[10/03, 7:41 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും*
നബി ﷺ പറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി (അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്കരിക്കുകയായിരുന്നു...
(സ്വഹീഹു മുസ്‌ലിം: 4379)
➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബറിന്റെ അകത്തുള്ള മൂസാ നബി (അ) മിനെ പുറത്തുള്ള നബിﷺക്ക്
കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
[10/03, 7:49 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും*
മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്.
യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ (അ) ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക.
മുത്ത് നബി ﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു: അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ..?
നബിﷺപറഞ്ഞു: ഇല്ല
ജിബ്‌രീൽ (അ): താങ്കൾക്ക് ഹിജ്റ പോകാനുള്ള നാടായ ത്വൈബയാണ് (മദീനയാണ്).
(അൽഅൻവാർ)
➡ മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.
➡ മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു ﷻ നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.
➡ ഇസ്റാഉം മിഅ്റാജും നുബുവ്വത്തിന്റെ പത്താം വർഷം, റജബ് മാസം 27-ാം രാവിലാണ് നടന്നത്.
➡ ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (ശറഹുൽ മവാഹിബ്)
➡ യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
➡ ഇതിന്ന് അവലംബമാക്കുന്ന ഗ്രന്ഥം മഹാനായ സയ്യിദ് മുഹമ്മദ് അലവി മാലികി തങ്ങളുടെ (റ)
"അൽഅന് വാരുൽ ബഹിയ്യ മിൻ ഇസ്റാഅി വമിഅ്റാജി ഖൈരിൽ ബരിയ്യ" യാണ്
[10/03, 7:57 am] Sayyidath Mihraskoduvally: മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ് സഞ്ചരിക്കുന്ന വേഗതയിൽ കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക.
തിരുനബി ﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു.
ജിബ്‌രീൽ (അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?
നബിﷺ: ഇല്ലാ
ജിബ്‌രീൽ (അ): മൂസാനബി (അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ് അങ്ങ് നിസ്കരിച്ചത്.
(അൽഅൻവാർ)
➡ മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു
[11/03, 9:26 pm] Sayyidath Mihraskoduvally: *സൂക്ഷ്മ ജീവിതം*
ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവരാണ് ഏറ്റവും വലിയ ആദരണീയർ. സ്വന്തം ജീവിതത്തിലേക്ക് എപ്പോഴും തിരിഞ്ഞുനോക്കുകയും തന്റെ ജീവിതത്തെ വിലയിരുത്തുകയും ചെയ്ത് നന്മയിലേക്ക് മുന്നിട്ടുനിൽക്കാൻ കഴിയുന്നവനാണ് യഥാർത്ഥ സൂക്ഷ്മത പാലിക്കുന്നവൻ. *അതാണ് തഖ്‌വ എന്ന് പറയുന്നതും.*
തഖ്‌വയിലധിഷ്ഠിതമാണ് വിശ്വാസിയുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും.
ഉണർച്ചയിലും ഉറക്കത്തിലും ജീവിതത്തിന്റെ നിഖില മേഖലകളിലും സൂക്ഷ്മമായ വിലയിരുത്തലുകളും ശ്രദ്ധയും ഉണ്ടാകണമെന്നർത്ഥം.
ഹജ്ജിനെ കുറിച്ച് പരാമർശിക്കുന്നിടത്ത് അതിനാവശ്യമായ ഭക്ഷണം തയ്യാറാക്കാൻ കൽപിച്ച ശേഷം 'ഏറ്റവും ശ്രേഷ്ഠമായ അന്നം തഖ്‌വയാണെന്ന്' വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. ജീവിതത്തിൽ മുഴുവൻ സ്വീകരിക്കേണ്ട അതിസൂക്ഷ്മത കൂടിയാണ് ഖുർആൻ സൂചിപ്പിക്കുന്നത്. വിഭവങ്ങൾ ഏതു യാത്രക്കും കൂടിയേതീരൂ. എന്നാൽ അതിൽ ഏറ്റവും ഉന്നതമായ വിഭവം സൂക്ഷ്മതയാണെന്ന് പറയുമ്പോൾ പരലോകത്തേക്കുള്ള പാഥേയങ്ങളെ ഓർമപ്പെടുത്തുകയാണ്.
*സൂക്ഷ്മ ജീവിതത്തെ കുറിച്ച് അബൂ യസീദുൽ ബിസ്താമി(റ) പറഞ്ഞതിങ്ങനെ: 'മുത്തഖി സംസാരിക്കുമെങ്കിൽ ചിന്തിച്ചായിരിക്കും. പ്രവർത്തിക്കുന്നത് അല്ലാഹുﷻവിന് വേണ്ടിയുമായിരിക്കും'*. സൂക്ഷ്മ ജീവിതം നയിക്കേണ്ട വിശ്വാസിയുടെ ജീവിതം എന്തായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഇവിടെ ബിസ്താമി (റ) വരച്ചിടുന്നത്.
*’ഭൗതികമായ എല്ലാ ഇടപാടുകളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചവനാണ് സൂക്ഷ്മ ജീവിതം നയിക്കുന്നവനെന്നു' അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു.* ഇതിനർത്ഥം ഭൗതിക വിരക്ത ജീവിതം നയിക്കണമെന്നല്ല, മറിച്ച്, ഭൗതികതയുടെ എല്ലാ ചതികളിൽ നിന്നും ന്യൂനതകളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കണമെന്നാണ്.
*ഒരിക്കൽ ഉബയ്യ് (റ) വിനോട് തഖ്‌വയെ കുറിച്ച് ഉമർ (റ) ചോദിച്ചു. അപ്പോൾ ഉബയ്യ് (റ) തിരിച്ചുചോദിച്ചു: 'താങ്കൾ ഏറെ മുൾചെടികൾ നിറഞ്ഞ ഒരു ദുർഘട പാതയിലെത്തിയാൽ എന്തുചെയ്യും?' ഉമർ(റ) പറഞ്ഞു 'അവയേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ നടക്കുകയും ചെയ്യും'. അപ്പോൾ ഉബയ്യ് (റ) വിശദീകരിച്ചു: 'അതാണ് തഖ് വ. എന്നുവെച്ചാൽ, ജീവിതത്തിലുടനീളം ആത്മീയ അപചയത്തിന് കാരണമാകുന്ന ബന്ധങ്ങൾ, ബന്ധനങ്ങൾ, ദുഷ്ചിന്തകളും ദുഷ് വൃത്തികളും, അതിമോഹങ്ങൾ, ഭൗതിക പ്രമത്തത എന്നിവയിൽ നിന്നൊക്കെയും ശ്രദ്ധാപൂർവം മാറി സഞ്ചരിക്കലാണത്. ചെറുതും വലുതുമായ ദോഷങ്ങൾ ഉപേക്ഷിച്ച് മുള്ള് നിറഞ്ഞ ഭൂമിയിലൂടെ നടക്കുന്നവനെ പോലെ ജീവിക്കുക.* ചെറിയവരെയും വലിയവരെയും അപമാനിക്കാതിരിക്കുക'
സൂക്ഷ്മ ജീവിതം എന്താണെന്ന് ഉബയ്യ് (റ)വിന്റെ ഈ വിശദീകരണത്തിലൂടെ വളരെ ലളിതമായി നമുക്ക് മനസ്സിലാകും.
*ഈ പ്രതിസന്ധികാലത്ത് നമ്മുടെ ജീവിതം സൂക്ഷ്മതയിലാക്കാൻ നമുക്ക് കഴിയണം. 'അല്ലാഹുﷻവിലുള്ള തവക്കുലിലും ശരീഅത്ത് പൂർണമായും അനുസരിച്ചുകൊണ്ടുള്ള ജീവിതത്തിനും മാത്രമേ ഏതു പ്രതിസന്ധി ഘട്ടത്തിലും വിജയം വരിക്കാനാകൂ എന്ന് ശൈഖ് ജീലാനി (റ) മുന്നറിയിപ്പ് നൽകുന്നുണ്ട്.*
നമ്മുടെ പ്രാർത്ഥനകൾ അല്ലാഹുﷻവിലേക്കെത്തണമെങ്കിൽ നമ്മുടെ ജീവിതം സൂക്ഷ്മമായേ തീരൂ, അതാണ് ശൈഖ് ജീലാനി (റ) നമ്മെ ഉണർത്തുന്നത്.
*ജീലാനി (റ) തങ്ങൾ നമ്മോട് പറയുന്നുണ്ട് 'ഹറാമുകളിൽ ജീവിതം അഭിരമിച്ചു നാഥന്റെ മുന്നിൽ കൈനീട്ടുന്നവന്റെ പ്രാർത്ഥന എങ്ങനെയാണ് അല്ലാഹു ﷻ സ്വീകരിക്കുക..?* ഏകാന്തതയിൽ സൂക്ഷ്മത പുലർത്താതെ ദൈവ സ്‌നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ കളവ് പറയുന്നവനാകുന്നു. സമ്പത്ത് ചെലവഴിക്കാതെ സ്വർഗേച്ഛയുണ്ടെന്ന് അവകാശപ്പെടുന്നവർ വ്യാജൻമാരാകുന്നു. *ദാരിദ്ര്യത്തെയും ദരിദ്രനെയും സ്‌നേഹിക്കാതെ മുത്ത് നബിﷺയെ സ്‌നേഹിക്കുന്നുവെന്ന് വാദിക്കുന്നവർ കളവുപറയുന്നവനാണ്'*
(അൽഫത്ഹുർറബ്ബാനി)
ജീവിതത്തെ സമ്പൂർണമായി അല്ലാഹുﷻവിലേക്ക് അടുപ്പിക്കാൻ നമ്മുടെ ശരീരവും മനസ്സും നന്നാക്കിയെടുക്കണം. *’ഏറ്റവും വലിയ സമരം സ്വന്തം ശരീരത്തോട് ചെയ്യുന്ന സമരമാണെന്നു' തിരുനബി ﷺ നമ്മെ ഉണർത്തിയിട്ടുണ്ട്.* എല്ലാതരം ശാരീരിക ഇച്ഛകളിൽ നിന്നും മോചനം നേടിയാൽ മാത്രമേ വിശുദ്ധ സമരത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ...
[11/03, 9:28 pm] Sayyidath Mihraskoduvally: *നീ എന്തിനാണ്*
*കരയുന്നത്*
*ജീവിതം നിയന്ത്രിക്കുന്നത് നമ്മളല്ല, അല്ലാഹു ﷻ ആണ്*
✍🏼അയാള്‍ പറയുന്നത് കേള്‍ക്കണം. കാരണം, ആ വാക്കുകള്‍ക്ക് നമ്മുടെ ചിന്തകളെ മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട്. അയാള്‍ പറഞ്ഞു തുടങ്ങുന്നു, ഇനി ശ്രദ്ധിച്ചിരിക്കൂ:
"ഞാന്‍ ഒരു മഹാപാപിയാണ്. എത്ര വലിയ തെറ്റാണ് ഞാന്‍ ചെയ്തത്!. ആ തെറ്റു കാരണമായി കഴിഞ്ഞ അറുപതു വര്‍ഷം ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊന്ന് പൊറുത്ത് തരണേയെന്ന് പറഞ്ഞു കൊണ്ട് എന്റെ റബ്ബിനോട് തൗബയെ തേടിക്കൊണ്ടേയിരിക്കുകയാണ്. അവനെനിക്ക് പൊറുത്ത് തരുമായിരിക്കും..!!"
അയാള്‍ക്ക് വാക്കുകള്‍ മുഴുവനാക്കാന്‍ സാധിക്കുന്നില്ല. ചുറ്റും കൂടി നിന്നവരില്‍ ആരോ ഒരാള്‍ പതുക്കെ അടുത്ത് വന്ന് ചോദിച്ചു:
"എന്താണ് നിങ്ങളിത്രമേല്‍ ഭയങ്കരമായി ചെയ്ത പാതകം..?"
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാള്‍ പറഞ്ഞു:
"അത്, പണ്ടു ഞാന്‍, സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ കുറിച്ച് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് പറഞ്ഞു പോയി. എന്റെ റബ്ബിന്റെ തീരുമാനത്തോടുള്ള എന്റെ അനിഷ്ടമായി അവനത് ഗണിക്കുമോ എന്ന ഭയത്താലും എനിക്ക് പൊറുത്തു നല്‍കില്ലേ എന്ന ആധിയിലുമാണ് ഇക്കാലമത്രയും ഞാന്‍ കരഞ്ഞത്..."
– وعن بعض العباد أنه قال إني أذنبت ذنباً عظيماً فأنا أبكي عليه منذ ستين سنة وكان قد اجتهد في العبادة لأجل التوبة من الذنب فقيل له وما هو قال قلت مرة لشيء كان ليته لم يكن ( إحياء علوم الدين للإمام الغزالي 4 / 350 )
*ഗുണപാഠം :* ഒരു കൊച്ചു തലവേദന വരുമ്പോഴേക്ക്, ഇഷ്ടമില്ലാത്തെന്തോ സംഭവിക്കുമ്പോഴേക്ക്, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോഴേക്ക് ജീവിതത്തെയും സമയത്തെയും പഴിക്കുകയും ശാപവാക്കുകളെറിയുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും...
നടന്നു കഴിഞ്ഞ ഒരു കാര്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് അറിയാതെ നാവുകൊണ്ട് മൊഴിഞ്ഞു പോയ ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി താന്‍ മൊഴിഞ്ഞ ആ വാക്കിന് വേണ്ടി മഗ്ഫിറത്തിനെ തേടിക്കൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള വിഷയങ്ങൾക്ക് കരയുകയാണെങ്കിൽ നമ്മൾ എത്ര കരയേണ്ടി വരും..!! ഇങ്ങനെയെങ്കിൽ, ദിനം പ്രതി നമ്മൾ ചെയ്യുന്ന മഹാപാപങ്ങൾ തിട്ടപ്പെടുത്താൻ സാധിക്കുമോ..?!
അത് കൊണ്ട് ജീവിതത്തിലെപ്പോഴും വിധി നടത്തിപ്പുകാരന്‍ അല്ലാഹുﷻവാണെന്ന ബോധ്യമുണ്ടാവണം. എനിക്ക് സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും അവന്റെ നിയന്ത്രണത്തിലാണെന്ന ചിന്തവേണം. അറിയാതെ പോലും അവനിഷ്ടമില്ലാത്തത് ജീവിതത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയം വേണം. എങ്കില്‍ നമ്മുടെ ജീവിതത്തിന് ലക്ഷ്യമുണ്ടാകും. ജീവിതത്തോട് നമുക്ക് പ്രതിബദ്ധത കൂടും. പ്രശ്‌നങ്ങളും പ്രയാസങ്ങളും ക്ഷമിക്കാനും സഹിക്കാനുമുള്ള മനക്കരുത്ത് കിട്ടും.
[12/03, 5:09 pm] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: സൗമ്യത ഏത് കാര്യത്തിൽ പാലിച്ചാലും അത് ഭംഗിയായിരിക്കും. ഏതൊരു കാര്യത്തിൽ നിന്ന് അതൊഴിവാക്കിയാലും അത് മോശമാകുകയും ചെയ്യും.
【മുസ്ലിം: 2594】
[13/03, 5:45 pm] Sayyidath Mihraskoduvally: സഅദ് ബ്നു ബുർദ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്, ആളുകൾക്ക് സന്തോഷ വാർത്തയറിയിക്കുക, അവരെ വെറുപ്പിക്കരുത്. നിങ്ങൾ പരസ്പരം അനുസരിക്കുക, നിങ്ങൾ തമ്മിൽ ഭിന്നിക്കരുത്.
【ബുഖാരി: 3038】
[14/03, 1:47 pm] Sayyidath Mihraskoduvally: ജരീർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത നഷ്ടപ്പെടുന്നവരിൽ നിന്ന് എല്ലാ നൻമകളും നഷ്ടപ്പെടുന്നതാണ്.
【മുസ്ലിം: 2592】
[15/03, 3:00 pm] Sayyidath Mihraskoduvally: ആയിശ (റ) യിൽ നിന്ന് നിവേദനം: രണ്ടു സംഗതികൾ തെരെഞ്ഞടുക്കാൻ നബിﷺക്ക് സാഹചര്യമുണ്ടായാൽ തിന്മയല്ലാത്തിടത്തോളം കാലം അവിടുന്ന് (ﷺ) അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തെരഞ്ഞടുക്കാറുണ്ടായിരുന്നത്, പാപമുള്ള കാര്യമാണെങ്കിൽ അവിടുന്ന് (ﷺ) അതിനെ സംബന്ധിച്ച് അതിവിദൂരത്തായിരുന്നു നിൽക്കാറുണ്ടായിരുന്നത്. അല്ലാഹു ﷻ വിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴല്ലാതെ തനിക്ക് നേരിട്ട ഏതെങ്കിലും കാര്യത്തിന്റെ പേരിൽ അവിടുന്ന് (ﷺ) പ്രതികാരം നടത്തിയിട്ടുമില്ല. അല്ലാഹു ﷻ വിന്റെ അവകാശങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രതികാരം ചെയ്യാറുണ്ടായിരുന്നു.
【ബുഖാരി: 3560】
[16/03, 7:03 am] Sayyidath Mihraskoduvally: *ശോഭ നിറഞ്ഞ*
*ശഅബാൻ*
*ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ...*
നന്മകളുടെ ലോകത്തേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോകാൻ പടച്ച റബ്ബ് കനിഞ്ഞേകിയ വിശുദ്ധ റമളാനുമുന്നോടിയായി ഹൃദയം ശുദ്ധീകരിക്കാനും ആത്മാവിനെ പരിപോഷിപ്പിക്കാനും വിശുദ്ധ ശഅബാനിലൂടെ നാഥൻ നമുക്ക് അവസരമൊരുക്കി തന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയായിരിക്കാം ”റജബ് പാപമോചനത്തിന്റെയും ശഅ്ബാൻ ന്യൂനതകളിൽനിന്ന്
ഹൃദയം ശുദ്ധീകരിക്കുന്നതിന്റെയും റമളാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസങ്ങളാണെന്നും
ലൈലത്തുൽ ഖദ്ർ അല്ലാഹുﷻവിലേക്ക് അടുക്കാൻ ഉള്ളതാണെന്നും” മഹാൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിത്.
*📍ശഅബാനിലെ പദങ്ങൾ വിവരിക്കുന്ന അത്ഭുതം*
ശഅബാൻ എന്ന അറബി പദത്തിലെ ഓരോ അക്ഷരങ്ങളും ആ മാസത്തിന്റെ പവിത്രതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മുആദ് ബ്നു യഹ് യാ (റ) എന്നവർ പറയുന്നു: "ശഅബാൻ എന്നതിൽ അഞ്ച് അക്ഷരങ്ങ(ഹറഫുകൾ)ളുണ്ട്.ശീൻ ശറഫും (ബഹുമാനം, മഹത്വം) ഗൈൻ ഇസ്സത്തും (പ്രതാപം) ബാഅ് ബിർറും (ഗുണം) അലിഫ് ഉൽഫത്തും(ഇണക്കം, ഒരുമ) നൂൻ നൂറും (പ്രകാശം)മാണ്.
വിശുദ്ധമായ ശഅബാനിൽ അല്ലാഹു ﷻ അടിമകൾക്ക് ഇതെല്ലാം നൽകുന്നതാണ്.”
ശഅബാനിന് ആ പേര് വരാൻ നിരവധി കാരണങ്ങളുണ്ട്. തശഉബ് (تشعب) എന്ന പദത്തിൽ നിന്നാണ് ശഅബാൻ എന്ന പദത്തിന്റെ ഉത്ഭവം. “തശഅബ” വിട്ടു പിരിഞ്ഞുവെന്നാണർത്ഥം. വെള്ളത്തെ അന്വേഷിച്ചു കൊണ്ട് അറബികൾ പരസ്പരം വിട്ട് പിരിയുന്നത് ഈ മാസത്തിലാണെന്നും അതല്ല, യുദ്ധം ഹറാമായ മാസമായ റജബ് കഴിഞ്ഞ് യുദ്ധത്തിനായി അറബികൾ വിട്ട് പിരിയുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. ശഅബാൻ മാസം പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ വരികയും ആ രണ്ട് മാസങ്ങളെ പരസ്പരം വിട്ട് പിരിക്കുകയും ചെയ്തതിനാലാണ് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്.
എന്നാൽ, മഹാനായ ഇബ്നു ഹജർ (റ) തങ്ങൾشعب ( ശഅബ) എന്നപദത്തിന് ഒരുമിച്ച് കൂടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. അതിനു കാരണം നന്മകൾ ആ മാസത്തിൽ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതാണ്. ഈ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസും നമുക്ക് കാണം. നബിﷺതങ്ങൾ ഒരിക്കൽ സ്വഹാബാക്കളോട് ചോദിച്ചു: ശഅബാൻ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുﷻവും റസൂലുമാണ് (ﷺ) ഏറ്റവും അറിയുന്നവർ. നബിﷺതങ്ങൾ പറഞ്ഞു: "ആ മാസത്തിൽ ധാരാളം ഖൈറുകൾ ഒരുമിച്ച് കൂടും എന്നതിനാലാണത്."
*📍ശഅബാനിന്റെ മഹത്വങ്ങൾ: ഹദീസുകളിലൂടെ*
ശഅബാൻ മാസത്തിന് നിരവധി മഹത്വങ്ങളുണ്ട്. ശഅബാന്റെ മഹത്വത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബിﷺതങ്ങൾ പറയുന്നു: മറ്റു മാസങ്ങളെക്കാൾ ശഅബാനിനുള്ള ശ്രേഷ്ഠത എനിക്ക് മറ്റു അമ്പിയാക്കളെക്കാൾ ഉള്ള ശ്രേഷ്ഠതപോലെയാണ്.
വിശുദ്ധമായ ശഅബാൻ ആകാശ ലോകത്തേക്ക് നന്മകൾ ഉയർത്തപ്പെടുന്ന മാസമാണ്. നബിﷺതങ്ങൾ പറയുന്നു: റജബിന്റെയും റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ. ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു. ശഅബാനിലാണ് അടിമകളുടെ അമലുകൾ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടുന്നത്. എന്റെ അമലുകൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
വിശുദ്ധമായ ശഅബാനിന്റെ
മഹത്വങ്ങൾ കുറിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അനസ് ബിന് മാലിക് (റ) നിവേദനം: നബിﷺതങ്ങൾ പറഞ്ഞു, അല്ലാഹു ﷻ അർശിനു ചുവട്ടിൽ ഒരു കടൽ സൃഷ്ടിച്ചു. പിന്നെ ഒരു മലക്കിനെയും സൃഷ്ടിച്ചു. ആ മലക്കിന്റെ ചിറകുകളിൽ ഒന്ന് കിഴക്കും മറ്റൊരു ചിറക് പടിഞ്ഞാറുമാണ്. (മലക്കിന്റെ തല, കാൽ എന്നിവയെക്കുറിച്ചും ഈ ഹദീസിൽ പരാമർശിക്കുന്നുണ്ട്) ശഅ്ബാൻ മാസത്തിൽ ആരെങ്കിലും എന്റെ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ﷻ ആ മലക്കിനോട് മാഉൽഹയാത്തി (ജീവന്റെവെള്ളം) ൽ മുങ്ങാൻ കൽപിക്കും. അപ്പോൾ ആ മലക്ക് അതിൽ മുങ്ങുകയും പിന്നെ അതിൽനിന്നു പുറത്തു വരികയും ചെയ്യും. പിന്നെ ആ മലക്ക് തന്റെ ചിറകു കുടയുകയും അപ്പോൾ ഓരോ തൂവലിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റി വീഴും. അപ്പോൾ ഓരോ തുള്ളിയിൽ നിന്നും അല്ലാഹു ﷻ ഓരോ മലക്കിനെ സൃഷ്ടിക്കും. ആ മലക്ക് അവന് വേണ്ടി അന്ത്യനാൾ വരെ പൊറുക്കലിനെ ചോദിക്കും...
(ദുർറത്തു സ്വാലിഹീൻ)
യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു : ശഅബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്ത്ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച്തവണ പാരായണം ചെയ്യുകയും ശേഷം അല്ലാഹുﷻവിന് ദിക്റും സനാഉം (പുകഴ്ത്തൽ) നിരവധി തവണ സ്വലാത്തുകളും ചൊല്ലി ഇഷ്ടമുള്ളത് പ്രാർത്ഥിച്ചാൽ അവന് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്...
(നിഹായത്തുൽഅമൽ)
നബിﷺതങ്ങൾ പറയുന്നു: ആരെങ്കിലും ശഅബാൻ മാസത്തെ ആദരിക്കുകയും അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അല്ലാഹുﷻവിനു വഴിപ്പെടുകയും തെറ്റുകളെ തൊട്ട് പിടിച്ചു നിൽക്കുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ആ വർഷം ഉണ്ടാകുന്ന രോഗങ്ങളും പരീക്ഷണങ്ങളിൽനിന്നും അവനെ നിർഭയനാക്കുകയും ചെയ്യും.
തൗറാത്തിൽ ഇങ്ങനെ
രേഖപ്പെടുത്തിയിട്ടുണ്ട്. ശഅബാനിൽ ഒരാൾ
لاإله إلا الله ولانعبده إلا إياه مخلصين له الدين ولو كره الكافرون
എന്ന് ചൊല്ലിയാൽ അവന് ആയിരം വർഷത്തെ ഇബാദത്തിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടും. ആയിരം കൊല്ലത്തെ പാപങ്ങൾ അവന് പൊറുത്തുകൊടുക്കും. ഖബറിൽനിന്ന് എഴുന്നേൽക്കുമ്പോൾ പതിനാലാം രാവിലെ ചന്ദ്രനെപോലെ ആയിരിക്കും അയാളുടെ മുഖം. അല്ലാഹുﷻവിന്റെ അടുക്കൽ സിദ്ദീഖീങ്ങളുടെ കൂട്ടത്തിൽ അവനെ രേഖപ്പെടുത്തപ്പെടും...
(നുസ്ഹത്തുൽ മജാലിസ് )
മഹാന്മാരായ നമ്മുടെ മുൻഗാമികൾ വിശുദ്ധമായ ശഅബാൻ കടന്നുവന്നാൽ ഇബാദത്തുകളും മറ്റു നന്മകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. മഹാനായ അംറ് ബ്നു ഖൈസ് (റ) ശഅബാനായാൽ തന്റെ പീടിക അടക്കുകയും ശഅബാനിലും റമളാനിലും ഖുർആൻ ഓതാൻ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം.
അനസ് ബ്നു മാലിക് (റ) പറയുന്നു: ശഅ്ബാൻ മാസം കണ്ടാൽ സ്വഹാബികൾ മുസ്ഹഫ് പാരായണത്തിൽ വ്യാപൃതരാവുകയും റമളാനിനുആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി മുസ്ലിങ്ങൾ അവരുടെ സക്കാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികൾ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാർ അവരുടെ കടങ്ങൾ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമളാൻ മാസം കണ്ടാൽ അവർ കുളിച്ച് വൃത്തിയായി ഇഅ്‌തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു.
(ഗുൻയത്ത്)
*📍ശഅബാനിലെ നോമ്പിന്റെ പവിത്രത*
ശഅ്ബാൻ മാസം നോമ്പ് നോൽക്കുന്നതിന് നിരവധി മഹത്വങ്ങളുണ്ട്. ഒരുപാട് പവിത്രതകളും ശഅബാനിലെ നോമ്പിനുണ്ട്. ഹദീസുകൾ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. നബിﷺതങ്ങൾ പറയുന്നു: ശഅബാന്റെ ആദ്യത്തിൽ നിന്ന് മൂന്ന് ദിവസവും മദ്ധ്യത്തിൽ നിന്ന് മൂന്ന് ദിവസവും അവസാനത്തിൽ നിന്ന് മൂന്നു ദിവസവും ഒരാൾ നോമ്പനുഷ്ഠിച്ചാൽ അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം എഴുതപ്പെടും. എഴുപത് വർഷം അല്ലാഹുﷻവിന് ആരാധിച്ച പോലെയായി അവൻ മാറുകയും ചെയ്യും.
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. ആഇഷാബീവി (റ) പറയുന്നു: നബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാൻ. ശഅബാൻ നരകത്തിൽ നിന്നുള്ള പരിചയാണ്. ആരെങ്കിലും എന്നെ കണ്ടുമുട്ടാൻ ഉദ്ദേശിച്ചാൽ ശഅബാനിൽ നോമ്പനുഷ്ഠിക്കട്ടെ. അത് മൂന്ന് ദിവസം ആണെങ്കിലും ശരി എന്ന് നബിﷺതങ്ങൾ പറയുകയും ചെയ്യുമായിരുന്നു.
നബിﷺതങ്ങൾ പറയുന്നു: റമളാനിലെ നോമ്പിന് വേണ്ടി ശഅബാനിലെനോമ്പ് കൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരിക്കുക. ശഅബാനിൽ നിന്നും മൂന്ന് ദിവസം നോമ്പ് നോൽക്കുകയും നോമ്പ് തുറക്കുന്നതിനു മുമ്പ് എന്റെ മേൽ പലപ്രാവശ്യങ്ങളിലായി സ്വലാത്ത് ചൊല്ലുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുത്തിട്ടല്ലാതെയില്ല.
വിശുദ്ധമായ ശഅ്ബാനിലെ നോമ്പുകളുടെ മഹത്വമാണ് ഈ ഹദീസുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം തന്നെ, ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയാണ് ശഅബാനിലെ നോമ്പ്.
മുഹമ്മദ് ബിനു അസ്സാഹിദ് (റ) എന്നവർ പറയുന്നു : എന്റെ കൂട്ടുകാരനായ അബൂ ഹഫ്സ് (റ) എന്നവർ മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന് മേൽ മയ്യത്ത് നമസ്കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാൻ അദ്ദേഹത്തിന്റെ ഖബർ സിയാറത്ത് ചെയ്തില്ല. പിന്നെ ഞാൻ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയിൽ ഞാൻ കിടന്നുറങ്ങവേ നിറം മാറിയ നിലയിലായിഎന്റെ സുഹൃത്തിനെ ഞാൻ സ്വപ്നം കണ്ടു. ഞാൻ അദ്ദേഹത്തോട് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല. അപ്പോൾ ഞാൻ ചോദിച്ചു: നീ എന്താ സലാം മടക്കാത്തത്..? അദ്ദേഹം പറഞ്ഞു: സലാം മടക്കൽ, സലാം മടക്കൽ ഇബാദത്താണ്. ഞങ്ങൾ (മരിച്ചവർ) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്.
നിന്നെ നിറം മാറിയതായി ഞാൻ കാണുന്നുവല്ലോ..? നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ..? എന്താണ് കാരണം..? ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: എന്നെ ഖബറിലേക്ക് വെച്ചപ്പോൾ എന്റെ അരികിലേക്ക് മലക്ക് വന്നു എന്നിട്ട് ഇങ്ങനെ വിളിച്ചു. ഓ…. തെറ്റുകാരാ... പിന്നീട് ആ മലക്ക് എന്റെ തെറ്റുകൾ ഓരോന്നായി എണ്ണാൻ തുടങ്ങി. ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു. ഉടനെ എന്റെ ശരീരം തീ കൊണ്ട് തിളക്കാൻ തുടങ്ങി. പിന്നെ എന്റെ ഖബർ എന്നോട് സംസാരിച്ചു : നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ..? പിന്നെ ഖബർ എന്നെ കൂട്ടിപ്പിടിച്ചു. എന്റെവാരിയെല്ലുകൾ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകൾ പൊട്ടി. ശഅ്ബാൻ മാസം ഉദിക്കുന്നത് വരെ ഞാൻ ഈ അവസ്ഥയിൽ തന്നെ തുടർന്നു. ശഅബാൻ മാസം ആയപ്പോൾ എന്റെ മുകളിൽ നിന്ന് ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ഓ.. മലക്കേ.. അദ്ദേഹത്തെ തൊട്ടു മാറിനിൽക്കൂ. നിശ്ചയമായും അവൻ അവന്റെ ജീവിതത്തിൽ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകൾ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു ﷻ ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കൽ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അല്ലാഹു ﷻ എന്നെ തൊട്ട് ശിക്ഷ ഉയർത്തുകയും സ്വർഗ്ഗം കൊണ്ട് എന്നെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു...
(ദുർറത്തുസ്വാലിഹീൻ സ്വാലിഹീൻ)
വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്തക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കിൽ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.
*📍ലൈലത്തുൽ ബറാഅ: അനുഗ്രഹങ്ങളുടെ പുണ്യരാവ്*
വിശുദ്ധമായ ശഅബാന്റെ പതിനഞ്ചാം രാവാണ് ലൈലത്തുൽ ബറാഅത്ത് എന്നപേരിലറിയപ്പെടുന്നത്. നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ള ഈ രാത്രിക്ക് നിരവധി പേരുകൾ ഉണ്ട്. ലൈലത്തുൽ ബറാഅത്ത്, ലൈലത്തുൽ മുബാറകത്ത്, ലൈലത്തുൽ ഖിസ്മത്തി വതഖ്ദീർ, ലൈലത്തുൽ ഇജാബ, ലൈലത്തുൽ ഹയാത്ത് എന്നിങ്ങനെ നിരവധി പേരുകൾ വിശുദ്ധമായ ശഅബാൻ പതിനഞ്ചിനുണ്ട്.
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം, നബിﷺതങ്ങൾ പറയുന്നു: പകുതിയുടെ രാത്രിയിൽ എന്റെയടുത്തേക്ക് ജിബിരീൽ (അ) വരികയും നബിയേ ഈ രാത്രി ആകാശ വാതിലുകളും റഹ്മത്തിന്റെ കവാടങ്ങളും തുറക്കപ്പെടും അതിനാൽ അങ്ങ് എഴുന്നേൽക്കുക നിസ്കരിക്കുക ആകാശത്തേക്ക് മുഖവും കൈകളും ഉയർത്തുക എന്നു പറയുകയും ചെയ്തു. ഞാൻ ചോദിച്ചു ജിബിരീലേ ഇത് ഏത് രാത്രിയാണ്. ജിബിരീൽ (അ) പറഞ്ഞു: ഈ രാത്രി മുന്നൂറ് കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെടും. ശിർക്ക് ചെയ്തവൻ, പക വെക്കുന്നവൻ, സിഹ്ർ ചെയ്യുന്നവൻ, ജ്യോത്സ്യൻ, കള്ളിന് കീഴ്പ്പെട്ടവൻ, വ്യഭിചാരി, പലിശ തിന്നുന്നവൻ, മാതാപിതാക്കളെ ആക്ഷേപിക്കുന്നവൻ, കുടുംബ ബന്ധം വിച്ഛേദിക്കുന്നവൻ, നമീമത്തുകാരൻ എന്നിവർ അല്ലാത്ത എല്ലാവർക്കും അല്ലാഹു ﷻ പൊറുത്തുകൊടുക്കും. ഉടനെ നബിﷺതങ്ങൾ പുറത്തേക്ക് വരികയും നിസ്കരിക്കുകയും കരയുകയും ചെയ്തു.
അത്വാഉ ബ്നു യാസിർ (റ) തൊട്ടു നിവേദനം: നബിﷺതങ്ങൾ പറഞ്ഞു: ലൈലത്തുൽ ഖദ്റിനുശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅബാൻ പകുതിയുടെ രാവാണ് .
വിശുദ്ധമായ ഈ രാവിനെ മലക്കുകൾ പെരുന്നാൾ ദിവസമായിട്ടാണ് കാണുന്നത്. മഹാന്മാർ പറയുന്നു മുസ്ലിങ്ങൾക്ക് ഭൂമിയിൽ രണ്ടു പെരുന്നാൾ ദിവസങ്ങൾ ഉള്ളതുപോലെ ആകാശത്ത് മലക്കുകൾക്കും രണ്ടു പെരുന്നാൾ രാവുകൾ ഉണ്ട്. ഒന്ന്, ലൈലതുൽ ബറാഅ രണ്ട് ലൈലത്തുൽ, ഖദ്ർ.
നിരവധി നന്മകളും സുകൃതങ്ങളും ചെയ്യാനുള്ള രാത്രിയാണ് ബറാഅത്ത് രാവ്. അല്ലാഹു ﷻ നമുക്ക് നന്മകൾ അധികരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ.., (ആമീൻ)
[18/03, 9:13 am] Sayyidath Mihraskoduvally: ജരീർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത നഷ്ടപ്പെടുന്നവരിൽ നിന്ന് എല്ലാ നൻമകളും നഷ്ടപ്പെടുന്നതാണ്.
【മുസ്ലിം: 2592】
[18/03, 5:31 pm] Sayyidath Mihraskoduvally: *ശഅബാൻ*
*📍മൂന്ന് യാസീൻ*
യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...
നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്...
(തഫ്സീര്‍ ബൈളാവി 2/228)
ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം...
(ഇത്ഹാഫ് 3/427)
ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.
*📍സൂറത്തുദ്ദുഖാൻ*
ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി ﷺ പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...
പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബിﷺയുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...
ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പാരായണം ചെയ്തു അല്ലാഹുﷻവിനെ സ്മരിച്ചു നബിﷺയുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും...
(കന്‍സുന്നജാഹ്)
[21/03, 3:24 pm] Sayyidath Mihraskoduvally: അബ്ദുല്ലാ(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പ്രവചിച്ചു: സ്വന്തം കുടുംബത്തിലും തങ്ങളെ ഏൽപ്പിക്കപ്പെട്ടതിലും നീതി പുലർത്തുന്നവർ അല്ലാഹു ﷻ വിങ്കൽ പ്രകാശത്തിലുള്ള സ്റ്റേജുകളിലാണ്
【മുസ്ലിം: 1827】
[22/03, 6:47 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*
*ശഫാഅത്തിനുള്ള പൂർണ്ണമായ അധികാരം നൽകപ്പെട്ട രാവ്*
ഇമാം റാസി (റ) പറയുന്നു: നബിﷺതങ്ങള്‍ക്ക് ശഫാഅത്ത് ചെയ്യാനുള്ള അധികാരം പൂര്‍ണ്ണമായി നല്‍കപ്പെട്ടത് ശഅബാൻ പതിനഞ്ചാം രാവിലാണ്.
ശഅബാന്‍ പതിമൂന്നാം രാവിൽ ശുപാര്‍ശ പറയാനുള്ള അധികാരം അവിടുന്ന് (ﷺ) ചോദിച്ചപ്പോൾ അല്ലാഹു ﷻ മൂന്നിലൊന്ന് നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നില്‍ രണ്ട് നൽകി.
പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ മുഴുവൻ അധികാരവും നബി ﷺ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു...
ഒട്ടകം ധിക്കാരം കാണിക്കുംപോലെ അല്ലാഹുﷻവിനെതിരെ ധിക്കാരം കാണിക്കുന്നവനൊഴികെ. അവൻക്ക് ശഫാഅത്ത് ലഭിക്കുകയില്ല...
(റാസി:27/238)
അല്ലാഹു ﷻ മുത്തുനബിﷺയുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ നമ്മേയും നമ്മുടെ ഉസ്താദുമാർ, മാതാപിതാക്കൾ, നമ്മോട് ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തട്ടെ..!
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
[24/03, 7:21 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*
*അല്ലാഹുﷻവിന്റെ കാരുണ്യം ലഭിക്കാത്ത ആറു വിഭാഗം*
നബി ﷺ പറഞ്ഞു: എന്റെ അടുക്കൽ ജിബ്‌രീൽ (അ) വന്നു പറഞ്ഞു: ഇത് ശഅബാൻ പകുതിയുടെ രാത്രിയാണ്. ഇതിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിനനുസരിച്ച് അല്ലാഹുﷻവിന് നരക മോചിതരുണ്ട്. (അത്രയും ആളുകളെ അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും)
ശിർക്ക് ചെയ്തവൻ, ശത്രുത വെക്കുന്നവൻ, കുടുംബബന്ധം മുറിച്ചവൻ, വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴച്ച് നടക്കുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, മദ്യപാനം ശീലമാക്കിയവൻ എന്നിവരിലേക്ക് അല്ലാഹു ﷻ ഈ രാത്രിയിൽ നോക്കുകയില്ല. (കാരുണ്യം ചെയ്യുകയില്ല)
(അത്തർഗീബ് വത്തർഹീബ്: 2/73)
[24/03, 7:26 am] Sayyidath Mihraskoduvally: *അല്ലാഹുﷻവിന്റെ കരുണാകടാക്ഷം വർഷിക്കുന്ന രാവ്...*
നബി ﷺ പറയുന്നു: "ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം ആ രാവിൽ സൂര്യാസ്തമയം മുതല്‍ അല്ലാഹുﷻവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ﷻ ചോദിക്കും: മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാനവനു മാപ്പ് തരാം,
ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം,
പരീക്ഷിക്കപ്പെട്ടവനുണ്ടോ? ഞാനവനു സമാധാനം നൽകാം.
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം!
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം..! (എന്തെല്ലാം ചോദിക്കുന്നോ അത് നൽകാം)
എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും"
(സംക്ഷിപ്തം: ഇബ്നുമാജ: 1388)
[25/03, 5:23 pm] Sayyidath Mihraskoduvally: ഇബ്‌നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നീ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വിഷയങ്ങളിലെല്ലാം ഒരു വിശ്വസിയുടെ ബാധ്യത അനുസരണമാണ്. അല്ലാഹു ﷻ വിനെ ധിക്കരിക്കുന്ന വിഷയമാണെങ്കിൽ പിന്നെ കേൾവിയോ അനുസരണമോ ഇല്ല.
【മുസ്ലിം: 1839】
[27/03, 7:41 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*
*പുണ്ണ്യങ്ങൾ പെയ്തിറങ്ങുന്ന*
*പവിത്ര രാവ്*
പ്രപഞ്ച പരിപാലകനായ അല്ലാഹുﷻവിന്റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വർഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅബാൻ. മനുഷ്യരുടെ ചെയ്തികൾ വാനലോകത്തേക്ക് ഉയർത്തപ്പെടുന്നത് ശഅബാൻ മാസത്തിലാണ്. തിരു നബി ﷺ ഏറെ സ്നേഹിക്കുകയും മഹത്വവൽക്കരിക്കുകയും സുകൃതങ്ങൾ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅബാൻ...
ഉസാമത് ബ്നു സൈദ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അല്ലാഹുﷻവിന്റെ തിരുദൂതരേ (ﷺ), താങ്കൾ ശഅബാനിൽ നോമ്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നതായി ഞാൻ കാണുന്നില്ല. തിരുനബി ﷺ പറഞ്ഞു: റജബ്, റമളാൻ മാസങ്ങൾക്കിടയിൽ വരുന്ന ശഅബാനിനെക്കുറിച്ച് ജനങ്ങൾ അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങൾ ഉയർത്തപ്പെടുന്ന മാസമാണ് ശഅബാൻ. അതിനാൽ എന്റെ അമലുകൾ ഞാൻ നോമ്പുകാരനായിരിക്കെ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടാൻ ഇഷ്ടപ്പെടുന്നു...
(നസാഈ 2357)
ആയിശ (റ) പറയുന്നു. തിരുനബി ﷺ റമളാൻ അല്ലാതെ ഒരു മാസം പൂർണ്ണമായും നോമ്പനുഷ്ടിച്ചതായി ഞാൻ കണ്ടിട്ടില്ല. ശഅബാൻ മാസത്തേക്കാൾ കൂടുതൽ നോമ്പെടുത്ത മറ്റൊരു മാസവും ഞാൻ കണ്ടിട്ടില്ല... (മുസ്ലിം 1156) റമളാനു ശേഷം നബിﷺ ഏറെ പ്രാധാന്യം നൽകിയിരുന്നത് ശഅബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.
ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു. അനസ്(റ)വിൽ നിന്ന്, തിരുനബിﷺയോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോമ്പനുഷ്ടിക്കൽ പുണ്യമുള്ള മാസമേതാണ്. തിരുനബി ﷺ പറഞ്ഞു. ശഅബാൻ - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാൻ...
*ബറാഅത്ത് രാവ്*
ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വിൽ നിന്ന്, നബി ﷺ പറയുന്നു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിനെ നിങ്ങൾ നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലിൽ നോമ്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അല്ലാഹു ﷻ താഴെ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു...
- പാപമോചനം നടത്തുന്നവരില്ലേ, ഞാൻ അവർക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാൻ അവർക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാൻ അവർക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അല്ലാഹു ﷻ വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.
ഇമാം അഹ്മദ് (റ), തുർമുദി (റ), ഇബ്നു മാജ തുടങ്ങിയവർ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു: ഒരു രാത്രിയിൽ തിരുനബിﷺയെ ഞാൻ കാണാതായി. ഞാൻ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് (ﷺ) ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയർത്തി നിൽപ്പായിരുന്നു. അവിടുന്ന് (ﷺ) ചോദിച്ചു: അല്ലാഹുﷻ നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ..? ഞാൻ പറഞ്ഞു. താങ്കൾ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാൻ ഊഹിച്ചത്. അപ്പോൾ തിരുനബി ﷺ പറഞ്ഞു: ശഅബാൻ പതിനഞ്ചിന് അല്ലാഹു ﷻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാൾ കൂടുതൽ പേർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്...
ഇബ്നുമാജ (റ) നിവേദനം ചെയ്യുന്നു. ശഅബാൻ പതിനഞ്ചിന് അല്ലാഹു ﷻ പ്രത്യക്ഷപ്പെടുകയും സത്യനിഷേധിയും മനസ്സിൽ വിദ്വേഷം വെച്ചു നടക്കുന്നവനുമല്ലാത്ത മുഴുവൻ വിശ്വാസികൾക്കും അല്ലാഹു ﷻ പൊറുത്തു കൊടുക്കുകയും ചെയ്യും. ഇതേ ആശയം ദ്യോതിപ്പിക്കുന്ന ധാരാളം ഹദീസുകൾ വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഉപര്യുക്ത ഹദീസുകളടെ പ്രാമാണികതയുടെ പിൻബലത്തിൽ പൂർവ്വികരായ സ്വാത്വികര് ഈ രാവിന്ന് ഏറെ പവിത്രത നൽകുകയും ഇബാദത്തുകൾകൊണ്ട് ധന്യമാക്കുകയും ചെയ്യുക പതിവായിരുന്നു. താബിഉകളില് പ്രമുഖരായ ഖാലിദ് ബ്നു മഅ്ദാന് (റ) മക്ഹൂല് (റ), ലുക്മാനുബ്നു ആമിർ (റ) തുടങ്ങിയവർ ഇത്തരത്തിൽ പ്രാധാന്യം കല്പ്പിക്കുകയും ജനങ്ങൾ ഈ ദിനത്തെ മഹത്വവൽക്കരിക്കുന്നതിൽ അവരെ പിൻപറ്റുകയും ചെയ്തിരുന്നതായി ചരിത്രത്തിൽ കാണാം.
ബറാഅത്ത് രാവിൽ പള്ളിയിൽ ജമാഅത്ത് ആയി നിസ്കാരം നിർവ്വഹിക്കുന്നതിനെ പലരും എതിർത്തിട്ടുണ്ടെങ്കിലും ഇമാം ഔസാഈ (റ) അടക്കമുള്ള കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നത് ഈ രാത്രിയിൽ ഒറ്റക്ക് നിസ്കാരത്തിൽ ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്നാണ്.
ഉമർ ബ്നു അബ്ദുൽ അസീസ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്റെ ബസ്വറയിലെ ഗവർണ്ണർക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വർഷത്തിലെ നാല് രാത്രികൾ നീ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു ﷻ അവന്റെ അനുഗ്രഹങ്ങൾ ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാൻ പതിനഞ്ച് രാവ്, രണ്ട് പെരുന്നാൾ രാവുകൾ എന്നിവയാണവ. ഇമാം ശാഫിഈ (റ) വിൽ നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
കഅ്ബ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ശഅബാൻ പതിനഞ്ചിനു രാത്രിയിൽ അല്ലാഹു ﷻ ജിബ്രീല് (അ) നെ സ്വർഗ്ഗത്തിലേക്ക് അയക്കുകയും സ്വർഗ്ഗത്തോട് അണിഞ്ഞൊരുങ്ങാൻ ആജ്ഞാപിക്കുകയും ചെയ്യുമത്രെ...
- നിശ്ചയം അല്ലാഹു ﷻ ഈ രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നൽകുന്നതാണ്.
അത്വാഅ്ബ്നു യസാര് (റ) പറയുന്നു. ലൈലത്തുൽ ഖദ്ര് കഴിഞ്ഞാൽ ശഅബാൻ പതിനഞ്ചിലെ രാത്രിയേക്കാൾ മഹത്തരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവൻ അടിമകൾക്കും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നു.
ബറാഅത്ത് എന്നാൽ മോചനം എന്നർത്ഥം. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും മോചനത്തിന്റെ പ്രവിശാലമായ വാതായനങ്ങൾ തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്റെ വാചകാർത്ഥം തന്നെ പ്രകാശിതമാക്കുന്നത്.
വിശുദ്ധ ഖുർആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തിൽ പ്രതിപാദിക്കപ്പെട്ട ലൈലത്തുൽ മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുൽ ഖദിർ ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅബാൻ പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.
ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ വിവരിക്കുന്ന പ്രമാണങ്ങൾ വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നു - ചുരുക്കത്തിൽ ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതിൽ സവിശിഷ്ടമായ പാപമോചനവും പ്രാർത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്...
(ഫതാവൽ കുബ്റാ)
ഖുർആനിൽ നിന്ന് പ്രത്യേകമായ ചില അധ്യായങ്ങൾ ഓതി പ്രാർത്ഥന നടത്തൽ പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്മാനുബ്നു തരീം (റ) വിന്റെ രിസാലയിൽ ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവിൽ ഇശാ മഗ്രിബിന്റെ ഇടയിൽ സൂറത്ത് യാസീൻ മൂന്ന് തവണ തുടർച്ചയായി, ഇടയിൽ മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യൽ അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് തന്റെയും താൻ സ്നേഹിക്കുന്നവരുടെയും ദീർഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളിൽ അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളിൽ ഉൾപ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം...
ആയുസ്സിൽ ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തിൽ അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅബാൻ പതിനഞ്ചാം രാവിൽ ഓരോ യാസീൻ ഓതുകയെന്നുള്ളത് മുന്ഗാമികളിൽ നിന്ന് അനന്തരമായി ലഭിച്ചതാണ്...
(ഇത്ഹാഫ് 3/427)
ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തിൽ ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅബാൻ പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി മഹാന്മാരായ പൂർവ്വികരിൽ നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്റെ കണ്ണികളിൽ കോർത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്ലാമിന്റെ മുസ്തഖീമായ പാത. നാഥാ.., നീ ഞങ്ങളെ മുസ്തഖീം ആയ പാതയിൽ വഴി നടത്തേണമേ..,
ആമീൻ യാ റബ്ബൽ ആലമീൻ
[29/03, 9:24 am] Sayyidath Mihraskoduvally: *ശ്രേഷ്ഠമായ സ്വദഖ*
സഅ്ദിബ്നു ഉബാദ(റ)വിൽ നിന്ന് നിവേദനം: മഹാനവർകൾ നബിﷺയോട് ചോദിച്ചു: യാ റസൂലള്ളാ! എന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു. (അവർക്ക് വേണ്ടി നൽകാൻ) ഏറ്റവും ശ്രേഷ്ഠമായ സ്വദഖ ഏതാണ്..? തിരുനബി ﷺ പ്രതിവചിച്ചു: ജലം. സഅ്ദ് (റ) ഒരു കിണര്‍ കുഴിച്ച് ഇപ്രകാരം പറഞ്ഞു: ഇത് സഅ്ദിന്റെ ഉമ്മാക്കുള്ളതാണ്.
(അബൂദാവൂദ്, നസാഈ)
[29/03, 6:07 pm] Sayyidath Mihraskoduvally: ഇംറാൻബ്‌നു ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിരിക്കുന്നു: “ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ മറ്റൊന്നും വരികയില്ല."
【ബുഖാരി: 6117】
[29/03, 6:11 pm] Sayyidath Mihraskoduvally: അബൂസഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു: അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ഏറ്റവും ദുഷ്ടൻമാർ ഭാര്യയുമായി സംസർഗ്ഗത്തിലേർപ്പെട്ട ശേഷം ആ രഹസ്യം പ്രചരിപ്പിക്കുന്നവനത്രെ.
【അബൂദാവൂദ്: 4870】
[01/04, 7:20 am] Sayyidath Mihraskoduvally: *മോചനപ്പത്രം*
ഉമറിബ്നു അബ്ദിൽ അസീസ് (റ) ബറാഅത്ത് രാവിൽ തന്റെ നിസ്കാരത്തിൽ നിന്നും മറ്റു ആരാധനകളിൽ നിന്നും വിരമിച്ച് തല ഉയർത്തി നോക്കിയപ്പോൾ
ഒരു പച്ച നിറത്തിലുള്ള ഇല കണ്ടു. അതിന്റെ പ്രകാശം ആകാശം വരെ നീണ്ടിരിക്കുന്നു. ആ ഇലയിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു :
"ഇത് പ്രതാപിയായ അല്ലാഹു ﷻ തന്റെ അടിമയായ ഉമറിബ്നു അബ്ദിൽ അസീസിന് കൊടുക്കുന്ന (നരകത്തേ തൊട്ടുള്ള) മോചനപ്പത്രമാണ്."
ഈ രാത്രി വിജയികൾക്ക് അല്ലാഹുﷻവിന്റെ കോപത്തിൽ നിന്നും മോചനം നൽകുന്നത് പോലെ പരാജിതരെ അല്ലാഹുﷻവിന്റെ കാരുണ്യത്തിൽ നിന്നും ഒഴിവാക്കുന്നതാണ്.
അല്ലാഹു ﷻ കാക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
(റൂഹുൽ ബയാൻ: 8/402)
[02/04, 11:00 am] Sayyidath Mihraskoduvally: 🌼വാസിലത്ബ്നു അസ്ഖഅ' (റ)വിൽ നിന്ന് :ഇബ്രാഹിം നബി (അ) ന് ഏടുകൾ റമളാൻ ഒന്നാം രാവിലും തൗറാത്ത് റമളാൻ ആറിനും ഇഞ്ചിൽ പതിമൂന്നിനും സബൂർ പതിനെട്ടിനും ഖുർആൻ ഇരുപത്തിനാലിനും ആണ് ഇറക്കപ്പെട്ടത്.
🌼ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് :റമളാനിലെ എല്ലാ രാവുകളിലും നോമ്പു തുറക്കുന്ന സമയത്ത് ആയിരമായിരം ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കും. വെള്ളിയാഴ്ച രാത്രി എല്ലാ സമയങ്ങളിലും ആയിരമായിരം നരകാവകാശികളെ നരകത്തിൽ നിന്നു മോചിപ്പിക്കും റമളാനിലെ അവസാനത്തെ രാവിൽ, റമളാനിൽ ആദ്യം മുതൽ മോചിപ്പിച്ച അത്രയും ജനങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്നതാണ്. നമ്മെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കട്ടെ...
[03/04, 10:09 am] Sayyidath Mihraskoduvally: ഇമാം നഖ്ഈ (റ)പറയുന്നു : റമളാനിലെ ഒരു നോമ്പ് ഇതര മാസങ്ങളിലെ ആയിരംനോമ്പിനേക്കാൾ ശ്രേഷ്ടമാകുന്നു. റമളാനിലെ ഒരു തസ്ബീഹ് ആയിരം തസ്‌ബീഹ് നേക്കാളും ഒരു റക്അത് ആയിരം റാകാതിനെക്കാളും ശ്രേഷ്ടമാകുന്നു. റമളാനിൽ ആശ്രിതർക്ക് ചെലവഴിക്കൽ ഇരട്ടി പ്രതിഫലമുള്ളതും ധർമം യുദ്ധത്തിനു വേണ്ടി ചെലവാക്കിയത് പോലെയുമാകുന്നു.
[04/04, 8:51 pm] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:, നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ നിങ്ങൾ അതിലേക്ക് ധൃതിയിൽ പോകരുത്, നടന്നും ശാന്തമായും അതിന് നിങ്ങൾ പുറപ്പെടുക, ശേഷം കിട്ടിയത് നമസ്‌കരിക്കുക, നഷ്ടപ്പെടുന്നത് പൂർത്തീകരിക്കുകയും ചെയ്യുക.
【ബുഖാരി: 908】
[05/04, 9:45 am] Sayyidath Mihraskoduvally: *റമളാനിൽ ലഭിക്കുന്ന അഞ്ച് അനുഗ്രഹങ്ങൾ*
ജാബിർ (റ) അറിയിക്കുന്നു: മുത്തുനബി ﷺ പ്രഖ്യാപിച്ചു: പൂര്‍വ്വ സമുദായങ്ങള്‍ക്കൊന്നും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങളാല്‍ റമളാന്‍ മാസത്തില്‍ അല്ലാഹു ﷻ എന്റെ ജനതയെ ധന്യമാക്കിയിരിക്കുന്നു...
*● 1)* റമളാന്‍ മാസത്തിലെ ആദ്യരാവ് സമാഗതമായാൽ അല്ലാഹു ﷻ തന്റെ സൃഷ്ടികളിലേക്ക് (കാരുണ്യത്തിന്റെ) തിരുനോട്ടം നടത്തുന്നതാണ്. ഇങ്ങനെ ഏതെങ്കിലും ദാസനെ അല്ലാഹു ﷻ പരിഗണിച്ചുകഴിഞ്ഞാല്‍ പിന്നീടവന്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടുന്നതല്ല.
*● 2)* പ്രദോഷമാകുമ്പോൾ
നോമ്പുകാരന്റെ വായിൽ നിന്നും വരുന്ന വാസന അല്ലാഹുﷻവിന്റെ പരിഗണനയില്‍ കസ്തൂരിയെ വെല്ലുന്ന സുഗന്ധമാകുന്നു.
*● 3)* മാലാഖമാർ വിശ്വാസികള്‍ക്കുവേണ്ടി റമളാനിലെ ഓരോ ദിവസവും ഇസ്തിഗ്ഫാർ നടത്തുന്നതാണ്.
*● 4)* അല്ലാഹു ﷻ സ്വർഗ്ഗത്തിനോട് കൽപ്പിക്കും: സ്വർഗമെ! എന്റെ അടിമകൾക്ക് വേണ്ടി നീ തയ്യാറാവുകയും ഭംഗിയാവുകയും ചെയ്യുക. അവർ (നോമ്പെടുത്തവർ) ദുനിയാവിലെ പ്രയാസം സഹിച്ച് (നോമ്പെടുത്ത്) എന്റെ വീട്ടിലേക്ക് വിശ്രമിക്കാൻ വരുന്നവരാണ്.
*● 5)* റമളാനിലെ അവസാനരാവ് എത്തിയാൽ അവര്‍ക്ക് അല്ലാഹു ﷻ പൊറുത്തുകൊടുക്കുന്നതാണ്.
തിരുഹബീബിനോട് (ﷺ) ചോദിക്കപ്പെട്ടു: ‘റസൂലേ, ആ രാവാണോ ലൈലതുല്‍ഖദ്ര്‍?’ അവിടുന്ന് (ﷺ) പ്രതിവചിച്ചു.
നിങ്ങൾ ജോലിയെടുക്കുന്ന ആളുകളെ കാണുന്നില്ലേ! അവർ ജോലി പൂർത്തിയാക്കി കഴിഞ്ഞാൽ അവർക്ക് പ്രതിഫലം പൂർത്തിയാക്കി കൊടുക്കും. (അത് പോലെ നോമ്പ് മുഴുവനും എടുത്തു കഴിഞ്ഞാൽ അവൻക്കുള്ള പ്രതിഫലവും പൂർത്തിയാക്കി കൊടുക്കുന്നതാണ്).
[06/04, 9:05 am] Sayyidath Mihraskoduvally: *നോമ്പെടുത്ത് പരദൂഷണം പറയല്ലേ...*
നബിﷺയുടെ സന്നിധിയിൽ വന്ന് ഒരാൾ പറഞ്ഞു: അല്ലാഹുﷻവിന്റെ റസൂലേ (ﷺ) ഇവിടെ രണ്ട് സ്ത്രീകൾ നോമ്പനുഷ്ഠിച്ചു. അസഹ്യമായ ക്ഷീണം ബാധിച്ചു. ദാഹം കാരണം മരണത്തോടടുത്തിരിക്കുന്നു. നബി ﷺ അതു പരിഗണിക്കാതെ മൗനിയായി. മധ്യാഹ്‌ന സമയത്ത് ആ സ്വഹാബി വീണ്ടും വന്നു പറഞ്ഞു: "അല്ലാഹുﷻവിന്റെ ദൂതരെ (ﷺ) അവർ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്നു"
ആ സ്ത്രീകളെ നബി ﷺ വിളിപ്പിച്ചു.
ഒരു വലിയ തളിക കൊണ്ട് വരാൻ ആവശ്യപ്പെട്ടു. തളിക കൊണ്ട് വന്നു. അതെടുത്ത് ഒരു സ്ത്രീയോട് ഛർദ്ദിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ ഛർദ്ദിക്കാൻ തുടങ്ങി. ചലവും രക്തവും മാംസ തുണ്ടങ്ങളുമെല്ലാം ഛർദ്ദിച്ചു. പാത്രം പകുതിയായി. ശേഷം അടുത്തവളോട് ഛർദ്ദിക്കാനാവശ്യപ്പെട്ടു. അവളും ചലവും രക്തവും മാംസ തുണ്ടുകളും ഛർദ്ദിച്ചു. ആ വലിയ തളിക നിറഞ്ഞു.
ശേഷം നബി ﷺ പറഞ്ഞു:
ഇവർ രണ്ടുപേരും നോമ്പനുഷ്ഠിച്ചതു അല്ലാഹു ﷻ അനുവദനീയമാക്കിയതു പാലിച്ചാണ്. പക്ഷേ ഇവരുടെ മേൽ നിഷിദ്ധമായത് കൊണ്ടവർ നോമ്പ് തുറന്നു. ഇവരിൽ ഒരുത്തി മറ്റൊരാളുടെ അടുത്തു ചെന്നു മനുഷ്യരുടെ പച്ചമാംസം തിന്നുകയായിരുന്നു. (ഗീബത്ത് പറയുകയായിരുന്നു.
(മുസ്നദു അഹ്‌മദ്: 23653)
▶ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു:
ﻭﻧﺤﻮ اﻟﻐﻴﺒﺔ اﻟﻤﺤﺮﻣﺔ ﻳﺒﻄﻞ ﺛﻮاﺏ ﺻﻮﻣﻪ ﻛﻤﺎ ﺩﻟﺖ ﻋﻠﻴﻪ اﻷﺧﺒﺎﺭ ﻭﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ (تحفة :٣/٤٢٤)
നിഷിദ്ധമായ പരദൂഷണം പോലുള്ള പ്രവർത്തനങ്ങളാൽ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്...
(തുഹ്ഫ)
(അതായത് നോമ്പ് വീടും. പക്ഷേ പ്രതിഫലം ലഭിക്കുകയില്ല)
[08/04, 9:48 am] Sayyidath Mihraskoduvally: *ഭർത്താവിനോടുള്ള*
*ബാധ്യതകൾ*
*മണവാട്ടിയോട് 10 ഉപദേശങ്ങൾ*
ഉമാമ ബിൻത് അൽ ഹാരിസ് (റ) എന്ന അറബ് വനിത തന്റെ പ്രിയപ്പെട്ട മകൾ ഉമ്മു ഇയാസ് ബിൻത് ഔഫിന് (റ) അവളുടെ വിവാഹരാത്രിയിൽ നൽകിയ 10 ഉപദേശങ്ങൾ അറേബ്യയിൽ പ്രസിദ്ധമാണ്. അറബ് സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയവയാണവ...
ഭർത്താവിനോട് ഒരു ഭാര്യ എങ്ങനെ വർത്തിക്കണമെന്ന പാഠം ഇത് നന്നായി പകർന്നു നൽകുന്നുണ്ട്. അവ അനുവർത്തിച്ചാൽ ഒരു നല്ല ഭാര്യയാവാൻ സാധിക്കും. ഭർത്താവിന്റെ തൃപ്തി നേടി സ്വർഗത്തിലെത്താൻ കഴിയും...
എന്റെ പ്രിയപ്പെട്ട മകളേ.., നീ വളർന്ന, നീ നടക്കാൻ പഠിച്ച വീട്ടിൽ നിന്ന് നീ അറിയാത്ത, നിനക്ക് പരിചയമില്ലാത്ത ഒരു കൂട്ടുകാരനിലേക്കു നീ പോവുകയാണ്. ആ കൂട്ടുകാരനെ ഇണയാക്കുന്നതിലൂടെ അദ്ദേഹം നിന്റെ ഒരു യജമാനനായി മാറുകയാണ്. അതുകൊണ്ട് ഭർത്താവിന് വേണ്ട വിധം നീ സേവനം ചെയ്യുക. അപ്പോൾ അദ്ദേഹം നിനക്കു വേണ്ടിയും സേവനം ചെയ്യും. എന്നിൽ നിന്ന് 10 ഗുണങ്ങൾ പഠിക്കുക. അത് നിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകവും. ഒരു ഓർമിപ്പിക്കുന്ന വസ്തുവുമായിരിക്കും...
ഇതിൽ ഒന്നാമത്തേയും രണ്ടാമത്തേയും ഉപദേശം ഭർത്താവുമായുള്ള കുടുംബജീവിതത്തിൽ നീ സംതൃപ്തയായിരിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. ഭർത്താവിനെ തൃപ്തിപ്പെടുത്തുന്നതിലൂടെ നിനക്ക് മനഃസമാധാനം ലഭിക്കും. ഭർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കലും അനുസരിക്കലും കാരുണ്യവാനും സർവശക്തനുമായ അല്ലാഹുﷻവിനെ തൃപ്തിപ്പെടുത്തലാണ്.
മൂന്ന്, നാല്: ഭർത്താവിന്റെ മുന്നിൽ സുമുഖിയും പരിമളം പരത്തുന്നവളുമായി പ്രത്യക്ഷപ്പെടുക. കാരണം, നിന്റെ വൈരൂപ്യം ഭർത്താവ് ഇഷ്ടപ്പെടുകയില്ല. നിന്റെ പരിമളമാണ് ഭർത്താവ് ഇഷ്ടപ്പെടുന്ന ഏറ്റവും ഉൽകൃഷ്ട സുഗന്ധം.
അഞ്ച്, ആറ്: ഭർത്താവിന് സമയത്തിന് ഭക്ഷണം തയാറാക്കിക്കൊടുക്കുക. അദ്ദേഹം ഉറങ്ങുമ്പോൾ നീ നിശ്ശബ്ദത പാലിക്കുക. കാരണം ഉറക്കത്തെ ശല്യപ്പെടുത്തുന്നത് ഭർത്താവിനെ കോപിഷ്ടനാക്കും.
ഏഴ്, എട്ട്: ഭർത്താവിന്റെ സഹപ്രവർത്തകരെയും കൂട്ടുകാരെയും ഇസ്ലാം അനുവദിക്കുന്ന രീതിയിൽ നീ പരിഗണിക്കുക. ഭർത്താവിന്റെ സമ്പത്ത് സൂക്ഷിക്കുകയും ചെയ്യുക. ഇതിലൂടെ നീ ഭർത്താവിനെ സന്തോഷിപ്പിക്കുന്നു. നിങ്ങളുടെ ദാമ്പത്യാരാമത്തിൽ വിരിഞ്ഞ കുസുമങ്ങളെയും ഭർത്താവിന്റെ കൂട്ടുകാരെയും ശ്രദ്ധിക്കൽ നിന്നിലെ 'ഗുഡ് മാനേജ്മെന്റി'നു തെളിവാണ്.
ഒമ്പത്, പത്ത്: ഭർത്താവിന്റെ കൽപ്പനകൾ നീ അവഗണിക്കരുത്. അനുസരണക്കേടും രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കലും ഭർത്താവിന്റെ വെറുപ്പ് സമ്പാദിക്കാൻ കാരണമാവും.
എന്റെ പ്രിയപ്പെട്ടവളെ, ഭർത്താവ് ദുഃഖിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ നീ സന്തോഷം വിതറുക. ഭർത്താവ് ആഹ്ലാദവാനാണെങ്കിൽ ദുഃഖം നിഴലിച്ച മ്ലാനമുഖവുമായി നീ നിൽക്കരുത്.
[10/04, 8:19 am] Sayyidath Mihraskoduvally: അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും പാദരക്ഷ ധരിക്കുമ്പോൾ വലതുകാൽ കൊണ്ട് തുടങ്ങുകയും അഴിക്കുമ്പോൾ ഇടത്തേതു കൊണ്ട് തുടങ്ങുകയും ചെയ്യട്ടെ, വലതുകാൽ ആദ്യം ധരിപ്പിക്കപ്പെടുകയും അതിൽനിന്നുതന്നെ അവസാനമായി അഴിക്കുന്നതിനും വേണ്ടിയാണത്.
【മുസ്ലിം: 2097】
[10/04, 8:26 am] Sayyidath Mihraskoduvally: *ഖുർആൻ പാരായണത്തിന്റെയും നോമ്പിന്റെയും സുഗന്ധം*
അബ്ദുല്ലാഹിബ്നുഗാലിബ് (റ) നിസ്കാരത്തിലും നോമ്പിലും കഠിനപരിശ്രമം ചെയ്യുന്ന മഹാനായിരുന്നു. അദ്ദേഹത്തെ ഖബ്റിലേക്ക് വെച്ചപ്പോൾ അതിലെ മണ്ണിൽനിന്ന് കസ്തൂരിയുടെ പരിമളം അടിച്ചു വീശി. പിന്നീട് സ്വപ്നത്തിൽ ദർശിച്ചപ്പോൾ അതിനെക്കുറിച്ച് ചോദിച്ചു.
മറുപടി: ഖുർആൻ പാരായണത്തിന്റെയും ദാഹത്തിന്റെയും (നോമ്പ്) സുഗന്ധമാണ്...
(ലത്വാഇഫുൽ മആരിഫ്: 161)
[10/04, 8:32 am] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം, റസൂൽ ﷺ തന്റെ എല്ലാകാര്യത്തിലും - ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും, പാദരക്ഷ ധരിക്കുന്നതിലും - വലതുഭാഗത്തെ മുന്തിക്കൽ ഇഷ്ടപ്പെട്ടിരുന്നു.
【ബുഖാരി: 168】
[12/04, 9:47 am] Sayyidath Mihraskoduvally: *🦷 അഞ്ചു വഖ്തും 🦷*
*നമ്മള്‍ പല്ലുതേക്കണമെന്ന്*
*പുണ്യനബി ﷺ ആഗ്രഹിച്ചിരുന്നു*
*അബൂഹുറൈറ (റ) നിവേദനം: റസൂൽ ﷺ പറഞ്ഞു: ''എന്റെ അനുയായികള്‍ക്ക് വിഷമം നേരിട്ടേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടില്ലെങ്കില്‍, എല്ലാ നിസ്‌കാരത്തിലും ദന്തശുദ്ധിവരുത്താന്‍ ഞാനവരോട് അനുശാസിക്കുമായിരുന്നു.''*
(ബുഖാരി മുസ്‌ലിം)
പല്ലു തേപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു നബി വചനമാണിത്. പല്ല് നന്നായാല്‍ എല്ലാം നന്നായി എന്ന് നാം സാധാരണ പറയാറുണ്ട്. അത് ശരിയാണ്. നാം നിത്യേനെ ഭക്ഷണം കഴിക്കുന്നത് വായയിലൂടെയാണല്ലോ. ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും വായയും വൃത്തിയാക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. ആരോഗ്യപരമായ വീക്ഷണത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തോടൊപ്പം അഴുക്കുകള്‍ വയറ്റിലേക്ക് പ്രവേശിക്കുന്നത് തടയുക എന്നതാണ് ഈ കല്‍പ്പനയുടെ ഉദ്ദേശ്യം. വിശിഷ്യാ, രാത്രിഭക്ഷണത്തിനു ശേഷം വായ ബ്രഷു ചെയ്തു വൃത്തിയാക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചതായി ഹദീസുകളില്‍ കാണാം.
മറ്റൊരിക്കല്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ''ദന്ത ശുചീകരണം വായയെ വൃത്തിയാക്കുന്നതും രക്ഷകര്‍ത്താവിന് തൃപ്തിയുള്ളതുമാണ്.''
(നസാഈ)
അതുകൊണ്ട് ദന്തശുദ്ധീകരണം ആരോഗ്യ സംരക്ഷണത്തിനും ആത്മീയ പരിശുദ്ധിക്കും വളരെ ആവശ്യമത്രെ.
പ്രിയപത്‌നി ആയിശ (റ) കടിച്ചു മയപ്പെടുത്തിയ മിസ്‌വാക്ക്-ബ്രഷ്- കൊണ്ട് ദന്തശുദ്ധീകരണം നടത്തിയ ശേഷമാണ് പ്രവാചകന്‍ ﷺ ഈ ലോകത്തോട് വിട പറഞ്ഞത്. പല്ലു തേപ്പിന്റെ പ്രാധാന്യത്തിന് ഇതിനപ്പുറം വേറെ തെളിവിന്റെ ആവശ്യമില്ല.
ഓരോ നിസ്‌കാരത്തിനു മുമ്പും പല്ല് തേപ്പ് നടത്തിയാല്‍ അത് വായക്ക് സുഗന്ധമുണ്ടാക്കുവാനും അതുവഴി അല്ലാഹുﷻവിന്റെ തൃപ്തി നേടുവാനും സാധിക്കുന്നു. മാത്രമല്ല, അത് മുഖകാന്തി വളര്‍ത്തുവാനും ശരീര ശക്തിയും ഓജസ്സും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്നാറ്റം. ഇതുമൂലം ആളുകളോട് അടുത്തുനിന്ന് സംസാരിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട് പലരും. ദന്തപരിചരണത്തില്‍ കാട്ടുന്ന അലസതയാണിതിന് കാരണം.
പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ യഥാസമയം ബ്രഷു ചെയ്തു നീക്കം ചെയ്തിരുന്നെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക (നോമ്പും മറ്റും), ദുര്‍ഗന്ധമുള്ള വസ്തു തിന്നുക (വെളുത്തുള്ളി) ദീര്‍ഘനേരം സംസാരിക്കുകയോ, സംസാരിക്കാതിരിക്കുകയോ ചെയ്യുക -ഈ സന്ദര്‍ഭങ്ങളിലെല്ലാം വായക്ക് നാറ്റമുണ്ടാകും. ഇത്തരം അവസ്ഥകളിലൊക്കെ ദന്തശുദ്ധീകരണം അഭിലഷണീയമത്രെ. സ്വന്തമായൊരു വ്യക്തിത്വവും മാന്യതയും കൈവരുത്തുന്നതാണ് ഇസ്‌ലാമിന്റെ ഇത്തരം ശുദ്ധീകരണ നിര്‍ദ്ദേശങ്ങള്‍.
പെയ്സ്റ്റുകള്‍ ഉപയോഗിച്ചു ദന്തശുദ്ധീകരണം നടത്തുന്നവരാണ് ഇന്ന് കൂടുതലുള്ളത്. പെയ്സ്റ്റ് പാഴ്‌വസ്തുക്കളാണെന്ന് പ്രഗല്‍ഭരായ പല ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, വെറും കൈവിരലുകള്‍ കൊണ്ട് പല്ല് വൃത്തിയാക്കുന്നത് ശരിയായ രീതിയല്ലെന്നാണ് പ്രാമാണിക അഭിപ്രായം. പല്ലുകളുടെയും വായയുടെയും ആരോഗ്യത്തിന് പറ്റിയ പെയ്സ്റ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ധാരാളമുണ്ട്. പല്ലു തേപ്പിന്റെ പ്രാധാന്യം അനേകം പ്രവാചക വചനങ്ങളിലൂടെ വിവരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പ്രവാചകന്‍ ﷺ ഇതുസംബന്ധിച്ച് വളരെയധികം നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ദന്തശുചീകരണം അത്യന്താപേക്ഷിതമായ ഒരു സംഗതിയാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.
രാവിലെ ഉറക്കില്‍നിന്നെഴുേന്നറ്റാലും ഉറങ്ങാന്‍ കിടക്കുമ്പോഴും ബ്രഷ് ചെയ്യണം. കൂടാതെ, അഞ്ചു സമയങ്ങളില്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ അഭികാമ്യമത്രെ. നിസ്‌കാരം, വുളൂഅ്, ഖുര്‍ആന്‍ പാരായണം, വായക്ക് പകര്‍ച്ചയുണ്ടാകുമ്പോള്‍, ദുര്‍ഗന്ധമുള്ള വസ്തു കഴിച്ചാല്‍ - ഇതാണ് അഞ്ചു നേരങ്ങള്‍.
ഒരിക്കല്‍ ആയിശ (റ) ചോദിച്ചു: ''പ്രവാചകരേ, പല്ലില്ലാത്തവര്‍ ബ്രഷ് ചെയ്യേണ്ടതുണ്ടോ?'' പ്രവാചകന്റെ (ﷺ) മറുപടി ഇങ്ങനെയായിരുന്നു: ''വേണം. അയാള്‍ തന്റെ വിരല്‍ വായില്‍ പ്രവേശിച്ചു വൃത്തിയാക്കണം''
(ത്വബ്‌റാനി)
പല്ലില്ലെങ്കിലും മോണകള്‍ കൈവിരല്‍കൊണ്ട് വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.
ആരോഗ്യവും ഓജസ്സുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്‍ (ﷺ) കാണിച്ച ശുചീകരണ മാര്‍ഗങ്ങള്‍ എത്ര കണിശവും പ്രോത്‌സാഹജനകവുമാണെന്ന് ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം.
[12/04, 3:33 pm] Sayyidath Mihraskoduvally: ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുﷻവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ
*بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ*
(ആദ്യത്തിലും അവസാനത്തിലും അല്ലാഹുﷻവിന്റെ നാമത്തിൽ) എന്ന് പറയുകയും ചെയ്യുക.
【അബൂദാവൂദ്: 3767】
[14/04, 8:59 am] Sayyidath Mihraskoduvally: 🌹 *റമളാനിലെ പ്രാർഥനകൾ* 🌹
1.നിയ്യത്ത്
نَوَيْتُ صَوْمَ غَدٍ عَنْ أَدٰاءِ فَرْضِ رَمَضَانَ هٰذِهِ السَّنَةِ للهِ تَعَالَى.
(ഈ കൊല്ലത്തെ റമളാൻ മാസത്തിൽ നിന്നുള്ള അദാആയ ഫർളായ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി) ഇതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം
റഹ്‌മത്ത്, മഗ്‌ഫിറത്ത്, ഇത്‌ഖ്
റമദാനില്‍ നാല് കാര്യങ്ങള്‍ അധികരിപ്പിക്കുക. രണ്ട് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം :
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ اللهഎന്ന ദിക്‌റാണ്.
അത്യാവശ്യമായ രണ്ടെണ്ണം സ്വര്‍ഗ്ഗത്തെ ചോദിക്കലും നരകത്തെ തൊട്ട് കാവല്‍ തേടലുമാണ്. അഥവാ
أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ
എന്ന ദിക്‌റുമാണ്. ഈ ദിക്‌റ് അധികരിപ്പിക്കല്‍ റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.
*أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ*
റമദാനിന്റെ ഒന്നാമത്തെ പത്ത് റഹ്‌മത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും മുന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട് കരുണാകടാക്ഷങ്ങള്‍ക്ക് ധാരാളമായി ചോദിക്കണം. അതിങ്ങിനെയാവാം :
🌹 *ഒന്നാമത്തെ പത്തില്‍* 🌹
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.
🌹 *രണ്ടാമത്തെ പത്തില്‍*🌹
اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.
🌹 *മൂന്നാമത്തെ പത്തില്‍* 🌹
اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.
കൂടാതെ
اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.
എന്നും ഉരുവിടുന്നത് വളരെ പുണ്യകരമാണ്. പ്രത്യേകിച്ച് അവസാന പത്തില്‍.
🌹 *നോമ്പ് മുറിക്കുമ്പോൾ ചൊല്ലേണ്ട ദുഅ* 🌹
« اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ »
“അല്ലാഹുവേ! നിനക്ക് വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു.” (അബൂദാവൂദ്:2360 )
اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا.
[15/04, 10:58 am] Sayyidath Mihraskoduvally: *മഹത്തായ അനുഗ്രഹം...*
അല്ലാഹു ﷻ മനുഷ്യന് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണ് ഖുർആൻ..._
ഖുർആൻ ഏറ്റവും ഋജുവായതിലേക്ക് മനുഷ്യനെ വഴി കാണിക്കുന്നു. അതിനു പുറമെ കേവല പാരായണത്തിന് പോലും പ്രതിഫലവും പുണ്യവും ലഭിക്കുന്നു..._
ഒരക്ഷരത്തിന് പത്ത് പ്രതിഫലം. അതും റമളാനിലാകുമ്പോൾ എഴുപതും എഴുന്നൂറും ഇരട്ടിയും..._
എന്നാൽ ആ പ്രതിഫലം ആർജ്ജിക്കണമെങ്കിൽ ഖുർആൻ പാരായണ ശാസ്ത്രം (തജ് വീദ്) അനുസരിച്ചും, ഉച്ഛാരണ സ്ഫുടതയോടും ആയിരിക്കണം പാരായണം ചെയ്യേണ്ടത്..._
[15/04, 7:44 pm] Sayyidath Mihraskoduvally: *01🔰 നോമ്പ് കാലം 🔰*
*❓സംശയങ്ങൾ കുന്നോളം‼️❓*
*'''''''''''''''''''''''''''''''''''''''❓❓''''''''''''''''''''''''''''''''''''''''
*💧Part : 01💧*
*0️⃣❓കോവിഡ് ടെസ്റ്റ് : നോമ്പ് മുറിയുമോ..?*
*1️⃣❓നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?*
*2️⃣❓രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ..?*
*3️⃣❓ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ..?*
*4️⃣❓നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ..?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
അല്ലാഹു *ﷻ* ന്റെ തിരുനാമത്തിൽ അല്ലാഹു *ﷻ* നാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹു *ﷻ* ന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
*0️⃣❓കോവിഡ് ടെസ്റ്റ് : നോമ്പ് മുറിയുമോ..?*
🅰️ കോവിഡ് ടെസ്റ്റ് എങ്ങനെയാണെന്ന് ആദ്യം നോക്കാം...
‘കൊവിഡ് സ്‌ക്രീനിംഗിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി കൊവിഡ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്.’
( 24 news website)
ഇവിടെ മാധ്യമങ്ങൾ നൽകിയ വിവരം അനുസരിച്ചും അനുഭവസ്ഥർ പറഞ്ഞതനുസരിച്ചും തരിമൂക്കിന്റെ അപ്പുറത്തു നിന്നാണ് ടെസ്റ്റിന് ആവശ്യമായ ശ്രവം ശേഖരിക്കുന്നത് എന്ന് മനസ്സിലാക്കാം.
അങ്ങനെയാണെങ്കിൽ..,
നോമ്പുകാരന്റെ തരിമൂക്കിന്റേയും അപ്പുറത്തേക്ക് വല്ല വസ്തുവും കടന്നുപോയാൽ നോമ്പ് മുറിയും എന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയതായി കാണാം.
ഫത്ഹുൽ മുഈൻ പറയുന്നു;
ﻭﻻ ﻳﻔﻄﺮ ﺑﻮﺻﻮﻝ ﺷﻲء ﺇﻟﻰ ﺑﺎﻃﻦ ﻗﺼﺒﺔ ﺃﻧﻒ ﺣﺘﻰ ﻳﺠﺎﻭﺯ ﻣﻨﺘﻬﻰ اﻟﺨﻴﺸﻮﻡ ﻭﻫﻮ ﺃﻗﺼﻰ اﻷﻧﻒ.
‘ഒരു വസ്തു മൂക്കിലേക്ക് പ്രവേശിക്കൽ കൊണ്ട് നോമ്പ് മുറിയില്ല എങ്കിലും തരി മൂക്കിന്റെ അവസാനത്തെയും വിട്ടു കടന്നാൽ നോമ്പ് മുറിയുന്നതാണ്.’
ഹാശിയത്തു ശർവാനി നോക്കുക.
ﺛﻢ ﺩاﺧﻞ اﻟﻔﻢ ﺃﻱ: ﺇﻟﻰ ﻣﺎ ﻭﺭاء ﻣﺨﺮﺝ اﻟﺤﺎء اﻟﻤﻬﻤﻠﺔ ﻭﺩاﺧﻞ اﻷﻧﻒ ﺇﻟﻰ ﻣﺎ ﻭﺭاء اﻟﺨﻴﺎﺷﻴﻢ اﻩـ ﻭﻗﺎﻝ اﻟﻜﺮﺩﻱ: ﻋﻠﻰ ﺑﺎﻓﻀﻞ ﻓاﻟﺨﻴﺸﻮﻡ ﺟﻤﻴﻌﻪ ﻣﻦ اﻟﻈﺎﻫﺮ ﻗﺎﻝ ﻓﻲ اﻟﻌﺒﺎﺏ ﻭاﻟﻘﺼﺒﺔ ﻣﻦ اﻟﺨﻴﺸﻮﻡ اﻩـ ﻭﻫﻲ ﻓﻮﻕ اﻟﻤﺎﺭﻥ ﻭﻫﻮ ﻣﺎ ﻻﻥ ﻣﻦ اﻷﻧﻒ - حاشية الشرواني
രക്തസാമ്പിൾ പരിശോധിച്ച് കൊണ്ടുള്ള ടെസ്റ്റിംഗിൽ ഈ പ്രശ്നം വരുന്നില്ല എന്നത് ഓർക്കുക.
*_✍🏼അബൂ ത്വാഹിർ ഫൈസി മാനന്തവാടി_*
*1️⃣❓നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?*
🅰️ സിറിഞ്ചിന്‍റെ സൂചി മുന ശരീരത്തിലെത്തുന്നത് മൂലം നോമ്പു മുറിയുകയില്ല. പരിശോധനക്കാവശ്യമായ രക്തം ശരീരത്തില്‍ നിന്ന് കുത്തിയെടുക്കാനായി സിറിഞ്ചു ശരീരത്തിലേക്ക് കുത്തിയിറക്കുന്നതോ, രക്തം ശരീരത്തില്‍ പുറത്തു പോരുന്നതോ നോമ്പു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. അതിനാല്‍ പരിശോധനക്കായി രക്തം നല്‍കുന്നതിലൂടെ നോമ്പു മുറിയുകയില്ല...
*2️⃣❓രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ..?*
🅰️ ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിലൂടെ നോമ്പു മുറിയുകയില്ല...
എങ്കിലും രക്ത ദാനം മൂലമുണ്ടായേക്കാവുന്ന ക്ഷീണം കാരണം നോമ്പു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ രക്ത ബാങ്ക് മുതലാവയക്കു രക്തം നല്‍കരുത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാവശ്യമായി വന്നാല്‍ നിര്‍ബന്ധമായും രക്തം ദാനം ചെയ്യണം. നോമ്പു മുറിക്കേണ്ടത്ര ക്ഷീണമുണ്ടാകുമെന്നു ഭയന്നാലും...
*3️⃣❓ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ..?*
🅰️ നോമ്പ് മുറിയുന്ന കാര്യങ്ങൾ നിരവധിയാണ്. ആധുനിക യുഗത്തിൽ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തി കൂടും. റമളാൻ മാസത്തിൽ പലരും ചോദിക്കുന്ന സംശയങ്ങളിൽ ഒന്നാണ് ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്യൽ കൊണ്ട് നോമ്പ് മുറിയുമോ..? കാരണം പ്രമേഹം പോലോത്ത രോഗങ്ങളുള്ളതിനാൽ ഇന്ന് പലർക്കും പകൽ സമയത്ത് പോലും ഇഞ്ചക്ഷൻ ആവശ്യമായി വരാറുണ്ട് ...
ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ജൗഫ് (ഉള്ള്) എന്ന് പറയുന്ന ഒന്നിലേക്ക് തടിയുള്ള വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയും ജൗഫില്ലാത്തതിനാൽ തണ്ടൻകാലിന്റെ മജ്ജയിലേക്കോ മാംസത്തിലേക്കോ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുകയില്ല ... (തുഹ്ഫ:3/401)
വ്രതത്തിലായിരിക്കെ ഇൻജക്ഷൻ എടുക്കുന്നതിന്ന് വിരോധമില്ല. കാരണം ശരീരത്തിലെ സാധാരണ ദ്വാരങ്ങളിലൂടെ എന്തെങ്കിലും അകത്ത് പ്രവേശിക്കുന്നത് കൊണ്ട് മാത്രമേ വ്രതം മുറിയുകയുള്ളൂ. ഇൻജക്ഷൻ പോലെതന്നെയാണ് മുറിവുകളിൽ മരുന്നു വെക്കുന്നതും...
എന്നാൽ, ഒരാൾ വിശപ്പും ദാഹവും, നോമ്പിന്റെ ക്ഷീണവും അറിയാതിരിക്കാൻ എന്തെങ്കിലും മരുന്ന് കുത്തിവെക്കുകയാണെങ്കിൽ അത് നോമ്പിന്റെ ആത്മാവിന്ന് തന്നെ കളങ്കമേൽപ്പിക്കുന്നതാണ്. അത് നിഷിദ്ധമാകുന്നു...
*4️⃣❓നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ..?*
🅰️ നോമ്പുകാരന് സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ട് നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളില്‍ സുഗന്ധം ഉപയോഗിക്കല്‍ സുന്നത്ത് തന്നെയാണ്. രാത്രി പുലര്‍ച്ചയില്‍ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് റമദാന്‍ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്...
നിയ്യത്തു ഉപേക്ഷിച്ചത് മൂലമോ മറ്റോ നോമ്പു ഒഴിവാകുകയും ഇംസാക് നിര്‍ബന്ധമാകുകയും ചെയ്താല്‍ അവനും സുഗന്ധം ഉപയോഗിക്കല്‍ കറാഹത്ത് തന്നെയാണ്. റമളാന്‍ മാസത്തില്‍ നോമ്പു ഉപേക്ഷിക്കാന്‍ അനുവദിക്കപ്പെട്ടവരും അതിന്‍റെ ബഹുമാനം കാത്തു സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി പരസ്യമായി ഭക്ഷണം കഴിക്കുന്നതും മറ്റും ഉപേക്ഷിക്കണമല്ലോ. അത്തരക്കാര്‍ പരസ്യമായി സുഗന്ധം ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നത് ഉത്തമമാണ്...
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തുക.
*തുടരും 💚*
[15/04, 8:29 pm] Sayyidath Mihraskoduvally: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
🌙 *റംസാൻ നിലാവ്*🌙
🌹1⃣0⃣🌹
(സംശയ നിവാരണം )
.......................................................
ദു: അ ചെയ്ത് വായന തുടങ്ങാം👇🏼
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ
🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
_________________
ചോദ്യം-1⃣0⃣
*നോമ്പു കൊണ്ടു കുട്ടിക്കു ക്ഷീണം:*
*❓ചോദ്യം:* ഗർഭിണിയായ എനിക്കു നോമ്പുകൊണ്ടു പ്രത്യേക ക്ഷീണമൊന്നുമില്ല. പക്ഷേ വയറ്റിലെ കുട്ടിക്കു വല്ലതും പറ്റിപ്പോകുമോയെന്നു ഭയം. നോമ്പു മുറിക്കാമോ?.
*✅ഉത്തരം:* ഗർഭസ്ഥ ശിശുവിന്റെ മേൽ ഭയമുണ്ടെങ്കിലും ഗർഭിണികൾക്കു നോമ്പൊഴിവാക്കാം. പക്ഷേ, ആ നോമ്പു ഖളാ വീട്ടുന്നതിനു പുറമെ നോമ്പ് ഒന്നിന് ഓരോ മുദ്ദ് (ഏതാണ്ട് 650 ഗ്രാം) അരിവീതം ഫിദ്'യയും നൽകണം. *ഫത്ഹുൽ മുഈൻ.*
[15/04, 8:32 pm] Sayyidath Mihraskoduvally: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
🌙 *റംസാൻ നിലാവ്*🌙
🌹9⃣🌹
(സംശയ നിവാരണം )
.......................................................
ദു: അ ചെയ്ത് വായന തുടങ്ങാം👇🏼
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ
🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
_________________
ചോദ്യം-9⃣
*തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ടു റക്അത്തിന്റെയും ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതലും ഫാതിഹക്കു ശേഷം എല്ലാ റക്അത്തുകളിലും പൂർണ്ണമായ സൂറത്തോതലും സുന്നത്തുണ്ടോ? അതുപോലെ അത്തഹിയ്യാത്തിൽ തവർറുകിന്റെ (അവസാനത്തെ അത്തഹിയ്യാത്തിൻ്റെ ) ഇരുത്തം ഇരിക്കലും സുന്നത്തുണ്ടോ?*
ഉണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത ഫർളോ സുന്നത്തോ ആയ എല്ലാ നിസ്കാരങ്ങളിലും ഇഫ്തിതാഹിന്റെ ദുആ- വജ്ജഹ്തുവോ മറ്റോ- സുന്നത്താണ്. തുഹ്ഫ: 2-21. അതുപോലെ വുളുവോ തയമ്മുമോ ചെയ്യാൻ കഴിയാത്ത ജനാബത്തുകാരന്റെ നമസ്കാരവും, മയ്യിത്തു നമസ്കാരവുമല്ലാത്ത എല്ലാ നമസ്കാരങ്ങളിലും ഫാതിഹക്കു ശേഷം സൂറത്തോതൽ സുന്നത്തുണ്ട്. ഇതു പരിപൂർണ്ണമായ ഒരു സൂറത്തായി നിർവ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ടം. എന്നാൽ, തറാവീഹിൽ ഖുർആൻ മുഴുവൻ ഖത്മ് ചെയ്ത് ഓതാൻ ഉദ്ദേശിക്കുന്നയാൾക്ക് സൂറത്ത് പൂർത്തിയാക്കൽ പ്രത്യേകം ശ്രേഷ്ടതയില്ല. ഖുർആനിന്റെ ക്രമത്തിൽ അൽപാല്പമായി ഓതലാണ് ഈ രൂപത്തിൽ ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം 2-51,52.
ഇപ്രകാരം തന്നെ ഫർളോ സുന്നത്തോ ആയ ഏതു നമസ്കാരത്തിലും അവസാനം വരുന്ന അത്തഹിയ്യാത്തിൽ - അനന്തരം സലാം വരുന്ന തശഹ്ഹുദിൽ - തവർറുകിന്റെ ഇരുത്തമാണ് സുന്നത്ത്. തുഹ്ഫ: 2-79. ഈ സുന്നത്തുകളെല്ലാം തറാവീഹിന്നും ബാധകമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ
[15/04, 8:33 pm] Sayyidath Mihraskoduvally: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
🌙 *റംസാൻ നിലാവ്*🌙
🌹1️⃣🅾️🌹
(സംശയ നിവാരണം )
.......................................................
ദു: അ ചെയ്ത് വായന തുടങ്ങാം👇🏼
*أَللّٰهُمَّ بَارِكْ لَنَا فِي رَجَبَ وَشَعْبَانَ وَبَلِّغْنَا رَمَضَانْ*✅
🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
ഈച്ച പോലോത്ത പ്രാണികൾ അകത്ത് കടക്കൽകൊണ്ട് നോമ്പ് മുറിയുമോ..?
ഉത്തരം✅
*ഈച്ച പോലുള്ള പ്രാണികൾ അകത്ത് കടക്കൽ കൊണ്ട് നോമ്പ് മുറിയില്ല പക്ഷെ ഉള്ളിൽ പോയതിനെ ചർദ്ദിച്ചോ മറ്റോ പുറത്തെടുക്കാൻ ശ്രമിക്കുന്നത്‌നോമ്പിനെ നഷ്ടപ്പെടുത്തും*
[15/04, 8:39 pm] Sayyidath Mihraskoduvally: മാലികീ മദ്ഹബു തഖ്‌ലീദ് ചെയ്തു നോമ്പനുഷ്ഠിക്കുമ്പോൾ
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം✅
മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
അവ നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാവാത്തതും മാലികിയുടെ
നിരീക്ഷണത്തിൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്
1- *മദ്‌യ് (വികാരാരംഭത്തില് പുറപ്പെടുന്ന മദജലം) പുറപ്പെടൽ*
2- *കണ്ണില് സുറുമ ഇടൽ*
3- *നോമ്പുകാരനാണെന്നു മറന്നു ഭക്ഷണം കഴിക്കൽ*
ഇക്കാര്യം
നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ തന്നെ വ്യക്തമാക്കിയതാണ്
[21/04, 4:33 pm] Sayyidath Mihraskoduvally: അവയവയങ്ങൾക്കും നോമ്പുണ്ട്*
ജാബിറുബ്‌നു അബ്ദില്ലാഹ് (റ) പറഞ്ഞു: നീ നോമ്പ് അനുഷ്ഠിച്ചാല്‍ നിന്റെ ചെവിയും കണ്ണും നാവുമെല്ലാം നോമ്പെടുക്കട്ടെ. (തെറ്റുകളില്‍ നിന്ന് മാറ്റിനിറുത്തണം). നല്ലൊരു പ്രകൃതിയും മനോഭാവവും നിനക്ക് ഉണ്ടാവണം. ഉന്നതമായ ഒരു ഇബാദത്താണ് ഞാന്‍ നിര്‍വഹിക്കുന്നത് എന്ന് ഓര്‍മ വേണം. നിന്റെ നോമ്പും പെരുന്നാളും ഒരുപോലെയാവരുത്.
(മുസന്നഫ് ഇബ്‌നു അബീ ശൈബ:8973)
[21/04, 4:41 pm] Sayyidath Mihraskoduvally: ആയിരം ഇരട്ടി നന്മ*
ഇബ്നു ഹജറുൽ ഹൈതമി (റ) റമളാന്‍ മഹത്വങ്ങള്‍ പരാമര്‍ശിക്കുന്ന ഏതാനും ഹദീസുകൾ ഉദ്ധരിച്ച ശേഷം പറഞ്ഞു: മേലെ ഉദ്ധരിച്ച ഹദീസുകളിൽ നിന്ന് ഗ്രാഹ്യമാകുന്ന കാര്യങ്ങള്‍ ഇമാം നഖ്ഈ (റ) വിവരിക്കുന്നത് ഇപ്രകാരമാണ്; റമളാനിലെ ഒരു ദിവസത്തെ നോമ്പ് ആയിരം ദിവസത്തെക്കാള്‍ മഹത്വമുള്ളതാണ്. ഒരു തസ്ബീഹ് ആയിരം തസ്ബീഹിനെക്കാളും ഒരു റക്അത്ത് ആയിരം റക്അത്തിനെക്കാളും ശ്രേഷ്ഠമായതുമാണ്...
(ഇത്ഹാഫു അഹ്‌ലിൽ ഇസ്‌ലാം: 59)
[21/04, 4:52 pm] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ രാത്രിയിൽ പതിനൊന്ന് റകഅത്ത് നമസ്‌കരിച്ചിരുന്നു, അങ്ങിനെ പ്രഭാതം പൊട്ടിവിടർന്നാൽ ലഘുവായ രണ്ട് റകഅത്ത് നമസ്‌കരിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്നയാൾ വന്ന് വിളിക്കുന്നത് വരെ തന്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കും.
【ബുഖാരി: 6310】
[23/04, 9:01 pm] Sayyidath Mihraskoduvally: *അത്താഴം ബറകത്താണ്*
عَنْ أَنَسٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " «تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً» " مُتَّفَقٌ عَلَيْهِ.
അനസ് (റ) വിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു: "നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയം അത്താഴം കഴിക്കുന്നതിനു ബറകത്തുണ്ട്."
(മുത്തഫഖുൻ അലൈഹി)
*മലക്കുകളുടെ പ്രാർത്ഥന ലഭിക്കും*
فَإِنَّ اللهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ " (مسند أحمد)
وصلاة الله عليهم رحمتهم وصلاة الملائكة استغفارهم لهم (فيض القدير)
നബി ﷺ പറഞ്ഞു: തീര്‍ച്ചയായും അത്താഴം കഴിക്കുന്നവർക്ക് അല്ലാഹു ﷻ റഹ്‌മത്ത് ചൊരിയുന്നതാണ്, മലക്കുകൾ അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യും.
(മുസ്നദ് അഹ്മദ്)
▪️അത്താഴം അവസാന സമയത്തേക്ക് പിന്തിരിപ്പിക്കൽ ഉത്തമമാണ്. നബി ﷺ അത്താഴം കഴിക്കുന്നതിന്റെയും സുബ്ഹി ബാങ്ക് വിളിക്കുന്നതിന്റെയും ഇടക്ക് മിതമായ 50 ആയത്ത് ഓതുന്ന സമയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. (ബുഖാരി)
▪️അത്താഴത്തിന് ഈത്തപ്പഴം ഉപയോഗിക്കൽ സുന്നത്താണ്.
▪️അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്.
▪️കുളി നിർബന്ധമായവർ സുബ്ഹിക്ക് മുമ്പ് തന്നെ കുളിക്കൽ സുന്നത്താണ്.
നിർബന്ധം അല്ലാത്തവർക്കും റമളാനിലെ എല്ലാ രാത്രിയിലും ഫജ്റിന് മുമ്പായി കുളിക്കൽ സുന്നത്താണ്.
(ഖുലാസ)
[24/04, 9:46 pm] Sayyidath Mihraskoduvally: *വിത്ർ നിസ്ക്കാരം...*
അതിപ്രധാനങ്ങളായ സുന്നത്ത് നിസ്കാരങ്ങളിലൊന്നാണ് വിത്ർ നിസ്കാരം. നബി ﷺ ഒരു മുടക്കവും കൂടാതെ അതനുഷ്ഠിച്ചു പോന്നിട്ടുണ്ട്. തന്റെ അനുയായികളെ അതനുഷ്ഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിത്റിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി ഹദീസുകൾ, ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അവയിൽ ഒന്ന് മാത്രം ഇവിടെ ഉദ്ധരിക്കാം...
📜ഹസ്രത്ത് അലി (റ) പറഞ്ഞു : നിങ്ങൾ നിർവ്വഹിക്കുന്ന ഫർള് നിസ്കാരങ്ങളപ്പോലെ നിർബന്ധമൊന്നുമല്ല വിത്റ് നിസ്ക്കാരം. എന്നാൽ നബി ﷺ വിത്റ് നിസ്കരിക്കുകയും, ശേഷം ഇങ്ങനെ പറയുകയും ചെയ്തിരുന്നു. "ഖുർആനിന്റെ അനുയായികളേ, നിങ്ങൾ വിത്റ് (ഒറ്റയായ നിസ്കാരം) നിസ്കരിക്കുവീൻ. എന്തു കൊണ്ടെന്നാൽ അല്ലാഹു ﷻ ഒറ്റയാണ് (ഏകനാണ്). അവർ ഒറ്റയായതിനെ ഇഷ്ടപ്പെടുന്നു..."
വിത്റ് നിസ്ക്കാരം നിർബന്ധമാണെന്നാണ് ഇമാം അബൂഹനീഫ (റ) അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ അഭിപ്രായത്തോട് ഇമാം ശാഫിഈ (റ) വോ മദ്ഹബുകളുടെ മറ്റു ഇമാമുകളോ യോജിക്കുന്നില്ല. എങ്കിലും വിത്റ് നിർബന്ധമാണെന്ന് ഇമാം അബൂഹനീഫ (റ) അഭിപ്രായപ്പെട്ടതിൽ നിന്നും അതിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഒരാൾ ഇശാഅ് നിസ്കരിച്ചു തീരുന്നതോടെ അവനെ സംബന്ധിച്ചിടത്തോളം വിത്റിന്റെ സമയം ആരംഭിക്കുന്നു. സുബ്ഹി നിസ്കാരം വരെ അതിന്റെ സമയം നീണ്ടു നിൽക്കുകയും ചെയ്യും. പണ്ഡിതന്മാർക്ക് ഇക്കാര്യത്തിൽ ഒരഭിപ്രായ വ്യത്യാസവുമില്ല. ധാരാളം ഹദീസുകൾ ഇതിനെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
നബി ﷺ ജുമുഅ ഖുത്ബ നിർവ്വഹിക്കുന്നതിന്നിടയിൽ ഒരിക്കൽ പറഞ്ഞു : "അല്ലാഹു ﷻ നിങ്ങൾക്ക് കൂടുതലായി ഒരു നിസ്ക്കാരം നൽകിയിരിക്കുന്നു, വിത്റാണത്. അതിനാൽ ഇശാഅ് നിസ്കാരത്തിനും സുബ്ഹി നിസ്കാരത്തിനും ഇടക്ക് നിങ്ങളത് നിർവ്വഹിച്ചു കൊള്ളുക"
(അഹ്മദ്)
നബി ﷺ രാത്രിയുടെ ആദ്യവും, മധ്യവും, അവസാനവും വിത്റ് നിസ്കരിച്ചിരുന്നതായി ഹസ്രത്ത് അബൂമസ് ഊദുൽ അൻസാരി (റ) പ്രസ്താവിച്ചിരിക്കുന്നു...
(അഹ്മദ്)
രാത്രിയുടെ അവസാനം ഉണരുമെന്ന് ഉറപ്പുള്ളവരെ സംബന്ധിച്ചിടത്തോളം വിത്റ് നിസ്കാരം ആ സമയത്തേക്ക് പിന്തിക്കുന്നതാണുത്തമം. രാത്രിയുടെ അവസാനം ഉണരുകയില്ലെന്ന് തോന്നുന്നുന്നവരെ സംബന്ധിച്ചിടത്തോളം വിത്റ് നിസ്കരിച്ചതിന് ശേഷം ഉറങ്ങുന്നതാണുത്തമം. വിത്റ് നിസ്കാരത്തിന് ഏറ്റവും ഉത്തമമായ സമയം രാത്രിയുടെ അവസാനമാണ്. നബി ﷺ തന്റെ അവസാന കാലത്ത് അങ്ങനെയാണ് ചെയ്തിരുന്നതെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു...
വിത്റിന്റെ റക്അത്തുകൾ ചുരുങ്ങിയത് ഒന്നും കൂടിയത് പതിനൊന്നും ആണ്. നബി ﷺ പതിനൊന്ന് റക്അത്ത് വിത്റ് നിസ്കരിച്ചതായും ഒമ്പതും ഏഴും അഞ്ചും മൂന്നും ഒന്നും നിസ്കരിച്ചതായും റിപ്പോർട്ടുകളുണ്ട്...
വിത്റ് നിസ്കരിക്കുമ്പോൾ ഈരണ്ട് റക്അത്തുകളായി നിസ്കരിക്കുകയും അവസാനം ഒരു റക്അത്ത് നിസ്കരിക്കുകയും ചെയ്യാം. അത് പോലെത്തന്നെ രണ്ട് അത്തഹിയ്യാത്തുകളോട് കൂടി എല്ലാ റക്അത്തുകളും ഒരുമിച്ചു നിസ്കരിക്കുകയുമാവാം. അങ്ങനെ ചെയ്യുമ്പോൾ റക്അത്തുകൾ തുടർച്ചയായി നിസ്കരിക്കുകയും അവസാനത്തെ റക്അത്തിലും തൊട്ടുമുമ്പുള്ള റക്അത്തിലും അത്തഹിയ്യാത്ത് ഓതുകയും ഒടുവിൽ മാത്രം സലാം വീട്ടുകയും ചെയ്യാം. എല്ലാ റക്അത്തുകളും ഒന്നായി നിസ്കരിക്കുകയും ഒടുവിൽ മാത്രം അത്തഹിയ്യാത്ത് ഓതുകയും സലാം വീട്ടുകയും ചെയ്യുന്നതിനും വിരോധമില്ല. നബി ﷺ ഈ രീതികളിലെല്ലാം നിസ്കരിച്ചതായി ഹദീസുകൾ വന്നിട്ടുണ്ട്. നമുക്കും ഈ രീതികളിലെല്ലാം വിത്റ് നിസ്കരിക്കാവുന്നതാണ്...
വിത്റ് നിസ്ക്കാരത്തിന്റെ റക്അത്തുകളിൽ സൂറതുൽ ഫാതിഹക്ക് ശേഷം ഖുർആനിലെ ഏതു ഭാഗവും പാരായണം ചെയ്യാമെന്ന് ഹസ്രത്ത് അലി (റ) വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും മൂന്ന് റക്അത്ത് വിത്റ് നിസ്കരിക്കുകയാണെങ്കിൽ ആദ്യത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം
*"سَبِّحِ اسْمَ رَبِّكَ الْأَعْلَى "*
എന്ന് തുടങ്ങുന്ന സൂറത്തും രണ്ടാമത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം
*"قُلْ يَا أَيُّهَا الْكَافِرُونَ "*
എന്നു തുടങ്ങുന്ന സൂറത്തും മൂന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം
*"قُلْ هُوَ اللَّـهُ أَحَدٌ ; قُلْ أَعُوذُ بِرَبِّ الْفَلَقِ ; قُلْ أَعُوذُ بِرَبِّ النَّاسِ "*
എന്നീ സൂറത്തുകളും ഓതുന്നതാണ് സുന്നത്ത്. നബി ﷺ അവ ഓതിയതായി ഹസ്രത്ത് ആയിശ (റ) പ്രസ്താവിച്ചിരിക്കുന്നു...
റമളാൻ മാസത്തിലെ അവസാനത്തെ പകുതിയിലെ വിത്റ് നിസ്കാരത്തിൽ ഖുനൂത്ത് ഓതൽ സുന്നത്താണ്. മറ്റു സമയങ്ങളിൽ ഖുനൂത്ത് സുന്നത്തില്ല എന്നാണ് ഇമാം ശാഫിഈ(റ)വും മറ്റും അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും വിത്റ് നിസ്കാരത്തിൽ ഖുനൂത്ത് സുന്നത്തുണ്ടെന്നാണ് മറ്റു ചില പണ്ഡിതൻമാരുടെ അഭിപ്രായം.
സുബ്ഹി നിസ്കാരത്തിന്റെ ഖുനൂത്തിൽ പാലിക്കേണ്ട എല്ലാ കാര്യങ്ങളും വിത്റിലെ ഖുനൂത്തിലും ബാധകമാണ്.
🌷വിത്റ് നിസ്കാരത്തിന് ശേഷം
*سُـبْحَانَ الْمَلِكِ الْقُدُّوسِ*
( *സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്* )
എന്ന് മൂന്ന് തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദം ഉയർത്തുന്നതും സുന്നത്താണ്...
*അർത്ഥം* : "അത്യന്തം പരിശുദ്ധനും പ്രപഞ്ചത്തിന്റെ അധിപനുമായ അല്ലാഹുﷻവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു."
▪️ചില ഹദീസുകളിൽ മേൽപറഞ്ഞ ദിക്റിന് ശേഷം
*رَبُّ الْمَلاَئِكَةِ وَالرُّوحِ*
( *റബ്ബുൽ മലാഇകതി വർറൂഹ്* )
*അർത്ഥം* : "മലക്കുകളുടെയും ആത്മാവിന്റെയും നാഥൻ"
▪️പിന്നീട് താഴെക്കാണുന്ന പ്രാർത്ഥന ചൊല്ലുക :-
*اَللَّهُمَّ اِنِّي اَعُوذُ بِرِضَاكَ مِنْ سُخْطِكَ وَاَعُوذُ بِمُعٰافَاتِكَ مِنْ عُقُوبَتِكَ وَاَعُوذُ بِكَ مِنْكَ لاَاُحْصٖي ثَنَٰآءً عَلَيْكَ اَنْتَ كَمَا اَثْنَيْتَ عَليٰ نَفْسِكَ*
( *അള്ളാഹുമ്മ ഇന്നീ അഊദു ബിരിളാക മിൻ സുക്ത്വിക വഅഊദു ബി മുആഫാതിക മിൻ ഉഖൂബതിക വഅഊദു ബിക മിൻക ലാ ഉഹ്സ്വീ സനാഅൻ അലൈക അൻതകമാ അസ്നൈത അലാ നഫ്സിക്* )
*അർത്ഥം* : "അല്ലാഹുവേ, നിന്റെ കോപത്തിൽ നിന്നും നിന്റെ തൃപ്തിയിൽ ഞാൻ അഭയം തേടുന്നു. നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മാപ്പിൽ നിന്നും ഞാൻ അഭയം തേടുന്നു. നിന്നിൽ നിന്ന് നിന്നെത്തന്നെ ഞാൻ അഭയം തേടുന്നു. നിന്നെ സ്തുതിച്ചു തീർക്കാൻ എനിക്ക് കഴിയുകയില്ല. നിന്നെക്കുറിച്ച് നീ സ്തുതിച്ചതെന്തോ, അത് പോലെത്തന്നെയാണ് നീ"
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
【NB : അറബിയെ മലയാളത്തിലേക്ക് മാറ്റി എഴുതുമ്പോൾ പല അക്ഷരങ്ങളും ശരിയായ രീതിയിൽ എഴുതാനും അതുപോലെ ഉച്ചരിക്കാനും കഴിയില്ല എന്ന വസ്തുത സഹോദരങ്ങൾക്ക് അറിയാമല്ലോ..,
ആയതിനാൽ അറബിയിൽ കൊടുത്തത് നോക്കി വായിച്ചുപഠിക്കാനും, ജീവിതത്തിൽ പകർത്താനും ശ്രമിക്കുക.】
[26/04, 10:55 pm] Sayyidath Mihraskoduvally: *സുബ്ഹിയുടെ സുന്നത്ത്*
وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: «لَمْ يَكُنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى شَيْءٍ مِنَ النَّوَافِلِ أَشَدَّ تَعَاهُدًا مِنْهُ عَلَى رَكْعَتَيِ الْفَجْرِ» . مُتَّفَقٌ عَلَيْهِ.
ആയിഷാ ബീവി(റ)പറയുന്നു: തിരുനബി ﷺ മറ്റുള്ള സുന്നത്ത് നിസ്കാരങ്ങളെക്കാൾ സുബ്ഹിയുടെ സുന്നത്ത് നിസ്കാരത്തിനാണ് കൂടുതൽ കണിശത പുലർത്തിയിരുന്നത്.
(മുത്തഫഖുൻ അലൈഹി)
وَعَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " «رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا» ". رَوَاهُ مسلم.
അയിഷാ ബീവി (റ) യിൽ നിന്ന് നിവേദനം, തിരുനബി ﷺ പറഞ്ഞു: സുബ്ഹിയുടെ രണ്ട് റക്അത്ത് നിസ്‌കാരം ഭൗതികലോകത്തേക്കാളും അവയിലുള്ളതിനെക്കാളും ഉത്തമമാണ്.
(മുസ്‌ലിം)
*📍സുബ്ഹിയുടെ ജമാഅത്ത്*
وَعَنْ عُثْمَانَ - رَضِيَ اللَّهُ عَنْهُ -، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ( «مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ ; فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ، فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ» ) . رَوَاهُ مسلم.
ഉസ്മാന്‍ (റ) വിൽ നിന്ന് നിവേദനം, തിരുനബി ﷺ പറഞ്ഞു: ആരെങ്കിലും ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്‌കരിച്ചാൽ അവൻ അർദ്ധ രാത്രി വരെ നമസ്കരിച്ചവനെ പോലയാണ്. സുബ്ഹി നിസ്കാരം ജമാഅത്തായി നിസ്‌കരിച്ചാൽ രാത്രി മുഴുവനും നമസ്കരിച്ചവനെ പോലയാണ്.
(മുസ്‌ലിം)
*📍മുനാഫിഖുകൾക്ക് ഭാരമാണ്*
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ النَّبِيُّ صلى الله عليه وسلم : لَيْسَ صَلاَةٌ أَثْقَلَ عَلَى الْمُنَافِقِينَ مِنَ الْفَجْرِ وَالْعِشَاءِ، وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا (صحيح البخاري)
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ഇശാഅ്, സുബ്ഹി എന്നീ നമസ്കാരത്തേക്കാൾ മുനാഫിഖുകൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി മുട്ടുകളിൽ ഇഴഞ്ഞു കൊണ്ടാണെങ്കിലും (ആ രണ്ടു നിസ്കാരത്തിലേക്കും) എത്തുമായിരുന്നു.
(സ്വഹീഹുൽ ബുഖാരി)
*📍മകനെ പള്ളിയില്‍ കണ്ടില്ല..?!*
وَعَنْ أَبِي بَكْرِ بْنِ سُلَيْمَانَ بْنِ أَبِي حَثْمَةَ، قَالَ: إِنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ، فَقَدَ سُلَيْمَانَ بْنَ أَبِي حَثْمَةَ فِي صَلَاةِ الصُّبْحِ، وَإِنَّ عُمَرَ غَدَا إِلَى السُّوقِ، وَمَسْكَنُ سُلَيْمَانَ بَيْنَ الْمَسْجِدِ وَالسُّوقِ، فَمَرَّ عَلَى الشِّفَاءِ أُمِّ سُلَيْمَانَ، فَقَالَ لَهَا: لَمْ أَرَ سُلَيْمَانَ فِي الصُّبْحِ، فَقَالَتْ: إِنَّهُ بَاتَ يُصَلِّي فَغَلَبَتْهُ عَيْنَاهُ، فَقَالَ عُمَرُ: لَأَنْ أَشْهَدَ صَلَاةَ الصُّبْحِ فِي جَمَاعَةٍ أَحَبُّ إِلَيَّ مِنْ أَنْ أَقُومَ لَيْلَةً. رَوَاهُ مالك.
അബൂബക്കര്‍ ഇബ്നു സുലൈമാന്‍(റ) വിൽ നിന്ന് നിവേദനം, ഉമർ (റ) സുബ്ഹി ജമാഅത്തിന് സുലൈമാന്‍(റ)വിനെ കണ്ടില്ല. സുബ്ഹി നിസ്കാരം കഴിഞ്ഞയുടന്‍ ഉമർ (റ) അങ്ങാടിയിലേക്ക് പുറപ്പെട്ടു. സുലൈമാന്‍ (റ) വിന്റെ വീട് പള്ളിയുടെയും അങ്ങാടിയുടെയും ഇടയിലാണ്. സുലൈമാന്‍(റ)വിന്റെ ഉമ്മ ശിഫാഅ്(റ)വിനെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഉമർ(റ) മഹതിയോട് ചോദിച്ചു: "സുബ്ഹിക്ക് സുലൈമാനെ കണ്ടില്ലല്ലോ..?"
മഹതി പറഞ്ഞു: "മകൻ രാത്രി മുഴുവൻ നിസ്കാരത്തിൽ മുഴുകി അവസാനം കണ്ണു ചിമ്മിപ്പോയതാണ്."
അപ്പോൾ ഉമർ (റ) പറഞ്ഞു: "രാത്രി മുഴുവൻ നിസ്കരിക്കുന്നതിനെക്കാൾ സുബ്ഹി ജമാഅത്തിൽ പങ്കെടുക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം"
(മുവത്വ)
[27/04, 10:16 pm] Sayyidath Mihraskoduvally: ജാബിർബ്‌നു സമുറ(റ)വിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു : നബി ﷺ സുബ്ഹി നമസ്‌കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ സൂര്യൻ പൂർണ്ണമായി ഉദിച്ചുയരുന്നതുവരെ അതേ സ്ഥലത്തുതന്നെ ചമ്രം പടിഞ്ഞിരിക്കാറുണ്ടായിരുന്നു.
【അബൂദാവൂദ്: 4850】
[29/04, 5:56 am] Sayyidath Mihraskoduvally: *اللهم صل وسلم وبارك على سيدنا محمد صلاة تكون لك رضاء ولحقه أداء*
*اللهم صل على سيدنا محمد ن النبي الامي الحبيب العالي القدر العظيم الجاه وعلي اله وصحبه*
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات*
*ബദ്‌രീങ്ങളുടെ മഹത്വം*🌹
ജഅ്ഫറു ബ്നു അബ്ദില്ലാഹ് رضي اللّٰه عنه പറയുന്നു : സ്വഹാബികളെ رضي اللّٰه عنهم സ്നേഹിക്കണമെന്നും പ്രധാനപ്പെട്ട വിഷയങ്ങളിൽ ബദ്‌രീങ്ങളെ رضي اللّٰه عنهم കൊണ്ട് തവസ്സുൽ തേടണമെന്നും എന്റെ പിതാവ് എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് , പിതാവ് എന്നോട് പറഞ്ഞു : മോനേ , ബദ്‌രീങ്ങളെ رضي اللّٰه عنهم പറയപ്പെടുമ്പോഴുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതാണ് . നിശ്ചയം ബദ്‌രീങ്ങളെ رضي اللّٰه عنهم പറയുമ്പോഴും അവരുടെ പേര് കൊണ്ട് തവസ്സുലാക്കി പ്രാർത്ഥിക്കുമ്പോഴും അല്ലാഹുവിന്റെ റഹ്‌മത്തും ബറകത്തും പാപമോചനവും പൊരുത്തവും തൃപ്തിയും അടിമയെ പൊതിയുന്നതാണ് . ഒരാൾ എല്ലാ ദിവസവും അവരുടെ പേരുകൾ ചൊല്ലുകയും അവരെ തവസ്സുലാക്കി അവന്റെ ആവശ്യം അല്ലാഹുവിനോട് ചോദിക്കുകയും ചെയ്താൽ അത് പൂർത്തീകരിക്കപ്പെടുന്നതാണ്
[شرح الصدر : ٣٧]
അശ്ശൈഖ് അബ്ദില്ലാഹിശ്ശബ്റാവി رضي اللّٰه عنه പറയുന്നു : പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ബദ്‌രീങ്ങളുടെ رضي اللّٰه عنهم പേരുകൾ ചൊല്ലുമ്പോൾ ഓരോരുത്തരുടെ പേരിലും തർളിയത്ത് ചൊല്ലൽ അനിവാര്യമാണ്
*محمد رسول اللّٰه ﷺ ، أبو بكر الصديق رضي اللّٰه عنه ، عمر بن الخطاب رضي اللّٰه عنه*
എന്നിങ്ങനെ അവൻ ചൊല്ലണം , കാരണം ഉത്തരം ലഭിക്കാൻ ഏറ്റവും എളുപ്പമാർഗമാണിത്
[شرح الصدر : ٣٧]
[05/05, 10:14 pm] Sayyidath Mihraskoduvally: *നരകമോചനത്തിന്റെ*
*പത്തു നാളുകള്‍*
മഹാനായ അബൂ ഹുറൈറ (റ) മരണമാസന്നമായപ്പോള്‍ കരഞ്ഞുപോയി. എന്തേ കരഞ്ഞതെന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: "ഞാന്‍ കരഞ്ഞത് ഈ ദുനിയാവിലെ ജീവിതം ഇനിയില്ലല്ലോ എന്ന വിഷമം കൊണ്ടല്ല. മറിച്ച്, ഇനിയെന്റെ മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് സ്വര്‍ഗ്ഗത്തിലേക്കും ഒന്ന് നരകത്തിലേക്കും. എവിടെക്കാണ് എന്നെ കൊണ്ട് പോകുക എന്നാലോചിച്ചാണ് ഞാന്‍ കരഞ്ഞത്" നരകശിക്ഷ അതികഠിനമാണ്.
ഈ ദുനിയാവിലെ അഗ്നിയെക്കാള്‍ എഴുപതിരട്ടി ചൂട്. കല്ലും മനുഷ്യനുമാണതിലെ വിറകുകള്‍. കുടലുകള്‍ കരിച്ചു കളയുന്ന 'ഹമീം' എന്ന പാനീയം. അതിദുര്‍ഗന്ധിയായ 'സക്കൂം' മരത്തില്‍ നിന്നുള്ള ഭക്ഷണം. അങ്ങനെയങ്ങനെ... ദുരിതക്കയത്തില്‍ ഗതികെട്ടലയുന്ന സത്യനിഷേധികളുടെയും പാപികളുടെയും സംഭീത ചിത്രം വര്‍ണ്ണിക്കാവതല്ല തന്നെ.
ശദ്ദാദ് ബിന്‍ ഔസ് (റ) ഉറങ്ങാന്‍ കിടന്നാല്‍ വറചട്ടിയിലിട്ട ധാന്യമണിയെപ്പോലെ എരിപൊരികൊള്ളുമായിരുന്നത്രെ.
എന്നിട്ട് "അല്ലാഹുവേ നരകം എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല" എന്ന് പറഞ്ഞു പുലരുവോളം പ്രാരത്ഥനാമഗ്നനായി രാത്രികള്‍ തീര്‍ക്കുമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പക്ഷേ, നമുക്കിതെല്ലാം പാടിപ്പഴകിയൊരു പല്ലവിയായാണ് അനുഭവപ്പെടുന്നത്. ഒരു പാട് കേട്ടപ്പോള്‍ കാലഹരണപ്പെട്ട പോലെ. നാരകവാസമെന്നാല്‍ പാടെ തള്ളിക്കളയാവുന്നൊരു വിദൂര സാധ്യതയല്ല. മോഹാസക്തികളുടെ മുന്നില്‍ പക്വത നഷ്ടപ്പെടുമ്പോള്‍ നരകവാതിലുകള്‍ തുറക്കപ്പെടുന്നു.
"നരകം ശരീരേച്ഛകളാലും സ്വര്‍ഗ്ഗം അപ്രിയകര്‍മ്മങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു" (ബുഖാരി, മുസ്‌ലിം) എന്ന തിരുവചനം ഉണര്‍ത്തുന്നത്, താല്‍ക്കാലിക ആവേശങ്ങള്‍ക്കൊത്തു താളം തുള്ളിയാല്‍, അത്തരം ചെയ്തികളെല്ലാം നരകശിക്ഷയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. ചെയ്യുന്ന സല്‍കര്‍മ്മങ്ങളാവട്ടെ, കളങ്കമുക്തമല്ലെങ്കില്‍ അവയും നയിക്കുക നരകത്തിലേക്ക് തന്നെയാണ്.
നരകത്തില്‍ ആദ്യമെറിയപ്പെടുന്ന മൂന്നു വിഭാഗങ്ങളെക്കുറിച്ച് തിരുനബി ﷺ വിവരിച്ചത് ഹദീസ് ഗ്രന്ഥങ്ങള്‍ ഉദ്ദരിക്കുന്നുണ്ട്. രക്തസാക്ഷിയും പണ്ഡിതനും പണക്കാരനും. അവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് പകരം എന്ത് ചെയ്തുവെന്ന് ചോദിക്കപ്പെടുമ്പോള്‍, അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചെന്നും, ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തെന്നും, ദാനധര്‍മ്മങ്ങള്‍ നല്‍കിയെന്നും മറുപടി പറയുന്നു.
പക്ഷെ, അവയെല്ലാം നുണയാണെന്നും, ധീരനെന്നോ പണ്ഡിതനെന്നോ ഉദാരനെന്നോ ജനങ്ങള്‍ പറയാന്‍ വേണ്ടി മാത്രം ചെയ്തതാണെന്നും, അങ്ങനെ പറയെപ്പെട്ടുവെന്നുമുള്ള വിധിന്യായത്തിലൂടെ നരകശിക്ഷ വിധിക്കപ്പെടുന്നു. നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഉപര്യുക്ത ഹദീസുകള്‍ സൂചിപ്പിക്കുന്നത്, നരകപരിസരത്തു തന്നെയാണ് മനുഷ്യന്‍ മേയുന്നതെന്നും കഠിനവും ആത്മാര്‍ത്ഥവുമായ ഉപാസനായത്നങ്ങളിലൂടെ മാത്രമേ മോക്ഷം സാധ്യമാകൂ എന്നുമാണ്. എന്നാല്‍, സൃഷ്ടാവിന്റെ പരമപ്രതാപവും സൃഷ്ടികള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ മാഹാത്മ്യവും പരിഗണിക്കുമ്പോള്‍ തദനുസൃതമായ ആരാധനകളിലൂടെ കൃതജ്ഞത പുലര്‍ത്തുന്നവനാവാന്‍ മര്‍ത്ത്യന് കഴിയില്ലൊരിക്കലും.
📜അലിയ്യ് ബിന്‍ അബീ താലിബിന്റെ (റ) ഭാഷയില്‍ പറഞ്ഞാല്‍ സ്വര്‍ഗ്ഗം ലഭിക്കാനുള്ള അര്‍ഹതയില്ല, നരകം സഹിക്കാനുള്ള ശക്തിയുമില്ല, സര്‍വ്വ ശക്തനായ നാഥന്‍ പശ്ചാത്താപം സ്വീകരിച്ചു മാപ്പ് നല്‍കി കനിയുകയല്ലാതെ വഴി വേറെയില്ല. ദയാപരനായ റബ്ബ് ഏറ്റവും കൂടുതല്‍ കനിയുന്ന മാസമാണീ വിശുദ്ധ റമളാന്‍. കൊടുംപാതകം ചെയ്തവര്‍ക്കും മാപ്പ് നല്‍കി നരകമോചനം അനുവദിക്കുകയാണവന്‍ ഈ പുണ്യമാസത്തിലുടനീളം.
തിരുനബി ﷺ പറയുന്നു: "എല്ലാ രാത്രിയിലും അല്ലാഹുﷻവിനു നരകമോചിതരുണ്ട്" (ബുഖാരി) പ്രത്യേകിച്ച് മൂന്നാം പത്തില്‍. "അതിന്റെ അവസാന പത്തു ദിനങ്ങള്‍ നരകമോചനത്തിന്റേതാണ്"
(ബൈഹഖി)
സര്‍വ്വ ലോക പരിപാലകനായ നാഥാ, ഞങ്ങള്‍ക്ക് നീ നരകമുക്തി നല്‍കേണമേ.., സ്വര്‍ഗ്ഗവാസം അനുവദിക്കേണമേ.., നിങ്ങളുടെ ദുആയിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഉൾപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...
[07/05, 4:45 am] Sayyidath Mihraskoduvally: *നീ എന്തിനാണ് കരയുന്നത്*
ഹബീബുല്‍ അജമി رضي الله عنه ഹസന്‍ ബസ്വരി(رضي الله عنه)വിന്റെ ശിഷ്യനാണ്. മഹാനവര്‍കളുടെ ചാരത്തേക്ക് ഒരു സ്ത്രീ കരഞ്ഞു കൊണ്ട് വന്നു.
'എന്തിനാണ് കരയുന്നതെന്ന്'
ആ സ്ത്രീയോട് മഹാന്‍ സൗമ്യമായിട്ട് അന്വേഷിച്ചു. ആ സ്ത്രീ വിതുമ്പിക്കൊണ്ടു പറഞ്ഞു:
'എന്റെ പ്രിയപ്പെട്ട മകനെ കാണാനില്ല.അവനില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. അവനിലേക്ക് എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സന്ദര്‍ഭമാണിത്. അവനെ പിരിഞ്ഞിരിക്കാനുള്ള കരുത്ത് എന്റെ മനസ്സിനില്ല. നിങ്ങളൊന്ന് അല്ലാഹുﷻവിനോട് ദുആ ചെയ്യണം.നിങ്ങളുടെ ദുആഇന്റെ ബറക്കത്ത് കൊണ്ട് എന്റെ മകന്‍ തിരിച്ചു വരും.'
ആ സ്ത്രീ, തികട്ടി വന്ന കണ്ണുനീരിനെ അടക്കി നിറുത്തികൊണ്ട്,ആത്മസംയമനം പാലിച്ചു.
'നിങ്ങളുടെ കൈവശം സ്വര്‍ണ്ണ നാണയമോ വെള്ളി നാണയമോ വല്ലതും ഉണ്ടോ..?'
ഹബീബുല്‍ അജമി(رضي الله عنه) ആ സ്ത്രീയോട് ചോദിച്ചു.
'അതെ, ഉണ്ട്'
ആ സ്ത്രീ എന്തിനും തയ്യാറായിക്കൊണ്ട് മറുപടി പറഞ്ഞു.
'എങ്കില്‍ നിങ്ങളത് ദാനം നല്‍കൂ'
ഹബീബ് رضي الله عنه ആ സ്ത്രീയോട് പറഞ്ഞു. അവരത് ദാനം നല്‍കി.ഹബീബ് رضي الله عنه ആ സ്ത്രീക്ക് വേണ്ടി ദുആ ചെയ്തു കൊടുത്തു.എന്നിട്ട് മഹാന്‍ ആ സ്ത്രീയോടായി പറഞ്ഞു:
'നിങ്ങള് ഭയപ്പെടേണ്ട, വൈകാതെ തന്നെ നിങ്ങളുടെ മകനെ അല്ലാഹു ﷻ നിങ്ങളിലേക്ക് എത്തിച്ചു തരും' .
മഹാന്റെ വാക്കിലുള്ള ഉറപ്പിന്റെ മേലില്‍ ആ സ്ത്രീ ധൈര്യസമേതം വീട്ടിലേക്ക് മടങ്ങി...
വീട്ടുപടിക്കലെത്തിയതും പുഞ്ചിരിക്കുന്ന മുഖവുമായി തന്നെ കാത്തിരിക്കുന്ന മകനാണ് ആ സ്ത്രീയെ സ്വീകരിച്ചത്. ആ സ്ത്രീ അറിയാതെ അട്ടഹസിച്ചു പോയി. ഇതെന്തു മറിമായം..!!
മകനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കിടാന്‍ ആ സ്ത്രീ ഹബീബുല്‍ അജമിയുടെ (رضي الله عنه) അടുത്തേക്ക് പോയി.മഹാനവര്‍കള്‍ മകനോട് ചോദിച്ചു:
'നീ എവിടെയായിരുന്നു? എങ്ങെനെയാണ് തിരിച്ചു വന്നത്..?'
അവന്‍ പറഞ്ഞു:
'ഞാന്‍ കിര്‍മാനില്‍ ഒരാളുടെ സേവകനായിരുന്നു.അദ്ദേഹം മാംസം വാങ്ങാനായിട്ട് എന്നെ അങ്ങാടിയിലേക്ക് വിട്ടതായിരുന്നു. മാംസം വാങ്ങി മടങ്ങുന്ന സമയത്ത് ശക്തമായ കാറ്റ് അടിച്ചു വീശാന്‍ തുടങ്ങി. നിമിഷം തോറും കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചുവരാന്‍ തുടങ്ങി.
'അവന്റെ ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോകൂ' എന്ന് കാറ്റിനോട് ആരോ വിളിച്ചു പറയുന്നതായിട്ട് എനിക്ക് അനുഭവപ്പെട്ടു. അങ്ങെനെയാണ് ഞാനിവിടെയെത്തിയത്.'
ഹബീബുല്‍ അജമിرضي الله عنه യുടെ ദുആ കരണമായിട്ടും ആ ഉമ്മയുടെ സ്വദഖയുടെ ബറക്കത്തിനാലുമാണ് ആ കുട്ടി തിരിച്ചുവന്നത്.
'നിങ്ങളുടെ രോഗികളെ നിങ്ങൾ സ്വദഖ കൊണ്ട് ചികിത്സിക്കൂ, അത് മഹത്തായ ഒറ്റമൂലിയാണെ'ന്ന് തിരുനബി ﷺ തങ്ങൾ പറഞ്ഞിട്ടുണ്ട്.
*– حبيب العجمي رضي الله عنه :*
*وكان يأتي إلى الحسن البصري رضي الله عنه في بعض الأوقات ويتعلم منه القرآن , وكان بليدا , ولذا سُمّي بالعجمي .*
*حكي : أنه جاءت إليه امرأة عجوز باكية متضرعة , وقالت : إن لي ابنا قد غاب عن عيني زمانا , وأنا مشتاقة إليه , وما بقي لي طاقة على فراقه , وأريد أن تدعو الله تعالى عسى أن يردّه إليّ ببركة دعائك . قال حبيب : هل لكِ شيء من الدراهم والدنانير ؟ قالت : نعم , فأمرها بالتصدُّق , ثم دعا لها , وقال : إن الله تعالى يوصله إليكِ الساعة إن شاء الله تعالى . فما وصلتِ العجوزة إلى باب بيتها إلا وقد رأت ابنها جائيا إليها , فصاحت العجوزة , وأخذتِ الابن وجاءت به إلى حبيب مسرورة شاكرة لله تعالى , فسأله حبيب , وقال : كيف جئت ؟ قال : كنت في كرمان خادما لشخص , فبعثني إلى السوق في طلب لحم لأشتري له , فاشتريت له لحما , ورجعت إليه , فهبّت ريح وحملتْني , وسمعتُ قائلا يقول : يا ريح , إلى أمه . وكان ذلك ببركة دعاء حبيب رحمه الله , وصدقة والدته .( تذكرة الأولياء , ص : 84 / فريد الدين عطار النيسابوري )*
*(وداووا مرضاكم بالصدقة) يعني صدقة التطوع مهما أمكن طلبا للشفاء بها فإنها نعم الدواء (فيض القدير شرح الجامع الصغير 3/ 388 / المُنَاوِي (952 - 1031 هـــــ )*
*🌱ഗുണപാഠം🌱*
സ്വദഖ പ്രശ്‌ന പരിഹാരിയാണ്. നമ്മുടെ ഏത് വലിയ പ്രതിസന്ധിയെ തടുക്കാനുമുള്ള ശക്തി സ്വദഖക്കുണ്ട്. കാരണം അപരന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റടുക്കുമ്പോഴാണ് സ്വദഖ രൂപപ്പെടുന്നത്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രതിപ്രവര്‍ത്തനമുണ്ടാകുന്നത് പോലെ; നമ്മള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ അല്ലാഹു ﷻ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനും ആളുകളെ നിശ്ചയിക്കും. ഇതൊരു ചാക്രിക പ്രക്രിയയാണ്.
കൂടാതെ സ്വദഖ ഏറ്റവും വലിയ നിധിയാണ്. ആഖിറത്തില്‍ മീസാനെന്ന തുലാസിന് ഭാരം വര്‍ധിപ്പിക്കാന്‍ പറ്റിയ നിധി.
റമളാനും സ്വദഖയും പരസ്പരം ഇണചേരുമ്പോള്‍ ജന്മം കൊള്ളുന്ന സൃകൃതങ്ങളെ വിവരിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സുവര്‍ണ്ണാവരം നമ്മുടെ മുമ്പിലിതാ യാത്ര ചോദിച്ചു കൊണ്ട്; റിട്ടന്‍ ടിക്കറ്റും പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് റമളാന്‍ മടക്കയാത്രയാരംഭിക്കുന്നതിന് മുമ്പ് ഈ അവസരം പാഴാക്കരുത്.
[07/05, 12:26 pm] Sayyidath Mihraskoduvally: അബൂദർ (റ) വിൽ നിന്ന് തന്നെ നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: പുണ്യകർമ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്. നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ട് മുട്ടുക എന്നതാണെങ്കിലും.
【മുസ്ലിം: 2626】
[07/05, 12:32 pm] Sayyidath Mihraskoduvally: *സക്കാത്ത് കൊടുത്തു വീട്ടാത്തവർക്കുള്ള ശിക്ഷ*
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "അല്ലാഹു ﷻ സമ്പത്ത് നൽകിയ ഒരാൾ അതിന്റെ സക്കാത്ത് വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ വിഷം മുറ്റിയ സർപ്പമായി അതിനെ മാറ്റപ്പെടും. അവന്റെ കഴുത്തിൽ മാലയായി അണിയിക്കപ്പെടുന്ന ആ സർപ്പത്തിന് രണ്ട് തേറ്റകൾ ഉണ്ടായിരിക്കും. അതിന്റെ വായ കൊണ്ട് ആ മനുഷ്യനെ കടിച്ചു കൊണ്ട് ആ സർപ്പം പറയും.' ഞാൻ നിന്റെ സമ്പത്താണ്. ഞാൻ നീ സൂക്ഷിച്ച് വെച്ച നിധിയാണ്.'
ശേഷം മുത്ത്നബി ﷺ ഈ ആയത്ത് ഓതി
وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّـهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿١٨٠﴾
(സാരം: തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു ﷻ നല്‍കിയതില്‍ പിശുക്കു കാണിക്കുന്നവര്‍ അതു ഗുണകരമാണെന്നു ധരിച്ചു പോകാതിരിക്കട്ടെ; പ്രത്യുത വമ്പിച്ച ദോഷമാണത്. ആ ലുബ്ധിച്ച വസ്തു അന്ത്യനാളിലവര്‍ക്ക് കണ്ഠാഭരണമായി ചാര്‍ത്തപ്പെടും. ഭുവന-വാനങ്ങളുടെ അനന്തരാവകാശം അല്ലാഹുﷻവിന്നു മാത്രമാണ്. നിങ്ങളുടെ ചെയ്തികള്‍ സൂക്ഷ്മമായറിയുന്നവനാണവന്‍.(ആലുഇമ്റാൻ: 180)
(സ്വഹീഹുൽ ബുഖാരി: 4565)
[08/05, 1:24 pm] Sayyidath Mihraskoduvally: സൗബാൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിം തന്റെ സഹോദരനെ സന്ദർശിക്കുന്നുവെങ്കിൽ അയാൾ തിരിച്ചു വരുന്നവരേയും സ്വർഗ്ഗത്തിലെ ഒരു ഖർഫത്തിലായിരിക്കും, അവർ ചോദിച്ചു, അല്ലാഹു ﷻ വിന്റെ പ്രവാചകരേ (ﷺ), ഖർഫത്ത് എന്നാൽ എന്താണ്..? അവിടുന്ന് (ﷺ) പറഞ്ഞു: സ്വർഗ്ഗത്തിൽ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങളാണ്.
【മുസ്ലിം: 2568】
[09/05, 5:04 am] Sayyidath Mihraskoduvally: *സയ്യിദുൽ ഇസ്തിഗ്ഫാർ*
പാപം ചെയ്യാത്ത മനുഷ്യർ വളരെ അപൂർവം അയിരിക്കും. എന്നാൽ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യലോ ഏറ്റ് പറച്ചിലോ അതിനൊരു പ്രതിവിധി ആണ്...
ഒരു മുസ്ലിമിനെ സംബന്ധിച്ച് പാപമോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളിൽ വെച്ച് ഏറ്റവും ഉന്നതമായത് ആണ്
*"സയ്യിദുൽ ഇസ്തിഗ്ഫാർ"* അഥവാ പാപമോചന പ്രാർത്ഥനകളുടെ നേതാവ്. ഇതിനു മുകളിൽ ഒരു പാപമോചന പ്രാർത്ഥനയില്ല...
ഇത് നിങ്ങൾ എത്ര പേർ പഠിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല... *പക്ഷെ ഒരാൾ നേരം വെളുത്ത ശേഷം (സുബ്ഹിക്ക് ശേഷം) ചൊല്ലുകയും രാത്രിയാകും മുന്നെ മരണപ്പെടുകയോ, ഒരാൾ രാത്രി ആയ ശേഷം ചൊല്ലുകയും (മഗ്രിബിന് ശേഷം) നേരം വെളുക്കും മുന്നെ മരണപ്പെടുകയും ചെയ്താൽ അയാൾ ഉറപ്പായും സ്വർഗ്ഗത്തിൽ ആയിരിക്കുമെന്ന് അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു...*
ഇത് ചൊല്ലുന്നത് കാണാതെ പഠിച്ച് പറയാനുള്ളതല്ല... *അർത്ഥം അറിഞ്ഞ് പറഞ്ഞാൽ മാത്രമെ അതിനുള്ള പ്രതിഫലം ഉണ്ടാവുകയുള്ളൂ...*
*اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ.*
*اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ =*
അല്ലാഹുവേ നീ എന്റെ രക്ഷിതാവാണ്. നീയല്ലാതെ ആരാധ്യനില്ല...
*خَلَقْتَني وأَنَا عَبْدُكَ =*
നീയാണ് എന്നെ സൃഷ്ട്ടിച്ചത്. ഞാൻ നിന്റെ അടിമയുമാണ്...
*وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ =*
ഞാൻ എന്റെ കഴിവ് അനുസരിച്ച് നിന്നോടുള്ള കരാറും നിന്റെ വാഗ്ദാനവുമനുസരിച്ച് നില കൊള്ളുന്നു...
*أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ =*
ഞാൻ ചെയ്തിട്ടുള്ള പ്രവർത്തികളുടെ ദോഷത്തിൽ നിന്നും നിന്നോട് രക്ഷ തേടുന്നു...
*أَبوءُ لَكَ بِنِعْمتِكَ علَيَ =*
നീയെനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ ഞാൻ സമ്മതിക്കുന്നു...
*وأَبُوءُ بذَنْبي =*
ഞാൻ ഒരുപാട് പാപങ്ങൾ ആണു ചെയ്തിട്ടുള്ളത്. അതു ഞാൻ നിന്റെ മുന്നിൽ കുറ്റ സമ്മതത്തോടെ ഏറ്റു പറയുന്നു...
*فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ =*
അതിനാൽ നീ എനിക്ക് പൊറുത്ത് തരേണമേ.. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുത്ത് തരുന്നവനായി മറ്റാരുമില്ല.
[09/05, 5:04 am] Sayyidath Mihraskoduvally: *സയ്യിദുൽ ഇസ്തിഗ്ഫാർ*
പാപം ചെയ്യാത്ത മനുഷ്യർ വളരെ അപൂർവം അയിരിക്കും. എന്നാൽ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യലോ ഏറ്റ് പറച്ചിലോ അതിനൊരു പ്രതിവിധി ആണ്...
ഒരു മുസ്ലിമിനെ സംബന്ധിച്ച് പാപമോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളിൽ വെച്ച് ഏറ്റവും ഉന്നതമായത് ആണ്
*"സയ്യിദുൽ ഇസ്തിഗ്ഫാർ"* അഥവാ പാപമോചന പ്രാർത്ഥനകളുടെ നേതാവ്. ഇതിനു മുകളിൽ ഒരു പാപമോചന പ്രാർത്ഥനയില്ല...
ഇത് നിങ്ങൾ എത്ര പേർ പഠിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല... *പക്ഷെ ഒരാൾ നേരം വെളുത്ത ശേഷം (സുബ്ഹിക്ക് ശേഷം) ചൊല്ലുകയും രാത്രിയാകും മുന്നെ മരണപ്പെടുകയോ, ഒരാൾ രാത്രി ആയ ശേഷം ചൊല്ലുകയും (മഗ്രിബിന് ശേഷം) നേരം വെളുക്കും മുന്നെ മരണപ്പെടുകയും ചെയ്താൽ അയാൾ ഉറപ്പായും സ്വർഗ്ഗത്തിൽ ആയിരിക്കുമെന്ന് അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു...*
ഇത് ചൊല്ലുന്നത് കാണാതെ പഠിച്ച് പറയാനുള്ളതല്ല... *അർത്ഥം അറിഞ്ഞ് പറഞ്ഞാൽ മാത്രമെ അതിനുള്ള പ്രതിഫലം ഉണ്ടാവുകയുള്ളൂ...*
*اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ.*
*اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ =*
അല്ലാഹുവേ നീ എന്റെ രക്ഷിതാവാണ്. നീയല്ലാതെ ആരാധ്യനില്ല...
*خَلَقْتَني وأَنَا عَبْدُكَ =*
നീയാണ് എന്നെ സൃഷ്ട്ടിച്ചത്. ഞാൻ നിന്റെ അടിമയുമാണ്...
*وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ =*
ഞാൻ എന്റെ കഴിവ് അനുസരിച്ച് നിന്നോടുള്ള കരാറും നിന്റെ വാഗ്ദാനവുമനുസരിച്ച് നില കൊള്ളുന്നു...
*أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ =*
ഞാൻ ചെയ്തിട്ടുള്ള പ്രവർത്തികളുടെ ദോഷത്തിൽ നിന്നും നിന്നോട് രക്ഷ തേടുന്നു...
*أَبوءُ لَكَ بِنِعْمتِكَ علَيَ =*
നീയെനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ ഞാൻ സമ്മതിക്കുന്നു...
*وأَبُوءُ بذَنْبي =*
ഞാൻ ഒരുപാട് പാപങ്ങൾ ആണു ചെയ്തിട്ടുള്ളത്. അതു ഞാൻ നിന്റെ മുന്നിൽ കുറ്റ സമ്മതത്തോടെ ഏറ്റു പറയുന്നു...
*فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ =*
അതിനാൽ നീ എനിക്ക് പൊറുത്ത് തരേണമേ.. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുത്ത് തരുന്നവനായി മറ്റാരുമില്ല.
[09/05, 10:31 pm] Sayyidath Mihraskoduvally: *ലൈലതുൽ ഖദ്‌റിൽ മലക്കുകൾ പ്രവേശിക്കാത്ത ഭവനങ്ങൾ*
ﻭﻗﺎﻝ ﺑﻌﻀﻬﻢ ..... ﻭﻻ ﻳﺪﺧﻠﻮﻥ اﻯ اﻟﻤﻼﺋﻜﺔ اﻟﻨﺎﺯﻟﻮﻥ اﻟﻜﻨﺎﺋﺲ ﻭﺑﻴﻮﺕ اﻷﺻﻨﺎﻡ ﻭاﻷﻣﺎﻛﻦ اﻟﺘﻲ ﻓﻴﻬﺎ اﻟﻜﻠﺐ ﻭاﻟﺘﺼﺎﻭﻳﺮ ﻭاﻟﺨﺒﺎﺋﺚ ﻭﻓﻰ ﺑﻴﻮﺕ ﻓﻴﻬﺎ ﺧﻤﺮ اﻭ ﻣﺪﻣﻦ ﺧﻤﺮ اﻭ ﻗﺎﻃﻊ ﺭﺣﻢ اﻭ ﺟﻨﺐ اﻭ ﺁﻛﻞ ﻟﺤﻢ ﺧﻨﺰﻳﺮ اﻭ ﻣﺘﻀﻤﺦ ﺑﺎﻟﺰﻋﻔﺮاﻥ ﻭﻏﻴﺮ ﺫﻟﻚ.(روح البيان:١٠/٤٨٤)
ചില മഹാന്മാർ പറയുന്നു: ലൈലത്തുല്‍ ഖദ്റില്‍ ഭുമിയിലേക്ക് ഇറങ്ങിവരുന്ന മലക്കുകള്‍ പ്രവേശിക്കാത്ത ചില ഭാഗങ്ങളുണ്ട്.
*(1)* ക്രൈസ്തവ ദേവാലയങ്ങള്‍.
*(2)* ബിംബാരാധകരുടെ ഭവനങ്ങള്‍.
*(3)* നായകളുള്ള ഭവനങ്ങള്‍.
*(4)* (ജീവജാലങ്ങളുടെ) രൂപങ്ങൾ സ്ഥാപിച്ച സ്ഥലങ്ങള്‍,
*(5)* മദ്യമുള്ള വീടുകള്‍.
*(6)* മദ്യപാനി താമസിക്കുന്ന വീടുകൾ
*(7)* കുടുംബബന്ധം വിഛേദിച്ചവരുടെ വീടുകൾ.
*(8)* വലിയ അശുദ്ധിക്കാര്‍ താമസിക്കുന്ന വീട്.
*(9)* പന്നിമാംസം തിന്നുന്നവര്‍ വസിക്കുന്ന ഭവനം.
*(10)* ശരീരമാസകലം കുങ്കുമമോ മറ്റോ മോശമായ രൂപത്തില്‍ പൂശിയവന്‍ അധിവസിക്കുന്ന ഭവനം.
(റൂഹുൽ ബയാൻ:10/484)
*NB:* ഇതിൽ എട്ടാമതായി പറഞ്ഞ "വലിയ അശുദ്ധിക്കാർ" എന്നത് കൊണ്ട് ഉദ്ദേശം ജനാബത്ത് ഉണ്ടായിട്ട് കുളിക്കുന്നതിനെ നിസ്സാരമായി കാണുകയും, അങ്ങനെ നിസ്കാരത്തിന്റെ സമയമായിട്ടും കുളിയെ പിന്തിപ്പിക്കുന്നത് പതിവാക്കിയവരെക്കുറിച്ചാണ്.
[10/05, 10:34 pm] Sayyidath Mihraskoduvally: *ഫിത്ർ സകാത്തിന്റെ പത്ത് പ്രത്യേകതകൾ*
ഒരു ഹദീസിൽ ഇപ്രകാരം കാണാം:
ഫിത്ർ സക്കാത്ത് കൊടുക്കുന്നവർക്ക് പത്ത് പ്രത്യേകതകൾ ലഭിക്കും...
*◉ 01)* അവന്റെ ശരീരം ദോഷങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു.
*◉ 02)* നരകത്തിൽ നിന്ന് മോചനം ലഭിക്കുന്നു.
*◉ 03)* എടുത്ത നോമ്പുകൾ സ്വീകാര്യമുള്ളതാവുന്നു.
*◉ 04)* അവൻക്ക് സ്വർഗം നിർബന്ധമാകുന്നു.
*◉ 05)* അവൻ ഖബറിൽ നിന്ന് നിർഭയനായി (ഖിയാമത്ത് നാളിൽ) പുറത്തേക്ക് വരുന്നതാണ്.
*◉ 06)* ആ വർഷം അവൻ ചെയ്ത എല്ലാ നന്മകളും സ്വീകരിക്കപ്പെടുന്നു.
*◉ 07)* ഖിയാമത്ത് നാളിൽ എന്റെ ശഫാഅത്ത് അവൻക്ക് ലഭിക്കുന്നതാണ്.
*◉ 08)* സ്വിറാത്ത് പാലത്തിൽ മിന്നൽ വേഗത്തിൽ കടന്നു ചെല്ലാൻ അവൻക്ക് സാധിക്കും.
*◉ 09)* നന്മ തിന്മകൾ തൂക്കപ്പടുന്ന തുലാസിൽ നന്മകൾക്ക് തൂക്കം വർദ്ധിക്കും.
*◉ 10)* പരാജിതരുടെ പട്ടികയിൽ നിന്നും അവന്റെ പേർ അല്ലാഹു ﷻ മായ്ക്കുന്നതാണ്...
(ദഖാഇരുൽ ഇഖ്‌വാൻ)
[13/05, 9:22 pm] Sayyidath Mihraskoduvally: *ഹാജത്ത് നിസ്ക്കാരം*
ഹാജത്തെന്നാല്‍ ആവശ്യമെന്നര്‍ത്ഥം. ആവശ്യങ്ങള്‍ പലതും നമ്മെ അലട്ടാറുണ്ട്. ചില ആവശ്യങ്ങള്‍ സാധിക്കാറില്ല.
സാധിക്കുന്നതുതന്നെ ഭാഗികമായിരിക്കും.
എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ നാം പെട്ടെന്നു ചെയ്യാറ് വല്ല പുണ്യത്മാക്കളുടെയും
സമീപത്തു ചെന്ന് ദുആ ചെയ്യിക്കലാണ്. എന്നാല്‍, നമുക്കുതന്നെ ചെയ്യാവുന്ന ഒരു ലളിതമായ ഇബാദത്തുണ്ട്. അതാണു ഹാജത്ത് നിസ്കാരം...
ഇങ്ങനെയൊന്നുണ്ടെന്ന കാര്യം തന്നെ പലര്‍ക്കും അറിഞ്ഞുകൂടാ...
പണച്ചിലവൊന്നും ഇല്ലാത്ത കാര്യമാകയാല്‍ അറിഞ്ഞാലും ആരും ഇതത്ര കാര്യമാക്കാറില്ല.
ഈമാനുള്ളവര്‍ക്കു വേഗം ഫലിക്കുന്ന കാര്യമാണിതെന്നോര്‍ക്കുക...
എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും ഉറച്ചവിശ്വാസത്തോടെ ഇതൊന്ന് ചെയ്തു നോക്കുക. അത്ഭുതം കാണാം...
നമ്മുടെ ആവശ്യമെന്തെന്നു അല്ലാഹുﷻവിന്നറിയാമെങ്കിലും പറയണം.
അല്ലാഹുﷻവിന്‍റെ സന്നിധിയിലല്ലാതെ മാറ്റാരോടാണ് നമുക്കു പറയാനുള്ളത്?
ആരോടു പറഞ്ഞാലും അല്ലാഹുﷻവാണ് പരിഹരിക്കുന്നത്. ഔലിയാക്കന്മാര്‍ ദുആ ചെയ്താലും അല്ലാഹുﷻവാണ് കാര്യം
സാധിപ്പിച്ചുതരിക. അതിനാല്‍ അല്ലാഹുﷻവിനോട് ആവശ്യമുള്ളത് ചോദിക്കുക. ആ ചോദ്യം തന്നെ ഇബാദത്താണല്ലൊ.
കാരണം ദുആ എന്നത് ഇബാദത്തിന്‍റെ മജ്ജയാണെന്ന് നബിﷺഅരുളി.
*📍നിസ്കാര രൂപം:*
ഓരോ റക്കഅത്തിലും ഫാതിഹായും, ആയത്തുല്‍ കുര്‍സിയും, ഖുല്‍ഹുവല്ലാഹുവും ഓതിക്കൊണ്ട് ഈരണ്ട് റക്കഅത്തായി പന്ത്രണ്ട് റക്കഅത്തു നമസ്കരിക്കല്‍,
എന്നിട്ട് നമസ്ക്കാരം കഴിഞ്ഞാല്‍ സുജൂദ് ചെയ്തുകൊണ്ട് സുജൂദില്‍ ഇപ്രകാരം ദുആ ചെയ്യണം.
*سُبحان الّذي لبِسَ العِزَّ ولا ل به سُبْحان الّذي تَعَطَّفَ بالمجْدِ وَتَكَرَّمَ به سبْحان الّذي اَحْصي كُلَّ شَيْئٍ بِعِلْمِهِ سبْحان الّذي لايَنْبَغي التَّسْبيحُ الّا لهُ سبْحان ذِي المَنِّ والفَضْلِ سبْحان ذِي اْلعِزِّ والْكَرَمِ سبْحان ذِي الطَّوْلِ اَسْأَلُكَ بمَعاقِدِ الْعِزِّ من عَرشِكَ ومُنتَهي الرَّحْمَةِ مِنْ كِتابِكَ وباسْمِكَ الْاَعْظَمِ وَجَدِّكَ اْلاَعْلي وَكَلِماتِكَ التَّامَّاتِ اْلعَامّا الَّتي لايُجاوِزُهُنَّ بَرٌّ وَلافَاجِرٌ اَنْ تُصَلّيَ على مُحَمَّدٍ وعَلي الِ مُحَمَّدٍ*
എന്നിട്ട് മഗ്സിയ്യത്ത് (അല്ലാഹുﷻവിനോട് തെറ്റു ചെയ്യല്‍) അല്ലാത്ത നിലയിലുള്ള അവന്‍റെ ആവശ്യം അല്ലാഹുﷻവിനോടു ചോദിക്കണം.
എന്നാല്‍ ان شاء الله അവനു ഉത്തരം ലഭിക്കും.
ഇത് നിങ്ങളില്‍പ്പെട്ട വിഡ്ഢികള്‍ക്ക് പഠിപ്പിച്ചുകൊടുക്കരുത്. അവര്‍ അത് അല്ലാഹുﷻവിനോട് തെറ്റു ചെയ്യുന്നതിനുള്ള
ഒരു സഹായവസ്തുവാക്കിത്തീര്‍ക്കും, എന്ന് പറയപ്പെട്ടിരുന്നതായി ഞങ്ങള്‍ക്ക് നിവേദനം ലഭിച്ചിട്ടുണ്ടെന്ന് വുഹൈബ് (റ) പറഞ്ഞിരിക്കുന്നു.
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍
[13/05, 10:09 pm] Sayyidath Mihraskoduvally: *നിലയ്ക്കുന്നില്ല നോമ്പിന്റെ ചൈതന്യം*
*ആറ്‌നോമ്പ്*
ചെറിയ പെരുന്നാൡനോട് ചേര്‍ന്നുള്ള ആറ് ദിവസങ്ങൡ നോമ്പ് അനുഷ്ഠിക്കലാണ് ഏറ്റവും പുണ്യമുള്ളത്. ശവ്വാലില്‍ എപ്പോഴെങ്കിലും ആറ് ദിവസം നോമ്പെടുത്താലും ആറ് നോമ്പിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. റമളാന്‍ വ്രതത്തോടൊപ്പം *ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷത്തെ നോമ്പിന്റെ പ്രതിഫലമാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത് (* മുസ്‌ലിം 204). റമളാന്‍ വ്രതത്തോട് തുടര്‍ന്ന് തന്നെ ശവ്വാലിലെ നോമ്പെടുക്കുന്നത് ഒരു ആരാധനയില്‍ നിന്ന് വിരമിച്ച ഉടനെ മറ്റൊന്നിലേക്ക് പ്രവേശിക്കുന്നതിന്റെ ശുഭസൂചനയാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടാണ് റമളാന്‍ നോമ്പിനോട് ചേര്‍ന്ന് ആറ് നോമ്പെടുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന് പറയുന്നതും.
അവാച്യാനുഭൂതിയാണ് വ്രതത്തിനുള്ളത്. വ്രതം അനുഷ്ഠിക്കുന്നവന്റെ മാനസിക-ശാരീരിക ശുദ്ധിക്കനുസൃതമായി വളരുകയും ചെയ്യുന്നതാണ് വ്രതം മുഖേന അനുഭവിക്കുന്ന അനുഭൂതിയുടെ മധുരം. റമളാന്‍ നിര്‍ബന്ധ വ്രതത്തിനപ്പുറം ഐച്ഛിക വ്രതങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ വളരെ വിശാലമാണ്. അടുക്കും അച്ചടക്കവുമുള്ള മനസ്സും ശരീരവും സദാനിലനിര്‍ത്തി മുന്നോട്ട് ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇൗ അടിസ്ഥാനത്തില്‍ ഇസ്‌ലാം കല്‍പ്പിച്ച ഐച്ഛിക വ്രതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണിവിടെ.
വിശുദ്ധ റമളാനിന് ശേഷം വ്രതം പുണ്യമുള്ള മാസങ്ങളാണ് ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ്. സുന്നത്തു നോമ്പുകൡ പ്രധാനമാണ് ദുല്‍ഹിജ്ജ ഒമ്പതിന്റെ നോമ്പ്. കഴിഞ്ഞ് പോയതും ശേഷമുള്ളതുമായ രണ്ട് വര്‍ഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്ന പുണ്യം ഈ നോമ്പിനുണ്ട്. ഹാജിമാര്‍ അറഫയില്‍ തല്‍ബിയത്തിന്റെ മന്ത്രങ്ങളുമായി ഹജ്ജിന്റെ പ്രധാന കര്‍മം നിര്‍വഹിക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അറഫാനോമ്പ് അനുഷ്ഠിക്കുന്നത്. ഹാജിമാര്‍ക്ക് അറഫാ നോമ്പ് സുന്നത്തില്ല. ദുല്‍ഹിജ്ജ ഒമ്പതിനോട് കൂടെ എട്ടിന് കൂടി നോമ്പെടുക്കാന്‍ പ്രതേ്യക നിര്‍ദേശമുണ്ട്. അറഫാനോമ്പ് കഴിഞ്ഞ വര്‍ഷത്തേയും വരുന്ന വര്‍ഷത്തേയും ദോഷങ്ങള്‍ പൊറുപ്പിക്കുമെന്ന് അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതിഫലമായി പ്രതീക്ഷിക്കുന്നു എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം 196). ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസത്തെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമാണ്. ഒരു ദിവസത്തെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനും ഒരു രാത്രിയിലെ നിസ്‌കാരം ലൈലത്തുല്‍ ഖദ്‌റിലെ നിസ്‌കാരത്തിനും തുല്യമാണെന്ന് തിരുവചനമുണ്ട് (തുര്‍മുദി, ഇബ്‌നുമാജ).
*ആശൂറാഅ്*
വലിയ പുണ്യമുള്ള ആശൂറാഅ് നോമ്പ് (മുഹര്‍റം പത്ത്) റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ ആശൂറാഅ് നോമ്പിന്റെ കല്‍പനയുണ്ട്. ജൂതന്‍മാര്‍ പ്രസ്തുത ദിവസം വ്രതമെടുക്കുന്നത് കണ്ടപ്പോള്‍ ‘അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന്’ നബി(സ്വ)പറഞ്ഞത് ഹദീസിലുണ്ട്(മുസ്‌ലിം 134). മുഹര്‍റം പത്തിന്റെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ ദോഷങ്ങള്‍ പൊറുപ്പിക്കുമെന്നും തിരുനബി(സ്വ) പറഞ്ഞു (മുസ്‌ലിം 196). ഒമ്പതിന് പുറമെ പതിനൊന്നിന് കൂടി വ്രതമെടുക്കണമെന്ന് ഹദീസിലുണ്ട്. നിങ്ങള്‍ മുഹര്‍റം പത്തിന് നോമ്പെടുക്കുക, ജൂതന്‍മാരോട് എതിരാവുക, പത്തിന്റെ ഒരു ദിവസം മുമ്പും ഒരു ദിവസം ശേഷവും നോമ്പെടുക്കുക (അഹ്മദ്). ഇൗ മൂന്ന് ദിവസവും വ്രതമെടുക്കല്‍ സുന്നത്താണെന്ന് ഇമാം ശാഫിഇൗ(റ) ഉമ്മിലും ഇംലാഇലും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
*മാസത്തില്‍ മൂന്ന് നോമ്പ്*
എല്ലാ മാസത്തിലും മൂന്ന് നോമ്പ് നോല്‍ക്കുന്നതിനെ സംബന്ധിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അബൂഹുറൈറ(റ) പറയുന്നു: ‘റസൂല്‍(സ്വ) എന്നോട് മാസത്തില്‍ മൂന്ന് നോമ്പ് പിടിക്കാനും ളുഹാ നിസ്‌കരിക്കാനും ഉറങ്ങുന്നതിന് മുമ്പ് വിത്ര്‍ നിസ്‌കരിക്കാനും വസ്വിയ്യത്ത് ചെയ്തു'(ബുഖാരി 1981). അബുല്‍മാലിക് ബിന്‍ മല്‍ഹാന്‍(റ) പറയുന്നു: നബി(സ്വ) ഞങ്ങളോട് എല്ലാ മാസത്തിലും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങൡ നോമ്പെടുക്കാന്‍ കല്‍പിച്ചിരുന്നു. ഇൗ ദിവസങ്ങൡലെ നോമ്പുകള്‍ ഒരു വര്‍ഷത്തെ നോമ്പിന് സമമാണെന്ന് അവിടുന്ന് പറഞ്ഞിരുന്നു (അബൂദാവൂദ്/2449). പ്രസ്തുത നോമ്പുകളുടെ കാര്യത്തില്‍ തിരുനബി(സ്വ) പ്രതേ്യക ശ്രദ്ധയും താല്‍പര്യവും കാണിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: പ്രവാചകര്‍(സ്വ) യാത്രയിലാണെങ്കിലും നാട്ടിലാണെങ്കിലും പ്രസ്തുത നോമ്പുകള്‍ ഒഴിവാക്കാറുണ്ടായിരുന്നില്ല (നസാഇൗ198/4) അയ്യാമുല്‍ ബീള് എന്നാണ് ഇൗ ദിവസങ്ങള്‍ അറിയപ്പെടുന്നത്. ചന്ദ്രന്‍ പൂര്‍ണമായി കാണപ്പെടുന്ന ദിവസങ്ങള്‍. മാസത്തിന്റെ അവസാനത്തിലെ മൂന്ന് ദിവസം ഇരുപത്തെട്ട്, ഇരുപത്തൊമ്പത്, മുപ്പത് ദിവസങ്ങൡ നോമ്പ് അനുഷ്ഠിക്കുന്നതും സുന്നത്താണ് (ഫത്ഹുല്‍മുഇൗന്‍). അബൂദര്‍റി(റ)ല്‍ നിന്ന്: ‘ഒാരോ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുന്നവന്‍ ഒരു വര്‍ഷം നോമ്പ് അനുഷ്ഠിച്ചവനെപ്പോലെയാണ്. അബ്ദുല്ലാഹിബ്‌നു ശഖീഖ്(റ) പറയുന്നു: ഞാന്‍ മദീനയിലെത്തിയപ്പോള്‍ കറുത്ത് നീണ്ട ഒരാളെ കണ്ടു. ഞാന്‍ അദ്ദേഹത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അബൂദര്‍റ്(റ) ആണതെന്ന് മറുപടി കിട്ടി. ഞാനദ്ദേഹത്തോട് ചോദിച്ചു നിങ്ങള്‍ നോമ്പുകാരനാണോ? അദ്ദേഹം പറഞ്ഞു. അതേ! ഞങ്ങളെല്ലാവരും ഉമര്‍(റ)വിന്റെ അരികിലെത്തി. അവിടെ വിളമ്പിയ ഒട്ടകത്തില്‍ നിന്ന് അബൂദര്‍റ്(റ) കഴിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു: നിങ്ങള്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല, നിങ്ങള്‍ നോമ്പുകാരനാണെന്നല്ലേ എന്നോട് പറഞ്ഞത്. ഞാന്‍ എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് നോല്‍ക്കാറുണ്ട്. അത് കാരണം ഞാന്‍ എന്നും നോമ്പുകാരനാണ് (ബൈഹഖി) എന്ന് അദ്ദേഹം വിശദീകരിച്ചു.
*തിങ്കള്‍, വ്യാഴം*
ആഇശ(റ)യില്‍ നിന്ന്: തിങ്കള്‍, വ്യാഴം നോമ്പുകള്‍ അനുഷ്ഠിക്കുന്നതില്‍ നബി(സ്വ) പ്രതേ്യകം ശ്രദ്ധ കാണിച്ചിരുന്നു (തുര്‍മുദി). അബൂഹുറൈറ(റ)വില്‍ നിന്ന് നബി(സ്വ) പറഞ്ഞു: തിങ്കള്‍, വ്യാഴം ദിവസങ്ങൡലാണ് കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്റെ കര്‍മങ്ങള്‍ നോമ്പുകാരനായിരിക്കെ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (തുര്‍മുദി). തിങ്കളാഴ്ച നോമ്പിനാണ് വ്യാഴം നോമ്പിനേക്കാള്‍ മഹത്ത്വമുള്ളത്. തിരുനബി(സ്വ)യെ പ്രസവിക്കപ്പെട്ടതടക്കം പ്രധാന സംഭവങ്ങളെല്ലാം നടന്നത് തിങ്കളാഴ്ചയാണ്. യുദ്ധം നിഷിദ്ധമായ നാല് മാസങ്ങൡ നോമ്പിന് പ്രതേ്യകം പുണ്യങ്ങളുണ്ട്. അതിന് ശേഷം പുണ്യമുള്ളത് ശഅ്ബാനിലെ നോമ്പിനാണ്. ആഇശ(റ)യില്‍ നിന്ന്: തിരുനബി(സ്വ) പൂര്‍ണമായി നോമ്പ് അനുഷ്ഠിച്ചിരുന്നത് റമളാനിലാണ്. കൂടുതല്‍ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലും (ബുഖാരി, മുസ്‌ലിം). റമളാനാണോ എന്ന് തോന്നിക്കും വിധം നബി(സ്വ) ശഅ്ബാനില്‍ നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി, മുസ്‌ലിം).
മിഅ്‌റാജ് ദിനത്തിലെ നോമ്പ് വലിയ പുണ്യമുള്ളതാണ്. ഇമാം ഗസ്സാലി(റ) പറഞ്ഞു: അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു:’റജബ് ഇരുപത്തി ഏഴിന് നോമ്പെടുക്കുന്നവന് അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലമുണ്ട് (ഇഹ്‌യ 1/361). ശഅ്ബാന്‍ പതിനഞ്ച് (ബറാഅത്ത് ദിനം) നോമ്പിന് നിര്‍ദേശിക്കപ്പെട്ട പ്രത്യേക ദിവസമാണ്. അലി(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക. പകലില്‍ നോമ്പെടുക്കുക. അല്ലാഹു അന്ന് പറയും; എന്നോട് പൊറുക്കലിനെ തേടുന്നവരുണ്ടോ, ഞാന്‍ അവന് പൊറുത്തുകൊടുക്കാം. ഭക്ഷണം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ അവന് ഭക്ഷണം നല്‍കാം. പ്രയാസത്തില്‍ നിന്ന് മോചനം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ അവന് സുഖം നല്‍കാം (ബൈഹഖി).
നോമ്പിന്റെ മഹത്ത്വവും പവിത്രതയും ഉള്‍ക്കൊണ്ട് കൂടുതല്‍ നോമ്പെടുത്ത സ്വഹാബികള്‍ ഉണ്ടായിരുന്നു. അല്ലാഹുവുമായി അടുക്കാനും സ്വശരീരത്തെ കീഴ്‌പ്പെടുത്തി വികാരങ്ങളെ നിയന്ത്രിക്കാനും കഴിയുമെന്ന നിലക്കാണ് അവര്‍ നോമ്പിനെ സ്വീകരിച്ചത്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന്. തിരുനബി(സ്വ) എന്നോട് ചോദിച്ചു: നിങ്ങള്‍ എല്ലാ ദിവസവും നോമ്പ് നോല്‍ക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്യുന്നുവല്ലേ? ഞാന്‍ പറഞ്ഞു; അതേ നബിയേ! നബി(സ്വ) എന്നോട് നിര്‍ദേശിച്ചു: നിങ്ങള്‍ ദാവൂദ് നബിയുടെ നോമ്പ് നോല്‍ക്കുക. അദ്ദേഹം ഒന്നിടവിട്ടാണ് നോമ്പെടുത്തിരുന്നത് (ബുഖാരി/1979, മുസ്‌ലിം/187). ഇമാം മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പാണ്. വര്‍ഷത്തിലെ പകുതിയും ദാവൂദ് നബി നോമ്പിലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട നിസ്‌കാരവും ദാവൂദ് നബിയുടേത് തന്നെ. രാത്രിയുടെ ആദ്യ പകുതി ഉറങ്ങുകയും ശേഷം എണീറ്റു നിസ്‌കരിക്കുകയും കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും ഉറങ്ങുകയും വീണ്ടും എണീറ്റു നിസ്‌കരിക്കുകയുമാണ് ദാവൂദ് നബിയുടെ ശൈലി (മുസ്‌ലിം 190).
എല്ലാ ദിവസവും നോമ്പെടുക്കാന്‍ നബി(സ്വ) യോട് സമ്മതം ചോദിച്ച സ്വഹാബികളുണ്ട്. ഹംസത്തുബ്‌നു അംറ്(റ) നബിയോട് ചോദിച്ചു: എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ കഴിയുന്നയാളാണ് ഞാന്‍. ഞാന്‍ അങ്ങനെ ചെയ്യട്ടെ? റസൂല്‍(സ്വ) പറഞ്ഞു: കഴിയുമെങ്കില്‍ അങ്ങനെ ചെയ്‌തോളൂ (ബുഖാരി/1942). മാലികീ പണ്ഡിത പ്രമുഖനായ ഖാളി അബ്ദുല്‍ വഹാബ് (മരണം ഹി:422) പറഞ്ഞു: നോമ്പ് നിരോധിക്കപ്പെട്ട ദിവസങ്ങള്‍ ഒഴിവാക്കി ബാക്കി മുഴുവന്‍ ദിവസവും നോമ്പെടുക്കാന്‍ കഴിയുന്നവര്‍ക്ക് അത് അനുവദനീയമാണ്. കാരണം, അല്ലാഹു പറഞ്ഞത് കൂടുതല്‍ നന്മചെയ്യുന്നത് പുണ്യമാണെന്നാണല്ലോ. മാത്രമല്ല, എല്ലാ കര്‍മവും മനുഷ്യനുള്ളതാണ്. നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ് എന്ന തിരുവചനവും നോമ്പിന്റെ മഹത്ത്വം എടുത്തു പറയുന്നു. അത് കാരണമാണ് മഹാന്മാരായ സ്വഹാബത്തില്‍ പലരും തുടര്‍ച്ചയായി നോമ്പ് നോറ്റിരുന്നത്. തുടര്‍ച്ചയായ നോമ്പ് കറാഹത്താണെന്നാണ് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നത്. എന്നാല്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ആകാമെന്നാണ് ഹദീസുകള്‍ നല്‍കുന്ന സൂചന. അബൂമാലികില്‍ അശ്അരിയ്യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു പ്രത്യേക വീടുണ്ട്. അതിന്റെ ഉള്‍ഭാഗത്ത് നിന്ന് പുറംഭാഗവം കാണാന്‍ കഴിയും. പുറത്ത് നിന്ന് ഉള്‍ഭാഗവും. സംസാരം മയപ്പെടുത്തുകയും ഭക്ഷണം കഴിപ്പിക്കുകയും നോമ്പ് തുടര്‍ച്ചയായി നോല്‍ക്കുകയും ജനങ്ങളെല്ലാം ഉറങ്ങുമ്പോള്‍ നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്കാണ് അത് നിര്‍മിക്കപ്പെട്ടിട്ടുള്ളത് (അഹ്മദ് 4/414, തുര്‍മുദി. 2527). ഇബ്‌നു ഉമര്‍(റ)വിനോട് തുടര്‍ച്ചയായ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ പ്രതികരിച്ചു. നോമ്പ് തുടര്‍ച്ചയായി നോല്‍ക്കുന്നവനെ ഞങ്ങളുടെ കൂട്ടത്തില്‍ നന്മയില്‍ മുന്‍കടന്നവനായാണ് ഞങ്ങള്‍ എണ്ണിയിരുന്നത് (ബൈഹഖി 301/4). ഉര്‍വ(റ) പറയുന്നു: ആഇശ(റ) യാത്രയിലും അല്ലാത്തപ്പോഴും സ്ഥിരമായി നോമ്പെടുക്കുന്നവരായിരുന്നു. (ബൈഹഖി 301/4). അനസ്(റ) പറയുന്നു: യുദ്ധത്തില്‍ പങ്കെടുക്കേണ്ട കാരണത്താല്‍ അബൂത്വല്‍ഹ(റ) നബി(സ്വ)യുടെ കാലത്ത് തുടര്‍ച്ചയായി നോമ്പെടുക്കാറുണ്ടായിരുന്നില്ല. നബി(സ്വ)യുടെ വഫാത്തിന് ശേഷം നോമ്പ് നിരോധിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമേ അബൂത്വല്‍ഹ നോമ്പ് ഒഴിവാക്കിയിരുന്നുള്ളൂ (ബുഖാരി 2828). തുടര്‍ച്ചയായ നോമ്പ് കൊണ്ട് പ്രയാസമില്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് ഹദീസുകളില്‍ കാണാനാകുന്നത്
[13/07, 3:52 pm] Sayyidath Mihras Koduvlly: അബൂ ഹാസിം (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബു ഹുറൈറ (റ) വിന്റെ പിന്നിൽ നിൽക്കുകയാണ്. അദ്ദേഹം വുളൂഅ് ചെയുമ്പോൾ കൈ കഴുകുന്ന സമയത്ത് കക്ഷം വരെ നീട്ടി കഴുകുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇതെന്തൊരു വുളു ആണ്..? അബൂഹുറൈറ (റ) പറഞ്ഞു: നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ? നിങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ വുളു തന്നെ എടുക്കില്ലായിരുന്നു. എന്റെ കൂട്ടുകാരനായ ഹബീബായ മുഹമ്മദ് നബി ﷺ തങ്ങൾ പറഞ്ഞു : സത്യ വിശ്വാസിയുടെ വുളുവിന്റെ തിളക്കം അവന്റെ വുളൂഅ് എവിടെവരെ ചെയ്തുവോ അത്രവരേയും ഉണ്ടായിരിക്കും.
【മുസ്ലിം: 250】
[14/07, 3:47 pm] Sayyidath Mihras Koduvlly: ആയിഷ ബിൻത് ത്വൽഹ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: എനിക്ക് മുഅ്മിനീങ്ങളുടെ ഉമ്മയായ ആയിഷ ബീവി (റ) പറഞ്ഞു തന്നു. ഞാൻ അല്ലാഹു ﷻ വിന്റെ റസൂലിനോട് ചോദിച്ചു. ഓ നബിയെ ഞങ്ങൾ അങ്ങയോടൊപ്പം യുദ്ധം ചെയ്യാൻ പുറത്തു പോരട്ടെ... കാരണം യുദ്ധത്തേക്കാൾ വലിയൊരു പ്രവർത്തനം ഖുർആനിൽ വേറെ പറഞ്ഞിട്ടില്ല. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു അങ്ങനെ പറയല്ലേ: യുദ്ധത്തേക്കാൾ ഏറ്റവും നന്മയും ഭംഗിയും കഅ്ബയിൽ പോയി സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്യൽ ആണ്.
【നസാഈ: 2628】
[15/07, 2:46 pm] Sayyidath Mihras Koduvlly: 🌹 *അറഫാ ദിനം: പറഞ്ഞു തീരാത്ത പുണ്യങ്ങൾ* 🌹
1️⃣9️⃣3️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
തയ്യാറാക്കിയത്: *അബൂത്വാഹിർ ഫൈസി മാനന്തവാടി*
അറഫാ ദിനം, ഹജ്ജിന്‍റെ ഏറ്റവും സുപ്രധാന ദിവസം,
നബി (സ) പറഞ്ഞു:الحج عرفة
"അറഫയാണ് ഹജ്ജ്".
അല്ലാഹു അവന്‍റെ അതിഥികളായ ഹാജിമാരെ നോക്കി അഭിമാനിക്കുകയും , അവരുടെ തൗബ സ്വീകരിക്കുകയും, അവര്‍ക്ക് പൊറുത്തു കൊടുക്കുകയും, അവന്‍റെ കാരുണ്യം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്യുന്ന ദിവസമാണത്...
നബി (സ) പറഞ്ഞു:
(خير الدعاء دعاء يوم عرفة
"ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന അറഫാ ദിനത്തിലെ പ്രാര്‍ത്ഥനയാണ്."
അറഫയിലെ നിര്‍ത്തം ഉച്ച മുതല്‍ മഗ്രിബ് വരെയാണ്. ഹാജിമാര്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി ളുഹ്റിന്‍റെ സമയത്ത് തന്നെ നമസ്ക്കരിക്കുകയും ബാക്കി സമയം പ്രാര്‍ത്ഥനയില്‍ മുഴുകുകയുമാണ് വേണ്ടത്.
നബി (സ്വ) മണിക്കൂറുകളോളം തിരു കൈകള്‍ മേലോട്ടുയര്‍ത്തി റബ്ബിനോട് പ്രാര്‍ത്ഥിച്ചു അറഫയില്‍...
قال النبي صلى الله عليه وسلم : ( ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة) رواه مسلم
നബി (صلى الله عليه وسلم) പറഞ്ഞു:
"അറഫാ ദിനത്തെപ്പോലെ അല്ലാഹു ദാസന്‍മാരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല."
കാരുണ്യവാനായ റബ്ബിനെ കുറിച്ചുള്ള നല്ല ചിന്തയും, പ്രതീക്ഷയുമാണ് ഹാജിയുടെ മനസ്സില്‍ നിറയേണ്ടത്...
അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റ)പറഞ്ഞു:
أشقى الناس من ظن أن الله لن يغفر له في هذا اليوم...
"ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ , ഈ പുണ്യ ദിനത്തില്‍ പോലും അല്ലാഹു തനിക്ക് പൊറുത്തു തരില്ല എന്ന് ചിന്തിക്കുന്നവനാണ്."
പരസ്പര കക്ഷി മാല്‍സര്യങ്ങളും , വര്‍ഗ്ഗ, വര്‍ണ്ണ, ദേശ വെറികളും മറന്ന് ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും ഉയര്‍ന്ന ചിന്തയുള്ള , ഏകനായ റബ്ബിനെ ആരാധിക്കുന്ന ഒരൊറ്റ സമുധായം എന്ന സന്ദേശമാണ് അറഫ വിശ്വാസികള്‍ക്ക് നല്‍കുന്നത്...
സത്യ മതം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു, ഇനി അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത് എന്നും, ഭിന്നിപ്പുകളില്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചാല്‍ രക്ഷപ്പെടാമെന്നും , ഈ മാസത്തിന്‍റെയും, ഈ ദിവസത്തിന്‍റെയും , ഈ നാടിന്‍റെയും പവിത്രത പോലെ നിങ്ങളുടെ രക്തവും , സമ്പത്തും, അഭിമാനവും പവിത്രമാണ് എന്നും , നേതാക്കളെ അനുസരിക്കണമെന്നും തുടങ്ങി ഗൗരവമേറിയ പ്രഖ്യാപനങ്ങള്‍ അല്ലാഹുവിന്‍റെ റസൂല്‍ ഈ അറഫയില്‍ വെച്ചാണ് നടത്തിയത്.
അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിപ്പിച്ചപ്പോള്‍ ഒരു യഹൂദി ഉമര്‍ ബിന്‍ ഖത്താബിനോട് പറഞ്ഞുവത്രെ ‘ഈ ആയത്ത് ഞങ്ങള്‍ക്ക് മേലായിരുന്നു അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാളായി ആഘോഷിക്കുമായിരുന്നു.
ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങളുടെ ഒന്നല്ല, രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അത് ഇറങ്ങിയത്’. അറഫാദിനവും, വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് പെരുന്നാളാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയവര്‍ക്ക് പെരുന്നാളാണ് അറഫാദിനം. അല്ലാഹു അന്നേദിവസം പ്രഭാതത്തില്‍ താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും തന്റെ അടിമകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തന്റെ മാലാഖമാരോട് കല്‍പിക്കുകയും ചെയ്യുന്നു.
വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട് ആനന്ദിക്കുന്നു. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു തന്റെ മാലാഖമാരോട് ഇപ്രകാരം പറയുന്നു: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ്.’
അല്ലാഹു അവര്‍ക്ക് മേല്‍ വെളിപ്പെട്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് നല്‍കുന്നു. അനുവദനീയമായ സമ്പത്തും, പാഥേയവുമായാണ് അവര്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചത് എങ്കില്‍. അതിനാലാണ് തിരുദൂതര്‍(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന് ശേഷം അല്ലാഹു പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്.’
അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു.
അബ്ബാസ് ബിന്‍ മിര്‍ദാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അറഫാ രാവില്‍ റസൂല്‍(സ) തന്റെ ഉമ്മത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന് ഉത്തരം നല്‍കപ്പെട്ടു. പക്ഷെ, അക്രമിക്ക് ഒഴികെ, അവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുന്നതാണ്. അപ്പോള്‍ തിരുദൂതര്‍(സ) പറഞ്ഞു. നാഥാ, നീ മര്‍ദിതന് സ്വര്‍ഗം നല്‍കുകയും, മര്‍ദകന് പൊറുത്ത് കൊടുക്കുകയും ചെയ്താലും. അന്ന് രാത്രി അതിന് ഉത്തരം ലഭിച്ചില്ല. പിറ്റേന്ന് മുസ്ദലിഫയില്‍ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) തന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. അതുകണ്ട തിരുദൂതര്‍(സ) പുഞ്ചിരിച്ചു. അപ്പോള്‍ അബൂബക്‌റും ഉമറും(റ) ചോദിച്ചു. ‘അല്ലാഹുവാണ, ഇത് ചിരിക്കുവാനുള്ള സന്ദര്‍ഭമല്ലല്ലോ, താങ്കളെന്തിനാണ് ചിരിച്ചത്? റസൂല്‍(സ) പറഞ്ഞു ‘എന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായും അല്ലാഹു എന്റെ ഉമ്മത്തിന് പൊറുത്ത് കൊടുത്തതായും അറിഞ്ഞ ഇബ്‌ലീസ് സ്വന്തം തലയിലേക്ക് മണ്ണെടുത്തിട്ടു. അവന്‍ നാശത്തിനായി പ്രാര്‍ത്ഥിച്ചു. അവന്റെ പരിഭ്രമം കണ്ടതിനാലാണ് ഞാന്‍ ചിരിച്ചത്).
അല്ലാഹു അറഫാവാസികള്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ)യോട് അനുചരന്മാര്‍ ചോദിച്ചു ‘ഇത് ഞങ്ങള്‍ക്ക് മാത്രമാണോ, അതല്ല ഞങ്ങള്‍ക്ക് ശേഷം ഇവിടെ വരുന്നവര്‍ക്കുമുണ്ടോ? തിരുമേനി(സ) പറഞ്ഞു ‘അന്ത്യനാള്‍ വരെ ഇവിടെ വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതുകേട്ട ഉമര്‍(റ) ആഹ്ലാദത്താല്‍ നിലത്ത് നിന്ന് തുള്ളാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാപമോചനത്തിന്റെയും ന്യൂനതകള്‍ മറച്ച് വെക്കപ്പെടുന്നതിന്റെയും ദിനമാണ് ഇത്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല, അവര്‍ പാപമോചനത്തിന് വേണ്ടി അര്‍ത്ഥിക്കുന്നവര്‍ക്കും പൊറുത്ത് നല്‍കുമെന്ന് റസൂല്‍(സ) വ്യക്തമാക്കിയിരിക്കുന്നു.
അല്ലാഹുവിന്റെ അടുത്തേക്ക് വന്നവരാണ് ഹജ്ജാജിമാര്‍. തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച്, കഫന്‍ പുടവ ധരിച്ച്, മഹ്ശറയെ അയവിറക്കി അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. അവിടെ നേതാവെന്നോ അനുയായിയെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, സമ്പന്നനെന്നോ ദരിദ്രനെനന്നോ ഇല്ല. സര്‍വവിധ പ്രൗഢിയില്‍ നിന്നും, ആഢംബരത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മുക്തരായി വിനയത്തോടെ, വിധേയത്വത്തോടെ വന്ന് നില്‍ക്കുകയാണ് അവര്‍.
ഐഹിക ലോകത്ത് പെരുമ നടിക്കുന്ന എല്ലാറ്റിനെയും അവര്‍ അഴിച്ച് വെച്ചിരിക്കുന്നു. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ പാപങ്ങളുടെ ഭാണ്ഡം അഴിച്ച് വെച്ചിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്ലാഹു നല്‍കുന്ന മഹത്തായ അവസരം തേടി വന്നവരാണ് അവര്‍.
ശവകൂടീരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മുന്നിലേക്ക് പുറപ്പെടുന്ന അന്ത്യനാളിനെയാണ് അവര്‍ ഓര്‍മിക്കുന്നത്. നാം ശേഖരിച്ച് വെച്ചതൊന്നും അന്ന് നമ്മുടെ കയ്യിലുണ്ടാവുകയില്ല. എന്നല്ല നാണം മറക്കാനുള്ള തുണി പോലും നമുക്കില്ല. അല്ലാഹുവിനെ ഭയപ്പെട്ടത് മാത്രമാണ് നമുക്ക് ആകെയുള്ള തുണ. ‘നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ വിട്ടേച്ചു പോന്നിരിക്കുന്നു.’ (അന്‍ആം 94)
സന്താനങ്ങളെയും സഹോദരങ്ങളെയും കൊണ്ട് പെരുമ നടിക്കാന്‍ അന്ന് സാധിക്കുകയില്ല. താന്‍ സമ്പാദിച്ച സുകൃതങ്ങളല്ലാതെ മറ്റൊന്നും അവന് അന്ന് ഉപകരിക്കുകയില്ല..
അറഫാ ദിനത്തില്‍ അല്ലാഹു ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക് ഇറങ്ങിവരും. ജനങ്ങളെ ചൂണ്ടി മലക്കുകളോട് സാഭിമാനം പറയും: ”വിവിധ ഊടുവഴികളില്‍ നിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചു വന്ന എന്റെ അടിമകളാണിവര്‍. മണല്‍തരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കില്‍ പോലും എന്റെ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കും.”
അറഫാദിനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് നബി (ﷺ) സൂചിപ്പിച്ച വാക്കുകള്‍.
അല്ലാഹു വിശ്വാസികളെ നോക്കി അഭിമാനം കൊള്ളുന്ന അനര്‍ഘ നിമിഷങ്ങള്‍. ഓരോ അറഫയും ഓരോ ജീവിതത്തെയും ശുദ്ധീകരിക്കുന്നു എന്നറിയിക്കുന്നു ഇത്.
ലൈലത്തുല്‍ ഖദ്‌റിനോളം വരുന്ന അറഫാദിനത്തിന്റെ വിശ്വാസമാധുര്യം.
പശ്ചാതപിക്കുന്ന മനസ്സുകള്‍ക്ക് സമാധാനമാണന്ന്. അല്ലാഹുവിനോട് ചോദിക്കുവീന്‍, ഉടനടി നല്‍കപ്പെടും. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും ദൈവ കാരുണ്യത്താല്‍ അന്ന് പൊറുക്കപ്പെടുന്നു.
അറഫാദിനത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടി നടക്കുന്ന ഒരു യാചകനെ കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: ”ഏ മനുഷ്യാ…. ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.”
ദൂരങ്ങള്‍ താണ്ടി അങ്ങകലെ അറഫാഭൂമിയിലെത്തുന്ന ഹാജിമാരും വിശ്വാസദാര്‍ഢ്യത്താല്‍ സന്തപ്തമാകുന്ന ഇവിടെയിരിക്കുന്ന സമൂഹവും ആ ദിവസത്തിന്റെ ദൈവിക ദീപ്തിയില്‍ ഒന്നായിത്തീരുന്നു.
കാല്‍ച്ചുവട്ടിലെ മരുഭൂമിയിലെ മണല്‍ തരികളോളം ദോഷങ്ങള്‍ പേറി വന്ന ഹാജി അറഫയില്‍ പുതിയൊരു കുഞ്ഞായി പിറക്കുന്നു. ഖേദം വിതുമ്പുന്ന മനസ്സുമായി ആ ദിനം കഴിക്കുന്നവര്‍ക്കു ജന്‍മത്തില്‍ ചെയ്ത തെറ്റുകളെ മായ്ച്ചുകളയാം.
അന്ന്, ഹൃദയം തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കണം വിശ്വാസികള്‍. മനസ്സുരുകി, കരളലിഞ്ഞുള്ള ദുആകള്‍ വര്‍ദ്ധിപ്പിക്കണം.
തിര്‍മുദിയുടെ നിവേദനത്തില്‍ നബി (ﷺ) പറയുന്നു: ”പ്രാര്‍ത്ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്. ഞാനും മുന്‍കാല പ്രവാചകരും പറഞ്ഞതില്‍ ഏറ്റവും നല്ലത് ‘അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വ്വശക്തനാണ്’ എന്നതാണ്.”
വിശ്വാസികളുടെ നിരന്തര പ്രാര്‍ത്ഥനകളില്‍ അല്ലാഹുവിന്റെ കാരുണ്യ പ്രവാഹത്തില്‍ പിശാചിന് വീര്‍പ്പുമുട്ടുന്നു അറഫാദിനത്തില്‍. കാരണം തിന്‍മകള്‍ കുറയുകയാണ്. തെറ്റുകുറ്റങ്ങള്‍ പൊറുക്ക പെടുകയാണ്. തന്റെ പക്ഷം ദയനീയമായി പരാജയപ്പെടുന്നു. അതാണ് പ്രവാചക തിരുമേനി (ﷺ) പറയുന്നത്.
”അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണല്ലോ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും.”
ത്വല്‍ഹത്ത്ബ്‌നു ഉബൈദില്ല(റ) നിവേദനം ചെയ്ത ഹദീസാണിത്.
ഇസ്‌ലാമിക അധ്യാപനങ്ങള്‍ വിഭാവനം ചെയ്യുന്ന ആഗോള സാഹോദര്യത്തിന്റെ പ്രയോഗവല്‍ക്കരണം അറഫാ സംഗമത്തില്‍ ലോകം കാണുന്നു. വ്യത്യസ്ത ദേശങ്ങളില്‍നിന്ന്, നാടുകളില്‍നിന്ന്, രാജ്യങ്ങളില്‍നിന്ന്, ഭൂഖണ്ഡങ്ങളില്‍നിന്ന്, വിവിധ ഭാഷകളുമായി, വര്‍ണ്ണ വൈവിദ്ധ്യവുമായി, വ്യത്യസ്ത ജീവിത ശൈലികളുമായി എത്തിയ ലക്ഷോപ ലക്ഷങ്ങള്‍ക്കിടയില്‍ വിവേചനത്തിന്റെ മിന്നലാട്ടംപോലുമില്ല.
അവർ എല്ലാവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുമിച്ചുകൂടിയവര്‍. എല്ലാവരുടെയും ലക്ഷ്യങ്ങള്‍ ഒന്ന്. ആശയലോകം ഒന്ന്. നാവിന്‍തുമ്പിലെ മന്ത്രോച്ചാരണങ്ങള്‍ ഒന്ന്. വേഷവിധാനം ഒന്ന്.. അറഫായുടെ ആകര്‍ഷണീയതയും മനോഹാരിതയുമാണത്...
പരലോകത്തെ മഹ്ശറയെക്കൂടി ഓര്‍മ്മിപ്പിക്കുന്നു അറഫാസംഗമം. പ്രപഞ്ച നാഥന്റെ തിരുസമക്ഷം ഭക്തിയോടെ നമ്രശിരസ്‌കരായി നില്‍ക്കാനേ ഇന്നും അന്നും വിശ്വാസികള്‍ക്കാവൂ.
അറഫ മറ്റൊരു ഓര്‍മ്മകൂടി നമ്മുടെ മനസ്സുകളിലേക്ക് കൊണ്ടുവരുന്നു...
പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലക്ഷക്കണക്കിന് സ്വഹാബികളെ മുന്‍നിര്‍ത്തി പ്രവാചക തിരുമേനി (ﷺ) ചെയ്ത മഹത്തായ പ്രഭാഷണത്തിന്റെ, മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ, ഇസ്‌ലാം മതത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഓര്‍മ്മകള്‍ അലയടിച്ചെട്ടുത്തുന്നു. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു. എന്റെ അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായി വര്‍ഷിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുത്തി തന്നിരിക്കുന്നു.” ആ വാക്കുകള്‍ക്ക് ചരിത്രത്തില്‍ മരണമില്ല. ആ അറഫാദിനം ഒരു വെള്ളിയാഴ്ച കൂടിയായിരുന്നു. വെള്ളിയാഴ്ചയിലെ പെരുന്നാള്‍ പെരുന്നാളിന്റെ പെരുന്നാളാണ്...
നാം അറഫയെ പലവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ അതിഥികളുടെ സംഗമം ഒരിടത്ത് നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനാവാത്ത നമ്മള്‍ ആരാധനകള്‍ കൊണ്ട്, പ്രാര്‍ത്ഥനകള്‍കൊണ്ട് വിടവ് നികത്തണം. കണ്ണും കാതും നാക്കും മൂക്കും തുടങ്ങീ എല്ലാ സര്‍വ്വാവയവങ്ങളും അല്ലാഹുവില്‍ കേന്ദ്രീകൃതമായിരിക്കണം അറഫാരാത്രിയില്‍.
അറഫാ ദിനത്തിൽ നോമ്പ് നോൽക്കൽ സുന്നത്താണ്. അതിന്റെ പുണ്യത്തെ കുറിച്ച് നബി (ﷺ) പറഞ്ഞു. 'അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നവന്റെ രണ്ട് വർഷത്തെ പാപം അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.'
അറഫാ ദിനത്തിൽ നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞു പോയ ഒരു വർഷത്തെ പാപങ്ങളും വരാനിരിക്കുന്ന ഒരു വർഷത്തെ പാപവും കാരുണ്യ കടലായ അല്ലാഹു തആല പൊറുത്തു കൊടുക്കുന്നതാണ്".
വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കും എന്നതിലെ വിവക്ഷ അടുത്ത വർഷം പാപങ്ങൾ ചെയ്യാമെന്നല്ല, മറിച്ച് അടുത്ത വർഷം പാപങ്ങൾ ചെയ്യുന്നതിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണമുണ്ടാകുമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന തിരുവചനത്തില്‍ നബി (ﷺ) പറയുന്നു: ”അറഫാദിനം വല്ലാത്തൊരു ദിനമാണ്. അന്ന് സ്വന്തം കേള്‍വിയെയും കാഴ്ചയെയും വാക്കുകളെയും നിയന്ത്രിച്ചവന്റെ ദോഷങ്ങളെല്ലാം പൊറുക്കപ്പെടും.”
പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സന്ദർഭങ്ങൾ
1. റമളാൻ മാസം
2. ലൈലത്തുൽ ഖദ്ർ
3. അറഫാ ദിനം
4. വെള്ളിയാഴ്ച
5. രാത്രിയുടെ അന്ത്യയാമം
6. ധർമ യുദ്ധം നടക്കുന്ന സമയം
7. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ
8. മഴ പെയ്യുമ്പോൾ
9. ഫർള് നിസ്കാരങ്ങൾക്കു ശേഷം
10. ഖുർആൻ പാരായണം കഴിഞ്ഞ ഉടനെ
11. സംസം കുടിക്കുന്ന അവസരത്തിൽ
12. കോഴി കൂവുന്ന അവസരം
13. മുസ് ലിംകൾ സംഘടിച്ചു നിൽക്കുന്ന അവസരം
14. ദിക്ർ സദസ്സ്
15. കഅ്ബ ദർശിക്കുന്ന സമയം
(ഇഹ് യ 1/361, അദ്കാറുന്നവവി 369-397, ഹിസ്നുൽ ഹസീൻ: 14)
[17/07, 10:13 am] Sayyidath Mihras Koduvlly: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറവരേയുള്ള പാപങ്ങൾക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമേയില്ല.
【ബുഖാരി: 1773】
[19/07, 9:01 am] Sayyidath Mihras Koduvlly: *അറഫാ ദിവസം*
*ചൊല്ലേണ്ടതും ഓതേണ്ടതും*
*📌 അറഫാ ദിവസം അസറിന്റെ ശേഷം ചൊല്ലേണ്ടത് ...*
【പണ്ഡിതന്മാർ രേഖപ്പെടുത്തിയത്】
*📍1)* 100 വട്ടം ചൊല്ലുക 👇🏼
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يحي و يميت وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
*📍2)* സൂറത്തുൽ ഇഖ്ലാസ് 100 വട്ടം ചൊല്ലുക: 👇🏼
قُلْ هُوَ اللَّهُ أَحَدٌ,اللَّهُ الصَّمَدُ,لَمْ يَلِدْ وَلَمْ يُولَدْ,وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
*📍3)* ഇബ്റാഹീമിയ സ്വലാത്ത് 100 വട്ടം ചൊല്ലുക: 👇🏼
أَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ وَبَارِكْ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ
*📍4)* സൂറത്തുൽ ഹഷർ 3 വട്ടം ചൊല്ലുക:
*📍5)* സയ്യിദുനാ ഹളർ നബിയുടെ പ്രാർത്ഥന 100 വട്ടം ചൊല്ലുക: 👇🏼
بسم الله ما شاء الله و لا قوة إلا بالله ,ما شاء الله كل نعمة من الله, ما شاء الله الخير كله بيد الله ,ما شاء الله لا يصرف السوء إلا الله
(ഈ ദിക്‌ർ എന്നും രാവിലെ 3 തവണ ചൊല്ലുന്നവർക്ക് പ്രകൃതി ദുരന്തങ്ങൾ തടുക്കപ്പെടുമെന്നു മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് )
*📍6)* ആയത്തുൽ ഹിർസ് 360 തവണ ചൊല്ലുക: 👇🏼
ഇത് അറഫാ ദിവസം എപ്പോൾ വേണമെങ്കിലും ഇടവിട്ട്‍ ചൊല്ലാം (ആരെങ്കിലും ആ ആയത്ത് ഓതിയാൽ അവനെ അല്ലാഹു ﷻ തന്റെ കയ്യാൽ ഏറ്റെടുക്കും എന്ന് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്)
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ
فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيم
[20/07, 10:45 am] Sayyidath Mihras Koduvlly: 🌹 *പെരുന്നാളും തക്ബീറും* 🌹
1️⃣9️⃣5️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
? പെരുന്നാള്‍ ദിനത്തിലെ മഹത്തായ കര്‍മ്മമായ തക്ബീറിന്‍റെ സമയം എപ്പോള്‍
പെരുന്നാള്‍ പ്രമാണിച്ചുള്ള തക്ബീര്‍ രണ്ടു വിധമാണ്. ഒന്ന് മുര്‍സലായ തക്ബീര്‍. രണ്ട് മുഖയ്യദായ തക്ബീര്‍. പെരുന്നാള്‍ രാവ് സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്ക്കാരത്തില്‍ പ്രവേശിക്കുന്നതു വരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണ് മുര്‍സലായ തക്ബീര്‍. വീടുകളിലും അങ്ങാടികളിലും ഇടവഴികളിലുമെല്ലാം ഈ തക്ബീര്‍ ചൊല്ലല്‍ പ്രബലമായ സുന്നത്താണ്. പുരുഷന്‍ ശബ്ദമുയര്‍ത്തി ചൊല്ലണം. അന്യ പുരുഷന്മാരോ നപുംസകങ്ങളോ കേള്‍ക്കുന്ന സ്ഥലത്ത് സ്ത്രീകളും നപുംസകങ്ങളും ശബ്ദമുയര്‍ത്തരുത്.
അറഫാ ദിനം (ദുല്‍ഹിജ്ജ 9) സുബ്ഹി മുതല്‍ അയ്യാമുത്തശ്രീഖിന്‍റെ അവസാനം വരെയാണ് മുഖയ്യദായ തക്ബീറിന്‍റെ സമയം. ദുല്‍ഹിജ്ജ ഒമ്പതിന്‍റെ ഫജ്റുസ്വാദിഖ് മുതല്‍ പതിമൂന്നിന്‍റെ അസ്വര്‍ വരെ; ഈ സമയത്ത് നിസ്ക്കരിക്കുന്ന എല്ലാ നിസ്ക്കാരങ്ങളുടെ ഉടനെയും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്ക്കാരാനന്തരമുള്ള ദിക്ര്‍ ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്.
ബലിപെരുന്നാള്‍ നിസ്ക്കാരം കഴിഞ്ഞ് ഖുതുബയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തക്ബീര്‍ സുന്നത്തുണ്ട്. ഈ സമയത്തുള്ള നിസ്ക്കാരങ്ങള്‍ മറ്റൊരു സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തില്ല.അതേ സമയം മറ്റുള്ള സമയത്തുള്ള നിസ്ക്കാരം ഈ സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തുണ്ട്.
രണ്ട് പെരുന്നാളിനുമുള്ള മുര്‍സലായ തക്ബീറിനേക്കാള്‍ പുണ്യം ബലിപെരുന്നാളിന് മാത്രമുള്ള മുഖയ്യദായ തക്ബീറിനാണ്. (തുഹ്ഫ, ശര്‍വാനി 3/51)
? തക്ബീറുകളില്‍ കൂടുതല്‍ പുണ്യമുള്ള വചനം ഏത്?
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.പ്രസിദ്ധമായ ഈ വാചകങ്ങളാണ് വളരെ പുണ്യമുള്ള തക്ബീറിന്‍റെ പദം. (തുഹ്ഫ 3/54)
? ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹിയുടെയും പതിമൂന്നിലെ മഗ്രിബിന്‍റെയും ഇടയില്‍ മയ്യിത്ത് നിസ്ക്കാരം നിര്‍വ്വഹിക്കുമ്പോള്‍ അതിന്‍റെ ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?
അതെ, സുന്നത്തുണ്ട്. (തുഹ്ഫ 3/51)
?ബലിപെരുന്നാളിലെ തക്ബീര്‍ ഹാജിക്ക് സുന്നത്തുണ്ടോ?
ഹജ്ജിന്‍റെ കര്‍മ്മവുമായി ബന്ധപ്പെട്ട ഹാജിക്ക് പെരുന്നാള്‍ രാവില്‍ തക്ബീര്‍ സുന്നത്തില്ല, അവന് തല്‍ബിയത്താണ് ചൊല്ലേണ്ടത്. അവന്‍റെ തക്ബീറിന്‍റെ സമയം തുടങ്ങുന്നത് പെരുന്നാള്‍ ദിവസം ളുഹര്‍ മുതല്‍ക്കാണ്. ഹജ്ജിന്‍റ തഹല്ലുളിന്‍റെ ഉത്തമ സമയമായ ളുഹാ സമയം കഴിഞ്ഞ് ആദ്യ നിസ്ക്കാരമെന്ന നിലക്കാണിത്. (തുഹ്ഫ 3/52)
? ബലിപെരുന്നാള്‍ രാത്രിയിലെ മഗ്രിബ്, ഇശാഅ് എന്നീ നിസ്ക്കാരങ്ങളുടെ ശേഷവും തുടര്‍ന്നു വരുന്ന സുബ്ഹിയുടെ ശേഷവും തക്ബീര്‍ സുന്നത്തുണ്ടോ?
അതെ, സലാം വീട്ടിയ ഉടനെ സുന്നത്തുണ്ട്. മുഖയ്യദായ തക്ബീറുകളാണവ. ഈ തക്ബീറുകള്‍ ദിക്ര്‍ ദുആയുടെ മുമ്പാണ് ചൊല്ലേണ്ടതെങ്കിലും ശേഷം ചൊല്ലിയാലും സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും. (തുഹ്ഫ 3/54, നിഹായ 2/399, മുഗ്നി 1/427)മുര്‍സലായ തക്ബീറിനേക്കാള്‍ മഹത്വം മുഖയ്യദായ തക്ബീറിനാണ്. (ശര്‍വാനി 3/51)
[23/07, 6:45 pm] Sayyidath Mihras Koduvlly: മീസാനിൽ ഭാരം കൂടും*
ഇമാം റാസി (റ) തന്റെ തഫ്സീറുൽ കബീറിൽ ഉദ്ധരിക്കുന്നു: "ഖിയാമത്ത് നാളിൽ മീസാനിൽ മുഅ്മിനിന്റെ നന്മകളുടെ ഭാരം കുറഞ്ഞാൽ നബി ﷺ വിരൽതുമ്പുകളുടെ വലുപ്പമുള്ള ഒരു കാർഡ് പുറത്തെടുക്കും. അത് നന്മകൾ തൂക്കുന്ന മീസാനിന്റെ വലത് വശത്തിടും. അപ്പോൾ നന്മകളുടെ ഭാരം കൂടും. ആ സമയത്ത് ആ മുഅ്‌മിനായ മനുഷ്യൻ നബിﷺയോട് ചോദിക്കും: ബിഅബീ അൻത വഉമ്മീ. എന്തൊരു ഭംഗിയാണ് അങ്ങയുടെ മുഖത്തിന്! എന്തൊരു നല്ല സ്വഭാവത്തിനുടമയാണ് അങ്ങ്. നിങ്ങൾ ആരാണ്..?
നബി ﷺ പറയും: ഞാൻ നിന്റെ നബിയായ മുഹമ്മദാണ് (ﷺ). ഈ കാർഡ് നീ എന്റെ മേൽ ചൊല്ലിയ സ്വലാത്താണ്. നിനക്ക് ഏറ്റവും ആവശ്യമായ കാര്യം ഞാന്‍ നിനക്ക് പൂർത്തീകരിച്ച് തന്നിരിക്കുന്നു.
(തഫ്സീറുൽ കബീര്‍)
[23/07, 6:49 pm] Sayyidath Mihras Koduvlly: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അഞ്ചുനേരത്തെ നമസ്‌കാരങ്ങളും, ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെയും വൻപാപങ്ങൾ ഉപേക്ഷിക്കുന്നുവെങ്കിൽ അവകൾക്കിടയിലെ (ചെറു) ദോഷങ്ങൾക്കുള്ള പരിഹാരമാകുന്നു.
【മുസ്ലിം: 233】
[25/07, 3:49 pm] Sayyidath Mihras Koduvlly: *ഈമാനോടെ മരിക്കാൻ കഴിയില്ല*
മഹാനായ ഇബ്റാഹീമിബ്നു അദ്ഹം (റ) പറയുന്നു: ഞാൻ ലബനാനിന്റെ പർവ്വതത്തിൽ അല്ലാഹുﷻവിന്റെ ധാരാളം ഔലിയാക്കളുമായി സഹവസിച്ചിട്ടുണ്ട്. അവർ എന്നോട് ഇപ്രകാരം വസിയ്യത്ത് ചെയ്യുമായിരുന്നു: "നീ ദുനിയാവിന്റെ ആളുകളിലേക്ക് മടങ്ങുമ്പോൾ അവർക്കു 4 കാര്യങ്ങൾ കൊണ്ടു നീ ഉപദേശം ചെയ്യുക..."
*01)* ആരെങ്കിലും ഭക്ഷണം അമിതമായി കഴിച്ചാൽ ഇബാദത്തിന്റെ രസം അവന് എത്തിക്കുകയില്ല.
*02)* ആരെങ്കിലും അമിതമായി ഉറങ്ങിയാൽ അവന്റെ ആയുസ്സിൽ ബറകത്ത് എത്തിക്കുകയില്ല.
*03)* ആരെങ്കിലും (അല്ലാഹുﷻവിന്റെ വജ്ഹല്ലാതെ) ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനെ തേടിയാൽ അല്ലാഹുﷻവിന്റെ തൃപ്തി അവൻ പ്രതീക്ഷിക്കേണ്ടതില്ല*
*04)* ആരെങ്കിലും അനാവശ്യ സംസാരവും പരദൂഷണവും അധികരിപ്പിച്ചാൽ ദുനിയാവിൽ നിന്ന് മുസ്ലിമായി മരിക്കാൻ അവനു സാധിക്കില്ല.
(മിൻഹാജുൽ ആബിദീൻ)
[26/07, 5:58 pm] Sayyidath Mihras Koduvlly: അബൂമൂസൽ അശ്അരി (റ) നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രണ്ട് തണുപ്പ് നമസ്‌കാരങ്ങൾ (ഫജ്‌റും, അസറും) നിർവ്വഹിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
【മുസ്ലിം: 635】
[26/07, 6:21 pm] Sayyidath Mihras Koduvlly: *പള്ളിക്കാട്ടിൽ അന്വേഷിച്ചാൽ മതി*
മഹാനായ ഇബ്നു ഖഫീഫ് (റ) വിന് ഊരവേദനയുണ്ടായിരുന്നു. വേദന വന്ന് കഴിഞ്ഞാല്‍ മഹാനവർകൾക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. പക്ഷേ ആ സമയത്തും പള്ളിയില്‍ നിന്നും ബാങ്ക് കേട്ടാൽ ഒരാളുടെ ചുമലിലേറ്റി മഹാനവർകളെ പള്ളിയില്‍ കൊണ്ടുവരും. ഒരാൾ ചോദിച്ചു: അങ്ങയ്ക്ക് ശരീരത്തിന് അൽപം വിശ്രമം കൊടുത്തുകൂടെ..?
മഹാൻ പറഞ്ഞു: പള്ളിയില്‍ നിന്ന് "ഹയ്യലസ്സ്വലാത്ത് " കൊടുക്കുന്നത് നിങ്ങള്‍ കേൾക്കുകയും എന്നെ ജമാഅത്തിന്റെ സ്വഫ്ഫിൽ കാണാതിരിക്കുകയും ചെയ്താൽ എന്നെ നിങ്ങള്‍ പള്ളിക്കാട്ടിൽ അന്വേഷിച്ചാൽ മതി.
(സിയരു അഅ്ലാമിന്നുബലാഅ്:16/347)
[27/07, 4:19 pm] Sayyidath Mihras Koduvlly: ബുറൈദ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അസർ നമസ്‌കാരം ഉപേക്ഷിച്ചാൽ അയാളുടെ കർമ്മങ്ങളെല്ലാം നഷ്ടപ്പെടുന്നതാണ്.
【ബുഖാരി: 553】
[30/07, 9:50 am] Sayyidath Mihras Koduvlly: *കാലത്തിന്റെ തിരിച്ചടി*
പണ്ടൊരിക്കൽ ഒരു ധനാഢ്യനായ ഒരാള്‍ പൊരിച്ച കോഴി കഴിക്കുകയായിരുന്നു. അപ്പോൾ ഒരു യാചകൻ സഹായമഭ്യർത്ഥിച്ച് അവിടെ വന്നു. പക്ഷേ അയാള്‍ യാചകനെ നിരാശപ്പെടുത്തി മടക്കി അയച്ചു.
അമിതമായ ആർഭാഢ ജീവിതം നയിക്കുന്ന അയാളുടെയും ഭാര്യയുടേയും ഇടയില്‍ ഒരു ഘട്ടത്തില്‍ പിണക്കം വന്ന് അവർ തമ്മില്‍ പിരിഞ്ഞു. അയാളുടെ സമ്പത്ത് മുഴുവനും നഷ്ടപ്പെട്ടു. ഭാര്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയായിരുന്നു.
ഒരു ദിവസം രണ്ടാം ഭർത്താവ് പൊരിച്ച കോഴി ഭക്ഷിച്ച് കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഒരു യാചകൻ വന്നു. അയാള്‍ ഭാര്യയോട് പൊരിച്ച കോഴിയിൽ നിന്ന് അൽപം യാചകന് കൊടുക്കാൻ പറഞ്ഞു. ഭാര്യ യാചകനെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ അത് തന്റെ ആദ്യ ഭർത്താവായിരുന്നു. അവൾ നടന്ന സംഭവങ്ങളൊക്കെ തന്റെ ഇപ്പോഴത്തെ ഭർത്താവിനോട് വിവരിച്ചു കൊടുത്തു.
അപ്പോൾ ഭർത്താവ് പറഞ്ഞു : ഞാനാണ് ആദ്യം നിങ്ങളെ സമീപിച്ച യാചകൻ. നന്ദികേട് കാണിച്ചത് കൊണ്ട് നിങ്ങള്‍ക്കുണ്ടായിരുന്ന നിഅ്മത്തുകളും ഭാര്യയും അല്ലാഹു ﷻ എന്നിലേക്ക് മാറ്റിത്തന്നു.
(വഫായാതുൽ അഅ് യാൻ:6/108)
[31/07, 7:12 pm] Sayyidath Mihras Koduvlly: *പൊറുത്തു തന്നാൽ മതി*
ഉബൈദ് ബിൻ ഉമൈർ (റ) പറയുന്നു: ദാവൂദ് നബി(അ)ന്റെ കണ്ണുനീര് വീണതുകാരണം മഹാനവർകളുടെ ചുറ്റുഭാഗവും പച്ചപ്പുല്ലുകൾ മുളച്ചിരുന്നു.
അല്ലാഹു ﷻ ഒരിക്കൽ മഹാനവർകളോട് ചോദിച്ചു : താങ്കളുടെ അധികാരത്തിലും സന്താനങ്ങളിലും ഞാൻ കൂടുതൽ നൽകണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ..?
മറുപടി : അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
(അസ്സുഹ്ദ് :60)
[31/07, 7:18 pm] Sayyidath Mihras Koduvlly: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: നിങ്ങൾ വുളൂഅ് നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. “അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ...”
【ബുഖാരി: 659】
[01/08, 2:41 pm] Sayyidath Mihras Koduvlly: *അഹ്ലുബൈത്ത്*
ഇമാം റാസി (റ) പറയുന്നു: ഖുറാസാനിൽ അഹ്ലുബൈത്തിൽ പെട്ട ഏതാനും കുടുംബങ്ങളുണ്ടായിരുന്നു. അവരിൽപെട്ട ഒരു സയ്യിദ് (മാത്രം) ദുർനടപ്പുകാരനാണ്. ആ നാട്ടിൽത്തന്നെ ഇൽമ് കൊണ്ടും അമലുകൊണ്ടും മുന്നിട്ടു നിൽക്കുന്ന കറുത്ത വർഗ്ഗക്കാരനായ ഒരു പണ്ഡിതനുമുണ്ടായിരുന്നു. ജനങ്ങൾ അദ്ദേഹത്തെകൊണ്ട് ബറകത്തെടുക്കാൻ ഒഴുകിക്കൊണ്ടിരുന്നു.
ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകാൻ ഉദ്ദേശിച്ച് വീട്ടിൽ നിന്നിറങ്ങി. അദ്ദേഹത്തിന്റെ പിറകിൽ ആളുകൾ കൂടി. അപ്പോൾ അതേ വഴിയിലൂടെ സയ്യിദവർകൾ മദ്യപിച്ച് വരുന്നുണ്ടായിരുന്നു. ജനങ്ങൾ സയ്യിദിനെ ആ വഴിയിൽ നിന്ന് വിദൂരപ്പെടുത്താൻ തുടങ്ങി. അവരെയെല്ലാം തട്ടിമാറ്റി സയ്യിദ് പണ്ഡിതന്റെ ഷാൾ പിടിച്ചു കൊണ്ട് പറഞ്ഞു: "ഓ കാഫിരിന്റെ മകനെ..! ഞാൻ റസുലുള്ളാﷺന്റെ മോനാണ്. എന്നിട്ടും ഞാൻ നിന്ദിക്കപ്പെടുകയും നീ ആദരിക്കപ്പെടുകയും ചെയ്യുന്നു. നീ സഹായിക്കപ്പെടുകയും ഞാൻ അവഹേളിക്കപ്പെടുകയും ചെയ്യുന്നു..."
ഇത്രയുമായപ്പോൾ ജനങ്ങൾ അദ്ദേഹത്തെ അടിക്കാനൊരുങ്ങി.
അപ്പോൾ പണ്ഡിതൻ ജനങ്ങളോട് പറഞ്ഞു : *അരുത്. സയ്യിദിനെ തൊട്ടു പോകരുത്. ഇദ്ദേഹത്തെ നാം അടിക്കാൻ ഒരുങ്ങിയാൽ അത് നബിﷺയുടെ കണക്കിലേക്കാണ് എണ്ണപ്പെടുക*
പിന്നീട് ആ പണ്ഡിതൻ സയ്യിദിനോടായി പറഞ്ഞു : ഓ തങ്ങളെ..! ഞാൻ എന്റെ അകം വെളുപ്പിച്ചു. നിങ്ങൾ നിങ്ങളുടെ അകം കറുപ്പിച്ചു. ജനങ്ങൾ എന്റെ കറുത്ത മുഖത്തിന്റെ മുകളിൽ ഹൃദയത്തിന്റെ വെളുപ്പിനെ കണ്ടു. ഞാൻ അങ്ങയുടെ വല്യുപ്പയുടെ ജീവിത രീതി അവലംബിച്ചു. നിങ്ങൾ എന്റെ വല്യുപ്പയുടെ ജീവിതരീതി അവലംബിച്ചു. ജനങ്ങൾ അങ്ങയുടെ വല്യുപ്പയുടെ ജീവിതരീതി എന്നിൽ കണ്ടു. എന്റെ വല്യുപ്പയുടെ ജീവിതരീതി നിങ്ങളിലും കണ്ടു. അവർ എന്നെ കുറിച്ച് അങ്ങയുടെ
വല്യുപ്പാന്റെ മകനാണെന്നും, നിങ്ങളെക്കുറിച്ച് എന്റെ വല്യുപ്പാന്റെ മകനാണെന്നും കരുതി. എന്റെ വാപ്പാനോട് കാണിക്കുന്ന സമീപനരീതി നിങ്ങളോടും, നിങ്ങളുടെ വാപ്പാനോട് കാണിക്കുന്ന സമീപനരീതി എന്നോടും കാണിച്ചു...
(തഫ്സീറു റാസി)
🌼 അഹ്ലുബൈത്തിനെ ആദരിക്കലും മുഹബ്ബത്ത് വെക്കലും മുസ്ലിമിന്റെ മേൽ ബാധ്യതയാണ്. അവരുടെ കൂട്ടത്തിൽ ഏതെങ്കിലും ഒരാൾ ദുർനടപ്പ്കാരനായാൽ പോലും അദ്ദേഹത്തെ നാം നിന്ദിക്കരുതെന്ന് ഈ സംഭവത്തിലൂടെ ഇമാം റാസി (റ) നമ്മോട് ഓർമിപ്പിക്കുന്നു...
[01/08, 2:42 pm] Sayyidath Mihras Koduvlly: ഇബ്‌നു ഉമർ (റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട്
【ബുഖാരി: 645】
[02/08, 6:25 pm] Sayyidath Mihras Koduvlly: അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ് ചെന്നായ പിടികൂടുക.
【നസാഈ: 847】
[03/08, 2:10 pm] Sayyidath Mihras Koduvlly: *വിനയാന്വിതനായ ഭരണാധികാരി*
ഉമറിബ്നു അബ്ദിൽ അസീസ്(റ)വിന്റെ അടുക്കൽ ഒരിക്കല്‍ ഒരു അതിഥി വന്നു. അന്ന് രാത്രി മഹാനവർകൾ എന്തോ എഴുതിക്കൊണ്ടിരിക്കുമ്പോൾ വിളക്ക് അണഞ്ഞുപോയി. അപ്പോൾ അതിഥി പറഞ്ഞു: ഞാൻ വിളക്കിനരികിൽ ചെന്ന് നന്നാക്കാം.
മഹാൻ: അതിഥിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് മാന്യതയല്ല.
അതിഥി: ഞാൻ സേവകനെ വിളിക്കാം.
'അവൻ ഇപ്പോള്‍ ഉറങ്ങിയതെയുള്ളു'. മഹാനവർകൾ ഇതും പറഞ്ഞ് എണ്ണക്കുപ്പിയെടുത്ത് വിളക്കിൽ എണ്ണ നിറച്ച് കത്തിച്ചു.
അതിഥി: അമീറുൽ മുഅ്മിനീൻ! അങ്ങ് സ്വന്തമായി ഇതൊക്കെ ചെയ്യേണ്ടതുണ്ടോ..?!
മഹാൻ: "വിളക്ക് ശരിയാക്കാൻ പോയപ്പോഴും തിരിച്ചുവന്നപ്പോഴും ഞാന്‍ ഉമർ തന്നെയാണ്. എന്നിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല."
അല്ലാഹുﷻവിന്റെ അടുക്കൽ വിനയമുള്ളവരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ.
(ഇഹ്‌യാ :3/355)
[03/08, 3:18 pm] Sayyidath Mihras Koduvlly: *വിനയാന്വിതനായ ഭരണാധികാരി*
ഉമറിബ്നു അബ്ദിൽ അസീസ്(റ)വിന്റെ അടുക്കൽ ഒരിക്കല്‍ ഒരു അതിഥി വന്നു. അന്ന് രാത്രി മഹാനവർകൾ എന്തോ എഴുതിക്കൊണ്ടിരിക്കുമ്പോൾ വിളക്ക് അണഞ്ഞുപോയി. അപ്പോൾ അതിഥി പറഞ്ഞു: ഞാൻ വിളക്കിനരികിൽ ചെന്ന് നന്നാക്കാം.
മഹാൻ: അതിഥിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് മാന്യതയല്ല.
അതിഥി: ഞാൻ സേവകനെ വിളിക്കാം.
'അവൻ ഇപ്പോള്‍ ഉറങ്ങിയതെയുള്ളു'. മഹാനവർകൾ ഇതും പറഞ്ഞ് എണ്ണക്കുപ്പിയെടുത്ത് വിളക്കിൽ എണ്ണ നിറച്ച് കത്തിച്ചു.
അതിഥി: അമീറുൽ മുഅ്മിനീൻ! അങ്ങ് സ്വന്തമായി ഇതൊക്കെ ചെയ്യേണ്ടതുണ്ടോ..?!
മഹാൻ: "വിളക്ക് ശരിയാക്കാൻ പോയപ്പോഴും തിരിച്ചുവന്നപ്പോഴും ഞാന്‍ ഉമർ തന്നെയാണ്. എന്നിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല."
അല്ലാഹുﷻവിന്റെ അടുക്കൽ വിനയമുള്ളവരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ.
(ഇഹ്‌യാ :3/355)
[04/08, 3:40 pm] Sayyidath Mihras Koduvlly: *സിയാറത്തിന്റെ ലക്ഷ്യം*
മഹാന്മാരുടെ മസാറുകൾ സിയാറത്ത് ചെയ്യുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദര്‍ശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് ഉഖ്റവിയ്യായ സഹായവും അനുഗ്രഹവും ലഭിക്കുമെന്നതാണ്. അല്ലാഹുﷻവിന്റെ റഹ്‌മത്തിനെ തൊട്ട് ബഹിഷ്കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല.
(തുഹ്ഫ:3/201)
[04/08, 3:46 pm] Sayyidath Mihras Koduvlly: ഇബ്‌നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹു ﷻ വിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍ ﷺ ക്ക് സൻമാർഗ്ഗം അല്ലാഹു ﷻ കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബിﷺയുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബിﷺയുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽ നയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടായിരുന്നു.
【മുസ്ലിം: 654】
Comments