*✿═══════════════✿*
*മുത്ത് നബിയിൽ ﷺമാത്രമാണ് അഭയം*
*✿═══════════════✿*
*ഏത് അവസ്ഥ തന്നെ കടന്നു പോയാലും സ്വലാത്തിനെ ഒഴിവാക്കാതിരിക്കുക*
*ഒരു സ്ത്രീ തന്റെ മരണപെട്ട മകൻ ശിക്ഷിക്കപെടുന്നത് സ്വപ്നത്തിൽ കണ്ടപ്പോൾ അത്യധികം വിഷമിച്ചു. പിന്നീടോരിക്കൽ മകനെ കണ്ടപ്പോൾ വളരെ സന്തോഷകരമായ അവസ്ഥയിലായിരുന്നു. പ്രകാശ പൂരിതമായ അവസ്ഥ!*
*കാരണമന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു :ഒരാൾ ഈ ഖബർസ്ഥാനിലൂടെ പോയപ്പോൾ നബിﷺമേൽ സ്വലാത്ത് ചൊല്ലുകയും അതിന്റെ പ്രതിഫലം ഖബറാളികൾക്ക് ഹദ്യ ചെയ്യുകയുമുണ്ടായി. അതിൽ നിന്ന് എനിക്കു ലഭിച്ച വിഹിതമാണ് എന്റെ ഈ സുന്ദരമായ അവസ്ഥ.*
*ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ ഏറെ ഉണ്ട് കാരണം സ്വലാത്ത് ഒരു നിസാര കാര്യമല്ല, ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും രോഗങ്ങൾ മാറ്റി സന്തോഷം പകരാൻ കഴിവുള്ള ഒരത്ഭുത മന്ത്രമാണത്*
*ധനാഡ്യനായ ഒരു വ്യാപാരി മറിച്ചു. അവകാശികളായി രണ്ട് പുത്രൻമാർ മാത്രം. നബിﷺയുടെ മൂന്ന് തിരു കേശം അയാളുടെ പക്കൽ സൂക്ഷിപ്പുണ്ടായിരുന്നു. ആകെ സ്വത്ത് പകുതി വീതം രണ്ട് പുത്രൻമാർക്കും വീതിച്ചു. മൂന്ന് തിരു കേശത്തിൽ ഓരോന്നും നൽകി. ഒരു കേശം ബാക്കിയുണ്ട് അതു തുല്യമായ് ഭാഗിക്കണമെങ്കിൽ മുറിക്കണം. മൂത്ത മകൻ പറഞ്ഞു :മുറിക്കണം. നബിﷺയോടുള്ള പ്രിയം കാരണം ഇളയ മകൻ തിരു കേശം മുറിക്കാൻ അനുവതിച്ചില്ല. അപ്പോൾ ജേഷ്ഠൻ അനുജനോട് ചോദിച്ചു :പിതാവിന്റെ സ്വത്തിൽ നിനക്കുള്ള ഓഹരിക്ക് പകരം മൂന്ന് തിരു കേശവും നീ എടുക്കുന്നോ? അനുജൻ "അതെ " എന്ന് മറുപടി പറഞ്ഞു :അനുജൻ തിരു കേശം നിധിപോലെ തന്റെ പോക്കറ്റിൽ ഭദ്രമായ് സൂക്ഷിച്ചു. ഇടയ്ക്കിടെ അതു നോക്കി സായൂജ്യമടയും. ദർശിക്കുമ്പോഴെല്ലാം സ്വലാത്തും ചൊല്ലും. കാലം അതികം കഴിയും മുൻപ് അനുജൻ സമ്പന്നതയുടെ കൊടുമുടി പ്രാപിച്ചു. തിരു കേശം മുറിക്കണമെന്ന് പറഞ്ഞ ജേഷ്ഠൻ പാപ്പറായി. കാലങ്ങൾക്ക് ശേഷം അനുജൻ മരണപെട്ടു. അദ്ദേഹത്തെയും നബിﷺയെയും ഒന്നിച്ചു സജ്ജനങ്ങളിൽ പെട്ട ഒരാൾ സ്വപ്നം കണ്ടു. അദ്ദേഹത്തോട് നബി ﷺപറഞ്ഞു :"ആർക്കെങ്കിലും അല്ലാഹുവോടു വല്ല ആവശ്യവും ചോദിക്കാൻ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ ഖബറിനരികിൽ ചെന്ന് ചോദിച്ചാൽ ഉദ്ദേശം പൂതിയാകുന്നതാണ്. ഇക്കാര്യം ജനങ്ങളോട് പറയുക ".*
*ഈ വിവരമറിഞ്ഞ ജന സമൂഹം ആ മഹാത്മവിന്റെ ഖബർ ലക്ഷ്യമാക്കി പോകാൻ തുടങ്ങി. വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഖബറിന്നരികെ എത്തിയാൽ വാഹനത്തിൽ നിന്നിറങ്ങി കാൽനടയായിട്ടായിരുന്നു ഖബറിടത്തിൽ പോയിരുന്നത്.*
*തന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന നിലയില്‍ അതിന്റെ മഹത്വം നബി ﷺ തങ്ങള്‍ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ. പരമ്പരാഗതമായി കൈമാറിവന്ന വിശുദ്ധ കേശഭാഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അത്യാദരപൂര്‍വ്വം സൂക്ഷിക്കപ്പെടുകയും ബറക്കത്തെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്.*
*നബിﷺതങ്ങള്‍ ജനങ്ങളില്‍ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലും സംസാരിക്കുന്നവരായിരുന്നു. “ഞാന്‍ അറബികളില്‍ സാഹിത്യഗുണമൊത്ത സംസാരമുള്ളവനാണ്” എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. നിശ്ചയം, സ്വര്‍ഗവാസികള്‍ മുഹമ്മദ് ﷺ തങ്ങളുടെ ഭാഷയിലാണ് സംസാരിക്കുക” *അത്യാവശ്യത്തിനുമാത്രമേ നബി ﷺ* *സംസാരിച്ചിരുന്നുള്ളു. മൃദുലമായായിരുന്നു അവിടുന്നു (ﷺ)* *സംസാരിച്ചിരുന്നത്. നീട്ടിപ്പരത്തി അധികം സംസാരിക്കുന്നവരായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം,* *കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെയായിരുന്നു.*
*ആയിശ (റ) പറയുന്നു: “നിങ്ങള്‍ പദങ്ങള്‍ അടുപ്പിച്ചു* *പറയുന്നതുപോലെ നബി ﷺ* *സംസാരിക്കാറുണ്ടായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം പദാനുപദം സുവ്യക്തമായിരുന്നു. നിങ്ങള്‍ തുടരെത്തുടരെ സംസാരിക്കുന്നവരാണ്”. സ്വഹാബികള്‍ പറയുന്നു: “നബിﷺയുടെ സംസാരം അര്‍ത്ഥസംപുഷ്ടമായിരുന്നു...”*
*مُـنَـزَّهٌ عَنْ شَـرِيكٍ فِى مَحَـاسِـنِـهِ*
*فَـجَوْهَرُ الْحُسْـنِ فِيهِ غَـيْرُ مُـنْـقَـسِـمِ*
*സദ്ഗുണങ്ങളിൽ സമശീർഷ്യരില്ലാത്ത പരിശുദ്ധരാണ് എന്റെ തിരുനബി ﷺ. അവിടുത്തെ ﷺ സൗന്ദര്യസത്ത അവിഭാജ്യവുമാണ്.*
*സർവ്വം പരിഹാരമായ് തീർന്ന നേതാവ് ﷺഉലകിലൊരു ബദലില്ലാത്ത ജേതാവ്... ﷺ*
*സ്വാന്തനമായിരുന്നു ഓരോ വാക്കുകളും ആ സുഖം കണ്ടറിഞ്ഞ സ്വാഹാബ നിങ്ങൾ എത്ര ഭാഗ്യം*
*الله ﷻ*
*മുത്ത്നബി ﷺയുടെ മഹത്വം കൊണ്ടു ഞങ്ങളെ നന്നാക്കി തരണേ... ആ സ്നേഹ ചോട്ടിൽ അഭയം ലഭിക്കുന്നവരിൽ ഞങ്ങളെ ചേർക്കണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments