*✿═══════════════✿*
*അതത്ര എളുപ്പമല്ല എന്നാൽ കടുപ്പമാണെന്ന് തീരെഴുതുകയും വേണ്ട*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*പ്രപഞ്ച സത്യത്തിലേക്ക് എത്തി നോക്കിയാൽ പ്രപഞ്ചാനുരാഗത്തിന്റെ ഉറവിടം കാണാൻ സാധിക്കും. മരുവിൽ മഴയായ് പെയ്ത് മഹബ്ബത്തിന്റെ ഇശലുപാകി മധുരം മാലോകരിൽ നിറച്ച മുഹമ്മദീയ പ്രകാശത്തിന്റെ നീരുറവ...ﷺ*
*സത്യം മാലോകർക്ക് മുമ്പിൽ വിളിച്ചോതിയിരുന്നു. സ്നേഹം ആ വഴിയിൽ നടന്നവരെല്ലാം ഇരുലോകം നേടി. ആ വഴിയെ തൊട്ട് അന്തത നടിച്ചവരെല്ലാം അന്തരായും തീർന്നു കഴിഞ്ഞു.*
*ജീവിതം എല്ലാ അർത്ഥത്തിലും എല്ലാ കാലഘട്ടത്തിലുള്ളവർക്കും ഒരു ഓർമപ്പെടുത്തലുകളായൊരുന്നു. എങ്ങനെ ജീവിതം എന്തിന് ജീവിക്കണം ആർക്ക് വേണ്ടി ജീവിക്കണം എന്നതിലുപരി എന്താണ് ജീവിതം? എന്ന് നമുക്ക് കാണിച്ചു തന്നു. ഒരു നല്ല ഭർത്താവായി പിതാവായി നേതാവായി യതീംനത്താണിയായി.*
*അവിടുന്ന് ﷺഒരജബിൻ ലോകം തന്നെയായിരുന്നു.റസൂൽ ﷺ എല്ലാ സന്ദർഭങ്ങളിലും അല്ലാഹു ﷻ വിനെ സ്മരിച്ചിരുന്നു.*
*എല്ലാ നന്മകളുടെയും നിമിത്തം അല്ലാഹുവിന്റെ ഹബീബിനോടുള്ള മുഹബ്ബത്ത് തന്നെയാണ്.മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു: നീ അറിയുക തീർച്ചയായും നമ്മുടെ നബിﷺയോടുള്ള മുഹബ്ബത്ത് വർദ്ധിക്കുക എന്നത് അമലുകളിൽ ശ്രേഷ്ഠമായതും, പെട്ടെന്ന് ഫലം കാണുന്നതും, അല്ലാഹുﷻവിലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ വസീലയുമാണ്. തീർച്ചയായും പ്രവാചക സ്നേഹം ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകളുടേയും നിമിത്തമാണ്. അതാണ് ഇമാം ബുസൂരി (റ) ഹംസിയ്യയിൽ പാടിയത്*
*وَبِحُبِّ النَّبِيِّ فَابْغِ رِضَا اللّٰهِ-فَفِي حُبِّهِ الرِّضَا وَالْحَبَاءُ*
*"പ്രവാചക സ്നേഹം കൊണ്ട് നീ അല്ലാഹുﷻവിന്റെ തൃപ്തി തേടുക, അവിടുത്തോടുള്ള (ﷺ) സ്നേഹത്തിലാണ് അല്ലാഹുﷻവിന്റെ തൃപ്തിയും കൊടുതിയുമുള്ളത്"*
*ഈ വരിയിലെ ഹബാഅ് (കൊടുതി) എന്ന പദം വിശദീകരിച്ച് ഇബ്നു ഹജർ(റ) തുടരുന്നു: "സ്വാലിഹായ സൽകർമ്മങ്ങൾക്കുള്ള തൗഫീഖ് ലഭിക്കുക, ഉന്നതമായ സ്ഥാനങ്ങള്‍ കൈവരിക്കുക പോലുള്ള ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ ഖൈറാത്തുകളും പ്രവാചക സ്നേഹം കാരണം അല്ലാഹു ﷻ തരുന്നതാണ്.*
*സ്നേഹം എന്നതൊരു പുറമോടിയല്ല. ഹൃദയാന്തരങ്ങളിൽ നിന്നുത്ഭവിച്ച് കാഴ്ചയും കേൾവിയും വിശപ്പും ഉറക്കവും ദാഹവും എല്ലാത്തിനും പരിഹാരമാകുന്ന ഒരൊറ്റമൂലി. സ്നേഹാമൃതം.*
*ആ ലോകത്തിലേക്ക് എത്തിനോക്കിയാൽ. രാവും പകലും തിരിച്ചറിയാതെ നാം അങ്ങനെ അന്താളിച്ചു നിന്നുപോകും. അമൃത് പൊഴിയുന്ന യാമങ്ങൾ നമ്മളെ കൂടുതൽ സുന്ദര കാഴ്ചകൾ നൽകി രസിപ്പിക്കും. സ്വലവാത്തിന്റെ ശീലുകൾ തത്തികളിക്കുന്ന അധരമിൽ തേൻ കിനിയും. ഓരോ വാക്കും പ്രവർത്തിയും മധുരമുള്ളതായി തീരും. സുഫിസത്തിന്റെ മറ്റൊരു ഭാഗം എന്നപോലെ അല്ലെങ്കിൽ അത്പോലെ -ആ സ്നേഹത്തിലലിഞ്ഞു ഇലാഹോടടുത്ത് സ്വയം മറന്നൊരു രൂപമായി പാറി പറന്നങ്ങനെ നടക്കും.*
*സ്നേഹമേ... നിനക്കിത്ര ഭംഗിയോ...?*
*എന്ന പുതിയ ചിന്തകൾ കടന്നു വരാതെ. കഴിഞ്ഞു പോയതെന്തോ അതൊന്നും ഓർമയിലില്ലാത്ത പുതിയൊരു ലോകം തുറന്ന് കാണിക്കുന്ന ജീവിതം.*
*സൃഷ്ടികളിൽ ഉൽകൃഷ്ഠരായവരെﷺ തേടി. ആ മധുരം തേടി. ആ നാൾവഴികളിൽ കണ്ണ് നാട്ടുകൊണ്ടൊരു യാത്ര. അവസാനമില്ലാത്ത യാത്ര.*
*ഇതായിരിക്കണം. ഓരോ രാവിലും ഉറക്കം കെടുത്തുന്ന ചിന്തകൾ. പ്രയാസങ്ങൾ വരുമ്പോൾ അസുഖങ്ങൾ വരുമ്പോൾ നാവ് പിഴക്കാതെ ശ്രദ്ധിക്കണം. കാരണം എല്ലാം പരീക്ഷണങ്ങളാണ്. വാക്കുകൊണ്ട് പിഴച്ചാൽ ഇലാഹിന്റെ നോട്ടം കുറയില്ലെങ്കിലും ഈ അടിയാറുകൾ വെറും നന്ദികെട്ട ഭിംബം കണക്കെ ആയിമാറും.*
*അനുഗ്രഹങ്ങൾ എത്ര വാരി ലോകനാഥൻ നൽകിയാലും നന്ദിക്കേടുകൾകൊണ്ട് കൊട്ടാരം പണിയുന്നവരാണ് നാം എല്ലാവരും. എന്നാൽ വാക്കുകൾക്കൊണ്ടും പുറമോടി കൊണ്ടും അല്ലാഹുവിന്റെ അടുത്തവരും. ഉള്ളു പൊള്ളയായി പോയത് ആരുമറിയാതിരിക്കാൻ സുഗന്ധം വാരിവിതരുന്ന തിരക്കിൽ ചീഞ്ഞളിഞ്ഞ ദുർഗന്ധം പരത്തുന്നവയെ കഴുകി വൃത്തിയാക്കി കളയാൻ നാം മറക്കുന്നു.*
*ദിവ്യാനുരാഗത്തിന്റെ പിറകെ ഓടുന്നു വെന്ന കിംവതെന്തി ഉള്ളറിഞ്ഞ ഉള്ളിലെ പ്രണയം മണ്ണിട്ട് മൂടുന്നു. വാക്കുകൾ വെറും വാക്കുകളായി ഒതുങ്ങി പോകുന്നു.*
*മരണമില്ലാത്ത പ്രണയം ഖൽബിൽ മുളപ്പിക്കാൻ നാം പാടുപെടുന്നു. ഖൽബ് വീണ്ടും ദുനിയാവിനെ പഴിച് സ്വയം വിഡ്ഢി വേഷം കെട്ടുന്ന നന്ദികെട്ട അടിമകളുടെ കണ്ണുകളുടെ മഞ്ഞളിപ്പിലൂടെ ലോകത്തെ നോക്കി കാണുന്നു.വീണ്ടും അടിതെറ്റി ആ ലോകത്തേക്ക് നാം വഴുതി വീഴുന്നു.*
*പരിപൂർണതയെ പ്രാപിച്ച മഹത്തുക്കളിൽ പെട്ടവർ ആരെങ്കിലും മരണപ്പെട്ടാൽ അവർ ലോകത്ത് നിന്ന് തിരോഭവിച്ചു എന്ന് ആളുകൾ ധരിക്കുന്നു. എന്നാൽ അതോടു കൂടെ അവരുടെ ഗുണവിശേഷങ്ങൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. മലഉൽ അഅ'ലയിൽ പ്രമുകന്മാരിൽപെട്ട ഓരോരുത്തരുടെയും യഥാസ്ഥിതി ഇതാകുന്നു.*
*പരിപൂർണന്മാർ മരണം പ്രാപിക്കുമ്പോൾ അവരോ അവരുടെ പൂർണതയോ ഒന്നും തന്നെ തിരോധനപ്പെടുന്നില്ല. അതെല്ലാം അതിന്റെ അവസ്ഥയിൽ തന്നെ നിലനിൽക്കുകയാണ് ചെയ്യുന്നത്.*
*അത്കൊണ്ട് തന്നെ സ്വലാത്ത് കൊണ്ട് നാം സ്നേഹം കോർക്കണം. അത് മദ്ഹ് മാത്രമല്ല. പരിഹാരം കൂടിയാണ്. വസീലയാണ്. മരുന്നാണ് പ്രകാശമാണ്. ഉത്തരമാണ്.ഓരോ സ്വലാത്തിനും അതിന്റേതായ പോരിശകളുണ്ട്. എല്ലാം ഖൈറിന്റെ വഴികൾ തന്നെ...*
*ഏതൊരു വഴിയിൽ നാം പ്രവേശിക്കുമ്പോഴും അവിടെത്തെ പ്രയാസങ്ങൾ നാം നേരുടേണ്ടതായി വരും. സധൈര്യം നേരിടുക. വഴിയിലെ കല്ലും മുള്ളും നീക്കം ചെയ്ത് മുന്നോട്ട് പോവുക.*
*ഒന്ന് മനസിലാക്കുക. ഏതൊരു പ്രയാസവും ഒന്നിന്റെയും ഒടുക്കമല്ല. അതൊരു തുടക്കമാണ്. ഏതൊരു കടുപ്പമുള്ള വഴികൾ എളുപ്പമാക്കാനും വഴികാട്ടിയായി നമുക്ക് മുമ്പിൽ വരുന്ന ചെറിയ വേദനകൾ.*
*ഓരോ വരികളിൽ കാണുന്നപോലെ മറ്റുള്ളവരുടെ വാക്കുകളിൽ കേൾക്കുന്ന പോലെ ഒന്നും എളുപ്പമാണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ കടുപ്പമാണെന്ന് തീരെഴുതുകയും ചെയ്യരുത്. കടുപ്പത്തിൽ എളുപ്പമുണ്ട്. എളുപ്പത്തിൽ കടുപ്പവും.*
*പ്രവാചകാനുരാഗം എന്നാൽ നമ്മൾ അറിയാൻ ശ്രമിക്കുംതോറും അതിരു കടന്നെന്ന് തോന്നുന്ന ലോകമാണ്. അതിനു അറ്റവും അവസാനമുവില്ല. സ്നേഹവും വിനയവും നേട്ടങ്ങളും ഇഷ്ടങ്ങളും മാത്രമുള്ള ലോകം. അത്കൊണ്ട് തന്നെ അതത്ര എളുപ്പമല്ല. എന്നാൽ കടുപ്പവുമല്ല.*
*ഖൽബ് ഒരുക്കുക. അപ്പോൾ കനവ് സത്യമാവും.*
*ആരുടേയും വാക്കുകളല്ല സത്യം. പ്രവർത്തിയാണ്.നാം കേൾക്കുന്നതും കാണുന്നതുമല്ല ഒരു വ്യക്തി എന്നത്. ഏതൊരു വ്യക്തിയുടെയും യഥാർത്ഥ രൂപം അവന്റെ നാഥൻ മുമ്പിൽ മാത്രമാണ് മറനീങ്ങിയിട്ടുള്ളത്. കടുപ്പമേറിയ എളുപ്പത്തിലേക്ക് പടി ചവിട്ടുക. വിജയം കൈവരിക്കുക. പരസ്പരം ദുആ ചെയ്യുക. മുഖം നോക്കി ആളെ അളക്കാതെ നാഥനോട് സഹായം തേടുക. നല്ല വഴികൾ അവൻ മുമ്പിൽ പ്രത്യക്ഷപ്പെടത്തും.*
*പകയും ദേഷ്യവും അസൂയയുമില്ലാതെ, സ്നേഹിച്ചു ജീവിക്കുക.*
*✍️സയ്യിദത്ത് മിഹ്റാസ് കൊടുവള്ളി*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments