുതലായ സത്കര്മങ്ങളിലെല്ലാം അതിയായി പരിശ്രമിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചു മരണാസന്നനായപ്പോൾ ഭാര്യ നബി ﷺയുടെ അടുത്ത് വിവരമറിയിക്കാൻ ആളെ അയച്ചു. നബി ﷺഅയാൾക്ക് ശഹാദത് കലിമ ചൊല്ലി കൊടുക്കാൻ അമ്മാർ, ബിലാൽ, സുഹൈബ് (റ.. ഹും)എന്നിവരെ അയച്ചു. അവർ അദ്ദേഹത്തിന് കലിമ ചൊല്ലിക്കൊടുത്തെങ്കിലും ഉച്ഛരിക്കാൻ സാധിക്കുന്നില്ല. ഈ വിവരം നബിയെ ﷺഅറിയിച്ചപ്പോൾ നബി ﷺചോദിച്ചു : അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? വൃദ്ധയായ മാതാവുണ്ടെന്ന് പറഞ്ഞപ്പോൾ നബി ﷺഅവരുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു അറിയിച്ചു.: " എന്റെ അടുത്തേക്ക് വരാൻ കഴിയുമെങ്കിൽ വരണമെന്നും ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അങ്ങോട്ട് വരുമെന്നും പറയുക." ദൂതൻ ഈ വിവരം അറിയിച്ചപ്പോൾ ആ വൃദ്ധ ഇങ്ങനെ പറഞ്ഞു : നബിയുടെ ﷺസന്നിധിയിലേക്ക് പോകാൻ ഞാനാണ് ബാധ്യസ്ഥ. നബിയെ ﷺഇങ്ങോട്ട് വരുത്തുന്നത് ഉചിതമല്ല.
ഊന്നുവടിയുമായി അവർ തിരുസന്നിധിയിലെത്തി സലാം പറഞ്ഞു. നബി ﷺസലാം മടക്കിയ ശേഷം ചോദിച്ചു. സത്യമേ പറയാവൂ. അസത്യം പറഞ്ഞാൽ എനിക്ക് അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കും.
അങ്ങയുടെ പുത്രൻ അൽഖമയുടെ അവസ്ഥ എന്തായിരുന്നു?
ആ വൃദ്ധ : അല്ലാഹുവിന്റെ റസൂലെ ﷺ, അവൻ നിസ്കാരത്തിലും നോമ്പിലും ദാനധർമ്മങ്ങളിലുമെല്ലാം കേമനായിരുന്നു. നബി ﷺനിങ്ങളുമായുള്ള ബന്ധം?
വൃദ്ധ : ഞാൻ അവനുമായി വെറുപ്പിലാണ്. നബി ﷺവെറുപ്പിന് കാരണം?
വൃദ്ധ : എന്നെക്കാൾ അവന്റെ പരിഗണന അവന്റെ ഭാര്യക്കായിരുന്നു. നബി ﷺ:ശഹാദത് ഉച്ഛരിക്കാൻ അൽഖമക്ക് തടസ്സമായത് മാതാവിന്റെ കോപമാണ്. തുടർന്നു ബിലാൽ (റ)കുറെ വിറക് ശേഖരിക്കാൻ നബി ﷺപറഞ്ഞു. അപ്പോൾ മാതാവ് ചോദിച്ചു :എന്തിനാണ് വിറക്?
നബി ﷺ:അൽഖമയെ ക്കത്തിക്കാൻ. മാതാവ് :അരുത്, എന്റെ മകനെ എന്റെ മുമ്പിൽ വെച്ച് കരിക്കാൻ ഞാൻ അനുവദിക്കുകയില്ല. അത് സഹിക്കാൻ എനിക്ക് സാധ്യമല്ല. നബി ﷺ: അൽഖമയുടെ മാതാവേ, അല്ലാഹുവിന്റെ ശിക്ഷ ഇതിലും കഠിനവും ശാശ്വതവുമായിരിക്കും. അവൻ മാപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന പക്ഷം അങ്ങനെ ചെയ്യുക. അങ്ങ് വെറുത്ത നിലയിൽ അവന്റെ നിസ്കാരവും നോമ്പും ദാനധർമ്മങ്ങളൊന്നും തന്നെ ഉപകരിക്കുകയില്ല. മാതാവ് :എങ്കിൽ, അല്ലാഹു, മലക്കുകൾ തുടങ്ങിയ ഇവിടെ ഹാജറുള്ള എല്ലാവരെയും സാക്ഷിയാക്കി എന്റെ മകൻ ഞാനിതാ പൊറുത്തു കൊടുത്തിരിക്കുന്നു.
നബി ﷺ:ബിലാലെ, ഇപ്പോൾ അദ്ദേഹം ശഹാദത് ചൊല്ലുന്നുണ്ടോ എന്ന് നോക്കുക. അൽഖമയുടെ മാതാവ് എന്റെ മുമ്പിൽ വെച്ച് മനസ്സിലില്ലാത്തത് പറഞ്ഞതാകാൻ ഇടയുണ്ട്.
അങ്ങനെ അൽഖമ(റ)വിന്റെ വീട്ടിലേക്ക് ചെന്ന ബിലാൽ (റ)വീട്ടിനകത്ത് നിന്ന് അദ്ദേഹം ശഹാദത് ഉച്ചരിക്കുന്നത് കേട്ടു. വീട്ടിൽ പ്രവേശിച്ച ബിലാൽ (റ)അവിടെയുള്ളവരോട് പറഞ്ഞു :അൽഖമയുടെ മാതാവിന്റെ ദേഷ്യം അദ്ദേഹത്തെ ശഹാദത് കലിമ ഉച്ചരിക്കുന്നതിൽ നിന്ന് തടയുകയും അവരുടെ തൃപ്തി അത് പറയാൻ അദ്ദേഹത്തിന് കരുത്തേക്കുകയും ചെയ്തിരിക്കുന്നു. അന്ന് തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു.
മാതാപിതാക്കളെ നിസാരവൽക്കരിക്കുന്നവർക്ക് ഇതൊരു പാടമാണ്. എപ്പോഴും ഓർമയിൽ ഉണ്ടായിരിക്കട്ടെ...
മറമാടൽ മിഴിഞ്ഞ ശേഷം അങ്ങനെ നബി ﷺഖബറിനരികിൽ ഒത്തു കൂടിയാവരോട് ഇപ്രകാരം പറഞ്ഞു :
മുഹാജിറുകളെ, അൻസാറുകളെ, ആരെങ്കിലും മാതാവിനെക്കാൾ ഭാര്യക്ക് മുൻഗണന നൽകിയാൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ ജനങ്ങളുടെയും ശാപം ഉണ്ടായിരിക്കുന്നതാണ്. മാതാവിന്റെ തൃപ്തി നേടി അവർക്ക് ഗുണം ചെയ്ത് അല്ലാഹുവിനോട് പശ്ചാതപിച്ചു മടങ്ങും വരെ അവന്റെ ഫർളും സുന്നത്തുമായ ഒരു അമലും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവിന്റെ തൃപ്തിയും കോപവും മാതാവിന്റെ തൃപ്തിയിലും ക്രോധതത്തിലുമാകുന്നു.
ഇന്ന് പലയിടങ്ങളിലും കാണാൻ കഴിയുന്ന ഒന്ന് തന്നെയാണിത്. ഞാനും നിങ്ങളും ഒന്ന് ചിന്തിച്ച് നോക്കുക ഇതിൽ ഇവരിൽ ഈ പറഞ്ഞവരിൽ ഞാനുണ്ടോ എന്ന് നിങ്ങളുണ്ടോ എന്ന്?
ഉമ്മയുടെ സ്നേഹം ഭാര്യക്ക് നൽകാൻ കഴിയില്ല. ഭാര്യയുടെ സ്നേഹം ഉമ്മക്കും. രണ്ട് സ്നേഹവും രണ്ട് തരം മനോഭാവമാണ്.
രണ്ടാളെയും തള്ളിക്കളയാൻ ഉള്ളതല്ല. ഭാര്യ ഭർതൃ ബന്ധം വെറും ഒരു ത്വലാക്കിന്റെ കയറിനുള്ളിലാണ് പക്ഷെ മാതാപിതാ ബന്ധം ഒരു മൂർച്ചയേറിയ കത്തി കൊണ്ടും അറ്റിക്കാൻ കഴിയാത്ത രക്ത ബന്ധമാണ്.
രണ്ടാളെയും മനസിലാക്കുക സ്നേഹിക്കുക.
ഭാര്യമാരും ശ്രദ്ധിക്കണം. നിങ്ങളെ ഉമ്മ തന്നെയാണ് ഇതും. ഈ ഉമ്മയില്ലായിരുന്നു വെങ്കിൽ ഇങ്ങനൊരു ഭർത്താവ് ഉണ്ടാവുമായിരുന്നുന്നില്ല എന്നോർക്കുക. ആർക്ക് വേണ്ടിയും ഒരു സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും ആരെയും പറിച്ചെറിയാതിരിക്കുക.
നമ്മുടെ മാതാപിതാക്കൾക്ക് റഹ്മാനായ റമ്പുരാൻ ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആ തണലിൽ ഒരുപാട് കാലം ജീവിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...
*ആവതാക്ക്...الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻S M K*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments