*✿═══════════════✿*
*പകലു തോൽക്കും പ്രകാശം ത്വാഹാ ﷺഇരു ലോക രക്ഷാ മാർഗം*
*✿═══════════════✿*
*പകലും നാണിച്ച വെളിച്ചമുണ്ട്, രാവും മതി മറന്നൊരു തെളിച്ചമുണ്ട്, ആരും കൊതിക്കും മൊഞ്ചതിലുണ്ട് താജ ﷺസ്നേഹ മോതും രാവതിലേറെ ചന്തവുമുണ്ട്*
*മുഹമ്മദ് നബി ﷺയുടെ പ്രവാചകത്വം, ദിവ്യപ്രബോധനം, ഖുർആനികാവതരണം തുടങ്ങിയവയിലെല്ലാം അല്ലാഹുവും മലക്കുകളും സാക്ഷിയാണെന്ന് ഖുർആനിൽ കാണാം. അല്ലാഹു പറയുന്നു :എന്നാൽ അല്ലാഹു താങ്കൾക്കിറക്കിയതു കൊണ്ടു അവൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്റെ അറിവോടെയാണ് അത് ഇറക്കിയത്. മലക്കുകളും അതിന് സാക്ഷിയാണ്. സാക്ഷിയായി അല്ലാഹു മതി. (നിസാഉ -166)*
*ആലമിലാകെ റഹ്മത്തായൊരു മുത്ത് ത്വാഹാ ഇരു ലോക രക്ഷാ സത്ത് ﷺ*
*സ്വർഗ്ഗീയ ജീവിതത്തിൽ മുഹമ്മദ് നബി ﷺഒഴികെ മറ്റൊരാൾക്കും അർഹതയില്ലാത്ത രണ്ട് ശ്രേഷ്ഠ പദവികളാണ്. വസീലത്, ഫളിലത്.*
*അബ്‌ദുല്ലാഹിബ്നു അമൃബുനുൽ ആസ്വ'(റ)നിവേദനം ചെയ്യുന്നു :നബി ﷺപറഞ്ഞു :ബാങ്കു വിളിക്കുന്നവൻ പറയുന്നത് പ്രകാരം നിങ്ങളും പറയുക. ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക ഒരാൾ എന്റെ മേൽ പത്തു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്തു ഗുണങ്ങൾ ചെയ്യും. ശേഷം എനിക്കു വേണ്ടി വസീലത്ത്, ഫളിലത് പദവി ലഭ്യമാവാൻ പ്രാർത്ഥിക്കുക. അല്ലാഹുവിന്റെ അടിമകളിൽ മറ്റൊരാൾക്കും ലഭ്യമാവാനർഹതയില്ലാത്ത പദവികളാണത്. അതിനുയോഗ്യനാവാൻ എനിക്കാഗ്രഹമുണ്ട്. ആരെങ്കിലും എനിക്കു വസീലത്ത് പദവി ചോദിച്ചാൽ അവൻ എന്റെ ശുപാർശ അനുവദനീയമായി. (മുസ്‌ലിം)*
*എല്ലാ രക്ഷയും തങ്ങളിൽ തന്നെ ﷺശിക്ഷയിൽ ഇളവും തങ്ങളാൽ തന്നെ ﷺ, അല്ലാഹുവിന്റെനുഗ്രഹ പൂവതാണ് ﷺഹാത്തിം റസൂലുല്ല ﷺറഹ്മത്തുൽ ലിൽ ആലമീനാണ്*
*ഒരു നിമിഷം പോലും ഇടവേള നൽകാത്തവിധം അഖണ്ഡമായ് മുഹമ്മദ് നബി ﷺയുടെ മേലുള്ള സ്വലാത്തിലൂടെ അല്ലാഹുവിന്റെ അനുഗ്രഹം നിരന്തരം വർഷിക്കുന്നു വെന്നാണ് ഖുർആനിക പാഠം. മറ്റൊരു പ്രവാചകനും അല്ലാഹു നൽകാത്ത ഈ പുണ്യാനുഗ്രഹം നമ്മുടെ പ്രവാചകന്റെ മാത്രം പ്രത്യേകതളിൽ ഉൾപ്പെടുന്നു.*
*അല്ലാഹു പറയുന്നു :നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബി ﷺയുടെ സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കുന്നു. സത്യവിശ്വാസികളെ, നിങ്ങളും നബി ﷺയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക. (അൽ അഹ്സാബ് 56)*
*അത് കൊണ്ടു തന്നെ സ്വലാത്ത് ഒരു പരിഹാര മാർഗം കൂടിയാണ്, മാനസിക ശാരീരിക പ്രശ്നങ്ങൾക്കുള്ള ദിവ്യാനുരാഗ തീർത്ഥം.*
*സൃഷ്ടികളിൽ ഉൽകൃഷ്ട വ്യക്തിത്വമായ പ്രവാചകൻ ﷺയെ പ്രകാശമായ് ഖുർആനിൽ പരിചയപെടുത്തുന്നു വെന്നത് മറ്റൊരു പ്രവാചകനും നൽകപെടാത്ത സവിശേഷതയാണ്.*
*അല്ലാഹു പറയുന്നു :വേദം നൽകപെട്ടവരെ,,, വേദങ്ങളിൽ മറച്ചുവെച്ച ധാരാളം വസ്തുതകൾ നിങ്ങൾക്ക് വ്യക്തമാക്കി തരുന്ന നമ്മുടെ പ്രവാചകൻ നമ്മളിൽ ആഗതനായി. ധാരാളം കാര്യങ്ങളിൽ പ്രവാചകൻ വിട്ടുവീഴ്ച ചെയ്തു. അല്ലാഹുവിൽ നിന്നുള്ള പ്രകാശവും നബി ﷺയുടെ വ്യക്തമായ ഗ്രന്ഥവും (ഖുർആൻ)നിങ്ങളിൽ എത്തിയിരിക്കുന്നു. (അൽമാഇദ 15, 16)*
*അല്ലാഹു പറയുന്നു :നബിയെ..., തീർച്ചയായും നിങ്ങളെ നാം സാക്ഷിയായും സന്തോഷ വാർത്ത നൽകുന്നവനായും മുന്നറിയിപ്പുക്കാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ സമ്മതത്തോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന വിളക്കുമായി നിങ്ങളെ നാം അയച്ചിരിക്കുന്നു. (അൽ അസ്ഹാബ് 45)*
*അതിരില്ലാത്ത അവിടുത്തെ സ്നേഹം ﷺഇന്ന് നാം അനുഭവിക്കുന്ന ഓരോ സുഖങ്ങളിലുമുണ്ട്, യജമാനനെ മറന്നയടിമയായി ദുനിയാവിൽ നാം വിരാചിച്ചിട്ടും സർവ്വ അനുഗ്രഹങ്ങളും നമുക്ക് അല്ലാഹു ഔദാര്യമായ് തന്നത് റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺസ്നേഹ പ്രഭാവം മാത്രമാണ്, അല്ലാഹു അവന്റെ അടിമയോട് ഏറെ വിട്ടു വീഴ്ച ചെയ്യുന്നവനുമാണ്*
*അനസുബ്നു മാലിക് (റ)പറയുന്നു :നബി ﷺമദീനയിൽ പ്രവേശിച്ച ദിവസം മദീന മുഴുവൻ പ്രകാശ പൂരിതമായിരുന്നു. നബി ﷺയുടെ വിയോഗദിനം മദീനയിലുടനീളം കട്ടിയുള്ള ഇരുട്ടുമായിരുന്നു. (അഹ്മദ്, തുർമുദി, ഹാകിം )*
*സ്നേഹിക്കാനും സ്നേഹിക്കപെടാനും മുത്ത് ഹാത്തിം റസൂലവരുള്ളപ്പോൾ ﷺമറ്റൊരു മാർഗം തേടാതിരിക്കാം*
*ജീവിക്കുന്നത് തന്നെ ആ വെളിച്ചം ഖൽബിലും കണ്ണിലും നിറക്കാൻ ആവണം ﷺഒടുവിലാ വെളിച്ചത്തിൽ അലിഞ്ഞു തീരണം, ആ അലിഞ്ഞിറങ്ങുന്ന തുള്ളികൾ ബഖീഇന്റെ മണ്ണിൽ നിലം പതിക്കണം*
*വ്യാമോഹം എന്നത് നല്ല നിശ്ചയമുണ്ട് എങ്കിലും സർവ്വ അനുഗ്രഹങ്ങളും തന്ന ഔദാര്യം മാത്രമാണ് പ്രതീക്ഷ ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments