*✿═══════════════✿*
*തിരു സുന്നത്തിലാണ് വിജയം*
*صلوا على الحبيب صلى الله عليه وسلم*
*✿═══════════════✿*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
http://mihraskoduvally123.blogspot.com
*ഉലകമിൽ വിരിഞ്ഞ അറിവിന് സൂനം ഹാത്തിമുൽ അമ്പിയ ഇരു ലോക പ്രകാശം... ﷺ*
*وَكُـلُّهُـمْ مِنْ رَسُـولِ اللهِ مُـلْـتَـمِـسٌ*
*غَـرْفًا مِنَ الْبَـحْرِ أَوْ رَشْـفًا مِـنَ الـدِّيَـمِ*
*മറ്റുള്ള നബിമാരെല്ലാം عليهم السلام തിരുനബിയോരുടെ ﷺ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കൈകുമ്പിൾ, അല്ലെങ്കിൽ ആ പേമാരിയിൽ നിന്ന് ഒരിത്തിരി മാത്രമോ സ്വന്തമാക്കിയവരാണ്.*
കേവലം ഒരു വിഷയത്തിൽ മാത്രമല്ല ലോകത്ത് മുന്പും പിന്പും എല്ലാം നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും
*ഓത്തു പള്ളിയിൽ പോവാത്ത ഓത്ത് പഠിക്കാത്ത ഓത്തുകാരനായവർ, സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ചവർ, സർവ്വ മേഖലകളിലും കഴിവ് കാണിച്ചു തന്ന ഗുരുവര്യർ മുത്താറ്റൽ റസൂലോര്... ﷺ*
*സഹാനുഭൂതിയുടെ തിങ്കൾ നബി* ﷺ
മുൻദിരിബ്നുജറീറ് (റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരു പ്രഭാതത്തിൽ ഞങ്ങൾ
തിരുനബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുത്തെ (ﷺ) ചാരത്തേക്ക് മുളറ് ഗോത്രക്കാരായ കുറച്ചാളുകൾ വന്നു. അവർ നഗ്നപാദരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത, കമ്പിളി വസ്ത്രം ധരിച്ചവരുമായിരുന്നു.
ഇവരുടെ ദാരിദ്ര്യ അവസ്ഥ കണ്ട മാത്രയില്‍ പ്രവാചകര്‍ ﷺ യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് (ﷺ) പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാല്‍ (റ) വിനോട് ബാങ്ക് കൊടുക്കാന്‍ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍ ﷺ ഒരു പ്രഭാഷണം നടത്തി: "മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍.
ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുﷻവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...
(സൂറത്തുന്നിസാഅ്)
*അല്ലാഹുﷻവിന് ഭക്തി കാണിക്കുവീന്‍. നാളേക്ക് എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയും ചെയ്യുവീന്‍...*
(സൂറത്തുൽ ഹശ്റ്)
ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മ്മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം."
*പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാരിൽ ആദ്യമായി ഒരു അൻസ്വാരി സഞ്ചി നിറയെ സാധനങ്ങളുമായി തിരുസവിധത്തിലേക്ക് വന്നു. സഞ്ചിയുടെ ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തിയിരുന്നു. പിന്നീട് മറ്റു സ്വഹാബികളും അവരുടെ കൈവശമുള്ളത് കൊണ്ടുവരാൻ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അപ്പോൾ ഞാന്‍ നബിﷺയുടെ മുഖത്തേക്ക് നോക്കി. അവിടുത്തെ (ﷺ) വദനം കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട തിരുമൊഴി:* ‘ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്.'
(സ്വഹീഹ് മുസ്‌ലിം: 1017)
"അബ്ദുല്ലാഹിബ്നു മുബാറക് (റ)വിൽ നിന്ന് ഉദ്ധരിക്കുന്നു :ഞാൻ ഒരു വർഷം ഹജ്ജിൽ നിന്ന് വിരമിച്ച ശേഷം ഹറമിൽ വിശ്രമിക്കുകയായിരുന്നു. എന്റെ സ്വപ്നത്തിൽ രണ്ട് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വന്നത് കണ്ടു. ഒരു മലക്ക് മറ്റേ മലക്കിനോട് ചോദിച്ചു :ഇക്കൊല്ലം എത്ര പേർ ഹജ്ജിനു പങ്കെടുത്തു? ആറു ലക്ഷം പേർ എന്ന് മറ്റേ മലക്ക് ഇവരിൽ എത്രയാളുടെ ഹജ്ജ് സ്വീകരിക്കപെട്ടു എന്നൊരു ചോദ്യ മുണ്ടായി. ആരുടേയും ഹജ്ജ് സ്വീകരിക്ക പെട്ടില്ല എന്നായിരുന്നു മറുപടി. പിന്നീട് മലക്ക് പറഞ്ഞു :ഡമാസ്ക്കസിലെ മുഹഫഖു എന്ന ചെരുപ്പ് കുത്തി ഹജ്ജിനു പങ്കെടുത്തിട്ടില്ല എങ്കിലും അയാളുടെ ഹജ്ജിന്റെ പുണ്യം കൊണ്ട് എല്ലാവരുടെയും ഹജ്ജിനു അല്ലാഹു സ്വീകരിച്ചിരിക്കുന്നു. ഇത് കേട്ട് ഉണർന്ന ഞാൻ താമസിയാതെ ഡമാസ്ക്കസിലേക്ക് തിരിച്ചു. ചെരുപ്പ് കുത്തിയായ മുഹഫഖിനെ അന്വേഷിച്ചു കണ്ടെത്തി. എന്റെ സ്വപ്ന വൃത്താന്തം അറിയിച്ച ശേഷം മുഹഫഖിനോട് ഞാൻ ചോദിച്ചു :ഈ ഉന്നതമായ പദവി താങ്കൾക്ക് എങ്ങനെയാണ് ലഭിച്ചത് മുഹഫാഖു പറഞ്ഞു :ഹജ്ജ് യാത്രക്ക് ആഗ്രഹം തുടങ്ങീട്ട് കാലമെറെ ആയെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം ആ സ്വപ്നം പൂവണിഞ്ഞില്ല. വളരെ സാഹസ പെട്ടു ചെരുപ്പ് തുന്നി മുന്നൂറു ദിർഹം സമ്പാദിച്ചു ഞാൻ ഇക്കൊല്ലം ഹജ്ജിനു ഒരുങ്ങിയതാണ്. ഒരിക്കൽ ഗർഭിണിയായ എന്റെ ഭാര്യക്ക് അയല്പക്കത്തു നിന്ന് മാംസത്തിന്റെ വാസന ഏറ്റപ്പോൾ അവൾക്ക് ആ ഭക്ഷണത്തോടോരാഗ്രഹം ജനിച്ചു. ആ ഭക്ഷണം അല്പം വാങ്ങാനായി ഞാൻ അയൽവാസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നപ്പോൾ അവരോട് ഞാൻ എന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു :"എന്റെ അവസ്ഥ വളരെ പരിതാപകരമാണ്. എന്റെ അനാഥ മക്കൾ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായ്. അവരുടെ വിശപ്പിന് പരിഹാരം തേടി അലഞ്ഞപ്പോൾ ഒരു ചത്ത കഴുതയുടെ ശവമാണ് ഞാൻ കണ്ടെത്. ഞങ്ങൾക്ക് ശവം അനുവദനീയവും നിങ്ങൾക്ക് നിഷിദ്ധവുമാണ്. അതിന്റെ ഒരു കഷ്ണം മുറിച്ചടുത്ത് എന്റെ അനാഥകൾക്ക് ഞാൻ പാകം ചെയ്യുകയായിരുന്നു. അതിന്റെ വാസനയായിരിക്കും താങ്കളുടെ ഭാര്യക്ക് കിട്ടിയത്. " ഇത് കേട്ട ഞാൻ വീട്ടിലെത്തി ഹജ്ജ് യാത്രക്ക് വേണ്ടി ഒരുക്കി വെച്ച മുന്നൂറു ദിർഹം എടുത്ത് അനാഥകളുടെ ആവശ്യത്തിന് ചെലവാക്കാൻ ആ അയൽവാസിക്ക് നൽകി. *വീട്ടുമുറ്റത്ത് തന്നെ ഹജ്ജുളളപ്പോൾ എന്തിന് മക്കയിലേക്കു പോകണം എന്ന് കരുതി. ഇതായിരിക്കും ഞാൻ ചെയ്ത പുണ്യം.*
ശേഷിച്ച കാലം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കാം തിരു ﷺസുന്നത്തിലലിഞ്ഞു ഇരു ലോക രക്ഷ നേടാം
الله ﷻ
തൗഫീഖ് ചെയ്യട്ടെ...
*മുത്ത് ഹബീബോരുടെ ﷺസ്നേഹ മന്ത്രം സ്വലാത്തിൽ അധരം മിനുക്കി ഖൽബും ഇരുട്ട് മാറി വെളിച്ചം പകരട്ടെ...*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments