*✿═══════════════✿*
*രണ്ടാം ഖലീഫയുടെ ധീര പുത്രി*
*ഭാഗം ഒന്ന്*
*✿═══════════════✿*
"ഇത്താത്താ ഞാൻ മ്മാന്റെ കൂടെ പോവൂല ട്ടോ ങ്ങള് ക്കി കുറെ കഥ പറഞ്ഞു തരണം ".
ദാലി മോളുടെ കൊഞ്ചിയുള്ള സംസാരത്തിന് മുമ്പിൽ ഞങ്ങളെല്ലാവരും ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകാറാണ് പതിവ് പക്ഷെ ഇപ്രാവശ്യം അവൾ പറഞ്ഞത് കാര്യമായിരുന്നു. ഓളെ മ്മേം ബാപ്പ എം എത്ര വിളിച്ചിട്ടും ഓള് പോയില്ല. ഒടുവിൽ അവൾ എന്റെ കൂടെ നിന്നു. ഓക്ക് നല്ല രസള്ള കഥ കേൾക്കണോലോ അതും ണ്ടാക്കി പറയരുതെന്ന് ള്ള കഥ. പാവം കുഞ്ഞല്ലെ മിന്നാച്ചിന്റെ ചുന്ദരി മോള്.
ഓള് പറയുന്നത് ന്കി പകുതിയേ തിരിയുമെങ്കിലും ഞാൻ പറയുന്നത് ഓക്ക് മുഴുമന് തിരിയും അതാ രസം.
" ആയ്കോട്ടെ മേടം, ഓര് ഊര് ക്ക് പോയി ഞമ്മ ന്നാൽ തൊടങ്ങല്ലെ,
" മിന്നാച്ചു കൊഞ്ചണ്ട ട്ടോ നല്ലോണം പറയണം ഞാ വല്യ കുട്ടിയാ ന്കി ഒക്കെ അറിയാ...
അവൾക്കൊരു പുഞ്ചിരി സമ്മാനമായ് നൽകി ഇന്നലെകളുടെ സുന്ദര നിമിഷത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങി.
കാലങ്ങളൊന്നു പിന്നിലോട്ട് സഞ്ചരിച്ചാൽ ഒരു ഉത്തമ മകളുണ്ടായിരുന്നു. മാതാവുണ്ടായിരുന്നു. ചതിക്കാത്ത സ്നേഹ വിളക്കുണ്ടായിരുന്നു.
ഇപ്പോൾ തന്നെ ഏകദേശം നിങ്ങൾക്ക് ആളെ മനസിലായി കാണും ലെ,
പച്ചേങ്കിൽ ന്റെ മോൾക്ക് മനസിലായില്ല. ഓള് കുഞ്ഞല്ലെ പറഞ്ഞാലല്ലേ അറിയൂ. ങ്ങളൊക്കെ വിചാരിച്ച ആള് തന്നെ അതെ രണ്ടാം ഖലീഫയായിരുന്ന അബൂബക്കർ (റ)മകൾ.അസ്മാഅ' ബീവി തന്റേടിയും ധീരയുയുമായിരുന്നു അവർ പിതാവിനോടൊപ്പം തന്നെ ഇസ്‌ലാം സ്വീകരിച്ചു.
അത്കൊണ്ട് തന്നെ ദീനി ബോധത്തോട് കൂടെ മതചിട്ടയുള്ള മകളായ് അവർ വളർന്നു.
ഇസ്‌ലാമിന് വേണ്ടി സർവ്വം ത്യജിക്കാൻ സന്നദ്ധനായിരുന്ന ബാപ്പയെ പോലെ തന്നെ അവരും മനസിനെ ഒരുക്കി കഴിഞ്ഞിരുന്നു.
" ഹായ്
അവൾ ഇടക്ക് ഇടെ ഓരോന്ന് ചോയ്ച്ചു ഉം മിണ്ടിയും ഇരിക്കും.
അവളെ എന്റെ മടിയിൽ ഇരുത്തി ഞാൻ ബാക്കി തുടർന്നു.
നബി ﷺഅബൂബക്കർ (റ)വുമൊത്ത് ഗാർ സൗറിൽ ഒളിച്ച സന്ദർഭത്തിൽ ഖുറൈശികൾ അവർക്കു വേണ്ടി നെട്ടോട്ടം പായുകയാണ്.
അബൂ ജഹൽ അവരെക്കുറിച്ചന്വേഷിച്ചു അബൂബക്കറിന്റെ (റ)വീട്ടിലെത്തി. അസ്മാഹ് ബീവിയോട് ബാപ്പയെവിടെ എന്നന്വേഷിച്ചു. ഉടനടി തെല്ലും ആശങ്കക്കും സംശയത്തിനും വകവെക്കാതെ *'എനിക്കറിയില്ല'* എന്നവർ പറഞ്ഞു.
അബൂ ജഹൽ അവരുടെ മുഖത്ത് ആഞ്ഞടിച്ചു. അടിയുടെ അഗാധത്തിൽ ബീവിയുടെ ചിറ്റ് പറിഞ്ഞു പോയി.
" പാവം. വേദനായിണ്ടാവും ലെ, ന്നെ മ്മച്ചി തല്ലുമ്പോ നല്ലോണം വേദന ആവൽ ണ്ട്, അപ്പൊ ഉപ്പച്ചി പറയും ഞാൻ നന്നാവാണെന്ന്, ന്നാലും മ്മച്ചി പാവ ഞാൻ സുയിപ്പാക്കുമ്പോ മാത്ര ന്നെ തല്ലൽ.
" ഉം അന്റെ, മ്മച്ചി തച്ചില്ലേലെ അത്ഭുതം ള്ളൂ ഞ്ഞി അമ്മായിര് കളിയല്ലേ ചേലെ നേരം ഇത് അത് മായ്രി എറ്റാ. ഇതൊരു ലോക നേതാവിനോടുള്ള ﷺഇഷ്ടത്തിന്റെ തല്ലാ കിട്ടിയത് ഐൽ ബീവിക്ക് ഒരു ബെസ്മോ ഇല്ല.
അല്ലാഹുവിന്റെ ഹബീബിനെ ﷺസംരക്ഷിച്ച പിതാവിനെയും മകളെയും പോലെ യൊരു ദിവ്യാനുരാഗികളെ എവിടെ കാണാൻ സാധിക്കും.
ആ സ്നേഹത്തിന്റെ ആഴമല്ലെ സർപ്പം കാലിൽ കൊത്തിയപ്പോഴും ആ വേദനയിലും ഉത്തമ ചങ്ങാതി നിശബ്ദമായത് ആ വേദനയും സുഖമായ് തോന്നിയത്.
അത്കൊണ്ട് തന്നെ രാത്രിയുടെ യാമങ്ങളിൽ ആരുമറിയാതെ ബീവി ഭക്ഷണമെത്തിച്ചു. ഭ്രത്യനോട് പറയും അവർക്ക് പിന്നാലെ ആടിനെ മേയ്ക്കാൻ. അവർ നടന്നു പോയ വഴികൾ ആരും തിരിച്ചറിയാതിരിക്കാൻ കാൽപാടുകൾ മായ്ക്കാൻ വേണ്ടിയായിരുന്നു അത്.
അവസാനം നബിയും ﷺഅബൂബക്കർ (റ)വും യാത്രതിരിക്കുന്ന ദിവസം അവർക്ക് യാത്രയിൽ ആവശ്യമായ ഭക്ഷണവും മറ്റും ബീവി എത്തിച്ചു കൊടുത്തു.
നബിയുടെ ﷺ " ഖസ്വാഅ' " എന്ന ഒട്ടക പ്പുറത്ത് അതെല്ലാം കെട്ടി വെച്ചു. കെട്ടാൻ കയർ തികയാതെ വന്നപ്പോൾ തന്റെ അരപ്പട്ട രണ്ടായി പകുത്ത് ഒരു ഭാഗം കൊണ്ട് അത് പൂർത്തിയാക്കി അങ്ങനെ അവർ *"ദാതുന്നിത്വാഖൈനി "* എന്നപേരിനുടമയായി.
" ഹാ കഥ കേട്ട് ന്റെ മോള് ഉറങ്ങി പോയോ, അച്ചോടാ കഷ്ടം. ആഹ് ബാക്കി മിന്നാച്ചു നാളെ പറയാട്ടോ ന്റെ കൊണ്ച്ചി പാറു ഓ..
പാവം മടിയിൽ നിന്നും കട്ടിലിൽ കിടത്തി അവൾ നിലത്ത് വീഴാതിരിക്കാൻ ഒരു തലയിണയും വെച്ച് ഞാൻ ഇങ് പോന്നു.
*തുടരും.*
*✍🏻Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*രണ്ടാം ഖലീഫയുടെ ധീര പുത്രി*
*ഭാഗം രണ്ട്*
*✿═══════════════✿*
http://mihraskoduvally123.blogspot.com/2021/03/blog-post_31.html
" ഃഈൗൗ ഃഈൗൗ മിന്നാചേ, മിന്നാചേ...
" ഹാ ന്റെ ചുന്ദരി മോള് എണീറ്റോ
" ങ്ങള് പറ്റിച്ചിലെ ന്നെ ന്കി കഥ കേക്കണം
" ഹാ ഇതാപ്പോ കഥ ന്റോൾ ഒറങ്ങീറ്റല്ലെ ദാലിയെ ...
" ന്നെ ദാലി ന്ന് വിച്ചണ്ട ഞാൻ താച്ചി ബേബിയാ ന്റെ പേരങ്ങനാ
ഹാ ന്കി നല്ല ചിരിയാ വന്നത് ഓളെ കൊഞ്ചലു കേട്ടിട്ട്, ഉറക്കുണർന്ന അവളെ എടുത്ത് ഞാൻ ഉമ്മറത്തേക്ക് നടന്നു അവിടെ അവളുടെ ഇത്തമാരും ഇക്കമാരും ഉണ്ടായിരുന്നു.
അബൂബക്കർ (റ)യാത്ര പോയ വിവരമറിഞ്ഞു അവിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ അബൂബക്കർ (റ)ന്റെ സ്വത്ത് വിവരമന്വേഷിച്ചു വീട്ടിലെത്തി , രസം കേൾക്കണോ ബീവി അല്ലെ ആൾ ഒക്കെ വിട്ട് കൊടുക്കോ,,,
വയസായ അദ്ദേഹത്തിന് കണ്ണിന് കാഴ്ചയില്ലായിരുന്നു. അബൂബക്കർ (റ)ധാരാളം സമ്പത്ത് അവർക്കു വേണ്ടി വീട്ടിൽ വെച്ചിട്ടുണ്ടെന്ന് അറിയിച്ച അസ്മാഹ് (റ), അലമാരയിൽ കുറെ കല്ലുകളെടുത്ത് വെച്ച് അതിന്മേൽ മുണ്ടിട്ടു പുതച്ചു വൃദ്ധന്റെ കൈപിടിച്ച് അതിൽ തൊടുവിച്ചു. അദ്ദേഹം സ്വത്തെല്ലാം കിട്ടിയ സന്തോഷത്തിൽ ആ കല്ലുകളും കൊണ്ട് മടങ്ങി.
" പാവം ലെ മിന്നാചേ, ഓലെ ന്തിനാ ന്ന മ്മാ തലേ വെള്ളം പാരൂല പറഞ്ഞു കുളിപ്പിക്കാൻ കൊണ്ടോവന്ന പോലെ കല്ല് കൊട്ത്ത് പറ്റിചേ,,,
ഹാ അതോ മോളൂസേ, മകന്റെ ക്ഷേമം അന്വേഷിക്കാന് വന്നല്ല അന്റെ ബാപ്പ ദുബായ് ന്ന് വരുന്ന പോലെ ഇത് അവിശ്വാസിയായ ഉപ്പച്ചി സ്വത്തെല്ലാം മോനില്ലാത്ത തഞ്ചo നോക്കി അടിച്ചു മാറ്റാൻ വന്നതാ, അപ്പൊ പിന്നെ ഇതല്ലേ ശരി.
അതെ ന്ന് തലയാട്ടി ന്റെ താച്ചി ബേബി ബാക്കി കേൾക്കാനായ് കാതോർത്തു.
അങ്ങനെ മദീനയിലെത്തിയ നബിയും ﷺഅബൂബക്കർ (റ)മക്കയിലവശേഷിച്ച മക്കളെ കൊണ്ടുവരാൻ ആളെ അയച്ചു, സന്തോഷത്തോടെ അവരെല്ലാം മദീനയിലെത്തി. സുബൈറുബ്നുൽ അവ്വാമായിരുന്നു അസ്മാഹ് (റ)യുടെ ഭർത്താവ്. മദീനയിൽ ഹിജ്‌റയുടെ രണ്ടാം വർഷം മുഹാജിർ സമൂഹത്തിലെ ആദ്യ കുഞ്ഞോമനക്ക് ബീവി അസ്മാഹ് (റ)ജന്മം നൽകി. അബ്ദുല്ലാഹിബ്നു സുബൈർ. പ്രസവിച്ചയുടെനെ കുട്ടിയെ നബിയുടെ ﷺസന്നിധിയിൽ എത്തിച്ചു. അവിടുന്നാണ് ആ കുട്ടിക്ക് മധുരം കൊടുത്തതും പേരിട്ടതും.
" ഹായ്, നല്ലെ രസണ്ടാവൂലെ കുഞ്ഞി വാവ, ഹായ് ന്കിയും കാണണായിനു.
ഓളെ ഒരു ബർത്താനം എത്ര കേട്ടാലും മതിയാവൂല,
എത്ര ഭാഗ്യം ചെയ്ത കുഞ്ഞാലെ, മുത്ത് നബി ﷺയുടെ ചാരെ പേരിടാനും മധുരം നുണയാനും ആ കുട്ടിയുടെ കവിൾ തടങ്ങൾ അപ്പോൾ തുടുത്തു കാണും ആരും കാണാതെ ഒരു പക്ഷെ ചുണ്ടിൽ സ്വലാത്തിന് ധ്വനികൾ ഉയർന്നു കാണും ﷺ...
അതും മുത്ത് നബിയുടെ ﷺഉറ്റ ചങ്ങാതിയുടെ മകളുടെ കുഞ്ഞ്. അത് തന്നെയല്ലേ ഏറ്റവും വലിയ ഭാഗ്യം.
ഒരു ശത്രുക്കൾക്കും വിട്ട് കൊടുക്കാതെ രാവെന്നോ പകലെന്നോ ഇല്ലാതെ അവിടുത്തെക്ക് ﷺവേണ്ടി കാവലിരുന്ന സിദ്ധീഖ് (റ)തങ്ങൾ. അവിടുത്തെ സ്നേഹ നിധികളായ മക്കളും.
" ഹാ, ഞ്ഞി എല്ലാരും നീച്ചോളി ന്നട്ട് ഞമ്മക്ക് ചായ കുടിച്ചിട്ട് ബാക്കി.
" ആഹു, ന്റെ മിന്നാചേ, ഒരു ഫ്ലോയിൽ അങ്ങ് വന്നു തൊടങ്ങിയതായ്ന് ങ്ങള് ബല്ലാത്ത ജാതിന്നെ ട്ടോ,
ഒരു പുഞ്ചിരി വെറുതെ കൊടുത്തു ഞാൻ അടുക്കള ലക്ഷ്യം വെച്ചു നടന്നു.
*തുടരും.*
*✍🏻Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
,*✿═══════════════✿*
*രണ്ടാം ഖലീഫയുടെ ധീര പുത്രി*
*ഭാഗം മൂന്ന്*
*✿═══════════════✿*
http://mihraskoduvally123.blogspot.com/2021/03/blog-post_31.html
കഥ കേൾക്കാൻ മക്കൾക്കും പറയാൻ ഞമ്മക്കും പെരുത്തിഷ്ടാ അത് പിന്നെ നമ്മുടെ ലോകം നേതാവിന്റെ ﷺസ്നേഹകൊട്ടാരത്തിലെ പരിചാരകരാവുമ്പോൾ പിന്നെ പറയാനില്ലാലോ.
പുണ്യങ്ങളുടെ പൂക്കാലം വന്നതോടെ സുബ്ഹി കലാഹ് ആയി കുറച്ചു സമയം എല്ലാവരും കിടക്കും. അപ്പോഴേക്കും ഞമ്മളെ കുട്ടി പട്ടാളങ്ങൾ ഉണർന്നു കാണും പിന്നെ ന്റെ ഒറക്കം നോക്കണ്ട.
ഒരു പതിനൊന്നു ഫാത്തിഹ ബീവി അസ്മാഹ് ന്റെ പേരിലോതി ഞങ്ങൾ തുടർന്നു.
അങ്ങനെ ആ പിഞ്ചു ഓമന അബ്‌ദുല്ല മാതാവിന്റെ പരിലാളനത്തിൽ മതബോധമുള്ളവനും ധീരനുമായി വളർന്നു.
പ്രവാചകർ ﷺയുടെ സന്നിധിയിൽ നിന്ന് മതവിജ്ഞാനങ്ങൾ നേടി. സച്ചരിതരായ നാലുഖലീഫമാർക്ക് ശേഷം മുആവിയ (റ)ഖലീഫയായി.
ഉമ്മയുടെ മനസിന്റെ നന്മയും പ്രാർത്ഥനയും പൊന്നോമനയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.
അദ്ദേഹം മകൻ യസീദിനെ പിൻകാമിയാക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർക്കാൻ അബ്‌ദുല്ലാഹിബ്നു സുബൈർ മുമ്പിലുണ്ടായിരുന്നു.
" ന്താ ന്റെ കുട്ടിയോളൊന്നും മിണ്ടാത്തത് പ്പോ ഓഹ് ഉം സംസയം ബെരുന്നില്ലേ, അല്ലെ കുറെ ചോദ്യം എറിയൽ ഉണ്ടല്ലോ.
" ങ്ങള് നല്ലോണം പറയുമ്പോ ഞമ്മക്ക് സംശയം ഇന്നും വരുന്നില്ല മിന്നാചേ,
" മിന്നാചേ, മിണ്ടാണ്ട് നിക്കല്ലെ ബേം ബാക്കി ചൂടി പറി, ന്കി നല്ല ഇസ്ട്ടണ്ട് കേക്കാൻ.
ഓഹ് ന്റെ താച്ചി ബേബിന്റെ ഇസ്ട്ടം കേട്ട് ബാക്കി...
മക്ക കേന്ദ്രമാക്കി ഉമവികൾക്കെതിരിൽ നിലകൊണ്ട ഇബ്നു സുബൈർ ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടു.
ഉമവികളിലെ ശക്തമായ ഭരണാധികാരി അബ്ദുൽ മലിക് അദ്ദേഹത്തിനെതിരിൽ യുദ്ധം ചെയ്യാൻ ഹജ്ജജ്ജ് ബ്നു യൂസുഫിനെ അയച്ചു.
എന്തൊരു യുദ്ധം ആയിരുന്നു വെന്നോ അതോ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പോരാടി രക്തം പൊടിഞ്ഞു ചോരകളം തന്നെ ഉണ്ടായി.
അംഗബലം കുറവായത് കൊണ്ട് ഇബ്നു സുബൈർ പക്ഷം പരാജയപ്പെട്ടുകൊണ്ടിരുന്നു.
" അപ്പോ ഇതൊന്നും ബീവി അറിഞ്ഞില്ലേ, പാവം.
ഓഹ്, അന്ന് മദീനയിലായിരുന്ന ബീവി മകന്റെ വിവരമറിഞ്ഞു മക്കയിലേക്ക് പുറപ്പെട്ടു,
മക്കയിലെത്തിയ ബീവിയോട് മകനെ പിന്തിരിപ്പിക്കണമെന്നും അങ്ങനെയായാൽ എല്ലാസുഖസൗകര്യങ്ങളും അബ്ദുല്ല (റ)നൽകാമെന്നും ഹജ്ജജ്ജ് വാക്താനo ചെയ്തു. പക്ഷെ ഹജ്ജജ്ജ് ന് ആള് തെറ്റി ബീവി എന്നും സത്യത്തിന്റെ പക്ഷതാണെന്നത് അയാൾ ഓർത്തില്ല സ്നേഹദൂതരുടെ ﷺ ഉറ്റ ചങ്ങാതിയുടെ മകളുടെ മനസിന്റെ കട്ടി അവർ അറിയാതെ പോയി.
ആ വാക്താനങ്ങൾ ഒട്ടും മാനിക്കാതെ ബീവി മകന്റെ അടുത്ത് പോയി. ജനങ്ങൾ തന്നെ വഞ്ചിച്ചതായും ഹജ്ജജ്ജ് ന് കീഴ്പ്പെട്ടാൽ സംരക്ഷണവും സുഖസൗകര്യങ്ങളും വാക്താങ്ങൾ വന്നതായി ഉമ്മയെ അറിയിച്ചു.
ഉറച്ച വക്കുളോടെ ദുനിയാവിന്റെ മഞ്ഞളിപ്പിലും സുഖസൗകര്യങ്ങളിലും ഒന്നും ഇല്ലെന്ന് വ്യക്തമാക്കി കൊണ്ട് ബീവി മകനോട് സ്നേഹശാസനയോടെ ഇപ്രകാരം പറഞ്ഞു.
" ഹാ, എല്ലാരും എണീക്ക് വേഗം പോയി ളുഹ നിസ്കരിച്ചു കുറച്ചു ഖുർആൻ ഓതി വരി, ബാക്കി എന്നിട്ടാവാം.
" അല്ലാഹ്, ത് വല്ലാത്ത ചതിയായി പോയിട്ടോ അപ്പറഞതു കൂടി പറഞ്ഞിട്ട് നിർത്തിയാൽ പോരേ,
" ന്താ ലെ സുഖം ങ്ങനെ കേട്ടിരിക്കന്നെ, പോയി ആട്ന്ന് എല്ലാം എണീച്, വിശുദ്ധ റമളാൻ ആണ് ഖുർആൻ ഓതുമ്പോൾ മനസിനുണ്ടാവുന്ന സുഖം ഉന്മേഷം അതൊന്ന് വേറെ തന്നെയാ നോമ്പ് മഹ്‌രിബു വരെയും കൊണ്ടെത്തിക്കണമെങ്കിൽ ഐൻ ആവത് വേണമെങ്കിൽ ബേം പോയി ഓതിക്കോളി. ഇത് അല്ലാഹുവിന്റെ മാസമാണ് ഇതിനു പ്രതിഫലം അവന് നേരിട്ടാണ് നൽകപ്പെടുന്നത്.
*✍🏻തുടരും*
*✍🏻Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
,*✿═══════════════✿*
*രണ്ടാം ഖലീഫയുടെ ധീര പുത്രി*
*അവസാന ഭാഗം*
*✿═══════════════✿*
http://mihraskoduvally123.blogspot.com/2021/03/blog-post_31.html
" മിന്നാചേ, ഇന്നും പറ്റിച്ചല്ലെ ബാക്കി പറി ബേം ന്താണ് പീച്...
"ന്റെ താച്ചി ബേബിയെ ഇതൊന്നും അങ്ങനെ പറഞ്ഞാ തീരൂല, ന്നാലും ന്റെ മോളുനു വേണ്ടി ചുരുക്കി പറയാം, നോമ്പല്ലേ കുറെ സമയം ഇല്ലല്ലോ മിന്നാച്ചിന്.
ബീവി അസ്മാഹ് ന് നിർബന്ധം മകന്റെ നല്ലൊരു നാളെയായിരുന്നു. ഉടമയെ എന്നും ഓർക്കുന്ന ഒരുത്തമ അടിമ, എന്ത് തന്നെ നഷ്ടപ്പെട്ടാലും അടിയുറച്ച വിശ്വാസം കരളിലുറപ്പിക്കുക.
അങ്ങനെ ബീവി മകനോടായി പറഞ്ഞു, വ്യക്തമായ ധീരമായ സ്നേഹത്തിന്റെ വാക്കുകൾ.
നിന്നെക്കുറിച്ചു നന്നായി അറിയുക നിനക്ക് തന്നെയാണ്. നീ സത്യത്തിലാണെങ്കിൽ ധീരമായി മുന്നോട്ട് പോവുക. ബനൂഉമയ്യക്ക് നീ കീഴ്പ്പെട്ടാൽ അവരുടെ കുട്ടികൾ നിന്റെ തലകൊണ്ട് കളിക്കും. ഇഹലോകമാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ നീ എത്ര ദുഷ്ടമായ അടിമയാണ്. നിന്നെയും നിന്റെ കൂടെ യുദ്ധം ചെയ്തവരെയും നീ നശിപ്പിച്ചതല്ലെ. ഞാൻ സത്യത്തിലാണ്, അനുയായികൾ ബലഹീനരായപ്പോൾ ഞാനും ബലഹീനനായി എന്നാണ് നിന്റെ മറുപടിയെങ്കിൽ ഇത് മതനിഷ്ഠയുള്ള സ്വാതന്ത്രരുടെ പണിയല്ല. നീ എത്രകാലമാണ് ദുനിയാവിൽ വസിക്കുക? കൊല്ലപ്പെടലാണ് ഉത്തമം...
എത്ര ധീരമായ വാക്കുകൾ. സ്വന്തം നന്മക്കും ഉയർച്ചക്കും വേണ്ടി സ്വന്തവും ബന്ധവും മറന്നു അയൽപ്പക്കവും സൊ -രാജ്യം മറന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവർ മഹതിയുടെ വാക്കുകൾ ഇടയ്ക്കിടെ ഓർക്കുന്നത് നന്ന്. എന്തിനും അടിയുറച്ച വിശ്വസമാണ് പ്രധാനം.
ഉമ്മയുടെ ധീരമായ വാക്കുകൾ കേട്ട മകൻ പറഞ്ഞു : " ഉമ്മാ ! അവർ എന്നെ കൊന്നാൽ സിറിയക്കാർ എന്നെ ക്രൂശിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു. മഹതി പറഞ്ഞു " മോനെ, അറുക്കപ്പെട്ടതിന് ശേഷം തോൽ പൊളിക്കുന്നത് കൊണ്ട് ആടിന് യാതൊരു വേദനയും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ സഹായം തേടി മുന്നേറുക.
ധീരമായ വാക്കുകൾ ആ മകന്റെ ഖൽബിൽ പുതിയൊരു ഊർജം സൃഷ്ടിച്ചു. പൊന്നുമ്മയുടെ നെറുകയിൽ ചുംബിച്ചു രണഭൂമിയിലേക്ക് ചുവടു വെച്ചു. ആ ധീര വനിതയുടെ കണ്മുന്നിൽ അദ്ദേഹം പിടഞ്ഞു വീണു. അവർ ഓടിചെന്ന് മകന്റെ ശിരസ്സ് മടിയിൽ എടുത്തു വെച്ചു. അങ്ങനെ അബ്ദുല്ല (റ)മരിച്ചു കഴിഞ്ഞിരിക്കുന്നു. ഉമ്മയിൽ നിന്ന് അദ്ദേഹത്തിന്റെ ജഡം പിടിച്ചു വാങ്ങി ഹജ്ജജ്ജ് കുരിശിലേറ്റി. പിന്നീട് ശരീരം ഏറ്റു വാങ്ങി അവർ മക്കയിൽ തന്നെ മകനെ മറവ് ചെയ്തു.
ആശ്രയമായിരുന്ന തന്റെ മകനെ വാർദ്ധക്യകാലത്ത് രക്തസാക്ഷിയാകാൻ പ്രേരിപ്പിച്ച ' അസ്മാഹ് ' (റ)അസാമാന്യ വ്യക്തിത്വത്തിനുടമയാണ്. അവിടെന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം ബീവി ഉമ്മയും വഫാത്തായി അന്ന് ബീവിക്ക് നൂറിലതികം വയസ്സുണ്ടായിരുന്നു.
ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു ഉടമയെ മറക്കുന്ന നമ്മെ പോലെയുള്ള അടിമകൾക്ക് എന്നും മാതൃക ജീവിതമാണ് ബീവിയുടേത്. റജബും ഷഹബാനും റമളാനും നമ്മുടെ ദിനങ്ങൾ എങ്ങനെ ആയിരുന്നു എങ്ങനെ ആണെന്നെല്ലാം ഒന്ന് നന്നായി ചിന്തിക്കേണ്ടിയിരിക്കുന്നു.
റമളാൻ കൊണ്ട് വിജയിക്കുന്നവരിൽ നാഥൻ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...
അപ്പൊ ന്റെ മക്കളൊക്കെ എണീച് പോയി നല്ല അടിമകളായി മരിക്കാൻ വേണ്ടി നാഥനോട് ഇരക്കൂ നീട്ടുന്ന കൈകൾ തട്ടാത്ത ഔദാര്യവാനായ റബ്ബ് ഖൈറായ വഴികൾ നമുക്ക് മുമ്പിൽ മലർക്കെ തുറന്നിടുക തന്നെ ചെയ്യും.
കുഞ്ഞോമനകളുടെ കണ്ണിലെ തെളിച്ചം കൊണ്ട് പാപരഹിതരായ അവരുടെ ദുആ മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവർക്ക് വേണ്ടി തുടങ്ങിയ തൂലിക തുമ്പിൽ അവരുടെ സന്തോഷം വിരിഞ്ഞപ്പോൾ അവരുടെ ചുമ്പനങ്ങൾ എന്നെ വാരി പുണർന്നപ്പോൾ അന്നാ നാളുകൾ കണ്ണിൽ മിന്നി മറഞ്ഞപ്പോലെ ഉരു ഉൾപിടയൽ. സത്യമായ ജീവിതം കൊണ്ട് സത്യമായ ലോകം നേടിയവർ *'ബീവി അസ്മാഹ് '*
*✍🏻Mihras Koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments