*നബിയെ അങ്ങയെ പ്രണയിച്ചവരിൽ എന്നെയും ഉള്പെടുത്തിയാലും...* ❤💙
എന്റെ ഹബീബെ അങ്ങയെ പ്രണയിച്ചവരല്ലാതെ വിജയിച്ചിട്ടില്ല
*അങ്ങയെ കണ്ടവരല്ലാതെ ആരും സമാധാനിച്ചിട്ടുമില്ല...* 💗💞
ഇമാം ബുസൂരി തങ്ങളും ഉമർ ഖാളി യും തീർത്ത വിസ്മയം കേൾകാൻ ഉള്ള ശക്തി പോലുമില്ലാത്ത ശ്രവണ പുട മാണ് എന്റേത് നിധിയെ
*അങ്ങയോടുള്ള പ്രണയത്തിൽ അലിഞ്ഞു എനിക്കും സ്വർഗം തീർക്കണം* 💚💛
അങ്ങല്ലാതെ ഒരു ലോകം എനിക്കു വേണ്ട
അങ്ങയിൽ ഒതുങ്ങി കൂടിയ ഒരു ഖൽബ് കൊണ്ട് എനിക്കു മദീന കാണാണം ആ ബഖീഇൽ മണ്ണിൽ അലിഞ്ഞു ചേരണം...
*മദീന യാണ് സർവ്വതും മദീനയിലാണ് സ്നേഹ മധു ആ കനവു തേടും എന്റെ ഖൽബിലാണ് സത്യ നബി...* 💓💖
എഴുതുന്ന വരികൾ കൊണ്ട് ഞാൻ ഒരിക്കലും ആഷിഖ് ആവില്ല പ്രണയം ആണെന്ന് പറയുന്ന ഖൽബ് ഉണ്ടായാൽ ഇശ്ഖ് ആവില്ല
*എന്റെ നബിയെ എന്നെ യഥാർത്ഥ ആഷിഖ് ൽ ഉൾപ്പെടുത്തണം എനിക്കു കുളിരു പകർന്നൊരു ലോകം അങ്ങല്ലാതെ വേറെ ഇല്ല അവിടെ യാണ് എന്റെ റൂഹ് പാറി പറക്കും രാവ്...* 💚🧡
ഈ ജീവൻ തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു നിധിയെ മദീനയിൽ പാറി പറക്കും ഒരു വണ്ട് ആക്കാമോ എന്നെ കൊതി പൂണ്ട ഈ ഹൃദയത്തിന് അവിടെ അഭയം തരാമോ...
*മുത്ത് ഹബീബിന്റെ മദീനയിൽ പോകണം സത്യ ഹബീബിന് ചാരെ മുഹബത് ചേർക്കണം...* 💙💚
രാവിന്റെ മാറിൽ ഉറങ്ങും പക്ഷി കൂട്ടവും മയക്കം നടിക്കും ഹേതു പ്രണയ സാഫല്യ വും മദീനയിൽ അണയാൻ വെമ്പും പാപി തൻ ഹൃദയവും കേഴുന്നു എന്നും ഹബീബിന് മധു വാൽ തിരു നോട്ടവും
*കനിയണം നബിയെ എന്റെ ഇശ്‌ഖിന്റെ നിധിയെ കനവാൽ മധു തന്ന് മധുരം നുണയണം മദീനയിൽ അലിയണം...* 💞💗
വ്യാമോഹം അത്യാഗ്രഹം തീർത്ത തടയിടാൻ കഴിയാത്ത ഈ പ്രണയത്തിന് സാഫല്യം ഔദാര്യം തന്നു ആഖിറം സലാമത് ആക്ക് അല്ലാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
➖➖➖➖➖➖➖➖
*==================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments