Skip to main content

അനുരാഗ വിലാപം... 🌼

*✿═══════════════✿*
        *അനുരാഗ വിലാപം...*
*✿═══════════════✿*
      ഓരോ വഴികൾ താണ്ടുമ്പോഴും കൂടെ ഒരു സംരക്ഷണവലയം നാം ആഗ്രഹിക്കും. അത് തന്നെയായിരിക്കും നമ്മുടെ സർവ്വ ദൈര്യവും ശക്തിയും.
സ്നേഹത്തിന്റെ കരുതലിന്റെ മാറ്റത്തിന്റെ പ്രതീക്ഷയുടെ, അങ്ങനെ പറഞ്ഞാലും പാടിയാലും എഴുതിയാലും വരച്ചാലും അവസാനിക്കാത്ത സംരക്ഷണവലയമാണ് മുത്ത് നബിയോര് ﷺ.
പ്രവാചക പ്രകീർത്തനം നമ്മുടെ സർവ്വ നാടീ ഞരമ്പുകൾക്കും ഉണർവ് നൽകുന്നു.
അത് തന്നെയാണല്ലോ നാളെ ഹിസാബിന്റെ സമയത്ത് പ്രതീക്ഷയുടെ തിരിനാളമായ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉൾക്കിടിലം കൊള്ളിക്കുന്നത്.
സ്വലാത്തിന്റെ വാഹനത്തിലേരി ഹൃദയസാന്നിധ്യത്തിന്റെ ഇന്ധനമൊയിച്ചു ദിവ്യാനുരാഗത്തിന്റെ കറതീർന്ന വഴികളിലൂടെയുള്ള യാത്ര.
അതൊരനുഭൂതി തന്നെയാണ്.വിജയം ഉള്ളിലെവിടെയോ പ്രതീക്ഷകൾക്ക് വഴിയൊരുക്കിയൊരനുഭൂതി.
ഓരോ വരികളിലൂടെ കടന്നു പോവുമ്പോഴും സഞ്ചരിക്കുന്ന സ്ഥലം കണ്ണിൽ തെളിയാറുണ്ട്. ഒരിക്കലും ആഗ്രഹിച്ചത്തിലേക്ക് നടന്നെത്താൻ കഴിയാതെ ഇടറുമ്പോഴും നിനവുകൾ സമ്മാനിച്ച ആ കാഴ്ചയാണ് ഒരിക്കൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയും എന്ന മനോഹാരിത ഖൽബിൽ നിറച്ചത്.
അത്രമേൽ മനോഹരമാണല്ലോ ആ വെള്ളകൊട്ടാരം. കണ്ണഞ്ചിപ്പിക്കുന്ന ഭൂമിയിലെ സ്വർഗം.
     *"മദീന"*
ഓരോ റബീഹ് വന്നെത്തുമ്പോഴും വല്ലാത്ത പ്രതീക്ഷയാണ് ആമിന ബീവി ഉമ്മ (റ)അനുഗ്രഹിക്കപ്പെട്ട ആ ദിനം ലോകത്തിന്റെ നേതാവിന്റെ ചാരെ ഒന്ന് അണയാൻ എങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ഒന്ന് പൊട്ടികരയാൻ ആയെങ്കിൽ എന്ന്.
പക്ഷെ...!
പാപഭാരം ചുമഡേറ്റിയ ഈ പമ്പര വിഡ്ഢിക്ക് ഉണ്ടോ അവിടെത്തെക്കാടുക്കാനുള്ള *ഹൃദയം* *സ്നേഹം*
കൈകളറിയാതെ ചലിക്കുന്ന വിരലുകളും ഖൽബറിയാതെ മൊഴിയുന്ന നാവുമല്ലാതെ എന്താണ് ഇന്നീനാൾ വരെ നേടാൻ കഴിഞ്ഞിട്ടുള്ളത്.
ചിന്തകൾ വരിഞ്ഞു മുറുക്കുമ്പോഴും ഹൃദയം വീണ്ടും ചാഞ്ചാട്ടം നടത്തും ഉറക്കമില്ലാത്ത രാത്രികളിൽ പ്രണയം പറഞ്ഞു നടക്കാൻ ആഗ്രഹിച്ച ദിവ്യാനുരാഗിയെ പോലെ ഹൃദയം പിറുപിറുക്കും.
ഇപ്പോ ഞാൻ സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാത്തൊരവസ്ഥയിലാണ്. ആരെ വിശ്വസിക്കണം. എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെയോ കൈകളറിയായെ ചലിക്കുന്ന വിരലുകളെയോ അതോ സർവ്വ ആരോഗ്യമുണ്ടായിട്ടും ഒഴിവ് കഴിവ് നടിച്ചു മദീനയുടെ ദൂരം പറഞ്ഞു നടക്കാൻ വിസമ്മതിക്കുന്ന കാലുകളെയോ. വയ്യ
ഇനിയും.
പ്രേമഭാജനത്തോടുള്ള പ്രണയം സർവ്വ രുചികളെയും കെടുത്തിക്കളഞ്ഞു എന്ന ഇമാം ബുസൂരി (റ) വരികൾ പോലെ മദീന എന്ന ലക്ഷ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു കളയുന്നു. ശരീരത്തിനില്ലാത്ത രോഗം മനസ്സിനെ മുറിപ്പെടുത്തി വൃണപെട്ടിരിക്കുന്നു.
അറ്റം കാണാത്ത കടലുപോലെ ഹൃദയം അനുരാഗത്തേരിലേരി സഞ്ചരിച്ചെങ്കിൽ ഈ ജീവിതം ധന്യമായേനെ,
അമ്പരചുമ്പികൾ നാണിച്ചുപോയൊരു ആറ്റൽ നബിയുടെ ﷺഅഴകിൽ ഖൽബ് സ്തംഭനം കൊണ്ടെനെ, ആ കാഴ്ചയിൽ സ്വയം മറന്നൊരു ഭ്രാന്തിയായി മദീനയിൽ അഭയം പ്രാപിച്ചേനെ...
സർവ്വ ശക്തനായ നാഥ വാക്കുകളിൽ വരുന്ന അദബ്ക്കേടറിയില്ല. പക്ഷെ ആഗ്രഹം ഉള്ളു വല്ലാതെ നോവിച്ചുകൊണ്ടിരിക്കുന്നു. ഒരു ഭ്രാന്തിയായെങ്കിലും അല്ലാഹുവിന്റെ ഹബീബിനെ ﷺസ്നേഹിച്ച മണ്ണിൽ അല്ലാഹുവിന്റെ ഹബീബ് ﷺസ്നേഹിച്ച മണ്ണിൽ അലിഞ്ഞു തീർന്നെങ്കിൽ എന്നാഷിച്ചു പോകുന്നു.
അറിവില്ലാത്തവളുടെ അതിമോഹമാണെന്നറിയാം എങ്കിലും ആ തണലിൽ കിടക്കാൻ വ്യാമോഹിക്കുന്നു.
നാഥാ നിന്റെ കാരുണ്യം മാത്രമാണ് പ്രതീക്ഷ ഓരോ നന്ദിയില്ലായ്മ ചെയ്യുമ്പോഴും നീ തന്ന അനുഗ്രഹളേറെ പ്രതീക്ഷയാണ്. നിന്റെ ഔദാര്യം ചൊരിയും എന്ന ഉറപ്പിൽ ഓരോ രാവും പുലരുകയാണ്.
ഒരു തിരിച്ചുവരവില്ലാത്ത യാത്രയിൽ ആ മണ്ണിൽ ചേർക്കണേ... ആ സ്നേഹചോട്ടിൽ അഭയം നൽകണേ...
ആവതാക്ക് الله ﷻ
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...