*✿═══════════════✿*
*സ്വാർത്ഥ ചിന്തകൾക്ക് വേണ്ടി നാം നമ്മെ തന്നെയാണ് വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ദുനിയാവിന്റെ മോഹങ്ങൾക്ക് വേണ്ടി നാം ധൃതിക്കൂട്ടുകയാണ്, സ്വാർത്ഥ ചിന്ത സഫലീകരണത്തിനു വേണ്ടി പരക്കം പാച്ചിലിലാണ്.*
*എന്നിട്ടോ, ചെറിയ ഒരു പ്രയാസം വരുമ്പോൾ "എനിക്കു ഈ വിധി വന്നല്ലോ എന്നെ ഇങ്ങനെ ആക്കിയല്ലോ എന്നും പറഞ്ഞു സർവ്വ അനുഗ്രഹങ്ങളും നിന്റെ അത്യാഗ്രഹങ്ങൾക്ക് പോലും തടയിടാത്ത ലോകൈക നാഥനെ പഴിക്കുന്നു. എന്താ സത്യമല്ലെ...?*
*അല്പം സമയത്തെ യാത്രികരായ നമുക്ക് എന്തിനിത്ര വ്യാമോഹങ്ങൾ,?*
*നാം യഥാർത്ഥത്തിൽ നമ്മെ തന്നെ യല്ലെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.?*
*എപ്പോഴെങ്കിലും الله ﷻതന്ന അനുഗ്രഹങ്ങളെ ഓർത്ത് അവനു മുമ്പിൽ ശുക്ർ ചെയ്തിട്ടുണ്ടോ, ഇല്ല അല്ലെ. അവന്റെ മുമ്പിൽ കൈകൾ ഉയർത്തുമ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും കിത്താബിലെ ഏടുകൾ ആണല്ലോ നാം മറിച്ചു കൊണ്ടിരിക്കുന്നത്. പിന്നെ എവിടെ അല്ലെ അനുഗ്രഹങ്ങളെ ഓർത്ത് അവനു സ്തുതി പാടാൻ സമയം.*
*പകയും അസൂയയും പൊങ്ങച്ചവും അഹന്തയും, തന്നെക്കാൾ വലുതായികൊണ്ടിരിക്കുന്ന കൂടെ പിറപ്പുകളോടും ക്കൂട്ടുകാരോടുമുള്ള സ്വാർത്ഥതയുടെ ലോകത്ത് നിന്ന് ഇറങ്ങിയിട്ട് വേണ്ടേ, ഒന്ന് മറിച്ചു ചിന്തിക്കാനുള്ള സമയം.*
*സ്വാർത്ഥ ലോകത്ത് ജീവിക്കാൻ അല്ലാഹു വിലക്കിയ കാര്യങ്ങൾക്ക് പിറകെ പോയി ഈമാൻ നഷ്ടപെടുത്തുന്ന നീ എന്നാണ് ഇലാഹിന്റെ മധുരം നുണയുക.*
*സിഹ്റിന്റെയും മാരണങ്ങളുടെ ലോകത്താണ് ഇന്ന് നിന്റെ ഓരോ ചുവടുവെപ്പും അവിടെ അല്ലാഹുവും അവന്റെ റസൂലും ﷺപറഞ്ഞ ലോകം ഓർക്കാൻ അവനു കഴിയില്ല, അല്ലെങ്കിൽ അവന്റെ സ്വാർത്ഥ ചിന്തകൾ അതിനനുവതിക്കില്ല.*
*ഇമ്രാനുബ്നു ഹുസൈൻ(റ)വിൽ നിന്ന് :നബി ﷺപറഞ്ഞു :പക്ഷിശാത്രക്കാരനും അത് നോക്കിനിന്നവനും പ്രശ്നം വെക്കുന്നവനും അത് വെപ്പിക്കുന്നവനും മാരണക്കാരനും അത് ചെയ്യിപ്പിക്കുന്നവനും ജോത്സ്യനെ സമീപിച്ചു അവൻ പറയുന്നത് വിശ്വസിക്കുന്നവനും തീർച്ചയായും മുഹമ്മദ് നബി ﷺഅവതരിച്ചതിൽ അവിശ്വസിച്ചവനത്രെ,.(ബസ്സാർ)*
*ജോത്സ്യനെയോ പ്രവചനക്കാരെയോ സമീപിച്ചു അവർ പറയുന്നത് വിശ്വസിക്കുന്നവന് മുഹമ്മദ് നബി ﷺക്ക് അവതരിപ്പിച്ചത് അവിശ്വസിച്ചവനാകുന്നു.(അബൂദാവൂദ്, തുർമുദി, നസാഈ, ഇബ്നു മാജ, ഹാകിം)*
*നബി ﷺഅരുളി :ജ്യോത്സ്യനെ സമീപിച്ചു അവൻ പറഞ്ഞത് വിശ്വസിച്ചവന് മുഹമ്മദ് നബി ﷺഅവതരിപ്പിച്ചതിൽ നിന്നു മുക്തനാണ്. ജ്യോത്സ്യനെ സമീപിച്ചു അവൻ പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും സമീപിപ്പിച്ചവന്റെ നാല്പതു ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല. (ത്വബ്റാനി)*
*ഇത്ര ഗൗരവമേറിയ കാര്യമാണിതെന്ന് ഈ ഹദീസുകൾ വ്യക്തമാക്കി തരുന്നുണ്ട്.*
*എന്നിട്ടും കൂടുതൽ ദുഃഖകരം എല്ലാം അറിയുകയും പഠിക്കുകയും ചെയ്ത ആളുകൾ ഇത്തരം ക്രൂര കൃത്യങ്ങൾക്ക് സമയം ചിലവഴിച്ചു കളയുന്നു എന്നതിലാണ്.*
*പുറം ലോകം മാന്യൻ എന്ന് മുദ്ര കുത്തിയ നിന്നെ പോലുള്ളവരെ നിന്നെ പടച്ച റബ്ബ് കാണുന്നില്ല എന്നാണോ നിന്റെ ധാരണ,? അല്ലെങ്കിൽ അത് നാളെ ഉള്ള കാര്യമല്ലേ, അപ്പോൾ നോക്കാം എന്ന് കരുതി മാറ്റിവെക്കുകയോ, എന്നാൽ നീ കേട്ടോ, നാളെയിലേക്ക് വെക്കുന്നവനൊരിക്കലും ആ നാളെയിൽ നിന്ന് കയറുകയില്ല. നിന്റെ അകവും പുറവും നന്നായി അറിയുന്നവൻ നിന്നെ പടച്ച റബ്ബ് മാത്രമാണ്.*
*നിന്റെ അവസരം അവസാനിച്ചിട്ടില്ല. നിനക്ക് നിന്റെ റബ്ബിലേക്ക് മടങ്ങാം ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു പശ്ചാതപിക്കാം.*
*ഇല്ലെങ്കിൽ നിന്റെ ദുനിയാവും ആഖിറവും നീ നഷ്ടപെടുത്തുമായാണെന്നതിൽ സംശയമില്ല. കാരണം നിന്റെ സുഖവും സന്തോഷവും സമാധാനവും പണയം വെച്ച് നീ സ്വാർത്ഥതയുടെ മൂടുപടമണിയുമ്പോൾ, നിന്റെ ഇരുലോകവും ചോർന്നു പോവുകയാണ്.*
*അല്ലാഹു പറഞ്ഞു :പശ്ചാതാപം സ്വീകരിക്കാൻ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാതാപം എന്നത് തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണമാസന്നമാകുമ്പോൾ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവർക്കുള്ളതല്ല. അങ്ങനെയുള്ളവർക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കി വെച്ചിട്ടുള്ളത്. (നിസാഅ')*
*അതിനും ചില ശർതുകൾ ഉണ്ട്*
*ഞാൻ ചെയ്തുപോയ പാപത്തിൽ നന്നായ് ഖേദിക്കുക, ചെയ്ത പാപം പോലെയുള്ളതിലേക്ക് അല്ലാഹുവിനെ ഓർത്ത് ഇനി മടങ്ങുകയില്ലെന്ന് ദൃടപ്രതിജ്ഞ ചെയ്യുക. പ്രവർത്തിച്ച തെറ്റ് ഇപ്പോഴും തുടരുന്നതോ പതിവാക്കിയതോ ആണെങ്കിൽ തൗബ ചെയ്യുന്ന നിമിഷത്തിൽ തന്നെ അത് പൂർണമായും ഒഴിവാക്കുക, ഇടപാടുകൾ കൊടുത്തു വീട്ടുക, നിസ്കാരം, നോമ്പ് കലാഹ് വീട്ടുക തന്നെ വേണം. ഉപര്യയുക്തഉപാധികളിൽ നിന്ന് വീഴ്ച പറ്റിയാൽ അയാളുടെ തൗബ അസ്വീകാര്യമായിരിക്കുമെന്നാണ് ഖാസി ഹുസൈൻ, ഖാസി അബൂത്വയ്യിബ്ബ്, മാവറദി (റ)എന്നിവരുടെയും മറ്റും അഭിപ്രായം. അപവാദം, കൊലക്കുറ്റം തുടങ്ങിയ പ്രതികാരമുള്ള കുറ്റമാണെങ്കിൽ അതിന് അർഹമായവരെ അറിയിക്കുകയും പ്രതികാരത്തിന് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യൽ അതിനുള്ള തൗബക്ക് നിർബദ്ധമാകുന്നു. പരദൂഷണം പോലെയുള്ള പാപമാണെങ്കിൽ ദൂഷണം ചെയ്യപ്പെട്ടവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടീക്കണം. ഇല്ലെങ്കിൽ അയാൾക്ക് വേണ്ടി പൊറുക്കൽ തേടുകയും നന്മക്കായി പ്രാർത്ഥിക്കുകയും വേണം. അസൂയയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പക്ഷെ ഓർക്കുക സിഹ്ർ ഖുഫ്റിനോടടുത്ത മഹാപാപമാണ്.*
*നമുക്കുള്ള നന്മയും തിന്മയും അല്ലാഹു കണക്കാക്കിയതാണ് അതിന് മറ്റുള്ളവരുടെ നന്മയിൽ അസൂയപൂണ്ടിട്ട് കാര്യമില്ല. അവരോട് ശത്രുത പുലർത്തി അവർക്ക് മാരണം ചെയ്തത് കൊണ്ടു നിങ്ങൾക്കുള്ള നേട്ടം അവരെ ദുനിയാവിൽ വഞ്ചിക്കാം എന്നും നിങ്ങൾക്ക് നിങ്ങളുടെ ഇരുലോകം ഇരുട്ടിലാക്കാം എന്നതും മാത്രമാകുന്നു. സ്വയം ഒരു വിഡ്ഢി വേഷം കെട്ടാതെ നന്നായി ചിന്തിക്കുക.*
*കുറച്ചു കാലം മാത്രം ഉള്ള ഈ ജീവിതത്തിൽ കൊണ്ടും കൊടുത്തും ഹലാലായ മാർഗത്തിൽ പ്രവർത്തിച്ചും സ്നേഹിച്ചും കഴിഞ്ഞു കൂടാം അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.*
*അല്ലാഹു നൽകിയ ഓരോ പരീക്ഷങ്ങളിലും ക്ഷമയാണ് പ്രധാനം ക്ഷമിക്കുന്നവന് കൂടായാണ് നാഥൻ ക്ഷമയാണ് വിജയം.*
*അവന് ഇഷ്ടപ്പെട്ട അടിമകളെ അവന് നന്മക്ക് വേണ്ടിയാണ് പരീക്ഷിക്കുന്നത്,അതിൽ അവൻ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് അവനോട് നന്ദി ചെയ്യുക.*
*നിങ്ങളുടെ വിലയേറിയ ദുആയിൽ ഈ പാപിക്കും ഒരിടം പ്രതീക്ഷിച്ചു കൊണ്ടു ചുരുക്കുന്നു. നമ്മളെ എല്ലാവരെയും الله ﷻഖൈറിലും സലാമത്തിലും ആക്കി തരട്ടെ...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments