*മുത്തിന്ﷺ കിസ്സകൾ നെഞ്ചേറ്റി കഴിയുബോൾ മുഹബത്താൽ മഹമൂദരു ﷺസന്തോഷം പകരുന്നു...* ❤💚
ഈ പ്രണയ ലോകം എന്നിൽ വസിക്കാൻ വേണ്ടി എനിക്ക് ഒരുപാട് കാലം ജീവിക്കണം നബിയെ ﷺഈ പ്രണയത്തിനു മധുരം ആവോളം സേവിക്കണം
*അകതാരിൽ ആശകൾ നെയ്തു കൂട്ടി ഇങ്ങനെ മുത്ത് ﷺവരുന്ന കനവുകളിൽ മാത്രം ജീവിക്കണം യാ റസൂലള്ളാഹ് ﷺ അങ്ങല്ലയോ എന്റ ഓരോ ഹൃദയം തുടിപ്പുകളും...* 💜💚
അങ്ങയെ പ്രണയിക്കാൻ വേണ്ടി മാത്രം ജീവിക്കണം അല്ല ഈ ഹൃദയത്തിൽ അങ്ങു വസിക്കുന്ന മണ്ണറയും അങ്ങു വരുന്ന കനവുകൾ കോർത്തു എനിക്ക് ജീവിക്കണം അങ്ങുള്ള ഹൃദയം മണ്ണറയിലും ഒടുങ്ങുന്നില്ലല്ലോ ഈ പ്രണയത്തിനു മരണ മില്ലല്ലോ കരളിന്റെ കാതലെ ﷺ
*ചില സമയം എന്റെ കണ്ണിനു കാഴ്ച കുറവുണ്ട് ചില സമയം എന്റെ ശ്രവണ നാടി നിശ്ചലവുമായി പോവും പക്ഷെ ഹൃദയം തുറന്നു വിശാലമാണ് അപ്പോൾ ആ സമയം ഹബീബിന്റെ ﷺസ്വപ്നങ്ങൾ നെയ്തു ഞാൻ പരിസരം മറക്കുകയാണ് അപ്പോൾ ഞാൻ അന്തയും മൂകയും ബതിരയുമെല്ലാം ആയി പോവുന്നു കാരണം എന്റെ ലോകം ഹബീബ് ﷺമാത്രമാണ് അപ്പോൾ മറ്റെല്ലാം ഞാൻ മറക്കുന്നു...* 💗💞
ആതരവായ റസൂലുള്ളാഹ് ﷺ ആലമീൻ വാഴ്ത്തും നൂറുള്ളാഹ് ﷺ ആലം പടക്കാൻ കാരണമായ ആതരവേറും ഹബീബുള്ളാഹ്...
*എന്റെ നബിയെ ﷺഈ പ്രയാണം അവസാനിക്കില്ല എന്റെ ഉപ്പാപ്പ ﷺതങ്ങള്ളോരു എന്നെ ആ സവിതം ചേർക്കും വരെ കാലം ഏറെ കഴിഞ്ഞാലും ആശ മുറിയാതെ ഇവൾ ആശയാൽ കാക്കും എന്റെ പ്രേമ ഭാജനത്തിന് വിളിക്കായി നോക്കും മനമുരുകി തേടും...* 💚💜
ഫഖീറാണ് നബിയെ ﷺസ്നേഹ സമ്പന്നമായ നിധിയെ ﷺഅറിവേതുമില്ലാത്ത ഈ പാപിയെ അഭയം തന്നു കാക്കണം കനിവേ...ﷺ
*കനവുകൾക്ക് ഹരം പകർന്ന മദീന എന്റെ മഹമൂദ് ﷺവസിക്കും സ്വർഗ്ഗമേ...എനിക്ക് നിന്നോട് വല്ലാത്ത അസൂയയാണ് കേട്ടോ നീ എത്ര ഭാഗ്യവതിയാണ് നിന്റെ മടിത്തട്ടിൽ എന്റെ മുത്തില്ലെ ﷺ നീ വെറും മദീന യല്ല എന്റെ മുത്തിന്റെ ﷺമദീന ആഷിഖിന് ഹൃത്തടത്തിൽ സ്വർഗം തീർത്ത മുഹബത്തിന് മദീന...* 💗💞
ബഹുമാനം തോന്നിയ മദീന അസൂയ തോന്നിയ മദീന പ്രണയവും വിരഹവും തോന്നിയ മദീന എന്റെ മദീന
*യാ അല്ലാഹ് ലജ്ജ തോന്നുന്നില്ല എനിക്ക് അറിവും ഇല്ല അർഹത ഇല്ലെന്ന് ഹൃദയത്തോടു എത്ര ഓതി കൊടുത്തിട്ടും അനുസരികുന്നും ഇല്ല അദബു കേടായി പോയാൽ പൊറുക്കണേ...ഒന്നും അറിയില്ല എന്റെ ഹബീബിനെ ﷺപ്രണയിക്കണം എന്ന് അല്ലാതെ ആ ലോകം അല്ലാതെ എന്നിൽ ഇന്ന് മറ്റൊന്നും ഇല്ല താനും...*😰😥
ഈ പാപിക്ക് കനവുകൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
🏵🏵🏵🏵🏵🏵🏵🏵
*==================*
*================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments