🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*മഹിളാ രത്നങ്ങൾ -6*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
അബൂ സലമയുടെ വിയോഗത്തെ തുടർന്ന് സ്വഹാബി പ്രമുഖർ വിവാഹലോചനയുമായി എത്തി
അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ആയിരുന്നു അത് എങ്കിലും ബീവി അത് തിരസ്കരിക്കുകയായിരുന്നു. വിധിച്ച മഹാഭാഗ്യം തന്നെ അവര്‍ക്കു ലഭിക്കണമല്ലോ. തിരുനബി( ﷺ) ഉമ്മു സലമയെ വിവാഹം കഴിക്കുന്നതോടെയാണ് സലമയുടെ മാതാവും മഖ്സൂം ഗോത്രക്കാരിയുമായ ഹിന്ദ് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ(റ) ആയിത്തീരുന്നത്.
ഉമ്മു സലമ(റ)ക്ക് തിരുനബി( ﷺ)യുടെ പത്നീ പദവിയിലും വലിയ ആദരവായിരുന്നു ലഭിച്ചിരുന്നത്. ഭാര്യമാരുടെ സന്ദര്‍ശനം ഉമ്മു സലമ ബീവിയുടെ അടുത്ത് നിന്നായിരുന്നുവത്രെ നബി( ﷺ ) തുടങ്ങിയിരുന്നത്.. എന്തൊരു ഭാഗ്യം അല്ലെ മികച്ചതിൽ മികച്ചത് സ്വന്തമാക്കാൻ കിട്ടിയ ഭാഗ്യം തന്നെ ഇത്
ആഇശ(റ) പറയുന്നു: നബി( ﷺ ) അസ്ർ നിസ്കാരം കഴിഞ്ഞാല്‍ ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ട്. ആദ്യം പോകാറുള്ളത് ഉമ്മു സലമ(റ)ന്‍റെ അടുത്തേക്കായിരുന്നു. അവരായിരുന്നു ഭാര്യമാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവര്‍. അവസാനമാണ് എന്‍റെയടുത്തേക്ക് വന്നിരുന്നത് (സുബുലുല്‍ ഹുദാ വര്‍റശാദ് 11/170).
ബീവിയുടെ മഹത്വം ബീവിയെ ഉന്നതിയിൽ എത്തിച്ചു
ഇസ്ലാമിക പ്രബോധന മാര്‍ഗത്തില്‍ സര്‍വസ്വവും സമര്‍പ്പിച്ച മഹതിയെ നബി( ﷺ ) കൂടുതല്‍ പരിഗണിച്ചിരുന്നു. ഉമ്മുസലമയെ വിവാഹം കഴിച്ചപ്പേള്‍ റസൂല്‍( ﷺ ) അവരോട് പറഞ്ഞു: ‘ഞാന്‍ നജ്ജാശി രാജാവിന് പുതു വസ്ത്രവും കുറേ കസ്തൂരിയും കൊടുത്തയച്ചിട്ടുണ്ട്. നജ്ജാശി മരണപ്പെട്ടിട്ടുണ്ടെന്നും അവ എനിക്കു തന്നെ തിരിച്ച് കൊടുത്തയക്കപ്പെടുമെന്നുമാണ് ഞാന്‍ കരുതുന്നത്. അവ തിരികെ വന്നാല്‍ നിനക്കുള്ളതാണ്. അവിടുന്ന് പറഞ്ഞതു പോലെ അവ തിരിച്ചുവന്നു. തിരുനബി( ﷺ) എല്ലാ ഭാര്യമാര്‍ക്കും ഓരോ ഊഖിയ (12 വെള്ളിത്തൂകം) വീതം കസ്തൂരി നല്‍കുകയും ഉമ്മു സലമ(റ)വിന് ബാക്കിയുള്ള കസ്തൂരിയും പുതു വസ്ത്രവും നല്‍കുകയും ചെയ്തു (മുസ്നദു അഹമദ്).
ഉമ്മു സലമ ബീവിക്ക് (റ) പ്രത്യേക പദവി തന്നെ ലപിച്ചു...
തുടരും...
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments