ഒരുപാടു ഉറങ്ങണം സ്വപ്നങ്ങൾക്ക് നിറം പകർന്നു പറന്നു പറന്നു ഉയരണം
താഴ്ചയിൽ ഇറങ്ങണം അവിടം സ്വർഗ്ഗമാവണം ഹബീബിന്റെ നാമം ചാർത്തിയ മദീന മലർ വാടി 💚
പറന്നു പറന്നു അകലുന്ന പക്ഷിക്കും കാണും മദീന മോഹം
കരഞ്ഞു കരഞ്ഞു തേടിയ പാപി
കനിവിന് മദീന തേടി
എരിഞ്ഞു തീർന്നൊരു ഖൽബിൽ
മദീന മോഹം പൂണ്ടു
അറിയില്ല അറിവില്ല എങ്കിലും ഇശ്ഖ് മദീനയിലാ
അറിയാത്ത പാഠങ്ങൾ മദീനയിൽ അറിഞ്ഞിടാൻ മോഹം പൂണ്ടു
ഈത്തപ്പന യോലയും കണ്ടു എൻ വ്യഥ
മണൽ തരികൾ ഓളം തീർത്തൊരു മക്കത്തെ കഥ
ഹബീബരെ ഓർത്തുള്ളോരു മനസിന് വ്യഥ
കാണാത്ത ഖൽബിൽ കണ്ണീരിന് കഥ
അറിവായി നിറവായി മദീന
ഖൽബിൽ ഇശ്‌ഖിന് മദീന
എന്റെ മദീന
മോഹം മദീന
ഞാൻ തേടും മദീന
കനിവെകു നബീനാ.... 🤲♥️💚♥️
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments