*എന്റെഹബീബ്*
സ്നേഹം മോഹം ദാഹം
അതല്ലാം എന്റെ ഹബീബവരാണ് വാക്കിലും നോക്കിലും മനസിലും എന്റെ ഹബീബ് നിറഞ്ഞു നിൽകുമ്പോൾ മദീന എനിക്കെന്നും അഭയമാണ്
ഹബീബിന്റെ പാദം പതിഞ്ഞ പുണ്യ ഭൂമി എനിക്കെന്നും അത്ഭുതമാണ് ഞാൻ കാണാത്ത അത്ഭുതം
കേൾക്കാത്ത ഈണത്തിന്റെ ഇശ്‌ഖിന്റെ പേമാരി
ഒരിക്കൽ ഒരിക്കൽ ഒരിക്കൽ ഞാൻ അണയും ഹബീബെ ഇശ്‌ഖിൽ കവിതകൾ രചിച്ചു മനതാരിൽ ആശയും നിറച്ചു നോവിന്റെ വ്യഥകൾ പറയാൻ ഉപ്പാപ്പയുടെ ചാരത്തു സ്വീകരിക്കണേ എന്റെ അഭയമേ...
✍️*മിഹ്റായാസീൻ*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments