*✿═══════════════✿*
*സ്നേഹത്തിന്റെ കരുതൽ*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex740&utm
*യഥാർത്ഥ സ്നേഹം എന്തെന്ന് അറിയണമെങ്കിൽ കാലങ്ങൾ ഒന്ന് പിറകോട്ട് നോക്കിയാൽ മതി അതാ അവിടെ ആ സുന്ദര തീരത്ത്, സർവ്വം തെജിക്കാൻ സന്നദ്ധയായ ബീവി ഖദീജയുമ്മയുണ്ട് (റ)*
*മുത്ത് ഹബീബ് ﷺയുടെ ആദ്യ പത്നി സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം. മുത്ത് ഹബീബിൽ ﷺവിശ്വസിച്ച ആദ്യ വ്യക്തി, തിരു നബിയുടെ ﷺകൂടെ ഏറെ കാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച പത്നി. മുത്ത് ഹബീബിന് ﷺമക്കളുണ്ടായ സ്നേഹ നിധി ബീവി ഖദീജ ഉമ്മ (റ)*
*പറഞ്ഞാൽ അവസാനിക്കാത്ത വിശേഷവും വിശേഷണങ്ങളും ഇസ്‌ലാമിന് സമ്മാനിച്ച ധീര വനിത*
*മക്കയിലെ ധനികയായിരുന്ന വനിത മുത്ത് ഹബീബവർക്ക് ﷺമുന്പേ രണ്ട് വിവാഹം കഴിച്ചു രണ്ടാം ഭർത്താവിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിന്നീട് പല പ്രമുഖരും വിവാഹ ആലോചനയുമായ് വന്നെങ്കിലും അതൊന്നും ബീവി സ്വീകരിച്ചില്ല.*
*ഖദീജ ബീവി (റ)അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു. ആണുങ്ങളെ ജോലിക്കാരാക്കി നിർത്തി അവർ നല്ലൊരു ബിസിനസ്ക്കാരിയായി. കുലീനയായി ജീവിച്ചു വിശുദ്ധ (ത്വാഹിറ )എന്ന പേര് നേടി*
*അക്കാലത്ത് വിശ്വസ്ത്തൻ വിളികൊണ്ട മുഹമ്മദ് നെ (ﷺ)അവർ സിറിയയിലേക്ക് കച്ചവട മുതലുമായ് അയച്ചു. കൂടെ അവരുടെ പിതൃവ്യൻ മൈസറയുമുണ്ടായിരുന്നു. എപ്പോഴത്തെതിൽ നിന്നും ഈ പ്രാവശ്യം നല്ല ലാഭം കിട്ടി. വഴി യാത്രയിൽ മുത്ത് നബി ﷺക്ക് മേഘം തണലിട്ട് കൊടുക്കുന്ന അത്ഭുത കാഴ്ചക്കും മൈസറ സാക്ഷിയായി.*
*ഇതെല്ലാം കേട്ടും അനുഭവിച്ചും മുത്ത് നബിയോട് ﷺഖദീജ ബീവിക്ക് താല്പര്യം തോന്നി, അവർ തന്റെ കൂട്ടുകാരിയായ നഫീസയോട് കാര്യങ്ങൾ പറഞ്ഞു മുത്ത് നബിയുടെﷺഇoഗിതമറിയാൻ പറഞ്ഞയച്ചു. മുത്ത് ഹബീബ് ﷺഅനുകൂലമായ് പ്രതികരിച്ചപ്പോൾ ബീവിയിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു അബ്ബാസ് ഹംസ, വറഖതുബ്നു നൗഫൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ മുത്ത് നബിയും ﷺഖദീജ ബീവി (റ)തമ്മിലുള്ള വിവാഹം നടന്നു.*
*സ്നേഹിക്കാനും സംരക്ഷിക്കാനും ആ സമയത്ത് വേണ്ട എല്ലാ കരുതലുകളും ലഭിക്കാൻ അല്ലാഹു നിശ്ചയിച്ചു വെച്ച സ്നേഹ നിധിയായ തുണ*
*അനുസരണയുള്ള സ്നേഹനിധിയായ ഭാര്യയായി ബീവി എത്തി മുത്ത് ഹബീബിനോടൊപ്പം ﷺസ്നേഹത്തിന്റെ പര്യായമായ് അവർക്ക് കുസുമങ്ങൾ വിരിഞ്ഞു വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മുത്ത് നബിക്ക് ﷺനാല്പതാം വയസിൽ പ്രവാചകനായ് നിയോഗിക്ക പെട്ടു.*
*ചെറുപ്രായത്തിൽ തന്നെ അൽ അമീൻ എന്ന വിശേഷം ശത്രുക്കൾ പോലും സ്വീകരിച്ചതാണ്, ഉത്തമ ഭർത്താവായി ഉപ്പയായി നേതാവായി അങ്ങനെ അങ്ങനെ ഒട്ടനവധി മഹനീയ പദവികൾ സമ്മേളിച്ച ഉന്നതർ ത്വാഹാ ﷺ*
*فَـإِنَّ فَضْـلَ رَسُـولِ اللهِ لَـيْـسَ لَهُ*
*حَـدٌّ فَـيُعْرِبَ عَـنْهُ نَاطِـقٌ بِفَـمِ*
*അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ മഹത്വത്തിന് അതിരില്ല. ഉണ്ടായിരുന്നെങ്കിൽ വായകൊണ്ട് മൊഴിയുന്നവൻ അത് ആവിഷ്കരിക്കുമായിരുന്നു.*
*ആദ്യമായ് ഹിറാ ഗുഹയിൽ ഖുർആനിന്റെ വചനം കേട്ടു അല്പം ഭയത്തോടെ വീട്ടിലെത്തിയപ്പോൾ ബുദ്ധിമതിയും തന്റേടിയുമായിരുന്ന ബീവി കരുതലോടെ പറഞ്ഞു "സന്തോഷിക്കു, അങ്ങയെ അല്ലാഹു നിന്ദിക്കുകയില്ല, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം പറയുന്നു, വിഷ്വസ്ഥത പുലർത്തുന്നു, പ്രയാസമുള്ളവനെ സഹായിക്കുന്നു, അതിഥികളെ സത്കരിക്കുന്നു ".*
*മുത്ത് ഹബീബ്* *ﷺപൂർണമായും ഉൾകൊണ്ട പത്നിയാണ് ഈ കരുതലിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചത്. അത്* *അപ്പോൾ ഏറെ സമാധാനമായി അവിടുത്തേക്ക് അത്, പിന്നീട് പിതൃ സഹോദരൻ, തൗറാത്ത് ഇഞ്ചിൽ പണ്ഡിതനായ വറഖയുടെ അടുത്ത് അവർ കൊണ്ടു പോയി കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു അപ്പോൾ മുത്ത് നബിയിൽ* *ﷺഅറബികളിൽ വരാൻ പോകുന്ന പ്രവാചകനെ അവർ ദർശിച്ചു.*
*പിന്നീട് അങ്ങോട്ട് വിത്യസ്തങ്ങളായ പല പല അവസ്ഥകൾ കടന്നു പോയി എല്ലായിടത്തും താങ്ങും തണലുമായി ബീവി ഖദീജ (റ)മുത്ത് നബിക്ക് തുണയായി.*
*തന്റെ സമ്പത്തെല്ലാം ദീനിന് വേണ്ടി ബീവി നൽകി സ്നേഹത്തോടെയും കരുതലോടെയും തങ്ങളോരെ ﷺപരിചരിച്ചു.*
*നുബുവ്വത്തിന്റെ പത്താം കൊല്ലം സർവ്വം ദീനിന് സമർപ്പിച്ചു ദരിദ്രയായി, എന്നാൽ അല്ലാഹുവിന്റെയും മുത്ത് നബിയുടെയും ﷺതൃപ്തിക്ക് അവർ സ്വർഗം പൂകി. പത്നിമാരിൽ മുത്ത് നബിക്ക് ﷺഏറെ ഇഷ്ടം ബീവിയെ ആയിരുന്നു അതിനു കാരണവും നാം മനസിലാക്കിയല്ലോ, അവിടെന്ന് എപ്പോഴും പറയുമായിരുന്നു ﷺ"ഖദീജ വല്ലാത്ത സ്ത്രീയായിരുന്നു. എനിക്കവരിൽ മക്കളുണ്ട് "(ബുഖാരി).*
*ആ സ്നേഹത്തിന്റെ ഓർമ്മക്ക് വേണ്ടി അവരുടെ മരണ ശേഷം ബീവിയുടെ കൂട്ടുകാരികൾക്ക് ആടിനെ അറുത്തു കൊടുത്തു വിടാറുണ്ടായിരുന്നു.*
*ഇതൊക്കയായിരുന്നു സ്നേഹം പരസ്പരം മനസിലാക്കി എല്ലാ അവസ്ഥകളിലും താങ്ങും തണലുമായി സ്നേഹമെന്തെന്ന് ലോകർക്ക് എക്കാലത്തും പഠിക്കാൻ ഓർമ്മകൾ സമ്മാനിച്ച ജീവിതം.*
*മുത്ത് ഹബീബ് ﷺപറയുന്നു :"സ്ത്രീ അഞ്ചു നേരം നിസ്‌ക്കരിക്കുകയും റമളാനിൽ നോമ്പിനുഷ്ടിക്കുകയും ലൈംഗികാവയവം സൂക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്‌താൽ, സ്വർഗത്തിന്റെ വാതിലുകളിൽ ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും*
*ഭർത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം മുത്ത് നബി ﷺപറഞ്ഞു:"ഒരു മനുഷ്യനോട് മറ്റൊരാൾക്ക് സാഷ്ടാംഗം എനിക്കു ആജ്ഞാപിക്കാമായിരുന്നു വെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം. ഭർത്താവിനോടുള്ള കടമകളെല്ലാം പൂർണമായി നിറവേറ്റാതെ സ്ത്രീക്ക് തന്റെ റബ്ബിനോടുള്ള കടമ നിറവേറ്റാൻ കഴിയില്ല. "*
*ഖദീജ ബീവി മുത്ത് നബിക്ക് ﷺതുണയായ പോലെ കരുതലായ പോലെ സംരക്ഷണമായ പോലെ*
*ഭർത്താവിന്റെ ആജ്ഞകൾ അനുസരിക്കുക, അദ്ദേഹം വരുമ്പോൾ എഴുനേറ്റ് നിൽക്കുക, അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും കണ്ടറിഞ്ഞു പ്രവർത്തിക്കുക, അയാൾക്ക് ഇഷ്ടമില്ലാത്ത ഒന്നും ചെയ്യാതിരിക്കുക, അയാളുടെ സാനിധ്യത്തിൽ അയാളുടെ സമ്മതമില്ലാതെ സുന്നത്ത് നോമ്പുകളും മറ്റും അനുഷ്ടിക്കാതിരിക്കുക.*
*നാഥൻ തുണക്കട്ടെ അവന്റെ ഔദാര്യം കൊണ്ടു ഭർത്താവിന്റെ പൊരുത്തത്തോടെ ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments